പരവൂർ: കേരളം വഴി സർവീസ് നടത്തുന്ന രണ്ട് ട്രെയിനുകളിൽ കൂടി എൽഎച്ച്ബി കോച്ചുകൾ ഏർപ്പെടുത്താൻ റെയിൽവേ ബോർഡ് തീരുമാനം.ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസ്, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസ് എന്നിവയാണ് അടുത്ത വർഷം മുതൽ എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. ചെന്നൈ -ആലപ്പുഴ എക്സ്പ്രസിൽ 2026 ഫെബ്രുവരി ഒന്നു മുതലും തിരികെയുള്ള ആലപ്പുഴ – ചെന്നൈ സർവീസിൽ ഫെബ്രുവരി രണ്ടു മുതലുമാണ് മാറ്റം പ്രാബല്യത്തിൽ വരിക. ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ഫെബ്രുവരി മൂന്നു മുതലാണ് എൽഎച്ച്ബി കോച്ചുകളിലേക്ക് മാറുന്നത്. തിരികെയുള്ള തിരുവനന്ദപുരം – ചെന്നൈ മെയിനിൽ ഫെബ്രുവരി നാലുമുതലും മാറ്റം പ്രാബല്യത്തിലാകുമെന്ന് തിരുവനന്തപുരം ഡിവിഷൻ ഓപ്പറേറ്റിംഗ് ബ്രാഞ്ച് അധികൃതർ അറിയിച്ചു. നിലവിൽ രണ്ട് ട്രെയിനുകളും 23 ഐസിഎഫ് കോച്ചുകളുമായാണ് സർവീസ് നടത്തുന്നത്. എൽഎച്ച്ബിയിലേക്ക് മാറുമ്പോൾ കോച്ചുകളുടെ എണ്ണം 20 ആയി കുറയും. *സീറ്റുകൾ കുറയില്ലഎൽഎച്ച്ബി കോച്ചുകൾ വരുമ്പോൾ ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം കുറയുന്നത്…
Read MoreCategory: Edition News
കോടതിയിൽ സാക്ഷി പറയാൻ എത്തിയില്ല; വയോധികന് പ്രതിയുടെ ക്രൂരമർദനം; കേസെടുത്ത് പോലീസ്
ഇരിട്ടി: കോടതിയിൽ തനിക്ക് അനുകൂലമായി സാക്ഷി പറയാൻ എത്താതിരുന്ന വയോധികനെ പ്രതി വഴിയിൽ തടഞ്ഞു നിർത്തി മർദിച്ചു. മുഴക്കുന്ന് സ്വദേശി ഗംഗാധരനാണ് (60 ) മർദനമേറ്റത്. കാക്കയങ്ങാട് സ്വദേശി സി.കെ. ബാബുവാണ് വയോധികനെ തടഞ്ഞു നിർത്തി മർദിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കാക്കയങ്ങാട് ടൗണിന് സമീപം വയോജന വിശ്രമ കേന്ദ്രത്തിന്റെ മുന്നിലെ റോഡിൽ വച്ചായിരുന്നു മർദനമേറ്റത്. ഇതുവഴി നടന്നുപോകുകയായിരുന്ന പരാതിക്കാരനെ പ്രതി പിടിച്ച് റോഡിലേക്കു തള്ളിയിടുകയും തൊട്ടടുത്ത കടയിൽ നിന്നു വാഴക്കുലയുടെ തണ്ടെടുത്ത് വീണുകിടന്ന പരാതിക്കാരനെ അടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. മൊബൈൽ ഫോണുകൊണ്ട് വയോധികന്റെ തലയ്ക്ക് കുത്തി പരിക്കേൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. വയോധികന്റെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Read Moreസിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്; പത്മകുമാര്‍ വിഷയം വിശദീകരിക്കാന്‍ സംസ്ഥാന സെക്രട്ടറി
പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയോഗം ഇന്ന്. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ച ചെയ്യാനാണ് യോഗമെങ്കിലും ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പാര്‍ട്ടി നേതാവുമായ എ. പത്മകുമാറിനെ അറസ്റ്റ് ചെയ്തു റിമാന്‍ഡ് ചെയ്തത് പ്രധാനവിഷയമാകും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. പത്മകുമാറിനെ കേസില്‍ എട്ടാം പ്രതിയാക്കി അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റിയംഗം സ്ഥാനത്തു നിന്ന് അദ്ദേഹത്തെ ഒഴിവാക്കാന്‍ സമ്മര്‍ദമുണ്ട്. എന്നാല്‍ ഇപ്പോള്‍ നടപടി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചത്. ഇതില്‍ ജില്ലാ കമ്മിറ്റിയില്‍ എതിര്‍പ്പുണ്ട്. ജില്ലാ സെക്രട്ടേറിയറ്റില്‍ ഈ വിഷയം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറ്റാരോപിതനെന്ന പേരില്‍ നടപടി വേണ്ടെന്നാണു പാര്‍ട്ടി നിലപാട്. കുറ്റപത്രം വരുന്നതുവരെ കാത്തിരിക്കാമെന്നാണ് നിലപാട്. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിഷയത്തില്‍ സ്വര്‍ണക്കൊള്ള വിവാദത്തിലെ പാര്‍ട്ടി ബന്ധം വിശദീകരിക്കേണ്ടി വരുമെന്നതിനാല്‍ പത്മകുമാറിനെതിരേ…
Read Moreദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്ന് 66 ലക്ഷം തട്ടിയ കേസ്; ക്രൈംബ്രാഞ്ച് ഇന്നു കുറ്റപത്രം സമര്‍പ്പിക്കും
