കഞ്ചിക്കോട്: കഞ്ചിക്കോട് പരിസ്ഥിതി സംരക്ഷണസമിതി പ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ലോക്സഭാ തെരഞ്ഞെടുപ്പിൽ നോട്ടയ്ക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചു. പാലക്കാട് കഞ്ചിക്കോട് പുതുശേരി പഞ്ചായത്തിലെ പ്രീകോട്ട് മിൽ കോളനിയിലെ രണ്ട്, 17, 18 വാർഡുകളിലുള്ള റസിഡൻഷ്യൽ കോളനികളുടെ മധ്യത്തിലായി വിഷപ്പുക തള്ളി പ്രവർത്തിക്കുന്ന കന്പനികളുടെ നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കാത്തതിനെതിരേയാണ് പ്രതിഷേധം. പതിനായിരത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് നിരന്തരം വിഷപ്പുക വമിപ്പിക്കുന്ന കന്പനികളിൽ മിക്കതും പ്രവർത്തിക്കുന്നത് പ്രാദേശിക പഞ്ചായത്തിന്റെ ലൈസൻസ് പോലുമില്ലാതെയാണ്. ചിലതിനു പഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയും ജനങ്ങളുടെ സ്വൈരജീവിതത്തിനു തടസംനിന്നും പ്രവർത്തിക്കുന്ന ഇരുന്പുരുക്ക് സ്ഥാപനങ്ങൾക്കെതിരേയുള്ള പ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന മുഖ്യധാരാ രാഷ്ട്രീയപാർട്ടികളോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് തങ്ങൾ നോട്ടക്ക് വോട്ടുനല്‍കാൻ തീരുമാനിച്ചതെന്ന് നോട്ടഭാരവാഹികളായ എം.രാജേഷ്. എം.വിജയകുമാർ എന്നിവർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Read MoreCategory: INDIA 360
2009 ൽ ഹൈബി മോഹിച്ചു, മാഷിനു കിട്ടി; 2019 ൽ മാഷ് മോഹിച്ചു, ഹൈബിക്കു കിട്ടി
കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയായി ഹൈബി ഈഡന്റെ വരവ് ഒരു വരിയിൽ ഇങ്ങനെ വിശേഷിപ്പിക്കാം -അന്ന് മോഹിച്ചു, ഇത്തവണ നേടിയെന്ന്. ഇൗ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആദ്യം മുതൽക്കേ ഹൈബിയുടെ പേര് ഉയർന്നുവന്നിരുന്നെങ്കിലും സ്ഥലം എംപിയായ കെ.വി. തോമസിനെ മാറ്റി മറ്റൊരു സ്ഥാനാർഥിയെന്നത് ദുഷ്കരമാണെന്ന് പലരും കരുതി. സിറ്റിംഗ് എംപിമാർക്ക് വീണ്ടും അവസരം നൽകുമെന്ന ഹൈക്കമാൻഡ് അറിയിപ്പും പലയിടങ്ങളിലും കെ.വി. തോമസിന്റെ പേരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതും യുഡിഎഫ് സ്ഥാനാർഥി കെ.വി. തോമസ് തന്നെയാണെന്ന പ്രചാരണങ്ങൾക്ക് ആക്കംകൂട്ടി. എന്നാൽ, ഹൈക്കമാൻഡ് സ്ഥാനാർഥിപ്പട്ടിക പുറത്തുവിട്ടപ്പോഴാകട്ടെ ഹൈബി ഈഡൻ സ്ഥാനാർഥി. ലോക്സഭാ സീറ്റിലേക്ക് മത്സരിക്കാൻ നിശ്ചയിക്കപ്പെട്ടത് അപ്രതീക്ഷിതമായിട്ടാണെങ്കിലും അതിലേക്കുള്ള ഓർമകൾക്ക് ഹൈബി ഈഡന് വർഷങ്ങളുടെ പഴക്കമുണ്ട്. കൃത്യം പറഞ്ഞാൽ പത്ത് വർഷംമുന്പ് 2009 മുതൽക്കേ സീറ്റിനു വേണ്ടി അന്നും മത്സരമുണ്ടായിരുന്നു. അന്നാകട്ടെ കെ.വി. തോമസ് എംഎൽഎയും ഹൈബി ഈഡൻ…
Read Moreപത്തനംതിട്ട ജില്ലയിൽ മൂന്ന് എംഎൽഎമാർ മത്സരത്തിന്; നിയമസഭാ മണ്ഡലങ്ങൾ അനാഥം
