കാസര്‍ഗോഡ്: നഗരമധ്യത്തില്‍ നടന്ന സംഗീതപരിപാടിക്കിടെയുണ്ടായ നിയന്ത്രണാതീതമായ തിരക്കും സംഘർഷവുമായി ബന്ധപ്പെട്ട് സംഘാടകർക്കെതിരെ കേസ്. പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ സ്പീഡ് വേ ഗ്രൗണ്ടില്‍ കാസര്‍ഗോഡ് യുവജനകൂട്ടായ്മ എന്ന സംഘടനയുടെ നേതൃത്വത്തിൽ നടത്തിയ ഫ്ളി ഫെസ്റ്റിന്റെ സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച രാത്രി സംഘടിപ്പിച്ച സംഗീതപരിപാടിയിലാണ് തിരക്ക് നിയന്ത്രണാതീതമായത്. പോലീസിന്റെ മുന്നറിയിപ്പുകൾ അവഗണിച്ച് പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവനും പൊതുജന സുരക്ഷയ്ക്കും അപകടം വരുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനുമാണ് സംഘാടകരായ അഞ്ചുപേർക്കും കണ്ടാലറിയാവുന്ന മറ്റാളുകൾക്കും എതിരെ കേസെടുത്തത്. മേളയുടെ സമാപനദിനത്തിൽ ഗായകന് ഹനാന് ഷായുടെ (ചിറാപുഞ്ചി മഴയത്ത് ഫെയിം) സംഗീതപരിപാടി കാണാനാണ് ആളുകള്‍ ഒഴുകിയെത്തിയത്. വൈകുന്നേരത്തോടെ തന്നെ മേള നടക്കുന്ന മൈതാനത്തിനു ഉള്‍ക്കൊള്ളാവുന്നതിലും അധികം ആളുകള്‍ നഗരിയിലേക്ക് എത്തിയിരുന്നു. ചെറിയ സ്ഥലത്ത് പതിനായിരത്തോളം ആള്‍ക്കാരാണ് പരിപാടി കാണാനെത്തിയത്. 3,000 പേരെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിക്കാണ് പോലീസ് അനുമതി നൽകിയിരുന്നത്. നൂറു രൂപയായിരുന്നു ടിക്കറ്റ് നിരക്ക്.…
Read MoreCategory: Edition News
പണം തട്ടിയെടുത്ത കേസ്; സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികൾ
കൊച്ചി: മസാജ് പാര്‍ലറില്‍ നിന്ന് മാല മോഷ്ടിച്ചെന്നാരോപിച്ച് സിവില്‍ പോലീസ് ഓഫീസറില്‍ നിന്ന് നാലു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സസ്പെന്‍ഷനിലായ ഗ്രേഡ് എസ്ഐ കെ.കെ. ബൈജുവിനെതിരെ കൂടുതല്‍ പരാതികള്‍. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസിലെ പ്രതിയോടു കേസ് ഒത്തു തീര്‍പ്പാക്കാനായി എട്ടു പവന് സ്വര്‍ണം ആവശ്യപ്പെട്ടെന്നാണ് പുതിയ ആരോപണം. ഇതു സംബന്ധിച്ച് യുവാവ് ഡിജിപിക്ക് പരാതി നല്‍കിയതായാണു വിവരം. അതേസമയം ഗ്രേഡ് എസ്ഐ കെ.കെ.ബൈജുവിന് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തു. കേസില്‍ ഇയാളെ ഒന്നാം പ്രതിയാക്കി പാലാരിവട്ടം പോലീസ് കേസടുത്ത സാഹചര്യത്തില്‍ എസിപി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്ഷന്. നിലവില്‍ ഇയാള്‍ ഒളിവിലാണ്. സ്പാ നടത്തിപ്പുകാരനായ കേസിലെ രണ്ടാം പ്രതി കൊച്ചി സ്വദേശി ഷിഹാമിനെ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാം പ്രതിയായ സ്പാ ജീവനക്കാരി ഒളിവിലാണ്. ഇവര്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. രണ്ടു…
