തൃശൂർ: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനുമുന്പുണ്ടായ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ ഉദ്യോഗസ്ഥ ഗൂഢാലോചന തള്ളി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ട്. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് എഡിജിപിക്കു കൈമാറിയ റിപ്പോർട്ടിൽ തിരുവന്പാടി ദേവസ്വത്തിനെതിരേയാണ് ആരോപണങ്ങൾ ഉയർത്തിയിട്ടുള്ളത്. രാത്രിപൂരത്തിനു തിരുവന്പാടിയുടെ മഠത്തിൽവരവ് സമയം പോലീസ് ലാത്തിചാർജ് നടത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏകപക്ഷീയ തീരുമാനങ്ങളാണു തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. മഠത്തിൽവരവിനു തൊട്ടുമുന്നിലുള്ള ഘടകപൂരത്തിനിടയിലും പോലീസുമായി വാക്കുതർക്കം ഉണ്ടായിരുന്നതായും ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ആസൂത്രിത നീക്കമുണ്ടായോ എന്ന കാര്യത്തിൽ എഡിജിപിതല യോഗത്തിനു ശേഷമായിരിക്കും അന്തിമ തീരുമാനം. തൃശൂർ പൂരം അലങ്കോലപ്പെടുത്തല്‍ വിവാദത്തില്‍ 2024 ഒക്ടോബറിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പും പൂരവും അടുത്തിരിക്കുന്നതിനാൽ വിഷയത്തില്‍ അന്തിമതീരുമാനം ഉടൻ ഉണ്ടാകാൻ സാധ്യതയില്ലെന്നറിയുന്നു. സിസിടിവി, ഫോൺ എന്നിവയുടെ ശാസ്ത്രീയഫലം വന്നിട്ടില്ലെന്നാണു വിശദീകരണം.
Read MoreCategory: Thrissur
ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയിലെ ഡി ലിറ്റ്; വിസിയുടെ പ്രതികരണം വിവാദമാകുന്നു
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലയുടെ സാമ്പത്തിക പ്രതിസന്ധിയാണ് ഡിലിറ്റ് നല്‍കുന്നതിന് തടസമാകുന്നതെന്ന വൈസ് ചാന്‍സലറുടെ വാക്കുകള്‍ വിവാദമാകുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നടി ശോഭനയുള്പ്പെടെ മൂന്ന് പേര്‍ക്ക് പ്രഖ്യാപിച്ച ഡിലിറ്റ് നല്‍കുന്നതിന് തടസമാകുന്നതെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി പറഞ്ഞതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളത്. മൂന്ന് പേര്‍ക്ക് ഡിലിറ്റ് നല്കണമെങ്കില് കുറഞ്ഞത് ആറ് ലക്ഷം രൂപയെങ്കിലും കണ്ടെത്തണമെന്ന് വിസി പറഞ്ഞു. 13 കോടിയോളം ബാധ്യതയുള്ള സര്‍വകലാശാല വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്. വിരമിച്ചവര്‍ക്ക് പെന്ഷന് നല്കാന് പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ ഇതു സംബന്ധിച്ച് ആലോചിക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ.കെ. ഗീതാകുമാരി പറയുന്നു. എന്നാല്‍, വലിയ സാമ്പത്തിക ചെലവില്ലാതെ ഇവര്‍ക്ക് ഡിലിറ്റ് ബിരുദം നല്‍കാനാകുമെന്ന് അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വകലാശാലയ്ക്ക് എസി ഹാള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിലവിലുണ്ട്. അവിടെ വച്ച് ലളിതമായ ചടങ്ങ്…
