പത്തനംതിട്ട: അഭിഭാഷകനെ പ്രതി ചേര്‍ത്ത പത്തനംതിട്ടയിലെ പോക്സോ കേസ് അട്ടിമറിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്ക്കെതിരേ കൂടി നടപടിക്ക് വകുപ്പുതല ശിപാര്‍ശ. ശിശുക്ഷേമസമിതി ചെയര്മാന് അടക്കമുള്ളവര്‍ നടപടിക്കു വിധേരായ സംഭവത്തില്‍ അഭിഭാഷകന് ഇതേവരെയും അറസ്റ്റിലായിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹര്‍ജി നല്കിയിരിക്കുകയുമാണ്. തിരുവല്ല ഡിവൈഎസ്പി എസ്്. നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ വി. എസ.് പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന് നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്റെ അന്തസിനു കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി. കേസില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത്, പത്തനംതിട്ട സിഡബ്ല്യുസി ചെയര്മാന് എന്‍. രാജീവ് എന്നിവരെ നേരത്തെ സസ്പെന്‍ഡ്…
Read MoreCategory: Edition News
തപാല്‍ മാര്‍ഗം ഹൈബ്രിഡ് കഞ്ചാവ്: 23 കാരൻ കസ്റ്റംസ് പിടിയിൽ; ഇടപാടുകാരെ തേടി അന്വേഷണ സംഘം
കൊച്ചി: കൊച്ചിയില്‍ തപാല്‍ മാര്‍ഗം തായ്ലന്റിൽ നിന്നെത്തിച്ച രണ്ട് കോടി രൂപയുടെ ഹൈബ്രഡിഡ് കഞ്ചാവ് പിടികൂടി സംഭവത്തില്‍ ഇടപാടുകാര്‍ക്കായി അന്വേഷണം.സംഭവത്തില്‍ വടുതല ബോട്ട് ജെട്ടി സ്വദേശി സക്കറിയ ടൈറ്റ്സിനെ (23) കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ വാങ്ങാന്‍ ഇയാള്‍ക്ക് രണ്ട് കോടി രൂപ എവിടെ നിന്ന് ലഭിച്ചു, ലഹരിക്ക് കൊച്ചിയിലെ ആവശ്യക്കാര്‍ ആരൊക്കെ, പ്രതിയുടെ ഇടപാടുകള്‍ തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചിരുന്ന സക്കറിയ വിദേശത്ത് നിന്ന് ഹൈബ്രഡിഡ് കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണെന്നാണ് സൂചന. മൂന്ന് ദിവസം മുമ്പാണ് എറണാകുളം കാരിക്കാമുറിയിലെ വിദേശ തപാല്‍ ഓഫീസിലേക്ക് തായ്ലന്റില് നിന്നും കൊറിയര്‍ എത്തിയത്. കളമശേരിയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ വാഹന ഷോറൂമിന്റെ മേല്‍വിലാസത്തില്‍ എത്തിയ കൊറിയറില്‍ പാലക്കാട് സ്വദേശിനിയുടെ പേരും ഫോണ്‍നമ്പറും ആണ് ഉണ്ടായിരുന്നത്. സംശയം തോന്നിയ തപാല്‍ ഉദ്യോഗസ്ഥര്‍ വിവരം കസ്റ്റംസിനെ അറിയിച്ചതിനെത്തുടര്‍ന്ന്…
Read Moreഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.06 കോടി തട്ടിയ പ്രതി അറസ്റ്റില്‍
