കോട്ടയം: കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തൊഴിലാളി ദ്രോഹ നയങ്ങള്‍ക്കെതിരേ കേന്ദ്ര ട്രേഡ് യൂണിയനുകളും സ്വതന്ത്ര ഫെഡറേഷനുകളും സര്‍വീസ് സംഘടനകളും സംയുക്തമായി 20ന് നടത്തുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി പണിമുടക്ക് നോട്ടീസ് ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ കളക്ടര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും നല്കി. ഇതു സംബന്ധിച്ച ചേര്‍ന്ന യോഗം എന്‍ജിഒ യൂണിയന് സംസ്ഥാന സെക്രട്ടറി സീമ എസ്. നായര്‍ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ സെക്രട്ടറി ബിനു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
Read MoreCategory: Edition News
രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനം; കോട്ടയം ജില്ലയിൽ ഒരുക്കങ്ങള്‍ തകൃതി
കോട്ടയം: രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ശബരിമല സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലും ഒരുക്കങ്ങള്‍ തകൃതി. 18ന് എത്തി 19ന് മടങ്ങുന്ന രീതിയിലാണു സന്ദര്‍ശനം. സംസ്ഥാന പോലീസിന്റെ നിര്‍ദേശപ്രകാരം ജില്ലയില്‍ സ്പെഷല്‍ ബ്രാഞ്ച് മുന്നൊരുക്കള്‍ ആരംഭിച്ചു. 18ന് കൊച്ചിയിലെത്തുന്ന രാഷ്ട്രപതി കുമരകത്തായിരിക്കും താമസിക്കുന്നത്. കൊച്ചിയില്‍നിന്ന് റോഡ് മാര്‍ഗം അല്ലെങ്കിൽ ഹെലികോപ്റ്ററിൽ കുമരകത്ത് എത്താവുന്ന രീതികള്‍ പോലീസ് പരിശോധിക്കുന്നു. കുമരകത്തു താമസിച്ചശേഷം ശബരിമലയിലേക്കുള്ള യാത്രാമധ്യേ പാലായിലെ പ്രമുഖ കോളജിന്റെ ജൂബിലി ആഘോഷ പരിപാടികളില്‍ പങ്കെടുക്കുന്നതായും വിവരമുണ്ടെങ്കിലും ഇക്കാര്യത്തില്‍ രാഷ്ട്രപതിഭവന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് കോളജ് അധികൃതര്‍ പറയുന്നത്. കുമരകത്തുനിന്ന് പാലായിലേക്കും ശബരിമലയിലേക്കും റോഡ് മാര്‍ഗമായിരിക്കും രാഷ്ട്രപതി പോകുന്നത്. എരുമേലി, പമ്പ വഴിയാണ് പോലീസ് പ്രധാനമായും പരിശോധിക്കുന്നത്. ഇതു കൂടാതെ ഇക്കാര്യത്തിലുള്ള പല സാധ്യതകളും പോലീസ് അന്വേഷിക്കുകയാണ്. കാഞ്ഞിരപ്പള്ളിയിലോ പീരുമേട്ടിലോ ഹെലികോപ്റ്ററില്‍ എത്തിയതിനു ശേഷം റോഡ് മാര്‍ഗം എരുമേലിക്കു പോകുന്നതിനുള്ള സാധ്യതകളും…
Read Moreചാത്തന്നൂരിൽ തെരുവുനായ ആക്രമണം; എട്ടുപേർക്കു കടിയേറ്റു; സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും പരിക്ക്
ചാത്തന്നൂർ: പൂയപ്പള്ളി നെല്ലി പറമ്പിൽ രണ്ട് വയോധികർക്കും ചാത്തനൂരിൽ ആറു പേർക്കും തെരുവുനായയുടെ കടിയേറ്റു. പൂയപ്പള്ളി മൈലോട് നെല്ലിപ്പറമ്പിൽ ഇന്നലെ രാവിലെ ആറോടെയായിരുന്നു സംഭവം. നെല്ലിപ്പറമ്പ് സരസ്വതിവിലാസത്തിൽ സരസ്വതിയമ്മ, വലിയവിള വീട്ടിൽ രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർക്കാണ് തെുരുവുനായയുടെ കടിയേറ്റത്. വീടിന്റെ മുറ്റത്തു നിന്ന സരസ്വതിയമ്മയുടെ മുഖത്തും വലതുകണ്ണിലും കൈയിലും കാലിലുമാണ് നായ കടിച്ചത്. അവിടെ നിന്നും ഓടിയ നായസമീപത്തെ റോഡിൽക്കൂടി നടന്നു പോവുകയിരുന്ന രാജേന്ദ്രൻ ഉണ്ണിത്താനെ ആക്രമിക്കുകയായിരുന്നു. ഉണ്ണിത്താന്റെ മുഖത്തും തുട ഭാഗത്തും നിരവധിതവണ നായ കടിച്ചു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നായയെ ഓടിച്ചുവിട്ട് ഇവര രക്ഷപ്പെടുത്തിയത്. അക്രമകാരിയായ നായക്ക് പിന്നാലെ മറ്റ് അഞ്ചോളം തെരുവ് നായ്ക്കളും ഉണ്ടായിരുന്നു. സാരമായി പരിക്കേറ്റ സരസ്വതിയമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളജിലും രാജേന്ദ്രൻ ഉണ്ണിത്താനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവർക്കും പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. ചാത്തന്നൂരിൽ…
