കോട്ടയം: ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ള (33)യാണ് കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ പരിശോധിക്കാനെത്തിയ ടിടിഇയെയും മറ്റു യാത്രക്കാരെയുമാണ് ഇയാള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് യുവാവ് കേരള എക്സ്പ്രസില്‍ കയറിയത്. പരിശോധന യ്ക്കെത്തിയ ടിടിഇയുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ടിടിഇ വിവരം റെയില്‍വേ സംരക്ഷണ സേനയെയും റെയില്‍വേ പോലീസിലും അറിയിച്ചു. ഈ സമയം ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയിരുന്നു. പട്രോളിംഗിനായി ചെങ്ങന്നൂരിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒയും സംഘവും റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read MoreCategory: Edition News
ശബരിമല തീർഥാടനത്തിന് ദിവസങ്ങള്‍; റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണം ഊർജിതം; ഗതാഗതക്കുരുക്ക് രൂക്ഷം
കോട്ടയം: ശബരിമല സീസണ് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണപ്രവർത്തനങ്ങൾ തകൃതി. പ്രധാനറോഡില്‍നിന്നു സ്റ്റേഷന്റെ പ്രവേശനകവാടം വരെയുള്ള റോഡിന്റെ കോണ്‍ക്രീറ്റിംഗ് ആരംഭിച്ചു.ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിരോധിച്ചാണ് കോണ്‍ക്രീറ്റിംഗ്. ഇതു പൂർത്തിയാകുന്പോൾ പ്രവേശനകവാടത്തില്നിന്നു പുറത്തേക്കിറങ്ങുന്ന ഭാഗവും കോണ്‍ക്രീറ്റ് ചെയ്യും. നിര്‍മാണ പ്രവർത്തനങ്ങളാരംഭിച്ചതോടെ റെയില്‍വേസ്റ്റേഷനും പരിസരപ്രദേശവും ഗതാഗതക്കുരുക്കില്‍ ബുദ്ധിമുട്ടുകയാണ്. റെയില്‍വേ സ്റ്റേഷന്റെ പ്രധാന കവാടത്തിനു മുന്നിലെ കുഴികള്‍ അടയ്ക്കുന്ന പ്രവൃത്തിയാണ് ആദ്യം. അറ്റകുറ്റപ്പണികളാരംഭിച്ചതോടെ ഇവിടെ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്ന ജോലി കഴിഞ്ഞ തിങ്കളാഴ്ചയാണ് ആരംഭിച്ചത്. ശനിയാഴ്ചയ്ക്കുള്ളില്‍ പണികള്‍ തീര്‍ക്കാമെന്നു പ്രതീക്ഷിക്കുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.17ന് ശബരിമല സീസണ് ആരംഭിക്കാനിരിക്കേയാണു സ്റ്റേഷനില്‍ അറ്റകുറ്റപ്പണികളാരംഭിച്ചത്.വാഹനങ്ങള്‍ പുറത്തേക്ക് ഇറങ്ങുന്ന വഴിയിലൂടെയാണ് ഇപ്പോള്‍ അകത്തേക്കും പുറത്തേക്കും വാഹനങ്ങൾ കടത്തിവിടുന്നത്. ട്രെയിന്‍ വരുന്ന സമയത്ത് കൂടുതല്‍ വാഹനങ്ങളെത്തുന്നതിനാൽ ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നു.പ്രവേശനകവാടത്തിനു സമീപത്തെ റാന്പ് തുടങ്ങുന്നതു വരെയുള്ള ഭാഗത്തെ പണി ഇന്നു…
Read Moreവൈക്കത്തഷ്ടമിക്ക് വിപുലമായ ക്രമീകരണങ്ങൾ; ഇത്തവണ അഷ്ടമി ശബരിമല മണ്ഡലക്കാലത്ത്
വൈക്കം: വൈക്കത്തഷ്ടമി ഉത്സവത്തിനു ക്ഷേത്രത്തില്‍ നടത്തേണ്ട ക്രമീകരണങ്ങള്‍ ദേവസ്വം അധികൃതരുടെ യോഗത്തില്‍ തീരുമാനിച്ചു. ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്ക് വഴിപാടുകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ശബരിമല മണ്ഡലക്കാലത്താണ് ഇക്കുറി അഷ്ടമി ഉത്സവം എന്ന പ്രത്യേകതയുമുണ്ട്. അഷ്ടമി ഉത്സവത്തിന് പതിവ് രീതിയില്‍ താത്കാലിക അലങ്കാരപ്പന്തലും നാലമ്പലത്തിനകത്ത് വിരിപ്പന്തലും ബാരിക്കേഡുകളും ഒരുക്കും. 