പന്തളം: നിലവിളക്ക് കൊളുത്തുന്നതിനിടെ വസ്ത്രത്തിനു തീപിടിച്ചു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. പന്തളം നഗരസഭാ ബസ് സ്റ്റാൻഡിലെ അയ്യപ്പാ ടീ സ്റ്റാൾ ഉടമ തോന്നല്ലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യ ആർ. ഭാഗ്യലക്ഷ്മിയാണ് (48) മരിച്ചത്. കുരമ്പാല അമൃത സ്കൂളിലെ അധ്യാപികയായിരുന്നു. കഴിഞ്ഞ 12നു പുലർച്ചെയാണ് സംഭവം. നിലവിളക്ക് കൊളുത്തുന്നതിനിടെ സാരിക്ക് തീപിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഭാഗ്യലക്ഷ്മിയെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. സംസ്കാരം ഇന്ന് പത്തിന്. മകൻ: ശുഭ് ഹരീഷ്(കംപ്യൂട്ടർ എൻജിനിയർ.
Read MoreCategory: Edition News
ഭക്ഷണം കഴിക്കാനെത്തിയ യുവാവ് ഹോട്ടലിലിരുന്ന് മദ്യപിച്ചു; എതിർത്ത ഹോട്ടലുടമയായ സ്ത്രീക്കും അമ്മയ്ക്കും പരിക്ക്
പത്തനംതിട്ട : ഹോട്ടലില്‍ മദ്യപിക്കുന്നതിന് അനുവദിക്കാതിരുന്ന ഹോട്ടല്‍ ഉടമയായ സ്ത്രീയെയും സഹോദരനെയും അമ്മയെയും മര്‍ദ്ദിച്ച കേസിലെ പ്രതി അറസ്റ്റിൽ.സീതത്തോട് കോട്ടക്കുഴി പുതുപ്പറമ്പില്‍ ഏബ്രഹാം തോമസ് (ബിനു, 43) ആണ് പിടിയിലായത്. ചിറ്റാര്‍ പഴയ സ്റ്റാൻഡിൽ ല്‍ നീലിപിലാവ് സ്വദേശിനിയായ സിന്ധു നടത്തുന്ന ഹോട്ടലിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കാന്‍ എത്തിയ ഇയാൾ കടയിലിരുന്ന് മദ്യപിക്കാന്‍ തുടങ്ങിയപ്പോള്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് സിന്ധുവിനെ ചീത്തവിളിക്കുകയും തലമുടിയ്ക്ക് ചുറ്റിപ്പിടിച്ച് പുറത്തടിക്കുകയും തടയാന്‍ വന്ന സഹോദരനെയും അമ്മയെയും കസേരയും ഹെല്‍മെറ്റും കൊണ്ട് അടിച്ച് പരിക്കേല്പിക്കുകയും ചെയ്തുവെന്നൈാണ് കേസ്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.എസ് സുജിതിന്റെ നേതൃത്വത്തില്‍ എഎസ്ഐ സുഷമ കൊച്ചുമ്മന്‍, എസ് സിപിഒ പ്രവീൺ, സിപിഒ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreസ്വര്‍ണക്കടയിലെ മോഷണം; ഇതരസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം
ചങ്ങനാശേരി: ജില്ലയിൽ നിയന്ത്രണമില്ലാതെ ഇതരസംസ്ഥാന തൊഴിലാളികൾ. നടപടികള്‍ സ്വീകരിക്കാനാകാതെ പോലീസ്. പായിപ്പാട്, മുണ്ടുകോട്ടാല്‍, നാലുകോടി, തെങ്ങണ, മാമ്മൂട്, കറുകച്ചാല്‍, നെടുംകുന്നം മേഖലകളിലാണ് മതിയായ രേഖകളില്ലാതെ വന്‍തോതില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ ചേക്കേറിയിരിക്കുന്നത്. ആഴ്ചകള്‍തോറും വന്നുപോകുന്ന ഇതരസംസ്ഥാന തൊഴിലാളികളാണ് പ്രശനങ്ങള്‍ സൃഷ്ടിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ സൂക്ഷിക്കാനുള്ള നടപടികളൊന്നും കൃത്യമായി കൈകാര്യം ചെയ്യാനും അധികൃതര്‍ക്ക് കഴിയുന്നില്ല.തെങ്ങണയില്‍ കഴിഞ്ഞ ദിവസം സ്വര്ണക്കടയില്നടന്ന മോഷണം ഇതരസംസ്ഥാന തൊഴിലാളികളെകേന്ദ്രീകരിച്ചാണ് നീങ്ങുന്നത്. മോഷ്ടാക്കളെന്നു കരുതുന്ന രണ്ട് ഇതരസംസ്ഥാന തൊളിലാളികളുടെ സിസി ടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് പോലീസ് നിരീക്ഷിക്കുന്നത്. തെങ്ങണ ജംഗ്ഷനിലുള്ള ഉമജൂവലറിയുടെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് അകത്തുകടന്നാണ് മോഷണസംഘം നാലേമുക്കലാല് പവന് സ്വരണവും ഒരുകിലോ വെള്ളിയും മോഷ്ടിച്ചത്.