മലപ്പുറം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റിട്ട ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിന്റെ മകന് യസീന്‍ അഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഇയാളെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഡിവൈഎഫ്ഐ വണ്ടൂര്‍ മേഖലാ സെക്രട്ടറി പി. രജീഷിന്റെ നേതൃത്വത്തില്‍ വണ്ടൂര്‍ പോലീസില്‍ നല്കിയ പരാതിയിലാണ് യസീനെ അറസറ്റ് ചെയ്തത്.വിഎസിനെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട അധ്യാപകനെ നേരത്തെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നഗരൂര്‍ സ്വദേശി വി. അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.ആറ്റിങ്ങൽ സർക്കാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനാണ് അനൂപ്.
Read MoreCategory: Edition News
16 കോച്ചുള്ള മെമു ട്രെയിനുകൾ കേരളത്തിൽസർവീസ് ആരംഭിച്ചു
കൊല്ലം: 16 കോച്ചുകളുള്ള മെമു ട്രെയിനുകൾ ഇന്നു മുതൽ കേരളത്തിൽ സർവീസ് ആരംഭിച്ചു.കൊല്ലം-ആലപ്പുഴ (66312), ആലപ്പുഴ-എറണാകുളം (66314), എറണാകുളം -ഷൊർണൂർ (66320) എന്നീ മെമു ട്രെയിനുകളാണ് ഇന്നു മുതൽ 16 കോച്ചുകളുമായി ഓടി തുടങ്ങിയത്.കൊല്ലം-ആലപ്പുഴ മെമു ഇന്ന് രാവിലെ 3.57 ന് 16 കോച്ചുകളുമായി കൊല്ലത്ത് പുറപ്പെട്ട് ആലപ്പുഴയിൽ എത്തി. ആലപ്പുഴയിൽ നിന്നുള്ള മെമു രാവിലെ 7.27 ന് പുറപ്പെട്ട് എറണാകുളത്ത് എത്തുകയും ചെയ്തു.ഷൊർണൂർ -കണ്ണൂർ (66324), കണ്ണൂർ -ഷൊർണൂർ (66323) എന്നീ സർവീസുകളിൽ നാളെ മുതൽ 16 കോച്ചുകൾ ഉണ്ടാകും. ഷൊർണൂർ-എറണാകുളം (66319), എറണാകുളം-ആലപ്പുഴ (66300), ആലപ്പുഴ-കൊല്ലം (66311) എന്നീ മെമുകൾ 25 മുതലും 16 കോച്ചുകളുമായി സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു. നിലവിൽ കേരളത്തിൽ ഓടുന്ന മെമു ട്രെയിനുകളിൽ എട്ട്, 12 കോച്ചുകൾ വീതമാണ് ഉള്ളത്. ഇതിൽ 12 കോച്ചുകൾ…
Read Moreവലിയചുടുകാട്: സമാനതകളില്ലാത്ത ചരിത്രസ്മാരകം; ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെ കൂട്ടിയിട്ട് ചാമ്പലാക്കിയയിടം
പുന്നപ്ര സമര രക്തസാക്ഷികളുടെയും പി. കൃഷ്ണപിള്ള ഉള്‍പ്പെടെ സമുന്നത കമ്യൂണിസ്റ്റ് നേതാക്കളുടെയും നിരയില്‍ പുന്നപ്ര വലിയ ചുടുകാട്ടില്‍ വി.എസ്. അച്യുതാനന്ദനും അന്ത്യനിദ്ര. ഇത്രയേറെ രക്തസാക്ഷികളെയും നേതാക്കളെയും സംസ്കരിച്ച മറ്റൊരു ചരിത്രസ്മാരകവും സംസ്ഥാനത്തില്ല. കയര്‍, കായല്‍, കടല്‍, പാടം, ചെത്ത്, ബീഡി തൊഴിലാളികള്‍ ആലപ്പുഴ, ചേര്‍ത്തല തീരങ്ങളില്‍ തിങ്ങിപ്പാര്‍ത്തിരുന്ന കാലം. പ്രായപൂര്‍ത്തി വോട്ടവകാശം, ഐക്യകേരളം തുടങ്ങി 27 ആവശ്യങ്ങളുന്നയിച്ചു തൊഴിലാളികള്‍ സര്‍ക്കാരിനു നിവേദനം നല്‍കിയിരുന്നു. നടപടിയുണ്ടാകാതെ വന്നതോടെ തിരുവിതാംകൂര്‍ രാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ പുന്നപ്രയില്‍ തൊഴിലാളികള്‍ സംഘടിച്ചു പ്രകടനം നടത്തിയത് ദിവാന് സര് സി.