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍നിന്ന് 66 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് സംഘം ഇന്നു കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. വലിയതുറ സ്വദേശികളും ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുമായ മൂന്നു യുവതികളും ഒരാളുടെ ഭര്‍ത്താവും ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. രണ്ട് വര്‍ഷക്കാലയളവിനുള്ളില്‍ പ്രതികള്‍ 66 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദിയയുടെ അക്കൗണ്ടിന്റെ ക്യൂആര്‍ കോഡിനു പകരം പ്രതികളിലൊരാളുടെ ക്യൂആര്‍ കോഡ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മോഷണം, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. തട്ടിപ്പുവിവരം ദിയ കണ്ടെത്തി ജീവനക്കാരികളെ താക്കീത് ചെയ്തപ്പോള്‍ ജീവനക്കാരികള്‍ ദിയയ്ക്കെതിരെയും പിതാവും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെയും വ്യാജപരാതി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതിയില്‍ കഴമ്പില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികള്‍ തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ സ്വര്‍ണാഭരണങ്ങള്‍ അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി. ഷാജിയുടെ നേതൃത്വത്തിലുള്ള…
Read Moreമലപ്പുറത്ത് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു; നെഞ്ചിൽ നിരവധി തവണ കുത്തേറ്റു; കത്തിയുമായി പ്രതി പോലീസ് സ്റ്റേഷനിൽ
മലപ്പുറം: കുടുംബവഴക്കിനെത്തുടർന്ന് യുവാവിനെ ജ്യേഷ്ഠന് കുത്തിക്കൊന്നു. പൂക്കോട്ടൂര്‍ പള്ളിമുക്കിലാണ് നാടിനെ നടുക്കിയ സംഭവം.പൂക്കോട്ടൂര്‍ പള്ളിമുക്ക് സ്വദേശി അമീര്‍ സുഹൈല്‍ (26) ആണ് കൊലപ്പെട്ടത്. ജ്യേഷ്ഠന് ജുനൈദ് (28) ആണ് കുത്തിയത്. കൃത്യം നടത്തിയതിന് പിന്നാലെ ഇയാൾ കത്തിയുമായി ബൈക്കിൽ മഞ്ചേരി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.ഇന്ന് പുലര്‍ച്ചെ അഞ്ചോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കും സാമ്പത്തിക ഇടപാടുകളുംസംബന്ധിച്ച വാക്കുതര്‍ക്കവുമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വീട്ടിലെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമീര്‍ സുഹൈലിന്റെ നെഞ്ചിലാണ് നിരവധി തവണ കുത്തിയത്. സംഭവസമയത്ത് വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ജുനൈദിന്റെ ഭാര്യയും മക്കളും അവരുടെ വീട്ടിലായിരുന്നു. അമീർ അവിവാഹിതനാണ്.
Read Moreഅയ്യപ്പന്റെ സ്വര്‍ണം കട്ടവര്ക്കുള്ള മറുപടി തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ നല്‍കുമെന്ന് കെ.സി. വേണുഗോപാല്‍
ചേര്‍ത്തല: കേരളത്തെ സര്‍വനാശത്തിലേക്കു നയിച്ചതിനൊപ്പം അയ്യപ്പന്റെ സ്വര്‍ണവും കൊള്ളയടിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളതെന്നും അവര്‍ക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്‍കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടന്ന യുഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പു കണ്‍വന്‍ഷനും സ്ഥാനാര്‍ഥി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2026ല്‍ കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അതിനു മുന്നോടിയായി ചേര്‍ത്തല നഗരസഭയിലടക്കം മാറ്റങ്ങള്‍ തെളിയണം. നഗരത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ഭരണപരാജയമായിരുന്നെന്നും കൃത്യമായ പദ്ധതികളോടെ നഗരത്തെ വികസനത്തിലേക്കു നയിക്കുന്ന പദ്ധതികളാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്. ദേശീയപാത വികസനത്തില്‍ റെയില്‍വേ സ്റ്റേഷനുമുന്നിലടക്കം ചേര്‍ത്തലയോട് കുറ്റകരമായ അനാസ്ഥായാണു കാട്ടിയിരിക്കുന്നത്. യുഡിഎഫിന് അനുകൂല തരംഗമാണെല്ലായിടത്തുമെന്നും എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ഓരോ പ്രവര്‍ത്തകനും യുഡിഎഫ് വിജയത്തിനായി രംഗത്തിറങ്ങണമെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്മാന് സി.കെ. ഷാജിമോഹന്‍ അധ്യക്ഷനായി. കെപിസിസി വൈസ്…
Read Moreതിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായി വിമതശല്യം