കടയുടെ അലമാരയില്‍ പ്ലാസ്റ്റിക് ബാഗില്‍ പൊതിഞ്ഞുവച്ചിരുന്ന സ്വര്‍ണവും വെള്ളിയുമാണ് മോഷണം പോയത്. കടയെക്കുറിച്ച് വ്യക്തമായ അറിവുള്ളവരാണ് മോഷണത്തിനു പിന്നിലുള്ളതെന്ന് പോലീസ് കരുതുന്നു. തൃക്കൊടിത്താനം പോലീസാണ് കേസ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ ബാഹുല്യമുള്ള…
Read Moreറോയൽ വ്യൂവിന്റെ അപകടം: കഥ പൊളിഞ്ഞു, ഡ്രൈവർക്കു സസ്പെൻഷൻ
ചാത്തന്നൂർ: കെ എസ് ആർടി സി യുടെ അഭിമാനമായ ഇരു നില കണ്ണാടി രഥം (ഡബിൾ ഡക്കർ ബസ് )അപകടത്തിൽപെട്ടപ്പോൾ കള്ളക്കഥ ചമച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഡ്രൈവർ കം കണ്ടക്ടർക്ക് സസ്പെൻഷൻ. മൂന്നാർ ഡിപ്പോയിലെ മുഹമ്മദ്.കെ.പിയാണ് ശിക്ഷാ നടപടിക്ക് വിധേയനായത്. മൂന്നാറിലെ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചിലവിൽ കാഴ്ചകൾ കണ്ട് ആസ്വദിക്കാനാണ് റോയൽ വ്യൂ എന്ന ഡബിൾ ഡക്കർ കെഎസ്ആർടിസി സർവീസ് ആരംഭിച്ചത്. കഴിഞ്ഞ 12 -ന് 2.45 ന് ആനയിറങ്കലിൽ നിന്ന് മൂന്നാറിലേക്ക് വരുമ്പോൾ റോയൽ വ്യൂ നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തുള്ള വിശ്രമ കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ഇടതു വശത്തെ ടയറും ഓടയിലായി. ബസിന്റെ ഇടതുവശത്തും ബംപറിനും കേടുപാടുകളുണ്ടായി. എതിർ ഭാഗത്തുനിന്ന് അമിതവേഗത്തിൽ എത്തിയ കാർ മറ്റൊരു കാറിനെ ഓവർടേക്ക് ചെയ്തുവന്നപ്പോൾ വെട്ടിച്ചുമാറ്റിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് മൊഴിയായി മുഹമ്മദ് നല്‍കിയത്. സിഎംഡി യുടെ സ്ക്വാഡിലെ ഇൻസ്പെക്ടർ…
Read Moreആറളത്ത് ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു
ഇരിട്ടി: ആറളം പുനരധിവാസ മേഖലയിൽ ആനയുടെ ആക്രമണത്തിൽനിന്ന് വിദ്യാർഥി അദ്ഭുതകരമായി രക്ഷപ്പെട്ടു. ബ്ലോക്ക് ഒന്‍പതിൽ ഇന്ന് രാവിലെ ഏഴരയോടെയാണു സംഭവം. ബ്ലോക്ക് ഒമ്പതിലെ താമസക്കാരനായ സി.കെ.ആദിത്താണ് (17) ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ആദിത്തിനുനേരെ ആന ചിഹ്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ആന വരുന്നത് കണ്ട ആദിത്ത് സമീപത്തെ ബാബു ജാനകിയുടെ വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കാക്കയങ്ങാടുള്ള ഐടിഐ വിദ്യാർഥിയാണ് ആദിത്ത്. രാവിലെ കോളജിലേക്ക് പോകുന്ന വഴിയാണ് ആനയുടെ മുൻപിൽപ്പെട്ടത്. ആനയുടെ ചിഹ്നം വിളി കേട്ടയുടനെ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുവെന്ന് ആദിത്ത് പറഞ്ഞു. ജോലിക്ക് പോകുന്നവരും വിദ്യാർഥികളും വയസായവരും ഉൾപ്പെടെ നിരവധിപേർ ഇതുവഴി ദിവസവും യാത്ര ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ജീവൻ അപകടത്തിലാകുന്ന വിധത്തിൽ ആനകൾ മേഖലയിൽ തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. ആന പോയി എന്ന് ഉറപ്പിച്ച ശേഷം മറ്റൊരു വഴിയിലൂടെയാണ് ആദിത്ത് കോളജിലേക്ക് പോയത്.
Read Moreവേമ്പനാട്ട് കായലില്‍ പരിസ്ഥിതി സര്‍വേ 26ന്
കോട്ടയം: അന്തര്‍ദേശീയ പ്രാധാന്യമുള്ള നീര്‍ത്തടമായ വേമ്പനാട് കായലില്‍ 26ന് വാര്‍ഷിക മത്സ്യ കണക്കെടുപ്പ് നടത്തും. മത്സ്യ ഇനങ്ങള്‍, മത്സ്യ ലഭ്യത എന്നിവ സംബന്ധിച്ച് പരിസ്ഥിതി സംഘടനകളായ അശോക ട്രസ്റ്റ് ഫോര്‍ റിസര്‍ച്ച് ഇന്‍ ഇക്കോളജി ആന്‍ഡ് എന്‍വയണ്‍മെന്റ്, കമ്യൂണിറ്റി എന്വയണ്മെന്റല് റിസര്‍ച്ച് എന്നിവ സംസ്ഥാന തണ്ണീര്‍ത്തട അഥോറിറ്റിയുടെ സഹായത്തോടെയാണു കണക്കെടുക്കുന്നത്. ഗവേഷകരുടെയും വിദ്യാര്‍ഥികളുടെയും മത്സ്യത്തൊഴിലാളികളുടെയും പരിസ്ഥിതി പ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള സര്‍വേ. 26ന് വൈകുന്നേരം തണ്ണീര്‍മുക്കം കെടിഡിസിയില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രാഥമിക റിപ്പോര്‍ട്ടും കണ്ടെത്തലുകളും അവതരിപ്പിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വൈസ് ചാന്‍സലര്‍ ഉദ്ഘാടനം ചെയ്യും. വേമ്പനാട്ട് കായലില്‍ മത്സ്യ ഇനങ്ങള്‍ വര്‍ധിച്ചതായാണു കഴിഞ്ഞ സര്‍വേ വ്യക്തമാക്കുന്നത്. 2023ല്‍ 41 ഇനം മത്സ്യങ്ങളെ കണ്ടെത്തിയ സ്ഥാനത്ത് കഴിഞ്ഞ വര്‍ഷം 85 ഇനങ്ങളെ കണ്ടെത്തി. ഇവയില്‍ 71 ഇനം…
Read Moreവളരാൻ അനുവദിക്കരുതെന്ന രഹസ്യസന്ദേശം; ചമ്പക്കുളം എസി റോഡിൽ കഞ്ചാവുചെടി കണ്ടെത്തി എക്സൈസ്
ചമ്പക്കുളം: എസി റോഡിൽ കഞ്ചാവ് ചെടി കണ്ടെത്തി. പണ്ടാരക്കുളം മേൽപ്പാതയുടെ ഒൻപതാം നമ്പർ തൂണിനു സമീപത്തുനിന്ന് 50 സെന്റീമീറ്റർ ഉയരത്തിൽ വളർന്ന കഞ്ചാവുചെടി കണ്ടെത്തി. കുട്ടനാട് എക്സൈസ് ഉദ്യോഗസ്ഥർ സ്ഥല പരിശോധന നടത്തി കഞ്ചാവ് ചെടി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. ഉദ്യോഗസ്ഥർക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ ആർ. അജിരാജ്, എം.ആർ. സുരേഷ്, പ്രിവന്റീവ് ഓഫിസർ പി.ടി. ഷാജി, സിവിൽ എക്സൈസ് ഓഫിസർ എസ്. അരുൺ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
Read Moreകുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ അനധികൃത ഡ്രോണുകൾ; പരാതി നൽകിയിട്ടും നടപടിയില്ല
അന്പലപ്പുഴ: രാജ്യസുരക്ഷയെ ബാധിക്കുന്ന അനധികൃത ഡ്രോണുകൾ കുട്ടനാടൻ പാടശേഖരങ്ങളുടെ മുകളിൽ. പരാതി നൽകിയിട്ടും നടപടിയില്ല. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പുറക്കാട് കൃഷിഭവന്റെ പരിധിയില്‍ കൊച്ചുപുത്തന്കരി പാടശേഖരത്തില്‍ വിത്ത് വിതയ്ക്കുന്നതിനിടെ രഹസ്യാന്വേഷണ വിഭാഗം പിടികൂടി അമ്പലപ്പുഴ പോലീസിന് കൈമാറിയെങ്കിലും രാഷ്ട്രീയ ഇടപെടലിനെത്തുടർന്ന് നടപടി എടുക്കാതെ ഡ്രോൺ വിട്ടുകൊടുത്തത് വിമർശനങ്ങൾക്ക് കാരണമായിരുന്നു. രാജ്യസുരക്ഷയുടെ ഭാഗമായി വിദേശനിർമിത ഡ്രോണുകൾ ഇറക്കുമതി ചെയ്യുന്നത് 2022ൽ കേന്ദ്രസർക്കാർ നിരോധിച്ചതാണ്. എന്നാൽ, ചൈനയിൽനിന്നു സ്പെയറുകൾ ഇറക്കുമതി ചെയ്ത് ബംഗളൂരുവിൽ അസംബ്ലി ചെയ്ത നാല് ഡ്രോണുകൾ കോട്ടയം, ആലപ്പുഴ ജില്ലകളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ അംഗീകാരമുള്ള ഡ്രോണുകൾക്ക് മാത്രമാണ് ഇവിടെ പ്രവർത്തിപ്പിക്കാൻ അനുമതിയുള്ളത്. ഇത് പ്രവർത്തിപ്പിക്കുന്ന ഓപ്പറേറ്റർമാർക്ക് ഡ്രോൺ പൈലറ്റ് ട്രെയിനിംഗ് സർട്ടിക്കിക്കറ്റ് നിർബന്ധമാണ്. നെറ്റ് ഉപയോഗിച്ചാണ് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നത്. ഇതിലെ യൂനിക്ക് ഐഡന്റിഫിക്കേഷൻ നമ്പരുകൾ ഉപയോഗിച്ച് ഡ്രോണുകളുടെ ഉടമസ്ഥാവകാശം കണ്ടെത്താൻ കഴിയും. എന്നാൽ,…
