ചാത്തന്നൂർ: തിരുവിതാംകൂർ ദേവസം ബോർഡിൽ ആദ്യമായി അഴിമതി ആരോപണം ഉയർന്നത് ദേവസ്വം ബോർഡ് അംഗമായിരുന്ന മുൻ എംഎൽഎ അഡ്വ. ആർ.ഗോവിന്ദനെതിരെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വസ്ത പോരാളിയായിരുന്ന ആർ.ഗോവിന്ദന് ദേവസ്വം ബോർഡ് അംഗത്വം രാജിവയ്ക്കേണ്ടിവന്നു. 1957ലെ നിയമസഭയിൽ കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽ നിന്നു വിജയിച്ച അഡ്വ. ആർ ഗോവിന്ദൻ വിമോചന സമരകാലത്ത് ഏറെ ശ്രദ്ധേയനായിരുന്നു. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭയിൽ. അഡ്വ. ആർ.ഗോവിന്ദനെ കൂറുമാറ്റാൻ പ്രതിപക്ഷം പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ അചഞ്ചലമായ പാർട്ടിക്കൂറ് പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. പാർട്ടിയിൽ ഉറച്ചുനിന്നു. ചാത്തന്നൂർസ്വദേശിയായ അദ്ദേഹത്തെ 1967 ലെ ഐക്യമുന്നണി മന്ത്രിസഭാ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ചു. ഒരു വർഷം കഴിയും മുമ്പേ അഴിമതി ആരോപണം ഉയർന്നു. പ്രശ്നം വഷളാകും മുമ്പേ പാർട്ടി നേതൃത്വം ഇടപെട്ട് അംഗത്വം രാജിവയ്പിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുമൊത്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെത്തി ധനസമ്പാദനം നടത്തി…
Read MoreCategory: Edition News
വ്യാപകമായ ഡേറ്റ ദുരുപയോഗം തടയാൻ ആധാർ കാർഡുകളിൽ മാറ്റങ്ങൾ വരുന്നൂ; കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി യുഐഡിഎഐ
പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം. ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു. ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും. ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ്; പത്മകുമാറിനെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയേക്കും
പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ നിന്ന് എ. പത്മകുമാര്‍ പുറത്തായേക്കും. 42 വര്‍ഷമായി പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലുള്ള അദ്ദേഹം 32 വര്‍ഷം ജില്ലാ സെക്രട്ടേറിയറ്റിലുമുണ്ടായിരുന്നു. ഇക്കഴിഞ്ഞ സംസ്ഥാന സമ്മേളനത്തില്‍ നിന്ന് ഇറങ്ങിപ്പോയ വിഷയത്തില്‍ സെക്രട്ടേറിയറ്റില്‍ നിന്നു പുറത്താകുകയായിരുന്നു. അതിനുശേഷം പാര്‍ട്ടി ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇടപെട്ടു നടത്തിയ അനുനയ നീക്കങ്ങളിലൂടെയാണ് ജില്ലാ കമ്മിറ്റിയില്‍ തിരിച്ചെത്തിയത്. പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ പിന്നീട് പങ്കെടുത്തിരുന്നില്ല. പത്മകുമാറിന്റെ അറസ്റ്റ് അനിവാര്യമാണെന്ന തരത്തിലാണ് പാര്‍ട്ടിയുടെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പു കാലയളവ് കൂടിയായതിനാല്‍ നടപടിയെടുത്തേ മതിയാകൂവെന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയുമാണ്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിർദേശപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കും. കൊല്ലത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപനത്തിൽ നേതൃത്വത്തിനെതിരേ രൂക്ഷപ്രതികരണവുമായി പത്മകുമാര്‍ രംഗത്തെത്തിയത് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.പാര്‍ട്ടിക്കെതിരേ ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. 52 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തിന് ലഭിച്ചത്…
