വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം അധികൃതര്‍ നടത്തിയ പരിശോധനയില്‍ 35.14 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടി. പിടിച്ചെടുത്ത സ്വര്‍ണത്തിന് 492.15 ഗ്രാം തൂക്കമുളളതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം ദമാമില്‍ നിന്നും എത്തിയ രണ്ട് യാത്രക്കാരില്‍ നിന്നുമാണ് 24 കാരറ്റിന്റെ സ്വര്‍ണം അധികൃതര്‍ പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വര്‍ണം ബാര്‍ രൂപത്തിലും നാണയങ്ങളായും ചെയിനുകളായും ധരിച്ചിരുന്ന വസ്ത്രത്തിനുളളില്‍ സ്പെഷ്യല്‍ പോക്കറ്റുകള്‍ നിര്‍മ്മിച്ച് അതിനുളളില്‍ ഒളിപ്പിച്ച ശേഷം വീണ്ടും വസ്ത്രം അഡീഷണലായി തുന്നിച്ചേര്‍ത്തായിരുന്നു സ്വര്‍ണം ഒളിപ്പിച്ചു കൊണ്ടു വന്നത്.
Read MoreCategory: TVM
തിരുവനന്തപുരത്തേക്ക് 33 ഇലക്ട്രിക് ബസ് കൂടി; ബസുകൾ വാങ്ങാൻ 500 കോടി അനുവദിച്ച് കേന്ദ്രസർക്കാർ
ചാത്തന്നൂർ: തിരുവനന്തപുരം ജില്ലയിലേക്ക് 33 ഇലക്ട്രിക് ബസുകൾ കൂടിയെത്തുന്നു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി അനുവദിച്ച ബസുകളിൽ 33 എണ്ണം ലഭിച്ചു. ഇതിൽ 31 ബസുകളാണ് സർവീസിന് വിവിധ യൂണിറ്റുകൾക്കായി അനുവദിച്ചത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ബസുകൾ വാങ്ങാൻ 500 കോടി കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ വിഹിതമായ 500 കോടിയും തിരുവനന്തപുരം കോർപറേഷന്റെ വിഹിതമായ 150 കോടി രൂപയും ചേർത്താണ് ഇലക്ട്രിക് ബസുകൾ വാങ്ങുന്നത്. ഇതിന്റെ ആദ്യഘട്ടമായി 33 ബസുകൾ എത്തിയത്. എത്തിയ ബസുകളിൽ തിരുവനന്തപുരം കോർപറേഷൻ പരിസിയിലുള്ള തിരുവനന്തപുരം സിറ്റി യൂണിറ്റിലേക്ക് നാലും പേരൂർക്കട, വികാസ് ഭവൻ യൂണിറ്റുകളിലേയ്ക്ക് 3 വീതവും വിഴിഞ്ഞം യൂണിറ്റിലേക്ക് അഞ്ചും കോർപറേഷന് പുറത്തുള്ള നെയ്യാറ്റിൻകര, കാട്ടാക്കട യൂണിറ്റുകൾക്ക് ആറു വീതവും ആറ്റിങ്ങൽ യൂണിറ്റിന് നാലും ബസുകൾ വീതം നല്‍കും. പുതുതായി എത്തിയ ഇലക്ട്രിക് ബസുകൾ കെ –…
Read Moreപെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: വിഷു, റംസാന് ചന്തകള്‍ ആരംഭിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് നല്കി. പൊതുവിപണിയില്‍ അവശ്യസാധനങ്ങളുടെ വില കുതിക്കുന്ന സാഹചര്യത്തില്‍ വിഷു, റംസാൻ ചന്തകള്‍ സാധാരണക്കാര്‍ക്ക് ആശ്വാസമാകുമെന്നും ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വങ്ങളില്‍നിന്നും ഒളിച്ചോടുന്ന സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ പേരില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. സപ്ലൈകോ ഔട്ട്ലെറ്റുകളില് അവശ്യസാധനങ്ങള്‍ ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങള്‍ ഇല്ലാത്ത അവസ്ഥ ഇപ്പോഴും തുടരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ വിപുലമായ ഉത്സവകാല ചന്തകള്‍ ഒഴിവാക്കാനാണ് സപ്ലൈകോയും ശ്രമിച്ചത്. സപ്ലൈകോ ആരംഭിച്ച വിഷു, റംസാന് ചന്തകളുടെ പ്രവര്‍ത്തനവും പേരിന് മാത്രമാണ്. നികുതി ഭീകരതയിലും വിലക്കയറ്റത്തിലും നട്ടംതിരിയുന്ന പാവങ്ങളെ സഹായിക്കാനോ ചേര്‍ത്ത് പിടിക്കാനോ തിരഞ്ഞെടുപ്പ് കാലത്ത് പോലും ഈ സര്‍ക്കാര്‍ തയാറാകുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താക്കുറിപ്പില്‍…
Read Moreതിരുവനന്തപുരത്ത് പോലീസുകാരനെ ലഹരിമാഫിയ ആക്രമിച്ചു ; ഹെൽമറ്റ് കൊണ്ട് മുഖത്തടിച്ചു
