വീട്ടിലേക്കുള്ള വഴിയടച്ച് സിപിഎം കൊടി സ്ഥാപിച്ചു; ആത്മഹത്യാ ഭീഷണിയുമായി വയോധികന്‍

ചേര്‍ത്തല: വീട്ടിലേക്കുള്ള വഴി അടച്ച് സിപിഎം കൊടിസ്ഥാപിച്ചെന്നു ഗൃഹനാഥന്‍റെ പരാതി. വഴിയില്ലാത്തതിനാല്‍ വീടുപണി മുടങ്ങിയതില്‍ പ്രതിഷേധിച്ച് ആത്മഹത്യാഭീഷണിയുമായി വയോധികന്‍. ചേര്‍ത്തല നഗരസഭ 15ാം വാര്‍ഡില്‍ വെളിങ്ങാട്ടുചിറ പുരുഷോത്തമനാണ് ആത്മഹത്യാ ഭീഷണിയുമായി സമീപത്തെ കെട്ടിടത്തിനു മുകളില്‍ കയറിയിരുന്നത്. പോലീസെത്തിയാണ് ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കിയത്. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. പുരുഷോത്തമന്‍റെ സഹോദരിയുടെ മകള്‍ സമീപത്ത് വീടുപണിയുന്നുണ്ട്. ഇവരുടെ സ്ഥലത്തിനു കിഴക്കുഭാഗത്തുകൂടി റോഡിനായി ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനായി സ്ഥലം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മുമ്പ് വഴിക്കായി സ്ഥലം നല്‍കിയതിനാല്‍ ഇവര്‍ അതു നിരസിച്ചു. തുടര്‍ന്നാണ് സിപിഎമ്മിന്‍റെ നേതൃത്വത്തില്‍ വഴിമുടക്കി കൊടി സ്ഥാപിച്ചതെന്നാണ് വീട്ടുകാരുടെ പരാതി. ഇതുമൂലം വീടിന്‍റെ അടിത്തറ നിര്‍മാണം പോലും പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ലെന്നാണ് പരാതി. പലതവണ പാര്‍ട്ടി നേതാക്കള്‍ക്ക് പരാതികള്‍ നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നില്ലെന്നാണ് ആക്ഷേപം. എന്നാല്‍ തീര്‍ത്തും വാസ്തവവിരുദ്ധമായ പ്രചരണമാണ് നടത്തുന്നതെന്നും ഇവരുടെ സ്ഥലത്തല്ല കൊടി സ്ഥാപിച്ചിട്ടുള്ളതെന്നും മറ്റൊരു…

Read More

വള്ളിക്കടവില്‍ കെസിയെ കാത്ത് ‘ജയനും മോഹന്‍ലാലും’; ഇന്നു മുതൽ സിനിമ-സീരിയൽ താരങ്ങളുടെ മെഗാഷോ

 കരുനാഗപ്പള്ളി: വള്ളിക്കടവ് കവലയില്‍ കെ.സി. വേണുഗോപാലിനെ കാത്തുനിന്നത് മലയാളത്തിന്‍റെ വിഖ്യാത നായകന്‍ ജയനും സൂപ്പര്‍ താരം മോഹന്‍ലാലുമായിരുന്നു… കെ.സി. വേണുഗോപാലിനെ സ്വീകരിക്കാന്‍ മാത്രമല്ല അദ്ദേഹത്തിനായി വോട്ട് ചോദിക്കാനും ജയനും മോഹന്‍ലാലും മറന്നില്ല. കരുനാഗപ്പള്ളിയിലെ പര്യടനവേളയില്‍ വള്ളിക്കടവിലെ പ്രവര്‍ത്തകരാണ് മിമിക്രി കലാകാരന്മാരെ ഉപയോഗിച്ച് വ്യത്യസ്തമായ സ്വീകരണം ഒരുക്കിയത്. കെസിക്കും ജയനും മോഹന്‍ലാലിനുമൊപ്പം ഫോട്ടോ എടുക്കാനും പ്രവര്‍ത്തകര്‍ ആവേശത്തോടെ എത്തി. കെസിക്കുവേണ്ടി സിനിമ- സീരിയൽ താരങ്ങളുടെ മെഗാഷോആലപ്പുഴ: യുഡിഎഫ് സ്ഥാനാർഥി കെ.സി. വേണുഗോപാലിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം ചലച്ചിത്ര നടൻ രവീന്ദ്രനും സംവിധായകൻ ആലപ്പി അഷ്റഫും ചേർന്നൊരുക്കുന്ന മെഗാ ഷോ 17 മുതൽ 22 വരെ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിന്‍റെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തും. നിരവധി നർത്തകർ പങ്കെടുക്കുന്ന നൃത്ത പരിപാടിയും പ്രസിദ്ധ ഹാസ്യ താരം രാജാ സാഹിബിന്‍റെ നേതൃത്വത്തിൽ സമകാലിക രാഷ്ട്രീയ സംഭവവികാസങ്ങൾ ഉൾക്കൊള്ളിച്ചുള്ള സ്കിറ്റുകളും ഉണ്ടാവും. 17ന്…

