കൊടുമൺ: ജില്ലാ കായികമേളയില്‍ മത്സരാര്‍ഥികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിന് വേണ്ടി തയാറാക്കി നിര്‍ത്തിയിരുന്ന മെഡിക്കല്‍ ടീം നേരത്തേ സ്ഥലം വിട്ടുവെന്ന് പരാതി.ഉച്ചകഴിഞ്ഞ് മഴ പെയ്തുവെങ്കിലും ഇതു വകവയ്ക്കാതെ ഇഎംഎസ് സ്റ്റേഡിയത്തില്‍ മത്സരം തുടരുകയായിരുന്നു. മഴ നനഞ്ഞാണ് കുട്ടികള്‍ മത്സരങ്ങളില്‍ പങ്കെടുത്തത്. തുടർന്ന് ചില കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. അവശനിലയിലായ മുട്ടത്തുകോണം എസ്എന്‍ഡിപിഎച്ച്എസ്എസിലെ കുട്ടിയെ വൈദ്യസഹായത്തിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. വൈകുന്നേരം 5.30ഓടെയാണ് ഇന്നലത്തെ മത്സരങ്ങള്‍ സമാപിച്ചത്. ഇതിന് വളരെ മുന്‍പ് തന്നെ മെഡിക്കല്‍ സംഘം സ്ഥലം വിട്ടുവെന്നാണ് പരാതി. മഴ നനഞ്ഞ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടികളുമായി അധ്യാപകര്‍ മെഡിക്കല്‍ റൂമിലെത്തിയപ്പോഴാണ് അവിടെ ആരുമില്ലെന്ന് മനസിലായത്. തുടര്‍ന്ന് അധ്യാപകര്‍ സ്വന്തം കാറില്‍ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുകയായിരുന്നു.
Read MoreCategory: Edition News
വസ്തു വാങ്ങിനൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടികേസ്; ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരൻ അറസ്റ്റിൽ
ഹരിപ്പാട്: വസ്തു വാങ്ങി നൽകാമെന്ന വ്യാജേന 22 ലക്ഷം രൂപ തട്ടിയെടുത്ത കോടതി ജീവനക്കാരൻ അറസ്റ്റിൽ. കുമാരപുരം കരുവാറ്റ തെക്ക് കൊച്ചുപരിയാത്ത് വീട്ടിൽ രാജീവ് എസ്. നായർ (44) ആണ് അറസ്റ്റിലായത്.കുമാരപുരം കാവുങ്കൽ പടീറ്റത്തിൽ ഗോപികയുടെ കൈയിൽനിന്നാണ് പണം തട്ടിപ്പ് നടത്തിയത്. ഗോപികയുടെ സഹോദരൻ രാജീവിന്റെ വീട്ടിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു രാജീവ്. ആ പരിചയത്തിലാ ണ് ഗോപിക വീടുവയ്ക്കാൻ സ്ഥലം നോക്കുന്നുണ്ട് എന്ന് മനസിലാക്കിയത്. തുടർന്ന് ഇവരെ മാവേലിക്കര കുടുംബകോടതിയുടെ എതിർവശം ബാങ്ക് ജപ്തി ചെയ്ത 56 സെന്റ് സ്ഥലമുണ്ടെന്ന് പറഞ്ഞു പണമായും ഗൂഗിൾ പേ വഴിയും 22 ലക്ഷം രൂപ വാങ്ങിയത്. അതിനുശേഷം ഗോപികയെയും ഭർത്താവിനെയും ഈ വസ്തു കാണിച്ച് ഇത് കോടതി സീൽ ചെയ്ത നിലയിലാണ് എന്നു ധരിപ്പിച്ചു. വസ്തുവിന്റെ പേരിൽ ബാധ്യത തീർക്കാനുണ്ട് എന്ന് പറഞ്ഞു ഇതിനു സഹായിക്കുന്ന ജീവനക്കാർക്കും മറ്റും…
Read Moreഎംബിബിഎസിന് അഡ്മിഷൻ; ജോൺസണിന്റെ വാഗ്ദാനപ്പെരുമഴയിൽ വിദ്യാർഥികൾക്ക് നഷ്ടം 2 കോടിയിലേറെ
