നെയ്യാറ്റിന്‍കര: അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ലഹരി പദാര്‍ഥങ്ങളുടെ കടത്ത് തുടരുന്പോള്‍ എക്സൈസ് കൂടുതല്‍ ജാഗ്രതയില്‍. ഇന്നലെ ഉച്ചയ്ക്ക് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസില്‍ സ്വാമിമാരുടെ വേഷത്തില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് ബംഗാള്‍ സ്വദേശികളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. പരിമള്‍ മണ്ഡല് (54), പഞ്ചനന്മണ്ഡല് (56) എന്നിവരാണ് പിടിയിലായത്. നാഗര്‍കോവില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് വരികയായിരുന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിലെ യാത്രക്കാരായിരുന്നു ഇരുവരും. രണ്ടുപേരുടെയും പക്കലുണ്ടായിരുന്ന തുണി സഞ്ചികള്‍ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. 4.750 കിലോ കഞ്ചാവ് ഇവരില്‍ നിന്നും പിടിച്ചെടുത്തു. വിപണിയില്‍ കിലോയ്ക്ക് മുപ്പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ കഞ്ചാവിന് നിലവില്‍ വിലയുണ്ട്. ഈ കണക്കനുസരിച്ച് ലക്ഷങ്ങളുടെ കഞ്ചാവാണ് ഇരുവരില്‍ നിന്നും പിടിച്ചെടുത്തത്. പാച്ചല്ലൂർ ഭാഗത്തേക്കാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞതായി എക്സൈസ് അധികൃതര്‍ വ്യക്തമാക്കി. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. 500 ഗ്രാമിന്റെ…
Read MoreCategory: TVM
ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രം: കനത്ത തിരിച്ചടി നൽകിയ സൈന്യത്തെ അഭിനന്ദിച്ച് എ.കെ.ആന്റണി
തിരുവനന്തപുരം: രാജ്യം ഒറ്റക്കെട്ടായി നിൽക്കേണ്ട സമയമാണെന്ന് മുൻ പ്രതിരോധമന്ത്രിയും കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവുമായ എ.കെ. ആന്റണി അഭിപ്രായപ്പെട്ടു. പഹൽഗാം ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നൽകിയ ഇന്ത്യൻ സൈന്യത്തെ അഭിനന്ദിക്കുന്നു. പൂർണ പിന്തുണ നൽകുന്നു. ഇന്ത്യയുടെ നടപടി ഒരു തുടക്കം മാത്രമാണ്. പാകിസ്ഥാന്റെ നിലനിൽപ്പുതന്നെ ഭീകരതയിൽ ഉൗന്നിയാണ്. ലോകരാഷ്ട്രങ്ങളുടെ മനഃസാക്ഷി ഇന്ത്യയ്ക്കൊപ്പമാണ്. സൈന്യത്തിൽ നിന്നു കൂടുതൽ നടപടി പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreപത്താം ക്ലാസുകാരനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും
തിരുവനന്തപുരം: കാട്ടാക്കടയില്‍ പത്താക്ലാസുകാരന്‍ ആദിശേഖറിനെ (15) കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പൂവച്ചല്‍ സ്വദേശി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പിഴത്തുക കുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നിർദേശിച്ചു. പ്രതി കുറ്റക്കാരനാണെന്ന് രാവിലെ കോടതി കണ്ടെത്തിയിരുന്നു. 2023 ഓഗസ്റ്റ് 30ന് വീടിനു സമീപമുള്ള ക്ഷേത്ര മൈതാനത്ത് കളിച്ച ശേഷം മടങ്ങുകയായിരുന്ന ആദിശേഖറിനെ വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ പ്രിയരഞ്ജന് കാറിടിപ്പിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അപകടമെന്ന നിലയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യക്കുറ്റം ചുമത്തിയാണ് ആദ്യം പോലീസ് കേസെടുത്തത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത് കേസില്‍ നിര്‍ണായക തെളിവായി. പ്രിയരഞ്ജന് കാറിലിരിക്കുന്നതും ആദിശേഖര്‍ സൈക്കിളില്‍ കയറിയ ഉടന്‍ കാറോടിച്ചു കയറ്റി കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിക്ക് ആദിശേഖറിനോട് മുന്‍വൈരാഗ്യം ഉണ്ടായിരുന്നതായി തെളിഞ്ഞത്. പ്രതി ക്ഷേത്ര മതിലില്‍…
