കരുനാഗപ്പള്ളിയില്‍ പതിനേഴുകാരിയായ പ്ലസ്ടു വിദ്യാര്‍ഥിനി ട്രെയിന്‍ തട്ടി മരിച്ച സംഭവം കൊലപാതകമോ ആത്മഹത്യാ പ്രേരണയോ ആകാമെന്ന നിഗമനത്തിലേയ്ക്ക് പോലീസ് വിരല്‍ ചൂണ്ടുന്നു. ക്ലാപ്പന വരവിള സ്വദേശിനിയെയാണ് ചങ്ങന്‍കുളങ്ങര റെയില്‍വേ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണന്(20) അറസ്റ്റിലായി. രാത്രിയോടെ പെണ്‍കുട്ടിയെ കാണതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കഴിഞ്ഞ 23ന് പുലര്‍ച്ചെ ഓച്ചിറ ചങ്ങന്‍കുളങ്ങരയിലെ റെയില്‍വേ ഗേയിറ്റിന് സമീപം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിനെ ചൊല്ലി മാതാപിതാക്കളുമായി വഴക്കിട്ട പെണ്‍കുട്ടി രാത്രി 1.30 ഓടെ ഒരു യുവാവിനോടൊപ്പം ബൈക്കില്‍ പോകുന്നതിന്റെ ദ്യശൃം സമീപത്തെ വീട്ടിലെ സിസിടിവിയില്‍ നിന്നു പോലീസിനു വിവരം ലഭിച്ചു പെണ്‍കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍…
Read MoreCategory: Editor’s Pick
ഒടുവില്‍ അമിത് ഷാ ഇടപെട്ടു, ലസിത പാലക്കലിനെ അപമാനിച്ച തരികിട സാബുമോന് അബ്ദുസമദിന് കുരുക്കു മുറുകുന്നു, ബിജെപി പ്രവര്‍ത്തകരുടെ ആവശ്യത്തെ തുടര്‍ന്ന് അമിതി ഷാ ഇടപെട്ടു, തരികിടയ്ക്ക് പണികിട്ടിയേക്കും
സോഷ്യല്‍മീഡിയയിലൂടെ യുവമോര്‍ച്ച വനിതാ നേതാവിനെ ലൈംഗികമായി അധിക്ഷേപിച്ച തരികിട സാബു എന്ന സാബുമോന് അബ്ദുസമദിനു മേല്‍ കുരുക്ക് മുറുകുന്നു. തന്നെ അധിക്ഷേപിച്ച വിഷയത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ പ്രതികരിച്ചില്ലെന്ന ലസിത പാലയ്ക്കലിന്റെ പരാതി അങ്ങ് ഡല്‍ഹി ബിജെപിയിലും എത്തിയിരുന്നു. ഇതോടെ അമിത് ഷാ സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടുകയും തുടര്‍ നടപടികളെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് സാബുവിന്റെ കായംകുളത്തെ വീട്ടിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തിയത്. വരുംദിവസങ്ങള്‍ ശക്തമായ പ്രതിഷേധത്തിനാണ് പദ്ധതിയിടുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന സാബു ഇപ്പോള്‍ മുംബൈയിലാണ്. സാബുവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു കായംകുളത്തെ വസതിയിലേക്ക് മാര്‍ച്ച്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് വീടിനു സമീപം പോലീസ് തടഞ്ഞു. അധിക്ഷേപം നടത്തിയ സാബുവിനെതിരേ പരാതി നല്‍കിയിട്ടും ഇതുവരെയും പോലീസ് നടപടി ഉണ്ടായിട്ടില്ലെന്നും ഇയാളെ പോലീസ് സംരക്ഷിക്കുകയാണ്…
