കൊച്ചി: പാലിയേക്കരയിലെ ടോള്‍ പിരിവ് പുനരാരംഭിക്കുന്നത് ഹൈക്കോടതി വീണ്ടും നീട്ടി. മുരിങ്ങൂരില്‍ സര്‍വീസ് റോഡ് ഇടിഞ്ഞതില്‍ ജില്ലാ കളക്ടര്‍ ഇന്ന് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിൽ ടോൾ പിരിക്കാനുള്ള നീക്കം കോടതി ഈ മാസം 30 വരെ നീട്ടിവയ്ക്കാൻ വിധിക്കുകയായിരുന്നു. കളക്ടറുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷമാണ് കോടതി ഡിവിഷന് ബെഞ്ചിന്റെ തീരുമാനം. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിനെത്തുടര്‍ന്ന് ടോള്‍ പിരിവ് ഹൈക്കോടതി തടഞ്ഞത് ഒരു മാസം മുമ്പാണ്. ടോള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് കഴിഞ്ഞ 22 ന് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ടോള്‍ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ചില വ്യവസ്ഥകളോടെ ടോള്‍ പുനരാരംഭിക്കുന്നത് അനുവദിക്കാമെന്ന് കോടതി കഴിഞ്ഞ ദിവസം പരാമര്‍ശിച്ചിരുന്നു. ഗതാഗതക്കുരുക്ക് രൂക്ഷമായതിനെത്തുടര്‍ന്ന് ഒരു മാസം മുമ്പാണ് പാലിയേക്കരയിലെ ടോള്‍ പിരിവ് കോടതി താല്‍ക്കാലികമായി തടഞ്ഞത്.
Read MoreCategory: Edition News
ഗതാഗതമന്ത്രിയുടെ നിർദ്ദേശം കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ല; പരാതിയുമായി യൂണിറ്റ് ഓഫീസർമാർ
ചാത്തന്നൂർ: ഗതാഗത വകുപ്പുമന്ത്രിയുടെ നിർദേശങ്ങൾ കെഎസ്ആർടിസിയിലെ ഭരണവിഭാഗം അനുസരിക്കുന്നില്ലെന്ന് യൂണിറ്റ് ഓഫീസർമാരുടെ പരാതി. സർവീസ് ഓപ്പറേഷനുമായി ബന്ധപ്പെട്ട് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജി.പി. പ്രദീപ് കുമാർ നടത്തിയ ഓൺലൈൻ യോഗത്തിലാണ് പരാതി. സിടിഒ വിവിധ വിഭാഗം മേധാവികൾ, യൂണിറ്റ് ഓഫീസർ മാർ എന്നിവരാണ് ചൊവാഴ്ച നടത്തിയ യോഗത്തിൽ പങ്കെടുത്തത്. സർവീസ് ഓപ്പറേഷൻ കാര്യക്ഷമമായി നടത്താൻ കണ്ടക്ടർ, ഡ്രൈവർ വിഭാഗം ജീവനക്കാരെ യൂണിറ്റുകളിൽഅടിയന്തരമായി നിയമിക്കണമെന്ന് പല മീറ്റിംഗുകളിലും മന്ത്രി കെ.ബി. ഗണേശ് കുമാർ നിർദേശം നല്കിയിട്ടുള്ളതാണ്. ഇത് നടപ്പാക്കാൻ ഭരണ വിഭാഗം തയാറാകുന്നില്ല. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ കുറവുള്ള യൂണിറ്റാണ് തലശേരി. എന്നിട്ടും ഈ യൂണിറ്റിലെ ജീവനക്കാരെ മാറ്റി. ഡ്രൈവർ, കണ്ടക്ടർ വിഭാഗം ജീവനക്കാരില്ലാത്തതിനാൽ കൃത്യമായ സർവീസ് ഓപ്പറേഷൻ നടത്താൻ കഴിയുന്നില്ല. പ്രതിദിനനഷ്ടത്തിന്റെ കണക്ക് യൂണിറ്റ് ഓഫീസർ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ടായി.കോഴിക്കോട് യൂണിറ്റിൽനിന്നു നടത്തിയ സൂപ്പർ ഡീലക്സ്…
Read Moreആറു വർഷത്തിനിടെ സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ; ഏറ്റവും കൂടുതൽ ഓടിയത് തലസ്ഥാനത്ത്
കൊല്ലം: ആറു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്റെ കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്. ആറ് വർഷം പിന്നിടുമ്പോൾ 11,82,585 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കോവിഡ് അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യസഹായം എത്തിച്ച ട്രിപ്പുകൾ ആണ് അധികം. 1,45,964 ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്. 1,11,172 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും, 1,01,154 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,03,093 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ വൈദ്യ സഹായം നൽകാനും 108 ആംബുലൻസുകൾ ഓടി. 29,053 ട്രിപ്പുകൾ ഗർഭ സംബന്ധമായ…
