നാഗ്പുര്‍: രാജ്യത്ത് കൊടും വരള്‍ച്ച വരാന്‍ പോകുന്നെന്ന് റിപ്പോര്‍ട്ട്. 2015ലെ കൊടുംചൂടില്‍ ഇന്ത്യയില്‍ ജീവന് നഷ്ടമായത് 2500 പേര്‍ക്കാണെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍ വരാന്‍ പോകുന്നത് അതിലും ഭീഷണിയുയര്‍ത്തുന്ന ഉഷ്ണകാലമാണെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഇന്റര്ഗവണ്മെന്റല് പാനലാണ് (ഐപിസിസി) ഇന്ത്യയെ ആശങ്കയിലാക്കുന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച പുറത്തുവിട്ടത്. വ്യവസായവല്‍ക്കരണത്തിനു മുന്പുണ്ടായിരുന്നതിനേക്കാള് രണ്ടു ഡിഗ്രി സെല്‍ഷ്യസ് താപം കൂടിയാല്‍ ഇന്ത്യ വീണ്ടും അതികഠിനമായ ഉഷ്ണത്തിലേക്കു പോകും. ഡിസംബറില്‍ പോളണ്ടില്‍ നടക്കുന്ന കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയില്‍ ഈ വിഷയവും ചര്‍ച്ച ചെയ്യും. ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ പുറന്തള്ളുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയില്‍ നിര്‍ണായകമാകും. ആഗോള താപനം 2030നും 2052നും ഇടയ്ക്ക് 1.5 ഡിഗ്രി സെല്‍ഷ്യസിലെത്തിച്ചേരുമെന്നാണു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇന്ത്യന്‍ ഉപദ്വീപില്‍ താപവാദത്തിന് ഏറ്റവും കൂടുതല്‍ ഇരയാകുക കൊല്‍ക്കത്തയും പാക്കിസ്ഥാനിലെ കറാച്ചിയുമായിരിക്കും. 2015ലേതിനു സമാനമായി രണ്ടു നഗരങ്ങളിലും…
Read MoreCategory: Editor’s Pick
സ്റ്റാർട്ട്, ആക്ഷൻ, കട്ട്..! കഥയില്ല, തിരക്കഥയില്ല, അഭിനേതാക്കളില്ല; സിനിമയിൽ തട്ടിപ്പിന്റെ തിരക്കഥ
റെനീഷ് മാത്യു സിനിമയിൽ അവസരങ്ങൾ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടുന്ന സംഘങ്ങൾ സംസ്ഥാനത്ത് വ്യാപകം. കണ്ണൂരിൽ രണ്ടു പരാതികൾ ഇത്തരം സംഘങ്ങളെക്കുറിച്ച് ലഭിച്ചു. സിനിമയുടെ പൂജ നടത്തിയതിനു ശേഷമാണ് പണം തട്ടുന്നത്. സ്ക്രിപ്റ്റ് പോലും പൂർത്തിയാകാതെ ഓഡിഷൻ നടത്തുകയും സ്വിച്ച് ഓൺ കർമം നിർവഹിക്കുകയും ചെയ്തതിനു ശേഷമാണ് തട്ടിപ്പുകൾ അരങ്ങേറുന്നത്. ഏതെങ്കിലും വൻകിട ഹോട്ടലുകളിലായിരിക്കും ചിത്രത്തിന്റെ പൂജ. അഭിനേതാക്കൾ ഇല്ലാതെ പ്രൊഡ്യൂസറും കോ-പ്രൊഡ്യൂസറുമായാണ് പലരും പൂജ ചടങ്ങിൽ പ്രത്യക്ഷപ്പെടുന്നത്. രജിസ്ട്രേഷൻ ഫീസോടുകൂടിയാണ് ഓഡിഷൻ നടത്തുന്നത്. ഇത്തരത്തിൽ ചതിക്കപ്പെട്ട എഴുത്തുകാരന്റെയും അഭിനേതാവിന്റെയും പരാതികളാണ് കണ്ണൂർ ടൗൺ സ്റ്റേഷനിൽ ലഭിച്ചിരിക്കുന്നത്. ഇവയെക്കുറിച്ച് പോലീസ് അന്വേഷിച്ചപ്പോൾ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഗംഭീരം തിരക്കഥയില്ല, അഭിനേതാക്കളില്ല..