ചാരുംമൂട്: എംബിബിഎസിന് അഡ്മിഷൻ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ പ്രതിയെ കുറത്തികാട് പോലീസ് അറസ്റ്റു ചെയ്തു. കായംകുളത്തുനിന്ന് എറണാകുളത്ത് വിവിധ സ്ഥലങ്ങളിൽ മാറിമാറി വാടകയ്ക്ക് താമസിച്ചിരുന്ന കായംകുളം എരുവ ജോൺസൺ വില്ലയിൽ ജോൺസൺ (42) ആണ് അറസ്റ്റിലായത്. കറ്റാനം സ്വദേശിയുടെ മകൾക്ക് കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജിൽ അഡ്മിഷൻ വാങ്ങി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 43 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. തുടർന്ന് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയാണ് പ്രതിയെ എറണാകുളത്തുനിന്നു കണ്ടെത്തി കുറത്തികാട് ഇൻസ്പെക്ടർ മോഹിതിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. എഎസ്ഐ രാജേഷ് ആർ. നായർ, എഎസ്ഐ രജീന്ദ്രദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാംകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതി സമാനരീതിയിൽ പലരിൽനിന്നു രണ്ടു കോടി രൂപയിലധികം കൈക്കലാക്കി അഡ്മിഷൻ ശരിയാക്കി നൽകാതെ പണം വാങ്ങി ഒരു വർഷത്തിലധികമായി വിവിധ സ്ഥലങ്ങളിലായി ഒളിച്ചു…
Read Moreസിപിഎം നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാട്; ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രാജിവച്ച് യുവനേതാക്കൾ
ചങ്ങനാശേരി: സിപിഎമ്മിലെ അവഗണനയിലും പാര്‍ട്ടി നേതൃത്വത്തിന്റെ സംഘടനാവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് ചങ്ങനാശേരി ഏരിയാ കമ്മിറ്റിയില്‍നിന്ന് രണ്ടു യുവനേതാക്കള്‍ രാജിയിലേക്ക്. ഏരിയാ കമ്മിറ്റിയംഗവും മാടപ്പള്ളി ലോക്കല്‍ സെക്രട്ടറിയും മാടപ്പള്ളി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പി.എ. ബിന്സണ്, ഡിവൈഎഫ്ഐ ചങ്ങനാശേരി ബ്ലോക്ക് സെക്രട്ടറിയും ഏരിയ കമ്മിറ്റിയംഗവുമായ ജസ്റ്റിന് ജോസഫ് എന്നിവരാണ് പാര്‍ട്ടിയിലെ പടനീക്കത്തില്‍ പ്രതിഷേധിച്ച് രാജി സന്നദ്ധത അറിയിച്ചത്. ഇതുസംബന്ധിച്ച് ഇരുവരും ചങ്ങനാശേരി ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് കത്തു നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ മൂന്നിന് തെങ്ങണയിലുള്ള മാടപ്പള്ളി സിപിഎം മണ്ഡലം കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഏരിയാ സെക്രട്ടറി കെ.ഡി. സുഗതന് ലോക്കല്‍ സെക്രട്ടറി പി.എ. ബിന്സനെതിരേ പരാമര്‍ശങ്ങള്‍ നടത്തിയതായി സൂചനകളുണ്ട്. ഇതേത്തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് പി.എ. ബിന്‍സണും ജസ്റ്റിന് ജോസഫും പാർട്ടിയുടെ ഔദ്യോഗിക ചുമതലകളില്‍നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കത്ത് ഏരിയാ സെക്രട്ടറിക്ക് കൈമാറിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…
Read Moreപേരാമ്പ്ര സംഘർഷം: സ്ഫോടകവസ്തു എറിഞ്ഞതാര് ?പരിശോധനയുമായി ഫോറന്‍സിക് വിദഗ്ധരും
