നെടുമങ്ങാട്: കരകുളം പി.എ. അസീസ് എന്‍ജിനിയറിംഗ് ആന്‍ഡ് പോളിടെക്നിക് കോളജിനുള്ളിലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിൽനിന്നും കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ഡിഎന്‍എ പരിശോധന ഫലം പുറത്ത്. കരിഞ്ഞനിലയിൽ കണ്ടെത്തിയ മൃതദേഹം കോളജ് ഉടമയായ ഇ.എം. താഹയുടേതു തന്നെയെ ന്നു സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനാഫലം താഹയുടെ കുടുംബത്തിനു പോലീസ് കൈമാറി. ഇക്കഴിഞ്ഞ ഡിസംബര്‍ 31നാണ് കോള ജിനുള്ളിലെ പണിതീരാത്ത കെട്ടിടത്തിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതകളെ തുടര്‍ന്നുണ്ടായ മനോവിഷമത്തെ തുടര്‍ന്നുള്ള ആത്മഹത്യയാണെന്നു സ്ഥിരീകരിച്ചതായി പോലീസ് വ്യക്തമാക്കി. 60 കോടിയോളം രൂപയുടെ നികുതി ബാധ്യത താഹയ്ക്ക് ഉണ്ടായിരുന്നെന്നും പോലീസ് വ്യക്തമാക്കി. മരിച്ചത് ഇ.എം. താഹ തന്നെയാണെന്നു സ്ഥിരീകരിച്ചതോടെ മോര്‍ച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം നാളെ കോളജിൽ പൊതുദര്‍ശനത്തിനു വെക്കും. തുടര്‍ന്നു കൊല്ലം പള്ളിമുക്കിൽ ഖബറടക്കും.
Read MoreCategory: Thrissur
സ്വർണക്കപ്പുമായി തൃശൂരിന്റെ ചുണക്കുട്ടികൾ പൂരത്തിന്റെ നാട്ടിലെത്തി; വമ്പിച്ച സ്വീകരണമൊരുക്കി അധ്യാപകരും രക്ഷിതാക്കളും
കൊരട്ടി: ലോകകപ്പ് നേടിയ ടീമിന് ആരാധകർ നൽകിയ വരവേൽപ്പു പോലെയായിരുന്നു സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാൽനൂറ്റാണ്ടിനു ശേഷം സ്വർണക്കപ്പു നേടി കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെത്തിയ തൃശൂർ ജില്ല ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം. ഇന്നലെ ഒരേ ഒരു പോയന്റിന്റെ വ്യത്യാസത്തിൽ തൃശൂരിന്റെ കുട്ടികൾ കപ്പടിച്ചതു മുതൽ ജില്ല കാത്തിരിക്കുകയായിരുന്നു, തൃശൂരിന് സ്വർണക്കപ്പിന്റെ തങ്കത്തിളക്കം നേടിത്തന്ന കുട്ടിക്കലാപ്രതിഭകളെ മനംനിറഞ്ഞ് വരവേൽക്കാൻ. തൃശൂർ ജില്ല അതിർത്തിയായ കൊരട്ടിയിൽ ഇന്നുരാവിലെ സ്വർണക്കപ്പുമായി തൃശൂരിന്റെ ഗഡികൾ എത്തുന്നതിനും മണിക്കൂറുകൾക്കു മുന്‍പേ തന്നെ ആർപ്പും ആരവവുമായി ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരും രക്ഷിതാക്കളും ജനപ്രതിധികളുമടങ്ങുന്ന ആൾക്കൂട്ടം തടിച്ചുകൂടിയിരുന്നു. കൊരട്ടിയിലേക്ക് കപ്പുമായി തൃശൂർ ടീം എത്തിയതോടെ ആർപ്പുവിളികളും കൈയടികളും ഉയർന്നു.വർണബലൂണുകൾ വാനിലേക്കുയർത്തി തൃശൂർ ടീമിന്റെ പേരും പെരുമയും വാഴ്ത്തുന്ന കമന്ററികൾ കൊണ്ട് ആവേശം വാരിവിതറിയാണ് സാംസ്കാരിക തലസ്ഥാനത്തിന്റെ മണ്ണിലേക്ക് കലയുടെ പൂരം കഴിഞ്ഞ് സ്വർണത്തിടന്പേറ്റിയെത്തിയ ടീമിനെ…