ചങ്ങനാശേരി: ഓണ്‍ലൈന്‍ ട്രേഡിന്റെ പേരില്‍ ചങ്ങനാശേരി സ്വദേശിയുടെ 1.6കോടി തട്ടിയ പ്രതി അറസ്റ്റിൽ. കോഴിക്കോട് കവണത്തറ നടുവണ്ണൂര്‍ കീഴന്പറമ്പത്ത് കെ.പി. ഗോപിഷ് (36) ആണ് അറസ്റ്റിലായത്. ഫൈന്ബ്രിഡ്ജ് കാപ്പിറ്റല്‍ എന്ന ഓണ്‍ലൈന്‍ കമ്പനിയുടെ പേരില്‍ 2025 ഫെബ്രുവരി 21 മുതല്‍ മേയ് മുപ്പതുവരെയുള്ള തീയതികളിലായാണ് ചങ്ങനാശേരി തുരുത്തി സ്വദേശിയില്‍ നിന്നും 1,06,40,491 രൂപ പ്രതി വാങ്ങിയെടുത്തത്. അമിത ലാഭം നല്‍കാമെന്നു പറഞ്ഞ്പണം വാങ്ങിയശേഷം മുതലുപോലും നല്‍കാതെ വന്നതോടെയാണ് പണം നഷ്ടമായ ആള് പോലീസിനെ സമീപിച്ചത്. പരാതിക്കാരന്റെ മൊഴിയില്‍ ചങ്ങനാശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നിര്‍ദേശപ്രകാരം കോട്ടയം സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ അന്വേഷണം നടത്തിവരികയായിരുന്നു. തട്ടിയെടുത്ത പണം പ്രതി പല വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിട്ടുള്ളതായും ഒരു വലിയ തുക എസ്ബി ഐയുടെ നടുവണ്ണൂര്‍…
Read Moreതിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലർ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമെന്ന് സൂചന
തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ബിജെപിക്കെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അനിൽകുമാർ നേതൃത്വം നല്കുന്ന സഹകരണബാങ്ക് തകർച്ചയിലായിരുന്നു. പാർട്ടി പിന്തുണച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൂജപ്പുര പോലീസ് മേല്‍നടപടി സ്വീകരിച്ചു.
Read Moreസാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം; മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറം വഴിക്കടവിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മൊടപൊയ്ക സ്വദേശി വർഗീസ്( 53) ആണ് മരിച്ചത്. വർഗീസിന്റെ ജേഷ്ഠൻ രാജു (57) നെ വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തു. വർഗീസിന്റെ വീട്ടിലെത്തിയാണ് കുത്തികൊലപ്പെടുത്തിയത്. ഇന്നലെ അർധരാത്രിയാണ് കൊലപാതകം നടന്നത്. ഇവര്‍ തമ്മിൽ സാമ്പത്തിക ഇടപാടിനെ ചൊല്ലി തര്‍ക്കം നിലനിന്നിരുന്നു. രാജു വര്‍ഗീസിനോട് നിരന്തരം പണം ആവശ്യപ്പെടുമായിരുന്നു. ബിസിനസ് ചെയ്യുന്ന ആളാണ് വര്‍ഗീസ്. മദ്യലഹരിയിലാണ് രാജു പലപ്പോഴും പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നത്. ഇന്നലെ പകലും പണം