കൊച്ചി: കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതായ ബാംഗളൂരു സ്വദേശി സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെടുന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ സംസ്ഥാനത്തെ അഗതി മന്ദിരങ്ങളിലും വയോജന കേന്ദ്രങ്ങളിലുമടക്കം പരിശോധന നടത്തണമെന്ന് ഹൈക്കോടതി. എല്ലാ അഭയകേന്ദ്രങ്ങളുടേയും സൂപ്രണ്ടുമാര്‍ക്ക് ലാമയുടെ ചിത്രം സഹിതം ഇ - മെയില്‍ അയച്ച് വിവരങ്ങള്‍ തേടണം. സൂരജ് ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് മകന് സാന്റോണ്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത് ഓര്മ നഷ്ടപ്പെട്ട സൂരജ് ലാമയെ ഇതര സംസ്ഥാനങ്ങളിലേക്ക് കടത്താനോ അഗതി മന്ദിരത്തിലാക്കാനോ ഉള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് എം.ബി. സ്നേഹലത എന്നിവരടങ്ങുന്ന ഡിവിഷന്‍ബെഞ്ചിന്റെ നടപടി. ഹര്‍ജിയില്‍ മനുഷ്യക്കടത്ത് വിരുദ്ധ സ്ക്വാഡിനേയും സാമൂഹിക നീതി വകുപ്പിനേയും ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.കടത്തിക്കൊണ്ടു പോകാനും അഗതി മന്ദിരത്തിലാക്കാനുമുള്ള സാധ്യത ഹര്‍ജിക്കാരാണ് കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. പോലീസ് പ്രത്യേക സംഘം മിസിംഗ് കേസ് എന്ന നിലയില്‍…
Read MoreCategory: Edition News
നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കണം; ദേവസ്വം ബോര്‍ഡ് രാഷ്ട്രീയം തത്കാലം ഒഴിയാന്‍ സിപിഎം
പത്തനംതിട്ട: സ്വര്‍ണപ്പാളി വിവാദത്തോടെ നഷ്ടപ്പെട്ട പ്രതിച്ഛായ നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് വീണ്ടെടുക്കാന്‍ സിപിഎം ശ്രമം. ഇതിന്റെ ഭാഗമായാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് രാഷ്ട്രീയത്തില്‍നിന്നു തത്കാലം വിട്ടുനില്‍ക്കാന്‍ സിപിഎം തീരുമാനിച്ചത്. മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി നിയമിച്ചതു തന്ത്രപരമായ നീക്കത്തിലൂടെയാണ്. രാഷ്ട്രീയക്കാരനല്ലാത്ത കെ. ജയകുമാര്‍ വരുന്നതോടെ ശബരിമല വിവാദങ്ങളില്‍നിന്നു തലയൂരാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ ഇതിനിടെയില്‍ പാര്‍ട്ടി നേതാക്കള്‍ അടക്കം സ്വര്‍ണക്കൊള്ളയില്‍ കുരുങ്ങുമ്പോള്‍ മുഖം രക്ഷിക്കാന്‍ സിപിഎം പാടുപെടും. എന്‍. വാസു സിപിഎം നോമിനിയായിട്ടാണ് കമ്മീഷണറും പ്രസിഡന്റുമൊക്കെയായത്. മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവരുമായി അടുത്ത ബന്ധമാണ് വാസുവിനുണ്ടായിരുന്നത്. വാസുവിനെതിരേ ആക്ഷേപം ഉയര്‍ന്നപ്പോള്‍ മുന്‍മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയടക്കം അദ്ദേഹത്തെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നതും ശ്രദ്ധേയമാണ്. ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലായതിനാല്‍ എസ്ഐടി അന്വേഷണം മരവിപ്പിക്കാനും സര്ക്കാരിനാകാത്ത സ്ഥിതിയാണ്. തദ്ദേശ തെരഞ്ഞെടുപ്പു കാലത്ത് ഇതിന്റെ പ്രത്യാഘാതം എത്രമാത്രമാകുമെന്നത് സിപിഎമ്മിനെ…
Read Moreസുസ്ഥിര ഭാവിക്കായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ; കെഎസ്ആർടിസി ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി ലാഭിക്കും
