ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ പകൽ സമയത്തും കാട്ടാനയുടെ ഭീഷണി ഒഴിയുന്നില്ല. ഇന്നു രാവിലെ 7.30 ഓടെയാണ് ആറളം ഫാം ബ്ലോക്ക് 10 ലെ ജനവാസ മേഖലയിൽ മോഴയാന എത്തിയത്. യാതൊരു പ്രശ്നവുമില്ലാതെയാണ് ആന വീടിന് സമീപത്തുകൂടി കാട്ടിലേക്ക് കയറി പോകുന്നത്. ആറളത്തെ രണ്ട് മോഴ ആനകളാണ് ഭീഷണി ആകുന്നത്. ഫെബ്രുവരിയിൽ ബ്ലോക്ക് 13ൽ വെള്ളി, ലീല ദമ്പതികളെ ആക്രമിച്ച് കൊലപ്പെടുത്തിയത് മോഴ ആന ആണെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആനകൾ ഭീക്ഷണിയാകുന്ന പുനരധിവാസ മേഖലയിൽ ജനങ്ങൾക്ക് പകൽ സമയത്ത് പോലും സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണ്. പുനരധിവാസ മേഖലയിലെ കാടു പിടിച്ച പ്രദേശങ്ങളിലാണ് കാട്ടാന കൂട്ടം തങ്ങുന്നത്. രാത്രികാലങ്ങളിൽ ആനകൾ കുടിലുകൾ തകർക്കുകയും വീടുകൾക്ക് നേരെ ആക്രമണം നടത്തുന്നതും പതിവാണ്. നാലു മാസത്തിനകം 17 കുടിലുകൾ കാട്ടാനകൾ തകർത്തിട്ടുണ്ട്. പലപ്പോഴും പലരും ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടുന്നത്…
Read MoreCategory: Edition News
ഇരുകരയും മുട്ടി ഭാരതപ്പുഴ: പരിസരങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
ഒറ്റപ്പാലം (പാലക്കാട്): മഴക്കാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടില്ല, ഭാരതപ്പുഴയുടെ പരിസരപ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. കാലവർഷം കനക്കുകയും, മലമ്പുഴഡാം തുറക്കുകയും ചെയ്തതോടെ ഭാരതപ്പുഴ ഇരുകരകളും കവിഞ്ഞൊഴുകുവാൻ തുടങ്ങി. നാലുദിവസങ്ങളിലായി തുടർച്ചയായി പെയ്ത മഴയിലാണ് ഭാരതപ്പുഴയുടെ ഇരുകരകളുംമുട്ടി വെള്ളംഒഴുകാൻ തുടങ്ങിയത്. ഡാംകൂടി തുറന്നതോടെ വെള്ളത്തിന്റെ ഒഴുക്ക് പതിമടങ്ങ് ശക്തിയായിട്ടുണ്ട്. ഭാരതപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാവശ്യപ്പെട്ട് ഒറ്റപ്പാലം നഗരസഭ മൈക്ക് പ്രചരണം നടത്തി. ഭാരതപ്പുഴയിലെ തടയണകളെല്ലാം നിറഞ്ഞുകവിഞ്ഞ് ഒഴുകുകയാണ്. വർഷകാലത്തിനുമുമ്പ് തടയണകൾ തുറന്നുവിട്ടിരുന്നുവെങ്കിൽ വെള്ളത്തിന്റെ പ്രവാഹം കുറയ്ക്കാൻ കഴിയുമായിരുന്നു. ഇതിനൊപ്പം തടയണയിൽ അടിഞ്ഞു കൂടിയിട്ടുള്ള ചെളിയും മണ്ണും മണലും മറ്റു മാലിന്യങ്ങളും ഒഴുക്കിവിടാനും കഴിയുമായിരുന്നു. പാലപ്പുറം മീറ്റ്ന ശ്രീരാമകൃഷ്ണാശ്രമത്തിനു സമീപമത്തെ തടയണയുടെ വൃഷ്ടിപ്രദേശം ഇപ്പോൾതന്നെ വെള്ളത്തിനടിയിലാണ്. ലക്കിടി തടയണ പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഷൊർണൂർ പഴയ കൊച്ചിൻപാലം പുഴയിലേക്കു കൂപ്പുകുത്തി നിൽക്കുന്ന അവസ്ഥയിലാണ് . ഏതുനിമിഷവും ഇതുപൂർണമായി പുഴയിലേക്കു വീഴും. കൊച്ചിൻ പാലത്തിൽ…
Read Moreകൊല്ലത്ത് കാണാതായ 17കാരിയുടെ മൃതദേഹം വീടിന് സമീപത്തെ ഓടയിൽ നിന്ന് കണ്ടെത്തി
കൊല്ലം: കിളികൊല്ലൂരിൽ നിന്ന് കാണാതായ 17 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി നന്ദ സുരേഷ് (17) ന്റെ മൃതദേഹമാണ് വീടിന് സമീപത്തെ റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ഓടയിൽ നിന്ന് കണ്ടെത്തിയത്. പ്ലസ് ടു വിദ്യാർഥിനിയായിരുന്നു. വ്യാഴം വൈകുന്നേരം മുതലാണ് നന്ദയെ കാണാതെ ആകുന്നത്. നാട്ടുകാർ നടത്തിയ തെരച്ചിലിനൊടുവിൽ വെള്ളി വൈകുന്നേരത്തോടെ കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും.
