ശബരിമല: മണ്ഡലകാലം ആരംഭിച്ചതുമുതല്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്ക്വാഡുകള്‍ ഭക്ഷ്യ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് 350 പരിശോധനകള്‍ നടത്തി. ന്യൂനതകള്‍ കണ്ടെത്തിയ 60 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസ് നല്കി. 292 ഭക്ഷ്യ സാമ്പിളുകള്‍ ശേഖരിച്ച് ലാബില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഭക്ഷ്യ സംരംഭകര്‍ക്ക് എട്ട് ബോധവത്കരണ പരിപാടികളും രണ്ട് ലൈസന്‍സ് രജിസ്ട്രേഷന് മേളകളും സംഘടിപ്പിച്ചു. മണ്ഡലകാലത്തോടനുബന്ധിച്ച് പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, എരുമേലി എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അപ്പം, അരവണ എന്നിവയുടെ സുരക്ഷിതത്വവും ഗുണനിലവാരവും പരിശോധിക്കുന്നതിനായി സന്നിധാനത്ത് ലാബ് സജ്ജീകരിച്ച് പരിശോധനകളുണ്ട്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ളാഹ, എരുമേലി എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യ സ്ഥാപനങ്ങള്‍ ഭക്ഷ്യ സുരക്ഷാ സ്ക്വാഡുകള്‍ പരിശോധന നടത്തി വരുന്നുണ്ട്.ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍…
Read MoreCategory: Edition News
പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയ കേസ്; ക്വട്ടേഷന്‍ ഏറ്റെടുത്ത ആള്‍ക്കായി അന്വേഷണം
കൊച്ചി: സ്പായില്‍ നിന്ന് മാല കവര്‍ന്നെന്ന് ആരോപിച്ച് പോലീസുകാരനെ ഭീഷണിപ്പെടുത്തി നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പാലാരിവട്ടം പോലീസ്. പോലീസുകാരനെ ഭീഷണിപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് സുല്‍ഫിക്കര്‍ എന്ന ആള്‍ക്കാണെന്നാണ് അറസ്റ്റിലായ സ്പാ ജീവനക്കാരി വൈക്കം സ്വദേശി രമ്യയുടെ മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഗ്രേഡ് എസ്ഐ ആയിരുന്ന കെ.കെ. ബൈജു നിലവില്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്‍ജിതമാണെന്നും അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും എറണാകുളം എസിപി സിബി ടോം പറഞ്ഞു.എറണാകുളത്തെ സ്പായില്‍ ബോഡി മസാജിംഗിന് എത്തിയ പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയാണ് സംഘം നാലു ലക്ഷം രൂപ തട്ടിയെടുത്തത്. സ്പാ ജീവനക്കാരിയുടെ സ്വര്‍ണമാല മോഷ്ടിച്ചെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പണം തട്ടിയത്. വ്യാജ പരാതി ഉന്നയിച്ച സ്പാ ജീവനക്കാരി രമ്യയെ കഴിഞ്ഞ ദിവസമാണ്. കേസില്‍ ഇവര്‍ മൂന്നാം…
Read Moreആലപ്പുഴ കലോത്സവത്തിൽ ചവിട്ടുനാടകത്തിനു പിന്നാലെ പ്രതിഷേധച്ചവിട്ട്; ജഡ്ജിമാർക്ക് പോലീസ് സംരക്ഷണം
ആലപ്പുഴ: പ്രാചീന കലാരുപമായ ചവിട്ടുനാടകത്തിന്റെ ഫല പ്രഖ്യാപനം കലോത്സവവേദിയെ അലങ്കോലമാക്കി. ഒന്നാം സ്ഥാനം പ്രതീക്ഷിച്ചിരുന്ന ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളും അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂളുമാണ് ജഡ്ജിമാർ പക്ഷപാതപരമായി ഫലപ്രഖ്യാപനം നടത്തിയെന്ന് ആരോപിച്ച് രംഗത്തുവന്നത്. മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിനായിരുന്നു മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചത്. വിധി ഉണ്ടായപ്പോൾ തന്നെ മറ്റ് രണ്ടു സ്കൂളുകളുടെ ഭാഗത്തുനിന്നു ശക്തമായ എതിർപ്പുണ്ടായി. കാണികളും രണ്ടു പക്ഷമായി തിരിഞ്ഞു. ഇതോടെ ശക്തമായ വാക്കേറ്റവും ഉന്തുംതള്ളുമായി. പോലീസും ഭാരവാഹികളം ഏറെ ശ്രമപ്പെട്ടാണ് രംഗം ശാന്തമാക്കിയത്. ജഡ്ജിമാരുടെ സുരക്ഷ മുൻ നിർത്തി പോലീസ് സംരക്ഷണയിൽ അവരെ വേദിയിൽനിന്ന് സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ലിയോ തേർട്ടീന്ത് ഹൈസ്കൂളിലെ വേദി രണ്ടിലായിരുന്നു മത്സംരം. 20 മിനിറ്റ് വീതമാണ് മത്സരത്തിന് അനുവദിച്ചിരുന്നത്. നെപ്പോളിയൻ ചക്രവർത്തിയുടെ വീരചരിതമാണ് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി…
