കോഴിക്കോട്: സര്‍ക്കാര്‍ മരവിപ്പിച്ച ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി അക്കൗണ്ടിലെ പണം ട്രഷറിയിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. ഹൈറിച്ച് കമ്പനി നല്കിയ അപ്പീല്‍ കേസില്‍ ആണ് ഇടക്കാല ഉത്തരവ്. ഹൈറിച്ച് അക്കൗണ്ടുകളിലെ 200 കോടി രൂപയില്‍ അധികമുള്ള പണം ഒന്നര വര്‍ഷമായി പലിശ പോലും ലഭിക്കാതെ കിടക്കുകയാണെന്ന് കമ്പനിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടിയ ആശങ്കയിലാണ് പലിശ ലഭിക്കുന്ന രീതിയില്‍ ട്രഷറിയിലേക്ക് താല്‍ക്കാലികമായി പണം മാറ്റാന്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത് . ഈ ഉത്തരവ് രണ്ടാഴ്ചക്കുള്ളില്‍ നടപ്പിലാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണം. ട്രഷറിയിലേക്ക് മാറ്റിയാല്‍ 200 കോടി രൂപയ്ക്കു പലിശ ലഭിക്കും. അത് അംഗങ്ങളിലെ പ്രയാസക്കാരുടെ ബാധ്യത തീര്‍പ്പാക്കാന്‍ ഉപയോഗിക്കാമെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കഴിഞ്ഞ ദിവസം ഹൈറിച്ച് ഉടമകളുടെ കണ്ടുകെട്ടിയ വാഹനങ്ങള്‍ നിബന്ധനകള്‍ക്ക് വിധേയമായി വിട്ടുകൊടുക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു.
Read MoreCategory: Edition News
അവൻ ഒരു ഒറ്റക്കയ്യനല്ലേ, “ആരുടെയും സഹായമില്ലാതെ അവൻ ജയിൽ ചാടില്ല”; സൗമ്യയുടെ അമ്മ
തൃശൂർ: “”ഇത്രയും വലിയ ജയിൽ അവൻ ആരുടെയും സഹായമില്ലാതെ ചാടില്ല. വിവരം കേട്ട് തന്റെ ശരീരം വിറയ്ക്കുകയാണെന്ന്” ട്രെയിനിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ പെൺകുട്ടിയുടെ അമ്മ. “”ഇപ്പോളാണ് വിവരം അറിഞ്ഞത്. ഇത്രയും വലിയ ജയിൽ അവൻ എങ്ങനെ ചാടി?. ജയിൽ മതിൽ എത്ര ഉയരത്തിൽ ആയിരിക്കും. പതിനഞ്ചുകൊല്ലമായി അവന് ജയിലനകത്തുനിന്നും പുറത്തുനിന്നും സഹായം ലഭിച്ചിട്ടുണ്ട്. അവൻ ഒരു ഒറ്റക്കയ്യനല്ലേ… എന്നിട്ടും ഉയരമുള്ള ജയിൽമതിൽ അവൻ എങ്ങനെ ചാടി?.. എത്രയും പെട്ടെന്ന് അവനെ പിടിക്കണം. ഒരു പെൺകുട്ടിയെ പിച്ചിച്ചീന്തിയ ഒരുത്തനാ. പോലീസ് അവനെ പിടിക്കണം. അവൻ ജില്ല തന്നെ വിട്ടുകാണാൻ സാധ്യതയില്ല” – സൗമ്യയുടെ അമ്മ പറഞ്ഞു.