Read Moreഎറണാകുളം-വേളാങ്കണ്ണി എക്സ്പ്രസ് ആഴ്ചയിൽ മൂന്നു ദിവസമാക്കും; പ്രഖ്യാപനം ഉടൻ
കൊല്ലം: എറണാകുളം-വേളാങ്കണ്ണി-എറണാകുളം എക്സ്പ്രസ് ട്രെയിൻ (16361/16362) ആഴ്ചയിൽ മൂന്ന് ദിവസം സർവീസ് നടത്തുന്നത് റെയിൽവേയുടെ പരിഗണനയിൽ. ആദ്യം ഈ ട്രെയിൻ ആഴ്ചയിൽ ഒരു ദിവസമാണ് ഓടിയിരുന്നത്. അന്ന് ശനി എറണാകുളത്ത് നിന്ന് പുറപ്പെട്ട് ഞായർ വേളാങ്കണ്ണിയിൽ എത്തി അന്നുതന്നെ അവിടുന്ന് തിരിച്ച് തിങ്കൾ എറണാകുളത്ത് എത്തുന്നതായിരുന്നു സർവീസ്. ആറ് മാസങ്ങൾക്ക് മുമ്പാണ് ഈ ട്രെയിൻ ആഴ്ചയിൽ രണ്ട് ദിവസമാക്കിയത്. തിങ്കൾ, ശനി ദിവസങ്ങളിലാണ് ഇപ്പോൾ എറണാകുളത്ത് നിന്ന് വേളാങ്കണ്ണിക്ക് പോകുന്നത്. വേളാങ്കണ്ണിയിൽ നിന്ന് എറണാകുളത്തിനുള്ള ട്രെയിൻ ചൊവ്വ, ഞായർ ദിവസങ്ങളിലാണ് സർവീസ് നടത്തുന്നത്. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് വേളാങ്കണ്ണിക്ക് പോകുന്നത്. ആഴ്ചയിൽ രണ്ട് ദിവസം മാത്രം സർവീസ് നടത്തുന്നതിനാൽ ട്രെയിനിൽ മധ്യകേരളത്തിൽ നിന്ന് വേളാങ്കണ്ണിക്ക് പോകുന്നവർക്ക് ആവശ്യത്തിന് സീറ്റുകൾ ലഭിക്കാത്ത അവസ്ഥയുണ്ട്. മാത്രമല്ല എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം…
Read Moreകള്ളനോട്ട് പിടിച്ചെടുത്ത കേസ്; അന്വേഷണം അസമിലേക്കും; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അസം സ്വദേശിയിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ അന്വേഷണം അസമിലേക്കും വ്യാപിപ്പിക്കും.അസം സ്വദേശി പ്രേംകുമാർ ബിശ്വാസിൽ നിന്നാണ് കഴക്കൂട്ടം പോലീസ് 500 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തത്. വിശദമായ പരിശോധനയിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 58 കള്ളനോട്ടുകൾ കൂടി പോലീസ് പിടിച്ചെടുത്തിരുന്നു. അസമിൽനിന്നു കൊണ്ട് വന്ന നോട്ടുകളാണിതെന്നും കഴക്കൂട്ടത്തെ വിവിധ കടകളിൽ സാധനങ്ങൾ വാങ്ങിയിട്ട് കള്ളനോട്ടുകൾ കൊടുത്തുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനായി പോലീസ് നടപടി സ്വീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കഴക്കൂട്ടം സിഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreനാളെയാണു നാളെ! പൂരം വൈബിൽ തൃശൂർ; ആർത്തിരന്പി ജനം; നാളെ ഗതാഗതനിയന്ത്രണം
തൃശൂർ: പൂരക്കന്പക്കാർ കലണ്ടറിൽ കുറിച്ചുവച്ചു കാത്തിരിക്കുന്ന തൃശൂർ പൂരം നാളെ. ഇന്നു രാവിലെ നെയ്തലക്കാവ് ഭഗവതി തെക്കേഗോപുരനട തുറന്നു പൂരവിളംബരം നടത്തിയതോടെ എല്ലാ വഴികളും പൂരനഗരിയിലേക്ക്. കാണാനും പറയാനും പൂരവിശേഷങ്ങൾ മാത്രം. നാളെ രാവിലെ മുതൽ ഘടകപൂരങ്ങൾ ക്ഷേത്രസന്നിധിയിലേക്കു വന്നണയും. ഒപ്പം ജനാവലിയുടെ ഒഴുക്കുതുടങ്ങും. മഠത്തിലേക്കുള്ള തിരുവന്പാടിയുടെ പുറപ്പാട്, തിരിച്ചു നടുവിൽമഠത്തിൽനിന്നു പഞ്ചവാദ്യത്തിന്റെ അകന്പടിയോടെയുള്ള മഠത്തിൽവരവ്, പാറമേക്കാവ് ഭഗവതിയുടെ പൂരം പുറപ്പാട്, ഇലഞ്ഞിത്തറമേളം, ലോകത്തെ മനോഹരകാഴ്ചയെന്ന് യുനെസ്കോ പോലും വാഴ്ത്തിയ തെക്കോട്ടിറക്കവും കുടമാറ്റവും, രാത്രിയിൽ തീവെട്ടി വെളിച്ചത്തിൽ പകൽപ്പൂരങ്ങളുടെ ആവർത്തനങ്ങൾ, മാനത്ത് മാരവില്ല് വിരിയുന്ന പൂരം വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിഞ്ഞതിനുശേഷമുള്ള പകൽ വെടിക്കെട്ടും കഴിഞ്ഞു പൂരക്കഞ്ഞിയും കുടിച്ചുള്ള യാത്ര പറച്ചിൽ വരെ നഗരം പൂരത്തിലലിയും. സാന്പിൾ പൊരിച്ചു; ആർത്തിരന്പി ജനം തൃശൂർ: നിയന്ത്രണങ്ങളും ചട്ടങ്ങളും ഇളവു ചെയ്തതോടെ വെടിക്കെട്ടുകന്പക്കാരെ ആവേശത്തിലാഴ്ത്തി പൂരം സാന്പിൾ വെടിക്കെട്ട് കസറി. മുൻവർഷങ്ങളേക്കാൾ…
Read Moreഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസ്; റിട്ട. എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കില്ല
കോഴിക്കോട്: ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസിലെ പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ചു വകുപ്പുതല നടപടികള്‍ക്കിരയായ സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലെ എഎസ്ഐയെ കുറ്റവിമുക്തനാക്കിയ നടപടി പുനഃപരിശോധിക്കാനുള്ള നീക്കം സര്‍ക്കാര്‍ അവസാനിപ്പിച്ചു. കണ്ണൂര്‍ സിറ്റി പോലീസിനു കീഴിലുള്ള തീവ്രവാദ വിരുദ്ധ സ്ക്വാഡില്‍ ജോലി ചെയ്തിരുന്ന ഗ്രേഡ് എഎസ്ഐ മനോജ്കുമാറിനെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചത് 1958ലെ കേരള പോലീസ് ചട്ടപ്രകാരം. കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട മനോജ്കുമാറിനെ അന്വേഷണ റിപ്പോര്‍ട്ടിനു ശേഷം കുറ്റവിമുക്തനാക്കി സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. 2024 മേയില്‍ മനോജ്കുമാര്‍ സര്‍വീസില്‍നിന്നു വിരമിക്കുകയും ചെയ്തു. അതിനിടയില്‍, മനോജ്കുമാറിനെതിരായ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലെ ചില കുറവുകള്‍ ചൂണ്ടിക്കാട്ടിയാണ് പുനഃപരിശോധനാ നോട്ടീസ് നല്‍കിയത്. മനോജ്കുമാറിന്റെ കോള്‍ ഡീറ്റെല്‍സ് റിക്കാഡ് (സിഡിആര്‍) അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. വാഹന ഉടമയുടെ ബന്ധുവായ ആരിഫ് എന്നയാളെ കൂട്ടിയാണ് പോലീസ് സംഘം രത്നഗരിയിലേക്കു പോയത്. ആരിഫ് മുഖാന്തിരം വിവരം ചോര്ന്നുവോയെന്നത് അന്വേഷണ…
Read Moreസർക്കാർ പരിപാടിയിൽ മുഖ്യമന്ത്രിക്കൊപ്പം പാർട്ടി ജില്ലാ സെക്രട്ടറി വേദി; പങ്കിട്ടതിനെച്ചൊല്ലി വിവാദം
കണ്ണൂർ: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന സർക്കാർ പരിപാടിയുടെ വേദിയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ കൂടി ഉൾപ്പെടുത്തിയത് സംബന്ധിച്ച വിഷയം രാഷ്ട്രീയ ചർച്ചയാകുന്നു. ഇന്നലെ മുഴപ്പിലങ്ങാട്-ധർമടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട ഉദ്ഘാടനം നടത്തിയ വേദിയിലാണ് സിപിഎം ജില്ലാ സെക്രട്ടറിക്ക് സംഘാടകർ ഇരിപ്പിടമൊരുക്കിയത്. മുൻ എംപി എന്ന നിലയിലാണ് കെ.കെ. രാഗേഷിനെ പരിപാടിയിൽ ഉൾപ്പടുത്തിയതെന്നാണ് ഉദ്ഘാടനം സംബന്ധിച്ചുള്ള സർക്കാർ പത്രക്കുറിപ്പിൽ പറഞ്ഞത്. അതേ സമയംജില്ലയിലെ മറ്റ് മുൻ എംപിമാരെ ആരെയും ഉൾപ്പെടുത്തിയതുമില്ല. മുൻ എംപിയെന്ന നിലയ്ക്കോ സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്ക്കോ കെ.കെ. രാഗേഷിനെ ടൂറിസം പ്രമോഷൻ കൗൺസിൽ ക്ഷണിച്ചിട്ടില്ലെന്നാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ നൽകിയ വിശദീകരണം. ഇതോടെ കെ.കെ.രാഗേഷ് എങ്ങിനെ സർക്കാർ പരിപാടിയിൽ വേദിയിലെത്തി എന്ന കാര്യം ചർച്ചയാകുകയാണ്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ചു വരുന്നതിനിടെയാണ് രാഗേഷ്…