ചാത്തന്നൂർ: ഇന്ധനക്ഷമത വർധിപ്പിച്ച് മാസം ഒരു കോടി രൂപ നേടാനും ഘട്ടംഘട്ടമായി ഇത് വർധിപ്പിക്കാനും കെ എസ് ആർടിസിയുടെ പദ്ധതി. സാമ്പത്തിക കാര്യക്ഷമതയും സുസ്ഥിര ഭാവിയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ധനക്ഷമത വർധിപ്പിക്കുന്നതിനുള്ള സമഗ്രമായ പദ്ധതികൾക്ക് കെഎസ്ആർടിസി രൂപം നല്‍കുന്നത്. ഇതിന്റെ ഭാഗമായി വൺ ലിറ്റർ ഡീസൽ ചലഞ്ച് ഉൾപ്പെടെയുള്ള കർമപരിപാടികൾ നടപ്പിലാക്കി വരികയാണ്.നിലവിൽ കെഎസ്ആർടിസി പ്രതിദിനം ഉപയോഗിക്കുന്ന ഡീസലിൽ ബസുകളുടെ ശരാശരി കെഎംപിഎൽ (കിലോമീറ്ററിന് ചിലവാകുന്ന ഡീസൽ) വെറും ഒരു ശതമാനം വർധനവ് കൈവരിക്കാനായാൽ പോലും പ്രതിദിനം 3.25 ലക്ഷം രൂപയും പ്രതിമാസം ഒരു കോടി രൂപയും വരെ ലാഭിക്കാൻ സാധിക്കുമെന്നാണ് കോർപ്പറേഷൻ വിലയിരുത്തുന്നത്. ഘട്ടംഘട്ടമായി കെഎംപിഎൽ 4.20 ആയി ഉയർത്തി പ്രതിമാസ ഡീസൽ ചെലവ് 100 കോടിക്ക് താഴെ എത്തിക്കുക എന്നതാണ് ലക്ഷ്യം. പഴഞ്ചൻ ബസുകൾ കൊണ്ട് ഇത് സാധ്യമാകുമോ എന്ന സംശയമാണ് ജീവനക്കാർക്ക്. പ്രത്യേകിച്ച്…
Read Moreവാസുവിനു പിന്നാലെ അന്നത്തെ ദേവസ്വം ബോര്‍ഡും കുരുക്കില്‍; സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയത് ദേവസ്വം ബോർഡിന്റെ അറിവോടെ
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മാന്ത്രികവിദ്യയുടെ സൂത്രധാരന്‍ മുന്‍ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്നത്തെ ദേവസ്വം ബോര്‍ഡ് കൂടുതല്‍ കുരുക്കിലേക്ക്. നിലവില്‍ സ്വര്‍ണപ്പാളി മോഷണക്കേസില്‍ എ. പത്മകുമാര്‍ പ്രസിഡന്റായിരുന്ന ദേവസ്വം ബോര്‍ഡ് പ്രതി സ്ഥാനത്തുണ്ട്. വാസുവിനെ റിമാന്‍ഡ് ചെയ്തുകൊണ്ട് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നിവ തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കി. വാസുവിന്റെ നിര്‍ദേശപ്രകാരമാണ് ഔദ്യോഗിക രേഖകളില്‍ തിരിമറി നടന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. രേഖകളില്‍ ഉണ്ടായിരുന്ന “സ്വര്‍ണം പൊതിഞ്ഞ പാളികള്‍’ എന്ന ഭാഗം ഒഴിവാക്കി, പകരം “ചെമ്പ് പാളികള്‍’ എന്ന് മാറ്റി എഴുതിച്ചേര്‍ത്തു. ഇതര പ്രതികളുമായി ചേര്‍ന്ന് എന്‍. വാസു ഗൂഢാലോചനയില്‍ പങ്കെടുത്തെന്നും തെളിഞ്ഞിട്ടുണ്ട്. സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ കൈവശം കൊടുത്തുവിടാനുള്ള ഇടപെടല്‍ നടത്തിയത് വാസുവാണെന്നും ഇതുവഴി ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവും ഉണ്ടായെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍…
Read Moreബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയ തിരിമറി; മുൻ സെക്രട്ടറി അനീഷ അറസ്റ്റിൽ; ബാങ്കിനു മുന്നിൽ പ്രതിഷേധം
