കൊച്ചി: സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ ടൈംടേബിള്‍ തയാറാക്കിയപ്പോള്‍ രണ്ടു വിഷയങ്ങള്‍ അടുത്തടുത്ത ദിവസങ്ങളില്‍ നിശ്ചയിച്ചതിനെ തുടര്‍ന്നുള്ള വിദ്യാര്‍ഥികളുടെ ആശങ്ക ഒഴിവാക്കി പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കാമെന്ന് സിബിഎസ്ഇ പരീക്ഷാ കണ്ട്രോളര് അറിയിച്ചതായി നാഷണല്‍ കൗണ്‍സില്‍ ഓഫ് സിബിഎസ്ഇ സ്കൂള്‍സ് സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന് പറഞ്ഞു. സിബിഎസ്ഇ യുടെ പുതുക്കിയ പരീക്ഷ രീതി അനുസരിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ രണ്ട് ബോര്‍ഡ് പരീക്ഷയാണ്. ഫെബ്രുവരി പകുതിയില്‍ പരീക്ഷ ആരംഭിച്ച് ഏപ്രില്‍ ആദ്യവാരം ഫലം പ്രഖ്യാപിക്കുകയും തുടര്‍ന്ന് രണ്ടാമത്തെ പരീക്ഷയ്ക്ക് തയാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സമയം ക്രമീകരിച്ചു കൊണ്ടാണ് ടൈംടേബിള്‍ തയാറാക്കിയിരിക്കുന്നത്. നിലവിലെ ടൈംടേബിള്‍ പ്രകാരം പത്താം ക്ലാസിന് ഫെബ്രുവരി അഞ്ചിന് മലയാളം, ആറിന് സോഷ്യല്‍ സ്റ്റഡീസ് എന്നീ പരീക്ഷകളാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ രണ്ട് പരീക്ഷകള്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ വന്നിരിക്കുന്നതുമൂലം പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനുള്ള…
Read MoreCategory: Edition News
വീട്ടിൽ വൈകി വരുന്നതിനെ ചോദ്യം ചെയ്തു; ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു; ലഹരി ക്കെതിരെ നടപടിവേണമെന്ന് നാട്ടുകാർ
കോഴിക്കോട് : താമരശേരി വെഴുപ്പൂരിൽ മയക്കുമരുന്ന് ലഹരിയിൽ മകൻ പിതാവിനെ ആക്രമിച്ചു. താമരശ്ശേരി വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ അശോകനാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മകൻ നന്ദു കിരൺ വീട്ടിൽ വൈകി എത്തുന്നത് പിതാവ് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. ഓടിക്കൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിന്റെ കൺമുന്നിൽ വെച്ച് മൊബൈൽ ഫോണുകൊണ്ട് പിതാവിനെ എറിയുകയും, ഇതേ തുടർന്ന് മുറിവേൽക്കുകയുമായിരുന്നു.മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതി പതിവായി രാസ ലഹരി ഉപയോഗിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കുന്ന ആളാണെന്ന് പോലീസ് പറഞ്ഞു. പ്രദേശത്ത് പല യുവാക്കളും മയക്ക് മരുന്ന് മാഫിയയയുടെ വലയിലാണെന്നും വിൽപനസംഘത്തെ പിടികൂടുന്നതിന് അടിയന്തര നടപടി സ്വീകരിക്കണെമന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Moreതുലാംമാസ പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും; മേല്‍ശാന്തി നറുക്കെടുപ്പ് 18ന്; ദര്‍ശനത്തിന് രാഷ്ട്രപതിയും
