പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കലെത്തി നില്ക്കവേ പത്തനംതിട്ടയില്‍ ജല അഥോറിറ്റിക്ക് വെള്ളക്കരം കുടിശിക ഇനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കാനുള്ളത് 17 കോടി രൂപ. കുടിശിക കൂടിയതിനേ തുടര്‍ന്ന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിന്റെയും ജലഅഥോറിറ്റിയുടെയും ഉദ്യോഗസ്ഥരെ വിളിച്ചു ചര്‍ച്ച നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന കുടിശികയില്‍ മൂന്നിലൊന്ന് തുക അടിയന്തരമായി നല്കാന് നിര്‍ദേശിക്കുകയും ചെയ്തു. കേസ് വീണ്ടും 26നു പരിഗണികനിരിക്കേ തുക അടയ്ക്കാനും തുടര്‍കാര്യങ്ങള്‍ നിരീക്ഷിക്കാനും ഇരുവകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ചേര്‍ത്ത് കമ്മിറ്റി രൂപവത്കരിക്കാനും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ജൂലൈയിലാണ് ദേവസ്വം ബോര്‍ഡ് ആറു കോടി അടച്ചത്. പിന്നീടുള്ള കുടിശിക തുകയാണ് 17 കോടി രൂപ. ജനറല്‍ ആശുപത്രിക്ക് 4.39 കോടി കുടിശികപത്തനംതിട്ട ജില്ലയിലെ ഇതര സ്ഥാപനങ്ങളില്‍ ജനറല്‍ ആശുപത്രി 4.39 കോടി, കോന്നി മെഡിക്കല്‍ കോളജ് 33 ലക്ഷം.പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷന് 56.08 ലക്ഷം, കോഴഞ്ചേരി 21.68 ലക്ഷം,…
Read MoreCategory: Edition News
പ്ലാസ്റ്റിക് ഒഴിവാക്കി തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കണം; ഹരിത നിര്‍ദേശങ്ങളുമായി ഇലക്ഷൻ കമ്മീഷന്
കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാന്‍ ഹരിത മാര്‍ഗനിര്‍ദേശങ്ങളുമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്. പ്രചരണം മുതല്‍ പോളിംഗ് ബൂത്ത് വരെയും പ്ലാസ്റ്റിക് ഒഴിവാക്കി പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കണം എന്ന് കമ്മീഷന് നിര്‍ദേശിച്ചു. പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിംഗുകള്‍, പോസ്റ്ററുകള്‍ എന്നിവയില്‍ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കണം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത പേപ്പര്‍, നൂറ് ശതമാനം കോട്ടണ്‍, ലിനന്‍ പോലുള്ള പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മുതലായവ ഉപയോഗിക്കണം. നിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കമ്മീഷന് അറിയിച്ചു.പിവിസി, ഫ്ളക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കള്‍ പാടില്ല.പ്രചാരണ വസ്തുക്കളില്‍ ക്യുആര്‍ കോഡ് പിവിസി ഫ്രീ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ രേഖപ്പെടുത്തണം. വിതരണക്കാരും അച്ചടിശാലകളും പ്ലാസ്റ്റിക് ഉള്ള സാമഗ്രികള്‍ ശേഖരിക്കാനോ അച്ചടിക്കാനോ പാടില്ല. റാലികള്‍, കണ്‍വന്‍ഷനുകള്‍, പദയാത്രകള്‍, പരിശീലനങ്ങള്‍…
Read Moreഭര്‍ത്താവിനെ കാണാതായി; പരാതി നൽകിയിട്ടും അന്വേഷണമില്ല; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭാര്യയുടെ ഹര്‍ജി