പത്തനംതിട്ട: ജില്ലയിലെ അഞ്ച് എംഎൽഎമാരിൽ മൂന്നു പേരും ലോക്സഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ. സംസ്ഥാനത്ത് ഇരുമുന്നണികളും ഒന്‍പത് എംഎൽഎമാരെയാണ് മത്സരിപ്പിക്കുന്നതെങ്കിൽ ഇതിൽ മൂന്നുപേരും പത്തനംതിട്ട ജില്ലയിലെ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നവരാണ്. വീണാ ജോർജ് (ആറന്മുള), ചിറ്റയം ഗോപകുമാർ (അടൂർ), അടൂർ പ്രകാശ് (കോന്നി) എന്നിവരാണ് ലോക്സഭയിലേക്ക് ജനവിധി തേടുന്ന പത്തനംതിട്ടയിലെ എംഎൽഎമാർ. വീണാ ജോർജും ചിറ്റയം ഗോപകുമാറും എൽഡിഎഫ് നിരയിലും അടൂർ പ്രകാശ് യുഡിഎഫ് സ്ഥാനാർഥിയുമാണ്. വീണാ ജോർജ് മാത്രമാണ് സ്വന്തം നിയോജകമണ്ഡലം ഉൾപ്പെടുന്ന പത്തനംതിട്ടയിൽ ജനവിധി തേടുന്നത്. ചിറ്റയം ഗോപകുമാറും അടൂർ പ്രകാശും ജില്ലയ്ക്കു പുറത്താണ് മത്സരിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരും സ്വന്തം മണ്ഡലവും വിട്ടുകഴിഞ്ഞു. പ്രചാരണം തീരുന്നതുവരെ എംഎൽഎ സ്ഥാനത്തിന് അവധി നൽകിയിരിക്കുകയാണ്. കുടിവെള്ള ക്ഷാമം, പ്രളയപുനരധിവാസം വിഷയങ്ങൾ മണ്ഡലങ്ങളിലുള്ളപ്പോൾ എംഎൽഎമാരുടെ അസാന്നിധ്യം ചർച്ചയാകും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ പുതിയ പദ്ധതികളില്ലെങ്കിലും ജനകീയ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പരിഹാരം തേടി…
Read Moreഷാനിമോളെ ഷുക്കൂർ തോൽപ്പിക്കും; ഒളിയമ്പുമായി വെള്ളാപ്പള്ളി; ചാലക്കുടിയിൽ പിന്തുണ തേടി വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ്
ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിയെ മുൻ ഡിസിസി പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എ.എ.ഷുക്കൂർ തോൽപ്പിക്കുമെന്ന ധ്വനിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഒളിയമ്പ്. ചാലക്കുടിയിൽ ഇടത് സ്ഥാനാർഥി ഇന്നസെന്റിനൊപ്പം മാധ്യമപ്രവർത്തകരെ കണ്ടപ്പോഴാണ് വെള്ളാപ്പള്ളി അഭിപ്രായം പങ്കുവച്ചത്. ചാലക്കുടിയിൽ പിന്തുണ തേടിയാണ് വെള്ളാപ്പള്ളിയെ കാണാൻ ഇന്നസെന്റ് എത്തിയത്. സൗമ്യവും മാന്യവുമായി പെരുമാറുന്ന ദേശീയ നേതാവ് ഷാനിമോൾ ഉസ്മാന് കോണ്‍ഗ്രസിന്റെ ഉറച്ച ഏതെങ്കിലും സീറ്റ് നൽകേണ്ടതായിരുന്നു. വയനാട് എന്തുകൊണ്ട് അവർക്ക് നൽകിയില്ലെന്ന് വെള്ളാപ്പള്ളി ചോദിച്ചു. ആലപ്പുഴയിൽ യുഡിഎഫിന് ജയസാധ്യതയില്ലേ എന്ന ചോദ്യത്തിനാണ് ഒരു കാട്ടിൽ രണ്ടു സിംഹം ഉണ്ടാകുമോ എന്ന് അദ്ദേഹം മറുചോദ്യം ഉന്നയിച്ചത്. രണ്ടാമത്തെ സിംഹം ഇടത് സ്ഥാനാർഥി എ.എം.ആരിഫ് ആണോ എന്ന ചോദ്യത്തിന് അല്ല എന്ന് പറഞ്ഞ ശേഷമാണ് ഷുക്കൂറിനെതിരേ ഒളിയന്പുണ്ടായത്. തുഷാർ വെള്ളാപ്പള്ളിക്ക് ജയസാധ്യതയില്ലെന്നും മത്സരിച്ചാൽ തോൽക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. എസ്എൻഡിപിയിലെ പദവി…
Read Moreചിരഞ്ജീവിയുടെ പാതയിൽ പവൻ കല്ല്യാണ്‍; രണ്ടു മണ്ഡലത്തിൽ മത്സരിക്കും
ഹൈദരാബാദ്: ജനസേനാ അധ്യക്ഷൻ പവൻ കല്ല്യാണ്‍ ആന്ധ്രാ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു മണ്ഡലത്തിൽ മത്സരിക്കും. ഭീമാവരം, ഗാജുവാക മണ്ഡലങ്ങളിലാണ് കല്ല്യാണ്‍ ജനവിധി തേടുന്നത്. പവൻ കല്ല്യാണിന്റെ സഹോദരനും പ്രജാരാജ്യം പാർട്ടി സ്ഥാപകനുമായ ചിരഞ്ജീവിയും 2009 നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടു സീറ്റിൽ മത്സരിച്ചിരുന്നു. പാലസോൾ, തിരുപ്പതി മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും തിരുപ്പതിയിൽ മാത്രമാണു വിജയിക്കാൻ കഴിഞ്ഞത്.