Read Moreവീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു കൊന്നു; കൊലപാതകം മകളുടെ കണ്മുന്നിൽ; ഭർത്താവ് കസ്റ്റഡിയിൽ
കൊല്ലം: വീട്ടമ്മയെ ഭർത്താവ് ഗ്യാസ് സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. കരിക്കോട് അപ്പോളോ നഗറിൽ കവിത (46) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ഓടെ ഇവരുടെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മധുസൂദനൻ പിള്ളയെ (54) കിളികൊല്ലൂർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തും. മകളുടെ മുന്നിൽ വച്ചാണ് മധുസൂദനൻ പിള്ള ഭാര്യ കവിതയെ ക്രൂരമായി ആക്രമിച്ചത്. സംഭവം കണ്ടു ഭയന്ന മകൾ സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. അയൽവാസികളാണ് വിവരം പോലീസിൽ അറിയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി മധുസൂദനൻ പിള്ളയെ കസ്റ്റഡിയിൽ എടുത്തു. കവിതയുടെ മൃതദേഹം ജില്ലാ ആശുപത്രിയിലേക്കു മാറ്റി. കശുവണ്ടി വ്യാപാര മേഖലയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചുവരികയായിരുന്നു മധുസൂദനൻ പിള്ള. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കിളികൊല്ലൂർ…
Read Moreനഗരത്തിലെ കൊലപാതകത്തിനു പിന്നില്‍ ലഹരിയും പണത്തര്ക്കവും; സംഭവം ഇന്നു പുലർച്ചെ നാലിന്
കോട്ടയം: നഗരമധ്യത്തിൽ ഇന്നു പുലര്‍ച്ചെയുണ്ടായ കൊലപാതകത്തിനു പിന്നിലും ലഹരി ഇടപാടാണെന്ന് പോലീസ്. കോട്ടയം നഗരസഭാ മുന്‍ കൗണ്‍സിലര്‍ വി.കെ അനില്‍കുമാറിന്റെ (ടിറ്റോ) മകന് അഭിജിത്തും കുത്തേറ്റു മരിച്ച ആദര്‍ശും തമ്മില്‍ ലഹരി ഇടപാടുകള്‍ ഉണ്ടായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ആദര്‍ശ് അഭിജിത്തിന്റെ പക്കല്‍ നിന്ന് 1,500 രൂപയുടെ എംഡിഎംഎ കടമായി വാങ്ങിയിരുന്നു. ഇത് കൂടാതെ അഭിജിത്തിന്റെ പക്കലുണ്ടായിരുന്ന സ്കൂട്ടര്‍ കോട്ടയം ശാസ്ത്രി റോഡിലെ ഒരു സ്ഥാപനത്തില്‍ അഭിജിത്തിന്റെ സുഹൃത്ത് മുഖാന്തിരം 10,000 രൂപയ്ക്ക് പണയം വയ്ക്കുകയും ചെയ്തിരുന്നു. ഇതേച്ചൊല്ലി അഭിജിത്തും ആദര്‍ശും തമ്മില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ ഫോണില്‍ വെല്ലുവിളിയും വഴക്കും ഉണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നു പുലര്‍ച്ചെ നേരിട്ടെത്തിയപ്പോഴാണു തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്. കുത്തേറ്റ ആദര്‍ശ് സംഭവ സ്ഥലത്തുതന്നെ മരിച്ചു. തുടര്‍ന്നു ബഹളം കേട്ട് ഓടിയെത്തിയവര്‍ ചേര്‍ന്ന് ആദര്‍ശിനെ മെഡിക്കല്‍ കോളജില്‍ എത്തിക്കുകയായിരുന്നു. അഭിജിത്ത് മോഷണം, ലഹരി…
Read Moreകോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു; നഗരസഭാ മുൻ കൗൺസിലറും മകനും കസ്റ്റഡിയിൽ
കോട്ടയം: സാമ്പത്തിക തർക്കത്തെ തുടർന്ന് കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി അനിൽകുമാറിന്റെ വീടിനു മുന്നിൽ വച്ചാണ് സംഭവം. അഭിജിത്തും കൊല്ലപ്പെട്ട ആദർശും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറയുന്നു. ആദർശും സുഹൃത്തുക്കളും അർധരാത്രിയോടെ അഭിജിത്തിന്റെ വീട്ടിലെത്തി ബഹളമുണ്ടാക്കുകയായിരുന്നു. ഇത് സംഘർഷത്തിലെത്തുകയും അഭിജിത്ത് കത്തിയെടുത്ത് ആദർശിനെ കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Read Moreബിജെപി സ്ഥാനാര്‍ഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു; തലസ്ഥാനത്തെ സംഭവത്തിൽ കേസെടുത്ത് പോലീസ്
തിരുവനന്തപുരം: ബിജെപി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ ആള് വീട്ടമ്മയെ കയറി പിടിച്ചു. മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലെ ബിജെപി സ്ഥാനാർഥിയ്ക്ക് ഒപ്പം എത്തിയ രാജുവെന്ന ആള്‍ക്കെതിരെയാണ് പരാതി. സംഭവത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസെടുത്തു. സ്ഥാനാര്‍ഥി വോട്ടു ചോദിച്ചു മടങ്ങുന്നതിനിടയിലാണ് രാജു വീട്ടമ്മയെ കയറി പിടിച്ചത്. സ്ഥാനാര്‍ഥിയടക്കം വോട്ട് ചോദിച്ച് മടങ്ങിയതിനിടയിൽ രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വെള്ളമെടുക്കാൻ അകത്തേക്ക് പോയ സമയം രാജു പിന്നാലെ പോയി വീട്ടമ്മയെ കയറി പിടിക്കുകയായിരുന്നു. വീട്ടമ്മ അലറി വിളിച്ചപ്പോൾ രാജു ഇറങ്ങിയോടുകയായിരുന്നു. തുടർന്ന് മംഗലപുരം പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ രാജുവിനെതിരെ മംഗലപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. കേസെടുത്തതോടെ രാജു ഒളിവിൽ പോയി. രാജു പാര്‍ട്ടി അംഗമോ മറ്റു ഭാരവാഹിയോ അല്ലെന്നും അനുഭാവി മാത്രമാണെന്നുമാണ് ബിജെപി നേതൃത്വം അറിയിച്ചത്.