Read Moreപണം നൽകിയിട്ടും വിവാഹ ഫോട്ടോയും വീഡിയോയും നൽകാതെ കബളിപ്പിച്ചെന്ന പരാതിയുമായി യുവാവ്; 1,10,000 രൂപ നൽകിയെന്ന് യുവാവ്
ഇരിട്ടി: വിവാഹ ഫോട്ടോയും വീഡിയോയും എടുക്കാൻ പണം വാങ്ങിയ ശേഷം ഫോട്ടോയും വീഡിയോയും നൽകാതെ കബിളിപ്പിച്ചതിന് എറണാകുളം സ്വദേശി വിപിനെതിരേ പരാതി. അങ്ങാടിക്കടവ് സ്വദേശിയാണ് കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത് . ഒത്തുകല്യാണം, കല്ല്യണം എന്നിവയുടെ ഫോട്ടോ, വീഡിയോ ചിത്രീകരണത്തിനായി 1,20,000 രൂപയ്ക്ക് എഗ്രിമെന്റ് ഉറപ്പിച്ചിരുന്നു. ഇതിൽ നാലു തവണകളായി 1,10,000 രൂപ ഗൂഗിൾ പേ വഴി പാർട്ടിയുടെ അകൗണ്ടിൽ അയച്ചു നൽകിയിട്ടും ഫോട്ടോയും വീഡിയോയും നൽകിയില്ലെന്നാണു പരാതി. കരിക്കോട്ടക്കരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Read Moreപോലീസിനെ വധിക്കാന്‍ ശ്രമിച്ച കേസ്; പയ്യന്നൂരിലെ സ്ഥാനാർഥി ഉൾപ്പെടെയുള്ള സിപിഎം പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം തടവും രണ്ടര ലക്ഷം പിഴയും
പയ്യന്നൂര്‍: പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ പയ്യന്നൂര്‍ വെള്ളൂരിലെ വി.കെ. നിഷാദ്, അന്നൂരിലെ ടി.സി.വി. നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ശിക്ഷാവിധി. ഡ്യൂട്ടിക്കിടയില്‍ നിയമപാലകര്‍ക്ക് നേരേയുണ്ടായ വധശ്രമത്തെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. വധശ്രമത്തിന് അഞ്ച് വര്‍ഷവും ബോംബ് സൂക്ഷിച്ചതിന് അഞ്ചുവര്‍ഷവും ബോംബെറിഞ്ഞ സംഭവത്തില്‍ പത്ത് വര്‍ഷവുമാണ് ശിക്ഷ.എല്ലാം കൂടി പത്തുവര്‍ഷത്തെ കഠിന തടവും രണ്ടരലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്. ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നന്ദകുമാര്‍. 2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അരിയില്‍ ഷുക്കൂര്‍…
Read Moreവാഹനത്തിന് സൈഡു കൊടുത്തില്ലെന്നാരോപിച്ച് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം
കണ്ണൂർ: വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം. കൂത്തുപറന്പ് 74-ാം നന്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ജിഎച്ച്എസ്എസിലെ ഓഫീസ് അസിസ്റ്റന്റുമായ പി. രതീഷിനാണ് (44) ഇന്നലെ വൈകുന്നേരം പള്ളിക്കുന്നിൽ നിന്നു മർദനമേറ്റത്. ഭാര്യയും മകനുമായി ഇരുചക്രവാഹനത്തിൽ വരുന്നതിനിടയിൽ ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് രതീഷിനെ അസഭ്യം പറയുകയും പിന്നീട് ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കൈകൊണ്ട് മർദിക്കുകയും ചെയ്തത്. കഴുത്തിന് പരിക്കേറ്റ രതീഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ചത് അംഗപരിമിതനെയാണെന്നു തിരിച്ചറിഞ്ഞ യുവാക്കൾ പിന്നീട് ജില്ലാ ആശുപത്രിയിലെത്തി ക്ഷമാപണം നടത്തിയതായും അറിയുന്നു. രതീഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കൾ പോലീസ് കസ്റ്റഡിയിലായതായും അറിയുന്നു.