കൊച്ചി: തന്റെ ഭര്‍ത്താവ് റഫീക് തോട്ടത്തിലിനെ കാണാതായ സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ കതിരൂര്‍ സ്വദേശിനിയായ കെ.ബി. സുഹറാബി ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. കേസില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഹര്‍ജിക്കാരിയുടെ ഭര്‍ത്താവ് റഫീക് തോട്ടത്തില്‍ (58) വര്‍ഷങ്ങളായി ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ്സിറ്റിയുടെ മുന്നില്‍ വര്‍ഷങ്ങളായി ചായക്കട നടത്തി വരികയായിരുന്നു. കഴിഞ്ഞ ജൂണ്‍ 11ന് രാവിലെ ചായക്കടയില്‍ നിന്നാണ് ഇദ്ദേഹത്തെ കാണാതായത്. പിന്നീട് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ കടയ്ക്കുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതായി ഹര്‍ജിയില്‍ പറയുന്നു. ചേരാനല്ലൂര്‍ പോ ലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ 16ന് എറണാകുളം റൂറല്‍ എസ്പി.ക്ക് വിശദമായ പരാതി നല്‍കിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ഹര്‍ജിക്കാരിയുടെ…
Read Moreയുഡിഎഫുമായി അതൃപ്തിയുള്ള നേതാക്കളെ അടർത്തിയെടുത്ത് സ്ഥാനാർഥിയാക്കി;കോട്ടയത്ത് കരുതലോടെ കരുക്കൾ നീക്കി ബിജെപി
കോട്ടയം: കരുതലോടെ കരുക്കള്‍ നീക്കുകയാണ് ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ. ജില്ലയിലെ ത്രിതല തദ്ദേശസ്ഥാപനങ്ങളിലുടനീളം ബിജെപി, ക്രൈസ്തവ വോട്ടുകളില്‍ കണ്ണുവയ്ക്കുന്നു. എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഒന്നുമുതല്‍ ആറുവരെ സീറ്റുകളില്‍ ക്രൈസ്തവ സ്ഥാനാര്‍ഥികളെ മുന്‍പുതന്നെ കണ്ടെത്തിയിരുന്നു. നിസാരപ്രശ്നങ്ങളുടെ പേരില്‍ യുഡിഎഫുമായി അതൃപ്തിയും അകല്ച്ചയുമുണ്ടായവരെയാണ് ഏറെയിടങ്ങളിലും ബിജെപി തെരഞ്ഞുപിടിച്ചത്. വാര്‍ഡു പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെ ഇത്തരക്കാര്‍ക്ക് തുടക്കത്തില്‍തന്നെ പദവിയും നല്കി. അടുത്തയിടെ നടത്തിയ കലുങ്കുസഭകളില് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉള്‍പ്പെടെ നേതാക്കളെത്തിയാണ് ഇത്തരക്കാരെ കാവിഷാള്‍ അണിയിച്ച് ബിജെപിയില്‍ സ്വീകരിച്ചത്. ക്രൈസ്തവ മുന്‍തൂക്ക പ്രദേശങ്ങളില്‍ ക്രൈസ്തവ വോട്ടുകളില്‍ ചെറിയൊരു ശതമാനം കൂടി എന്‍ഡിഎയ്ക്ക് ലഭിച്ചാല്‍ 2020 ലെ വിജയത്തിന്റെ ഇരട്ടിയോളം നേട്ടം കിട്ടുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ഇത്തരത്തില്‍ ഗ്രാമപഞ്ചായത്തുകളിലാണ് ബിജെപിയുടെ തന്ത്രപരമായ പരീക്ഷണം. 2020ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ബിജെപി ഭരണം പിടിച്ചു. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളില്‍ ഇത്തവണ 12 ഇടത്ത് ഭരണം…
Read Moreശബരിമല സ്വര്‍ണപ്പാളി മോഷണം; ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി; 17ന് എസ്ഐടി പരി ശോധന
പത്തനംതിട്ട: ശബരിമലയിലെ കട്ടിള പാളികള്‍, ദ്വാരപാലക ശില്പ പാളികള്‍ എന്നിവയുടെ ശാസ്ത്രീയ പരിശോധനയ്ക്ക് തന്ത്രിയുടെ അനുമതി. ഹൈക്കോടതി നിര്‍ദേശപ്രകാരം എസ്ഐടി നല്കിയ അപേക്ഷ പരിഗണിച്ചാണ് തന്ത്രിയുടെ തീരുമാനം. ഇതനുസരിച്ച് 17ന് ഉച്ചപൂജയ്ക്കുശേഷം പരിശോധന നടത്തും. ശബരിമല നട തുറന്നശേഷം 17ന് ഉച്ചപൂജ വേളയില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനര് ദേവനു കലശമാടി അനുജ്ഞ വാങ്ങും. തുടര്‍ന്നായിരിക്കും പരിശോധന.ശബരിമല ശ്രീ കോവിലില്‍ 1998-ല്‍ വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞു സ്ഥാപിച്ച ചെമ്പുപാളികള്‍ തന്നെയാണോ 2019-ല്‍ ഉണ്ണികൃഷ്ണന് പോറ്റി സ്വര്‍ണം പൂശി ഘടിപ്പിച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ദ്വാരപാലക ശില്പങ്ങള്, കട്ടിളപ്പാളികള്‍, വാതില്‍പ്പാളികള്‍ എന്നിവയില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് കേസന്റെ ഭാഗമായി എസ്ഐടിക്കു കണ്ടെത്തേണ്ടതുണ്ട്. ഒരിക്കല്‍ സ്വര്‍ണം പൊതിഞ്ഞ പാളികള്‍ ഉണ്ണിക്കൃഷ്ണന് പോറ്റി മറിച്ചു വിറ്റിരിക്കാനുള്ള സാധ്യതയും പരിശോധിക്കപ്പെടും. ഇതിന്റെ ഭാഗമായി പാളികളില്‍ ചെമ്പിന്റെ അളവ്, ഗുണനിലവാരം, ഭാരം എന്നിവ…