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും പാരയായി വിമതശല്യം. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിവസം ഇന്നാണ്. വിമതരെ അനുനയിപ്പിച്ച് പത്രിക പിന്‍വലിപ്പിക്കാനുള്ള ഞെട്ടോട്ടത്തിലാണ് എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍. നാല് വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് വിമതശല്യം. യുഡിഎഫിന് രണ്ട് വാര്‍ഡുകളിലും വിമതര്‍ രംഗത്തുണ്ട്. എല്‍ഡിഎഫിന് ഭീഷണിയായി വിമതരായി മത്സരരംഗത്തുള്ളത് ചെമ്പഴന്തി വാര്‍ഡില്‍ ആനി അശോകനും കാച്ചാണിയില്‍ ഞെട്ടയം സതീഷും വാഴോട്ടുകോണത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ.വി.മോഹനനും ഉള്ളൂരില്‍ ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ.ശ്രീകണ്ഠനുമാണ്.. യുഡിഎഫ് ഘടകകക്ഷികള്‍ക്ക് കൊടുത്തിരിക്കുന്ന രണ്ട് സീറ്റുകളിലാണ് വിമതര്‍ രംഗത്തുള്ളത്. പുഞ്ചക്കരി വാര്‍ഡ് ആര്‍എസ്പിക്കാണ് യുഡിഎഫ് നല്‍കിയത്. എന്നാല്‍ അവിടെ മുന്‍ കൗണ്‍സിലറാണ് വിമതയായി മത്സരിക്കുന്നത്. പൗണ്ട് കടവ് വാര്‍ഡ് സീറ്റാണ് ലീഗിന് നല്‍കിയരിക്കുന്നത്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസാണ് വിമതശല്യം ഉയര്‍ത്തി മത്സരരംഗത്തുള്ളത്. വിമതരായി മത്സരരംഗത്തുള്ളവരെ അനുനയിപ്പിക്കാന്‍ മുന്നണി നേതാക്കള്‍ പല വാഗ്ദാനങ്ങളും നല്‍കിയെങ്കിലും പിന്മാറാത്ത നിലപാടിലാണ്.…
Read Moreകാസർഗോട്ടെ സംഗീത പരിപാടിയിലെ തിരക്ക്: പോലീസ് മുന്നറിയിപ്പ് അവഗണിച്ചതിന് സംഘാടകർക്കെതിരേ കേസ്
കാസര്‍ഗോഡ്: നഗരമധ്യത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയുണ്ടായ നിയന്ത്രണാതീതമായ തിരക്കും സംഘർഷവുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ കാസര്‍ഗോഡ് യുവജനകൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് തിരക്ക് നിയന്ത്രണാതീതമായത്. പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവനും പൊതുജന സുരക്ഷയ്ക്കും അപകടം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനുമാണ് സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയാവുന്ന മറ്റാളുകൾക്കും എതിരെ കേസെടുത്തത്. മേളയുടെ സമാപനദിനത്തിൽ ഗായകന് ഹനാന് ഷായുടെ (ചിറാപുഞ്ചി മഴയത്ത് ഫെയിം) സംഗീതപരിപാടി കാണാനാണ് ആളുകള്‍ ഒഴുകിയെത്തിയത്. വൈകുന്നേരത്തോടെ തന്നെ മേള നടക്കുന്ന മൈതാനത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ നഗരിയിലേക്ക് എത്തിയിരുന്നു. ചെറിയ സ്ഥലത്ത് പതിനായിരത്തോളം ആള്‍ക്കാരാണ് പരിപാടി കാണാനെത്തിയത്. 3,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പോലീസ് അനുമതി നൽകിയിരുന്നത്. നൂറു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.…
Read Moreപണം തട്ടിയെടുത്ത കേസ്; സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികൾ
കൊച്ചി: മസാജ് പാര്‍ലറില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയോടു കേസ് ഒത്തു തീര്‍പ്പാക്കാനായി എട്ടു പവന് സ്വര്‍ണം ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കിയതായാണു വിവരം. അതേസമയം ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസടുത്ത സാഹചര്യത്തില്‍ എസിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്പാ നടത്തിപ്പുകാരനായ കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു…
Read Moreവീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; കൊലപാതകം മകളുടെ കണ്മുന്നിൽ; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) കിളികൊല്ലൂർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. മകളുടെ മുന്നിൽ വച്ചാണ് മധുസൂദനൻ പിള്ള ഭാര്യ കവിതയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കണ്ടു ഭയന്ന മകൾ സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിൽ എടുത്തു. കവിതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കശുവണ്ടി വ്യാപാര മേഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു മധുസൂദനൻ പിള്ള. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിളികൊല്ലൂർ…
Read More