കോട്ടയം: ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അല്‍ക്ക വോട്ടു ചോദിക്കുകയാണ്. നാടിന്റെയും നഗരത്തിന്റെയും സമഗ്രവികസനവും ഒപ്പം നഗരത്തെക്കുറിച്ചുള്ള ഭാവി ആശയങ്ങളുമാണ് അല്‍ക്ക പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് കോട്ടയം നഗരസഭ 15-ാം വാര്‍ഡായ കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസ് എന്ന 23 കാരി. സിറ്റിംഗ് കൗണ്‍സില്‍ മെംബറായ യുഡിഎഫിലെ ജൂലിയസ് ചാക്കോയുടെ മകളാണ്. ഇത്തവണ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ അല്‍ക്ക സ്ഥാനാര്‍ഥിയായി. ആലുവ യുസി കോളജില്‍നിന്നു ബിരുദവും ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ പിജിയും നേടി. ആലുവ യുസി കോളജില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹിയായതിനൊപ്പം കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. നെറ്റ് പരീക്ഷ പാസായി അധ്യാപനത്തിന് ശ്രമിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയായത്. പിതാവ് ജൂലിയസ് മൂന്നു തവണ കൗണ്‍സിലറായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കുഴി വാര്‍ഡ്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജൂലിയസാണ്. കോട്ടയം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരി അജിമോളാണ്…
Read MoreCategory: Edition News
ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാർ: മൂന്നാറിൽ ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാർഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഹൈറേഞ്ച് സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അതുവഴിവന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് സൂചന.
Read Moreശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിന് താത്പര്യമില്ലെന്നു അയർക്കുന്നം രാമൻനായർ
പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി. താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു. മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും. ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന…
Read Moreഎസി റോഡിലും കനാലിലും കൈയേറ്റം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിലെന്ന് ആരോപണം
ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ. കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി…
Read Moreതാമരപ്പൂവിൽ… ഏഴംകുളം ഗ്രാമപഞ്ചായത്തിൽ കന്നിയങ്കത്തിന് റിട്ടയേർഡ് ഉദ്യോഗസ്ഥരായ ദമ്പതികൾ
അടൂർ: ഏഴംകുളം ഗ്രാമപഞ്ചായത്തിൽ തെരഞ്ഞെടുപ്പിന് മത്സരിക്കാൻ ഇക്കുറി ദമ്പതിമാരുമുണ്ട്. ഏനാത്ത് കടിക തുഷാരയിൽ കെ.രാമകൃഷ്ണൻ ഉണ്ണിത്താനും ഭാര്യ എം.ഉഷാകുമാരിയുമാണ് നാട്ടങ്കത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാർഥികളായാണ് ഇരുവരും അടുത്തടുത്ത വാർഡുകളിൽ മത്സരിക്കുന്നത്. ഏഴംകുളം പഞ്ചായത്തിലെ ഒൻപതാം വാർഡ് കിഴക്കുപുറത്താണ് രാമകൃഷ്ണൻ ഉണ്ണിത്താൻ മത്സരിക്കുന്നത്. 15-ാം വാർഡായ കടികയിലാണ് ഉഷാകുമാരി ജനവിധി തേടുന്നത്. പഴയ കടിക വാർഡ് വിഭജിച്ചാണ് കിഴക്കുപുറം വാർഡ് രൂപവത്കരിച്ചത്. പതിനഞ്ചാം വാർഡിലാണ് ഇവരുടെ വീട്. രണ്ടുപേരുടെയും കന്നിയങ്കമാണിത്. ഇരുവരും സർക്കാർ സർവീസിൽ നിന്നുംവിരമിച്ചവരാണ്. ബിഎസ്എഫ് വിമുക്ത ഭടനാണ് രാമകൃഷ്ണൻ. ജോലിയിൽ നിന്നു വിരമിച്ച ശേഷം നാട്ടിൽ പൊതുപ്രവർത്തനത്തിൽ സജീവമാണ്. ഉഷാകുമാരി സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്മാൻ പോസ്റ്റിൽ നിന്നാണ് വിരമിച്ചത്. രാമകൃഷ്ണന്റെ സ്ഥാനാർഥിത്വം ആദ്യ ചർച്ചകളിൽ തന്നെ തീരുമാനമായിരുന്നു. കഴിഞ്ഞദിവസമാണ് ഉഷാകുമാരി മത്സരിക്കുന്ന കാര്യം പാർട്ടിയിൽ തീരുമാനമായത്.
