പോക്‌സോ കേസ് അട്ടിമറിച്ച സംഭവം: പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്

പത്തനംതിട്ട: അഭിഭാഷകനെ പ്രതി ചേര്‍ത്ത പത്തനംതിട്ടയിലെ പോക്‌സോ കേസ് അട്ടിമറിച്ചതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് സ്ഥിരീകരിച്ച് റിപ്പോര്‍ട്ട്. രണ്ട് പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ കൂടി നടപടിക്ക് വകുപ്പുതല ശിപാര്‍ശ. ശിശുക്ഷേമസമിതി ചെയര്‍മാന്‍ അടക്കമുള്ളവര്‍ നടപടിക്കു വിധേരായ സംഭവത്തില്‍ അഭിഭാഷകന്‍ ഇതേവരെയും അറസ്റ്റിലായിട്ടില്ല. മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും ഹര്‍ജി നല്‍കിയിരിക്കുകയുമാണ്.

തിരുവല്ല ഡിവൈഎസ്പി എസ്്. നന്ദകുമാര്‍, ആറന്മുള എസ്എച്ച്ഒ വി. എസ.് പ്രവീണ്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കേസിലെ പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനെ അറസ്റ്റ് ചെയ്യാത്തത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പോലീസിന്‍റെ അന്തസിനു കോട്ടം വരുത്തി എന്നാണ് കണ്ടെത്തല്‍. പതിനാറുകാരിയായ പെണ്‍കുട്ടി അതിക്രൂര പീഡനത്തിന് ഇരയായ കേസിലാണ് നടപടി.

കേസില്‍ കോന്നി ഡിവൈഎസ്പി ടി. രാജപ്പന്‍ റാവുത്തര്‍, എസ്എച്ച്ഒ പി. ശ്രീജിത്ത്, പത്തനംതിട്ട സിഡബ്ല്യുസി ചെയര്‍മാന്‍ എന്‍. രാജീവ് എന്നിവരെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അതിജീവിതയുടെ മാതാപിതാക്കളുടെ വിവാഹമോചനക്കേസ് വാദിക്കാന്‍ എത്തിയ അഭിഭാഷകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.

പ്രതിയായ ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തിലിനു പത്തനംതിട്ടയിലെ പോലീസ് വഴിവിട്ട സഹായം നല്‍കിയതായി കണ്ടെത്തിയിരുന്നു. 204 ഓഗസ്റ്റില്‍ ലഭിച്ച പരാതിയില്‍ മൂന്നു മാസത്തിലധികം കേസെടുക്കാതെ കോന്നി പോലീസ് പ്രതിയെ സഹായിച്ചു.

പിന്നീട് പേരിന് ഒരു എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു ആറന്മുള പോലീസിന് കൈമാറി. എന്നാല്‍, കൈമാറിക്കിട്ടിയ കേസില്‍ ആറന്മുള പോലീസും കുറ്റാരോപിതനെ സഹായമേകുന്ന രീതിയിലാണ് നടപടികള്‍ സ്വീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. ഡിഐജി അജിതാബീഗമാണ് പോലീസുകാരുടെ വീഴ്ച കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയത്.

Related posts

Leave a Comment