പി. രാമസ്വാമി അയ്യരെ പ്രകോപിപ്പിച്ചു. 1946 ഒക്ടോബര്‍ 24 മുതല്‍ 27 വരെയായിരുന്നു പുന്നപ്ര-വയലാറിലെ ചരിത്രപ്രസിദ്ധമായ തൊഴിലാളി പ്രക്ഷോഭങ്ങള്‍. സംഘടിത തൊഴിലാളിമുന്നേറ്റത്തിനും പോലീസ് സ്റ്റേഷന് ആക്രമണത്തിനുമൊടുവില് ദിവാന്റെ ചോറ്റുപട്ടാളത്തിന്റെ വെടിയേറ്റ് മരിച്ചവരെയും മാരക പരിക്കേറ്റവരെയും വലിയ ചുടുകാട്ടില്‍ കൂട്ടിയിട്ട് ചാമ്പലാക്കി. 190 പേര് വെടിവയ്പില്‍…
Read Moreപുക്കാട്ടുപടിയിൽ എക്സൈസിന്റെ കഞ്ചാവുവേട്ട; പത്തുകിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ആലുവ: ബൈക്കിലും സ്കൂട്ടറിലും കഞ്ചാവ് വില്പനയ്ക്ക് എത്തിയ രണ്ട് അതിഥി തൊഴിലാളികളെ ആലുവ എക്സൈസ് സംഘം പുക്കാട്ടുപടിയിൽ പിടികൂടി. ബംഗാൾ മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല (42), ബംഗാൾ സ്വദേശി അനറുൾ ഇസ്ലാം (52) എന്നിവരെയാണ് പിടികൂടിയത്.ചില്ലറ വില്പനയ്ക്ക് എത്തിച്ച കഞ്ചാവും വാടക വീട്ടിൽനിന്ന് 10 കിലോ കഞ്ചാവും കണ്ടെടുത്തു. കഴിഞ്ഞ ദിവസം കിലോക്ക് 2,000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് ബംഗാളിൽനിന്ന് എത്തിച്ചെന്നും കിലോക്ക് 25,000 രൂപ നിരക്കിൽ ഏഴ് കിലോ ഗ്രാം വിറ്റെന്നും പ്രതികൾ സമ്മതിച്ചു. കോളജ് വിദ്യാർഥികളടക്കമുള്ള ആവശ്യക്കാർക്ക് കഞ്ചാവ് പറയുന്ന സ്ഥലത്ത് ബൈക്കിലും സ്കൂട്ടറിലുമായി എത്തിച്ചു കൊടുക്കുകയാണ് പതിവ്. ഇവരെ പിടികൂടി ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ മാളയ്ക്കപടിയിലെ വാടകവീട്ടിൽ നിന്ന് പത്ത് കിലോയോളം കഞ്ചാവ് കണ്ടെടുത്തു. ഗൂഗിൾ പേ വഴിയാണ് പണം മേടിക്കുന്നതെന്നും ഫ്ലൈറ്റ് മാർഗ്ഗം നാട്ടിലേക്ക് പോവുകയും മാസത്തിൽ…
Read Moreസംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; 840 രൂപയുടെ വര്‍ധനവ്; പവന് 74,280 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 105 രൂപയും പവന് 840 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,285 രൂപയും പവന് 74,280 രൂപയുമായി. 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 7,615 രൂപയായി. 14 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5,935 രൂപയും ഒമ്പത് കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 3,825 രൂപയുമായിട്ടാണ് വില്പന നടക്കുന്നത്.