എന്നാലും ചിത്രത്തിന്റെ പൂജ ഗംഭീരമായി നടക്കും. പൂജ നടക്കുന്പോൾ ആകെയുള്ളത് സംവിധായകനും നിർമാതാക്കളും പിന്നെ സിനിമാരംഗത്ത് അത്ര പ്രശസ്തരല്ലാത്ത ആളുകളും. പൂജയ്ക്ക് മുന്‍പ് അത്യാവശ്യം…
Read Moreഐഎസിന്റെ പിടിയില്‍ അകപ്പെടുമ്പോള്‍ പ്രായം 21 മാത്രം; പിന്നീടുള്ള മൂന്നുമാസം നേരിട്ടത് കൂട്ടമാനഭംഗമുള്‍പ്പെടെയുള്ള കൊടിയ പീഡനങ്ങള്‍; സമാധാന നോബല്‍ ജേത്രി നാദിയ മുറാദ് അതിജീവനത്തിന്റെ പുതിയ മുഖം
ഇത്തവണത്തെ സമാധാന നോബല്‍ സമ്മാനം നേടിയ യസീദി യുവതി നാദിയ മുറാദിനെ അതിജീവനത്തിന്റെ ആധുനിക മാതൃകയായി ആവും ചരിത്രത്തില്‍ അടയാളപ്പെടുത്തുക. ഇരുപത്തിയൊന്നാം വയസില്‍ ഐ.എസ്. തടവറയിലെത്തിയതാണു നാദിയ മുറാദ്. മൂന്നു മാസത്തോളം ലൈംഗിക അടിമയായുള്ള ജീവിതം. ഇരുള് മൂടിയ മുറികളിലെ അരണ്ടവെളിച്ചത്തില്‍ പലരും ചേര്‍ന്ന് കൂട്ടമാനഭംഗത്തിനിരയാക്കി. ഭീകരനെ നിര്‍ബന്ധിച്ചു വിവാഹം കഴിപ്പിച്ചു. എല്ലാം നഷ്ടമായതിനു ശേഷം ജീവനും കൊണ്ട് ഒരു രക്ഷപ്പെടലും. നാദിയയുടെ പോരാട്ടത്തിന്റെ കഥ തുടങ്ങുന്നത് അവിടെയായിരുന്നു. നാലു വര്‍ഷത്തിനിപ്പുറം സമാധാന നൊബേല്‍ എന്ന അംഗീകാരനിറവില്‍ എത്തുമ്പോഴും, ഈ പുരസ്കാരം നാദിയയുടെ മനസ്സില്‍ ഉണര്‍ത്തുന്നത് ചില നീറുന്ന വേദനകളെയാണ്. 2014 ഓഗസ്റ്റ്. വടക്കന്‍ ഇറാഖിലെ കോച്ചോ ഗ്രാമത്തിലേക്ക് ഇസ്ലാമിക് ജിഹാദികള്‍ ഇരച്ചുകയറുന്നതുവരെ മുറാദിന്റെ ലോകം സുന്ദരമായിരുന്നു. വെളുത്തു കൊലുന്നനെയുള്ള പെണ്‍കുട്ടി. ബ്രൗണ്‍ നിറത്തിലുള്ള തലമുടി. വടക്കന്‍ ഇറാഖിലെ സിറിയന്‍ അതിര്‍ത്തിയോടു ചേര്‍ന്ന ഗ്രാമത്തില്‍ അവളുടെ ജീവിതം…
Read Moreജാഗ്രത! ഇന്നു മുതൽ മഴ ശക്തി പ്രാപിക്കും; 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യത; ലക്ഷദ്വീപില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റാകാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഏഴിന് ഇടുക്കിയിലും മലപ്പുറത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്തെ ചിലയിടങ്ങളിൽ അത്യന്തം കനത്ത മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ലക്ഷദ്വീപിൽ രൂപപ്പെട്ട ന്യൂനമർദം ചുഴലിക്കാറ്റാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിലായിരുന്നു റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇന്നലെ ജില്ലകളിൽ മാറ്റമുണ്ടായി. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ ഏഴിന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശ്രീലങ്കയ്ക്കു സമീപം രൂപം കൊള്ളുന്ന ന്യൂനമർദമാണ് അതി തീവ്ര മഴയ്ക്കും കാറ്റിനും കാരണമാകുന്നത്. ഇന്നും നാളെയും എട്ടിനും ഇടുക്കിയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ,…
Read Moreആലപ്പുഴയില്‍ വീണ്ടും ഒളിച്ചോട്ടം, പത്താംക്ലാസുകാരനെ കൊണ്ടുപോയത് പിതാവിന്റെ സഹോദരന്റെ ഭാര്യ, ഇരുപത്തെട്ടുകാരിയെയും കുട്ടിക്കാമുകനെയും തേടി പോലീസ് തമിഴ്നാട്ടിലേക്ക്
രണ്ടാഴ്ച്ച മുമ്പായിരുന്നു ചേര്‍ത്തലയില്‍ നിന്ന് പത്താംക്ലാസ് വിദ്യാര്‍ഥിയും ടീച്ചറും ഒളിച്ചോടിയത്. പിന്നീട് ഇവരെ ചെന്നൈയിലെ ഹോട്ടലില്‍ നിന്ന് പിടികൂടുകയും ചെയ്തു. ആ വാര്‍ത്തയുടെ ചൂടാറുംമുമ്പേ മറ്റൊരു വാര്‍ത്ത കൂടി. ചേര്‍ത്തലയില്‍ നിന്ന് തന്നെയാണ് ഈ സംഭവവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പത്താംക്ലാസുകാരനെ കൊണ്ടുപോയത് പിതാവിന്റെ സഹോദരന്റെ ഭാര്യയാണെന്നുമാത്രം. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്ഠന്റെ ഭാര്യയെയുമാണ് കാണാതായത്. യുവതി കടവന്ത്രയില്‍ താമസിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ഇരുവരെയും കാണാതായത്. ഇവര്‍ മധുരയില്‍ എത്തിയെന്ന സൂചനയെത്തുടര്‍ന്ന് പോലീസ് സംഘം ഇവിടേക്ക് തിരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച് യാത്ര പുറപ്പെട്ടതാകാമെന്നാണ് പോലീസിന്റെ നിഗമനം. ഉച്ചയ്ക്ക് 3.30 ന് പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. വിദ്യാര്‍ഥിയെ കാണാതായത് സംബന്ധിച്ച് മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച്…
Read Moreകടുത്തുരുത്തിയിലെ സ്റ്റീഫനെ കാണാന്‍ വന്ന ആ അജ്ഞാതന്‍ ആരാണ്? ഉച്ചയ്ക്ക് വീട്ടിലെത്തിയ ജേഷ്ഠപുത്രന്‍ കണ്ടത് വെള്ള മുണ്ടും കറുത്ത ഷര്‍ട്ടും അണിഞ്ഞ സ്റ്റീഫനെ, കടുത്തുരുത്തി കൊലപാതകത്തില്‍ അടിമുടി ദുരൂഹത