Read Moreഎന്‍എസ്എസുമായി ഭിന്നതയില്ല, എല്ലാവരോടും ഒരേ നിലപാട് ; അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നെന്ന് വി.ഡി. സതീശന്
തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണ്. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ, യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്വലിച്ചൊയെന്നും വി.ഡി. സതീശന് ചോദിച്ചു. അയ്യപ്പസംഗമത്തിന്റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വി.എന്‍. വാസവന്റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
Read Moreമൂത്രം വിൽപ്പനയ്ക്ക്! ബാനർ ഉയർന്നു, അധികാരികൾക്ക് അനക്കം വച്ചു ; കൈനകരി മുണ്ടയ്ക്കൽ കുഴൽക്കിണർ നിർമാണം ആരംഭിച്ചു
കൈനകരി: കൈനകരി പഞ്ചായത്തിലെ മുണ്ടയ്ക്കൽ ഓവർ ഹെഡ് വാട്ടർ ടാങ്കാണ് ഇപ്പോൾ നാട്ടിൽ ചർച്ചാവിഷയം. ചാന്പ്യൻസ് ബോട്ട് ലീഗ് നടന്ന ദിവസം ടാങ്കിനുമേൽ ഉയർന്ന ഒരു ബാനറാണ് ടാങ്കിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. മൂത്രം വിൽക്കപ്പെടും എന്ന വലിയ ഫ്ളക്സ് ബോർഡാണ് കഴിഞ്ഞ 19ന് ജലസംഭരണിക്കു മുകളിൽ ഉയർന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണെങ്കിലും കുടിവെള്ളത്തിനു ഏറെ ബുദ്ധിമുട്ടുള്ള പ്രദേശമാണ് കൈനകരി. പഞ്ചായത്തിലെ പമ്പാനദിക്കു കിഴക്കുള്ള രണ്ടു മുതൽ എട്ടു വരെയുള്ള വാർഡുകളിൽ കുടിവെള്ളം വിതരണം നടത്തുന്നത് മുണ്ടയ്ക്കൽ ജലസംഭരണിയിൽനിന്നാണ്. എന്നാൽ, പല ദിവസങ്ങളിലും ജലവിതരണം മുടങ്ങുന്ന സ്ഥിതിയായിരുന്നു. മാത്രമല്ല ടാങ്കിന്റെ ചുവട്ടിലും വാൽവിനു മീതെയും വർഷം മുഴുവൻ മലിനജലം കെട്ടിക്കിടക്കുന്ന സ്ഥിതിയിലുമാണ്. ഇതിൽ പ്രതിഷേധിച്ചാണ് വള്ളംകളി ദിനത്തിൽ “മൂത്രം വിൽക്കപ്പെടും’ എന്ന ബാനർ ടാങ്കിനു മുകളിൽ നാട്ടുകാർ ഉയർത്തിയത്. മുടങ്ങുന്ന വെള്ളംപള്ളാത്തുരുത്തിയിൽ നിലവിലിരുന്ന മൂന്നു കുഴൽ കിണറുകളിൽ ഒന്നിൽനിന്നാണ് രണ്ടര…
Read Moreകേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവന അനുചിതവും അറിവില്ലായ്മയും; വിലകുറഞ്ഞ ജല്പനങ്ങളെ ജനങ്ങൾ തള്ളുമെന്ന് സിപിഐ
ആലപ്പുഴ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ആലപ്പുഴയുടെ വ്യാവസായികരംഗത്തെക്കുറിച്ച് നടത്തിയ പ്രസ്താവന അനുചിതവും അറിവില്ലായ്മയുമാണെന്ന് സിപിഐ ജില്ലാ കൗണ്‍സില്‍ പ്രസ്താവനയിലൂടെ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ തലയെടുപ്പുള്ള എല്ലാ വ്യാവസായിക സ്ഥാപനങ്ങളും കമ്യുണിസ്റ്റ് പാർട്ടിയുടെയും പാർട്ടി നേതാവായിരുന്ന ടി.