മാന്നാർ: ബുധനൂർ സഹകരണ ബാങ്കിൽ സ്വർണപ്പണയം തിരിമറി നടത്തിയ വനിതാ സെക്രട്ടറി അറസ്റ്റിൽ. ബാങ്കിലെ സെക്രട്ടറി ഇൻ ചാർജായിരുന്ന ബുധനൂർ വെളുത്തേടത്ത് പുത്തൻവീട്ടിൽ അനീഷ(42)യെ ആണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്.2022ൽ അനീഷ സെക്രട്ടറിയുടെ ചാർജ് വഹിച്ചിരുന്ന സമയത്ത് ബുധനൂർ സ്വദേശി രാഹുൽ ബാങ്കിൽ പണയം വച്ചിരുന്ന അഞ്ചേകാൽ പവൻ സ്വർണാഭരണങ്ങൾ കഴിഞ്ഞമാസം തിരിച്ചെടുക്കാൻ ചെന്നപ്പോൾ സ്വർണം ബാങ്കിൽ ഇല്ലെന്നുള്ള മറുപടിയാണ് അധികൃതരിൽ നിന്നുലഭിച്ചത്. തുടർന്ന് മാന്നാർ പോലീസിൽ പരാതി നൽകി. രാഹുലിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് തിരിമറി കണ്ടെത്തിയത്. ബുധനൂർ സഹകരണ ബാങ്കിൽ പണയം വച്ച സ്വർണം ഉടമയുടെ അനുവാദമില്ലാതെ അവിടെനിന്നെടുത്ത് മറ്റൊരു ബാങ്കിൽ പണയം വച്ച് സ്വന്തം ആവശ്യത്തിനായി കൂടുതൽ പണം വാങ്ങിയതായി കണ്ടെത്തിയതിനെത്തുടർന്ന് അനീഷയ്ക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി…
Read Moreപെരുമ്പാവൂരില്‍ സ്വകാര്യ ബസും ടോറസും കൂട്ടിയിടിച്ച് അപകടം; 20 പേര്‍ക്കു പരിക്ക്; ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു
പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ – കോലഞ്ചേരി റൂട്ടില്‍ അല്ലപ്രയില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴിനായിരുന്നു അപകടം. പട്ടിമറ്റത്തുനിന്നു പെരുമ്പാവൂര്‍ക്ക് വരുകയായിരുന്ന ബസില്‍ പെരുമ്പാവൂരില്‍ നിന്നെത്തിയ ടോറസാണ് ഇടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ടോറസ് ബസിന് നേരെ ഇടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ട യാത്രക്കാരെ നാട്ടുകാരും പെരുമ്പാവൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘവും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍ സ്വകാര്യ ബസിനു പിറകെ വന്ന ബൈക്ക് യാത്രകാര്‍ക്കും പരിക്കുണ്ട്. ഫയര്‍ഫോഴ്സ് ഓഫീസര്‍ അരുണ്‍ പി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. അപകടത്തില്‍ ഇരു വാഹനങ്ങളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്
Read Moreആറളം ഫാമിൽ ചെത്തുതൊഴിലാളിയെ ആന ഓടിച്ചു; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്. ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു. ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.…
Read Moreആശുപത്രി കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊർജിതം; സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
കൊല്ലം: പോലീസ് കസ്റ്റഡിയിലിരിക്കെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിൽ നിന്ന് രക്ഷപ്പെട്ട പ്രതിക്കായി പോലീസ് അന്വേഷണം വ്യാപകമാക്കി.കർണാടകയിൽ ഇഡി ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ കൊട്ടിയം സ്വദേശി രാജീവ് ഫെർണാണ്ടസാണ് കഴിഞ്ഞ ദിവസം പുലർച്ചെ പോലീസ് കാവൽ നിൽക്കെ തന്ത്രപരമായി രക്ഷപ്പെട്ടത്. സിസിടിവി കാമറകൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. കറുത്ത കാറിലാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഈ കാറിൽ പ്രതി നെടുമങ്ങാട് വരെ എത്തിയതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിനെ പിന്തുടർന്നാണ് ഇപ്പോൾ പല സംഘങ്ങളായി തിരിഞ്ഞ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പോലീസ് പഴുതുകൾ അടച്ച് അന്വേഷണം നടത്തുന്നത്. നെടുമങ്ങാട് നിന്ന് ഇയാൾ എറണാകുളം ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് പോലീസ് നൽകുന്ന സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ചില കേന്ദ്രങ്ങളിൽ ഇന്നലെ രാത്രി അന്വേഷണ സംഘം പരിശോധന നടത്തി. രണ്ട് ദിവസത്തിനുള്ളിൽ ഇയാളെ പിടികൂടാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്…