Read Moreഓട്ടത്തിനിടെ കാര്‍ കത്തി നശിച്ചു: ആളപായമില്ല
തൊടുപുഴ: മൂലമറ്റം-വാഗമണ്‍ റൂട്ടില്‍ വിനോദസഞ്ചാരികള്‍ യാത്ര ചെയ്ത കാര്‍ കത്തി നശിച്ചു. പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയില്‍ ഇന്നലെ രാത്രി 10.40 നായിരുന്നു സംഭവം. തൊടുപുഴ അരിക്കുഴ സ്വദേശി ആശാരിമാട്ടേല്‍ രാജ് കൃഷ്ണയുടെ ഡസ്റ്റര്‍ കാറാണ് കത്തി നശിച്ചത്. അദ്ദേഹവും മൂന്ന് സുഹൃത്തുക്കളും വാഗമണ്‍ സന്ദര്‍ശിച്ച ശേഷം തിരികെ വരുന്ന സമയത്താണ് വാഹനത്തിന് തീപിടിച്ചത്. സംഭവം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാര്‍ വാഹനത്തില്‍ നിന്നു പുറത്തിറങ്ങി അഗ്നി രക്ഷാ സേനയെ വിവരം അറിയിച്ചു. മൂലമറ്റത്തു നിന്ന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ ബിജു സുരേഷ് ജോര്‍ജിന്റെ നേതൃത്വത്തില്‍ അഗ്നി രക്ഷാസേന സ്ഥലത്തെത്തി. പ്രധാന പാതയില്‍ നിന്ന് ഒരു കിലോമീറ്ററിലധികം ദൂരത്തുള്ള ഇടുങ്ങിയ റോഡില്‍ വച്ചാണ് കാറിന് തീ പിടിച്ചത്. ഇവിടേക്കു ഫയര്‍ഫോഴ്സ് വാഹനം എത്താന്‍ കഴിഞ്ഞില്ല. അതിനാല്‍ ജീവനക്കാര്‍ സേനയുടെ ജീപ്പില്‍ പത്തോളം ഫയര്‍ എക്സ്റ്റിംഗ്യൂഷറുമായി തീപിടിച്ച വാഹനത്തിന് സമീപമെത്തി തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിച്ച്…
Read Moreവിവാദമായ മുണ്ടക്കയം പ്രസംഗം; സ്വതന്ത്രനായി പി.സി. ജോർജും എൽഡിഎഫ് സ്ഥാനാർഥിയായി പി.സി. ജോസഫും; പിസിക്ക് വോട്ട് ചോദിച്ച് വി.എസ്.
കോട്ടയം: കേരള കോണ്‍ഗ്രസിലായിരുന്ന കാലത്ത് പി.സി. ജോര്‍ജുമായി വി.എസ്. അച്യുതാനന്ദനു വലിയ അടുപ്പമുണ്ടായിരുന്നു. കിളിരൂര്‍ പെണ്‍വാണിഭ കേസില്‍ ഇരയുടെ നീതിക്കായും മതികെട്ടാന്‍ അഴിമതി, മൂന്നാര്‍ കൈയേറ്റം വിഷയങ്ങളിലും വി.എസിനൊപ്പം പോരാടാന്‍ ജോര്‍ജുണ്ടായിരുന്നു. പി.സി. ജോര്‍ജിന്റെ മണ്ഡലമായിരുന്ന പൂഞ്ഞാറില്‍ വി.എസിന്റെ ഒളിവുജീവിതത്തിനിടെ പോലീസ് പിടിയിലായപ്പോള്‍ ഇടിയന് വാസുപിള്ളയുടെ നേതൃത്വത്തില്‍ കടുത്ത മര്‍ദനമാണ് വി.എസിനു നേരിടേണ്ടി വന്നത്. അന്ന് തോക്കിന്റെ ബയണറ്റുകൊണ്ട് ഉള്ളംകാല് അടിച്ചുപൊട്ടിച്ചിരുന്നു. പി.സി. ജോര്‍ജ് ഒരിക്കല്‍ വി.എസിന്റെ അടുത്തെത്തിയപ്പോള്‍ ബയണറ്റ് കുത്തിയിറക്കി കാല് തകര്‍ത്തു എന്നു പറയുന്നത് നേരോ എന്നു ചോദിച്ചു.