തിരുവനന്തപുരം: ചാലയിൽ പോലീസുകാരനുനേരേ ആക്രമണം. ഫോർട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജുതോമസിനാണ് മർദനമേറ്റത്. ലഹരിമാഫിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി പത്തു മണിയോടെ ചാല മരക്കട റോഡിന് സമീപമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ച പോലീസുകാരന്റെ കാലിൽ അക്രമിസംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിടിച്ചു. ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും പിന്നീട് ഇവർ മടങ്ങിപ്പോവുകയും ചെയ്തു. കുറച്ച് സമയത്തിനുശേഷം സിജുതോമസ് സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിലും മറ്റ് വാഹനത്തിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് സിജുവിനെ മര്‍ദിച്ചത്. സംഭവ സമയം സിജു സിവില്‍ ഡ്രസിലായിരുന്നു. അക്രമി സംഘം ഹെല്‍മെറ്റ് കൊണ്ട് സിജുവിന്റെ മുഖത്തടിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. മർദനത്തിൽ പരിക്കേറ്റ സിജു തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും…
Read Moreകാട്ടാക്കടയിൽ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർക്കു കുത്തേറ്റു; അക്രമത്തിൽ കലാശിച്ചത് കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കം
കാട്ടാക്കട: കാട്ടാക്കടയിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു. ഇന്നലെ രാത്രി 11.30 ന് കാട്ടാക്കട മുതിയാവിളയിലാണ് സംഭവം. ഡിവൈഎഫ്ഐ പ്രവർത്തകരായ സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നെഞ്ചിൽ കുത്തേറ്റ ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ഒരാളെ കാട്ടാക്കട പോലീസ് പിടികൂടി. മുതിയാവിള സ്വദേശി ജോബിയാണ് പിടിയിലായത്. മുതിയാവിളയിലെ ബസ് വെയിറ്റിംഗ് ഷെഡ്ഡിൽ ഇരുന്ന് ചിലർ മദ്യപിച്ചു. തുടർന്ന് അത് സംഘർഷമായി മാറി. ഇതറിഞ്ഞ ചിലർ ഓടിയെത്തി ഇവരെ പറഞ്ഞുവിടാൻ ശ്രമിക്കുകയും ബഹളമുണ്ടാക്കിയവരെ തടയാൻ ശ്രമിക്കുകയും ചെയ്തു. തുടർന്നാണ് അവിടെയിരുന്നവർ സജിൻ, ശ്രീജിത്ത് എന്നിവരെ കുത്തിയത്. ചില കുടുംബപ്രശ്നങ്ങളെ ചൊല്ലിയാണ് ഷെഡ്ഡിൽ ഇരുന്നവർ തമ്മിൽ കലഹിച്ചത്. കാട്ടാക്കട പോലീസ് അഞ്ചോളം പേർക്കെതിരേ കേസെടുത്തു.
Read Moreഅരുണാചലിൽ മലയാളികളുടെ മരണം; ആര്യയ്ക്ക് ഇമെയിൽ അയച്ച ആളെ തെരയുന്നു
തിരുവനന്തപുരം: അരുണാചലില്‍ മലയാളികളായ ദന്പതികളും യുവതിയും മരിച്ച നിലയിൽ കാണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ആര്യയ്ക്ക് ഇമെയിൽ അയച്ചിരുന്ന ആളെ തേടി പോലീസ്. ആര്യയുടെ ലാപ്ടോപ്പ് പരിശോധിച്ചപ്പോഴാണ് ഡോണ്‍ ബോസ്കോ എന്ന ഐഡിയിലേക്ക് നടന്ന ആശയവിനിമയങ്ങളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചത്. ഈ ഇമെയിൽ ആരുടേതാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഡോൺബോസ്കോ എന്നത് നവീനോ ദേവീയോ ആണോയെന്നും അല്ലെങ്കിൽ പുറത്തു നിന്നുള്ള മറ്റാരെങ്കിലുമാണോയെന്നും അന്വേഷിക്കുന്നുണ്ട്. മരണത്തിന് എന്തുകൊണ്ട് അരുണാചൽ പ്രദേശ് തെരഞ്ഞെടുത്തുവെന്നും പോലീസിനെ കുഴയ്ക്കുന്നുണ്ട്. കോട്ടയം മീടനം സ്വദേശികളും ദമ്പതികളുമായ നവീന്‍ (39), ദേവി (39), വട്ടിയൂര്‍ക്കാവ് മേലത്തുമേലെ സ്വദേശിനി ആര്യ നായര്‍ (27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 2021 മുതലുള്ള ഇവരുടെ ഇമെയില്‍ രേഖകളാണ് പരിശോധിച്ചത്.