പത്തനംതിട്ട: തുലാംമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ് ഇത്തവണത്തെ മാസപൂജ കാലയളവ്.18ന് പുതിയ മേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. രാഷ്ട്രപതി ദ്രൗപതി മുര്‍മു ദര്‍ശനത്തിന് എത്തുന്നു എന്നതും ഇത്തവണത്തെ പ്രതേത്യേകതയാണ്. നാളെ വൈകുന്നേരം നാലിന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. 18നു പുലര്‍ച്ചെ അഞ്ചിന് ദശനത്തിനായി നട തുറക്കും. ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും അന്നു രാവിലെ സന്നിധാനത്ത് നടക്കും. ശബരിമലയിലേക്ക് പതിനാലും മാളികപ്പുറം ക്ഷേത്രത്തിലേക്ക് പതിമൂന്നും പേരുകളാണ് നറുക്കെടുപ്പിന്റെ പട്ടികയിലുള്ളത്. ഇതില്‍ ഏഴു പേര് രണ്ട് പട്ടികകളിലുമുണ്ട്. ആദ്യം ശബരിമല മേല്‍ശാന്തിയുടെയും പിന്നീട് മാളികപ്പുറത്തും നറുക്കെടുക്കും. പന്തളം കൊട്ടാരത്തില്‍ നിന്നു നിര്‍ദേശിച്ചിട്ടുള്ള രണ്ട് കുട്ടികളാണ് നറുക്ക് എടുക്കുന്നത്. തുലാംമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദൗപതി മുര്‍മു ശബരിമല…
Read Moreഅഷ്ടമിരോഹിണി വള്ളസദ്യ വിവാദത്തിനു പിന്നില്‍ ആസൂത്രിത നീക്കം
പത്തനംതിട്ട: ആറന്മുള ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി വള്ളസദ്യ ദിവസത്തെ ആചാരലംഘനം സംബന്ധിച്ച വിവാദത്തിനു പിന്നില്‍ ദേവസ്വം ബോര്‍ഡ് – പള്ളിയോട സേവാസംഘം തര്‍ക്കമെന്നു സൂചന. ക്ഷേത്രത്തില്‍ വള്ളസദ്യ നടത്തുന്നതിന്റെ അവകാശത്തെച്ചൊല്ലി നിലനിന്ന തര്‍ക്കത്തിനിടെയാണ് പുതിയ വിവാദം. വള്ളസദ്യ നടത്തിപ്പില്‍ കാര്യമായ പങ്കില്ലാതിരുന്ന ക്ഷേത്രോപദേശകസമിതിയും വിവാദത്തിന്റെ ചുവടു പിടിച്ചെത്തുകയായിരുന്നു. അഷ്ടമിരോഹിണി ദിവസം ആചാരലംഘനം വിഷയം സംബന്ധിച്ച് നേരത്തെ ആരോപണമുണ്ടായെങ്കിലും തന്ത്രിക്ക് ഇതു സംബന്ധിച്ച് ദേവസ്വം ഉദ്യോഗസ്ഥര്‍ കത്തു നല്‍കിയത് ഏറെ വൈകിയാണ്. ഇക്കാര്യങ്ങള്‍ പള്ളിയോട സേവാസംഘം ഇന്നലെ ചൂണ്ടിക്കാട്ടുകയും ചെയ്തു. ശബരിമലയുമായി ബന്ധപ്പെട്ട സ്വര്‍ണക്കൊള്ള വിവാദം കൊടുമ്പിരി കൊണ്ടിരിക്കേ ആറന്മുളയില് മറ്റൊരു വിവാദത്തിനുള്ള ശ്രമമാണ് നടത്തിയതെന്നാണ് സൂചന.തന്ത്രി നല്കിയ മറുപടി പ്രകാരം പ്രായശ്ചിത്തം നടത്തേണ്ടത് പള്ളിയോട സേവാസംഘമാണ്. ആചാരലംഘനത്തെ സംബന്ധിച്ച വിവാദം ആസൂത്രിതമെന്നാണ് മന്ത്രി വി.എന്‍. വാസവനും പ്രതികരിച്ചത്. ഇതിനു പിന്നില്‍ ചില കുബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. അഷ്ടമിരോഹിണിക്കുശേഷം 31…
Read Moreദേശീയപാത വികസനം: ചേപ്പാട് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചു; പ്രതിഷേധവുമായി വിശ്വാസികൾ
കായംകുളം: ദേശീയപാത വികസനത്തിന്റെ ഭാഗമായി ചേപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയുടെ കുരിശടിയും മതിലും പൊളിച്ചുമാറ്റിയതിനെ ത്തുടർന്ന് പ്രദേശത്ത് നേരിയ തോതിൽ സംഘർഷമുണ്ടായി. സംഭവത്തിൽ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തെത്തി. മുന്നറിയിപ്പില്ലാതെയാണ് കുരിശടിയും മതിലും പൊളിച്ചതെന്നാണ് വിശ്വാസികൾ പറയുന്നത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
Read Moreഇലക്ട്രിക് സ്കൂട്ടർ വാങ്ങി പുലിവാലുപിടിച്ച് ഉപഭോക്താക്കൾ; ഉപഭോക്തൃ കോടതിയിൽ പരാതി നൽകാൻ ഒരുങ്ങി മോഹനൻ