Read Moreപട്ടാപ്പകൽ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമം; കൗൺസിലറുടെ നേതൃത്തിൽ കള്ളനെ കൈയോടെ പൊക്കി നാട്ടുകാർ
തിരുവല്ല: പട്ടാപ്പകൽ ക്ഷേത്ര കാണിക്കവഞ്ചി കുത്തി തുറക്കാനുള്ള ശ്രമത്തിനിടെ മോഷ്ടാവിനെ നാട്ടുകാർ കൈയോടെ പിടികൂടി പോലീസിന് കൈമാറി. റാന്നി അത്തിക്കയം മോതിരവയൽ സ്വദേശിയായ സുനിലാണ് പിടിയിലായത്. യോഗക്ഷേമ സഭയുടെ കീഴിലുള്ള കാവുംഭാഗം പെരിങ്ങോൾ ശ്രീകൃഷ്ണേശ്വരം ക്ഷേത്രത്തിൽ ഇന്നലെ വൈകുന്നേരം നാലോടെയായിരുന്നു സംഭവം. ആക്രി പെറുക്കാൻ എന്ന വ്യാജേന എത്തിയായിരുന്നു മോഷണശ്രമം. ക്ഷേത്ര കവാടത്തിനോടുചേർന്ന കാണിക്ക വഞ്ചിയുടെ താഴ് ആക്സോ ബ്ലേഡ് ഉപയോഗിച്ച് മുറിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്ഷേത്രത്തിന് സമീപത്ത് പ്രവർത്തിക്കുന്ന ശ്രീശങ്കര വിദ്യാപീഠത്തിലെ വിദ്യാർഥിയെ വിളിക്കാൻ എത്തിയ രക്ഷിതാവാണ് ക്ഷേത്രത്തിനകത്തു നിന്നും ശബ്ദം കേട്ടത്. തുടർന്ന് തിരുവല്ല നഗരസഭ കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ വിവരം അറിയിച്ചു. കൗൺസിലറുടെ നേതൃത്വത്തിൽ സംഘടിച്ച് എത്തിയ നാട്ടുകാർ ചേർന്ന് മോഷ്ടാവിനെ കൈയോടെ പിടികൂടുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ തിരുവല്ല പോലീസിന് മോഷ്ടാവിനെ കൈമാറി.
Read Moreസിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടവർ കൈകോർത്തു പിടിച്ചു; കൃഷ്ണപുരത്ത് എല്‍ഡിഎഫിന് തലവേദനയായി ജനകീയമുന്നണി
കായംകുളം: കൃഷ്ണപുരം പഞ്ചായത്തിൽ സിപിഎമ്മിൽനിന്ന് പുറത്താക്കപ്പെട്ടവർ ചേർന്ന് ജനകീയ മുന്നണി രൂപവത്കരിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് എൽഡിഎഫിന് തിരിച്ചടിയാകുന്നു.കൃഷ്ണപുരം പഞ്ചായത്തിലെ ആറ്, ഏഴ്, പതിനേഴ് വാർഡുകളിലാണ് ജനകീയമുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ ജനകീയ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുകയും വാർഡുകളുടെ വിവിധ ഭാഗങ്ങളിൽ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.സിപിഎം കായംകുളം ഏരിയ സെന്റർ അംഗം കൂടിയായ കൃഷ്ണപുരം പഞ്ചായത്തംഗത്തിന്റെ വാർഡിൽ ഗ്രാമസഭ കൂടുന്നതിൽ വീഴ്ച വരുത്തിയത് സിപിഎം ക ഗ്രാമസഭ സംബന്ധിച്ച് നൽകിയ പരാതിയിൽ ഒപ്പിട്ടതിനെത്തുടർന്ന് ലോക്കൽ കമ്മിറ്റി അംഗം വിപിൻദാസ്, ബ്രാഞ്ച് സെക്രട്ടറിമാരായ ശ്യാം, രാജേന്ദ്രൻ, മോഹനൻപിള്ള എന്നിവരെയാണ് പാർട്ടി വിചിത്രമായ നടപടി എടുത്തു പുറത്താക്കിയത്.പാർട്ടിയിൽനിന്നു വിട്ടുപോയവരെ തിരികെ എത്തിക്കാൻ സംസ്ഥാന കമ്മിറ്റിയുടെ നിർദേശമുണ്ടെന്നിരിക്കെ ഒരു നേതാവിനുവേണ്ടി പാർട്ടി മൂല്യങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് പ്രദേശത്തെ 24 പാർട്ടി അംഗങ്ങൾ പാർട്ടിയുമായി സഹകരിക്കാതിരുന്നത്. പാർട്ടിയുടെ ജില്ലാ,…
Read Moreലതിക സുഭാഷ് നഗരസഭയിലേക്ക് മത്സരിക്കുന്നു; ജനവിധിതേടുന്നത് തിരുനക്കര വാർഡിൽ
കോട്ടയം: എൻസിപി ശരത് പവാർ വിഭാഗം നേതാവും കേരള ഫോറസ്റ്റ് ഡവലപ്മെന്റ് കോർപറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. തിരുനക്കര വാർഡിൽ നിന്നാണ് ലതിക ജനവിധിതേടുന്നത്. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായിരുന്ന ലതിക സുഭാഷ് കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്നു. മലമ്പുഴയിൽ വി.എസ്.അച്യുതാനന്ദനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി നിയമസഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കോൺഗ്രസ് വിടുകയും തുടർന്ന് ഏറ്റുമാനൂരിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Read Moreസംസ്ഥാനത്ത് 135 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കുറവ് ; നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം
കൊച്ചി: സംസ്ഥാനത്ത് നിലവില്‍ 135 സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കുറവ്. ഇതുമൂലം പലര്‍ക്കും ഒന്നിലധികം വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്.ഉദ്യോഗസ്ഥരുടെ കുറവ് പദ്ധതികളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായും നിലവിലുള്ളവര്‍ക്ക് ഇരട്ടി ജോലി ഭാരം ഏല്‍പ്പിക്കുന്നതായും ആക്ഷേപമുണ്ട്. ഐഎഎസ് കേഡറില്‍ 78, ഐപിഎസ് കേഡറില്‍ 26, ഐഎഫ്എസ് കേഡറില്‍ 31 എന്നിങ്ങനെയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഭാവം. നിലവില്‍ ഒരു വകുപ്പ് മേധാവിക്ക് ഒട്ടനവധി വകുപ്പുകളുടെ അധിക ചുമതലകള്‍ നല്‍കിയിരിക്കുകയാണ്. അഖിലേന്ത്യ സര്‍വീസില്‍ ഉള്ളവര്‍ക്ക് പലപ്പോഴും കേരളത്തിലേക്ക് മടങ്ങാന്‍ താത്പര്യമില്ലാത്തതാണ് ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാക്കുന്നത്. കേരള കേഡറിലുള്ള ഓഫീസര്‍മാര്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുന്നുമുണ്ട്. ഐഎഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും ഒമ്പതു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും പ്രവര്‍ത്തിക്കുന്നുണ്ട്. ഐപിഎസ് ഉദ്യോഗസ്ഥരില്‍ 30 പേര് കേന്ദ്ര ഡെപ്യൂട്ടേഷനിലും അഞ്ചു പേര് സംസ്ഥാന ഡെപ്യൂട്ടേഷനിലും ജോലി ചെയ്യുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥരില്‍ 13…
Read Moreടിടിഇയ്ക്കും യാത്രക്കാർക്കും നേരെ അസഭ്യ വർഷം; കൊല്ലം സ്വദേശി റെയില്‍വേ പോലീസ് പിടിയിൽ
കോട്ടയം: ടിടിഇയെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ യുവാവ് അറസ്റ്റില്‍. കൊല്ലം സ്വദേശി ഗോപാലകൃഷ്ണപിള്ള (33)യാണ് കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. മദ്യലഹരിയില്‍ ടിക്കറ്റില്ലാതെ ട്രെയിനില്‍ യാത്ര ചെയ്ത യുവാവിനെ പരിശോധിക്കാനെത്തിയ ടിടിഇയെയും മറ്റു യാത്രക്കാരെയുമാണ് ഇയാള്‍ ആക്രമിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു സംഭവം. കോട്ടയം റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് യുവാവ് കേരള എക്സ്പ്രസില്‍ കയറിയത്. പരിശോധന യ്ക്കെത്തിയ ടിടിഇയുമായി യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു. ടിടിഇ വിവരം റെയില്‍വേ സംരക്ഷണ സേനയെയും റെയില്‍വേ പോലീസിലും അറിയിച്ചു. ഈ സമയം ട്രെയിന്‍ ചെങ്ങന്നൂര്‍ സ്റ്റേഷനിലെത്തിയിരുന്നു. പട്രോളിംഗിനായി ചെങ്ങന്നൂരിലുണ്ടായിരുന്ന കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒയും സംഘവും റെയില്‍വേ സംരക്ഷണ സേനയുടെ സഹായത്തോടെ യുവാവിനെ കസ്റ്റഡിയിലെടുത്ത് കോട്ടയത്തെത്തിച്ചു വൈദ്യപരിശോധനയ്ക്കു വിധേയനാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
Read More