ആവശ്യപ്പെട്ടിരുന്നു. ഇത് നൽകാതിരുന്നതിനെ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടാകുകയം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാകാം രാജു രാത്രി കത്തിയുമായി വീട്ടിലെത്തി വര്‍ഗീസിനെ ആ ക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വര്‍ഗീസ് പുറത്തിറങ്ങിയതിനെ തുടര്‍ന്ന് രാജു ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
Read Moreശബരി വിമാനത്താവളം; സ്ഥലം കൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍; ഏറ്റെടുക്കേണ്ടത് 2,570 ഏക്കര്‍ സ്ഥലം
കോട്ടയം: എരുമേലി ശബരി വിമാനത്താവളത്തിന് സ്ഥലം വിട്ടുകൊടുക്കേണ്ട പ്രദേശവാസികള്‍ ആശങ്കയില്‍. ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ കൈവശമുള്ള 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിനു പുറമെ 121.876 ഹെക്ടര്‍ സ്ഥലം സ്വകാര്യവ്യക്തികളില്നിന്നാണ് ഏറ്റെടുക്കേണ്ടത്. എയര്‍പോര്‍ട്ട് പദ്ധതിയുടെ ഭാഗമായി നാലു വര്‍ഷം മുന്‍പ് സ്ഥലവും കെട്ടിടവും കല്ലിട്ടുതിരിച്ച വ്യക്തികള്‍ക്ക് നിലവില്‍ കെട്ടിടങ്ങള്‍ പണിയാനോ വില്‍ക്കാനോ വാങ്ങാനോ കൈമാറ്റം ചെയ്യാനോ പണയപ്പെടുത്താനോ സാധിക്കില്ല. ഇവിടെ ദീര്‍ഘകാല വിളകള്‍ നട്ടുപിടിപ്പിക്കാനും അനുവാദമില്ല. സമയബന്ധിതമായി നഷ്ടപരിഹാരം നല്കി സ്ഥലം ഏറ്റെടുത്താല്‍ മാത്രമേ മറ്റിടങ്ങളില്‍ സ്ഥലവും വീടും വാങ്ങാനാകൂ. മുന്‍പ് ആധാരം പണയപ്പെടുത്തി പണമെടുത്തവര്‍ തിരിച്ചടയ്ക്കാനാവാതെ ജപ്തിഭീഷണിയെ നേരിടുകയാണ്. സ്ഥലം വിട്ടുകൊടുക്കേണ്ട ഏറെപ്പേരും കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുകയുമാണ്. ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച കേസ് അനിശ്ചിതമായി നീളുന്ന സാഹചര്യത്തിന് സര്‍ക്കാര്‍ സമയബന്ധിതമായി പരിഹാരം തേടുന്നുമില്ല. കേസ് വ്യവഹാരം സുപ്രീം കോടതി വരെ നീണ്ടുപോയാല്‍ പ്രദേശവാസികളുടെ ജീവിതം…
Read Moreകടല്‍ ഇല്ലെങ്കിലെന്ത് മലരിക്കലില്‍ കടല്വള്ളം റെഡി; 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലിലുണ്ട്
കോട്ടയം: കോട്ടയം ജില്ലയില്‍ കടലില്ലെങ്കിലും കടല്വള്ളങ്ങള് 200 ലധികം ഉണ്ട്. തിരുവാര്‍പ്പ് പഞ്ചായത്തിലെ മലരിക്കല്‍ ഇറമ്പം പാടശേഖരത്തുള്ള ആമ്പല്‍ വസന്തം കാണാനെത്തുന്നവരെ 800 ഏക്കറോളം വ്യാപിച്ച വിശാലമായ ആമ്പല്‍ പാടത്തിനടുത്തേക്കു കൊണ്ടുപോകുന്നത് കന്യാകുമാരിയില്‍ നിന്നും മറ്റ് മത്സ്യബന്ധന തുറമുഖത്തു നിന്നും എത്തിച്ച ഫൈബര്‍ വള്ളങ്ങളാണ്. 