വിഴിഞ്ഞം: പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിനെ പൊതു സ്ഥലത്ത് മാലിന്യക്കൂന്പാരത്തിനു സമീപം അമ്മ ഉപേക്ഷിച്ചത് കാമുകനൊത്ത് തമിഴ്നാട്ടിൽ സ്വസ്ഥമായി ജീവിക്കാൻ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് അമ്മ ഇങ്ങനെ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പുതിയതുറ പി.എം. ഹൗസിൽ റോസ്മേരി (22) കാമുകനായ പുതിയതുറ ചെക്കിട്ടവിളാകം പുരയിടത്തിൽ സജൻ (27) എന്നിവരെവിഴിഞ്ഞം ആഴിമലയിലെ പാറക്കെട്ടുകൾക്കിടയിൽ നിന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാറിന്റെ നേതൃത്വത്തിൽ കാഞ്ഞിരംകുളം എസ്ഐ. പ്രതാപ്ചന്ദ്രൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ വിൽസ്, വിഷ്ണു, അജീഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ഗൾഫിലുള്ള ഭർത്താവിനെ ഉപേക്ഷിച്ചാണ് സജനൊപ്പം റോസ്മേരി ഒളിച്ചോടിയത്. കഴിഞ്ഞ 22ന് ആശുപത്രിയിൽ പോകുന്നുവെന്ന് അറിയിച്ചായിരുന്നു യുവതി കുഞ്ഞുമായിവീടുവിട്ടിറങ്ങിയത്. വീട്ടുകാർ പരാതിപ്പെട്ടതോടെ സൈബർ സെല്ലിന്റെ സഹായത്തോടെ കാഞ്ഞിരംകുളം പോലീസ് നടത്തിയ അന്വേഷണത്തിൽ സംഘം തിരുവല്ലയിൽ ഉള്ളതായി തെളിഞ്ഞു. പോലീസ് എത്തുന്നതറിഞ്ഞ ഇരുവരും തമിഴ്നാട്ടിലേക്കു മുങ്ങി. കാഞ്ചിപുരം,…
Read MoreCategory: Editor’s Pick
ഓട്ടന്തുള്ളലിനുശേഷം തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ ചെന്നു, രണ്ടു യുവാക്കള്‍ ഒപ്പംകൂടി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു, മലപ്പുറത്ത് ഓട്ടന്തുള്ളല് കലാകാരനു മര്‍ദ്ദനം
ഓട്ടന്തുള്ളല് കലാകാരന് ലൈംഗികബന്ധത്തിന് സമ്മതിക്കാത്തതിന് തുടര്‍ന്ന് മര്‍ദ്ദിച്ച് അവശനാക്കി. വളാഞ്ചേരി സ്വദേശി കലാമണ്ഡലം ജിനേഷിനാണ് മര്‍ദ്ദനമേറ്റത്. മലപ്പുറം വളാഞ്ചേരിയിലാണ് സംഭവം. ഓട്ടന്‍ തുള്ളല്‍ അവതരിപ്പിച്ച ശേഷം താമരശ്ശേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കെ എസ്ആര്‍ ടി സി ബസില്‍ നാട്ടിലേക്ക് തിരിച്ച ജിനേഷ് പുലര്‍ച്ചെ രണ്ടു മണിയോടുകൂടി തട്ടുകടയില്‍ ചായ കുടിക്കാന്‍ ഇറങ്ങിയപ്പാഴാണ് സംഭവം നടന്നത്. പരിചയക്കാരെന്ന ഭാവേന എത്തിയ രണ്ടുപേര്കാറിലേക്ക് വിളിച്ചാണ് ലൈംഗീക ബന്ധത്തിന് നിര്‍ബന്ധിച്ചത് .