പേരാമ്പ്ര (കോഴിക്കോട്): യുഡിഎഫ്- എല്‍ഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് സ്ഫോടക വസ്തു എറിഞ്ഞതുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുന്നതിനിടെ സംഭവസ്ഥലത്ത് പരിശോധനയുമായി ഫോറന്‍സിക് വിദഗ്ദരും. ഒക്ടോബർ 10 ന് വൈകിട്ട് നടന്ന യുഡിഎഫ് പ്രകടനം പോലീസ് തടഞ്ഞതോടെ ഉടലെടുത്ത സംഘർഷാവസ്ഥ ഉടലെടുത്ത സ്ഥലത്ത് പുറകിൽ നിന്ന് ആരോ സ്ഫോടക വസ്തു എറിഞ്ഞതായുള്ളെ സിപിഎം ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പരിശോധന. ഇവിടെ വെച്ച് ഷാഫി പറമ്പിൽ എംപി ക്ക് പോലീസ് ലാത്തിചാര്‍ജില്‍ മൂക്കിന് പരുക്കേൽക്കുകയും ചെയ്തിരുന്നു. പോലീസിന് നേരെ സ്ഫോടക വസ്തു അക്രമണം യുഡിഎഫ് പ്രവർത്തകർക്കിടയിൽ നിന്നാണ് ഉണ്ടായത് എന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിഷേധ മാർച്ച് തടയുകയും സ്ഫോടക വസ്തു എറിഞ്ഞതായി പറയപ്പെടുകയും കണ്ണീർ വാതകവും ഗ്രനേഡ് പ്രയോഗിക്കുകയും ചെയ്ത മെയിൻ റോഡിലെ ചേനോളി റോഡ് ജംഗ്ഷന് സമീപമാണ് ഇന്നലെ ഫോറൻസിക് പരിശോധന നടത്തിയത്.…
Read Moreകുടുംബശ്രീ കേരള ചിക്കന്‍ ഔട്ട് ലെറ്റ് ; പ്രതിദിനം വില്‍ക്കുന്നത് 450 കിലോ മുകളില്‍ കോഴിയിറച്ചി
കൊച്ചി: സംസ്ഥാനത്ത് കുടുംബശ്രീ മുഖേനയുള്ള കേരള ചിക്കന്‍ ഔട്ട് ലെറ്റുകള്‍ വഴി പ്രതിദിനം വില്‍ക്കുന്നത് ശരാശരി 450 കിലോയ്ക്ക് മുകളില്‍ കോഴിയിറച്ചി. ഒരു കിലോ കോഴിയിറച്ചിക്ക് 17 രൂപ ഗുണഭോക്താവിന് ലാഭമായി കുടുംബശ്രീ ചിക്കന്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് ലഭിക്കുന്നുണ്ട്. കേരള ചിക്കന്‍ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് 146 ഔട്ട് ലെറ്റുകളാണ് ആരംഭിച്ചിരുന്നത്. എന്നാല്‍ നിലവില്‍ 105 ഔട്ട് ലെറ്റുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബശ്രീ മുഖേനെയുള്ള പദ്ധതിയുടെ വിപുലീകരണത്തിന്റെ ഭാഗമായി എല്ലാ ജില്ലകളിലും ഫാമുകള്‍ക്ക് ആനുപാതികമായി പുതിയ ഔട്ട് ലെറ്റുകള്‍ ആരംഭിക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം – 20, കൊല്ലം- 20, കോട്ടയം – 23, എറണാകുളം -27, തൃശൂര്‍, കോഴിക്കോട് – 19, പാലക്കാട് – 7, മലപ്പുറം – 10, കണ്ണൂര്‍ – 1 എന്നിങ്ങനെ 146 കുടുംബശ്രീ ചിക്കന്‍ ഔട്ട്…
Read Moreസ്വര്‍ണപ്പാളി മോഷണം; 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം; കുറ്റാരോപിതരില്‍നിന്നു മൊഴിയെടുക്കും