ഇരിപ്പിടത്തില്‍നിന്നും കാല് മേശപ്പുറത്തേക്ക് കയറ്റിവച്ചു കാലിലെ പാടുകള്‍ വി.എസ് കാണിച്ചുകൊടുത്തതായി പി.സി. ജോര്‍ജ് ഓര്‍മിച്ചു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.സി. ജോര്‍ജ് സ്വതന്ത്രനായി പൂഞ്ഞാറില്‍ മത്സരിക്കുമ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനെത്തണമെന്ന് വി.എസിനു പാര്‍ട്ടി നിര്‍ദേശം നല്കി.ഇതോടെ പി.സി. ജോര്‍ജിനെതിരേ പ്രസംഗിക്കാന്‍ വി.എസിനു വല്ലാത്ത ബുദ്ധിമുട്ട്.…
Read Moreറബർ ഉത്പാദക സംഘത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നാശം; സിസി ടിവി ദൃശ്യങ്ങൾ പരിഷ്കരിച്ച് പോലീസ്
കാഞ്ഞിരപ്പള്ളി: ചിറക്കടവ് മണ്ണംപ്ലാവ് കവലയിലുള്ള മോഡല്‍ ആര്‍പിഎസിന്റെ പുകപ്പുരയ്ക്ക് ഇന്നു രാവിലെ തീപിടിച്ച് വന്‍ നാശനഷ്ടം. റബര്‍ഷീറ്റ്, ഒട്ടുപാല് എന്നിവ കത്തിനശിച്ചു. കര്‍ഷകരുടെ ആവശ്യത്തിലേക്കു കരുതിയിരുന്ന മഴമറ നിര്‍മാണത്തിനുള്ള പശ, പ്ലാസ്റ്റിക് തുടങ്ങി വിവിധ സാമഗ്രികളും അഗ്നിക്കിരയായി. ഇന്നു പുലര്‍ച്ചെ 5.45നാണ് തീപിടുത്തമുണ്ടായത്. കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് യൂണിറ്റെത്തി രണ്ടു മണിക്കൂര്‍ കഠിനശ്രമത്തിലാണ് ഏഴരയോടെ തീയണക്കാനായത്. 15 ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. പുകുപ്പുരയ്ക്കും ആര്‍പിഎസിനും ചുറ്റുമതിലുള്ളതിനാല്‍ അസ്വാഭാവികത സംശയിക്കുന്നില്ല. റബര്‍ ഉണക്കാന്‍ ഉപയോഗിച്ച വിറകില്നിന്നു തീപിടിച്ചതാകാമെന്നു സംശയിക്കുന്നു കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്ത് എത്തി സാഹചര്യ നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.
Read Moreമലന്പുഴയുടെ വിഎസ്; വിഎസിന്റെ മലന്പുഴ; പാർട്ടിയും മണ്ഡലവും കൈവിട്ടപ്പോൾ കൈവിടാതെ മുഖ്യമന്ത്രിപഥത്തിലെത്തിച്ച് മലമ്പുഴയും
പാലക്കാട്: പാർട്ടിയും മണ്ഡലങ്ങളും പലപ്പോഴും കൈവിട്ടപ്പോഴും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അതികായനായ വിഎസിന്റെ പിന്നിൽ അടിയുറച്ചുനിന്നു ചരിത്രത്തിലേക്കു നടന്നുകയറിയ നാമമാണ് മലന്പുഴ.1996ൽ മാരാരിക്കുളത്തെ തോൽവിക്കുശേഷം 2001 ൽ മലന്പുഴയുടെ മണ്ണിലേക്കു വിഎസ് കാൽകുത്തുന്പോൾ ഒരു പുതിയ ചരിത്രത്തിനും ഹൃദയബന്ധത്തിനും തുടക്കമാകുകയായിരുന്നു. അന്നു മലന്പുഴയുടെയും