വഴങ്ങാതെ വന്നതിനെ തുടര്‍ന്ന് ജിനേഷിനെ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ ജിനേഷിനെ വളാഞ്ചേരി നടക്കാവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 17 വര്‍ഷമായി കേരളത്തിനകത്തും പുറത്തുമായി നിരവധി വേദികളില്‍ ഓട്ടന്തുള്ളല് അവതരിപ്പിച്ച ജിനേഷ് പ്രശസ്ത തുള്ളല്‍കലാകാരന്‍ കലാമണ്ഡലം ഗീതാനന്ദന്റെ ശിഷ്യനാണ്. ജിനേഷിന്റെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Read Moreഇന്ത്യയുടെ പെണ്ണഴക്! ചില്ലറക്കാരിയല്ല ചില്ലർ; ഫിറ്റ്നസ് രഹസ്യവും ഭാവി പരിപാടികളും
നീണ്ട പതിനേഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം ലോക സുന്ദരിപട്ടം വീണ്ടും ഇന്ത്യയിൽ എത്തിയിരിക്കുന്നു. ചൈനയിലെ സാന്യയിൽ നടന്ന മത്സരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിറകിലാക്കിയാണ് ഹരിയാന സ്വദേശിയായ മാനുഷി ചില്ലർ ഈ നേട്ടം കരസ്ഥമാക്കിയത്. ആറാമത് മിസ് വേൾഡ് കിരീടമാണ് മെഡിക്കൽ വിദ്യാർഥിനിയായ ഈ ഇരുപത്തൊന്നുകാരിയിലൂടെ ഇന്ത്യയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ ലോകസുന്ദരി മിസ് പോർട്ടോറിക്കോ, സ്റ്റെഫാനി ഡെൽ വാലേ മാനുഷിയെ കിരീടം ചൂടിച്ചപ്പോൾ ലോകസൗന്ദര്യത്തിെൻറ നെറുകയിൽ ഒരിക്കൽക്കൂടി ഒരിന്ത്യൻ സുന്ദരിയുടെ ആനന്ദക്കണ്ണീർ പതിച്ചു. അടുത്തറിയാം ഈ സുന്ദരിയെ… ചില്ലറക്കാരിയല്ല ചില്ലർ 1997 മേയ് പതിനാലിനാണ് മാനുഷി എന്ന ഹരിയാനക്കാരി ജനിച്ചത്. അച്ഛൻ മിത്ര ബസു ചില്ലറും അമ്മ നീലം ചില്ലറും ഡോക്ടർമാർ. ദാൽമിത്ര ചില്ലറും ദേവാംഗന ചില്ലറുമാണ് സഹോദരങ്ങൾ. മാതാപിതാക്കളുടെ പാത പിന്തുടർന്ന് ഡോക്ടറാവാനായിരുന്നു ചെറുപ്പം മുതൽ മാനുഷിയുടെ ആഗ്രഹം. ന്യൂഡൽഹിയിലെ സെൻറ് തോമസ് സ്കൂളിലെ…
Read Moreഅറബി പണി തുടങ്ങി! പൂർണമായ തുകയുടെ രേഖകളും ഇന്ത്യയിൽ നേരിട്ട ദുരനുഭവങ്ങളും കോടതിയെ ബോധിപ്പിച്ച് അൽ മർസൂഖി; ബിനോയിയുടെ വിലക്ക് മുറുകുന്നു
മാവേലിക്കര: ജാസ് കന്പനി ഉടമ ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി തന്റെ ഉടമസ്ഥതിയുള്ള ജാസ് കന്പനി്ക്ക് ബിനോയ് കോടിയേരി നൽകാനുള്ള പൂർണമായ തുകയുടെ വിശദാംശങ്ങളും തിനിക്ക് ഇന്ത്യയിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളും ദുബായ് കോടതിയെ ബോധിപ്പിച്ചു. ജാസ് കന്പനിയുടെ ഈ നീക്കത്തിലൂടെ നൽകാനുള്ള 13 കോടി രൂപ അടയ്ക്കാതെ ബിനോയ് കോടിയേരിക്കു ഇനി കേരളം കാണാൻ സാധിക്കില്ലയെന്നാണ് അഭിഭാഷകർ പറയുന്നത്. ഈ മാസം ഒന്നാം തീയതി ജാസ് കന്പനി ബിനോയ് കോടിയേരിക്കെതിരെ ദുബായ് കോടതിയിൽ സിവിൽ കേസ് രജിസ്റ്റർ ചെയ്തത് ഒരു ചെക്കിന്റെ തുകയായ പത്തുലക്ഷം ദിർഹം(1.74 കോടി രൂപ)യുടേതായിരുന്നു. നിലവിലുള്ള യാത്രാവിലക്ക് നീക്കാനായി ബിനോയി മേൽക്കോടതിയായ ദുബായ് ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയെ സമീപിച്ചതും ഈ കേസിന്റെ അടിസ്ഥാനത്തിലായിരുന്നു. ബാങ്ക് ഗ്യാരണ്ടിയോ തത്തുല്യമായ തുകയോ അടച്ച് യാത്രാവിലക്കു നീക്കാമെന്ന് കോടതി നിർദേശവും നൽകിയിരുന്നു. ഇതിനുള്ള ശ്രമങ്ങൾ…
Read Moreഭാര്യയാകാന്‍ പോകുന്ന പെണ്‍കുട്ടിയെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തിന്റെ മതില് ചാടിയ മലയാളി വേരുള്ള യുവാവ് പിടിയില്‍; എന്റെ സ്നേഹം കാണിക്കാന്‍ ചെയ്ത കാര്യത്തില്‍ തെറ്റില്ലെന്ന് യുവാവ്
പ്രതിശ്രുത വധുവിനെ കാണാന്‍ ഷാര്‍ജ വിമാനത്താവളത്തില്‍ നുഴഞ്ഞു കയറിയ ഇന്ത്യാക്കാരന് പിടിയില്‍. വിമാനത്താവളത്തിന്റെ മതില് ചാടികടന്ന് റണ്‍വെയിലുണ്ടായ വിമാനത്തില്‍ കയറാന്‍ ശ്രമിക്കുകയായിരുന്നു. 26-കാരനായ ഈ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ മലയാളി വേരുകളുള്ള മുംബൈക്കാരനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ലെന്നും സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്നും യുവാവ് അധികൃതരോട് വ്യക്തമാക്കി. നാട്ടിലേക്ക് തിരിക്കുകയായിരുന്ന പ്രതിശ്രുത വധുവിനെയാണ് സാഹസത്തിലൂടെ എഞ്ചനീയര്‍ കാണാനെത്തിയത്. ലഗ്ഗേജ് കയറ്റിറക്ക് തൊഴിലാളിയാണെന്ന് പറഞ്ഞാണ് ഇയാള്‍ വിമാനത്തിനടുത്തെത്തിയത്. പാസ്പോര്‍ട്ട് തൊഴിലുടമയുടെ അടുത്താണെന്നും പോലീസിനോട് പറഞ്ഞു. പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. ഇതോടെയാണ് യുവാവ് സാഹസത്തിന് തയ്യാറായത്. അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന്…
Read Moreആർഭാടങ്ങൾക്ക് ഒരു കുറവും വരുത്താതെ സിപിഎം സമ്മേളനങ്ങൾ പൂത്തിയായി; സമ്മേളനങ്ങൾ കൊഴുത്തപ്പോൾ ചെലവ് 100 കോടി കവിഞ്ഞു; വരവ് ചിലവ് കണക്കുകൾ ഇങ്ങനെ…
ഡൊമനിക് ജോസഫ് മാന്നാർ: സിപിഎം സമ്മേളനങ്ങൾ താഴെ തട്ടുമുതൽ ആർഭാടങ്ങൾക്ക് ഒട്ടും കുറവില്ലാതെയാണ് നടത്തിയത്. ബ്രഞ്ച് മുതൽ ജില്ലാ സമ്മേളനങ്ങൾ വരെ പൂർത്തിയായി കഴിഞ്ഞപ്പോൾ ചെലവ് 100 കോടി കഴിഞ്ഞു. സംസഥാന സമ്മേളനം കൂടിയാകുന്പോൾ ചെലവ് ഇനിയും വർദ്ധിക്കും. കഴിഞ്ഞ നവംബർ മുതലാണ് സിപിഎം സമ്മേളനങ്ങൾ ആരംഭിച്ചത്. ബ്രാഞ്ച് സമ്മേളനങ്ങൾ മുതൽ ആർഭാടമായി തന്നെയാണ് നടത്തിയത്. ഒരി ദിവസം നീണ്ട് നിൽക്കുന്ന തരത്തിൽ സംഘടിപ്പിച്ച ബ്രാഞ്ച് സമ്മേളനങ്ങൾക്ക് മാത്രമായി 5000 മുതൽ 7500 രൂപ വരെ ചെലവഴിച്ചിട്ടുണ്ട്. കൊടി,തോരണങ്ങൾ, പ്രചാരണ ബോർഡ്, നോട്ടീസ് എന്നിവയ്ക്കായി 3000 രൂപയാണ് ഒരോ ബ്രാഞ്ച് സമ്മേളനങ്ങളിലും ചെലവാക്കിയത്. ബഹുജന പങ്കാളിത്തത്തോടെയാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചത്. പ്രകടനമായി പുഷ്പാർച്ചന നടത്തിയ ശേഷം തിരികെ എത്തിയവർക്ക് ചായയും ലഘുഭക്ഷണവും തുടർന്ന് ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് പങ്കെടുത്തവർക്കെല്ലാം ഉച്ചയൂണ്. ഇത്തരത്തിൽ ഭക്ഷണത്തിന് മാത്രമായി 4000 രൂപയോളമാണ്…
Read Moreകാമുകനുമായി സംസാരിക്കുന്നത് പത്താംക്ലാസുകാരനായ സഹോദരന് കണ്ടു, അമ്മയോട് പറയരുതെന്ന് പറഞ്ഞത് അനിയന് അനുസരിച്ചില്ല, പത്തൊമ്പതുകാരി സ്വന്തം അനുജനെ ഇല്ലാതാക്കിയത് ഇങ്ങനെ
പത്താംക്ലാസുകാരനായ സഹോദരനെ കഴുത്തറത്തു കൊന്ന പത്തൊമ്പതുകാരിയെ പൊലീസ് അറസ്റ്റുചെയ്തു. കാമുകനെപ്പറ്റി അമ്മയോട് പറഞ്ഞതിന്റെ ദേഷ്യത്തിലായിരുന്നു അരുംകൊല. റോത്തക്കിനുസമീപത്തെ സമര് ഗോപാല്‍പുര്‍ ഗ്രാമത്തില്‍ കാജള്‍ ആണ് പിടിയിലായത്. മോണ്ടി സിംഗാണ് ക്രൂരമായി കൊല്ലപ്പെട്ടത്. അനുജനെ കൊന്നശേഷം കുറ്റം അച്ഛനുമേല്‍ കെട്ടിവയ്ക്കാനും കാജള്‍ ശ്രമിച്ചു. കാമുകനുമായി ഫോണില്‍ സംസാരിക്കുന്നതിനെക്കുറിച്ച് അമ്മയോട് പറയരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ടെങ്കിലും മോണ്ടിസിംഗ് വഴങ്ങിയില്ല. ഇതില്‍ കലിപൂണ്ട കാജള്‍ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊന്നു. പിന്നീട് മൃതദേഹം കിടക്കയില്‍ ഇട്ടതിന് ശേഷം തറയിലും വസ്ത്രത്തിലും പറ്റിയ ചോരക്കറ കഴുകി വൃത്തിയാക്കി. തുടര്‍ന്ന് വീട്ടില്‍ നിന്നിറങ്ങി ബസില്‍ പാനിപ്പത്തിലേക്ക് രക്ഷപ്പെട്ടു. അവിടെ എത്തിയ ശേഷമാണ് അച്ഛനുമേല്‍ കുറ്റംകെട്ടിവയ്ക്കാന് ശ്രമിച്ചത്. അച്ഛന് തേജ് പാല് മോണ്ടി തന്നെയും അനുജനെയും കൊല്ലാന്‍ ശ്രമിച്ചെന്നും ഒരുതരത്തിലാണ് താന്‍ അവിടെനിന്ന് രക്ഷപ്പെട്ടെന്നും കാജള്‍ അമ്മ സുശീലയെ ഫോണ്‍ വിളിച്ച് അറിയിച്ചു. ഇതുകേട്ട്…