Read Moreകണക്കുകൂട്ടലുകള്‍ തെറ്റി! പെൺമക്കളുടെ നീക്കത്തിൽ നാണം കെട്ട് അമ്മ; മകനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിനെതിരേ വിമെൻ ഇൻ സിനിമ കളക്ടീവിലെ (ഡബ്ല്യുസിസി) നടിമാർ നടത്തിയ നീക്കത്തിൽ നാണംകെട്ട് അമ്മ. ഭരണ പ്രതിപക്ഷ പാർട്ടികളിൽനിന്ന് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽനിന്നു വിമർശനം ശക്തമായതോടെ തീരുമാനം അമ്മ പുനഃപരിശോധിക്കുമെന്നാണു ലഭിക്കുന്ന വിവരം. അമ്മയിൽനിന്നു രാജിവച്ച നാലു നടിമാർക്കു പിന്തുണയുമായി സിപിഎം മന്ത്രിമാരടക്കമുള്ളവർ രംഗത്തെത്തിയതാണു താര സംഘനയെ സമ്മർദത്തിലാക്കിയത്. അമ്മ ഭാരവാഹികളായ ചില ഉന്നതരുടെ ഇടപെടലുകളിലൂടെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാമെന്ന കണക്കുകൂട്ടലുകൾ ചില മന്ത്രിമാരുടെ രംഗപ്രവേശനത്തോടെ ഇല്ലാതാകുകയായിരുന്നു. കൂടാതെ, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ അമ്മ പ്രസിഡന്റ് മോഹൻലാലിനെതിരേ വരെ പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണു നടിമാർ ഉയർത്തിയ ആവശ്യങ്ങൾ ചർച്ച ചെയ്യാമെന്ന തീരുമാനത്തിലേക്ക് സംഘടന എത്തിയത്. ദിലീപിനെ തിരിച്ചെടുത്തതു തങ്ങളുടെ കുടുംബകാര്യമെന്നായിരുന്നു ചില അമ്മ ഭാരവാഹികളുടെ നിലപാട്. ഇതിനെതിരേ സോഷ്യൽ മീഡിയയിലയടക്കം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇത്തരത്തിൽ നിലപാട്…
Read Moreഅവരുടെ അവസരങ്ങള്‍ ഞാന്‍ കളഞ്ഞിട്ടില്ല, പരാതി ഉണ്ടെങ്കില്‍ അമ്മ ചോദിക്കട്ടെ, എന്നെ പുറത്താക്കിയതിനും തിരിച്ചെടുത്തതിനും തെളിവില്ല, അമ്മ വിഷയത്തില്‍ മൗനം വെടിഞ്ഞ് ദിലീപ്
അമ്മയിലെ പ്രശ്നങ്ങളും നടിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും മനസുതുറന്ന് ദിലീപ്. അടുത്ത സുഹൃത്തുക്കളോടാണ് ദിലീപ് തന്റെ ഭാഗം വ്യക്തമാക്കിയത്. ആക്രമിക്കപ്പെട്ട നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയിട്ടില്ല. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സംഘടനയ്ക്കു പരാതി ലഭിച്ചെങ്കില്‍ വിശദീകരണം ചോദിക്കണമായിരുന്നു. തന്നെ പുറത്താക്കിയത് രേഖാമൂലം അറിയിച്ചിട്ടില്ല, തിരിച്ചെടുത്തതിനും രേഖയില്ല. മാത്രമല്ല, ജാമ്യത്തില്‍ കഴിയുന്നതിനാല്‍ പരസ്യപ്രതികരണത്തിനു നിയമവിലക്കുണ്ടെന്നും ദിലീപ് സുഹൃത്തുക്കളോട് പറഞ്ഞു. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിന് കടുത്ത ശത്രുത ഉണ്ടെന്നത് സിനിമാ ലോകത്ത് പരസ്യമായ കാര്യമാണ്. മഞ്ജു വാര്യരുമായുള്ള വിവാഹ ബന്ധം തകരാന്‍ നടിയും കാരണക്കാരിയായി എന്ന വൈരാഗ്യം ദിലീപിന് ഉണ്ടായിരുന്നുവെന്ന് പോലീസ് തയ്യാറാക്കിയ കുറ്റപത്രത്തിലും പറയുന്നുണ്ട്. ദിലീപ് നടിയുടെ സിനിമാവസരങ്ങള്‍ പലതും ഇടപെട്ട് ഒഴിവാക്കി കളഞ്ഞിട്ടുണ്ട് എന്നതും പരസ്യമായ രഹസ്യമാണ്. നടി തന്നെ ഇക്കാര്യം പല തവണ മാധ്യമങ്ങളോടക്കം പറഞ്ഞിട്ടുള്ളതുമാണ്. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ ഫേസ്ബുക്ക് പേജിലൂടെ രാജി തീരുമാനം പ്രഖ്യാപിക്കുമ്പോഴും…