Read Moreപൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താൻ; ജയരാജനെ കൊലയാളിയെന്ന് വിളിച്ച രമയ്ക്കെതിരേ കോടിയേരിയുടെ പരാതി
തിരുവനന്തപുരം: ആർഎംപി നേതാവ് കെ.കെ. രമക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി. വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി പി. ജയരാജനെ കൊലയാളിയെന്നു വിശേഷിപ്പിച്ചെന്നു ചൂണ്ടിക്കാട്ടിയാണു പരാതി. വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പരത്താനും പൊതുജന മധ്യത്തിൽ സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്താനുമാണ് രമയുടെ ശ്രമമെന്നു കോടിയേരി പരാതിയിൽ ആരോപിച്ചു. കെട്ടിച്ചമച്ചുണ്ടാക്കിയ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ജയരാജൻ പ്രതിയായതെന്നും ഒരു കൊലപാതകക്കേസിലും ജയരാജനെ കുറ്റവാളിയെന്ന് കോടതി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടിയേരി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
Read Moreശ്രീധരൻപിള്ളയ്ക്ക് സീറ്റില്ല; അൽഫോൻസ് കണ്ണന്താനം എറണാകുളത്ത്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയ്ക്ക് സീറ്റില്ലെന്ന് സൂചന. ശ്രീധരൻപിള്ള മാറി നിൽക്കണമെന്ന് ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടതായാണ് വിവരം. പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്കാണ് ശ്രീധരൻപിള്ളയുടെ പേര് പരിഗണിച്ചിരുന്നത്. ഇതോടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ പത്തനംതിട്ടയിൽ സ്ഥാനാർഥിയായേക്കും. ദേശീയ ശ്രദ്ധ നേടിയ മണ്ഡലത്തിൽ മത്സരിക്കാനുള്ള താത്പര്യം ശ്രീധരൻപിള്ള ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ സുരേന്ദ്രനുവേണ്ടി വ്യാപകമായ പ്രചാരണം തുടങ്ങിയതോടെയാണ് ശ്രീധരൻപിള്ള വെട്ടിലായത്. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മത്സരിക്കുമെന്നും സൂചനകളുണ്ട്. ടോം വടക്കനെ കൊല്ലത്തും ബിജെപി പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രൻ ആറ്റിങ്ങലിൽ മത്സരിച്ചേക്കും. ശോഭ സുരേന്ദ്രൻ മത്സരരംഗത്തുനിന്ന് മാറിനിൽക്കരുതെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്.
Read Moreകോണ്‍ഗ്രസിന് കനത്ത തിരിച്ചടി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാര്‍ട്ടിവിട്ടു
ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും സീനിയര്‍ നേതാവുമായ രാധാകൃഷ്ണ വികെ പാട്ടീലാണ് പാര്‍ട്ടിവിട്ടത്. കഴിഞ്ഞദിവസം മകന് സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തലമുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി വിടുന്നത്. മഹാരാഷ്ട്രയില്‍ കരുത്തുറ്റ നേതാവിനെ നഷ്ടമായത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഹ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബിജെപി അംഗത്വമെടുത്തത്. സീറ്റ് ധാരണ പ്രകാരം അഹ്മദ് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടേതാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍സിപി സീറ്റ് വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.