Read Moreബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി; കഴുത്തിലെ 4 പവൻ മാലയും പണവും കവർന്നു; അന്വേഷണം ആരംഭിച്ച് പോലീസ്
അങ്കമാലി: ബൈക്ക് യാത്രികനെ അടിച്ചു വീഴ്ത്തി സ്വര്‍ണമാലയും പണവും കവര്‍ന്നതായി പരാതി.അങ്കമാലി കവരപ്പറമ്പ് മേനാച്ചേരി വീട്ടില്‍ അന്തോണി മകന് ജോണിയാണ് കവര്‍ച്ചക്ക് ഇരയായത്. ഇന്നലെ രാത്രി 9.30 ഓടെ എംസി റോഡില്‍ വേങ്ങൂര്‍ മില്ലുംപടിയിലാണ്് സംഭവം. തടിക്കച്ചവടക്കാരനായ ജോണി വീട്ടിലേക്ക് മടങ്ങവെ പുറകില്‍ നിന്നു ബൈക്കിലെത്തിയവരാണ് കവര്‍ച്ച നടത്തിയത്.കഴുത്തില്‍ അണിഞ്ഞിരുന്ന നാല് പവന് തൂക്കമുള്ള സ്വര്‍ണമാലയും 27,000 രൂപയടങ്ങിയ പേഴ്സും മോഷ്ടിച്ചു കടന്നു കളയുകയായിരുന്നു. തലക്കടിയേറ്റ ജോണി താഴെ വീണു കിടക്കുന്നതിന്നിടെ കവര്‍ച്ച നടത്തുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജോണി അങ്കമാലി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സ തേടി. സംഭവത്തില്‍ അങ്കമാലി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreനാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവം; അച്ഛനിൽനിന്ന് മൊഴിയെടുക്കും
കൊച്ചി: നാല് വയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവില്‍ നിന്ന് ഇന്ന് മൊഴിയെടുക്കും. സംഭവത്തില്‍ മരട് കാട്ടിത്തറ സ്വദേശിയായ 30 കാരിയെ ഇന്നലെ മരട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. നാലുവയസുകാരിയുടെ സ്വകാര്യഭാഗത്ത് ഉള്‍പ്പെടെ പൊള്ളലേറ്റിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് പൊളളലേല്‍പ്പിച്ചത്. കുട്ടിയുടെ പരിക്ക് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ വിവരം ചോദിച്ചപ്പോഴാണ് സ്ഥിരമായി അമ്മ തന്നെ അടിക്കുമായിരുന്നുവെന്ന് കുട്ടി അധ്യാപകരോടു പറഞ്ഞത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ നല്കിയ പരാതിയിലാണ് മരട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.അമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടെന്നും മൂത്ത കുട്ടിയെയും ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. പോലീസിന്റെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആഭ്യന്തര അന്വേഷണ സമിതിയുടെയും റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചായിരിക്കും കുട്ടികളെ വിട്ടുനല്‍കുന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകുക.
Read Moreപരീക്ഷണ ഓട്ടം വൻവിജയം; വന്ദേ സ്ലീപ്പർ ട്രെയിൻ സർവീസ് ജനുവരിയിൽ ആരംഭിച്ചേക്കും
പരവൂർ: വന്ദേഭാരത് സ്ലീപ്പർ ട്രെയിനിന്റെ ആദ്യ സർവീസ് ജനുവരിയിൽ ആരംഭിച്ചേക്കും. ഇതിനുള്ള തയാറെടുപ്പുകൾ റെയിൽവേ മന്ത്രാലയം ആരംഭിച്ചു.16 കോച്ചുകൾ വീതമുള്ള 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ ചെന്നൈയിലെ ഐസിഎഫ് അധികൃതർ ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിന് നൽകിയിരുന്നു. ഇതിൽ രണ്ട് ട്രെയിനുകളുടെ നിർമാണം പൂർത്തികരിച്ച് ഐസിഎഫിനു കൈമാറുകയും ചെയ്തു. രണ്ട് ട്രെയിനുകളുടെയും പരീക്ഷണഓട്ടവും നടത്തി. ഇതിൽ ഒന്നിന്റെ വേഗ പരീക്ഷണവും കഴിഞ്ഞ ആഴ്ച വിജയകരമായി പൂർത്തീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യ സർവീസ് 2026 ജനുവരിയിൽ സർവീസ് ആരംഭിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നത്. ബാക്കിയുള്ള എട്ട് ട്രെയിനുകളുടെ നിർമാണം മാർച്ചിനകം പൂർത്തിയാക്കി ഭാരത് എർത്ത് മൂവേഴ്സ് ലിമിറ്റഡിൽ നിന്ന് ചെന്നൈ ഐസിഎഫിന് കൈമാറുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ ചെന്നൈയിലെ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ 50 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇവയിൽ എല്ലാത്തിലും…
