കുന്നംകുളം (തൃശൂർ): അക്കിക്കാവ് ബൈപ്പാസിനുസമീപം പന്നിത്തടത്ത് കെഎസ്ആർടിസി ബസും മീൻ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും ഉൾപ്പടെ 12 പേർക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. കോഴിക്കോട് നിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കുന്നംകുളത്ത് നിന്ന് വരികയായിരുന്ന മീൻ ലോറിയുമാണ് കൂടിയിടിച്ചത്.കൂടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നിട്ടുണ്ട്. ബസിലെ ഡ്രൈവർ രാജേഷിനും, ലോറി ഡ്രൈവർക്കും, കണ്ടക്ടർക്കും മറ്റൊരു യാത്രക്കാരനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ മുഴുവൻ ആളുകളേയും കുന്നംകുളത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ്ആർടിസി ബസിന്റേയും മീൻലോറിയുടേയും മുൻവശം പൂർണമായും തകർന്നു. റോഡ് പണികൾ പൂർത്തിയായതോടെ പന്നിത്തടം കേന്ദ്രീകരിച്ച് അപകടങ്ങൾ സ്ഥിരമാവുകയാണ്.
Read MoreCategory: Edition News
മെഡിക്കൽ കോളജ് അപകടം; കുടുങ്ങിക്കിടന്നത് രണ്ടര മണിക്കൂർ; തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന് ദാരുണാന്ത്യം
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്. അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്. ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ…
Read Moreരജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധം; ‘ഗവര്‍ണറുടെ കൂലിത്തല്ലുകാരനെപ്പോലെ വിസി പെരുമാറുന്നെന്ന് മന്ത്രി വി. ശിവന്‍കുട്ടി
തിരുവനന്തപുരം: കേരള സര്‍വകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത വിസിയുടെ നടപടി ജനാധിപത്യവിരുദ്ധമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ചട്ടവിരുദ്ധമായ നടപടിയാണ് വിസി കൈക്കൊണ്ടത്. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. ഇതൊന്നും പരിഗണിക്കാതെ വിസി കൈക്കൊണ്ട സസ്പെന്ഷന് നടപടി യൂണിവേഴ്സിറ്റിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഗവര്‍ണറുടെ കൂലിത്തല്ലുകാരനെ പോലെ വിസി പെരുമാറുന്നു. ചട്ടങ്ങള്‍ ലംഘിച്ചത് ഗവര്‍ണറാണ് രജിസ്ട്രാറല്ല. രജിസ്ട്രാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള അധികാരം സിന്‍ഡിക്കേറ്റിനാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോട് ഏറ്റുമുട്ടാനുള്ള പ്രവൃത്തി ഗവര്‍ണര്‍ പദവിക്ക് ചേര്‍ന്നതല്ല. ഗവര്‍ണറുടേത് ജനാധിപത്യ നടപടികളാണ്. ചട്ടമ്പിത്തരം അനുവദിക്കില്ല. കാവിക്കൊടിയേന്തിയ ഭാരതാംബ ഒരു സഹോദരി, അല്ലെങ്കില്‍ വനിത അങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreപരിമിതികളില്‍ വീര്‍പ്പുമുട്ടി ജില്ലാ ജയിൽ; 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേർ; സ്ഥലസൗകര്യകുറവു മൂലം പ്രതികളെ പുറത്തിറക്കാറില്ല