Read Moreവലിയ ആശ്വാസത്തിന്റെ വാർത്ത;ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ ഇനി വിളിച്ചുണർത്താനും സംവിധാനം
പരവൂർ: ട്രെയിൻ യാത്രയിൽ ഉറങ്ങിപ്പോയാൽ യാത്രക്കാരനെ വിളിച്ചുണർത്താൻ സംവിധാനവുമായി റെയിൽവേ. ദീർഘദൂര ട്രെയിനുകളിൽ വിവിധ കാറ്റഗറികളിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ സംവിധാനം.നേരത്തേ തന്നെ പ്രാബല്യത്തിലുള്ള ഈ സംവിധാനം അധികം ആർക്കും അറിയില്ല എന്നതാണ് യാഥാർഥ്യം. പുലർച്ചെ മൂന്നിന് നിങ്ങൾക്ക് നിർദിഷ്ട സ്റ്റേഷനിൽ എത്തണം. വണ്ടി കൃത്യസമയത്ത് എത്തുമോ? ഉറങ്ങിപ്പോയാൽ സ്റ്റേഷൻ മിസ് ആകുമാ? ഇത്തരം ആശങ്കകൾ ഒന്നും ഇനി യാത്രക്കാർക്ക് വേണ്ട. റെയിൽവ തന്നെ നിങ്ങളെ ഇറങ്ങേണ്ട സ്റ്റേഷൻ എത്താറാകും മുമ്പ് കൃത്യമായി വിളിച്ചുണർത്തും. രാത്രി യാത്രക്കാരിൽ ഭൂരിഭാഗം പേരും അനുഭവിക്കുന്ന ഏറ്റവും വലിയ ടെൻഷൻ ആണ് കണ്ണ് തുറക്കുമ്പോൾ ഇറങ്ങേണ്ട സ്റ്റേഷൻ കഴിഞ്ഞു പോയിട്ടുണ്ടാകും എന്നത്. ഇതിന് പരിഹാരമായി ഇന്ത്യൻ റെയിൽവേയുടെ ഹെൽപ്പ് ലൈൻ ടോൾഫ്രീ നമ്പരായ 139 ൽ ഒരു “ഡെസ്റ്റിനേഷൻ അലർട്ട്’ എന്ന സംവിധാനമുണ്ട്. യാത്രക്കാരന്…
Read Moreഇരിട്ടിയിൽ വളർത്തുനായയെ വന്യജീവി കടിച്ചുകൊന്നു; പ്രദേശത്ത് കടുവയുടെ സാന്നിധ്യമുണ്ടെന്ന് നാട്ടുകാർ
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ വന്യജീവി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് സംഭവം. ഷിബു മുട്ടനോലിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് വന്യജീവി ആക്രമിച്ചത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിനു പുറത്തിറങ്ങിയപ്പോൾ വന്യമൃഗം നായയെ ഉപേക്ഷിച്ച് ഓടി മറഞ്ഞെന്ന് ഷിബു പറഞ്ഞു. മേഖലയിൽ വന്യജീവിയുടെ സാന്നിധ്യം ഉണ്ടെന്നും കടുവയാണെന്നുമാണു പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് വന്യജീവി പിടികൂടുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്‍പാണ് പശുവിനെ വന്യജീവി ആക്രമിച്ചുകൊന്നത്. പശുവിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് വന്യജീവി പകുതി ഭക്ഷിച്ചനിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്. വന്യജീവിയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്തെ താമസക്കാർ ആശങ്കയിലായിരിക്കുകയാണ്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിന്റെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവിസാന്നിധ്യം പതിവാണ്. താമസക്കാർ പലപ്പോഴും വന്യജീവികളെ കാണാറുണ്ട്. സ്വകാര്യ വ്യക്തികൾ വാങ്ങിയിട്ടിരിക്കുന്ന ഏക്കറുകണക്കിന് വരുന്ന സ്ഥലങ്ങൾ വനത്തിന് സമാനമായി കാടുപിടിച്ചതോടെയാണ് വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നതെന്നാണു…
Read More