Read Moreകള്ളനോട്ട് പിടിച്ചെടുത്ത കേസ്; അന്വേഷണം അസമിലേക്കും; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്
തിരുവനന്തപുരം: കഴക്കൂട്ടത്ത് അസം സ്വദേശിയിൽ നിന്നു കള്ളനോട്ട് പിടിച്ചെടുത്ത കേസിൽ അന്വേഷണം അസമിലേക്കും വ്യാപിപ്പിക്കും.അസം സ്വദേശി പ്രേംകുമാർ ബിശ്വാസിൽ നിന്നാണ് കഴക്കൂട്ടം പോലീസ് 500 രൂപയുടെ കള്ളനോട്ട് പോലീസ് പിടിച്ചെടുത്തത്. വിശദമായ പരിശോധനയിൽ ഇയാളുടെ താമസ സ്ഥലത്ത് നിന്ന് 58 കള്ളനോട്ടുകൾ കൂടി പോലീസ് പിടിച്ചെടുത്തിരുന്നു. അസമിൽനിന്നു കൊണ്ട് വന്ന നോട്ടുകളാണിതെന്നും കഴക്കൂട്ടത്തെ വിവിധ കടകളിൽ സാധനങ്ങൾ വാങ്ങിയിട്ട് കള്ളനോട്ടുകൾ കൊടുത്തുവെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പോലീസ് കസ്റ്റഡിയിൽ വാങ്ങും. കേസിന്റെ ഗൗരവം കണക്കിലെടുത്ത് തുടർ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാനായി പോലീസ് നടപടി സ്വീകരിച്ചു. ഇന്നലെ വൈകുന്നേരത്തോടെയാണ് പ്രതിയെ കഴക്കൂട്ടം സിഐ പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read Moreബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചു കയറി മറിഞ്ഞു; രണ്ട് യുവാക്കൾ മരിച്ചു
പൂന്തുറ: പൂന്തുറയ്ക്ക് സമീപം ഹൈവേയില്‍ പുതുക്കാട് മണ്ഡപത്തിന് എതിര്‍വശത്തായി ബൈക്ക് തെന്നി മറിഞ്ഞ് രണ്ട് പേര് മരിച്ചു. വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന ശബരിയാറിന്റെ മകന് ഷാരോണ്‍ (19), വിഴിഞ്ഞം കോട്ടപ്പുറം കുരിശടിയ്ക്ക് സമീപം താമസിക്കുന്ന പീറ്ററിന്റെ മകന് ടിനോ (20) എന്നിവരാണ് മരിച്ചത്. ബൈക്കിനു പിന്നിലുണ്ടായിരുന്ന വിഴിഞ്ഞം കോട്ടപ്പുറം ഒസവില്ലാ കോളനിയില്‍ ആരോഗ്യത്തിന്റെ മകന് അന്‍സാരി (19) പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.ഇന്ന് പുലര്‍ച്ചെ 1.30 ഓടുകൂടി വിഴിഞ്ഞം ഭാഗത്തുനിന്നും പൂന്തുറ പളളിയിലെ ഉത്സവത്തോടനുബന്ധിച്ചുനടന്ന ഗാനമേളയ്ക്കു വന്നതായിരുന്നു മൂന്നു യുവാക്കളും. പുതുക്കാട് മണ്ഡപത്തിനു സമീപത്തെത്തിയപ്പോള്‍ ബൈക്ക് റോഡരികിൽ കൂട്ടിയിട്ടിരുന്ന മണ്ണില്‍ ഇടിച്ചുകയറി മറിയുകയായിരുന്നു. ഒരാള്‍ സംഭവ സ്ഥലത്തുവച്ചും മറ്റെയാള്‍ ആശുപത്രിയില്‍ വച്ചും മരിച്ചതായി പോലീസ് പറഞ്ഞു. അപകടം നടന്ന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ വിവരം പൂന്തുറ പോലീസില്‍ അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൂന്നുപേരെയും മെഡിക്കല്‍…