35,000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന പന്തലിന്റെയും 6,000 അടിയില്‍ ഒരുക്കുന്ന ബാരിക്കേഡിന്റെയും പണികള്‍ 25നകം പൂര്‍ത്തിയാകും. ക്ഷേത്രത്തിലെ പ്രാതല്പ്പുര, പത്തായപ്പുര, കൃഷ്ണന്‍കോവില്‍, തന്ത്രിമഠം, ക്യാമ്പ് ഷെഡ്, ഭജനമഠം എന്നിവയുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കും. നിലവിലുള്ള 34 സിസിടിവി കാമറകള്‍ക്കു പുറമെ ആറു കാമറകളും സ്ഥാപിക്കും. ഹൈമാറ്റ്സ് ലൈറ്റുകള്‍ ഉള്‍പ്പടെയുള്ളവയുടെ തകരാറുകള്‍ പരിഹരിക്കും. നിലവിലുള്ള ശുചി മുറികളുടെ അറ്റകുറ്റപ്പണികള്‍ പരിഹരിക്കുന്നതോടൊപ്പം കൂടുലായി കിഴക്കേനടയില്‍ 15 ബയോടോയ്ലെറ്റുകള് സ്ഥാപിക്കും. എഴുന്നള്ളത്തിന് ദേവസ്വം ആനകള്‍ ലഭിക്കാതെ വന്നാല്‍ മറ്റ് ആനകളെ കൊണ്ടുവരുന്നതിന്…
Read Moreഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കേസ്; ഹൈക്കോടതി ഉത്തരവ് പാലിച്ചില്ല: ഡെപ്യൂട്ടി കളക്ടര്‍ക്ക് പിഴ
കൊച്ചി: ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്ത റവന്യൂ ഉദ്യോഗസ്ഥന് പിഴ ചുമത്തി ഹൈക്കോടതി.കോട്ടയം ഡെപ്യൂട്ടി കളക്ടറും പാലക്കാട് മുന്‍ ആര്‍ഡിഒയുമായ എസ്. ശ്രീജിത് 10,000 രൂപ അപേക്ഷകന് നല്‍കണം. അപേക്ഷ വീണ്ടും പരിഗണിച്ച് രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഉത്തരവിട്ടു. പാലക്കാട് കണ്ണാടി സ്വദേശി സി. വിനുമോന്റെ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്. കോടതിയില്‍ കഴമ്പില്ലാത്ത സത്യവാങ്മൂലം സമര്‍പ്പിച്ച ശ്രീജിത്തിനെതിരേ അച്ചടക്ക നടപടിയെടുക്കുന്ന കാര്യം പരിശോധിക്കണമെന്നും കോടതി സര്‍ക്കാരിന് നിർദശം നല്കി. ഹര്ജിക്കാരന് ഉടമയായ അഞ്ച് സെന്റ് സ്ഥലം തരംമാറ്റുന്നതിനാണ് പാലക്കാട് ആര്‍ഡിഒയ്ക്ക് അപേക്ഷന ല്കിയത്. വര്‍ഷങ്ങളായി തരിശായികിടക്കുന്ന ഭൂമിയാണ്. എന്നാല്‍ ഭൂമി കൃഷിയോഗ്യമാണെന്ന് വ്യക്തമാക്കി അപേക്ഷ നിരസിച്ചു. ഇതിനെതിരേ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് അപേക്ഷ വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതി നേരത്തേ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അതേ വാചകങ്ങള്‍ തന്നെ രേഖപ്പെടുത്തി അപേക്ഷ തള്ളുകയായിരുന്നു. ഇതിനെതിരെയാണ് ഹര്ജിക്കാരന്…
Read Moreവൈദ്യുതി കണക്ഷന് സ്ഥിരപ്പെടുത്താന്‍ ഒരു ലക്ഷം രൂപ കൈക്കൂലി; കെഎ,സ്ഇബി അസിസ്റ്റന്റ് എൻജിനീയർ അറസ്റ്റിൽ
കൊച്ചി: താല്‍ക്കാലിക വൈദ്യുതി കണക്ഷന് സ്ഥിരപ്പെടുത്താന്‍ ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസില്‍ അറസ്റ്റിലായ കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയറെ ഇന്ന് കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് അസിസ്റ്റന്റ് എന്‍ജിനിയര്‍ പാലാരിവട്ടം സ്വദേശി എന്‍. പ്രദീപനെയാണ് ഇന്നലെ വൈകിട്ട് തേവര ജംഗ്ഷന് ബസ് സ്റ്റോപ്പില്‍ വച്ച് പരാതിക്കാരനില്‍ നിന്നും 90,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ അസിസ്റ്റന്റ് മാനേജരുടെ പരാതിയിലാണ് നടപടി. കണ്‍സ്ട്രക്ഷന്‍ കമ്പനി പനമ്പിള്ളി നഗറിന് സമീപം പണിത നാലു നില കെട്ടിടത്തിനായി താത്ക്കാലിക വൈദ്യുതി കണക്ഷനെടുത്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായപ്പോള്‍ കെട്ടിടത്തിലേക്ക് സ്ഥിരം ഇലക്ട്രിക്ക് കണക്ഷന് സ്ഥാപിക്കാന്‍ കെട്ടിട ഉടമയും പരാതിക്കാരനും തേവര ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെത്തി. അസിസ്റ്റന്റ് എന്‍ജിനീയര്‍ പ്രദീപനെ നേരിട്ട് കാണാനാണ് ഇവര്‍ക്ക് ലഭിച്ച നിര്‍ദേശം. ഇതേത്തുടര്‍ന്ന് ഇരുവരും പ്രദീപനെ…