Read Moreതൃശൂർ നഗരത്തിലെ കൊലപാതകം; പതിനാലുകാരൻ കഞ്ചാവുലഹരിയിൽ! കുട്ടിക്കൊലയാളികളെ പോലീസ് പിടികൂടിയത് അരമണിക്കൂറിനുള്ളിൽ
തൃശൂർ: പുതുവർഷത്തലേന്നു തൃശൂർ നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നതിനു പിടിയിലായ പതിനാലുകാരൻ കഞ്ചാവുലഹരിയിലായിരുന്നുവെന്നു പോലീസ്. കൊല്ലാൻ ഉപയോഗിച്ച കത്തി ഈ കൗമാരക്കാരന്റേതാണെന്നും പോലീസ ്പറഞ്ഞു. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനും പോലീസ് കസ്റ്റഡിയിലാണ്. വടക്കേ ബസ് സ്റ്റാൻഡിനു സമീപം പാലിയം റോഡ് ടോപ് റസിഡൻസിയിൽ എടക്കളത്തൂർ വീട്ടിൽ ലിവിനാ (29) ണു മരിച്ചത്. പ്രതികൾ ഇരുവരും ചേർന്ന് ഇന്നലെ രാത്രി തേക്കിൻകാട് മൈതാനിയിൽ വാട്ടർ ടാങ്കിനുസമീപം കഞ്ചാവു വലിച്ചുകൊണ്ടിരിക്കുന്പോഴാണ് കൊല്ലപ്പെട്ട ലിവിൻ അതുവഴി വരുന്നതും കുട്ടികളുമായി വാക്കുതർക്കത്തിലാകുന്നതും. ലിവിനും മദ്യലഹരിയിലായിരുന്നു. ഇതിനിടെ കൈയാങ്കളിയിലെത്തിയപ്പോൾ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പതിനാലുകാരൻ യുവാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. മൽപ്പിടിത്തത്തിൽ 14കാരന്റെ വലത് ഉള്ളംകൈയിലെ വിരലിൽ പരിക്കേറ്റിരുന്നു. ഗുരുതരപരിക്കിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളജിൽ ശസ്ത്രക്രിയയിലൂടെ വിരലിനു കന്പിയിട്ടു. നില മെച്ചപ്പെടുന്നതനുസരിച്ച് ഇന്നുതന്നെ കുട്ടികളുടെ കോടതിയിൽ ഹാജരാക്കുമെന്നു തൃശൂർ ഇൗസ്റ്റ് ഇൻസ്പെക്ടർ എം. സുജിത്ത് പറഞ്ഞു. ടൗണിനു പരിസരത്തെ…
Read Moreപൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണം; രണ്ടുപേർ കുത്തേറ്റ് മരിച്ചു
കനകമല (തൃശൂർ): പൂർവവൈരാഗ്യത്തെത്തുടർന്ന് ക്രിസ്മസ് രാത്രിയിൽ വീടുകയറി ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കനകമല വട്ടേക്കാട് മര്യാദമുലയിലാണ് സംഭവം. വട്ടേക്കാട് കല്ലിങ്ങപുറം സുബ്രന്റെ മകൻ സജിത്ത് (32), സമീപവാസിയായ മഠത്തിക്കാടൻ സജീവന്റെ മകൻ അഭിഷേക് (22) എന്നിവരാണ് മരിച്ചത്. കുത്തേറ്റാണ് ഇരുവരുടേയും മരണം. മുൻ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്ത് വിവേകിനെ സജിത്ത് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന്റെ വൈരാഗ്യത്തിലാണ് വീടുകയറി ആക്രമിച്ചത്. മരിച്ച അഭിഷേക് ഉൾപ്പെടെ മൂന്നു പേരടങ്ങിയ സംഘം ഇന്നലെ അർധരാത്രിയോടെ സജിത്തിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നു. പരസ്പരമുള്ള ആക്രമണത്തിൽ സജിത്തിനും, അഭിഷേകിനും കുത്തേൽക്കുകയും ഇരുവരും സംഭവസ്ഥലത്തുവച്ച് മരിക്കുകയുമായിരുന്നെന്ന് പറയുന്നു. അഭിഷേകിനോടൊപ്പമുണ്ടായിരുന്ന വിവേകിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ തൃശൂരിലെ ജൂബിലി…