Read Moreഅവൻതന്നെയാണെന്ന് ഉറപ്പാക്കാൻ എടാ ഗോവിന്ദച്ചാമിയെന്നുവിളിച്ച് ഉറപ്പിച്ചു; രണ്ടു പേർ നൽകിയ വിവരം നിർണായകമായി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു രക്ഷപ്പെട്ട ഗോവിന്ദച്ചാമി തളാപ്പിലെത്തിയെന്നതിലേക്കു സൂചനകൾ നൽകിയത് വിനോജ് എന്നയാളും ഓട്ടോ ഡ്രൈവറായ സന്തോഷും. രാവിലെ 9.15 ഓടെ ജോലിക്കു ബൈക്കിൽ പോകുകയായിരുന്ന വിനോജ് തലയിൽ പഴയ തുണിയിട്ട് അതിൽ ഒരു കൈ വച്ച് സാവധാനം നടന്നുപോകുന്ന ഒരാളെ കാണുകയായിരുന്നു. രാവിലെ തന്നെ ജയിൽ ചാടിയ വിവരം അറിഞ്ഞതിനാൽ നടന്നു പോകുന്നയാൾ ഗോവിന്ദച്ചാമിയാണെന്നുസംശയിച്ചു. “ടാ ഗോവിന്ദച്ചാമി” എന്ന് വിളിച്ചപ്പോൾ ഓടി അടുത്തുള്ള മതിൽ ചാടിക്കടന്ന് കാടുപിടിച്ച പറന്പിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വിനോജ് പോലീസിനെ ഇക്കാര്യമറിയിച്ചതോടെ കണ്ണൂർ ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രദേശം വളഞ്ഞ് തെരച്ചിൽ നടത്തുകയായിരുന്നു. അതിനിടെ എകെജി ആശുപത്രി പരിസരത്തുവച്ച് ഇതിനോടുത്ത സമയത്ത് തന്നെ ഗോവിന്ദച്ചാമിയെ കണ്ടിരുന്നുവെന്ന് ഓട്ടോ ഡ്രൈവർ സന്തോഷ് പറഞ്ഞു. സംശയത്തെ തുടർന്ന് അടുത്തു പോയപ്പോഴേക്കും ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും…
Read Moreപള്ളിച്ചിറ ക്ഷേത്രത്തിലെ മോഷണം ബംഗാൾ സ്വദേശി പിടിയിൽ
കുമരകം: പള്ളിച്ചിറ ഗുരുക്ഷേത്രത്തിൽ മോഷണം നടത്തിയ ഇതരസംസ്ഥാന ക്കാരൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സൗത്ത് 24 പരഗണാസ് കെനിയിൽ മുഹമ്മദ് ഷംസുൾ ഷേയ്ഖ് ഖാൻ (32) ആണ് കുമരകം പോലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച പുലർച്ചെ 1.30-ന് ക്ഷേത്രത്തിൽനിന്ന് ആരാധനയ്ക്ക് ഉപയോഗിക്കുന്ന ഓട് കൊണ്ട് നിർമിച്ച ആറു വിളക്കുകളും നാല് ഉരുളികളും ഒരു മൊന്തയും ഉൾപ്പെടെ ഇരുപതിനായിരം രൂപയോളം വില വരുന്ന സാധനങ്ങൾ മോഷണം ചെയ്ത കേസിലാണ് അറസ്റ്റ്. ക്ഷേത്രം ജീവനക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു. സിസിടിവി കാമറകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ മോഷ്ടാവിന്റെ ഏകദേശം രൂപം മനസിലാക്കാൻ കഴിഞ്ഞ അന്വേഷണ സംഘം ഇന്നലെ ഉച്ചയ്ക്ക് ഇല്ലിക്കലിൽനിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreഇത് ഇങ്ങനെയാന്നുമല്ലടാ പോകണ്ടത്… ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; കാര്‍ തോട്ടിൽ വീഴാതെ തലനാരിഴയ്ക്കു രക്ഷപ്പെട്ടു
ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിക്കുന്നതിനിടെ ദിശതെറ്റിയ ഇലട്രിക് കാര്‍ കുറുപ്പന്തറ കടവിലെ തോട്ടില്‍ വീഴാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. തോട്ടിലെ വെള്ളക്കെട്ടിലേക്കു കാറിന്റെ മുന്‍ഭാഗം വീഴാന്‍ പോകുന്നതിനിടെ പെട്ടെന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തിയതാണ് അപകടം ഒഴിവാക്കാനായത്. പത്തനംതിട്ട സ്വദേശികളായ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. സംഭവം കണ്ട് ഓടിക്കൂടിയ പരിസരവാസികള്‍ ചേര്‍ന്നാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തിറങ്ങാന്‍ സഹായിച്ചത്. സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ ക്രെയിന്‍ കൊണ്ടുവന്ന് വാഹനം ഇവിടെനിന്നു സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ഇന്നലെ രാവിലെ 11.15ന് കനത്ത മഴയുള്ള സമയത്തായിരുന്നു സംഭവം. കുറുപ്പന്തറ ഭാഗത്തുനിന്നു ഗൂഗിള്‍ മാപ്പ് നോക്കി വരുന്നതിനിടെ വാഹനം വളവു തിരിയുന്നതിനു പകരം നേരേ കടവിലേക്കു പോകുകയായിരുന്നു. വെള്ളക്കെട്ടിലൂടെ മുന്നോട്ടു നീങ്ങുന്നതിനിടെ കാറില്‍ വെള്ളം കയറി. ഉടന്‍തന്നെ കാര്‍ യാത്രികര്‍ വാതില്‍ തുറന്ന് പുറത്തിറങ്ങുകയായിരുന്നു. ഒന്നരയടി കൂടി മുന്നോട്ടു പോയിരുന്നെങ്കില്‍ നിറഞ്ഞൊഴുകുന്ന തോട്ടിലേക്കു വാഹനം വീണ് വന്‍ അപകടം…
Read Moreഭയത്താൽ കുട്ടികൾക്കു സ്കൂളിൽ പോലും പോകാനാകാത്ത അവസ്ഥ: തെരുവുനായ്ക്കളുടെ വിളയാട്ടം പൊറുതിമുട്ടി കുമരകം നിവാസികൾ; കണ്ണടച്ച് അധികൃതർ
കുമരകം: കുമരകത്തെ പല റോഡുകളും കടത്തിണ്ണകളും ബസ് കാത്തിരിപ്പുകേന്ദ്രങ്ങളും നായ്ക്കൂട്ടം സ്വന്തമാക്കിയതു പോലെ പാലങ്ങളും കൈയടക്കിത്തുടങ്ങി. ഭയപ്പെട്ടിട്ട് യാത്രക്കാർക്ക് പാലത്തിൽ കയറാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. ഗവ. ആശുപത്രി പാലം നായ്ക്കൾ താവളമാക്കിയതോടെ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ ബുദ്ധിമുട്ടിലായി. ഈ പാലത്തിലൂടെ യാത്ര ചെയ്യുന്ന ഇടവട്ടത്തിന്റെ പടിഞ്ഞാറെ ചിറയിലും സമീപത്തെ തുരുത്തുകളിലുള്ളവരും നായ്ക്കൂട്ടങ്ങളെ ഭയന്നാണ് ഇതിലെ സഞ്ചരിക്കുന്നത്. ഇടവട്ടത്തുള്ള കട്ടികൾക്ക് ഈ പാലം കയറി വേണം സ്കൂളിലെത്താൻ. നായ്ക്കളെ ഭയന്ന് സ്കൂളിൽ പോകാൻ പല കുട്ടികളും മടിക്കുകയാണ്. കുമരകം ആറ്റാമംഗലം പള്ളിക്കു സമീപത്തെ താത്കാലിക ബസ് സ്റ്റാൻഡ്, ചന്തക്കവല, മത്സ്യമാർക്കറ്റ്, കുമരകം ബസ്ബേ, അപ്സര ജംഗ്ഷൻ, ഗവ. ഹൈസ്കൂൾ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം നായ്ക്കൂട്ടങ്ങളുടെ വിളയാട്ടമാണ്. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നത് കുമരകത്തിന്റെ വിനോദഞ്ചാരമേഖലയുടെ വളർച്ചയ്ക്കും ഗുണകരമല്ല.