Read Moreദിലീപ് ഇപ്പോഴും പ്രതി തന്നെ! ലാൽ കാണിച്ചതു നീതിയല്ല; അമ്മയ്ക്കെതിരേ ആഞ്ഞടിച്ച് വനിതാകമ്മീക്ഷൻ; രാജിവച്ച നടിമാർക്കു പിന്തുണയേറുന്നു
സ്വന്തം ലേഖകൻ തിരുവനന്തപുരം: അമ്മയ്ക്കെതിരെ വനിതാ കമ്മീഷൻ. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തത് ശരിയായില്ല. ദിലീപ് ഇപ്പോഴും പ്രതി തന്നെയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ. മോഹൻലാൽ നീതിപൂർവമായി പ്രവർത്തിച്ചില്ല. മോഹൻലാലിന്റെ നിലപാട് അദ്ദേഹത്തിന്റെ പദവിക്ക് നിരക്കാത്തതാണെന്നും ജോസഫൈൻ രാഷ്ട്രദീപികയോട് പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ പ്രതിയായ ദിലീപിനെതിരെ പോലീസ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ സംഘടനയിൽ നിന്നും പുറത്താക്കിയ ദിലീപിനെ വീണ്ടും തിരിച്ചെടുക്കാൻ അമ്മ ഭാരവാഹികൾ കൈക്കൊണ്ട തീരുമാനം ശരിയായില്ലെന്ന് ജോസഫൈൻ പറഞ്ഞു. അമ്മയിലെ ജനപ്രതിനിധികളായ നടൻമാരും ഇക്കാര്യത്തിൽ വിമർശന വിധേയരാണ്. ദിലീപിനെ തിരിച്ചെടുക്കുന്നതിന് മുൻപ് നിയമോപദേശമെങ്കിലും തേടാമായിരുന്നു എന്നാൽ അതൊന്നും ചെയ്യാതെ സാങ്കേതികത്വം പറഞ്ഞ് ദിലീപിനെ തിരിച്ചെടുത്തത് നീതിക്ക് നിരക്കുന്നതല്ല. ആഗോള മലയാളികളുടെ പ്രതീകവും അഭിനയ പ്രതിഭയുമായ മോഹൻലാൽ നടൻ എന്നതിലുപരി ലെഫ്നന്ററ് കേണൽ കൂടിയാണ്. അമ്മയുടെ പ്രധാന ഭാരവാഹിയായി ചുമതലയേൽക്കുന്പോൾ അദ്ദേഹം…
Read Moreഹണിമൂണ്‍ പോയി തിരിച്ചു വന്നപ്പോള്‍ പണമെല്ലാം തീര്‍ന്നു, കടംതീര്‍ക്കാന്‍ യുവാക്കളെ അശ്ലീല ചാറ്റിംഗ് നടത്തി വീട്ടിലെത്തിച്ചെങ്കിലും പണി പാളി, തിരുവനന്തപുരത്തെ നിയമവിദ്യാര്‍ഥിനി ജിനുവും ഭര്‍ത്താവും പോലീസ് പിടിയിലായതിങ്ങനെ
യുവാവിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയത് ആഡംബര ജീവിതം നയിച്ചുണ്ടായ കടം വീട്ടാനായിരുന്നുവെന്ന് പ്രതിയായ നിയമവിദ്യാർഥിനി ജിനുവിന്റെ മൊഴി. ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാക്കളെ വീട്ടിലേക്ക് വിളിച്ച് വരുത്തി ബ്ലാക്ക് മെയിൽ ചെയ്ത് പണവും മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്ത ശേഷം യുവാക്കളെ മർദ്ദിച്ച കേസിൽ തിരുവനന്തപുരം പേട്ട പോലീസിന്റെ പിടിയിലായപ്പോൾ പ്രതി ജിനു വെളിപ്പെടുത്തിയതാണ് ഇക്കാര്യങ്ങൾ. തന്റെ ഭർത്താവ് വിഷ്ണുവുമൊന്നിച്ച് ഹണിമൂണിന് പോയ വകയിൽ ഉണ്ടായ കടം വീട്ടാൻ ഭർത്താവും സുഹൃത്തുക്കളുമൊരുമിച്ച് നടത്തിയ കെണിയായിരുന്നു ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടലെന്ന് പിടിയിലായ പ്രതികൾ പോലീസിനോട് വെളിപ്പെടുത്തി. പിടിയിലായ ജിനുവിന്റെ ഭർത്താവ് വിഷ്ണു മുന്‍പ് വാഹനമോഷണകേസിലും പിടിച്ചുപറി കേസിലെയും പ്രതിയാണെന്നും പോലീസ് പറഞ്ഞു. കണ്ണമ്മൂല തോട്ടുവരന്പ് വീട്ടിൽ വിഷ്ണു (24), ഇയാളുടെ ഭാര്യയും നിയമവിദ്യാർഥിനിയുമായ ജിനു ജയൻ (20), സുഹൃത്തുക്കളായ വെട്ടുകാട്…