കടുത്തുരുത്തിയില്‍ സ്വകാര്യ പണമിടപാടുകാരനായ മധ്യവയസ്കനെ വീടിനുള്ളില്‍ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കുറുപ്പന്തറ ചിറയില്‍ സ്റ്റീഫനെ (61)യാണ് വീട്ടിലെ ഹാളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഭാര്യ എലിസബത്ത് വൈകുന്നേരം 4.30ഓടെ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. സെറ്റിക്കു സമീപം തറയില്‍ ചെരിഞ്ഞു കിടക്കുന്ന രീതിയിലായിരുന്നു മൃതദേഹം. കഴുത്തില്‍ ഇടതുവശത്തായി ആഴത്തില്‍ വലിയ മുറിവുണ്ട്. വയറ്റില്‍ കുത്തേറ്റതിനെത്തുടര്‍ന്ന് കുടല് പുറത്തു ചാടിയ നിലയിലാണ്. കൂടാതെ വലതുകൈയിലും തുടയിലും മുറിവുണ്ട്. ആക്രമണം തടയാന്‍ ശ്രമിച്ചപ്പോളാവാം കൈയില്‍ മുറിവേറ്റതെന്ന് കരുതുന്നു. കൈലിമുണ്ട് മാത്രമാണ് മൃതദേഹത്തിലുള്ളത്. മുറി മുഴുവന്‍ രക്തം തളം കെട്ടിയ നിലയിലാണ്. സ്വന്തമായി പണമിടപാട് നടത്തുന്ന സ്റ്റീഫന്‍ സാധാരണയായി വൈകുന്നേരം വീട്ടില്‍ കാണാറില്ലായിരുന്നു. ജോലി കഴിഞ്ഞു വരുമ്പോള്‍ കൈയിലുള്ള താക്കോലുപയോഗിച്ചാണ് എലിസബത്ത് വീടിനുള്ളില്‍ പ്രവേശിക്കുക. ഇന്നലെ വീട്ടിലെത്തിയപ്പോള്‍ കാറും ബൈക്കും വീട്ടില്‍ തന്നെയുണ്ടായിരുന്നു. തുടര്‍ന്ന് സ്റ്റീഫനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടാകാത്തതിനെ ത്തുടര്‍ന്ന്…
Read Moreസിപിഎമ്മിന് നാണക്കേടിന്റെ ഘോഷയാത്ര! പീഡനക്കേസിൽ അറസ്റ്റിലായ നേതാവിനു വേണ്ടി വനിതാ നേതാവ് പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നു; ഒടുവില്‍…
പാലക്കാട്: പീഡനക്കേസിൽ സിപിഎം പ്രാദേശിക നേതാവിന്റെ അറസ്റ്റിനു പിന്നാലെ വിവാദങ്ങൾ തുടരുന്നു. പീഡനക്കേസിൽ അറസ്റ്റിലായ പ്രതിക്കുവേണ്ടി സിപിഎം വനിതാ നേതാവ് പോലീസ് സ്റ്റേഷനിൽ കുത്തിയിരുന്നത് പാർട്ടിക്ക് മറ്റൊരു നാണക്കേടായി. സിപിഎം അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച കേസിലാണ് കൊടക്കാട് ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്ഐ കോട്ടാപ്പാടം മേഖല ജോയിന്റ് സെക്രട്ടറിയുമായ മണ്ണാർക്കാട് കോട്ടോപ്പാടം കൊടക്കാട് മാട്ടായിൽ വിജേഷ് (28) കഴിഞ്ഞദിവസം അറസ്റ്റിലായത്. കോട്ടോപ്പാടം സ്വദേശിനിയായ വീട്ടമ്മയെ ഒന്നര വർഷം മുന്‍പ് ലൈംഗീകമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പിന്നീട് ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് വീട്ടമ്മ പോലീസിൽ പരാതി നല്‍കിയത്. ദൃശ്യങ്ങൾ വീട്ടമ്മയുടെ മകന് ഇയാൾ അയച്ചുകൊടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് വിജേഷിനെ നാട്ടുകൽ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ജനാധിപത്യ മഹിളാ അസോസിയേഷൻ ഭാരവാഹിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വനിതാനേതാവ് സ്റ്റേഷനിലെത്തി കുത്തിയിരിപ്പ്…
