ചിറ്റൂർ: വേനൽമഴയും കനാൽവെള്ളവും ലഭിക്കാതായതോടെ കുഴൽകിണർ വെള്ളത്തിൽ ഞാറിനു വിത്തുപാകി കർഷകൻ. നല്ലേപ്പിള്ളി നരിച്ചിറ പാടശേഖര സമിതിയിലെ കർഷകനാണ് 150 ദിവസത്തിനുള്ളിൽ വളർച്ചയെത്തുന്ന ഭദ്ര ഇനത്തിൽപ്പെട്ട വിത്തുപാകിയത്. ഒരുമാസത്തിനകം ഞാറ് പറിച്ചുനട്ടാൽ നാലുമാസത്തിൽ വിളവെടുപ്പിനു പാകമാവും. വെള്ളനെല്ല് കൃഷിയിറക്കിയാൽ സപ്ലൈകോ അധികൃതർ ക്വിന്റലിന് രണ്ടുകിലോ കുറയ്ക്കുമെന്നതാണ് മട്ടനെല്ലിനെ ആശ്രയിക്കാൻ കാരണം. സമയോചിതമായി കൃഷിയിറക്കിയില്ലെങ്കിൽ കൊയ്ത്താവുന്ന സമയത്ത് പന്നികൂട്ടശല്യം കൂടുതലാവും. അതുകൊണ്ടാണ് കുഴൽകിണർ വെള്ളത്തെ ആശ്രയിച്ച് വിത്തുപാകിയതെന്നു കർഷകൻ പറയുന്നു.
Read MoreCategory: Palakkad
ഏതുനിമിഷവും നിലംപൊത്താം… തലയ്ക്ക് മീതേ തൂങ്ങിയാടി കണ്ണിയംപുറത്തെ സ്ട്രീറ്റ് ലൈറ്റ്
ഒറ്റപ്പാലം: ഏതു നിമിഷവും നിലംപതിക്കാനൊരുങ്ങി സ്ട്രീറ്റ് ലൈറ്റ്. പാലക്കാട് – കുളപ്പുള്ളി പ്രധാന പാതയിൽ കണ്ണിയംപുറം പെട്രോൾപമ്പിനു സമീപമാണ് സ്ട്രീറ്റ് ലൈറ്റ് പൊട്ടിവീഴാനൊരുങ്ങി നിൽക്കുന്നത്. തിരക്കേറിയ പാതയിൽ ഏതുനിമിഷവും ഭാരംകൂടിയ ഈ ലൈറ്റ് നിലംപതിക്കാവുന്ന അവസ്ഥയിലാണ്. വളരെ ഉയരത്തിൽ ഇലക്ട്രിക് പോസ്റ്റിൽ തൂങ്ങിനിൽക്കുന്ന സ്ട്രീറ്റ് ലൈറ്റ് ഭാരമേറിയതാണ്. ഉപയോഗശൂന്യമായി തീർന്ന പോസ്റ്റുകളും ലൈറ്റുകളും മാറ്റിസ്ഥാപിക്കാൻപോലും അധികൃതർ തയാറാവാത്ത അവസ്ഥയാണ്. സ്ട്രീറ്റ് ലൈറ്റിന് കവചമായി പൊതിഞ്ഞ് സ്ഥാപിച്ച ലോഹത്തകിടുകളും ചില്ലുകൊണ്ട് നിർമിച്ച ആവരണവും അടക്കം വളരെ ഭാരംകൂടിയ ലൈറ്റ് നിലംപതിച്ചാൽ അപകടം ഉറപ്പാണ്. എത്രയും പെട്ടെന്ന് ഇതഴിച്ചു മാറ്റണമെന്നാണ് ജനങ്ങളുടെ ആവശ്യം. തിരക്കേറിയ പാലക്കാട്- കുളപ്പുള്ളി പ്രധാന പാതയിൽ ഡെമോക്ലീസിന്റെ വാളുപോലെ ഏതുനിമിഷവും അപകടം ക്ഷണിച്ചു വരുത്താൻ ഒരുങ്ങി നിൽക്കുകയാണ് ഈ ലൈറ്റ്.തൂങ്ങിയാടി നിൽക്കുന്ന ലൈറ്റ് ശക്തമായ കാറ്റടിച്ചാൽ നിലംപതിക്കുമെന്നുറപ്പ്.