വി. തോമസിന്റെയും ഭരണകാലത്ത് സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണെന്ന സത്യം ആർക്കും നിരാകരിക്കാൻ കഴിയുന്നതല്ല. ഇന്നും ആലപ്പുഴയിൽ തലയെടുപ്പോടെ നിലകൊള്ളുന്ന കേരള സ്റ്റേറ്റ്സ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോകാസ്റ്റ്, കയർ കോർപറേഷൻ, ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ്, കേരള സ്പിന്നേഴ്സ്, കയർ ഫെഡ്, കയർത്തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി സ്ഥാപിച്ച പ്രാഥമിക കയർ സഹകരണസംഘങ്ങളും മാറ്റ്സ് ആൻഡ് മാറ്റിംഗ്സ് സൊസൈറ്റികളും തുടങ്ങി ജില്ലയിലെ എല്ലാ വ്യവസായ സ്ഥാപനങ്ങളും കമ്യൂണിസ്റ്റ് പാർട്ടിയുടെ ഭാവനാപൂർണമായ തീരുമാനങ്ങളുടെ സൃഷ്ടിയാണ്. കേരളത്തിന്റെ പൊതു രാഷ്ട്രീയത്തെക്കുറിച്ചും ആലപ്പുഴയുടെ സമരചരിത്രത്തെക്കുറിച്ചും ബോധ്യമില്ലാതെ കേന്ദ്രമന്ത്രി നടത്തുന്ന വിലകുറഞ്ഞ ജല്പനങ്ങളെ അർഹിക്കുന്ന അവജ്ഞയോടെ കേരള സമൂഹം തള്ളിക്കളയുമെന്ന് സിപിഐ ജില്ലാ…
Read Moreശ്രീകൃഷ്ണജയന്തിക്ക് കെട്ടിയ കൊടിതോരണങ്ങൾ നശിപ്പിച്ച് സിപിഎം ഓഫീസിൽ കൊണ്ടിട്ടു; ഇരുപത്തിരണ്ടുകാരനായ യുവാവ് പിടിയിൽ
തഴക്കര: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള കൊടിതോരണങ്ങള്‍ നശിപ്പിച്ച് സിപിഎം ഓഫീസിനു മുന്നില്‍ കൊണ്ടിട്ട സംഭവത്തില്‍ യുവാവിനെ പോലീസ് പിടികൂടി. മാവേലിക്കര തഴക്കര കുന്നം അമ്പാടിയില്‍ അജയ് കൃഷ്ണ(22)യെയാണ് ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും മാവേലിക്കര പോലീസ് ഇന്‍സ്പെക്ടര്‍ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസും ചേര്‍ന്ന് പിടികൂടിയത്. കഴിഞ്ഞ 14ന് പുലര്‍ച്ചെയാണ് നാട്ടില്‍ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമൂട് ജംഗ്ഷന് മുതല്‍ കുന്നം ധര്‍മശാസ്താ ക്ഷേത്രത്തിന്റെ മുന്‍വശംവരെ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച കെട്ടിയിരുന്ന കൊടികള്‍ നശിപ്പിക്കുകയും കുറച്ചു കൊടികള്‍ തഴക്കര വേണാട് ജംഗ്ഷനു സമീപമുള്ള സിപിഎമ്മിന്റെ പാര്‍ട്ടി ഓഫീസിനു മുന്‍വശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പോലീസില്‍ പരാതി ലഭിച്ചത്. പ്രതിയെ കുടുക്കിയത് സിസിടിവി ദൃശ്യം പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി. മോഹനചന്ദ്രന് നായരുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ അന്വേഷണസംഘം രൂപീകരിക്കുകയും…
Read Moreകേന്ദ്ര കൃഷിസംഘം കുട്ടനാട് സന്ദർശിച്ചു; നിവേദനം നൽകി ചങ്ങനാശേരി അതിരൂപത; നഷ്ടപരിഹാരം വേണമെന്ന് കർഷകർ
ചമ്പക്കുളം: കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് ഫാർമേഴ്സ് വെൽഫെയർ വകുപ്പിന്റെ മെക്കനൈസേഷൻ ആൻഡ് ടെക്നോളജി ഡിവിഷൻ ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം കുട്ടനാട്ടിൽ പര്യടനം നടത്തി. വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചു. ചമ്പക്കുളം കൃഷിഭവന് കീഴിലുളള ചെമ്പടി ചക്കം കരി, നാല് നാല്പത്, തൊള്ളായിരം ഇല്ലിമുറി, മൂലപ്പള്ളി പാടശേഖരങ്ങളും ആറു പങ്ക്, നാലായിരം തുടങ്ങി കൈനകരി കൃഷിഭവന് കീഴിലുളള കായൽ നിലങ്ങളിലും സന്ദർശനം നടത്തിയ സംഘം മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിനു കീഴിലുള്ള കൃഷിയിടവും സന്ദർശിച്ചു. സമുദ്രനിരപ്പിനു താഴെ കൃഷി ചെയ്യുന്ന കുട്ടനാട്ടിലെ കർഷകർ നേരിടുന്ന പ്രശ്നങ്ങൾ മറ്റ്സ്ഥലങ്ങളെ അപേക്ഷിച്ചു വ്യത്യസ്തമാണെന്നും ഇവിടെ അധികമായി കണ്ടുവരുന്ന വരിനെല്ല് വിളവിനെയും കർഷക വരുമാനത്തെയും ദോഷകരമായി ബാധിക്കുന്നതായും സംഘം വിലയിരുത്തി. മങ്കൊമ്പ് എം. എസ്. സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രത്തിൽ കുട്ടനാട്ടിലെ വിവിധ കർഷകസംഘ പ്രതിനിധികളുമായും രാഷ്ട്രീയ…