Read Moreക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യം; സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നു മാത്യു കുഴല്നാടന്
കൊച്ചി: കോണ്‍ഗ്രസിലെ ക്യാപ്റ്റന്‍ ചര്‍ച്ച അനാവശ്യമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ. വിവാദത്തില്‍ പാര്‍ട്ടി നേതൃത്വം പക്വത കാണിക്കണം. ക്യാപ്റ്റന്‍, കപ്പിത്താന്, കാരണഭൂതന് തുടങ്ങിയ വാക്കുകള്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളില്‍ നരേറ്റീവ് നല്കുന്ന ശൈലി പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ വിജയം പ്രവര്‍ത്തകര്‍ക്ക് നല്കിയ ആത്മവിശ്വാസം അനാവശ്യ ചര്‍ച്ചകള്‍ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴല്നാടന് ആവശ്യപ്പെട്ടു. ക്യാപ്റ്റനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതില്‍ രമേശ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു. തന്റെ നേതൃത്വത്തില്‍ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്റ്റനും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല വിമര്‍ശനം ഉന്നയിച്ചത്. താന്‍ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കില്‍ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു വി.ഡി. സതീശന്റെ മറുപടി.
Read Moreകൊടകരയിൽ പഴയ ഇരുനിലക്കെട്ടിടം തകർന്ന് മൂന്നു മരണം; തകര്‍ന്നുവീണത് നൂറുവർഷം പഴക്കമുള്ള കെട്ടിടം
കൊടകര (തൃശൂർ): കൊടകരയില്‍ പഴയ ഇരുനില ക്കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ റബിയുൾ ഇസ്ലാം (18), റബിയൂൾ ഇസ്ലാം (22), അബ്ദുൾ അലീം (31) എന്നിവരാണു കെട്ടിടത്തിനുള്ളിൽ കുടുങ്ങി മരിച്ചത്. മൂന്നുപേരുടെയും മൃതദേഹം തെരച്ചിലിനിടെ കണ്ടെത്തി. കൂടുതൽപേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരികയാണ്. ഇന്നുരാവിലെ ആറുമണിയോടെയാണ് അപകടം നടന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന നൂറുവർഷം പഴക്കമുള്ള ഇരുനില ക്കെട്ടിടമാണു തകര്‍ന്നുവീണത്. കൊടകര ടൗണില്‍ തന്നെ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള കെട്ടിടമാണു തകര്‍ന്നത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെത്തുടർന്നു തകർന്നു വീഴുകയായിരുന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികൾ പറഞ്ഞു. നിലവിൽ ഇവിടെ 17 പേരായിരുന്നു താമസിച്ചിരുന്നത്. ഇവര്‍ ഇന്നു രാവിലെ ജോലിക്കു പോകുന്നതിനുവേണ്ടി ഇറങ്ങുന്ന സമയത്താണ് കെട്ടിടം ഇടിഞ്ഞുവീണത്. കെട്ടിടം തകരുന്ന ശബ്ദം കേട്ട് 14 പേർ ഓടി രക്ഷപ്പെട്ടുവെങ്കിലും പിറകിൽ ഓടിയെത്തിയ…
Read Moreജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം; ആറു പവൻ സ്വര്‍ണാഭരണങ്ങള്‍ കവർന്നു; സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം
കൊച്ചി: ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. ബദറുദീന്റെ വീട്ടില്‍ മോഷണം. കളമശേരി പത്തടിപ്പാലത്തെ വീട്ടില്‍ തിങ്കളാഴ്ചയായിരുന്നു സംഭവം. മേശയ്ക്കുമുകളില്‍ വച്ചിരുന്ന വളയടക്കം ആറുപവന്റെ സ്വര്‍ണമാണ് മോഷണം പോയത്. എ. ബദറുദീന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് കളമശേരി പോലീസില്‍ മോഷണം സംബന്ധിച്ച് പരാതി നല്‍കിയത്. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിനും 12.30 നും ഇടയിലാണ് മോഷണം നടന്നതെന്നാണു പരാതിയില്‍ പറയുന്നത്. പരിചയക്കാരായ ആരെങ്കിലുമാണോ സ്വര്‍ണം എടുത്തത് എന്നതുള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
Read Moreസിവില്‍ പോലീസ് ഓഫീസറുടെ ആത്മഹത്യ; എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ അനുമതി
കോഴിക്കോട്: ഏറെ കോളിളക്കമുണ്ടാക്കിയ പാലക്കാട് കല്ലേക്കാട് ആംഡ് റിസര്‍വ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എൻ.കെ. കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എട്ട് പോലീസ് ഉദ്യോഗസ്ഥരെ വിചാരണ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്കി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, 2023ലെ സെക്ഷന്‍ 218 പ്രകാരമാണ് പ്രോസിക്യൂഷന് നടപടികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. 2019 ജൂലൈ 25ന് രാത്രി 10.15ഓടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം ഓടുന്ന ട്രെയിനു മുന്നില്‍ ചാടിയാണ് എൻ.കെ. കുമാര്‍ ആത്മഹത്യ ചെയ്തത്. സഹപ്രവര്‍ത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 306, 454, 465, 471, 201 വകുപ്പുകളും പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.പാലക്കാട് കല്ലേക്കാട് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എൽ.…
Read Moreപള്ളിക്കത്തോട് അമ്മയെ മകന് വെട്ടിക്കൊലപ്പെടുത്തിയത് ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം
പള്ളിക്കത്തോട്: അമ്മയെ ലഹരിക്കടിമയായ മകന് വെട്ടിക്കൊലപ്പെടുത്തിയതു ഭക്ഷണം ഉണ്ടാക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍. പള്ളിക്കത്തോട് ഇളമ്പള്ളിയില്‍ പുല്ലാന്നിതകിടിയില്‍ സിന്ധു (45) വിനെയാണ് മകന് അരവിന്ദ് (26) വെട്ടിക്കൊലപ്പെടുത്തിയത്. ഇന്നലെ രാത്രി 8.30നായിരുന്നു സംഭവം. ഇരുവരും താമസിക്കുന്ന വീടിനോടു ചേര്‍ന്നുള്ള ഷെഡിലാണ് ഭക്ഷണം പാചകം ചെയ്തിരുന്നത്. ഇവിടെ വച്ചാണ് സിന്ധുവിനെ കൊലപ്പെടുത്തിയത്. തര്‍ക്കത്തിനൊടുവില്‍ അടുക്കളയിലിരുന്ന വാക്കത്തി ഉപയോഗിച്ചു സിന്ധുവിന്റെ കഴുത്തിനു വെട്ടിയശേഷം അരവിന്ദ് വാക്കത്തിയുമായി അയല്‍വീട്ടിലെത്തി അമ്മയെ വെട്ടിയെന്ന് പറയുമ്പോഴാണ് കൊടുംക്രൂരത നാടറിയുന്നത്. തുടര്‍ന്ന് അയല്‍വാസി വിവരം പഞ്ചായത്തംഗങ്ങളെയും പോലീസിനെയും വിളിച്ച് അറിയിക്കുകയായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തി അരവിന്ദിനെ കസ്റ്റഡിയിലെടുത്തു. മുമ്പ് അരവിന്ദ് ജെസിബി ഡ്രൈവറായിരുന്നു. ലഹരിക്ക് അടിമയായ ഇയാള്‍ക്ക് ഇതുമൂലം ചില മാനസിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു. ഒരു വര്‍ഷം മുമ്പു ഇയാളെ കഞ്ചാവ് കേസില്‍ പോലീസ് പിടികൂടിയിരുന്നു.അരവിന്ദിനെ പള്ളിക്കത്തോട് പോലീസ് ചോദ്യം ചെയ്തു വരികയാണ്. പ്രതിയുടെ…