പത്തനംതിട്ട: ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ പ്രത്യേക അന്വേഷണസംഘം റാന്നി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ച എഫ്ഐആറില്‍ 2019ലെ ദേവസ്വം ബോര്‍ഡിനെതിരേ ഗുരുതര പരാമര്‍ശം. രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ശ്രീകോവിലിന്റെ കട്ടിളപ്പടികള്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട കേസിലാണ് ദേവസ്വം ബോര്‍ഡ് പ്രതിപ്പട്ടികയിലുള്ളത്. കുറ്റാരോപിതരായ എല്ലാവരെയും അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കുമെന്നാണ് സൂചന. ഏഴു വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കവര്‍ച്ച, വ്യാജരേഖ ചമയ്ക്കല്‍, വിശ്വാസവഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ എഫ്ഐആറില്‍ ചുമത്തിയിരിക്കുന്നത്. ദ്വാരപാലക ശില്പപ്പാളി സ്വര്‍ണക്കവര്‍ച്ചയില്‍ 10 പ്രതികളും കട്ടിള അട്ടിമറിയില്‍ ഏട്ട്? പ്രതികളുമാണുള്ളത്. രണ്ട് എഫ്ഐആറുകളിലും ഉണ്ണിക്കൃഷ്ണന് പോറ്റിയാണ് ഒന്നാംപ്രതി. രണ്ടു കേസുകളിലും അക്കാലയളവില്‍ ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥരെ കുറ്റാരോപിതരാക്കിയിട്ടുണ്ട്. ശ്രീകോവില്‍ വാതില്‍ കട്ടിളയിലെ സ്വര്‍ണം നഷ്ടമായ കേസില്‍ പോറ്റിയുടെ കൂട്ടാളിയായിരുന്ന കല്‍പേഷ് രണ്ടാം പ്രതിയാണ്. 2019ലെ ദേവസ്വം ബോര്‍ഡ് ഈ കേസിലെ എട്ടാം പ്രതിയാണ്.…
Read Moreട്രെയിൻ യാത്രയ്ക്കിടെ യുവാവ് മരിച്ച സംഭവം: ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി
തൃശൂർ: ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ യുവാവ് സമയത്തിനു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഇന്റലിജൻസ് എഡിജിപി റിപ്പോർട്ട് തേടി. മരണം സ്ഥിരീകരിച്ച ഡോക്ടറുടെ മൊഴിയെടുക്കും. സംഭവത്തിൽ ഉദ്യോഗസ്ഥതല അന്വേഷണത്തിന് റെയിൽവേയും ഉത്തരവിട്ടിട്ടുണ്ട്. ചാലക്കുടി കുറ്റിച്ചിറ സ്വദേശി മുണ്ടോപ്പിള്ളി വീട്ടിൽ ശ്രീജിത്താണ് (26) കഴിഞ്ഞയാഴ്ച പുലർച്ചെ റെയിൽവേ പ്ലാറ്റ്ഫോമിൽ മരിച്ചത്. അഹമ്മദാബാദിൽ നിന്ന് എറണാകുളത്തേക്കുള്ള ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുന്പോൾ പട്ടാന്പി സ്റ്റേഷൻ പിന്നിട്ട ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. സഹയാത്രികർ വിവരം അറിയിച്ചതിനെ തുടർന്ന് ടിടിഇ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വിവരം അറിയിക്കുകയും യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഇവിടെ തയാറാക്കി നിർത്തുകയും ചെയ്തിരുന്നു. എന്നാൽ യാത്ര തുടരുന്നതിനിടെ യുവാവിന്റെ നില മോശമായതിനെത്തുടർന്നു യാത്രക്കാർ മുളങ്കുന്നത്തുകാവ് സ്റ്റേഷനിൽ ട്രെയിൻ ചങ്ങല വലിച്ചു നിർത്തി. എന്നാൽ ഇവിടേക്ക് ആംബുലൻസ് എത്താൻ വൈകിയെന്ന് ആരോപണമുണ്ട്. പിന്നീട് ശ്രീജിത്തിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read Moreഅമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് നടത്തിയ മാർച്ച് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ; നേതാവിനെതിരെ ഗുരുതര ആരോപണം