Read Moreതിരുവനന്തപുരത്ത് ടിടിഇയെ ആക്രമിച്ച സംഭവം; കേസെടുത്ത് പോലീസ്
കൊച്ചി: തിരുവനന്തപുരത്ത് ഇന്നലെ ടിടിഇയെ ആക്രമിച്ച സംഭവത്തില്‍ എറണാകുളം റെയില്‍വേ പോലീസ് കേസെടുത്തു. അന്‍പത്തഞ്ചു വയസു തോന്നിക്കുന്ന ഭിക്ഷാടകനാണ് പ്രതിയെന്ന സംശയത്തിലാണ് പോലീസ്. ഇന്നലെ തിരുവനന്തപരത്തേക്കുള്ള ജനശതാബ്ദി എക്സ്പ്രസിലെ ടിടിഇ ആയ എറണാകുളം പൂക്കാട്ടുപടിയില്‍ താമസിക്കുന്ന കൊരട്ടി സ്വദേശിയായ ടിടിഇ ജയ്സണ്‍ തോമസാണ് അജ്ഞാതന്റെ അക്രമണത്തിന് ഇരയായത്. 55 വയസുള്ള ഭിക്ഷാടകനാണ് ജയ്സണെ ആക്രമിച്ചതെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എറണാകുളം-തിരുവനന്തപുരം ട്രെയിനുകളില്‍ ഇയാള്‍ ഭിക്ഷാടനം നടത്താറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളെ കണ്ടെത്തുന്നതിനായി സിസിടിവി കേന്ദ്രീകരിച്ച് റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. ജനശതാബ്ദി എക്സ്പ്രസിലേക്ക് ടിക്കറ്റില്ലാതെ കയറാനുള്ള ശ്രമം തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതി ജയ്സന്റെ മുഖത്തടിക്കുകയായിരുന്നു. കേറ്ററിങ് തൊഴിലാളിയെ തള്ളിയിട്ട് തിരുവനന്തപുരം സ്റ്റേഷനില്‍ മറഞ്ഞ അക്രമിയെ കണ്ടെത്താനായി ദീര്‍ഘനേരം തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അക്രമിയുടെ അടിയേറ്റുണ്ടായ പരുക്കുകളുമായി ജോലി തുടര്‍ന്ന ജെയ്സന് എറണാകുളത്തെത്തി ചികില്‍സ തേടുകയായിരുന്നു. എറണാകുളം നോര്‍ത്ത്…
Read Moreതിരുവനന്തപുരം വിമാനത്താവളത്തില്‍ 3.75 കോടിയുടെ സ്വര്‍ണവും 70 ലക്ഷത്തിന്റെ സിഗരറ്റും പിടികൂടി
വലിയതുറ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിയ യാത്രക്കാരില്‍ നിന്നും അനധികൃതമായി കൊണ്ട് വന്ന 5.85 കിലോ സ്വര്‍ണം പിടികൂടി. ഇതിന് പൊതു വിപണിയില്‍ 3.75 കോടി രൂപ കണക്കാക്കുന്നു. അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ പിടികൂടിയ മൊത്തം സ്വര്‍ണത്തിന്റെ കണക്കാണിത്. സ്വര്‍ണത്തിന് പുറമെ 31 ന് അധികൃതര്‍ നടത്തിയ പരിശോധനയില്‍ വിദേശത്തു നിന്നും എത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നുമായി സിഗരറ്റുകളുടെ 84,900 സ്റ്റിക്കുകളാണ് പിടിച്ചെടുത്തത്. ഇതിന് പൊതു വിപണിയില്‍ 21 ലക്ഷം രൂപ വലമതിക്കുന്നു. കസ്റ്റംസ് അധികൃതര്‍ മാര്‍ച്ച് മാസത്തില്‍ മൊത്തം 70 ലക്ഷം രൂപയുടെ സിഗരറ്റാണ് യാത്രക്കാരില്‍ നിന്നും പിടിച്ചെടുത്തത്.