Read Moreഒരു ലോഡ് തെരുവുനായ്ക്കളെ റോഡിൽ തള്ളി; ചുനക്കരയിൽ ജനം ആശങ്കയിൽ; ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
ചാരുംമൂട്: തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായ ചുനക്കര ചാരുംമൂട് മേഖലയിൽ അജ്ഞാതസംഘം ഒരു ലോഡ് തെരുവുനായ്ക്കളെ ലോറിയിൽ എത്തിച്ചു തള്ളിയതായി പരാതി. തെരുവു നായ്ക്കളെ കൂട്ടത്തോടെ വാഹനത്തിൽ കൊണ്ടുവന്നു തള്ളുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. പൊതുവേ തെരുവുനായ്ക്കളുടെ എണ്ണം ഏറിയ പ്രദേശത്താണ് വീണ്ടും കൊണ്ടുവന്നു തള്ളിയിരിക്കുന്നത്. ഏറെ തിരക്കേറിയ കൊല്ലം- തേനി ദേശീയപാതയിലും ചുനക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലുമാണ് കഴിഞ്ഞദിവസം തെരുവുനായ്ക്കളെ കൂട്ടത്തോടെ കണ്ടെത്തിയത്. തെരുവുനായ്ക്കൾ കൂട്ടത്തോടെ സഞ്ചരിക്കുന്നത് ഇരുചക്ര യാത്രികർക്കും കാൽനട യാത്രികർക്കും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. വിദ്യാർഥികളും ഭീതിയിൽതെരുവുനായ്ക്കളെ തള്ളിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡിൽ വൻ തോതിൽ തെരുവുനായ്ക്കൾ നിറഞ്ഞതോടെ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്കു പുറത്തിറങ്ങി സഞ്ചരിക്കാനാവാത്ത സ്ഥിതിയാണ്. വീടുകളിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും പതിവാണ്. തെരുവുനായ്ക്കൾ കൂട്ടത്തോടെ ഇറങ്ങിയതോടെ പ്രഭാത സവാരി പോലും…
Read Moreരജിസ്ട്രേഷന് അവസാനിച്ചു; ആഗോള അയ്യപ്പ സംഗമത്തില്‍ 3,000 പ്രതിനിധികള്‍
പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ക്കായി പമ്പയില്‍ സെപ്റ്റംബര്‍ 20ന് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ 3000 പ്രതിനിധികള്‍ പങ്കെടുക്കും. 15 വരെ ആയിരുന്നു ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിന് ഭക്തര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം. രജിസ്ട്രേഷന് പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയില്‍ നിന്നും വിദേശത്തുനിന്നുമായി 4864 ഭക്തരാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതില്‍നിന്ന് ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേരെയാണ് ആഗോള സംഗമത്തിലെ പ്രതിനിധികളായി തെരഞ്ഞെടുത്തത്. ഈ പ്രതിനിധികള്‍ക്ക് പുറമേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷണിച്ച സാമൂഹിക-സാംസ്കാരിക-സാമുദായിക സംഘടനകളിലെ അഞ്ഞൂറോളം പ്രതിനിധികളും ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കും. ക്ഷണിക്കപ്പെട്ടവര്‍ക്കു മാത്രമാണ് ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകുള്ളു.
Read More