Read Moreസ്പോട്ട് ബുക്കിംഗ് കുറച്ചതോടെ തിരക്ക് കുറഞ്ഞു, ദര്‍ശനം നടത്തിയത് അഞ്ചുലക്ഷത്തോളം ഭക്തർ
ശബരിമല: മണ്ഡല മകരവിളക്ക് പൂജയ്ക്കായി കഴിഞ്ഞ 16 ന് ശബരിമല നട തുറന്നശേഷം ഇന്നലെ ഉച്ചവരെ ദര്‍ശനം നടത്തിയത് അഞ്ച് ലക്ഷത്തോളം തീര്‍ഥാടകര്‍. ഇന്നലെ രാത്രി ഏഴു വരെ 4,94,151 തീര്‍ഥാടകരാണ് എത്തിയത്. ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി ഏഴുവരെ 72,037 തീര്‍ഥാടകര്‍ ദര്‍ശനം നടത്തി. വെര്‍ച്വല്‍ ക്യൂ ബുക്കിംഗുള്ള 70000 പേരും കഴിഞ്ഞദിവസങ്ങളില്‍ എത്തിയിരുന്നില്ല. ശബരിമലയിലെ തിരക്ക് സംബന്ധിച്ച ആശങ്കകള്‍ കാരണം പലരും യാത്ര നീട്ടിവച്ചിരിക്കുകയാണെന്ന് പറയുന്നു. സ്പോട്ട് ബുക്കിംഗ് കുറച്ചതോടെ ബുക്കിംഗില്ലാതെ എത്തുന്നവരും കുറഞ്ഞു. തിരക്ക് കുറഞ്ഞതോടെ ബുക്കിംഗ് ഇല്ലാതെ വരുന്നവര്‍ക്കും ദര്‍ശനാനുമതി നല്‍കുന്നുണ്ട്. ഹൈക്കോടതി നിര്‍ദേശപ്രകാരം വെര്‍ച്വല്‍ ക്യൂ ബുക്കിംഗ് കൂടുതല്‍ പേര്‍ക്ക് ഇന്നു മുതല്‍ അനുവദിച്ചു. സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയം. ഇന്നലെ കാര്യമായ തിരക്ക് രാവിലെ മുതൽക്കേ ഉണ്ടായില്ല. വലിയ നടപ്പന്തലിലൊഴികെ മറ്റൊരിടത്തും ഭക്തർക്ക് കാത്തുനിൽക്കേണ്ടിവന്നില്ല. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ തീർഥാടകരുടെ…
Read Moreകാനനവാസ കലിയുഗവരദാ’… ‘ സന്നിധാനത്ത് ഭക്തിഗാനമേളനടത്തി പോലീസ് സേനാംഗങ്ങൾ
ശബരിമല: കാക്കിക്കുള്ളിലെ കലാകാരന്മാര് വീണ്ടും ശബരിമല സന്നിധാനത്ത് ഒത്തുചേര്‍ന്നു. ശബരിമലയിലെ ടെലികമ്യൂണിക്കേഷന്‍ ടെക്നോളജി വിഭാഗം പോലീസ് സേനാംഗങ്ങളാണ് വലിയ നടപ്പന്തലിലെ ശ്രീശാസ്ത ഓഡിറ്റോറിയത്തില്‍ കരോക്കെ ഭക്തിഗാനമേള അവതരിപ്പിച്ചത്. യേശുദാസ് പാടി അവിസ്മരണീയമാക്കിയ ‘കാനനവാസ കലിയുഗവരദാ’, ‘സ്വാമി സംഗീതം ആലപിക്കും’ തുടങ്ങിയ ഗാനങ്ങള്‍ സന്നിധാനത്ത് മുഴങ്ങിയപ്പോള്‍ അയ്യപ്പന്മാര് കാതോര്‍ത്തു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ രചിച്ച ‘കുടജാദ്രിയില്‍ കുടികൊള്ളും’ എന്നു തുടങ്ങുന്ന ഗാനവും വേദിയില്‍ ആലപിച്ചു. പോലീസ് സേനാംഗങ്ങളായ ആര്. രാജന്, എം. രാജീവ്, ശ്രീലാല്‍ എസ്. നായര്‍, എ. ജി. അഭിലാഷ്, ശിശിര്‍ ഘോഷ് എന്നിവരാണ് ഗാനാര്‍ച്ചന നടത്തിയത്. സന്നിധാനം പോലീസ് സ്പെഷല്‍ ഓഫീസര്‍ എം. എല്‍. സുനില്‍ സന്നിഹിതനായിരുന്നു.