Read Moreചെങ്ങന്നൂരിൽ ട്രെയിനിൽ ഉപേക്ഷിച്ച നിലയിൽ 6.5 ലക്ഷം രൂപയുടെ എംഡിഎംഎയും കഞ്ചാവും
ചെങ്ങന്നൂർ: ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ വഴി കൊച്ചുവേളിക്കു പോകുന്ന 22113 നമ്പർ ട്രെയിനിന്റെ ജനറൽ കോച്ചിൽ ആളില്ലാത്ത നിലയിൽ കണ്ടെത്തിയ ബാഗിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. വിപണിയിൽ 6.5 ലക്ഷത്തിലധികം രൂപ വിലവരുന്ന എംഡിഎംഎയും (മെഥിലിൻഡിയോക്സി മെഥാംഫെറ്റാമൈൻ) കഞ്ചാവുമാണ് പിടിച്ചെടുത്തത്. ട്രെയിനിന്റെ ഏറ്റവും പിന്നിലുള്ള ജനറൽ കോച്ചിൽ സംശയാസ്പദമായ രീതിയിൽ കണ്ട ബാഗ് പരിശോധിച്ചപ്പോഴാണ് ലഹരിവസ്തുക്കൾ കണ്ടെത്തിയത്. ഇവ തൂക്കി വിൽക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും ബാഗിലുണ്ടായിരുന്നു. പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഭയന്ന ആരെങ്കിലും ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞതാകാമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. തിരുവനന്തപുരം ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ച്, ആർപിഎഫ് ചെങ്ങന്നൂർ, ചെങ്ങന്നൂർ എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.ആർപിഎഫ് തിരുവനന്തപുരം ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ പ്രത്യേക നിർദേശപ്രകാരമായിരുന്നു പരിശോധന. ആർപിഎഫ് ചെങ്ങന്നൂർ ഇൻസ്പെക്ടർ വി.ടി. ദിലീപ്, ക്രൈം…
Read More25 കോടി രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്; ഹൈദരാബാദ് സ്വദേശിക്കായി തെരച്ചില്‍; മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നു
കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ എറണാകുളം സ്വദേശിയില്‍നിന്ന് 25 കോടി രൂപ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതികളില്‍ ഒരാളെന്ന് സംശയിക്കുന്ന ഹൈദരാബാദ് സ്വദേശിയ്ക്കായി അന്വേഷണം ഉര്‍ജിതം. ഇയാളെ കണ്ടെത്തുന്നതിനായി കൊച്ചി സിറ്റി പോലീസിലെ മൂന്നംഗ അന്വേഷക സംഘം ഹൈദരാബാദില്‍ തെരച്ചില്‍ നടത്തി വരികയാണ്. ഹൈദരാബാദ് പോലീസിന്റെ കൂടി സഹായത്തോടെയാണ് തെരച്ചില്‍. തട്ടിയെടുത്ത തുകയില്‍ നിന്ന് 12 കോടി രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. അറസ്റ്റിലായ കോഴിക്കോടുകാരായ പ്രതികള്‍ കൈവശം വച്ചിരുന്ന വാടക അക്കൗണ്ടുകളില്‍ ചിലത് നേരത്തെ കൈകാര്യം ചെയ്തിരുന്നത് ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് സംഘമാണെന്നും അന്വേഷണ സംഘം കണ്ടെത്തുകയുണ്ടായി. ഈ വാടക അക്കൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതില്‍ പ്രധാനിയാണ് ഹൈദരാബാദ് സ്വദേശിയെന്നാണ് സൂചന. കഴിഞ്ഞ 29നാണ് മൂന്നംഗ സംഘം ഹൈദരാബാദ് കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ പുറപ്പെട്ടത്. കേസിന്റെ ആദ്യഘട്ടത്തില്‍ തന്നെ ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിന്റെ…
Read Moreതെരഞ്ഞെടുപ്പ്; രേഖകളുള്ള സ്വര്‍ണം പിടിച്ചെടുക്കരുതെന്ന ആവശ്യവുമായി ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന്
