ബിന്ദുവിനെ തേടി അന്വേഷണസംഘം ചെന്നൈയിലും ബംഗളൂരുവിലും, ഒപ്പം പഠിച്ച സെബാസ്റ്റ്യന്‍ പിന്നീട് ജോലി ചെയ്തത് ചെന്നൈയില്‍, ബിന്ദു ഇയാളുടെ വീട്ടില്‍ ഇടയ്ക്കിടെ സന്ദര്‍ശിച്ചിരുന്നു, ചേര്‍ത്തലയിലെ തിരോധാനത്തില്‍ ട്വിസ്റ്റ് ഉടന്‍

ആലപ്പുഴ ചേര്‍ത്തലയില്‍ കോടികളുടെ സ്വത്തിന് ഉടമയായ യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണ ഭാഗമായി നര്‍ക്കോട്ടിക്ക് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചെന്നെയിലും മറ്റൊരു സംഘം ബാംഗളൂരിലും എത്തി. കാണാതായ കടക്കരപ്പള്ളി സ്വദേശിനിയായ ബിന്ദു പത്മനാഭന്‍ എംബിഎ പഠനം നടത്തിയത് ബാംഗളുരിലാണ്. കേസിലെ മുഖ്യപ്രതി പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനും ഇവിടെ പഠിക്കുകയും പിന്നീട് ചെന്നെയിലെ സ്വകാര്യ കമ്പിനിയില്‍ ജോലി ചെയ്തിട്ടുമുണ്ട്.

ഇവിടങ്ങളിലാണ് പോലീസ് അന്വേഷണം നടത്തുന്നത്. ബിന്ദുവിന്റെ സുഹൃത്തുക്കളുടെ വിവരങ്ങള്‍ പോലീസ് തേടുന്നുണ്ട്. ഇതോടൊപ്പം കേസിലെ പ്രതികളുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്. ബിന്ദുവിന്റെ തിരോധാനവും വ്യാജരേഖ ചമയ്ക്കലുമായി ബന്ധപ്പെട്ട് മൂന്ന് പോലീസ് സംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. ബിന്ദുവിന്റെ തിരോധാനം നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പിയും വ്യാജരേഖ ചമയ്ക്കല്‍ ചേര്‍ത്തല ഡിവൈഎസ്പിയും ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതിന് ജില്ലാ പോലീസ് മേധാവിയുടെ സ്‌പെഷല്‍ ടീമുമാണുള്ളത്.

വ്യാജരേഖ ചമച്ച് വസ്തു വില്‍പന നടത്തിയ കേസില്‍ രണ്ട് പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോഴും റിമാന്‍ഡിലാണ്. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണിക്കും. കേസിലെ രണ്ടാം പ്രതി കുറുപ്പംകുളങ്ങര സ്വദേശിനി മിനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുന്നത്.

Related posts