Read Moreവി.എസിനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് ഒരു യുവാവ് പ്രസംഗിച്ചെന്ന് പിരപ്പന്‍കോട് മുരളി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദനെ ക്യാപ്പിറ്റല്‍ പണിഷ്മെന്റ് നടത്തണമെന്ന് 2012 ല്‍ തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സമ്മേളനത്തില്‍ ഒരു യുവാവ് പ്രസംഗിച്ചെന്ന് മുതിര്‍ന്ന സിപിഎം നേതാവും പ്രതിനിധിയുമായിരുന്ന പിരപ്പന്‍കോട് മുരളി. യുവാവ് ഇത്തരത്തില്‍ പ്രസംഗിച്ചപ്പോള്‍ അതിനെ തടയാതെ വേദിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പ്രോത്സാഹിപ്പിച്ചു. പിന്നീട് ഈ ചെറുപ്പക്കാരന് ഉന്നത പദവികള്‍ നല്‍കിയെന്നും അദ്ദേഹം വ്യക്തമാക്കി. 1996 ല്‍ വിഎസിനെ മാരാരിക്കുളത്ത് പാര്‍ട്ടി ചതിക്കുകയും തോല്‍പ്പിക്കുകയും ചെയ്തു. അന്ന് ജയിച്ച എതിര് സ്ഥാനാര്‍ത്ഥി ടി.എ. ഫ്രാന്‍സിസ് തന്നോട് പല കാര്യങ്ങളും വെളിപ്പെടുത്തിയിരുന്നു. വിഎസിനെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയ കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും സിപിഎം സംസ്ഥാന നേതാക്കള്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തില്ലെന്നും പിരപ്പന്‍ കോട് മുരളി വെളിപ്പെടുത്തി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2011 ല്‍ എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടുമെന്നും വിഎസ് വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയാനും പാര്‍ട്ടി ശ്രമിച്ചു. പാര്‍ട്ടി…
Read Moreകർക്കിടകവാവ്: പിതൃസ്മരണയില്‍ ബലിയർപ്പിച്ച് ഹൈന്ദവവിശ്വാസികള്‍
തിരുവനന്തപുരം: ഇന്ന് കര്‍ക്കടക വാവ്, പിതൃസ്മരണയില്‍ ബലിതര്‍പ്പണം അര്‍പ്പിച്ച് ഹൈന്ദവ വിശ്വാസികള്‍. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ വന്‍ ഭക്തജനതിരക്കാണ് ബലിതര്‍പ്പണത്തിന് അനുഭവപ്പെടുന്നത്. തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം, ശംഖുമുഖം ദേവിക്ഷേത്രം, കഠിനംകുളം മഹാദേവ ക്ഷേത്രം, വര്‍ക്കല പാപനാശം എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ ജില്ലയിലെ അന്‍പതില്‍പ്പരം ക്ഷേത്രങ്ങളിലും നദിയുടെ സമീപത്തുമായാണ് ബലി തര്‍പ്പണചടങ്ങുകള്‍ പുരോഗമിക്കുന്നത്. ബലിതര്‍പ്പണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പുണ്യ സ്ഥലമായ തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ക്ഷേത്രത്തിനകത്തെ കല്‍മണ്ഡപത്തിലും പുറത്ത് സജ്ജീകരിച്ചിരിക്കുന്ന കല്മണ്ഡപത്തിലുമാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുന്നത്. മഹാവിഷ്ണുവിന്റെ അവതാരമായ തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രം ബലി തര്‍പ്പണ ചടങ്ങില്‍ ഏറെ പ്രധാനപ്പെട്ടതാണ്. വര്‍ഷത്തില്‍ എല്ലാ ദിവസവും ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ നടത്താറുണ്ട്. ശ്രീ ശങ്കരാചാര്യര്‍ ഉള്‍പ്പെടെയുള്ള സന്യാസിവര്യന്മാര് അവരുടെ പിതൃക്കള്‍ക്ക് വേണ്ടി തിരുവല്ലത്ത് ബലിതര്‍പ്പണം നടത്തിയിട്ടുണ്ടെന്നാണ് ഐതിഹ്യം. സംസ്ഥാനത്തിന്റെ…
Read Moreപെണ്‍കുട്ടി കുളിക്കുന്നതിനിടെ കുളിമുറിക്ക് സമീപത്ത് ഒളിച്ചിരുന്നു: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; 51-കാരൻ പിടിയിൽ
തൊടുപുഴ: പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ കരിമണ്ണൂർ എസ്എച്ച്ഒ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. പന്നൂർ കാവാട്ടുകുന്നേൽ ജിജി ചാക്കോ(51)യെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. പെണ്‍കുട്ടി കുളിക്കുന്നതിനിടെ സമീപത്ത് ഒളിച്ചിരുന്ന പ്രതി കുളിമുറിയിൽ കയറിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. പുതുപ്പള്ളിയിലെ ആനത്താവളത്തിൽനിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫീസർ ജനിൽ, പി.ടി.രാജേഷ്, സിപിഒ നഹാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Read Moreപാടത്തു വേല, വരമ്പത്ത് കൂലി; കാവലാളായി വിഎസ്
കോട്ടയം: പുഴയും കായലും കടലും അതിരിടുന്ന കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സമരമുഖത്തേക്ക് എത്തുന്നത്.വിശപ്പിലും വറുതിയിലും പൊറുതിമുട്ടുന്ന കാലം. കയര്‍ പിരിക്കലും തെങ്ങുചെത്തും മീന്‍പിടിത്തവും കക്കാവാരലും പാടത്തെ കഠിനവേലയുംകൊണ്ടൊന്നും വീടു പോറ്റാനാവാതെ വലയുന്ന ജനങ്ങള്‍. കുടുംബം പോറ്റാനും കുട്ടികളെ വളര്‍ത്താനും ആണാളിനൊപ്പം പെണ്ണാളും കഠിനവേല ചെയ്യുന്ന തൊഴില്‍മേഖല. ഇവരെ സംഘടിപ്പിച്ചും സഹായിച്ചുമാണ് ആലപ്പുഴ പുന്നപ്രയില്‍നിന്ന് അച്യൂതാനന്ദന് എന്ന കമ്യൂണിസ്റ്റിന്റെ പ്രയാണത്തിനു തുടക്കം.പി. കൃഷ്ണപിള്ളയുടെ നിര്‍ദേശത്തുടര്‍ന്ന് കുട്ടനാട്ടിലെ ചെറുകാലി വരമ്പത്ത് കായല്‍ നില തൊഴിലാളികളെ സംഘടിപ്പിച്ചു. പകലന്തിയോളം തൊഴിലാളികളോടൊപ്പം കഴിഞ്ഞ വിഎസിന് അവരുടെ വീടുകളില്‍നിന്നായിരുന്നു ഭക്ഷണം. അന്തിയുറക്കവും തൊഴിലാളികളുടെ വീട്ടില്‍തന്നെ.രാമങ്കരി മുട്ടാറില്‍ കര്‍ഷക തൊഴിലാളികളുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ത്താണ് വിഎസ് കുട്ടനാട്ടില്‍ സമരത്തിനു തുടക്കം കുറിച്ചത്. പണിയാള്‍ തൊഴിലാളിയും പുറംതൊഴിലാളിയുമുണ്ടായിരുന്ന അക്കാലത്ത് കൂടുതല്‍ കൂലി ചോദിച്ചായിരുന്നു സമരം. മംഗലംകായല് നികത്തല്‍ സമരത്തിലൂടെ ജന്മി-പ്രഭുക്കള്‍ തൊഴിലാളിസമരത്തെ…
Read More