Read Moreചരിത്രനേട്ടവുമായി കെ.എ. തുളസി
പാലക്കാട്: കെപിസിസി ജനറല്‍ സെക്രട്ടറിയായ കെ.എ. തുളസി രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ സജീവസാന്നിധ്യമാണ്. വി.കെ. ശ്രീകണ്ഠൻ എംപിയുടെ ഭാര്യയാണ്. നിയമസഭയിലേക്ക് ഇതാദ്യം. കോങ്ങാട് മണ്ഡലത്തിൽനിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1994 മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായ കെ.എ. തുളസി വിവിധഘട്ടങ്ങളില്‍ പ്രധാനപ്പെട്ട ചുമതലകള്‍ വഹിച്ചു. 2000 മുതല്‍ 2005 വരെ തൃശൂര്‍ ജില്ലാപഞ്ചായത്തിലെ ചേലക്കര ഡിവിഷനില്‍ അംഗമായി സേവനമനുഷ്ഠിച്ചു. 2001ല്‍ ചേലക്കര നിയമസഭാ മണ്ഡലത്തിലും 2004ല്‍ ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു. 2004ല്‍ കെപിസിസി എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ 2017 വരെ കേരള സംസ്ഥാന വനിതാകമ്മീഷന് അംഗമായിരുന്നു. 2016 മുതല്‍ 2023 വരെ എഐസിസി അംഗമായും പ്രവർത്തിച്ചു. 2021 മുതല്‍ കെപിസിസി ജനറല്‍ സെക്രട്ടറിയാണ്. വിദ്യാഭ്യാസരംഗത്തും ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ കെ.എ. തുളസി നെന്മാറ എന്‍എസ്എസ് കോളജില്‍ ചരിത്രവിഭാഗം മേധാവിയായി 2017 മുതല്‍ പ്രവര്‍ത്തിക്കുന്നു. 2023 മുതല്‍…
Read Moreഭാര്യയെ ഭീഷണിപ്പെടുത്തിയതിൽ പരാതി നല്‍കിയതിന് ഭര്‍ത്താവിനെ ആക്രമിച്ചു
മാതമംഗലം: ഭാര്യയെ ഭീഷണിപ്പെടുത്തിയത് പോലീസില്‍ പരാതി നല്കിയ വിരോധത്തിന് ഭര്‍ത്താവിനെ ആക്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിന്റെ പേരില്‍ പെരിങ്ങോം പോലീസ് കേസെടുത്തു. കുറ്റൂര്‍ പെരുവാമ്പയിലെ ധനേഷിന്റെ പേരിലാണ് കേസ്. ഓലയമ്പാടി ചട്യോളിലെ പുതുക്കുടി വീട്ടില്‍ പി. പ്രജിന് (36) നല്കിയ പരാതിയാണ് പോലീസ് കേസെടുത്തത്. മേയ് 12 ന് വൈകുന്നേരം 3.30 ന് പ്രജിന് കുറ്റൂര്‍ ഓടമുട്ടിലെ കാര്‍ വര്‍ക്ക്ഷോപ്പില്‍ നില്‍ക്കവെ യാതൊരു പ്രകോപനവുമില്ലാതെ അതിക്രമിച്ചുകടന്ന് കൈകൊണ്ട് കുത്തുകയും നാട്ടില്കണ്ടാല് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി.