Read Moreനീർകുന്നത്തെ ഓട്ടോഡ്രൈവറുടെ മരണത്തിൽ ദുരൂഹത; ആശുപത്രിയിലെത്തിച്ചത് മരിച്ച്കഴിഞ്ഞ് 6മണിക്കൂറിന് ശേഷമെന്ന് ബന്ധുക്കൾ
അമ്പലപ്പുഴ: ഓട്ടോറിക്ഷാ ഡ്രൈവറായ ഗൃഹനാഥന്റെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്ത്. രാഷ്ട്രീയ സ്വാധീനത്താൽ കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി ജംഗ്ഷനിലെ ഓട്ടോറിക്ഷാ ഡ്രൈവറായ നീർക്കുന്നം തൈപ്പറമ്പ് വീട്ടിൽ ബിനീഷാണ് ഏതാനും ദിവസം മുൻപ് മരിച്ചത്. കുളിമുറിയിൽ കുഴഞ്ഞുവീണെന്നു പറഞ്ഞാണ് ബിനിഷിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ, പോസ്റ്റ്മോർട്ടത്തിൽ കഴുത്തിൽ കയർ കെട്ടിയുള്ള തൂങ്ങിമരണമാണെന്നു കണ്ടെത്തുകയും അസ്വാഭാവിക മരണത്തിന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ, ഭാര്യാ മാതാവ് എന്നിവരെ രണ്ടു തവണ സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സംഭവദിവസം രാത്രി വൈകിയാണ് ഇദ്ദേഹം വീട്ടിലെത്തുന്നത്. പിന്നീടാണ് മരണം സംഭവിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് തൊട്ടടുത്തു താമസിക്കുന്ന സഹോദരനെ വിവരമറിയിക്കുന്നത്. മരണം നടന്ന് ആറു മണിക്കൂറിനു ശേഷമാണ് ആശുപത്രിയിലെത്തിച്ചതെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും…
Read Moreകോതമംഗലത്ത് കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്
കോതമംഗലം : കോട്ടപ്പടി വാവേലിയില്‍ കാട്ടാനയാക്രമണത്തില്‍ രണ്ട് ബൈക്ക് യാത്രികര്‍ക്ക് പരിക്ക്. കോട്ടപ്പടി കുളങ്ങാട്ടുകുഴി കല്ലുമുറിക്കല്‍ കെ.വി ഗോപി (കുഞ്ഞ് – 66) , ബന്ധുവായ പട്ടംമാറുകുടി അയ്യപ്പന്‍കുട്ടി (62) എന്നിവര്‍ക്കാണ് പരിക്ക്. രാവിലെ ആറരയോടെ വാവേലിയില്‍ വച്ച് ഏഴു കാട്ടാനകള്‍ ഇവരുടെ ബൈക്കിനു നേരെ പാഞ്ഞടുത്ത് തുമ്പിക്കൈയ്ക്ക് അടിച്ചു തെറിപ്പിക്കുകയുമായിരുന്നുവെന്നാണ് പരിക്കേറ്റവര്‍ പറഞ്ഞത്. ഇരുവരും ബൈക്കില്‍ നിന്ന് തെറിച്ച് ദൂരെ വീണു. ബൈക്കിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. കാട്ടാനക്കൂട്ടത്തില്‍ വളരെ ചെറിയ കുട്ടിയാന ഉണ്ടായിരുന്നതുകൊണ്ടാവാം ആനക്കൂട്ടം മറ്റ് പ്രകോപനങ്ങളില്ലാതെ ആക്രമണകാരികളായതെന്നാണ് കരുതുന്നത്. ഉച്ചത്തിലലറിയുള്ള ചിന്നംവിളികേട്ട് ഓടിയെത്തിയ വനം വാച്ചറാണ് ആനക്കുട്ടത്തെ തുരത്തിയത്. ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. രാവിലെ അടുത്തുള്ള ജംഗ്ഷനില്‍ ചായകുടിച്ച് പണിക്ക് പോകാനായി ബൈക്കില്‍ പുറപ്പെട്ടതായിരുന്നു ഇരുവരും. കോതമംഗലം താലുക്ക് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷകള്‍ക്ക് ശേഷം ഇരുവരെയും വിദഗ്ധ ചികിത്സയ്ക്കായി കോതമംഗലം ധര്‍മഗിരി ആശുപത്രിയിലേക്ക്…
Read Moreബൈക്കും കാറും കൂട്ടിയിടച്ചു: വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനു ഗുരുതര പരിക്ക്
കോട്ടയം: നാട്ടകം പാറേച്ചാല്‍ ബൈപാസ് റോഡില്‍ ബൈക്കും കാറും കൂട്ടിയിടച്ചു ബൈക്ക് യാത്രക്കാരനു ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ വേളൂര്‍ സിഎസ്ഐ പള്ളിയുടെയും എല്‍പി സ്കൂളിന്റെയും മുന്നിലാണ് അപകടമുണ്ടായത്. ഈ റോഡില്‍ വാഹനങ്ങള്‍ അമിത വേഗതയില്‍ സഞ്ചരിക്കുന്നതിനാല്‍ കാല്‍നടയാത്രക്കാര്‍ വലിയ ഭീതിയിലാണ്. റോഡില്‍ സീബ്രാലൈനുകളുമില്ല.
Read Moreഇനി ആവേശത്തിന്റെ നാളുകൾ: 23-ാം വയസിൽ അച്ഛന്റെ പാത പിന്തുടർന്ന് അല്‍ക്ക
കോട്ടയം: ചെറുപ്പത്തിന്റെ പ്രസരിപ്പോടെ അല്‍ക്ക വോട്ടു ചോദിക്കുകയാണ്. നാടിന്റെയും നഗരത്തിന്റെയും സമഗ്രവികസനവും ഒപ്പം നഗരത്തെക്കുറിച്ചുള്ള ഭാവി ആശയങ്ങളുമാണ് അല്‍ക്ക പങ്കുവയ്ക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് കോട്ടയം നഗരസഭ 15-ാം വാര്‍ഡായ കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അല്‍ക്ക ആന്‍ ജൂലിയസ് എന്ന 23 കാരി. സിറ്റിംഗ് കൗണ്‍സില്‍ മെംബറായ യുഡിഎഫിലെ ജൂലിയസ് ചാക്കോയുടെ മകളാണ്. ഇത്തവണ വാര്‍ഡ് വനിതാ സംവരണമായപ്പോള്‍ അല്‍ക്ക സ്ഥാനാര്‍ഥിയായി. ആലുവ യുസി കോളജില്‍നിന്നു ബിരുദവും ബംഗളൂരു ക്രൈസ്റ്റ് കോളജില്‍നിന്നു സോഷ്യല്‍ വര്‍ക്കില്‍ പിജിയും നേടി. ആലുവ യുസി കോളജില്‍ കെഎസ്യു യൂണിറ്റ് ഭാരവാഹിയായതിനൊപ്പം കോളജ് യൂണിയന് ജനറല്‍ സെക്രട്ടറിയായിരുന്നു. നെറ്റ് പരീക്ഷ പാസായി അധ്യാപനത്തിന് ശ്രമിക്കുമ്പോഴാണ് സ്ഥാനാര്‍ഥിയായത്. പിതാവ് ജൂലിയസ് മൂന്നു തവണ കൗണ്‍സിലറായിരുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് കഞ്ഞിക്കുഴി വാര്‍ഡ്. പ്രചാരണത്തിനു ചുക്കാന്‍ പിടിക്കുന്നത് ജൂലിയസാണ്. കോട്ടയം കണ്‍സ്യൂമര്‍ ഫെഡിലെ ജീവനക്കാരി അജിമോളാണ്…
Read Moreജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്
മൂന്നാർ: മൂന്നാറിൽ ജീപ്പ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്കേറ്റു. വിനോദസഞ്ചാരത്തിനായി തമിഴ്നാട്ടിൽനിന്നെത്തിയ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാർഥികളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായ പരിക്കേറ്റ ഒരു വിദ്യാർഥിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം മൂന്നാറിലെ മാട്ടുപ്പെട്ടി റോഡിൽ കൊരണ്ടക്കാട് ഹൈറേഞ്ച് സ്കൂളിനു സമീപത്താണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അതുവഴിവന്ന മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിലേക്കു നയിച്ചതെന്നാണ് സൂചന.
