പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരിൽ 52.36 ശതമാനം സ്ത്രീകൾ. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും കോർപറേഷനുകളിലുമായി 23,562 സീറ്റുകളിൽ മത്സരിക്കുന്ന 75,632 സ്ഥാനാർഥികളിൽ 39,604 പേർ സ്ത്രീകളാണ്. 36,027 പുരുഷൻമാരും ട്രാൻസ്ജെൻഡർ വിഭാഗത്തിലെ ഒരാളുമാണ് മത്സരരംഗത്തുള്ളത്. 1994ലെ പഞ്ചായത്ത് രാജ് നഗരപാലിക നിയമത്തിന്റെ തുടര്‍ച്ചയായി 2010 മുതല്‍ സംസ്ഥാനത്തു നടപ്പാക്കിയ നിയമത്തെത്തുടർന്നാണ് വനിതകളുടെ മുന്നേറ്റം തദ്ദേശസ്ഥാപനങ്ങളില്‍ കണ്ടുതുടങ്ങിയത്. 2020ലെ സ്ഥാനാർഥികളിൽ 51.53 ശതമാനം സ്ത്രീകളായിരുന്നു. 38,566 സ്ത്രീകളും 36,269 പുരുഷൻമാരും ഒരു ട്രാൻസ്ജെൻഡറുമാണ് ജനവിധി തേടിയത്. ഇവരിൽ 12,017 സ്ത്രീകളും 9849 പുരുഷൻമാരും വിജയിച്ചു. ജില്ലാ പഞ്ചായത്തുകളിൽ 52.26 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകളിൽ 54.37 ശതമാനവും ഗ്രാമപഞ്ചായത്തുകളിൽ 54.82 ശതമാനവും നഗരസഭകളിൽ 54.74 ശതമാനവും കോർപറേഷനുകളിൽ 54.34 ശതമാനവും വനിതാ ജനപ്രതിനിധികളുണ്ടായി. 1038 വനിതാ സ്ഥാനാർഥികൾ ഇത്തവണ കൂടിയിട്ടുണ്ട്. ജനറൽ സീറ്റുകളിൽപോലും വനിതകളെ പ്രമുഖ രാഷ്ട്രീയകക്ഷികളടക്കം സ്ഥാനാർഥികളാക്കിയിട്ടുണ്ട്. നിലവിലെ…
Read MoreCategory: Edition News
പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി; നെല്ലു സംഭരണം പാളുന്നു
അമ്പലപ്പുഴ: പാഡി ഓഫീസർമാരും മില്ലുകാരും തമ്മിൽ ഒത്തുകളി. ജില്ലയിൽ കർഷകരെ കണ്ണീരിലാഴ്ത്തി നെല്ല് സംഭരണം പാളുന്നു. സംഭരിച്ചാലുടൻ നെല്ലിന്റെ വില നൽകുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനമാണ് കടലാസിലൊതുങ്ങിയത്. കർഷകർ മാസങ്ങൾ നീണ്ട അധ്വാനത്തിനൊടുവിൽ കൊയ്തെടുക്കുന്ന ആയിരക്കണക്കിന് ക്വിന്റൽ നെല്ല് മില്ലുടമകളുടെ പിടിവാശിയെത്തുടർന്ന് കെട്ടിക്കിടക്കുന്നതോടെ കോടികളുടെ നഷ്ടമാണ് സംഭവിക്കുന്നത്. എന്നിട്ടും മില്ലുടമകൾക്കായി നിലകൊള്ളുകയാണ് ഉദ്യോഗസ്ഥർ. ഒരു മാസം മുൻപ് പുന്നപ്രയിൽ വെട്ടിക്കരി പാടശേഖരത്ത് കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾക്കുശേഷമാണ് സംഭരണം നടന്നത്. സമാന ദുരവസ്ഥയാണ് ഇപ്പോൾ തകഴി കുന്നുമ്മയിലും കർഷകർ അനുഭവിക്കുന്നത്. താളത്തിനൊത്ത്ഇവിടെ രണ്ടാഴ്ച മുൻപ് കൊയ്ത്ത് പൂർത്തിയായെങ്കിലും ഇതുവരെ സംഭരണം നടന്നില്ല. റോഡരികിൽ കൂട്ടിയിട്ട ഒരു കോടിയിൽപ്പരം രൂപയുടെ നെല്ല് മഴയിൽ നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ. മില്ലുടമകളുടെ താളത്തിനൊത്ത് ഉദ്യോഗസ്ഥർ നിൽക്കുന്നതാണ് നെൽ കർഷകരെ കണ്ണീരിലാഴ്ത്തുന്നത്. ഈർപ്പമില്ലാത്ത നല്ല നെല്ലിന് പോലും പത്തു കിലോയിലധികം കിഴിവാണ് മില്ലുടമകളുടെ…
Read Moreകൂട്ടബലാത്സംഗ കേസില്‍ ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനുശേഷം പിടിയില്‍
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്ക്കപ്പെട്ടതിനേ തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഈ കേസില്‍ മൊത്തം അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍ മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിന് തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം…
Read Moreതെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോൾ ചായക്കൂട്ടുകളും ബ്രഷുമായി താരമായി പുന്നപ്രക്കാരൻ: ചുവരെഴുത്തിൽ ഓരോ വോട്ടും ഗോപീന്ദ്രന്‍..!