Read Moreചെറുകുന്നത്തുകാർ പാലംകടക്കുന്നു, ജീവഭയത്തോടെ
വടക്കഞ്ചേരി: പ്രാണഭീതിയോടെ വേണം ഈ പാലം കടക്കാൻ. ചെറിയൊരു അശ്രദ്ധയോ പേടിയോ ഉണ്ടായാൽ പുഴയിലേക്കു വീഴും. താങ്ങാകാൻ കൈവരികൾപോലുമില്ല.ബലക്ഷയത്തിൽ പാലംതന്നെ ആടിയുലയുന്ന സ്ഥിതിയിലാണ്. വണ്ടാഴി പഞ്ചായത്തിനേയും കിഴക്കഞ്ചേരി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന മംഗലംപുഴക്ക് കുറുകെ ചെറുകുന്നത്തുള്ള പാലമാണിത്. ഒറ്റയടിപ്പാത പോലെ ഒരാൾക്കുമാത്രം കഷ്ടിച്ച് നടന്നുപോകാനുള്ള വീതിയേ പാലത്തിനുള്ളൂ. പാലത്തിലേക്കു കയറുന്ന സ്റ്റെപ്പുകൾ കല്ലുകൾ ഇളകി തകർന്ന നിലയിലാണ്. സൂക്ഷിച്ചു കയറുകയും ഇറങ്ങുകയും ചെയ്തില്ലെങ്കിൽ കല്ലിൽതട്ടി വീഴും. പുഴ നിറഞ്ഞൊഴുകുന്ന മഴക്കാലത്താണ് പാലംകടക്കൽ ഏറെ അപകടകരമാവുക. പിഞ്ചുകുട്ടികൾ ഈ പാലം കടന്നാണ് സ്കൂളുകളിലേക്കു പോവുന്നത്. എഴുപതു വർഷത്തിലേറെ പഴക്കമുണ്ട് ഈ നടപ്പാതയ്ക്ക്. ദുരന്തസമാനമായ പാലം സുരക്ഷിതമാക്കണമെന്നു കാലങ്ങളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും വലിയ അപകടം സംഭവിക്കട്ടെ എന്നിട്ടാകാം നടപടിയെന്ന മട്ടിലാണ് അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പാലമായതിനാൽ ഇറിഗേഷൻ വകുപ്പിന്റെയും സഹകരണം വേണം. പുതിയ എംഎൽഎ യുടെ സഹായങ്ങളുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Read Moreകളഞ്ഞുകിട്ടിയ 25,000 രൂപ ഉടമയ്ക്കു തിരിച്ചുനൽകി മാതൃകയായി
കൂറ്റനാട്: വഴിയിൽ കളഞ്ഞുകിട്ടിയ 25,000 രൂപ ഉടമയ്ക്കു തിരിച്ചുനൽകി പട്ടിത്തറ സർവീസ് സഹകരണ ബാങ്ക് കളക്്ഷൻ ഏജന്റ് വി.കെ. സുന്ദു മാതൃകയായി. ആലൂരിൽ കാശാമുക്ക് റോഡ് പരിസരത്തുനിന്നാണ് പണം കളഞ്ഞുകിട്ടിയത്. ഉടൻതന്നെ ആലൂരിലുള്ള യൂണിയൻ ബാങ്കിൽ അറിയിച്ചു. മാനേജർ ഉടമയുമായി സംസാരിച്ചു. വീണുപോയ പണം ചിറ്റുപ്പുറം സ്വദേശികളായ റാഫിലിന്റെയും ഉമ്മയുടെയുമാണെന്ന് ബോധ്യപ്പെട്ടതിനെതുടർന്ന് പണം തിരിച്ചേൽപ്പിക്കുകയായിരുന്നു.
Read Moreസിംഹവാലന്‍ കുരങ്ങുകൾ വനസന്പത്ത്; തീറ്റനൽകുന്നതിലും വേണം ജാഗ്രത
നെല്ലിയാമ്പതി: നെല്ലിയാന്പതിയിൽ കൗതുകക്കാഴ്ചയായി സിംഹവാലൻ കുരങ്ങുകൾ. പശ്ചിമഘട്ടത്തിലെ നിത്യഹരിത മഴക്കാടുകളിൽമാത്രം കാണപ്പെടുന്ന അപൂര്‍വ വന്യജീവികളിലൊന്നാണ് സിംഹവാലന്‍ കുരങ്ങുകൾ. സാധാരണ മനുഷ്യസാന്നിധ്യം ഒഴിവാക്കി കാടിന്റെ ഉയർന്ന മരച്ചില്ലകളില്മാത്രം സഞ്ചരിക്കുന്ന ഈ അപൂര്‍വ ജീവിവര്‍ഗം ഇപ്പോള്‍ ചുരംറോഡരികില് കൂട്ടമായെത്തുന്നുണ്ട്. ചെറുനെല്ലിക്കും അയ്യപ്പന്തിട്ടിനും ഇടയിലുള്ള