Read Moreഅതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ കാട്ടാന എത്തി; പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവും
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനയും പാലപ്പിള്ളിയിൽ കടുവയും കാട്ടാനക്കൂട്ടവുമിറങ്ങി. ജനവാസമേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതോടെ ജനം ഭീതിയിൽ. അതിരപ്പിള്ളി പോലീസ് സ്റ്റേഷനിൽ ഇന്നലെ രാത്രി കാട്ടാനയെത്തി. ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാനയാണ് പോലീസ് സ്റ്റേഷൻ വളപ്പിലെത്തിയത്. എണ്ണപ്പനയിൽനിന്ന് പട്ട തിന്ന ആനയെ പോലീസുകാർതന്നെ ശബ്ദം വച്ച് കാട്ടിലേക്ക് കയറ്റിവിട്ടു. മുന്‍പും സ്റ്റേഷൻ വളപ്പിലേക്ക് കാട്ടാന വന്നിട്ടുണ്ട്. പാലപ്പിള്ളിയിൽ ജനവാസമേഖലയിൽ ഇന്നലെ രാത്രി കടുവയിറങ്ങി. കെഎഫ്ആർഐക്ക് സമീപമാണ് കടുവ വന്നത്. റോഡു മുറിച്ചു കടന്ന് കശുമാവിൻ തോട്ടത്തിലേക്ക് കടുവ ചാടിയതായി വഴിയാത്രക്കാർ പറയുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി.പാലപ്പിള്ളി പുലിക്കണ്ണിയിൽ കാട്ടാനക്കൂട്ടമിറങ്ങി വ്യാപകമായി കൃഷിനാശം വരുത്തുകയും ചെയ്തിട്ടുണ്ട്. വാഴകളും തെങ്ങുകളും കവുങ്ങും നശിപ്പിച്ചു. രാവിലെ ടാപ്പിംഗിനെത്തിയ തോട്ടം തൊഴിലാളികൾ പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്.
Read Moreകുടുംബവഴക്ക്; ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തൃശൂർ: ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഭർത്താവ് കൈഞരന്പു മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇരുവരെയും മാളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാള കരിങ്ങാച്ചിറ നന്പൂരി മഠത്തിൽ റമീസിനെയാണ് ഭർത്താവ് നൗഷാദ് കൊലപ്പെടുത്താൻ ശ്രമിച്ചത്. തുടർന്ന് കൈഞരന്പു മുറിച്ച് നൗഷാദ് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതക ശ്രമത്തിനുകാരണമെന്ന് പോലീസ് പറഞ്ഞു. മാള പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
Read Moreകൈപ്പറ്റ് രസീത് നൽകുന്നില്ല… വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ
തൃശൂർ: സംസ്ഥാന വിവരാവകാശ കമ്മീഷനിൽ ഇ – മെയിൽ വഴി സമർപ്പിക്കുന്ന പരാതികൾക്കും അപേക്ഷകൾക്കും കൈപ്പറ്റ് രസീത് നൽകുന്നില്ലെന്ന പരാതിയിൽ സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.നിയമപ്രകാരം ലഭിക്കേണ്ട പ്രാധാന്യം അർഹിക്കുന്ന കൈപ്പറ്റ് രസീത് പോലും അപേക്ഷകർക്ക് ലഭിക്കുന്നില്ല എന്ന പരാതിയിലാണ് സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടിയത്. സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവർത്തകനെ പറ്റിയുള്ള ചില വിവരങ്ങളും രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് വിവരാവകാശ പ്രവർത്തകൻ പി.ബി. സതീഷ് കമ്മീഷന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനു പിറകെ അപേക്ഷയ്ക്ക് ഇ – മെയിൽ വഴി കൈപ്പറ്റ് രസീത് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന വിവരാവകാശ കമ്മീഷൻ സെക്രട്ടറിയുടെ ഓഫിസിനെ ബന്ധപ്പെട്ടെങ്കിലും ഒരുമാസം പിന്നിട്ടിട്ടും രസീത് ലഭിച്ചില്ലെന്നും സതീഷ് ആരോപിച്ചു. ഇതേ തുടർന്ന് സതീഷ് പൊതുഭരണ ഏകോപന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയെ സമീപിക്കുകയും വിവരാവകാശ കമ്മീഷൻ സെക്രട്ടറിക്കെതിരേ നൽകിയ പരാതിയിൽ സംസ്ഥാന സർക്കാർ വിവരാവകാശ കമ്മീഷനോട് റിപ്പോർട്ട്…
Read Moreഎഴുന്നള്ളിപ്പ്, വെടിക്കെട്ട് പ്രതിസന്ധി; പൂരപ്രേമിസംഘത്തിന്റെ ഏഴുമണിക്കൂർ ഉപവാസം നാളെ
തൃശൂർ: ആനയെഴുന്നള്ളിപ്പുകളും വെടിക്കെട്ടും കോടതിവിധികൾ മൂലം പ്രതിസന്ധിയിലായ സാഹചര്യത്തിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി തൃശൂരിലെ പൂരപ്രേമിസംഘം. നാളെ രാവിലെ പത്തുമുതൽ വൈകീട്ട് അഞ്ചുവരെ തൃശൂർ കോർപറേഷൻ ഓഫീസിനു മുന്നിൽ പൂരപ്രേമിസംഘത്തിന്റെ നേതൃത്വത്തിൽ ഏഴുമണിക്കൂർ നീളുന്ന ഉപവാസം നടത്തും. വരും ദിവസങ്ങളിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് കൂടുതൽ ശക്തമായ പ്രതിഷേധങ്ങൾ നാടൊട്ടുക്കും സംഘടിപ്പിക്കാനാണ് പല സംഘടനകളും നിശ്ചയിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം തൃശൂരിൽ ചേർന്ന ആചാരസംരക്ഷണ കൂട്ടായ്മ കോടതിവിധികൾക്കെതിരെ അലയടിക്കുന്ന പ്രതിഷേധങ്ങളുടെ നേർക്കാഴ്ചയായി. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ തന്നെ കൂട്ടായ്മയിൽ തങ്ങളുടെ അഭിപ്രായങ്ങൾ തുറന്നുപറയാനെത്തിയപ്പോൾ നൂറ്റാണ്ടുകളായി തുടർന്നു വരുന്ന പൂരം, വേല, പള്ളി പെരുന്നാളുകൾ, ആണ്ട് നേർച്ചകൾ തുടങ്ങിയവ സുഗമമായി നടത്താൻ നാടൊറ്റക്കെട്ടാണെന്ന് പ്രകടമായി ബോധ്യമാവുകയായിരുന്നു. ആഘോഷങ്ങളും ആചാരങ്ങളും കോടതിവിധികളിൽ തട്ടി മുടങ്ങുന്നതിലുള്ള ആശങ്കയും അമർഷവും പ്രതിഷേധവും പരിപാടിയിൽ പങ്കെടുക്കാനെത്തിയവർ പരസ്യമായി തുറന്നുപറഞ്ഞു. ആനയെഴുന്നള്ളിപ്പ്, വെടിക്കെട്ട് എന്നിവയ്ക്ക് നിയന്ത്രണങ്ങൾ വന്ന…