Read More

നാടിന്‍റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ; പ്രചാരണത്തില്‍ വിഷയ ദാരിദ്ര്യമില്ലാതെ പത്തനംതിട്ട

പത്തനംതിട്ട: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ പത്തനംതിട്ട മണ്ഡലത്തില്‍ വിഷയ ദാരിദ്ര്യമേയില്ല. നാട്ടിലെ എല്ലാ പ്രശ്‌നങ്ങളും പത്തനംതിട്ടക്കാരുടെ ചര്‍ച്ചകളിലുണ്ട്. നാടിന്‍റെ സാമ്പത്തിക സ്ഥിതി മുതല്‍ അടുക്കള ബജറ്റുവരെ ചര്‍ച്ച ചെയ്തുകൊണ്ടാണ് സ്ഥാനാര്‍ഥികളും മുന്നണികളും മുന്നോട്ടു പോകുന്നത്. സംസ്ഥാനത്തു തന്നെ ചര്‍ച്ചയ്ക്ക് അടിസ്ഥാനമായ ചില വിഷയങ്ങള്‍കൂടി പത്തനംതിട്ടയില്‍ നിന്നു ചര്‍ച്ചയിലേക്ക് വരുന്നുണ്ട്. പ്രമുഖ കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്‍റണി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഇപ്പോഴും പത്തനംതിട്ടയില്‍ ഉയരുന്ന ചോദ്യമാണ്. എന്‍ഡിഎയ്ക്കു വേണ്ടി മത്സരിക്കുന്നത് എ.കെ.ആന്‍റണിയുടെ മകന്‍ അനില്‍ കെ.ആന്‍റണിയായതിനാലാണ് പത്തനംതിട്ടയിലെ പോരാട്ടച്ചൂടിന് അഞ്ജനത്തില്‍ നിന്നുള്ള വാക്കുകള്‍ക്കും പ്രാധാന്യമേറിയത്. അനില്‍ ആന്‍റണി തോല്‍ക്കണമെന്ന് അര്‍ഥശങ്കയ്ക്കിടെയില്ലാതെ എ.കെ. ആന്‍റണി പത്രസമ്മേളനം നടത്തി പറഞ്ഞതിനു പിന്നാലെ പ്രതികരണവുമായി അനില്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിനെയും നേതാക്കളെയും നിശിതമായി വിമര്‍ശിച്ചു രംഗത്തിറങ്ങിയ അനിലിനെ പിന്നീടുള്ള ദിവസങ്ങളിലും കോണ്‍ഗ്രസ് നേതാക്കള്‍ വെറുതെവിട്ടില്ല. ദല്ലാള്‍…

Read More

വീട്ടമ്മയുമായുള്ള പിടിവലിക്കിടെ വൃദ്ധൻ വീണു മരിച്ചു; പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വീണതുമൂലമല്ല; വണ്ണപ്പുറത്തെ സംഭവം ഇങ്ങനെ