Read Moreകേരളത്തിലെ രണ്ടു ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ വരുന്നു
പരവൂർ: കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് അടുത്ത വർഷം മുതൽ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. ചെന്നൈ -ആലപ്പുഴ എക്സ്പ്രസിൽ 2026 ഫെബ്രുവരി ഒന്നു മുതലും തിരികെയുള്ള ആലപ്പുഴ – ചെന്നൈ സർവീസിൽ ഫെബ്രുവരി രണ്ടു മുതലുമാണ് മാറ്റം പ്രാബല്യത്തിൽ വരിക. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ഫെബ്രുവരി മൂന്നു മുതലാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. തിരികെയുള്ള തിരുവനന്ദപുരം – ചെന്നൈ മെയിനിൽ ഫെബ്രുവരി നാലുമുതലും മാറ്റം പ്രാബല്യത്തിലാകുമെന്ന് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ട്രെയിനുകളും 23 ഐസിഎഫ് കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണം 20 ആയി കുറയും. *സീറ്റുകൾ കുറയില്ലഎൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കുറയുന്നത്…
Read Moreകോടതിയിൽ സാക്ഷി പറയാൻ എത്തിയില്ല; വയോധികന് പ്രതിയുടെ ക്രൂരമർദനം; കേസെടുത്ത് പോലീസ്
ഇരിട്ടി: കോടതിയിൽ തനിക്ക് അനുകൂലമായി സാക്ഷി പറയാൻ എത്താതിരുന്ന വയോധികനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. മുഴക്കുന്ന് സ്വദേശി ഗംഗാധരനാണ് (60 ) മർദനമേറ്റത്. കാക്കയങ്ങാട് സ്വദേശി സി.കെ. ബാബുവാണ് വയോധികനെ തടഞ്ഞു നിർത്തി മർദിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കയങ്ങാട് ടൗണിന് സമീപം വയോജന വിശ്രമ കേന്ദ്രത്തിന്റെ മുന്നിലെ റോഡിൽ വച്ചായിരുന്നു മർദനമേറ്റത്. ഇതുവഴി നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി പിടിച്ച് റോഡിലേക്കു തള്ളിയിടുകയും തൊട്ടടുത്ത കടയിൽ നിന്നു വാഴക്കുലയുടെ തണ്ടെടുത്ത് വീണുകിടന്ന പരാതിക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. മൊബൈൽ ഫോണുകൊണ്ട് വയോധികന്റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. വയോധികന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreസിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണു പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ…
Read Moreദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 66 ലക്ഷം തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. വലിയതുറ സ്വദേശികളും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുമായ മൂന്നു യുവതികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പ്രതികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിയയുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിനു പകരം പ്രതികളിലൊരാളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മോഷണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തട്ടിപ്പുവിവരം ദിയ കണ്ടെത്തി ജീവനക്കാരികളെ താക്കീത് ചെയ്തപ്പോള്‍ ജീവനക്കാരികള്‍ ദിയയ്ക്കെതിരെയും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെയും വ്യാജപരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഷാജിയുടെ നേതൃത്വത്തിലുള്ള…
Read More