കോണ്‍ഗ്രസിന് കനത്ത തിരിച്ചടി, മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് പാര്‍ട്ടിവിട്ടു

ആദ്യഘട്ട തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ കോണ്‍ഗ്രസില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടരുന്നു. മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവും സീനിയര്‍ നേതാവുമായ രാധാകൃഷ്ണ വികെ പാട്ടീലാണ് പാര്‍ട്ടിവിട്ടത്. കഴിഞ്ഞദിവസം മകന്‍ സുജയ് പാട്ടീല്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെയാണ് തലമുതിര്‍ന്ന നേതാവ് തന്നെ പാര്‍ട്ടി വിടുന്നത്. മഹാരാഷ്ട്രയില്‍ കരുത്തുറ്റ നേതാവിനെ നഷ്ടമായത് കോണ്‍ഗ്രസിന് ക്ഷീണം ചെയ്യും.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഹ്മദ് നഗറില്‍ കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സുജയ് വിഖെ ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ സാന്നിധ്യത്തിലാണ് സുജയ് ബിജെപി അംഗത്വമെടുത്തത്. സീറ്റ് ധാരണ പ്രകാരം അഹ്മദ് നഗര്‍ മണ്ഡലം കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപിയുടേതാണ്. സുജയ് ഈ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും എന്‍സിപി സീറ്റ് വിട്ട് കൊടുക്കാന്‍ തയ്യാറായിരുന്നില്ല.

Related posts