Read Moreമണ്ണുത്തിയിൽ വൻ സ്പിരിറ്റ് വേട്ട; മുന്തിരിയുമായി വന്ന ലോറിയിൽനിന്ന് 2,607 ലിറ്റർ സ്പിരിറ്റ് പിടികൂടി
മണ്ണുത്തി: തൃശൂരിൽ വൻ സ്പിരിറ്റ് വേട്ട. ദേശീയപാത മണ്ണൂത്തി തിരുവാണിക്കാവിന് സമീപം മുന്തിരി കയറ്റി വന്ന ലോറിയിൽ നിന്ന് 35 ലിറ്ററിന്റെ 79 കന്നാസുകളിലായി കടത്തിക്കൊണ്ടുവന്ന 2607 ലിറ്റർ സ്പിരിറ്റ് തൃശൂർ എക്സൈസ് സംഘം പിടികൂടി. ഏകദേശം 10.5 ലക്ഷം രൂപ സ്പിരിറ്റിനു വിലവരുമെന്ന് എക്സൈസ് സംഘം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ എക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. പാലക്കാട് പള്ളിപ്പുറം സ്വദേശി കോത്തപ്പൻ വീട്ടിൽ ഹരി, പഴുവിൽ സ്വദേശി പുളിപറമ്പിൽ പ്രദീപ് എന്നിവരെ എക്സ് സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇന്ന് സ്പിരിറ്റ് പിടികൂടിയത്. ബംഗ്ലൂരിൽ നിന്നാണ് മിനിലോറിയിൽ മുന്തിരിപ്പെട്ടികൾക്കിടയിൽ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. പൈലറ്റ് കാറിന്റെ അകമ്പടിയോടെയാണ് സംഘം എത്തിയത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട മിനി ലോറി തടയാൻ ശ്രമിച്ചതോടെ സ്പിരിറ്റ് കടത്തിയ…
Read Moreനാനാടം അപകടം; പരിക്കേറ്റ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ സഹായംതേടി അച്ഛൻ; കുറുവ സംഘമെന്നു കരുതി ആളുകൾ വാതിൽ തുറന്നില്ല
മുളങ്കുന്നത്തുകാവ്: ഉറക്കത്തിൽ ലോറി പാഞ്ഞുകയറിയ മകന്റെ ശരീരത്തിൽനിന്ന് പ്രാണൻ വിട്ടുപോയിട്ടുണ്ടായിരുന്നില്ല. ഒരു വയസും രണ്ടു മാസവും മാത്രം പ്രായമുള്ള വിശ്വ എന്ന തന്റെ മകൻ പിടയുന്നതുകണ്ട അച്ഛൻ രമേശ് അലമുറയിട്ട് കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ ഒരു വാഹനം തേടി അപകടം നടന്ന സ്ഥലത്തിനു സമീപത്തെ വീടുകളിലേക്കോടി. കോളിംഗ് ബെൽ അടിച്ചിട്ടും വാതിൽ മുട്ടിയിട്ടും ആരും വാതിൽ തുറന്നില്ല. കുറുവസംഘാംഗങ്ങളായ കവർച്ചക്കാർ ഇത്തരത്തിൽ പുലർച്ചെ കോളിംഗ് ബെൽ അടിക്കുമെന്നും സൂക്ഷിക്കണമെന്നുമൊക്കെയുള്ള മുന്നറിയിപ്പുകൾ കഴിഞ്ഞ ദിവസങ്ങളിൽ ധാരാളമായി വാട്സാപ്പിലും മറ്റും പ്രചരിച്ചിരുന്നതുകൊണ്ട് ആളുകൾ വാതിൽ തുറക്കാൻ ധൈര്യപ്പെട്ടില്ല. നാട്ടുകാരാരും അപകടം നടന്ന കാര്യമറിഞ്ഞതുമില്ല. ഒരിടത്തും നിന്നും വണ്ടികൾ കിട്ടാതെ വന്നതോടെ രമേശ് വാഹനങ്ങൾ കടന്നുപോകുന്ന റോഡിന്റെ നടുവിൽ കയറി കിടന്നു. ഇതോടെയാണ് ചില വാഹനങ്ങൾ നിർത്തിയതും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും. എന്നാൽ കുഞ്ഞിനെ രക്ഷിക്കാനായില്ല. നേരത്തെ വണ്ടി കിട്ടിയിരുന്നെങ്കിൽ കുട്ടിയെ രക്ഷിക്കാമായിരുന്നുവെന്ന്…
Read More