അമ്പലപ്പുഴ: ഫ്ലക്സും വിവിധ വർണ പോസ്റ്ററുകളും പ്രചാരണരംഗം കീഴടക്കിയെങ്കിലും ഗോപീന്ദ്രൻ ഇന്നും തെരെഞ്ഞെടുപ്പുരംഗത്ത് ചുവരെഴുത്തിൽ മുൻപന്തിയി. വിവിധ രാഷ്ട്രീയ പാർട്ടികളുടെ വോട്ട് അഭ്യർഥനയാണ് പുന്നപ്ര ചള്ളി സ്വദേശി ഗോപീന്ദ്രന്റെ കരവിരുതിൽ തെളിയുന്നത്. ഇദ്ദേഹത്തിന്റെ ഗോതര എന്ന തൂലിക നാമത്തിനും ഒരു കഥയുണ്ട്. നാലു പതിറ്റാണ്ടു മുമ്പ് പ്രവാസജീവിതം അവസാനിപ്പിച്ചു വീട്ടിലിരിക്കുമ്പോഴാണ് ഒരു തെരഞ്ഞെടുപ്പുസമയത്ത് സുഹ്യത്തുക്കളായ ഗോപീന്ദ്രൻ, തങ്കജി, രംഗനാഥ് എന്നിവർ ചേർന്നാണ് ഒരു പരസ്യകലാ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. സുഹ്യത്തുക്കളുടെ പേരിന്റെ ആദ്യാക്ഷരം ചേർത്തപ്പോഴാണ് ഗോതരയെന്ന തൂലികാനാമം രൂപപ്പെട്ടത്. ഇതിനിടയിൽ തങ്കജിക്കു സർക്കാർ ജോലി കിട്ടി. രങ്കനാഥ് മറ്റ് ജോലികൾ തേടിപ്പോയി. എങ്കിലും ഗോപീന്ദ്രൻ ബാനറുകളും ചുവരെഴുത്തുമായി സജീവമായി തുടർന്നു. ഇന്ന് നാട്ടിലെ അറിയപ്പെടുന്ന ചുവരെഴുത്തുകാരനാണു ഗോപീന്ദ്രൻ. നാട്ടിലെങ്ങും തെരെഞ്ഞെടുപ്പ് ആരവം മുഴങ്ങുമ്പോഴും തന്നെ ഏൽപ്പിച്ച ജോലി തീർക്കാൻ ചുവരുകൾക്കു മുന്നിൽ ചായക്കൂട്ടുകളും ബ്രഷുമായി രാപകൽഭേദമന്യേ എഴുത്തുതുടരുകയാണ്…
Read Moreസ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം: സ്ത്രീയെ ഓട്ടോയില്‍ എത്തിച്ച ഡ്രൈവറെ ചോദ്യം ചെയ്യുന്നു
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്ത്രീയെ ഓട്ടോറിക്ഷയില്‍ എത്തിച്ച ഡ്രൈവറെ പോലീസ് കണ്ടെത്തി. എറണാകുളം പനമ്പിള്ളി നഗര്‍ സ്വദേശി രതീഷിനെയാണ് സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീയെ കൊല ചെയ്ത പ്രതിയും വീട്ടുടമയുമായ കോന്തുരുത്തി സ്വദേശി ജോര്‍ജ് (61) എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഇയാളുടെ ഓട്ടോറിക്ഷയിലാണ് ജോര്‍ജിന്റെ കോന്തുരുത്തിയിലെ വീട്ടില്‍ എത്തിച്ചത്. ഇയാള്‍ക്ക് പ്രതി ജോര്‍ജുമായി ബന്ധമുണ്ടോയെന്നും മുമ്പും ഇത്തരത്തില്‍ ലൈംഗികത്തൊഴിലാളികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കിയിട്ടുണ്ടോയെന്നുമാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രതി ജോര്‍ജിന് മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. സൗത്ത് എസ്എച്ച്ഒ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. കഴിഞ്ഞ 21 ന് രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ്…
Read Moreആറളം ഫാം പുനരധിവാസ മേഖലയിലെ വീടിനു സമീപത്തുനിന്നു രാജവെന്പാലയെ പിടികൂടി
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിലെ ബ്ലോക്ക് പത്തിൽ വീടിനു സമീപത്തുനിന്നു കൂറ്റൻ രാജവെന്പാലയെ പിടികൂടി. കെ.എൻ.അനിലിന്റെ വീടിനു സമീപത്തു നിന്നുമാണ് പാന്പിനെ പിടികൂടിയത്. രാജവെന്പാലയെ കണ്ടതോടെ വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരനും മാർക്ക് പ്രവർത്തകനുമായ ഫൈസൽ വിളക്കോട്, മിറാജ് പേരാവൂർ എന്നിവരാണ് പാന്പിനെ പിടികൂടിയത്. ഫൈസൽ വിളക്കോട് പിടികൂടുന്ന നൂറാമത്തെ രാജവെന്പാലയാണിത്. പിടികൂടിയ പാന്പിനെ പിന്നീട് ഉൾ വനത്തിലെ ആവാസവ്യവസ്ഥയിൽ തുറന്നു വിട്ടു.