അതുവഴി കേരളത്തിന്റെയും കണ്ണുംകരളുമായ വിഎസിനെ മികച്ച രാഷ്ട്രീയപോരാളിയായി മാറ്റിയതിൽ മലന്പുഴയിലെ ജനങ്ങളുടെ സ്നേഹത്തിനു വലിയ പങ്കുണ്ട്. പ്രതിസന്ധികാലഘട്ടത്തെ അതിജീവിക്കാൻ 2001 ൽ മലന്പുഴയിലെത്തിയതുമുതൽ സജീവരാഷ്ട്രീയത്തോടു വിടപറയുന്നതുവരെ ഒരിക്കലും കൈവിടാതെ മലന്പുഴ വിഎസിനെ ചങ്കിലേറ്റി, കേരളരാഷ്ടീയത്തിൽ തിളങ്ങുന്ന നക്ഷത്രമായി സൂക്ഷിച്ചു. ‘കുളം കൈവിട്ട വിഎസിനെ പുഴ രക്ഷപ്പെടുത്തി’യെന്നാണ് രാഷ്ട്രീയ എതിരാളികൾ അക്കാലത്തു പ്രചരിപ്പിച്ചിരുന്നത്. മലന്പുഴയിൽ നാലുതവണ മത്സരിച്ചപ്പോഴും വിഎസിന്റെ വിജയത്തിൽ സംശയങ്ങളേതും എതിരാളികൾക്കുപോലും ഉണ്ടായിരുന്നില്ല. 2011 ൽ വിഎസിനു പാർട്ടി സീറ്റ് നിഷേധിച്ചപ്പോൾ ആദ്യമായി പ്രതിഷേധം ഉയർന്നതു മലന്പുഴ മണ്ഡലത്തിലായിരുന്നു. ആ പ്രതിഷേധം കേരളത്തിലുടനീളം കൊടുങ്കാറ്റായി…
Read Moreപലവട്ടം തെന്നിമാറിയ മുഖ്യമന്ത്രിപദം; ഒടുവിൽ ചരിത്രം കുറിച്ച് 83-ാം വയസിൽ കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.എസ്.
തിരുവനന്തപുരം: പാർട്ടിയിൽ അതിശക്തനായി ഉയർന്നു വന്നപ്പോഴും ഉറപ്പായ മുഖ്യമന്ത്രി പദം വിഎസിൽ നിന്നു തെന്നിമാറി പൊയ്ക്കൊണ്ടിരുന്നു. പാർട്ടിയിലെ ഒരു പക്ഷം ഇതിനു പിന്നിൽ പ്രവർത്തിച്ചു എന്നതു രഹസ്യമല്ലായിരുന്നു. പലപ്പോഴും കേരളത്തിലെ സിപിഎമ്മിൽ ഇതിന്റെ അലയൊലികളും പ്രതിധ്വനിച്ചു കൊണ്ടിരുന്നു. 1987 ലെ നായനാർ സർക്കാർ കാലാവധി തികയുന്നതിനു മുന്‍പേ രാജിവച്ചു ജനവിധി തേടാൻ തീരുമാനിച്ചത് തുടർഭരണം ഉറപ്പാണെന്ന ധാരണയിലായിരുന്നു. 1990 ലെ ആദ്യ ജില്ലാ കൗണ്‍സിൽ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ തകർപ്പൻ വിജയമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. 1991 ൽ നിയമസഭ പിരിച്ചു വിട്ട് ജനവിധി തേടുന്പോൾ അടുത്ത മുഖ്യമന്ത്രി വിഎസ് ആകും എന്ന് ഉറപ്പായിരുന്നു. എന്നാൽ രാജീവ്ഗാന്ധി വധത്തെത്തുടർന്ന് അലയടിച്ച സഹതാപതരംഗത്തിൽ കേരളം യുഡിഎഫിനൊപ്പമായി. അങ്ങനെ വിഎസ് പ്രതിപക്ഷനേതാവായി.1996 ൽ വിഎസിന്റെ നേതൃത്വത്തിലായിരുന്നു ഇടതുപക്ഷ മുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്നണി ജയിച്ചെങ്കിലും രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് വി.എസ്.…
Read More