Read Moreനിയമം ലംഘിച്ച് തീരക്കടലിൽ രാത്രികാല കരവലി; മൂന്നു ബോട്ടുകൾ പിടികൂടി പിഴചുമത്തി
അഴിക്കോട്: കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോടു ചേർന്ന് നിരോധിത മീൻപിടിത്ത രീതിയായ രാത്രികാല കരവലി നടത്തിയ മൂന്നു ബോട്ടുകൾ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കോസ്റ്റൽസംഘം പിടികൂടി. തീരക്കടലിൽ അഴിക്കോട് ലൈറ്റ് ഹൗസിനു വടക്കുപടിഞ്ഞാറുഭാഗത്ത് അനധികൃതമായി രാത്രികാല കരവലി നടത്തിയ ബോട്ടുകളാണ് പിടി കൂടിയത്. തീരത്തുനിന്ന് 20 മീറ്റർ ആഴ പരിധിയിൽ പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മാത്രമേ മത്സ്യബന്ധനം നടത്താവൂവെന്ന സംസ്ഥാന സർക്കാരിന്റെ നിയമം ലംഘിച്ച് തീരത്തോടുചേർന്ന് ട്രോളിംഗ് നടത്തിയ മൂന്നു ബോട്ടുകളാണ് കസ്റ്റഡിയിൽ എടു ത്തത്. എറണാകുളം ജില്ലയിൽ മുനമ്പം, പള്ളിപ്പുറം, നിധീഷ്, മോഹൻലാൽ, ലൈജു എന്നിവരുടെ ഉടമസ്ഥതയിലുള്ള എയ്ഗർ, മുദ്ര, വചനം നാല് എന്നീ മൂന്നു ബോട്ടു കളാണ് മിന്നൽ കോന്പിംഗിൽ സംയുക്ത സംഘം പിടിച്ചെടുത്തത്. ബോട്ടിലുണ്ടാ യിരുന്ന മത്സ്യം അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്ററിൽ പരസ്യലേലം ചെയ്ത് ലഭിച്ച 88,600…
Read Moreചക്കംകണ്ടം പാലം: എല്ലാ വർഷവും ബജറ്റിൽ തുക, പണി മാത്രമില്ല; തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള തന്ത്രം മാത്രമെന്ന് കോൺഗ്രസ്
ചാവക്കാട്: അപകടാവസ്ഥയിലുള്ള ചക്കംകണ്ടം പാലം പുതുക്കി പണിയുന്നതിനു സംസ്ഥാന ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന എംഎൽഎയുടെ വാദം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം മാത്രമാണെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി മെമ്പർ നൗഷാദ് തെക്കുംപുറം ആരോപിച്ചു. കഴിഞ്ഞവർഷത്തെ ബജറ്റിൽ പാലം പുതുക്കിപണിയുന്നതിനായി മൂന്നുകോടിരൂപ അനുവദിച്ചെന്നും നാലുവർഷം മുമ്പേ 70 ലക്ഷം രൂപ വകയിരുത്തിയെന്നും പ്രഖ്യാപനംനടത്തിയ എംഎൽഎയും നഗരസഭ അധികൃതരും പദ്ധതിയിലെവിടെയും തുക വകയിരുത്താതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്നും നൗഷാദ് പറഞ്ഞു . വി.എം. സുധീരൻ എംഎൽഎ 1982 കാലഘട്ടത്തിലാണ് ഗുരുവായൂർ, മണലൂർ നിയോജകമണ്ഡലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചക്കംകണ്ടം പാലം സംസ്ഥാന ഇറിഗേഷൻ വകുപ്പ് പണി പൂർത്തീകരിച്ചത്. ഉപ്പുവെള്ളംകയറി കൃഷിയും കുടിവെള്ളവും നശിക്കാതിരിക്കാൻ ചീർപ്പോടുകൂടിയാണ് ഈ പാലം പണിതത്. എന്നാൽ 15 വർഷത്തോളമായി ഈ ചീർപ്പ് പ്രർത്തിക്കുന്നില്ല.