Read Moreഅമ്മയില്‍ നിന്ന് ചില താരങ്ങള്‍ കൂടി രാജിവയ്ക്കും, പുതിയ സംഘടന രൂപീകരിക്കാന്‍ ശ്രമം നടക്കുന്നത് യുവ സംവിധായകന്റെ നേതൃത്വത്തില്‍, മനസു തുറക്കാതെ രണ്ടാംനിര നായകന്മാര്
അമ്മയില്‍ നിന്ന് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലുപേര്‍ രാജിവച്ചതോടെ പുതിയ സംഘടനയ്ക്ക് അരങ്ങൊരുങ്ങുന്നു. അടുത്തമാസം പകുതിയോടെ അഭിനേതാക്കളുടെ പുതിയ സംഘടന നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. ഒരു യുവ സംവിധായകന്റെ നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മയ്ക്കുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അതേസമയം തങ്ങളുടെ അംഗങ്ങളാരും പുതിയ സംഘടനയില്‍ ചേരാതിരിക്കാന്‍ അമ്മ മുന്‍കരുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഒരു സംവിധായകനാണ് പുതിയ സംഘടനയ്ക്കു വേണ്ടുന്ന ഉപദേശങ്ങളും നിയമസഹായവും നല്‍കുന്നത്. സൂപ്പര്‍ താരങ്ങള്‍ ഒതുക്കിയ ഒരു മുന്‍കാല നടനെ നേതൃസ്ഥാനത്ത് അവരോധിച്ചാകും പുതിയ സംഘടനയുടെ പ്രവര്‍ത്തനം. സിനിമ താരങ്ങള്‍ക്കു പുറമേ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്കും ജൂണിയര്‍ താരങ്ങള്‍ക്കും സംഘടനയില്‍ അംഗത്വം ലഭിക്കും. അമ്മയില്‍ മെംബര്‍ഷിപ്പ് ലഭിക്കാന്‍ വലിയ കടമ്പകള്‍ കടക്കണം. അംഗത്വ ഫീസായി പതിനായിരങ്ങള്‍ നല്‍കണം. കൂടാതെ ഇത്ര സിനിമയില്‍ അഭിനയിക്കുകയും വേണം. ഇതിനെല്ലാം ഉപരി അമ്മയുടെ തലപ്പത്ത് ഉള്ളവരുടെ പ്രീതി നേടുകയെന്നത്…
Read Moreഞാന്‍ കാറില്‍ ജെസ്നയെ പിന്തുടര്‍ന്നിരുന്നുവെന്ന് ചിലര്‍ പ്രചരിപ്പിച്ചു, ഞാന്‍ മദ്യപിക്കുമോയെന്നും മറ്റ് അനാവശ്യ കാര്യങ്ങളും ചിലര്‍ എന്റെ അയല്‍ക്കാരോട് ചോദിച്ചു, ജെസ്നയെ കാണാതായ വിഷയത്തില്‍ പിതാവ് ജെയിംസ് പ്രതികരിക്കുന്നു
മുക്കൂട്ടുത്തറയില്‍ ജെസ്ന മരിയയെ കാണാതായ സംഭവത്തില്‍ പ്രതികരണവുമായി പിതാവ് ജെയിംസ് രംഗത്ത്. തനിക്കെതിരേ ചിലര്‍ ആസൂത്രിതമായി നീങ്ങുന്നുവെന്ന സംശയമാണ് ജെയിംസ് രാഷ്ട്രദീപികഡോട്ട്കോമിന് അനുവദിച്ച അഭിമുഖത്തില്‍ പ്രകടിപ്പിക്കുന്നത്. തൊട്ടു മുമ്പുള്ള ദിവസങ്ങളില്‍ പിതാവ് സംശയനിഴലിലേക്ക് എന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതില്‍ ജെയിംസ് അല്പം ദു:ഖിതനായിരുന്നു. മകള്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ വേദന മനസിലാക്കണമെന്ന അപേക്ഷ ആ മുഖത്ത് പ്രകടമായിരുന്നു. എങ്കിലും ഞങ്ങളോട് വിശദമായി തന്നെ സംസാരിക്കാന്‍ അദേഹം തയാറായി.