Read Moreവിഴിഞ്ഞത്തിന്റെ ക്രെഡിറ്റ് പിണറായി വിജയനു മാത്രം; സതീശന് അസൂയയും വിഷമവുമെന്ന് സിപിഎം മുഖപത്രം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ ഒൻപത് വർഷത്തെ കഠിന പ്രയത്നത്തിന്റെ ഫലമായാണ് വിഴിഞ്ഞം പദ്ധതി സാക്ഷാത്കരിക്കാൻ കഴിഞ്ഞതെന്ന് സിപിഎം മുഖപത്രം. തുറന്നു വിശ്വകവാടം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ കോണ്‍ഗ്രസിനെയും ബിജെപിയെയും നിശിതമായി വിമർശിക്കുന്നു. സംസ്ഥാന സർക്കാരും അദാനി പോർട്ടുമാണ് പദ്ധതിക്ക് വേണ്ടിയുള്ള വലിയ തുക ചെലവഴിച്ചത്. 818 കോടിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് മാത്രമാണ് കേന്ദ്രസർക്കാരിൽ നിന്നു ലഭിച്ചത്. ഇതാകട്ടെ വായ്പയായിട്ടാണ് ലഭിച്ചത്. വാസ്തവം ഇതായിരിക്കെ കേരളത്തിലെ ബിജെപി നേതൃത്വം പദ്ധതിയുടെ ക്രെഡിറ്റ് കേന്ദ്രസർക്കാരിന്റേതാണെന്ന് വരുത്താൻ അപഹാസ്യമായ പ്രചാരണമാണ് നടത്തുന്നത്. പിൻവാതിലിലൂടെ ഉദ്ഘാടന വേദിയിൽ കയറി കൂടിയ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെയും പാർട്ടി പത്രം നിശിതമായി വിമർശിക്കുന്നു.പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും വിമർശിക്കുന്നുണ്ട്. .ഉദ്ഘാടന വേദിയിൽ ഇടം കിട്ടിയിട്ടും ചടങ്ങ് ബഹിഷ്കരിച്ചു. ക്രെഡിറ്റ് ലഭിക്കാത്തതിലുള്ള വിഷമവും അസൂയയുമാണ് സതീശനെന്നും കുറ്റപ്പെടുത്തുന്നു. സതീശൻ സ്വയം അപഹാസ്യനായി.…
Read Moreവിഴിഞ്ഞത്തിന്റെ ശില്പി പിണറായി; ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി മന്ത്രി വാസവന്
തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി തുറമുഖ മന്ത്രി വി.എന്‍.വാസവന്. വിഴിഞ്ഞം പദ്ധതിയുടെ ശില്പി പിണറായി വിജയനാണെന്ന് വാസവന് പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമാക്കിയത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തിയാണ്. ഒന്നും നടക്കില്ല എന്ന പറഞ്ഞിടത്ത് എല്ലാം സാധ്യമാകും എന്ന നെപ്പോളിയന്റെ വാക്യം അര്‍ഥപൂര്‍ണമാക്കുന്ന തരത്തിലാണ് തുറമുഖത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ പങ്ക് വഹിച്ചത്. ഓഖി മുതലായ പ്രകൃതി ക്ഷോഭത്തിന്റെയും കോവിഡിന്റെയും വെല്ലുവിളികളെയും വലിയ പ്രക്ഷോഭ സമരങ്ങളെയും മറികടന്നാണ് പദ്ധതി അതിന്റെ ആദ്യഘട്ടം കടന്നത്. ഇതുവരെ 285 കപ്പലുകള്‍ തുറമുഖത്തെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Read Moreഅള്‍ട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കുക! ഏറ്റവും കൂടുതൽ പതിച്ചത് നാലിടത്ത്; വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കൂടുന്നതിനൊപ്പം അൾട്രാവയലറ്റ് രശ്മികളെയും സൂക്ഷിക്കണമെന്ന് മുന്നറിയിപ്പ്. ദുരന്ത നിവാരണ അഥോറിറ്റി പുറത്തുവിട്ട കണക്ക് പ്രകാരം വിവിധ കേന്ദ്രങ്ങളിൽ ഓറഞ്ച്, യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അഥോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചികാ വിവരങ്ങളാണ് പങ്കുവച്ചത്. പട്ടിക പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് പത്തനംതിട്ട ജില്ലയിലെ കോന്നി, ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ, കോട്ടയം ജില്ലയിലെ ചങ്ങനാശേരി, ഇടുക്കി ജില്ലയിലെ മൂന്നാർ എന്നിവിടങ്ങളിലാണ്. ഇവിടങ്ങളിൽ അള്‍ട്രാ വയലറ്റ് സൂചിക ഒമ്പതാണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക ആറുമുതൽ ഏഴുവരെയെങ്കിൽ യെല്ലോ അലർട്ടും എട്ടു മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് അലർട്ടും 11നു മുകളിലേക്കാണെങ്കിൽ റെഡ് അലർട്ടുമാണ് നല്‍കുക. ഇതുപ്രകാരം, നാലിടങ്ങൾക്കു പുറമേ, കൊല്ലം ജില്ലയിലെ കൊട്ടാരക്കര (എട്ട്), മലപ്പുറം ജില്ലയിലെ പൊന്നാനി (എട്ട്)…