Read Moreനിലപാടിലുറച്ച് സച്ചിദാനന്ദൻ; കോണ്‍ഗ്രസ് ഭരിച്ചാലും ഞാൻ ഇതു പറയുമെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ
തൃശൂർ: ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണു കേരളത്തിനു നല്ലതെന്ന നിലപാടിലുറച്ച് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലോ ഏതെങ്കിലുമൊരു പാർട്ടിയെക്കുറിച്ചോ നേതാവിനെ ഉന്നമിട്ടോ അല്ല പറയുന്നത്. എക്കാലത്തും പറഞ്ഞിട്ടുണ്ട്. 10 വർഷമായി കോണ്‍ഗ്രസ് ആണു ഭരിക്കുന്നതെങ്കിലും ഇക്കാര്യം പറയുമായിരുന്നു. ഭരണ-പ്രതിപക്ഷങ്ങൾ മാറിമാറിവരേണ്ടത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വമാണ്. ബംഗാളിലെ അനുഭവം മുന്നിലുണ്ട്. പാർട്ടിപോലും ആഗ്രഹിക്കാത്തവർ സ്വാർഥ ലക്ഷ്യങ്ങളോടെ കടന്നുവരാനുള്ള സാധ്യതയുണ്ട്. അധികാരവികേന്ദ്രീകരണം കുറഞ്ഞുവരുന്നു. പ്രതിപക്ഷമെന്തെന്ന് ഭരിക്കുന്നവർ മറക്കുന്നു. ജനഹിതം പ്രകടിപ്പിക്കുന്നതു പ്രതിപക്ഷമാണ്. ജയം- തോൽവി എന്നതാകരുത് പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം. അടിത്തട്ടിലെ ജനങ്ങളെയും ന്യൂനപക്ഷത്തെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും കേൾക്കേണ്ടതുണ്ട് -സച്ചിതാനന്ദൻ പറഞ്ഞു.
Read Moreഅനുഗ്രം ചൊരിഞ്ഞ് ഉണ്ണിക്കണ്ണൻ… ഗുരുവായൂർ അമ്പലനടയിൽ ഇന്നലെ നടന്നത് 266 വിവാഹനങ്ങൾ
ഗുരുവായൂർ: ദേവസ്വത്തിന്റെ മുന്നൊരുക്കങ്ങൾ വിജയകരമായതോടെ വിവാഹ പാർട്ടിക്കാർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാതെ ക്ഷേത്ര സന്നിധിയിൽ ഇന്നലെ നടന്നത് 266 വിവാഹങ്ങൾ. മകരമാസത്തിലെ അവസാനത്തെ ഞായറാഴ്ചയായതിനാലാണ് വലിയ വിവാഹത്തിരക്ക് അനുഭവപ്പെട്ടത്ത്. തിരക്ക് ഉണ്ടാകുമെന്നു മുൻകൂട്ടി മനസിലാക്കിയതോടെ ദേവസ്വം വിപുലമായ ക്രമീകരണം നടത്തി. നാലു വിവാഹ മണ്ഡപങ്ങൾക്കൊപ്പം ഒരു മണ്ഡപംകൂടി അധികമായി ഒരുക്കി. പുലർച്ചെ 4.30ന് വിവാഹങ്ങൾ തുടങ്ങി. ഒരേസമയത്ത് അഞ്ചുവിവാഹങ്ങൾ വീതം നടന്നു. വിവാഹത്തിൽ പങ്കെടുക്കാൻ ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേരെ മാത്രമാണ് മണ്ഡപത്തിനു സമീപത്തേക്ക് കടത്തിവിട്ടത്. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് തെക്കു ഭാഗത്തെ പന്തലിൽ വധൂവരന്മാരെയും ബന്ധുക്കളെയും പ്രവേശിപ്പിച്ചു. ഓരോ വിവാഹ പാർട്ടിക്കാർക്കും ടോക്കൺ നൽകി സമയക്രമം പാലിച്ചു. 12ഓടെ ഭൂരിപക്ഷം വിവാഹങ്ങളും കഴിഞ്ഞു. വിവാഹം കഴിഞ്ഞവരെ തെക്കേനട വഴി കടത്തിവിട്ടു. പോലീസുകാരെ അധികമായി നിയോഗിച്ചിരുന്നു. ഔട്ടർ-ഇന്നർ റിംഗ് റോഡുകളിൽ വൺവേ സംവിധാനം ഏർപ്പെടുത്തി. ദേവസ്വം അധികൃതർ സെക്യൂരിറ്റി പോലീസ്…