വണ്ണപ്പുറം: വഴിത്തർക്കത്തിനിടെയുണ്ടായ പിടിവിലിക്കിടയിൽ താഴെ വീണ് വയോധികൻ മരിച്ച സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ കഴിഞ്ഞ വീട്ടമ്മയെ മകൾക്കൊപ്പം അയച്ചു. മുള്ളരിങ്ങാട് മന്പാറ പോങ്ങംകോളനി പുത്തൻപുരയ്ക്കൽ സുരേന്ദ്രൻ (73) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ പോലീസ് നിരീക്ഷണത്തിൽ ആശുപത്രിയിൽ കഴിഞ്ഞ കല്ലുങ്കൽ ദേവകി (60)യെ ആണ് വിട്ടയച്ചത്. കഴിഞ്ഞ 10ന് രാവിലെ ചായക്കടയിൽ പോയി ഭക്ഷണം കഴിച്ച് ഓട്ടോയ്ക്ക് തിരികെ വീട്ടിലേയ്ക്ക് പോകുന്പോഴാണ് സുരേന്ദ്രനും അയൽവാസിയായ ദേവകിയുമായി വഴിയെച്ചൊല്ലി വാക്കേറ്റമുണ്ടായത്. ഇരുവരും തമ്മിലുണ്ടായ പിടിവലിക്കിടയിൽ സുരേന്ദ്രൻ താഴെ വീഴുകയായിരുന്നു. ദേവകിയും നിലത്തു വീണെങ്കിലും ഇവർ പിന്നീട് എഴുന്നേറ്റു പോയി. തുടർന്ന് കാളിയാർ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിയാണ് ദേവകിയെ കസ്റ്റഡിയിലെടുത്തത്. ആശുപത്രിയിൽ ദേവകി പോലീസ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. എന്നാൽ സുരേന്ദ്രന്‍റെ മരണം സൂര്യാതപം മൂലമാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതോടെയാണ് ദേവകിയെ വിട്ടയച്ചത്.

Read More

പൂര്‍ണ ഗർഭിണിയുടെ വയറ്റിൽ അടിപ്പാവാടകൊണ്ടു കെട്ടി; നവജാതശിശു മരിച്ച സംഭവത്തിൽ താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം

കോഴിക്കോട്: പൂര്‍ണ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിലായിരുന്ന നവജാത ശിശു മരിച്ച സംഭവത്തിൽ താമരശേരി താലൂക്ക് ആശുപത്രിക്കെതിരേ ആക്ഷേപം. കോഴിക്കോട് പുതുപ്പാടി സ്വദേശി ഗിരീഷ്-ബിന്ദു ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. കഴിഞ്ഞ ഡിസംബർ 13ന് രാത്രിയാണ് പുതുപ്പാടി സ്വദേശിയായ ബിന്ദുവിനെ പ്രസവവേദനയെ തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ് ഇല്ലാതിരുന്നതിനാൽ കുട്ടി പുറത്തേക്ക് വരാതിരിക്കാൻ അടിസ്ത്രം ഉപയോഗിച്ച് കെട്ടി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇതിനിടെ കുഞ്ഞ് പുറത്തേക്ക് വരാൻ തുടങ്ങി. കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രസവം നടന്നെങ്കിലും തലയ്ക്കു പരിക്കേറ്റ കുട്ടിയെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിക്കുകയും ഇന്നലെ മരണപ്പെടുകയുമായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടിയുടെ തലഭാഗം നേരെ അല്ലാത്തതിനെ തുടർന്ന് ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു എന്നാണ് ഇതുസംബന്ധിച്ച് താലൂക്ക് ആശുപത്രി അധികൃതർ നൽകിയ വിശദീകരണം.…

Read More

കൊട്ടേഷനും ഗുണ്ടാപിരിവും; കാട്ടാക്കടക്കാരെ വിറപ്പിച്ച ഡിങ്കനെന്ന വിഷ്ണു എംഡിഎംഎയുമായി പോലീസ് പിടിയിൽ