Read Moreതൊടുപുഴയിൽ ഭിക്ഷാടകസംഘം; യാചകരെ ടൗണിലെത്തിക്കുന്നത് മാഫിയകൾ; അടിയന്തര നടപടി വേണമെന്ന് വ്യാപാരികൾ
തൊടുപുഴ: ഭിക്ഷാടനം നിരോധിച്ച നഗരത്തിൽ ഭിക്ഷാടക മാഫിയ വിലസുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള സ്ത്രീകളാണ് കൂടുതലായും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ തന്പടിച്ചു ഭിക്ഷാടനം നടത്തിവരുന്നത്. നഗരം ഭിക്ഷാടക മുക്തമാക്കിയിട്ടു വർഷങ്ങളായി. എന്നാൽ, ഓണത്തോടനുബന്ധിച്ചുള്ള ദിവസങ്ങളിലാണ് ഭിക്ഷാടകമാഫിയ തൊടുപുഴ കേന്ദ്രീകരിച്ചു പ്രവർത്തനം സജീവമാക്കിയത്. ഇതു വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ദിവസത്തിൽ പലപ്രാവശ്യം ഒരു കടയിൽത്തന്നെ ഭിക്ഷാടനത്തിന് ഇവർ എത്തുന്നുണ്ട്. ഇതിനു പുറമേ പ്രധാന ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ, തുണിക്കടകൾ, ഹോട്ടലുകൾ, ബസ് സ്റ്റാൻഡ് പരിസരം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും ഭിക്ഷാടനം സജീവമാണ്. സമീപനാളിലെങ്ങും ഇല്ലാതിരുന്ന ഇവർ എവിടെനിന്ന് എത്തിയതാണെന്നു കണ്ടെത്തേണ്ടതുണ്ട്. ഇതിനു പിന്നിൽ വൻ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നതായാണ് സൂചന. നടത്തിപ്പുകാരുടെ കൈകളിൽരാവിലെ വാഹനത്തിൽ വിവിധ ടൗണുകൾ കേന്ദ്രീകരിച്ചു ഭിക്ഷാടകരെ എത്തിച്ച ശേഷം വൈകുന്നേരം തിരികെ കൊണ്ടുപോകും. ദിനംപ്രതി ലഭിക്കുന്ന തുകയുടെ നിശ്ചിത ശതമാനം ഇവർക്കു നൽകും. ഇപ്രകാരം…
Read Moreവിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കോട്ടയം സ്വദേശിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു
ഏറ്റുമാനൂർ: വിദേശ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിലെ പ്രതിയെ പോലീസ് പിടികൂടി. കൊല്ലം പത്തനാപുരം വലിയനെത്ത് ജോൺ പ്രിൻസ് ഇടിക്കുള (39)യെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. 2024ൽ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോജോ അസോസിയേറ്റ്സ് ആൻഡ് റിക്രൂട്ട്മെന്റ് കൺസൾട്ടൻസി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി ന്യൂസിലാൻഡിൽ കെയർ അസിസ്റ്റന്റ് ആയി ജോലി വാങ്ങി നൽകാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്നു രണ്ടു ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്നു പരാതി. ബാങ്ക് അക്കൗണ്ട് വഴി പണം കൊടുത്ത് ദീർഘകാലമായിട്ടും ജോലിയോ പണമോ തിരികെ കിട്ടാതെ വന്നതിനെത്തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.ഇയാൾക്കെതിരേ പത്തനാപുരം സ്റ്റേഷനിൽ രണ്ടും കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഒന്നും സമാന കേസുകൾ നിലവിലുണ്ട്.
Read More