Read Moreലഹരിമുക്ത കേരളത്തിനായി 108 മണിക്കൂർ ഉപവാസം; മദ്യപരായ യുവനേതാക്കൾ കേരളത്തെ നാശത്തിലേക്കു നയിക്കുമെന്ന് വി.സി. കബീർ
തൃശൂർ: മദ്യപരായ യുവനേതാക്കൾ മറ്റു തിന്മകളിലേക്കു പ്രവേശിക്കുമെന്നും കേരളത്തെ നാശത്തിലേക്കു നയിക്കുമെന്നും മുൻമന്ത്രിയും ഗാന്ധിദർശൻ സമിതി സംസ്ഥാന ചെയർമാനുമായ വി.സി. കബീർ. ലഹരിമുക്തകേരളത്തിനുവേണ്ടി ഇക്കൊല്ലം 108 മണിക്കൂർ ഉപവസിച്ച മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫിനു നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മദ്യവിമോചന മഹാസഖ്യം സംസ്ഥാന ട്രഷറർ അബ്ദുൽ റഷീദ്, കെസിബിസി ലഹരിവിരുദ്ധസമിതി തൃശൂർ അതിരൂപത ഡയറക്ടർ ഫാ. ദേവസി പന്തല്ലൂക്കാരൻ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി പ്രേമ ജി. പിഷാരടി, മഹിളാ കോണ്‍ഗ്രസ് നേതാവ് ലീലാമ്മ തോമസ്, മാധ്യമപ്രവർത്തകൻ എൻ. ശ്രീകുമാർ, ഡിസിസി ജനറൽ സെക്രട്ടറി ബി. ഗീത, എൻ.പി. രാമകൃഷ്ണൻ, ചേന്പൂരി രാധാകൃഷ്ണൻ, കെ.പി. കമറുദ്ദീൻ, ദിനു മൊട്ടമ്മൽ, ബേബി കണ്ണംപടത്തി, പോൾ ചെവിടൻ എന്നിവർ പ്രസംഗിച്ചു.
Read Moreപൊതുസ്ഥലത്ത് അംഗപരിമിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസ്; തമിഴ്നാട് സ്വദേശിക്ക് 11 വർഷം തടവും പിഴയും
തൃശൂർ: പൊതുസ്ഥലത്ത് അംഗപരിമിതയായ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസിൽ യുവാവിനെ വിവിധ വകുപ്പുകളിലായി 11 വർഷം തടവിനും 15,000 രൂപ പിഴയടയ്ക്കാനും തൃശൂർ മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി അന്യാസ് തയ്യിൽ ശിക്ഷിച്ചു. തമിഴ്നാട് തെങ്കാശി രാജപാളയം മുരുഗൻകോവിൽ തെരുവിൽ മൂർത്തി എന്ന മൂർത്തിസത്യ(42)യെയാണു ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നൽകണമെന്നും പിഴയടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2024 നവംബറിൽ പടിഞ്ഞാറെകോട്ട ജംഗ്ഷനിലണു കേസിനാസ്പദമായ സംഭവം. യുവതി ജോലി കഴിഞ്ഞു നടന്നുവരുന്പോൾ പ്രതി കടന്നുപിടിക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ ഗവണ്മെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ കെ.എൻ. സിനിമോൾ ഹാജരായി.