അമ്പലപ്പുഴ: ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയിട്ട് സർവീസ് ലഭിക്കു ന്നില്ലെന്ന് പരാതി. അമ്പലപ്പുഴ കച്ചേരിമുക്കിന് കിഴക്കുഭാഗത്തു പ്രവർത്തിക്കുന്ന ഒല ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽനിന്ന് സ്കൂട്ടർ വാങ്ങിയ ഉപയോക്താവാണ് പുലിവാലുപിടിച്ചിരിക്കുന്നത്. അഞ്ചു വർഷത്തെ വാറന്റിയും മോഹന വാഗ്ദാനങ്ങളും നൽകിയാണ് ജീവനക്കാർ ആളുകളെ കൊണ്ട് സ്കൂട്ടർ വാങ്ങിപ്പിച്ചത്. എന്നാൽ, ഇത്തരത്തിൽ സ്കൂട്ടർ വാങ്ങിയവർ അറ്റകുറ്റപ്പണികൾക്കായി ചെല്ലുമ്പോൾ ഇവിടെ സർവീസിംഗ് ഇല്ലെന്ന മറുപടിയാണ് ജീവനക്കാർ നൽകുന്നത്രെ. കഞ്ഞിപ്പാടം ചക്കാലക്കളം വീട്ടിൽ മോഹനൻ കഴിഞ്ഞ ഡിസംബറിൽ ഒരു ലക്ഷത്തി എണ്ണായിരം രൂപ കൊടുത്ത് ഒല സ്കൂട്ടർ വാങ്ങി. എട്ടു മാസത്തിനുശേഷം ഒക്ടോബർ 27ന് വാഹനം കേടായി. വാഹനം സ്റ്റാർട്ടാകാതെ വന്നതോടെ അമ്പലപ്പുഴയിലെ ഷോറൂമിൽ സ്കൂട്ടർ കൊടുത്തു. രണ്ടു ദിവസം കഴിഞ്ഞ് വരാൻ പറഞ്ഞ് ജീവനക്കാർ മോഹനനെ പറഞ്ഞയച്ചു. പിന്നീട് ചെന്നപ്പോൾ ഓണം കഴിഞ്ഞ് വരാൻ പറഞ്ഞു. മാസങ്ങൾ കഴിഞ്ഞിട്ടും സ്കൂട്ടർ നന്നാക്കി കൊടുക്കാതെ വന്നതോടെ…
Read Moreഎല്ലാവര്ക്കും ആരോഗ്യ പരിരക്ഷ; കേരളത്തെ ആരോഗ്യ ഹബ്ബാക്കി മാറ്റുക ലക്ഷ്യമെന്ന് മന്ത്രി വീണാ ജോർജ്
തിരുവല്ല: 2031ല്‍ എല്ലാവര്ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന സംസ്ഥാനമാക്കി കേരളത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി വീണാ ജോര്‍ജ്. വിഷൻ 2031 ആരോഗ്യവകുപ്പ് സെമിനാറിൽ നയരേഖ അവതരണം നടത്തുകയായിരുന്നു മന്ത്രി. സ്പെഷാലിറ്റി ചികിത്സകള്‍ വികേന്ദ്രീകരിക്കും. അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തും. ട്രോമാ കെയര്‍, എമര്‍ജന്‍സി സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ സേവനങ്ങളില്‍ തുല്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. വിവിധ സ്കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്കരിച്ചു നടപ്പിലാക്കിയത്. പദ്ധതിയിലൂടെ 42.2 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ അഞ്ച് ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്കരിക്കാനും ലക്ഷ്യമിടുന്നതായി മന്ത്രി പറഞ്ഞു. രോഗാതുരത കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. ജീവിതശൈലി രോഗങ്ങള്‍…
Read Moreലാപ്ടോപ്പ് തകരാറിലായി; പഠനം മുടങ്ങിയ വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ലാപ്ടോപ്പിന്റെ തുടര്‍ച്ചയായ തകരാര്‍ പരിഹരിച്ച് നല്‍കാത്ത കമ്പനിയും ഡീലറും ഉപയോക്താവിന് നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. മൂവാറ്റുപുഴ സ്വദേശിയും ബയോഡിക്കല് എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുമായ എബ്രഹാം പോള്‍ ലാപ്ടോപ് നിര്‍മാണ കമ്പനിയായ എച്ച്പി ഇന്ത്യ, വിതരണക്കാരായ കടവന്ത്രയില്‍ പ്രവര്‍ത്തിക്കുന്ന സിസ്മാന്‍ടെക് എന്നിവര്‍ക്കെതിരെ നല്കിയ പരാതിയിലാണ് ഉത്തരവ്. പഠനാവശ്യത്തിനായി 2022 ജൂലൈയില്‍ വാങ്ങിയ ലാപ്ടോപ്പ് കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ ട്രാക്ക്പാഡ്, മദര്‍ബോര്‍ഡ് തുടങ്ങിയ പ്രധാന ഭാഗങ്ങളില്‍ തകരാറുകള്‍ സംഭവിക്കുകയും കമ്പനിയുടെ സര്‍വീസുകള്‍ ഫലപ്രദമാകാതിരിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഉപയോക്താവ് കമ്മിഷനെ സമീപിച്ചത്. പലതവണ സര്‍വീസ് ചെയ്തിട്ടും പ്രശ്നം പരിഹരിക്കാന്‍ സമീപിച്ചെങ്കിലും സ്പെയര്‍ പാര്‍ട്സ് ലഭ്യമല്ലെന്ന് പറഞ്ഞ് ഇവ ശരിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. പ്രഫഷണല്‍ പഠന ആവശ്യങ്ങള്‍ക്കായി വാങ്ങിയ ഉപകരണം തുടര്‍ച്ചയായ തകരാറുകള്‍ കാരണം ഉപയോഗിക്കാന്‍ കഴിയാതെ വന്നത് ഉപയോക്താവിന്റെ പഠനം ബുദ്ധിമുട്ടിലാക്കുകയും ഇത് മാനസിക പ്രയാസങ്ങള്‍ക്കും അസൗകര്യങ്ങള്‍ക്കും…
Read Moreകണ്ണൂരിൽ യുവാവിനെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; പോത്തുകുണ്ട് സ്വദേശി അറസ്റ്റിൽ
നടുവിൽ: കുളത്തിൽ മരിച്ച നിലയിൽ കണ്ട യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. നടുവിൽ പടിഞ്ഞാറെ കവലയിലെ വി.വി. പ്രജുലിന്റെ (30) മരണമാണ് പോലീസ് അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് പോത്തുകുണ്ട് റോഡിലെ മിഥിലാജിനെ (26) കുടിയാന്മല സിഐ എം.എൻ. ബിജോയ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ മാസങ്ങൾക്കു മുമ്പ് എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. കൂട്ടുപ്രതിയായ നടുവിൽ കിഴക്കേ കവലയിലെ ഷാക്കിർ ഒളിവിലാണ്. രാത്രിയിൽ കുളത്തിനടുത്തുവച്ച് മരിച്ച പ്രജുലും പ്രതികളും തമ്മിൽ വാക്ക് തർക്കമുണ്ടായി. തുടർന്നുണ്ടായ മർദനത്തിൽ പരിക്കേറ്റ പ്രജുലിനെ കുളത്തിലേക്കു തള്ളിയിടുകയുമായിരുന്നു. കഴിഞ്ഞ മാസം 25 നാണ് നടുവിൽ എരോടിയിലെ കൃഷിയിടത്തിലെ കുളത്തിൽ വെള്ളത്തിൽ മുങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. നടുവില്‍ കോട്ടമലയിലേക്കുള്ള റോഡരികില്‍ പ്രജുലിന്റെ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. പ്രജുലിനെ കാണാതായതിനെ തുടർന്ന്…
Read Moreസ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി; ഒഴിവായത് വൻ ദുരന്തം
ഇരിട്ടി: ബംഗളുരുവിൽ നിന്നു പയ്യന്നൂരിലേക്കു പോകുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിന്റെ ഇരുമ്പ് ചട്ടക്കൂടിൽ ഇടിച്ചുകയറി. ഇന്ന് പുലർച്ചെ നാലോടെയായിരുന്നു അപകടം. ഇരിട്ടിയിൽ യാത്രക്കാരെ ഇറക്കി പയ്യന്നൂരിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ഡ്രൈവർ ബിജു, കണ്ടക്ടർ മാത്യു ഉൾപ്പെടെ എട്ടോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അപകടം നടക്കുമ്പോൾ ബസിൽ 22 ഓളം യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് പാളിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പാലത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ബസ് റോഡ് വിട്ട് മണ്ണിലൂടെ തെന്നിമാറി പാലത്തിന്റെ വലതു ഭാഗത്തെ വലിയ കരിങ്കൽ തൂണിൽ പിൻഭാഗം തട്ടുകയായിരുന്നു. പിന്നീട് പാലത്തിന്റെ ഇടതുവശത്തെ ഇരുമ്പ് ചട്ടക്കൂടിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ മുൻഭാഗം പൂർണമായും തകർന്നു. ബസ് പാലത്തിലേക്ക് പ്രവേശിക്കുന്നതിന്റെ 20 മീറ്ററിനുള്ളിലാണ് അപകടം.…
Read More