Read Moreഷാജി എൻ. കരുണിന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിൽ
തിരുവനന്തപുരം: വിഖ്യാത ചലച്ചിത്രകാരൻ ഷാജി എന്‍.കരുണി(73)ന് സാംസ്കാരിക കേരളത്തിന്റെ അന്ത്യാഞ്ജലി.രാവിലെ 10 മുതല്‍ 12.30 വരെ കലാഭവനില്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കാരം ഇന്ന് വൈകുന്നേരം നാലിന് തൈക്കാട് ശാന്തികവാടത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഇന്നലെ വഴുതക്കാട് വസതിയില്‍ എത്തി വിവിധ മേഖലയിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഏറെ നാളായി അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാജി എന്‍ കരുണ്‍ ഇന്നലെ വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്തെ വീട്ടിലാണ് അന്തരിച്ചത്.കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാനായി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. മലയാള സിനിമയുടെ വളർച്ചയ്ക്കായി ഇനിയുമേറെ ചെയ്യാനുണ്ടെന്ന് തുറന്നു പറഞ്ഞും അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ മുഴുകിയും, എഴുപതുകളിലും കർമനിരതനായിരിക്കവേയാണ് രോഗത്തിന്റെ പിടിമുറുക്കലും അതേ തുടർന്നുള്ള ഷാജി എൻ. കരുണിന്റെ അപ്രതീക്ഷിത വിയോഗവും. 2011 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച ഷാജി എൻ. കരുണിന് സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന…
Read Moreതുടരുന്ന ബോംബ് ഭീഷണികൾ; ഇമെയിൽ വിവരങ്ങൾ കൈമാറണമെന്നു പോലീസ്
തിരുവനന്തപുരം: തലസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണിയിൽ ഇമെയിൽ വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്റ്റിനും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അധികൃതർക്കും നിർദേശം നൽകി സിറ്റി പോലീസ്. ഇന്നലെ തന്പാനൂർ റെയിൽവെ സ്റ്റേഷനിലും വിമാനത്താവളത്തിലും സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം എത്തിയിരുന്നു. രണ്ടിടത്തും പോലീസും ഡോഗ്സ്ക്വാഡും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കഴിഞ്ഞ ഒരാഴ്ചയിലേറെയായി തലസ്ഥാനത്തെ തന്ത്ര പ്രധാന കേന്ദ്രങ്ങളിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് ഇമെയിലിലൂടെ വ്യാജ ഭീഷണി എത്തിയിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സംശയകരമായി ഒന്നും കണ്ടെത്തിയില്ല.ഇമെയിൽ സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനും അയച്ച ആളിനെ കണ്ടെത്താനും മൈക്രോസോഫ്ട് അധികൃതരോട് സൈബർ പോലീസും സിറ്റി പോലീസും രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിവരങ്ങൾ നൽകാതെ കന്പനികൾ വീഴ്ച വരുത്തിയത് അന്വേഷണത്തെ ബാധിച്ചതിനെ തുടർന്നാണ് പോലീസ് നിലപാട് കടുപ്പിച്ച് അന്ത്യശാസനം നൽകിയിരിക്കുന്നത്. ഇ-മെയിലിലൂടെയുള്ള വ്യാജ ബോംബ് ഭീഷണിയിൽ ഐപി വിലാസം…
Read More