നിത്യഹരിത ചോലവനമേഖലയില് കഴിഞ്ഞ ഏതാനും മാസങ്ങളായി സിംഹവാലന്‍ കുരങ്ങുകളുടെ സാന്നിധ്യം കൂടുതലായി കാണപ്പെടുന്നുണ്ട്. വാഹനങ്ങള്‍ എത്തുമ്പോള്‍ മറ്റു കുരങ്ങുകളെപ്പോലെ ഭയമില്ലാതെ റോഡരികിലിരുന്ന് ഭക്ഷണത്തിനായി കാത്തുനില്ക്കുന്നതും വാഹനം നിര്‍ത്തിയാല്‍ അടുത്തേക്കെത്തി ഇരുകാലില്‍ നില്‍ക്കെ യാചിക്കുന്നതും പലർക്കും കാണാക്കാഴ്ചയാണ്. ഏകദേശം ഇരുപതോളം അംഗങ്ങളുള്ള സംഘങ്ങളായി ഇവ റോഡരികില്‍ പതിവായി കാണപ്പെടുന്നതായാണ് നാട്ടുകാരും ഡ്രൈവര്‍മാരും പറയുന്നത്. യാത്രക്കാരില്‍നിന്ന് സിംഹവാലൻ കുരങ്ങുകൾ ഭക്ഷണം തേടുന്നത് വന്യജീവി പ്രേമികളെയും ഗവേഷകരെയും ഒരുപോലെ ആശങ്കപ്പെടുത്തുന്നുമുണ്ട്. വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്കരുതെന്നു വനംവകുപ്പ് ചെക്ക്പോസ്റ്റുകളില്തന്നെ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും പല വിനോദസഞ്ചാരികളും പഴം, ബിസ്കറ്റ്, ചിപ്സ് തുടങ്ങിയ മനുഷ്യഭക്ഷണങ്ങള്…
Read Moreവായ്പ അനുവദിക്കാനാകാതെ കേരള ബാങ്ക്; സഹകരണസംഘങ്ങളും ആശങ്കയിൽ
നെന്മാറ: ജില്ലയിൽ മാതൃകാപരമായി നടപ്പിലാക്കിയിരുന്ന നെല്ലുസംഭരണ- വിലവിതരണരംഗത്തെ സഹകരണ ബദൽ ഗുരുതര പ്രതിസന്ധിയിലേക്കു നീങ്ങുന്നു. സപ്ലൈകോയ്ക്കുമേൽ കെട്ടിക്കിടക്കുന്ന വൻകുടിശിക കാരണം പ്രാഥമിക സഹകരണസംഘങ്ങൾക്ക് പുതിയതായി വായ്പ അനുവദിക്കാൻ കേരള ബാങ്കിന് സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇതോടെ നെല്ലുസംഭരണത്തിനും കർഷകർക്ക് തുക നൽകുന്നതിനും ആശ്രയമായിരുന്ന സഹകരണശൃംഖല പൂർണമായും താളംതെറ്റി. 2022- 23 കാലയളവിൽ കർഷകർക്ക് നെല്ല് വില നൽകുന്നതിനായി കേരള ബാങ്ക് മുഖേന പ്രാഥമിക സഹകരണ സംഘങ്ങൾ വിതരണം ചെയ്ത വായ്പയിൽ മാത്രം ഏകദേശം 580 കോടി രൂപയാണ് സപ്ലൈകോ തിരിച്ചടയ്ക്കാനുള്ളത്. ഇതിനുപുറമേ പലിശയായി 200 കോടിയോളം രൂപയും കുടിശികയായി കിടക്കുന്നതോടെ ആകെ ബാധ്യത 780 കോടി രൂപ കടന്നിരിക്കുകയാണ്. റിസർവ് ബാങ്കിന്റെ നിലവിലെ ചട്ടങ്ങൾ പ്രകാരം ഇത്രയും വലിയ കുടിശിക തീർപ്പാക്കാതെയുള്ള സാഹചര്യത്തിൽ അതേ ആവശ്യത്തിനായി വീണ്ടും വായ്പ അനുവദിക്കുന്നതു ബാങ്കിന് വലിയ നിയമ-സാമ്പത്തിക തടസമാകുന്നുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ…
Read Moreമംഗലംഡാം ഒലിംകടവിലെ ക്വാറിക്കെതിരേ പ്രതിഷേധം ശക്തമാക്കുമെന്നു നാട്ടുകാർ