Read Moreസിപിഎം ബ്രാഞ്ച് സെക്രട്ടറി ലതേഷ് വധം: വിചാരണ പൂർത്തിയായി; കേസിൽ 68 സാക്ഷികൾ; വിധി 28ന്
തലശേരി: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടൽത്തീരത്ത് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 28 ന് കോടതി വിധി പറയും. സംഭവം നടന്ന് 17 വർഷത്തിനു ശേഷമാണ് കോടതി ഈ കേസിൽ വിധി പറയുന്നത്. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) നേതാവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ തലായിയിലെ കെലതേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് അഡീഷണൽ ജില്ലാ സെഷൻസ് 28 ന് വിധി പറയുക. 64 സാക്ഷികളാണ് കേസിലുള്ളത്. ഇതിൽ 30 സാക്ഷികളെ വിസ്തരിച്ചു. 90 രേഖകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. 2020 ജനുവരി എട്ടിനാണു വിചാരണ ആരംഭിച്ചത്. 2025 ഏപ്രിൽ 25വരെ സാക്ഷിവിസ്താരം തുടർന്നു 2008 ഡിസംബർ 31നാണ് ലതേഷ് കൊല്ലപ്പെട്ടത്. ചക്യത്തുമുക്ക് കടപ്പുറത്ത് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കെ. ലതേഷിനെ (28) വെട്ടിക്കൊലപ്പെടുത്തുകയും സുഹൃത്തായ മോഹൻലാൽ എന്ന ലാലുവിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്നുമാണ് കേസ്. ബിജെപി നേതാവും നഗരസഭാ കൗൺസിലറുമായ കുന്നുംപുറത്ത് അജേഷ്…
Read Moreബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ: ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടും വിവാദത്തിലേക്ക്
പയ്യന്നൂര്‍: ഒട്ടേറെ വിവാദങ്ങള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കും വഴിതുറന്നിരിക്കുകയാണ് ബിഎല്‍ഒ അനീഷ് ജോര്‍ജിന്റെ ആത്മഹത്യ. ജോലിയുടെ കാഠിന്യവും മറ്റു സമ്മര്‍ദങ്ങളുമാണ് മരണകാരണമെന്ന വാദമുയരുമ്പോള്‍ ഇത്തരത്തിലുള്ള സമ്മര്ദങ്ങളുണ്ടായിരുന്നില്ല എന്ന ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടാണ് പുതിയ ചര്‍ച്ചയ്ക്കു കളമൊരുക്കിയത്. ആത്മഹത്യ ചെയ്ത ചീമേനി എറ്റുകുടുക്കയിലെ ബിഎല്‍ഒ അനീഷ് ജോര്‍ജിനുമേല്‍ രാഷ്ട്രീയ സമ്മര്ദവുമുണ്ടായിരുന്നുവെന്നതിന്റെ തെളിവുമായി ബൂത്തുതല ഏജന്റ് ജില്ലാ കളക്ടര്‍ക്കു നല്കിയ പരാതി പുറത്തുവന്നതാണ് പുതിയ ചര്‍ച്ചകള്‍ക്കു കളമൊരുക്കിയത്. കോണ്‍ഗ്രസ് നിയോഗിച്ച ബിഎല്‍ഒ വൈശാഖ് ഏറ്റുകുടുക്ക ഈ മാസം എട്ടിന് ജില്ലാ കളക്ടര്‍ക്ക് നല്കിയ പരാതിയിലാണ് അനീഷിനുണ്ടായിരുന്ന രാഷ്ട്രീയ സമ്മര്ദത്തെപ്പറ്റിയുള്ള സൂചനയുണ്ടായിരുന്നത്. കോണ്‍ഗ്രസുകാരനായ തന്നെക്കൂട്ടി എസ്ഐആര്‍ ചെയ്താല്‍ സിപിഎമ്മുകാര്‍ തടയുമെന്ന് അനീഷ് ഭയപ്പെട്ടിരുന്നതായി പരാതിയിലുണ്ട്. ഇതിനാലാണ് തന്നെ വിളിക്കാതിരുന്നതെന്ന് അനീഷ് പറഞ്ഞിരുന്നതായും എസ്ഐആര്‍ പ്രവൃത്തിയില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നും വൈശാഖ് കളക്ടര്‍ക്ക് നല്കിയ പരാതിയിലുണ്ടായിരുന്നു. ജോലിയില്‍ അനീഷിന് വീഴ്ചയുണ്ടായിട്ടില്ലെന്നും പ്രത്യേകമായി സമ്മര്‍ദമൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കളക്ടര്‍ തിരഞ്ഞെടുപ്പ്…
Read More