Read Moreകാട്ടാനയ്ക്ക് മുന്നിൽപ്പെട്ട ടാപ്പിംഗ് തൊഴിലാളി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: താൻ ജീവിച്ചിരിക്കുന്നത് ഭാഗ്യമെന്ന് ഫരീദ് ഹാജി
ഇരിട്ടി: പുലർച്ചെ ടാപ്പിംഗിനായി സ്കൂട്ടറിൽ പോകുകയായിരുന്ന തൊഴിലാളി കാട്ടാനയിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തൊട്ടിപ്പാലം കുന്നക്കാടൻ ഫരീദ് ഹാജിയാണ് (70) കാട്ടാനയുടെ മുന്നിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ പുലർച്ചെ ഒന്നരയോടെ തൊട്ടിപ്പാലം ടൗണിനു സമീപത്ത് വച്ചുആനയ്ക്ക് മുന്നിൽപ്പെടുകയായിരുന്നു. ആനയെ കണ്ടു ഭയന്ന ഫരീദ് ഹാജി സ്കൂട്ടർ സഹിതം നിലത്തുവീണു. ഇതിനകം കാട്ടാന ഇദ്ദേഹത്തെ പിടികൂടാനായി സ്കൂട്ടറിനടുത്തു വരെ പാഞ്ഞെത്തുകയും ചെയ്തു. സ്കൂട്ടറിനു തൊട്ടടുത്തെത്തിയ ആന ചിന്നം വിളിച്ച് റോഡിലൂടെ തിരിഞ്ഞോടിയതിനാലാണ് ഫരീദ് ഹാജി രക്ഷപ്പെട്ടത്. ഒരു മാസം മുന്‍പ് പേരട്ട തൊട്ടിപ്പാലം മേഖലയിൽ ഇറങ്ങിയ കൊമ്പൻ തന്നെയാണ് ഇന്നലെ തൊട്ടിപ്പാലത്ത് എത്തിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ തവണആന വീടുകളുടെ മുറ്റം വരെ എത്തി പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. ഇതിനു ശേഷം കാട്ടാനശല്യം തടയാൻ സോളാർവേലികൾ അറ്റകുറ്റപ്പണി ചെയ്തു പ്രവർത്തനക്ഷമമാക്കിയിരുന്നു. കാട്ടാന കടന്നുവരുന്നത് തടയാൻ ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ…
Read Moreഎട്ടിന്റെ പണി തന്ന് മുട്ട: വില കുത്തനെ ഉയരുന്നു
കോട്ടയം: ക്രിസ്മസ് കേക്ക് വിപണി മുന്നില്‍ കണ്ട് തമിഴ്നാട്ടിലെ കോഴിഫാമുകള്‍ മുട്ട വില കുത്തനെ ഉയര്‍ത്തി. ഇതോടെ കേരളത്തില്‍ മുട്ടവില റിക്കാര്‍ഡിലേക്ക് കുതിച്ചു. വെള്ള കോഴിമുട്ട മൊത്ത വില തമിഴ്നാട്ടില്‍ ആറു രൂപ കടന്നതോടെ ഇവിടെ ചില്ലറ വില ഏഴര രൂപയായി. കേരളത്തിലെ തനി നാടന്‍ കോഴിമുട്ട ചില്ലറ വില 8.50 രൂപ വരെയെത്തി. താറാവുമുട്ട വിലയില്‍ വലിയ കയറ്റമില്ല. ചില്ലറവില മാസങ്ങളായി 10-11 നിരക്കിലാണ്. ഗള്‍ഫിലേക്കും വടക്കേ ഇന്ത്യയിലേക്കും തമിഴ്നാട്ടിലും കര്‍ണാടകയിൽനിന്നും മുട്ട കയറ്റുമതി വര്‍ധിച്ചതും വില കൂടാന്‍ കാരണമായി. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ കോഴിമുട്ട വില ക്രിസ്മസിന് ഒന്‍പതു രൂപയിലെത്താമെന്നു വ്യാപാരികള്‍ പറയുന്നു. സ്കൂളുകളിലും അങ്കണവാടികളിലും മുട്ട പതിവായതും വില വര്‍ധനയ്ക്ക് മറ്റൊരു കാരണമായി. മുട്ട വില കൂടിയതോടെ മുട്ടക്കറിയ്ക്കും ഓംലറ്റിനും ബുള്‍സ് ഐക്കും രണ്ടു രൂപവരെ ഭക്ഷണക്കടകളില്‍ നിരക്ക് വര്‍ധിച്ചു. നാടന്‍മുട്ടയ്ക്കു വിപണിയില്ലകോട്ടയം:…