കോട്ടയം: പരിമിതികളില്‍ വീര്‍പ്പുമുട്ടുന്ന ജില്ലാ ജയിലില്‍ സൗകര്യം വര്‍ധിപ്പിക്കുക അസാധ്യമാണ്. മണിമല മുക്കടയില്‍ റബര്‍ ബോര്‍ഡ് വക അന്‍പത് ഏക്കര്‍ സ്ഥലത്തുനിന്ന് അഞ്ചേക്കര്‍ വിട്ടുകൊടുക്കണമെന്ന് ഏറെക്കാലമായുള്ള ആവശ്യമാണ്. നിലവില്‍ കോട്ടയം കളക്ടറേറ്റിനു സമീപമുള്ള ജയില്‍ കാലപ്പഴക്കം ചെന്ന കെട്ടിടമാണ്. മതില് ദുര്‍ബലവും ഉയരം കുറഞ്ഞതുമാണ്. മൂന്നു വര്‍ഷം മുമ്പ് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതിനു പിന്നാലെ ശനിയാഴ്ച മൊബൈല്‍ മോഷണക്കേസില്‍ റിമാന്‍ഡിലായിരുന്ന ആസാം സ്വദേശി അമിനുള്‍ ഇസ്ലാം (20) ജയില്‍ ചാടിയിരുന്നു. രക്ഷപ്പെട്ട പ്രതി ട്രെയിനില്‍ നാടുവിട്ടതായാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. നിലവിലുള്ള ജയിലിന്റെ ഭിത്തിക്കു മുകളില്‍ അടുത്തയിടെ മുള്ളു കമ്പിവേലി പിടിപ്പിച്ചിരുന്നെങ്കിലും പ്രതി സാഹസികമായി തടവുചാടുകയായിരുന്നു.1959ല്‍ സബ് ജയിലായി തുടങ്ങി രണ്ടായിരത്തില്‍ ജില്ലാ ജയിലായി ഉയര്‍ത്തിയ ജയില്‍ സംവിധാനത്തിന് അരയേക്കറാണ് വിസ്തൃതി. 15 സെല്ലുകളിലായി 67 പേരെ പാര്‍പ്പിക്കാവുന്ന ജയിലില്‍ 108 പേരാണ് കഴിയുന്നത്. മുക്കടയിലെ റബര്‍ബോര്‍ഡ്…
Read Moreകര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയായി കുരങ്ങുകൾ; വന്ധ്യംകരിച്ച് പെരുകല്‍ തടയാന്‍ പദ്ധതി
കോട്ടയം: അനിയന്ത്രിതമായി പെരുകിയ നാടന്‍ കുരങ്ങുകളെക്കൊണ്ട് പൊറുതി മുട്ടിയതോടെ ഇവയെ പിടികൂടി വന്ധ്യംകരിച്ച് എണ്ണം കുറയ്ക്കാന്‍ സംസ്ഥാന വനംവകുപ്പ് ആലോചിക്കുന്നു. കാട്ടില്‍നിന്ന് വനാതിര്‍ത്തിയിലേക്കും അടുത്തയിടെ നാട്ടിലേക്കും നഗരത്തിലേക്കും വന്നുകൂടിയ കുരങ്ങുകള്‍ കര്‍ഷകര്‍ക്കും കച്ചവടക്കാര്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയാണ്. നായകള്ക്കെന്നപോലെ കുരങ്ങിനും പേവിഷബാധയ്ക്കുള്ള സാഹചര്യമേറെയുണ്ട്. കേരളത്തില്‍ വ്യാപകമായി കാണുന്ന നാടന്‍ കുരങ്ങ് അഥവാ തൊപ്പിക്കുരങ്ങുകളെയാണ് വന്ധ്യംകരിക്കാന്‍ പദ്ധതിയിടുന്നത്. ഇതിന് കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാന മന്ത്രാലയങ്ങളുടെ അനുമതി വേണ്ടതുണ്ട്. മലയോര മേഖലയിലെ കൃഷിയിടങ്ങളില്‍ നിലത്തു വളരുന്നതെല്ലാം കാട്ടുപന്നിയും മരത്തിനു മുകളിലുള്ളതെല്ലാം കുരങ്ങും നശിപ്പിക്കുന്ന സാഹചര്യമാണ്. തെങ്ങ്, കവുങ്ങ്, ജാതി എന്നിവയിലെ ഫലം അപ്പാടെ കുരങ്ങ് നശിപ്പിക്കും. പാശ്ചാത്യ രാജ്യങ്ങള്‍ വന്ധ്യകരണം, ഇഞ്ചക്ഷന്, ഗുളിക എന്നിവ മുഖേനയാണ് ഇവയുടെ എണ്ണം കുറയ്ക്കുന്നത്. ഹിമാചല്‍ പ്രദേശില്‍ കുരങ്ങുകളുടെ എണ്ണം കുറയ്ക്കാന്‍ ഇത്തരത്തില്‍ സാധിച്ചിട്ടുണ്ട്.ജില്ലയിലെ 24 പഞ്ചായത്തുകളില്‍ കുരങ്ങുകളുടെ ശല്യമുള്ളതായി വനം വകുപ്പ് വ്യക്തമാക്കി.…
Read Moreകാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക്; ഡ്രൈവർ ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ
കാഞ്ഞിരപ്പള്ളി: പാറത്തോട് ചോറ്റിയിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്കും യാത്രക്കാരനും പരിക്കേറ്റു. ഓട്ടോറിക്ഷ ഡ്രൈവർ ചോറ്റി ത്രിവേണി സ്വദേശി പന്തമാവിൽ ശ്യാം പി. രാജു (30), യാത്രക്കാരനായിരുന്ന ഈരാറ്റുപേട്ട സ്വദേശി പുളിമൂട്ടിൽ സുനിൽ (42) എന്നിവർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. എസ്റ്റേറ്റ് ജീവനക്കാരനും ഓട്ടോറിക്ഷ തൊഴിലാളിയുമായ ശ്യാം ഈരാറ്റുപേട്ടയ്ക്ക് ഓട്ടം പോവുകയായിരുന്നു. വാഹനത്തിൽ സുനിലടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഊരയ്ക്കനാട് മാളിക റോഡിൽ ഓട്ടോയുടെ അടിയിലേക്കു കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. ഒരു വശം പൊങ്ങിയ ഓട്ടോറിക്ഷ വെട്ടിച്ച് മാറ്റുന്നതിനിടെ സമീപത്തെ കാനയിലേക്കു മറിഞ്ഞു. അപകടത്തിൽ ശ്യാമിന്റെ മുഖത്തിന്റെ ഒരു ഭാഗത്തെ തൊലി അടർന്നുമാറി. സുനിലിന് തലയ്ക്കാണ് പരിക്കേറ്റത്. ഇരുവരും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ശ്യാം പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും ചികിത്സ തേടി. ശ്യാമിന്റെ മുഖത്ത് ഇരുപതിലധികം കുത്തിക്കെട്ടുകൾ വേണ്ടിവന്നു. ഓട്ടോറിക്ഷയ്ക്കും…
Read Moreലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴ സ്വദേശി അറസ്റ്റിലായ സംഭവം; എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലം
കൊച്ചി: ഡാര്‍ക്ക്നെറ്റിന്റെ മറവില്‍ ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂവാറ്റുപുഴ സ്വദേശി എഡിസൺ ഡാർക്ക്നെറ്റിലെ തിമിംഗലമെന്ന് നാഷണല്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ (എന്‍സിബി). എഡിസണെയും സഹായിയെയും എന്‍സിബി വിശദമായി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തിങ്കളാഴ്ച അറസ്റ്റിലായ ഇവരെ ഇന്നലെ കോടതി എന്‍സിബിയുടെ കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. എന്‍സിബി കഴിഞ്ഞദിവസം പിടികൂടിയ മയക്കുമരുന്ന് വില്പന ശൃംഖലയായ “കെറ്റാമെലന്‍’ എന്ന ഡാര്‍ക്ക്നെറ്റിന്റെ മുഖ്യസൂത്രധാരന്‍ ഇയാളാണ്. ഇയാള്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വിവിധ ഡാര്‍ക്ക് നെറ്റ് മാര്‍ക്കറ്റുകളില്‍ ലഹരി വില്പന നടത്തുന്നുണ്ടെന്നും എന്‍സിബി പറയുന്നു. ഇന്ത്യയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരേയൊരു “ലെവല്‍ 4′ ഡാര്ക്നെറ്റാണ് കെറ്റാമെലന്‍ എന്നും എന്‍സിബി അറിയിച്ചു. നാല് മാസം നീണ്ട അന്വേഷണംനാല് മാസം നീണ്ട അന്വേഷണമാണ് ലക്ഷ്യം കണ്ടത്. അന്വേഷണത്തില്‍ 1,127 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍,…
Read Moreനാൻ പെറ്റ മകനേ… ആ വിളി ഇന്നും കാതിൽ മുഴങ്ങുന്നു; അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം; വിചാരണ നീളുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് ഏഴ് വര്‍ഷം. കോളജിലെ ചുവരെഴുത്തുമായി ബന്ധപ്പെട്ട് എസ്എഫ്ഐയും പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് 2018 ജൂലൈ രണ്ടിന് പുലര്‍ച്ചെ 12.45ന് അഭിമന്യുവിന് കുത്തേറ്റത്. പോപ്പുവലര് ഫ്രണ്ട് പ്രവര്‍ത്തകരുള്‍പ്പെടെ 26 പ്രതികളെ മൂന്ന് ഘട്ടങ്ങളിലായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ച ശേഷം രണ്ട് അനുബന്ധ കുറ്റപത്രങ്ങള്‍ കൂടി അന്വേഷണ സംഘം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിന്റെ വിചാരണ അനന്തമായി നീളുകയാണ്. നവംബര്‍ ഒന്നിന് മുമ്പ് വിചാരണ പൂര്‍ത്തിയാക്കി വിധി പറയണമെന്ന് കോടതി ഉത്തരവുണ്ടെങ്കിലും കേസിലെ നിര്‍ണായക സാക്ഷികaളായ 30 പേര് ഇപ്പോള്‍ വിദേശത്താണ്. ഇവരെ നാട്ടിലെത്തിക്കാതെ വിചാരണ ആരംഭിച്ചാല്‍ പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരത്തെ ബാധിക്കും. കുറ്റപത്രമടക്കം നിര്ണായരേഖകള് കോടതിയുടെ സേഫ് കസ്റ്റഡിയില്‍ നിന്നും നഷ്ടപ്പെട്ടതിന്റെ ആശയക്കുഴപ്പവും…
Read Moreപടിഞ്ഞാറൻ അട്ടപ്പാടിയിൽ ഭീതിപരത്തി കാട്ടാനകൾ; പുറത്തിറങ്ങാനാവാത്ത സ്ഥിതിയിലാണെന്ന് അട്ടപ്പാടിക്കാർ
അഗളി (പാലക്കാട്): പടിഞ്ഞാറൻ അട്ടപ്പാടിയിൽ കാട്ടാനശല്യം രൂക്ഷമായി. മഞ്ഞച്ചോല പ്രദേശത്ത് ആഴ്ചകളായി ചുറ്റിക്കറങ്ങിയിരുന്ന കാട്ടാനകളാണ് ഇന്നലെ മുക്കാലിയിലും പരിസരപ്രദേശങ്ങളിലും വിലസിയത്. ഇന്നലെ പുലർച്ചെ ജനവാസ കേന്ദ്രത്തിൽ എത്തിയ മൂന്ന് ആനകളെ തുരത്താൻ മുക്കാലി ഒമ്മല ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ആർആർടി സംഘവും നാട്ടുകാരും നടത്തിയ ശ്രമം വിജയം കണ്ടില്ല. പടക്കംപൊട്ടിച്ചും കൂകിവിളിച്ചും ആനകളെ മന്ദംപൊട്ടിവരെ എത്തിച്ചെങ്കിലും കാടുകയറാൻ കൂട്ടാതെ വീണ്ടും ജനവാസകേന്ദ്രത്തിലേക്ക് എത്തി. മുക്കാലി ഊരിലും പറയൻകുന്ന് പ്രദേശത്തും ചോലക്കാട് ജനവാസകേന്ദ്രത്തിലും എംആർഎസ് സ്കൂളിനു പരിസരത്തും കാട്ടാനകൾ ഓടി നടന്നു.സന്ധ്യയോടെ പ്രദേശവാസികൾ അധികം പേരും ആനയോടിക്കൽ മതിയാക്കി വീടുകളിലേക്ക് മടങ്ങി. ആർആർടി, ഫോറസ്റ്റ് സംഘങ്ങൾ ശ്രമം തുടരുകയാണ്. വനത്തിൽനിന്ന് ജനവാസകേന്ദ്രങ്ങളിലേക്കു വന്യമൃഗങ്ങൾ കടക്കാത്തവിധം ശക്തമായ സംവിധാനം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ആനയും പുലിയും അടക്കമുള്ള വന്യമൃഗങ്ങളെ ഭയന്ന് പകൽപോലും പുറത്തിറങ്ങാൻ ആകാത്ത സ്ഥിതിയിലാണ് അട്ടപ്പാടിക്കാർ.
Read Moreപരശുറാം രണ്ടു ദിവസം കന്യാകുമാരിക്കു പോകില്ല; പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു
കൊല്ലം: മംഗലാപുരം – കന്യാകുമാരി പരശുറാം എക്സ്പ്രസ് (16649) ഈ മാസം നാല്, എട്ട് തീയതികളിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കന്യാകുമാരി വരെ സർവീസ് നടത്തില്ല. തിരികെയുള്ള സർവീസ് (16650) അഞ്ച്, ഒമ്പത് തീയതികളിൽ രാവിലെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്നായിരിക്കും പുറപ്പെടുക. സമയക്രമത്തിൽ മാറ്റമൊന്നും ഇല്ല. തിരുവനന്തപുരത്തിനും കന്യാകുമാരിക്കും മധ്യേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് ഈ ക്രമീകരണമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു. പാലരുവിയിൽ ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ മരവിപ്പിച്ചു കൊല്ലം: തൂത്തുക്കുടി – പാലക്കാട് ജംഗ്ഷൻ പാലരുവി എക്സ്പ്രസിൽ ( 16791/16792) നിന്ന് ഒരു ജനറൽ കോച്ച് കുറയ്ക്കാനുള്ള തീരുമാനം റെയിൽവേ താത്ക്കാലികമായി മരവിപ്പിച്ചു. ഈ ട്രെയിനിൽ നിലവിൽ 11 സെക്കൻ്റ് ക്ലാസ് ജനറൽ കോച്ചുകൾ ആണ് ഉള്ളത്. ഇത് ഈ മാസം നാലു മുതൽ 10 ആയി…
Read More