കാട്ടാക്കട: എംഡിഎംഎ വീട്ടിൽ സൂക്ഷിച്ചിരുന്ന പ്രതിയെ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തു. കിഴാരൂർ കുറ്റിയാണിക്കാട് കടയറപുത്തൻവീട്ടിൽ ഡിങ്കൻ എന്ന് വിളിക്കുന്ന വിഷ്ണു മോഹൻ (32)നെ യാണ് പിടികൂടിയത്. കുറ്റിയാണിക്കാടുള്ള പ്രതിയുടെ കടയറ പുത്തൻ വീട്ടിലെ ബാത്ത്റൂമിൽ എംഡിഎംഎ സൂക്ഷിച്ചു വെച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിന്‍റെ നിർദേശാനുസരണം റൂറൽ ഷാഡോ ടീമും ഡാൻസാഫ് ടീമും ആര്യൻകോട് പോലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.മുൻപും ഇയാളെ സമാന സ്വഭാവമുള്ള കേസിൽ ആര്യൻകോട് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾക്ക് കൊട്ടേഷനും ഗുണ്ടാപിരിവും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ഉള്ളതായി പോലീസ് അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും 600 മില്ലി ഗ്രാം എംഡിഎംഎ ആണ് പോലീസ് കണ്ടെത്തിയത്.

Read More

സിപിഎം അക്കൗണ്ടുകൾ മരവിപ്പിച്ചത് തുടരും

തൃശൂർ: തൃശൂരിൽ സിപിഎമ്മിന്‍റെ ബാങ്ക് അക്കൗണ്ട് ആദായനികുതി വകുപ്പ് മരവിപ്പിച്ചത് തുടരും. ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷനാണ് പത്തു ദിവസം മുന്പ് മരവിപ്പിച്ചത്. ഈ നടപടിയിൽ സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി രേഖാമൂലം മറുപടി നൽകിയിട്ടുണ്ട്. ഡൽഹിയിലെ പാർട്ടി കേന്ദ്ര ഓഫീസിൽനിന്നാണ് റിട്ടേണ്‍ സമർപ്പിക്കുന്നതെന്നാണ് വിശദീകരണത്തിൽ വ്യക്തമാക്കുന്നത്. അക്കൗണ്ട് വിവരങ്ങൾ സമർപ്പിക്കാൻ വിട്ടുപോയെന്നും ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും എം.എം. വർഗീസ് മറുപടി നൽകി. അക്കൗണ്ടിൽനിന്ന് സിപിഎം പിൻവലിച്ച ഒരു കോടി രൂപ ചെലവഴിക്കരുതെന്ന് നിർദേശമുണ്ട്. ഈ പണം നടപടിക്രമങ്ങളുടെ ഭാഗമായി പിടിച്ചെടുക്കും. നിലവിൽ അക്കൗണ്ടിലുളളത് അഞ്ചു കോടി പത്ത് ലക്ഷം രൂപയാണ്.

Read More

ചിക്കൻകറി കൂടുതൽ കൊടുത്തില്ല; നാലംഗ സംഘം ഹോട്ടൽ ആക്രമിച്ചു

കാട്ടാക്കട : ചിക്കൻ കറി കൂടുതൽ കൊടുക്കാത്തതിനെ തുട ർന്ന് നാലംഗ സംഘം കട ആക്രമിച്ചു. കട ഉടമ അടക്കം രണ്ടു പേർക്ക് പരിക്ക്. കാട്ടാക്കട പൂവച്ചൽ റോഡിൽ നക്രാം ചിറക്ക് സമീപം പ്രവർത്തിക്കുന്ന മയൂര ഹോട്ടൽ ആൻഡ് കാറ്ററിംഗ് സെന്‍ററിന് നേരെയാണ് ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് ഒന്നിനാണ് സംഭവം. കട ഉടമ പൂവച്ചൽ സ്വദേശി പ്രവീൺ, ബന്ധുകൂടിയായ കടയുടെ പങ്കാളി പൂവച്ചൽ നാവെട്ടിക്കോണത്ത് താമസിക്കുന്ന കായംകുളം സ്വദേശി ഉദയദാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഉദയദാസിന് തലയ്ക്ക് കുത്തേറ്റു.പ്രവീണിന്‍റെ മുഖത്തിനാണ് പരിക്ക്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ടംഗ സംഘം ഹോട്ടലിൽ എത്തി ചിക്കൻ കഴിച്ചു. പാഴ്സലും വാങ്ങി. ഇതിനിടെ ചിക്കന്‍റെ ഗ്രേവി കുറവാണെന്ന് പറഞ്ഞ ഇവർ ഉദയദാസുമായി തർക്കമായി. അത് വാക്കേറ്റത്തിൽ കലാശിച്ചു. തുടർന്ന് ഇവർ ഫോണിൽ ചിലരെ ബന്ധപ്പെടുകയും ബൈക്കിൽ രണ്ടു പേർ ഹോട്ടലിലേക്ക് വരികയും ചെയ്തു.…