മംഗലംഡാം: പളളിയും സ്കൂളും വീടുകളും പൊതു സ്ഥാപനങ്ങളുമുള്ള ഒലിംകടവ് സെന്ററിൽ കരിങ്കൽക്വാറി ആരംഭിക്കുന്നതിനെതിരേ പ്രക്ഷോഭം ശക്തമാക്കാൻ നാട്ടുകാരുടെ യോഗം തീരുമാനിച്ചു. കരിങ്കൽക്വാറി ആരംഭിച്ചാൽ വലിയ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നു മംഗലഗിരി മർത്ത് മറിയം പള്ളി വികാരി ഫാ. ഷെൽട്ടന്റെ അധ്യക്ഷതയിൽ പള്ളിയങ്കണത്തിൽ ചേർന്ന യോഗവും മുന്നറിയിപ്പു നൽകി. ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ അധികൃതരുടെ ഭാഗത്തുനിന്നും ക്വാറിമാഫിയയ്ക്ക് അനുകൂലമായ നടപടിയുണ്ടാകില്ലെന്നാണു പ്രതീക്ഷയെന്നും മറിച്ചായാൽ അതിനെതിരേ ഏതറ്റംവരെയും പോകുമെന്നും യോഗത്തിൽ പങ്കെടുത്തവർ പറഞ്ഞു. വാർഡ് മെംബർ ബെന്നി സ്കറിയ, മംഗലഗിരി സ്കൂൾ പ്രധാനാധ്യാപിക സ്റ്റെല്ല എന്നിവർ പ്രസംഗിച്ചു. നിയമപരിധിപോലും പാലിക്കാതെ ഒലിംകടവ് പോസ്റ്റ് ഓഫീസിനു മുന്നിലാണ് ക്വാറി തുടങ്ങുന്നത്.ഇതിനടുത്താണ് പള്ളിയും കൊച്ചുകുട്ടികൾ പഠിക്കുന്ന എയ്ഡഡ് എൽപി സ്കൂളുമുള്ളത്. മറ്റു സ്കൂളുകളിലേക്ക് കുട്ടികളുമായി പോകുന്ന വാഹനങ്ങൾക്കും നിർദിഷ്ട ക്വാറി സ്ഥലത്തിനടുത്തെ വീതികുറഞ്ഞ കടപ്പാററോഡിലൂടെ വേണം പോകാൻ. ക്വാറി തുടങ്ങുന്നതു കുത്തനെ ചെരിഞ്ഞ…
Read Moreഭാരതപ്പുഴയിലും ശുദ്ധജലമില്ല; കുടിവെള്ളവിതരണം പ്രതിസന്ധിയിൽ
ഷൊർണൂർ: ഭാരതപ്പുഴയും വറ്റിവരളുന്നു, യന്ത്രസഹായത്തോടെ ചാലെടുത്ത് തടയണയിൽ വെള്ളമെത്തിച്ചു. രൂക്ഷമായ വരൾച്ചയിൽ പുഴ നീർച്ചാലായി മാറിതുടങ്ങി. കൊടുംചൂടിൽ നാടും നഗരവും വെന്തുരുകുകയാണ്. ജലക്ഷാമം രൂക്ഷമായതോടെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഭാരതപ്പുഴ തടയണയിൽ വെള്ളമെത്തിക്കാൻ ചാലെടുത്താണ് ജലലഭ്യത ഉറപ്പാക്കുന്നത്. വേനലിൽ പുഴ വരണ്ടതോടെ തടയണയിലും ആവശ്യത്തിന് വെള്ളമില്ലാതായ സ്ഥിതിയാണ്. പുഴയിലെ കിണറുകൾക്ക് സമീപത്തേക്കാണ് ചാലെടുത്തത്. കഴിഞ്ഞദിവസം മലമ്പുഴ ഡാം തുറന്നിരുന്നു. ഈ വെള്ളമെത്തുമ്പോൾ സംഭരിക്കാനായാണ് കിണറുകൾക്ക് സമീപത്തേക്ക് ചാലെടുത്തത്. രണ്ടാഴ്ചത്തേക്കുള്ള വെള്ളം മാത്രമേ തടയണയിലുള്ളൂ എന്നാണ് ജല അഥോറിറ്റി നൽകുന്ന വിവരം. മലമ്പുഴ ഡാം തുറന്ന് വെള്ളംവിട്ടെങ്കിലും നാലു ദിവസമെങ്കിലുമെടുക്കും വെള്ളം ഷൊർണൂരെത്താൻ. ഷൊർണൂർ തടയണയിലേക്കെത്തുന്നതിന് മുമ്പ് കിണറുകൾക്ക് സമീപത്തേക്കെത്തിച്ച് വെള്ളം സംഭരിക്കാനാണ് പുഴയിൽ ജെസിബി ഉപയോഗിച്ച് ചാലെടുത്തതെന്ന് അധികൃതർ അറിയിച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായതോടെ പൈപ്പുകളിലൂടെ ഒന്നിടവിട്ട ദിവസങ്ങളിലായി കുടിവെളളവിതരണം നിയന്ത്രിച്ചിട്ടുണ്ട്. പൈപ്പിലൂടെ വെള്ളമെത്താത്ത മേഖലകളിലേക്ക് ടാങ്കർ ലോറികളിലും കുടിവെള്ളം…
Read More