Read Moreയുഡിഎഫ് അധികാരത്തിൽ വന്നാൽ മദ്യനിരോധനനിയമം ഉറപ്പ്; ജനങ്ങൾക്ക് സന്തോഷം നൽകാൻ കഴിയാത്ത സർക്കാരുകൾ ഭാരമെന്ന് തോമസ് ഉണ്ണിയാടൻ
തൃശൂർ: നല്ല നാടാകണമെങ്കിൽ ലഹരിവിമുക്തി ആവശ്യമാണെന്നും യുഡിഎഫ് അധികാരത്തിൽ വന്നാൽ ഉറപ്പായും മദ്യനിരോധനനിയമം കൊണ്ടുവരുമെന്നും മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ. ജനങ്ങൾക്കു സന്തോഷജീവിതം നൽകാൻ കഴിയുന്നില്ലെങ്കിൽ അത്തരം സർക്കാരുകൾ ജനങ്ങൾക്കു ഭാരമാണെന്നും അദ്ദേഹം പറഞ്ഞു. ലഹരിവിമുക്തകേരളത്തിനുവേണ്ടി മദ്യവിമോചന മഹാസഖ്യം സംസ്ഥാന പ്രസിഡന്റ് ഇ.എ. ജോസഫ് നടത്തുന്ന 108 മണിക്കൂർ ഉപവാസം കോർപറേഷൻ ഓഫീസിനുമുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഉണ്ണിയാടൻ. റവ.ഡോ. ദേവസി പന്തല്ലൂക്കാരൻ അധ്യക്ഷനായി. മദ്യവിമോചന മഹാസഖ്യം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. മഞ്ജുഷ, ട്രഷറർ അബ്ദുൽ റഷീദ്, സെക്രട്ടറി കെ.പി. കമറുദീൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ഉപദേശകസമിതി അംഗം ലീലാമ്മ തോമസ്, കെസിബിസി മദ്യവിരുദ്ധസമിതി തൃശൂർ അതിരൂപത സെക്രട്ടറി സിജോ ഇഞ്ചോടിക്കാരൻ, പോൾ ചെവിടൻ, കെ.എം. പ്രേമദാസ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreവാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കം; കണ്ടക്ടറെ ആക്രമിച്ച് ബസിന്റെ ചില്ലുതകര്‍ത്ത കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍
ഇരിങ്ങാലക്കുട: ചേലൂര്‍ സെന്ററിനുസമീപം ബസ് കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബസിന്റെ ചില്ല് തകര്‍ക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മനവലശേരി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷാജു (51), ബിഹാര്‍ സ്വദേശി സിക്കന്ദര്‍കുമാര്‍ (സുരേന്ദ്രബിന്‍ – 23) എന്നിവരെയാണ് പിടികൂടിയത്. ഇരിങ്ങാലക്കുട: ചേലൂര്‍ സെന്ററിനുസമീപം ബസ് കണ്ടക്ടറെ ആക്രമിക്കാന്‍ ശ്രമിക്കുകയും ബസിന്റെ ചില്ല് തകര്‍ക്കുകയുംചെയ്ത സംഭവത്തില്‍ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മനവലശേരി സ്വദേശി തോപ്പില്‍ വീട്ടില്‍ ഷാജു (51), ബിഹാര്‍ സ്വദേശി സിക്കന്ദര്‍കുമാര്‍ (സുരേന്ദ്രബിന്‍ – 23) എന്നിവരെയാണ് പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു. ജനുവരി 30ന് രാവിലെ 8.55ഓടെയായിരുന്നു സംഭവം. തൃശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സുമംഗലി ബസിലെ കണ്ടക്ടറായ കാളത്തോട് സ്വദേശി അഷ്റഫിന് (25) നേരെയാണ് ആക്രമണമുണ്ടായത്. ചേലൂര്‍ സെന്ററിനുസമീപം ഗതാഗതതടസം സൃഷ്ടിക്കുന്ന രീതിയില്‍ സ്കൂട്ടര്‍ പാര്ക്കുചെയ്തതിനെചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍…
Read More