Read More

യുഡിഎഫ് രാജ്യത്തിന് വേണ്ടി മത്സരിക്കുമ്പോൾ സിപിഎം നോക്കുന്നത് ചിഹ്നം പോകാതിരിക്കാനെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പുതുക്കാട് : മതേതര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് കോൺഗ്രസും യുഡിഎഫുമെങ്കിൽ സ്വന്തം ചിഹ്നം നിലനിർത്താനുള്ള പോരാട്ടം മാത്രമാണ് സിപിഎമ്മിന് ഈ തിരഞ്ഞെടുപ്പെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിൽ. അതു കൊണ്ടു തന്നെ ജനാധിപത്യത്തിന്‍റെ ശക്തിക്ക് യുഡിഎഫ് ജയിക്കേണ്ടത് ആവശ്യമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പുതുക്കാട് വല്ലച്ചിറയിൽ കെ.മുരളിധരന്‍റെ പുതുക്കാട് ബ്ലോക്ക്തല പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി അധികാരത്തിൽ വരുമെന്ന് ദേശീയ മാധ്യമങ്ങളെ കൊണ്ട് പറയിപ്പിക്കുമ്പോഴും മോദി പരാജയ ഭീതിയിലാണ്. അതുകൊണ്ടാണ് കേജരിവാളിനെ ജയിലിലടച്ചതും കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും. തെരഞ്ഞെടുപ്പിനുശേഷം ഇന്ത്യാ സഖ്യം അധികാരത്തിൽ വരുമെന്നും രാഹുൽ ഗാന്ധിപ്രധാനമന്ത്രിയാകുമെന്നും അപ്പോൾ കേന്ദ്ര മന്ത്രിയായി കെ.മുരളീധരനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മോദിയും പിണറായിയും തൃശൂർ വന്നപ്പോൾ പരസ്പര സഹകരണത്തിലാണ് സംസാരിച്ചതെന്ന് കെ. മുരളീധരൻ പറഞ്ഞു. കരുവന്നൂരിൽ ഏറ്റവും വലിയ കൊള്ളയാണ്…

Read More

എൻജിന്‍റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളം; പരിശ്രമത്തിനൊടുവിൽ പുറത്തെടുത്തത് ചത്ത മയിലിനെ

വാളയാർ: കഞ്ചിക്കോട് റെയിൽവേ ട്രാക്കിന് കുറുകെ വന്ന മയിൽ ട്രെയിൻ എൻജിന്‍റെ അടിയിൽപ്പെട്ടു ചത്തു. കോയമ്പത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ് ട്രാക്കിൽ നിന്ന മയിൽ പെട്ടത്. വനമേഖല ആയായതിനാൽ ശബ്ദം കേട്ടെങ്കിലും ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. തുടർന്ന് എൻജിന്‍റെ അടിയിൽ കുടുങ്ങിയ മയിലുമായി ട്രെയിൻ നീങ്ങിയത് കിലോമീറ്ററുകളോളമാണ്. കഞ്ചിക്കോട് ചുള്ളിമടയിൽ ഞായറാഴ്ച വൈകിട്ട് 5.30 ന് ആയിരുന്നു സംഭവം. 5.55ന് ട്രെയിൻ പാലക്കാടെത്തി. ലോക്കോപൈലറ്റ് വിവരം നൽകിയതിനെ തുടർന്ന് ആർപിഎഫ് സംഘം സ്ഥലത്തെത്തിയിരുന്നു. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.  

Read More