Read Moreനീറ്റ് പരീക്ഷ അഡ്മിറ്റ് കാര്‍ഡ് തിരിമറി കംപ്യൂട്ടര്‍ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍
പത്തനംതിട്ട: നീറ്റ് പരീക്ഷയ്ക്ക് പത്തനംതിട്ട ഗരത്തിലെ സെന്ററില്‍ എത്തിയ വിദ്യാര്‍ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ തിരിമറി നടത്തിയതിനു നെയ്യാറ്റിന്‍കര അക്ഷയ സെന്ററിലെ ജീവനക്കാരി കസ്റ്റഡിയില്‍. നെയ്യാറ്റിന്‍കരയില്‍ സത്യദാസ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള അക്ഷയ സെന്ററിലെ ജീവനക്കാരി ഗ്രീഷ്മയാണു കസ്റ്റഡിയിലായത്. കഴിഞ്ഞമൂന്നുമാസമായി ഇവര്‍ ഇവിടെ ജോലി ചെയ്യുകയാണ്. പരീക്ഷാ കോ ഓര്‍ഡിനേറ്ററുടെ പരാതി പ്രകാരം പരീക്ഷാര്‍ഥിയെ പോലീസ് ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഗ്രീഷ്മയെ ഇന്നു രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ പത്തനംതിട്ടയില്‍ പരീക്ഷ എഴുതാനെത്തിയ തിരുവനന്തപുരം പാറശാല സ്വദേശി ജിത്തുവിന്റെ കൈവശമുണ്ടായിരുന്ന അഡ്മിറ്റ് കാര്‍ഡിലാണ് കൃത്രിമം കണ്ടെത്തിയത്. പത്തനംതിട്ട മാര്‍ത്തോമ്മ എച്ച്എസ്എസ് എന്നാണ് ജിത്തുവിന്റെ അഡ്മിറ്റ് കാര്‍ഡില്‍ സെന്റര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷാകേന്ദ്രം പത്തനംതിട്ടയിലുണ്ടായിരുന്നില്ല. പത്തനംതിട്ട തൈക്കാവ് ഗവ. വിഎച്ച്എസ്എസ് ആന്‍ഡ് എച്ച്എസ്എസ് മാത്രമാണ് പത്തനംതിട്ട നഗരത്തില്‍ നീറ്റ് പരീക്ഷാ കേന്ദ്രമായുണ്ടായിരുന്നത്. സെന്റര്‍ രേഖപ്പെടുത്തിയതു തെറ്റിപ്പോയതാകാമെന്ന പേരില്‍ ജിത്തു ഗവ.എച്ച്എസ്എസില്‍…
Read Moreബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചു കയറി മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
പൂന്തുറ: പൂന്തുറയ്ക്ക് സമീപം ഹൈവേയില്‍ പുതുക്കാട് മണ്ഡപത്തിന് എതിര്‍വശത്തായി ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേര് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന് ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന് ടിനോ (20) എന്നിവരാണ് മരിച്ചത്. ബൈക്കിനു പിന്നിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം ഒസവില്ലാ കോളനിയില്‍ ആരോഗ്യത്തിന്റെ മകന് അന്‍സാരി (19) പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറ പളളിയിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ഗാനമേളയ്ക്കു വന്നതായിരുന്നു മൂന്നു യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ ബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുവച്ചും മറ്റെയാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചതായി പോലീസ് പറഞ്ഞു. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുപേരെയും മെഡിക്കല്‍…
Read More