Read Moreവയലിനോട് മുഖം ചേര്ത്തല്ലാത്ത ബാലുവിനെ കണ്ടിട്ടുള്ളവര്‍ ചുരുക്കം! ഏകമകളുടെ വിയോഗം പോലുമറിയാതെയുള്ള ബാലഭാസ്കറിന്റെ മടക്കം വിങ്ങലാവുമ്പോള്‍ നെഞ്ചുപൊള്ളിക്കുന്നത് പ്രിയപ്പെട്ടവരെ നഷ്ടമായ ലക്ഷ്മിയുടെ അവസ്ഥ
വയലിനിസ്റ്റ് ബാലഭാസ്കര്‍ അകാലത്തില്‍ വിട പറയുമ്പോള്‍ സംഗീതലോകത്തിന് നഷ്ടമാവുന്നത് വിരലുകളാല്‍ ഇന്ദ്രജാലം കാട്ടിയിരുന്ന, സംഗീത ലോകത്തിന് ഒട്ടേറെ സംഭാവനകള്‍ കാത്തുവച്ചിരുന്ന പ്രതിഭയെ. വയലിനുമായി ചേര്‍ന്നല്ലാതെ ബാലുവിന്റെ ചിത്രങ്ങള്‍ കാണുന്നത് പോലും അപൂര്‍വ്വമായിരുന്നു. മൂന്നാം വയസ്സില്‍ സംഗീതം അഭ്യസിച്ച് 17ാം വയസ്സില്‍ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകന് എന്ന ബഹുമതിയും ബാലഭാസ്കര്‍ സ്വന്തമാക്കിയിരുന്നു. മലയാള സംഗീത ലോകത്ത് ഫ്യൂഷന്‍ സംഗീതവും ഇലക്ട്രിക് വയലിനും പരിചയപ്പെടുത്തിയതും സുഹൃത്തുക്കളും ബന്ധുക്കളും ബാലു എന്നു വിളിക്കുന്ന ബാലഭാസ്കര്‍ തന്നെയായിരുന്നു. ആയിരക്കണക്കിന് വേദികളില്‍ തന്റെ പ്രതിഭ തെളിയിച്ചിട്ടുള്ള ബാലഭാസ്കറിന് ലോകമെങ്ങും ആരാധകരുമുണ്ടായിരുന്നു. സംഗീതപാരമ്പര്യ കുടുംബത്തില്‍ ജനിച്ച ബാലുവിന് നാഗസ്വര വിദ്വാന് കൂടിയായ മുത്തച്ഛന് ഭാസ്കരന് പണിക്കരാണ് സംഗീതലോകത്തേയ്ക്ക് വഴികാട്ടിയത്. 12ാം വയസ്സില്‍ ആദ്യകച്ചേരി നടത്തിയ ബാലു ഈസ്റ്റ് കോസ്റ്റുമായി കൈകോര്‍ത്ത് നിരവധി ഹിറ്റ് റൊമാന്റിക് ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. വെള്ളിത്തിരയില്‍ നല്ല തുടക്കം കിട്ടിയെങ്കിലും…
Read Moreപര്‍ദ ധരിച്ച് പ്രസവമുറിയില്‍ അതിക്രമിച്ചു കയറിയ ഇടുക്കിയിലെ പോലീസുകാരന് സ്ഥിരം പ്രശ്നക്കാരന്‍, കഞ്ചാവു കടത്തുകാരുടെ കൈയില്‍ നിന്ന് കൈക്കൂലി വാങ്ങിയതു മുതല്‍ നോട്ടപ്പുള്ളി, നൂര്‍ സമീറിനെ രക്ഷിക്കാന്‍ പോലീസിലും കള്ളക്കളി
ഇടുക്കിയിലെ സ്വകാര്യ ആശുപത്രിയിലെ പ്രസവ മുറിയില്‍ പര്‍ദ ധരിച്ച് അതിക്രമിച്ചു കയറിയ കേസില്‍ പ്രതിയായ സിവില്‍ പോലീസ് ഓഫീസര്‍ മൂന്നു ദിവസമായി ഒളിവില്‍. സംഭവത്തിനു ശേഷം ഒളിവില്‍ പോയ കുളമാവ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നൂര്‍ സമീറിനെയാണ് തൊടുപുഴ പോലീസ് തെരയുന്നത്. നൂര്‍സമീറിന്റെ തൊടുപുഴ കുമ്പംകല്ലിലുള്ള വീടിനു പുറമേ ഭാര്യയുടെയും ബന്ധുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തിയെങ്കിലും ഇയാള്‍ മുങ്ങി. അതേസമയം ഇയാളെ രക്ഷപ്പെടാന്‍ അനുവദിച്ചത് പോലീസിലെ ഒരുവിഭാഗമാണെന്ന ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്. ആശുപത്രിയില്‍ ആള്‍മാറാട്ടം നടത്തി അതിക്രമിച്ചു കയറിയതിന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത പശ്ചാത്തലത്തില്‍ ഇയാളെ ജില്ലാ പോലീസ് മേധാവി കെ.ബി.വണുഗോപാല്‍ സര്‍വീസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. സ്പെഷല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നടപടി. ക്രിമിനല്‍ സ്വഭാവമുള്ള കാര്യത്തിനാവാം പോലീസുകാരന് ആശുപത്രിയിലെത്തിയതെന്ന സൂചനയുടെ വെളിച്ചത്തില്‍ വലിയ പ്രാധാന്യത്തോടെയാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. മുന്‍പും…
Read Moreഅന്ന് തനുശ്രീ പറഞ്ഞതെല്ലാം ശരി തന്നെ, നാനപടേക്കറിന്റെ ആളുകള്‍ നടിയെ ആക്രമിക്കുന്ന വീഡിയോ പുറത്ത്, തന്നോട് അപമര്യാദയായി പെരുമാറിയെന്ന വാദങ്ങള്‍ക്ക് കൂടുതല്‍ തെളിവുകള്‍
മുതിര്‍ന്ന നടന് നാന പടേക്കര്‍ക്കെതിരേ നടി തനുശ്രീ ദത്ത ആരോപണം ഉന്നയിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇഴുകിചേര്‍ന്ന് അഭിനയിക്കാത്തതിനാല്‍ പടേക്കര്‍ തന്നോട് മോശമായി പെരുമാറിയെന്നും ചോദ്യം ചെയ്തപ്പോള്‍ അനുയായികളെ ഉപയോഗിച്ച് ആക്രമിച്ചു എന്നുമാണ് തനുശ്രീ പറഞ്ഞത്. ഇതിന്റെ തെളിവായി അന്നത്തെ സംഭവത്തിന്റെ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നു. 2009 ലായിരുന്നു സംഭവം. നടിയും കുടുംബവും കാറില്‍ ഇരിക്കുന്നതും ഒരു കൂട്ടം ആളുകള്‍ ഗ്ലാസ് തകര്‍ക്കാന്‍ നോക്കുന്നതും തനുശ്രീ സെറ്റില്‍ നിന്ന് ഇറങ്ങി പോകുന്നതും കാണാം. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയിലെ അംഗങ്ങളാണ് ഇവരെന്ന് നടി ആരോപിക്കുന്നു. നാന പടേക്കര്‍ തന്നെ ഉപദ്രവിച്ചുവെന്ന് പത്തുവര്‍ഷങ്ങള്‍ക്കു ശേഷമാണ് തനുശ്രീ വെളിപ്പെടുത്തിയത്. 2009 ല്‍ പുറത്തിറങ്ങിയ ‘ഹോണ്‍ ഒ.കെ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് തന്നോട് മോശമായി പെരുമാറിയത്. തന്നെ ബോളിവുഡിലെ പ്രശസ്തനായ താരം പീഡിപ്പിച്ചുവെന്ന് പലവട്ടം പറഞ്ഞിട്ടുണ്ടെങ്കിലും ആദ്യമായാണ് തനുശ്രീ ദത്ത നടന്റെ പേര് തുറന്നു…
Read More