Read Moreസ്ഥാനാർഥി പാടുകയാണ്… .“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി; പാട്ടുപാടി വോട്ട് ചോദിച്ച് ചെമ്പനോലിയിലെ സ്ഥാനാർഥി
റാന്നി: സ്വന്തം തിരഞ്ഞെടുപ്പിലും, ഉമ തോമസ്, ആന്റോ ആന്റണി, ചാണ്ടി ഉമ്മൻ തുടങ്ങി പ്രമുഖരുടെ തിരഞ്ഞെടുപ്പു ഗോദയിലും അവരെ പുഷ്പം പോലെ പാട്ടുപാടി വിജയിപ്പിച്ച ബീന ജോബി ഇക്കുറിയും സ്വന്തം തട്ടകത്തിൽ പാടുകയാണ്.“വോട്ടേകണേ സ്വന്തം ബീന ജോബിക്കായി. നാം കാക്കണെ ജനകീയ രാഷ്ട്രീയംഇതിനായി നമുക്കായി ഒരുങ്ങാം ഇറങ്ങാംവോട്ടേകണെ സ്വന്തം ബീന ജോബിക്കായി.” നിറക്കൂട്ട് എന്ന സിനിമയിലെ പൂമാനമേ എന്ന പാട്ടിന്റെ ഈണത്തിൽ രാജു വല്ലൂരാൻ എഴുതിയ വരികൾക്ക് ഈണം പകർന്ന് ഓഡിയോ എഡിറ്റ് ചെയ്തത് സ്ഥാനാർഥി ബീന ജോബിയുടെ മകൻ അലൻ ജോബി കരോട്ടു പാറയാണ്. ബ്ലെസ്സിംഗ് റിക്കാർഡിംഗ് സ്റ്റുഡിയോ ആണ് ഓഡിയോ റിക്കാർഡിഗ് നിർവഹിച്ചത്. നാറാണംമൂഴിയിലെ മൂന്നാം വാർഡായ ചെമ്പനോലിയിൽ മുൻ തെരഞ്ഞെടുപ്പിലും ബീന ജോബി യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടി വിജയിച്ചിരുന്നു. അന്നും വനിതാ സംവരണ വാർഡായിരുന്ന ചെമ്പനോലി ഇക്കുറിയും വനിതാ സംവരണമായതോടെയാണ് യു.ഡി.എഫ്…
Read Moreദേവസ്വം ബോർഡിലെ അഴിമതി പത്മകുമാറിലെത്തി നിൽക്കുമ്പോൾ; ആദ്യ സ്ഥാനചലനം അഡ്വ. ആർ.ഗോവിന്ദന്
ചാത്തന്നൂർ: തിരുവിതാംകൂർ ദേവസം ബോർഡിൽ ആദ്യമായി അഴിമതി ആരോപണം ഉയർന്നത് ദേവസ്വം ബോർഡ് അംഗമായിരുന്ന മുൻ എംഎൽഎ അഡ്വ. ആർ.ഗോവിന്ദനെതിരെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വസ്ത പോരാളിയായിരുന്ന ആർ.ഗോവിന്ദന് ദേവസ്വം ബോർഡ് അംഗത്വം രാജിവയ്ക്കേണ്ടിവന്നു. 1957ലെ നിയമസഭയിൽ കുന്നത്തൂർ ദ്വയാംഗമണ്ഡലത്തിൽ നിന്നു വിജയിച്ച അഡ്വ. ആർ ഗോവിന്ദൻ വിമോചന സമരകാലത്ത് ഏറെ ശ്രദ്ധേയനായിരുന്നു. ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷമായിരുന്നു നിയമസഭയിൽ. അഡ്വ. ആർ.ഗോവിന്ദനെ കൂറുമാറ്റാൻ പ്രതിപക്ഷം പതിനെട്ടടവും പയറ്റിയെങ്കിലും അദ്ദേഹത്തിന്റെ അചഞ്ചലമായ പാർട്ടിക്കൂറ് പ്രലോഭനങ്ങളെയെല്ലാം അതിജീവിച്ചു. പാർട്ടിയിൽ ഉറച്ചുനിന്നു. ചാത്തന്നൂർസ്വദേശിയായ അദ്ദേഹത്തെ 1967 ലെ ഐക്യമുന്നണി മന്ത്രിസഭാ കാലത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി നിയോഗിച്ചു. ഒരു വർഷം കഴിയും മുമ്പേ അഴിമതി ആരോപണം ഉയർന്നു. പ്രശ്നം വഷളാകും മുമ്പേ പാർട്ടി നേതൃത്വം ഇടപെട്ട് അംഗത്വം രാജിവയ്പിക്കുകയായിരുന്നു. പാർട്ടി പ്രവർത്തകരുമൊത്ത് ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള ക്ഷേത്രങ്ങളിലെത്തി ധനസമ്പാദനം നടത്തി…
Read More