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍, വ്യാപാര ആവശ്യത്തിന് ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകളുമായി ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് സ്വര്‍ണം കൊണ്ടുപോകുമ്പോള്‍ വാഹന പരിശോധനയിലൂടെയും മറ്റും ഇലക്ഷന് ഉദ്യോഗസ്ഥരും, പോലീസും പിടിച്ചെടുക്കുന്നത് ഒഴിവാക്കണമെന്ന് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റസ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. ലോജിസ്റ്റിക് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുകയും രാവിലെ മുതല്‍ വൈകുന്നേരം വരെ കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യുമ്പോള്‍ ഡെലിവറി നല്‍കേണ്ട പല കണ്സൈന്മെന്റുകളും ഒന്നിലധികം ദിവസം താമസിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പലപ്പോഴും രേഖകളുമായി കൊണ്ടുപോകുന്ന സ്വര്‍ണം പിടിച്ചെടുക്കുകയും അത് ഇലക്ഷന് കഴിഞ്ഞു മാത്രമേ വിട്ടുകൊടുക്കുകയുള്ളൂ എന്ന സമീപനവും ഈ മേഖലയ്ക്ക് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ജിഎസ്ടി ഡിപ്പാര്‍ട്ട്മെന്റ് നിര്‍ദ്ദേശിച്ചിട്ടുള്ള രേഖകള്‍ കൂടാതെ മറ്റ്…
Read Moreസൂരജ് ലാമയെ കണ്ടെത്തണമെന്ന ഹര്‍ജി: അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ ബാംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്ന് ഹൈക്കോടതി. എല്ലാ അഭയകേന്ദ്രങ്ങളുടേയും സൂപ്രണ്ടുമാര്‍ക്ക് ലാമയുടെ ചിത്രം സഹിതം ഇ - മെയില്‍ അയച്ച് വിവരങ്ങള്‍ തേടണം. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് ഓര്മ നഷ്ടപ്പെട്ട സൂരജ് ലാമയെ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്താനോ അഗതി മന്ദിരത്തിലാക്കാനോ ഉള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡിനേയും സാമൂഹിക നീതി വകുപ്പിനേയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.കടത്തിക്കൊണ്ടു പോകാനും അഗതി മന്ദിരത്തിലാക്കാനുമുള്ള സാധ്യത ഹര്‍ജിക്കാരാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പോലീസ് പ്രത്യേക സംഘം മിസിംഗ് കേസ് എന്ന നിലയില്‍…
Read Moreനഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കണം; ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം തത്കാലം ഒഴിയാന്‍ സിപിഎം
പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടെടുക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തില്‍നിന്നു തത്കാലം വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു തന്ത്രപരമായ നീക്കത്തിലൂടെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത കെ. ജയകുമാര്‍ വരുന്നതോടെ ശബരിമല വിവാദങ്ങളില്‍നിന്നു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനിടെയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സ്വര്‍ണക്കൊള്ളയില്‍ കുരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം പാടുപെടും. എന്‍. വാസു സിപിഎം നോമിനിയായിട്ടാണ് കമ്മീഷണറും പ്രസിഡന്റുമൊക്കെയായത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വാസുവിനുണ്ടായിരുന്നത്. വാസുവിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതിനാല്‍ എസ്ഐടി അന്വേഷണം മരവിപ്പിക്കാനും സര്ക്കാരിനാകാത്ത സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ പ്രത്യാഘാതം എത്രമാത്രമാകുമെന്നത് സിപിഎമ്മിനെ…
Read More