Read Moreബിന്ദുവിനെ തേടി അന്വേഷണസംഘം ചെന്നൈയിലും ബംഗളൂരുവിലും, ഒപ്പം പഠിച്ച സെബാസ്റ്റ്യന്‍ പിന്നീട് ജോലി ചെയ്തത് ചെന്നൈയില്‍, ബിന്ദു ഇയാളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു, ചേര്‍ത്തലയിലെ തിരോധാനത്തില്‍ ട്വിസ്റ്റ് ഉടന്‍
ആലപ്പുഴ ചേര്‍ത്തലയില്‍ കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചെന്നെയിലും മറ്റൊരു സംഘം ബാംഗളൂരിലും എത്തി. കാണാതായ കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭന് എംബിഎ പഠനം നടത്തിയത് ബാംഗളുരിലാണ്. കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ഇവിടെ പഠിക്കുകയും പിന്നീട് ചെന്നെയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിട്ടുമുണ്ട്. ഇവിടങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിന്ദുവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതോടൊപ്പം കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബിന്ദുവിന്റെ തിരോധാനവും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ബിന്ദുവിന്റെ തിരോധാനം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും വ്യാജരേഖ ചമയ്ക്കല്‍ ചേര്‍ത്തല ഡിവൈഎസ്പിയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ സ്പെഷല്‍ ടീമുമാണുള്ളത്. വ്യാജരേഖ ചമച്ച് വസ്തു വില്പന നടത്തിയ കേസില്‍…
Read Moreമാര്‍ച്ച് 21ന് ജെസ്ന സഹപാഠിയെ വിളിച്ചത് 15 തവണ, ഒരു കോള്‍ സഹപാഠിയുടെ പിതാവിനും, ജെസ്നയുടെ പിതാവിന്റെ കമ്പനിയില്‍ നിന്ന് ജോലി നിര്‍ത്തിപ്പോയ ഇതരസംസ്ഥാന തൊഴിലാളികളും അന്വേഷണ പരിധിയില്‍
പത്തനംത്തിട്ട മുക്കൂട്ടുതറയില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ ജെയിംസിന്റെ തിരോധാനം കൂടുതല്‍ സങ്കീര്‍ണതകളിലേക്ക്. ജെസ്നയെ കാണാതായിട്ട് 100 ദിവസത്തോട് അടുക്കുമ്പോള്‍ കാര്യമായ തുമ്പൊന്നും കണ്ടെത്താനാകാത്ത അവസ്ഥയിലാണ് പോലീസ്. ജെസ്നയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന സഹപാഠിയിലേക്കും പിതാവ് ജെയിംസിന്റെ കമ്പനിയില്‍ നിന്ന് ഇടയ്ക്കുവച്ച് ജോലിനിര്‍ത്തി മടങ്ങിയ ചില ഇതര സംസ്ഥാനക്കാരിലേക്കും അന്വേഷണം കൂടുതല്‍ കേന്ദ്രീകരിക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. തലേന്ന് വിളിച്ചത് 15 തവണ! ജെസ്ന അപ്രത്യക്ഷയാകുന്നതിന്റെ തലേദിസവം, മാര്‍ച്ച് 21ന് സഹപാഠിയായ പുഞ്ചവയല്‍ സ്വദേശിയുടെ ഫോണിലേക്ക് വിളിച്ചത് 15 തവണ. ഇതില്‍ ചില കോളുകള്‍ മാത്രമാണ് സഹപാഠി എടുത്തത്. ഇടയ്ക്ക് ഒരു കോള്‍ സഹപാഠിയുടെ പിതാവിന്റെ ഫോണിലേക്കും പോയിട്ടുണ്ട്. മാര്‍ച്ച് 21ന് ജെസ്ന വീട്ടില്‍ തന്നെയായിരുന്നു. സ്റ്റഡി ലീവായിരുന്നതിനാല്‍ വീട്ടില്‍ ഇരുന്നാണ് പഠിച്ചത്. എന്തിനാണ് ഇത്രയും കോളുകള്‍ ജെസ്ന സഹപാഠിയെ വിളിച്ചിരുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുകയാണ് ഇപ്പോഴത്തെ ലക്ഷ്യം.…
Read More