Read Moreമരിച്ചവരുടെ രണ്ടു കോടിയിലധികം ആധാർ കാർഡുകൾ നിർജീവമാക്കി
പരവൂർ: മരിച്ചവരുടെ രണ്ടു കോടിയിലധികം ആധാർ കാർഡുകൾ നിർജീവമാക്കി കേന്ദ്രം. രാജ്യവ്യാപകമായി നടത്തുന്ന ഡേറ്റ ക്ലീനിംഗ് പ്രവർത്തനത്തിന്റെ ഭാഗമായാണ് ഇത്രയധികം ആധാർ നമ്പരുകൾ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഐഎ) നിർജീവമാക്കിയത്. ആധാർ ഡേറ്റ ബേസിന്റെ സമഗ്രത സംരക്ഷിക്കുന്നതിനും തിരിച്ചറിയൽ രേഖകളുടെ ദുരൂപയോഗാ തടയുന്നതിനും ലക്ഷ്യമിട്ടാണ് ഈ നടപടി. ആധാർ രേഖകൾ മരണ രജിസ്ട്രേഷനുകളുമായി ഒത്തുനോക്കിയ ശേഷമാണ് നിർജീവമാക്കൽ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ, സംസ്ഥാന സർക്കാരുകൾ, കേന്ദ്ര സർക്കാരിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയിൽ നിന്ന് ലഭിച്ച ഡേറ്റകൾ വിശദമായി പരിശോധിച്ച് ഉറപ്പിച്ച ശേഷമാണ് കാർഡുകൾ നിർജീവമാക്കിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുമായി സഹകരിച്ച് ഈ പ്രക്രിയ തുടരാനാണ് യുഐഡിഎഐയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് അതോറിറ്റി പൊതുജനങ്ങൾക്ക് ചില നിർദേശങ്ങളും നൽകിയിട്ടുണ്ട്. ഇതനുസരിച്ച് കുടുംബാംഗങ്ങൾക്ക് മൈ ആധാർ പോർട്ടൽ ഉപയോഗിച്ച് ഒരു ബന്ധുവിന്റെ…
Read Moreശബരിമല സ്വര്‍ണക്കവര്‍ച്ച: എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് നാളെ വരെ നീട്ടി
കൊച്ചി: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നാലാം പ്രതിയായ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി എസ്. ജയശ്രീയുടെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് ഹൈകോടതി നാളെ വരെ നീട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ 2019ല്‍ ഉത്തരവിറക്കിയെന്നതാണ് ജയശ്രീക്കെതിരായ ആരോപണം. ചെമ്പുപാളികള്‍ എന്ന പേരിലായിരുന്നു ഇതിന് ഉത്തരവിട്ടത്. ബോര്‍ഡ് തീരുമാനം ഉത്തരവായി പുറപ്പെടുവിക്കുക മാത്രമാണ് ചെയ്തതെന്നും കുറ്റകൃത്യത്തിന് കൂട്ടു നിന്നിട്ടില്ലെന്നുമാണ് ഹര്‍ജിക്കാരിയുടെ വാദം. 38 വര്‍ഷത്തെ സേവനത്തിനിടെ ഒരു അച്ചടക്ക നടപടിക്കും വിധേയമായിട്ടില്ലാത്ത താന്‍ തിരുവാഭരണം കമീഷണറായി 2020ല്‍ വിരമിച്ച ശേഷം രോഗാവസ്ഥയില്‍ കഴിയുന്നതായും ഹര്‍ജിയില്‍ പറയുന്നു.
Read More