Read Moreത്രിപുരയില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ഞെട്ടിക്കുന്ന തോല്‍വിയെന്ന് ജന്‍ കി ബാത്ത് അഭിപ്രായ സര്‍വേ, പൂജ്യം സീറ്റില്‍ നിന്ന് 37 സീറ്റ് വരെ നേടി ബിജെപി അധികാരത്തില്‍ എത്തുമെന്ന് സര്‍വേ, ഫലങ്ങള്‍ ഇങ്ങനെ
സിപിഎമ്മിന്റെ രാജ്യത്തെ ഏക ഉരുക്കുകോട്ടയാണ് ത്രിപുര. പശ്ചിമബംഗാളില്‍ തകര്‍ന്നടിഞ്ഞപ്പോഴും കേരളത്തില്‍ ഇടയ്ക്കിടെ മാറ്റിമാറി അധികാരത്തില്‍ വരുമ്പോഴും ത്രിപുര ചുവപ്പണിഞ്ഞ് തന്നെയായിരുന്നു. എന്നാല്‍ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ മാറിമറിയുമെന്നാണ് ന്യൂസ് എക്സ് – ജന്‍ കിബാത്ത് അഭിപ്രായ സര്‍വേയില്‍ പറയുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ഏറെക്കുറെ അടുത്തു നില്ക്കുന്ന സര്‍വേ നടത്തിയവരാണ് ജന്‍ കി ബാത്ത്. അതുകൊണ്ട് തന്നെ സിപിഎമ്മിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നതാണ് സര്‍വേഫലം. ബിജെപി-ഐപിഎഫ്ടി സഖ്യം കേവല ഭൂരിപക്ഷം സര്‍വേ പറയുന്നു. സഖ്യം 31 മുതല്‍ 37 സീറ്റുകള്‍ വരെ നേടും. സിപിഎം 23 മുതല്‍ 29 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിനും മറ്റുള്ളവര്‍ക്കും സീറ്റുകള്‍ ഒന്നും ലഭിക്കില്ല. ബിജെപി സഖ്യം 58 ശതനമാനം വോട്ടുകള്‍ നേടും. സിപിഎമ്മിന്റെ വോട്ട് വിഹിതം 42 ശതമാനമായി ചുരുങ്ങുമെന്നും സര്‍വേ പറയുന്നു. ഫെബ്രുവരി 18 നാണ്…
Read Moreതെരുവില്‍ കുരയ്ക്കുന്ന പട്ടികള്‍ക്കെതിരെ കല്ലെറിഞ്ഞു കൊണ്ടിരുന്നാല്‍ ജീവിതത്തില്‍ ഉയര്‍ച്ച ഉണ്ടാകില്ലല്ലോ! സീരിയലിനെ കളിയാക്കി ചെയ്ത വീഡിയോയും പണിയായി; നടി ഗായത്രി സുരേഷ് പറയുന്നു
കരുത്തേറിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടനടിയായി മാറിയ വ്യക്തിയാണ് നടി ഗായത്രി സുരേഷ്. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാരുടെ ഇഷ്ടകഥാപാത്രമാണ് ഗായത്രി. അവര്‍ ഇടയ്ക്കിടെ എടുത്തങ്ങ് ഉപയോഗിച്ചുകളയും. അതിന് ചില പ്രത്യേക കാരണങ്ങളുമുണ്ട്. അതേക്കുറിച്ച് ഗായത്രി അടുത്തിടെ ഒരു ചാനലിനോട് പങ്കുവയ്ക്കുകയുണ്ടായി. അതിങ്ങനെയായിരുന്നു…സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതില്‍ താന്‍ പണ്ടേത്തേക്കാള്‍ ശ്രദ്ധിക്കാറുണ്ടെന്നാണ് ഗായത്രി പറഞ്ഞത്. കഴിഞ്ഞവര്‍ഷം ഒരു മലയാളം സീരിയലിനെ കളിയാക്കി സ്പൂഫ് വീഡിയോ ചെയ്തതിന് ശേഷം തനിക്കെതിരെ വന്ന വിമര്‍ശനങ്ങളാണ് ഈയൊരു തീരുമാനത്തിന് പിന്നിലെന്നും ഗായത്രി വ്യക്തമാക്കി. എന്നോട് വെറുപ്പുള്ളപോലെ ചിലര്‍ പ്രതികരിച്ചപ്പോള്‍ ഞാന്‍ ഒരു മുന്‍കരുതല്‍ എടുത്തതാണ്. സീരിയലിനെ കളിയാക്കി വീഡിയോ ചെയ്തത് ഇത്ര വലിയ പണിയാകുമെന്ന് കരുതിയില്ല. പക്ഷേ ഇപ്പോള്‍ എനിക്ക് തോന്നുന്നത് നമ്മള് എത്ര ശ്രദ്ധിച്ചാലും വെറുക്കേണ്ടവര്‍ വെറുക്കുമെന്നാണ്. നമുക്ക് ചെയ്യേണ്ടത് ചെയ്യാമെന്ന് മാത്രം. മെക്സികന്‍ അപാരത പുറത്തിറങ്ങിയപ്പോള്‍ ഗായത്രി സംസാരിക്കുന്ന ശൈലിയെ കളിയാക്കി നിരവധി ട്രോളുകള്‍…
Read Moreകോടിയേരി ബാലകൃഷ്ണന് തിരിച്ചടിയായി ബിനീഷിന്റെ കേസും പൊങ്ങിവരുന്നു, ബിനീഷ് ദുബായില്‍ തട്ടിപ്പ് കേസില്‍ ശിക്ഷിക്കപ്പെട്ടയാളെന്ന വാര്‍ത്തകള്‍ പുറത്ത്, സിപിഎം കൂടുതല്‍ പരുങ്ങലിലേക്ക്
സിപിഎം സംസ്ഥാന സെക്രട്ടറി ബിനോയ് കോടിയേരിയുടെ തട്ടിപ്പ് കേസിനു പിന്നാലെ ബിനീഷ് കോടിയേരിയുടെ കേസും പൊങ്ങിവരുന്നു. സിനിമ താരം കൂടിയായ ബിനീഷ് ദുബായില്‍ തട്ടിപ്പു കേസില്‍ ശിക്ഷിക്കപ്പെട്ടയാളാണെന്നാണ് മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗള്‍ഫില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ഇംഗ്ലീഷ് മാധ്യമങ്ങളും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്റെ തട്ടിപ്പുകേസിന് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. മധ്യമത്തില്‍ വന്ന റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ- ദുബായില്‍ മൂന്ന് പൊലീസ് സ്റ്റേഷനുകളിലായി അരക്കോടിയോളം രൂപയുടെ കേസുകളാണ് ബിനീഷിനെതിരെയുള്ളത്. ബര്‍ദുബായ് പോലീസ് സ്റ്റേഷനില്‍ 2015 ഓഗസ്റ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട 18877/15 നമ്പര്‍ കേസിലാണ് ബിനീഷ് ശിക്ഷിക്കപ്പെട്ടത്. ഏതാണ്ട് 40ലക്ഷം രൂപയോളം വരുന്ന രണ്ടേകാല്‍ ലക്ഷം ദിര്‍ഹം തട്ടിയെന്നായിരുന്നു പരാതി. 2017 ഡിസംബര്‍ 10ന് ജഡ്ജി ഉമര്‍ അത്തീബ് മുഹമ്മദ് ദിയാബ് അല്‍മറി നല്കിയ വിധിയില്‍ രണ്ടുമാസം തടവാണ് ബിനീഷിന് വിധിച്ചത്. എന്നാല്‍ ബിനീഷ് പിടികൊടുക്കാതെ…
Read More