Read Moreതിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷക്കാരന്റെ ആക്രമണം; കണ്ണിനു പരിക്കേറ്റു
തിരുവനന്തപുരം: തിരുവനന്തപുരത്ത് ടിടിഇക്കുനേരേ ഭിക്ഷാടകന്റെ ആക്രമണം. ടിടിഇയെ ആക്രമിച്ചശേഷം ഭിക്ഷാടകൻ രക്ഷപ്പെട്ടു. തിരുവനന്തപുരം തന്പാനൂർ റെയിൽവേ സ്റ്റേഷനിൽനിന്നു യാത്ര തിരിച്ച തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ് ട്രെയിനിലായിരുന്നു സംഭവം. ടിടിഇ ജയ്സണ്‍ തോമസിന് നേരേയാണ് ആക്രമണമുണ്ടായത്. ടിക്കറ്റ് ചോദിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് ജയ്സണ്‍ പറഞ്ഞു. ആദ്യം മുഖത്ത് തുപ്പുകയും പിന്നീട് മുഖത്തടിക്കുകയും ചെയ്തെന്ന് ജയ്സണ്‍ പറഞ്ഞു. മർദ്ദനത്തിൽ ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. ട്രെയിനിലുണ്ടായിരുന്ന കാറ്ററിംഗ് തൊഴിലാളികളെയും യാത്രക്കാരെയും തള്ളിമാറ്റിയശേഷം അക്രമി രക്ഷപ്പെടുകയായിരുന്നുവെന്ന് ജയ്സണ്‍ പറഞ്ഞു. റെയിൽവേ പോലീസിലും ആർപിഎഫിലും പരാതി നൽകിയതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നു ട്രെയിൻ പുറപ്പെട്ട ഉടനെയായിരുന്നു ആക്രമണവും അക്രമിയുടെ രക്ഷപ്പെടലും ഉണ്ടായത്. സിസിടിവി കാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം തൃശൂരിൽ ടിക്കറ്റ് പരിശോധനക്കിടെ ടിടിഇ വിനോദിനെ ഇതരസംസ്ഥാന തൊഴിലാളി…
Read Moreശശി തരൂരിന്റെ കൈവശം 49.31 കോടിയുടെ സ്വത്ത്
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഡോ. ശശി തരൂരിന്റെ കൈവശം ഉള്ളത് 36,000 രൂപ. വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണത്തിന്റെ മൂല്യവും ഉൾപ്പെടെ 49,31,51,505 രൂപയുടെ സ്വത്താണുള്ളത്. നാമനിർദേശ പത്രികയോടൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. ഡൽഹി രജിസ്ട്രേഷനുളള രണ്ട് കാറുകളുണ്ട്. 2016, 2020 വർഷങ്ങളിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഈ കാറുകൾക്ക് കണക്കാക്കുന്നത് 22,68,506 രൂപയുടെ മൂല്യമാണ് ബാങ്ക് ഓഫ് ഇന്ത്യ ന്യൂഡൽഹി കൈലാസ് ശാഖയിൽ 67,94,007 രൂപ സേവിംഗ് അക്കൗണ്ടിൽ ഉള്ള തരൂരിന് ഈ ബാങ്കിൽ സ്ഥിരനിക്ഷേപമായി 87,65,050 രൂപയുമുണ്ട്. എച്ച്ഡിഎഫ്സി കരമന ബ്രാഞ്ചിൽ സേവിംഗ്സ് അക്കൗണ്ടായി 36,54,774 രൂപയും 10,440,715 രൂപ ഫിക്സഡ് ഡിപ്പോസിറ്റുമുണ്ട്. എസ്ബിഐ പാർലമെന്റ് ഹൗസ് ബ്രാഞ്ചിൽ 71,38,778 രൂപയും എച്ച്ഡിഎഫ്സി ബഹ്റിൻ മനാമ ബ്രാഞ്ചിൽ 3,36,99,511 രൂപയും അമേരിക്കയിലെ ബാങ്ക് ഓഫ് ന്യൂയോർക്കിൽ 22,85,001 രൂപയും ന്യൂയോർക്ക്…
Read More