അന്പലപ്പുഴ: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് കോണ്‍ഗ്രസ് നേതാവുതന്നെ തടഞ്ഞത് വിവാദത്തിൽ. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം മാര്‍ച്ച് സംഘടിപ്പിച്ചത്. നൂറുകണക്കിന് പ്രവര്‍ത്തകര്‍ ആവേശത്തോടെ അണിചേര്‍ന്ന മാര്‍ച്ച് പോലീസിനെപ്പോലും ആശങ്കയിലാക്കി. തുടര്‍ന്ന് സുരക്ഷാകവചങ്ങള്‍ അണിഞ്ഞ പോലീസ് സ്റ്റേഷനിലേക്ക് പ്രവര്‍ത്തകര്‍ കയറാതിരിക്കാന്‍ ബാരിക്കേഡുകളും സ്ഥാപിച്ച് നിലയുറപ്പിച്ചു. കാക്കാഴം റെയിൽവേ മേൽപ്പാലത്തിനു മുന്നിൽനിന്നും ആരംഭിച്ച മാർച്ചില്‍ പ്രവര്‍ത്തകരെ ബാരിക്കേഡുകള്‍ക്കു സമീപത്ത് എത്താന്‍ പോലും മണ്ഡലത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവ് അനുവദിച്ചില്ലെന്നാണ് പ്രവർത്തകരുടെ പരാതി. ഏറെ അകലെവച്ച് പ്രവര്‍ത്തകരെ നേതാവുതന്നെ തടഞ്ഞു. ഇത് അണികള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമാ യി. നേതാവ് ഇടയ്ക്കിടെ സ്റ്റേഷന് സന്ദര്‍ശിക്കാറുണ്ടെന്നും ആ സൗഹൃദം വച്ചാണ് മാർച്ച് തടഞ്ഞതെന്നും അണികൾ കുറ്റപ്പെടുത്തുന്നു. അണികള്‍ക്കിടയില്‍…
Read Moreബിജെപി പ്രവര്‍ത്തകരെ സിപിഎം ആക്രമിച്ച സംഭവം; പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തില്ല; സിപിഎമ്മിൽ തർക്കം
ഏറ്റുമാനൂര്‍: ശനിയാഴ്ച മന്ത്രി വി.എന്‍. വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി മടങ്ങിയ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സിപിഎം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തില്ല. ശനിയാഴ്ച മൂന്നിനു മുമ്പ് അറസ്റ്റ് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ക്കു നല്കിയ ഉറപ്പില്‍നിന്നാണ് പോലീസ് പിന്നോട്ടു പോയത്. പോലീസ് ഇന്ന് സിപിഎം, ബിജെപി നേതാക്കളെ ചര്‍ച്ചക്ക് വിളിച്ചിരിക്കുകയാണ്. ഈ ചര്‍ച്ചക്കുശേഷം ഭാവി സമരപരിപാടികള്‍ തീരുമാനിക്കാനിരിക്കുകയാണ് ബിജെപി.ബിജെപി പ്രവര്‍ത്തകര്‍ക്കുനേരേ സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് സംസ്ഥാന നേതാക്കമുടെ നേതൃത്വത്തില്‍ ബിജെപി ഏറ്റുമാനൂര്‍ ടൗണില്‍ വഴി തടഞ്ഞിരുന്നു. വഴിതടയല്‍ അരമണിക്കൂറിലേറെ നീണ്ടപ്പോള്‍ കോട്ടയം ഡിവൈഎസ്പി വി.എസ്. അരുണ്‍ ഏറ്റുമാനൂരിലെത്തി ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് വഴിതടയല്‍ അവസാനിപ്പിച്ചത്.ഉച്ചകഴിഞ്ഞു മൂന്നിനു മുമ്പായി പ്രതികളെ അറസ്റ്റ് ചെയ്യുമെന്നാണ് ഡിവൈഎസ്പി ഉറപ്പുനല്‍കിയിരുന്നത്. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇതെ തുടര്‍ന്ന് ഇന്നലെ രാത്രി ബിജെപി പ്രവര്‍ത്തകര്‍ ടൗണില്‍ പ്രതിഷേധ…
Read More