Read Moreകൊല്ലത്തു നിൽക്കുന്നതിനേക്കാൾ ഭേദം മലപ്പുറം; നേതൃത്വത്തെ കുത്തി കണ്ണന്താനം
കൊച്ചി: കൊല്ലത്തു മത്സരിക്കുന്നതിനേക്കാൾ ഭേദം മലപ്പുറത്തു മത്സരിക്കുന്നതെന്ന് കേന്ദ്രമന്ത്രി അൽഫോണ്‍സ് കണ്ണന്താനം. ബിജെപി തന്നെ കൊല്ലത്തു മത്സരിപ്പിക്കുമെന്ന റിപ്പോർട്ടുകളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊല്ലത്തു മത്സരിക്കാൻ തനിക്കുമേൽ സമ്മർദമുണ്ട്. പക്ഷേ, കൊല്ലത്ത് ആരെയും പരിചയമില്ല. അതിലും ഭേദം തനിക്ക് മലപ്പുറം കിട്ടുന്നതാണ്. മത്സരിക്കാൻ താൽപര്യമില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മത്സരിക്കണമെന്നു പാർട്ടിക്കു നിർബന്ധമാണെങ്കിൽ കോട്ടയമോ എറണാകുളമോ പത്തനംതിട്ടയോ വേണം. തന്റെ മണ്ഡലം പത്തനംതിട്ടയാണ്. അതുകൊണ്ട് തന്നെ മത്സരിക്കാൻ അവിടെയാണ് താൽപര്യമെന്നും കണ്ണന്താനം പറഞ്ഞു.
Read Moreസ്ഥാനാർഥിയുടെ മികവ് ഗുണകരമാകണം, വിജയം ഉറപ്പിക്കാൻ നല്ല പണിയെടുക്കണം; പത്തനംതിട്ട മണ്ഡലത്തിലെത്തിയ പിണറായിയുടെ വാക്കുൾ ഇങ്ങനെ..
പത്തനംതിട്ട: വെയിലൂം ചൂടും പ്രചാരണത്തെ ബാധിക്കരുത് – കഠിനമായ വെയിലിൽ മാറിനിന്നോ. പക്ഷേ അതിനനുസരിച്ച് നല്ലപോലെ പണിയെടുത്തേ മതിയാകൂ. പത്തനംതിട്ട മണ്ഡലത്തിലെ എൽഡിഎഫ് വിജയം ഉറപ്പിക്കാൻ നേരിട്ടെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് ഒരു കാര്യത്തിൽ ഉറപ്പുണ്ട്. സ്ഥാനാർഥിയുടെ മികവ് പത്തനംതിട്ടയിൽ ഗുണകരമാകും. ലോക്സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അവലോകനം ചെയ്ത യോഗത്തിൽ പത്തനംതിട്ട ഇത്തവണ ഇടതുമുന്നണി ഉറപ്പുള്ള മണ്ഡലമായി മാറണമെന്ന ആവശ്യം നേതാക്കൾക്കു മുന്‍പാകെ വച്ചു.പാർലമെന്റ് മണ്ഡലത്തിലെ ബൂത്ത് പ്രവർത്തനം കുറെക്കൂടി കാര്യക്ഷമമാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. സ്ക്വാഡ് പ്രവർത്തനങ്ങളിൽ പാർട്ടി മെംബർമാർ കൂടുതൽ അനുഭാവികളെ കൂട്ടി പ്രവർത്തിക്കണം. ബൂത്ത് തല പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കിയാലേ നേട്ടമുണ്ടാക്കാനാകൂ. വീടുകൾ കയറിയുളള സ്ക്വാഡ് പ്രവർത്തനം പൂർണതോതിലായിട്ടില്ലെന്നു അദ്ദേഹം എടുത്തുപറഞ്ഞു. ചുവരെഴുത്തുകൾ നേരത്തേ പൂർത്തിയാക്കണം. കുടുംബസംഗമങ്ങളിൽ പരമാവധി ആളുകളെത്തണം. വിദ്യർഥികളെയും യുവജനങ്ങളെയും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാക്കണം. പത്തനംതിട്ടയുടെ പ്രത്യേക സാഹചര്യത്തിൽ ഏറ്റവും…
Read More