Read Moreശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിന് താത്പര്യമില്ലെന്നു അയർക്കുന്നം രാമൻനായർ
പത്തനംതിട്ട: ശബരിമലയിലേക്ക് കൂടുതൽ തീർഥാടകരെത്തുന്നതിനോടു ദേവസ്വം ബോർഡിനോടു താത്പര്യമില്ലെന്ന് ദേവസ്വം ബോർഡ് മുൻ പിആർഒ അയർക്കുന്നം രാമൻനായർ ആരോ പിച്ചു . തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്ന വെർച്വൽ ക്യൂ സംവിധാനം പിൻവലിക്കണം. ശബരിമലയുടെ പ്രശസ്തി ലോകമെങ്ങും എത്തിക്കുന്നതിലും കൂടുതൽ തീർഥാടകരെ ഇവിടേക്ക് എത്തിക്കുന്നതിലും മാധ്യമങ്ങൾക്കുള്ള പങ്ക് വലുതായിരുന്നെന്നും ഇന്ന് മാധ്യമങ്ങളെയും മാറ്റിനിർത്താനാണ് ആലോചനയെന്നും രാമൻ നായർ കുറ്റപ്പെടുത്തി. താൻ ശബരിമല പിആർഒ ആയിരിക്കുന്ന കാലയളവിലാണ് വിജയ് മല്യ ശ്രീകോവിലിന് സ്വർണം പൊതിഞ്ഞത്. അന്ന് സ്വർണം പൊതിയുകയായിരുന്നു. പൂശുക എന്ന വാക്കുതന്നെ ഇപ്പോൾ വന്നതാണ്. ഈശ്വരവിശ്വാസികളായവർ വേണം ദേവസ്വം ഭരണത്തിൽ വരേണ്ടതെന്നും രാമൻ നായർ അഭിപ്രായപ്പെട്ടു. മകരവിളക്ക് കാലത്ത് തീർഥാടകരെ സഹായിക്കുന്നതിന് കേരളത്തിനകത്തും പുറത്തുമായി നൂറ് സേവനകേന്ദ്രങ്ങൾ ശബരിമല ശ്രീ അയ്യപ്പ ധർമ പരിഷത്തിന്റെ നേതൃത്വത്തിൽ തുറക്കും. ശബരിമലയിലും പമ്പ യിലും ധർമപരിഷത്ത് 2000 മുതൽ നടത്തി വന്നിരുന്ന…
Read Moreഎസി റോഡിലും കനാലിലും കൈയേറ്റം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ മറവിലെന്ന് ആരോപണം
ചമ്പക്കുളം: പള്ളാത്തുരുത്തി ഭാഗത്തും മറ്റ് ഇടങ്ങളിലും കനാല്‍ കൈയേറ്റം നിര്‍ബാധം തുടരുകയാണ്. എസി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുമ്പോഴേക്കും റോഡിന്റെ വശങ്ങളും കനാലുമെല്ലാം പൂർണമായും കൈയേറുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എസി കനാല്‍ പള്ളാത്തുരുത്തി വരെ തുറക്കണമെന്ന് വിവിധ കോണുകളില്‍നിന്ന് ആവശ്യമുയരുന്നുണ്ട്. ഉദ്യോഗസ്ഥർ തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കിലായത് മുതലാക്കുകയാണ് കൈയേറ്റക്കാര്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി കൈയേറ്റ നിര്‍മിതികളാണ് എസി കനാലിലും റോഡിലും നടക്കുന്നത്. പൊങ്ങ ജ്യോതി ജംഗ്ഷന് മുതല്‍ പള്ളാത്തുരുത്തി വരെയും പള്ളാത്തുരുത്തി മുതല്‍ ചങ്ങനാശേരി മനയ്ക്കച്ചിറ വരെയും കൈയേറ്റം നടക്കുന്നു. നടപടിയെടുക്കേണ്ടവരുടെ നിസംഗതയും പ്രോത്സാഹനവുമാണ് കൈയേറ്റക്കാർക്ക് തുണ. കൈയേറ്റങ്ങളും വഴിയോരകച്ചവടവും റോഡിലെ ഗതാഗതത്തെപ്പോലും ദോഷമായി ബാധിക്കുന്നു. ഉയര്ന്നുനിൽക്കുന്ന ഓടകളും നടപ്പാതകളും വാഹന പാര്‍ക്കിംഗിന് തടസം സൃഷ്ടിക്കുന്നതിനാല്‍ കൈയേറി നിര്‍മിക്കുന്ന കടകള്‍ക്കു മുന്നില്‍ റോഡില്‍ത്തന്നെ വാഹനങ്ങള്‍ നിര്‍ത്തുന്നത് അപകടങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് അനധികൃത കൈയേറ്റങ്ങളെ പറ്റി…
Read More