200 ലധികം ഫൈബര്‍ വള്ളങ്ങള്‍ ഇപ്പോള്‍ മലരിക്കലില്‍ സര്‍വീസ് നടത്തുന്നുണ്ട്. നാടന്‍ വള്ളങ്ങളെ അപേക്ഷിച്ച് കടല്‍ വള്ളങ്ങള്‍ മറിയാനുള്ള സാധ്യത തീരെ കുറവാണ്.വീതിയേറിയ വള്ളത്തിലെ യാത്ര കൂടുതല്‍ സൗകര്യപ്രദമാണ് പ്രത്യേകിച്ച് വള്ളത്തില്‍ യാത്ര ചെയ്യാത്തവര്‍ക്ക്. മാത്രമല്ല ആഞ്ഞിലിത്തടിയില്‍ തീര്‍ത്ത നാടന്‍ വള്ളങ്ങളെക്കാള് തുഴയാന്‍ എളുപ്പമാണ് ഫൈബര്‍ വള്ളങ്ങള്‍. മലരിക്കലിലെ ടൂറിസ്റ്റ് വള്ളങ്ങളുടെ ഉടമകള്‍ മിക്കവരും നെല്‍കര്‍ഷകര്‍ തന്നെയാണ്. അവര്‍ക്ക് പാടത്തേക്ക് വളവും, വിത്തു അടക്കം കാര്‍ഷിക ഉപകരണങ്ങളും തൊഴിലാളികളെയും കൊണ്ടുപോകാന്‍ വള്ളം കൂടിയേതീരു. ആ നിലയ്ക്ക് ഫൈബര്‍ വള്ളങ്ങള്‍ എല്ലാ അര്‍ഥത്തിലും…
Read Moreഒരു ബോംബ് വരുന്നുണ്ട്; ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞു… ! പ്രതികരിച്ച് കെ. ജെ. ഷൈന്‍
പറവൂര്‍: ‘ഒരു ബോംബ് വരുന്നുണ്ട്; ടീച്ചര്‍ ധൈര്യമായി ഇരിക്കണമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞുവെന്ന് സിപിഎം പറവൂര്‍ ഏരിയ കമ്മിറ്റി അംഗം കെ.ജെ ഷൈന്‍. തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അവര്‍. ഭ്രൂണഹത്യ ഉള്‍പ്പെടെ നടത്തിയവര്‍ അതില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു സ്ത്രീയെ ഇരയാക്കി നടത്തിയ ശ്രമമാണ് തനിക്കെതിരായ ലൈംഗിക അപവാദ പ്രചരണങ്ങള്‍ക്ക് പിന്നിലുള്ളത്. കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്നാണ് ഈ അപവാദങ്ങള്‍ എല്ലാം വന്നത്. കെടാമംഗലത്തുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് അപവാദ പോസ്റ്റ് ആദ്യം ഇട്ടത്. ബോംബ് പൊട്ടുമെന്നു പറഞ്ഞ കോണ്‍ഗ്രസിന്റെ ഒരു ഉയര്‍ന്ന നേതാവ് തന്നെയാണ് ഈ പ്രചരണങ്ങള്‍ക്ക് പിന്നിലെന്ന് അവര്‍ പറഞ്ഞു. പ്രതിപക്ഷ നേതാവാണോ അപവാദ പ്രചരണത്തിന് നേതൃത്വം നല്‍കിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, വേറെ ആരെങ്കിലും ബോംബ് പൊട്ടുമെന്ന വാക്ക് സമീപകാലത്ത് പറഞ്ഞിട്ടുണ്ടോ എന്നായിരുന്നു ഷൈന്‍ ടീച്ചറുടെ മറുചോദ്യം. ബോംബു…
Read Moreഅയ്യപ്പ സംഗമത്തിലേക്ക് സർക്കാർ എത്തിയത് തീർഥാടകരുടെ ആവശ്യം പരിഗണിച്ചെന്ന് വി.എന്‍. വാസവന്