Read Moreസമയത്തെച്ചൊല്ലി തർക്കം; ജീവനക്കാർ ഏറ്റുമുട്ടി, ബസുകൾ അടിച്ചുതകർത്തു; പ്രതികളെ കസ്റ്റഡിയിലെടുത്ത് പോലീസ്
കായംകുളം: ബസ് ജീവനക്കാർ തമ്മിൽ സമയത്തെ ചൊല്ലി ഉണ്ടായ തർക്കം കയ്യാങ്കളിയിലും ഏറ്റുമുട്ടലിലും കലാശിച്ചു. ഒടുവിൽ ജീവനക്കാർ സ്വകാര്യബസുകളുടെ ചില്ലുകൾ അടിച്ചുതകർത്തു. ഇന്നലെ രാവിലെ പതിനൊന്നോടെ കായംകുളം സ്വകാര്യബസ് സ്റ്റാൻഡിൽ ആയിരുന്നു സംഭവം. അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ശ്രീദുർഗ, ഹരിശ്രീ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലാണ് സമയക്രമത്തെചൊല്ലി തർക്കവും ഏറ്റുമുട്ടലും ഉണ്ടായത്. കായംകുളം -പുനലൂർ കെപി റോഡിൽ അടൂർ -കായംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാർ തമ്മിൽ തർക്കവും വഴക്കും പതിവാണ്, എന്നാൽ ഇന്നലെ ഉണ്ടായ തർക്കം ബസുകൾ അടിച്ചുതകർക്കുന്ന അവസ്ഥയിൽവരെ എത്തി. കായംകുളം പോലീസ് എത്തി ബസ് ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കായംകുളം -അടൂർ റൂട്ടിൽ സ്വകാര്യബസുകൾ സർവീസ് നടത്തുന്നത്.
Read Moreതോരാമഴ, തീരാദുരിതം… പാലങ്ങൾ മുങ്ങി; എരുമേലിയുടെ കിഴക്കൻമേഖല ഒറ്റപ്പെട്ടു
കോട്ടയം/കണമല: ശക്തമായ കാറ്റും പിന്നാലെ അതിതീവ്ര മഴയും. പാലം മുങ്ങി പുറംലോകവുമായി ബന്ധമില്ലാതെ അറയാഞ്ഞിലിമണ്ണ് ഗ്രാമം. മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങളും വെള്ളത്തിനടിയിൽ. എരുമേലിയുടെ കിഴക്കൻ മലയോരമേഖല വീണ്ടും പ്രളയഭീതിയിൽ. ശക്തമായ മഴയിൽ കഴിഞ്ഞ ദിവസം അർധരാത്രിയോടെ പമ്പ, അഴുത നദികളിൽ വെള്ളം നിറയുകയായിരുന്നു. മീനച്ചിലാറ്റിലും ജലനിരപ്പ് അപകടനില കവിഞ്ഞൊഴുകയാണ്. കോട്ടയം നഗരപ്രാന്തങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ എത്തിയ മലവെള്ളം പറമ്പിലും മുറ്റത്തും കെട്ടിനില്‍ക്കുന്നു. ഇഴജന്തുക്കളുടെ ശല്യവും രൂക്ഷമാണ്. മലയോരങ്ങളില്‍ മഴയ്ക്കൊപ്പം കനത്ത കാറ്റും ഭീതി സൃഷ്ടിക്കുന്നു. മരങ്ങളും ചില്ലകളും ഒടിഞ്ഞ് വൈദ്യുതി ബന്ധം പരക്കെ തടസപ്പെട്ടു. ഇന്നും നാളെയും മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളില്‍ അവധി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും പ്ലസ് ടു സെ പരീക്ഷകള്‍ മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ രാവിലെയോടെ അറയാഞ്ഞിലിമണ്ണ്, മൂക്കൻപെട്ടി, കുറുമ്പൻമുഴി പാലങ്ങൾ കാണാനാവാത്ത വിധം വെള്ളത്തിനടിയിലായി. ഉച്ചയ്ക്ക് അൽപസമയം…
Read More