പന്പ: ആഗോള അയ്യപ്പസംഗമത്തിലൂടെ ശബരിമലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് മന്ത്രി വി.എന്‍. വാസവന്. ആഗോള അയ്യപ്പ സംഗമത്തിന്റെ അവസാനഘട്ട അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയെ ആഗോള തീര്‍ഥാടന കേന്ദ്രമാക്കുകയാണ് ലക്ഷ്യം. തീഥാടകരുടെ ആവശ്യം പരിഗണിച്ചാണ് അയ്യപ്പ സംഗമത്തിലേക്ക് സര്‍ക്കാരും ദേവസ്വം ബോര്‍ഡും എത്തിയത്. ശബരിമലയ്ക്കുള്ള വികസന കാഴ്പ്പാടും ഭാവിയിലെ മാറ്റങ്ങളും പങ്കുവയ്ക്കുകയാണ് ലക്ഷ്യം. ആദ്യം രജിസ്റ്റര്‍ ചെയ്ത 3000 പേര്‍ക്കാണ് പ്രവേശനം. സെപ്റ്റംബര്‍ 15 വരെ 4864 പേര് രജിസ്റ്റര്‍ ചെയ്തു. മത, സാമുദായിക, സാംസ്കാരിക രംഗത്തുള്ള 500 പേര്‍ക്കും പ്രവേശനമുണ്ടാകും.പമ്പാതീരത്തെ പ്രധാന വേദിയിലാണ് മാസ്റ്റര്‍ പ്ലാനിനെക്കുറിച്ചുള്ള ചര്‍ച്ച. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഭക്തര്‍ക്കുള്ള ക്ഷേമ പ്രവര്‍ത്തനം തുടങ്ങിയവ ചര്‍ച്ച ചെയ്യും. മൂന്ന് ഘട്ടങ്ങളാണ് മാസ്റ്റര്‍ പ്ലാനിലുള്ളത്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 1,000 കോടി രൂപയുടെ വികസനം ലക്ഷ്യമിടുന്നു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് എരുമേലി,…
Read Moreഅയ്യപ്പസംഗമത്തിന് പമ്പാതീരം ഒരുങ്ങി; 3,500 പേര് പങ്കെടുക്കും; ഏഴു കോടി രൂപയുടെ ക്രമീകരണങ്ങള്‍
പത്തനംതിട്ട: നാളെ പന്പയില് ആഗോള അയ്യപ്പഭക്ത സംഗമത്തിനുവേണ്ടി ഒരുങ്ങിയിരിക്കുന്നത് മൂന്ന് ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍. പമ്പ മണപ്പുറത്തെ 43,000 ചതുരശ്രയടിയുള്ള പ്രധാന വേദിയിലാണ് ഉദ്ഘാടന, സമാപന സമ്മേളനം. വിവിധ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ 3,000 പ്രതിനിധികള്‍ക്ക് ഇവിടെയാണ് ഇരിപ്പിടം. തറനിരപ്പില്‍ നിന്ന് നാലടി ഉയരത്തില്‍ 2,400 ചതുരശ്രയടിയിലാണ് സ്റ്റേജ്. ഇതിനോടു ചേര്‍ന്ന് ഗ്രീന്‍ റൂമുമുണ്ട്. മീഡിയ റൂമുള്‍പ്പെടെ പ്രധാന വേദിയോടു ചേര്‍ന്നാണ്. പമ്പയുടെ പവിത്രത കാത്തുസൂക്ഷിച്ച് മണപ്പുറത്തിന്റെ സ്വാഭാവിക ഘടനയ്ക്ക് ദോഷം വരാതെ പൂര്‍ണമായും ഹരിത ചട്ടം പാലിച്ചാണ് പന്തല്‍ നിര്‍മിച്ചത്. തറയില്‍ നിന്ന് ഒരടി ഉയരത്തില്‍ പ്ലൈവുഡിലാണ് പ്ലാറ്റ്ഫോം. ഹില്‍ടോപ്പില്‍ രണ്ട് പന്തലുണ്ട്. പാനല്‍ ചര്‍ച്ചയ്ക്കായി 4,500 ചരുരശ്രയടിയിലും ഭക്ഷണം കഴിക്കാനായി 7,000 ചതരുശ്രയടിയിലുമാണ് ഇവിടെ പന്തല്‍. പമ്പ തീരത്തും ഭക്ഷണ സൗകര്യമുണ്ട്. ഇതിനായി 7,000 ചതുരശ്രയടിയില്‍ ജര്‍മന്‍ ഹാങ്ങര്‍ പന്തല്‍ നിര്‍മിച്ചിട്ടുണ്ട്. കൂടാതെ തിരുവിതാംകൂര്‍ ദേവസ്വം…
Read More
 
  
  
  
  
  
  
  
 