കാലവും കാലാവസ്ഥയും രാഷ്‌ട്രീയക്കാരും മായ്ക്കാത്ത  ഈ തെരഞ്ഞെടുപ്പ് പരസ്യത്തിന് 32വയസ്

കുമരകം: വർഷങ്ങളുടെ പഴക്ക മുള്ള ഒരു ചുമർ തെരഞ്ഞെടുപ്പ് പരസ്യം ഇന്നും മായാതെ നിൽക്കുന്നു. പരസ്യ വാചകങ്ങളിൽ പറയുന്ന വെയിലിനെയും മഴയേയും അതിജീവിക്കുന്ന ഈടുറ്റ പെയിന്‍റുകൊണ്ടല്ല ഇതെഴുതിയത്. വെറും കുമ്മായം കുഴച്ച് അതിലെഴുതിയ അക്ഷരങ്ങൾ 32 വർഷങ്ങൾക്കു ശേഷവും മിഴിവോടെ നിൽക്കുന്നു. കുമരകം ജെട്ടിപ്പാലത്തിലെ ചുവരെഴുത്ത് സ്ഥാനാർഥി ഓർമയായിട്ടും ഒളിമങ്ങാതെ സ്ഥിതി ചെയ്യുന്നു. 1987-ൽ ഇടതു മുന്നണി സ്ഥാനാർഥിയായി കോട്ടയം അസംബ്ലി നിയോജക മണ്ഡലത്തിൽ മത്സരിച്ച ടി.കെ.രാമകൃഷ്ണന് അരിവാൾ ചുറ്റിക നക്ഷത്ര ചിഹ്നത്തിൽ വോട്ട് ചെയ്യണമെന്ന ചുവരെഴുത്താണ് ഇന്നും മായാതെ നിലനില്ക്കുന്നത്. കുമരകം ജെട്ടി പാലത്തിന്‍റെ ഇരുവശങ്ങളിലും എഴുതിയ ചുവരെഴുത്തിൽ കിഴക്കു വശത്തേതാണ് പിന്നീട് പല തെരഞ്ഞെടുപ്പുകൾ കഴിഞ്ഞിട്ടും വെയിലും മഴയും മാറി മറഞ്ഞിട്ടും മായാതെ സ്ഥിതി ചെയ്യുന്നത്. നീലയും കറുപ്പും നിറങ്ങൾ ചാലിച്ച് വെള്ള കുമ്മായത്തിൽ എഴുതിയതാണീ ചുവർ പരസ്യം. പാലത്തിന്‍റെ കൈവരികളിൽ കയർ കെട്ടി…

Read More

മായാവതിയും അഖിലേഷും കോൺഗ്രസിനെ ചൊടിപ്പിച്ചു ; ഒഴിച്ചിട്ട ഏഴുസീറ്റിലും മത്സരിക്കും

നിയാസ് മുസ്തഫ ഉത്തർപ്രദേശിൽ എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യവും കോൺഗ്രസ് നേതൃത്വത്തിലുള്ള സഖ്യവും തമ്മിൽ ‘അഡ്ജസ്റ്റ്മെന്‍റ് രാഷ്‌‌ട്രീയം’ കളിക്കുന്നുവെന്ന പ്രചാരണം ഇനി ഏശില്ല. കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ രാഹുൽ ഗാന്ധി മത്സരിക്കുന്ന അമേത്തിയിലും സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയിലും എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല. ഇതോടെയാണ് കോൺഗ്രസുമായി എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യം ‘അഡ്ജസ്റ്റ്മെന്‍റ് രാഷ്‌‌ട്രീയം’ കളിക്കുകയാണെന്ന പ്രചാരണം തുടങ്ങിയത്. എസ്പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിലെ പ്രമുഖർ മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിർത്തില്ലായെന്ന് കോൺഗ്രസും പ്രഖ്യാപിച്ചിരുന്നു. എന്നാൽ തങ്ങളുടെ സഖ്യം മത്സരിക്കുന്ന ഏഴു മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ കോൺഗ്രസ് നിർത്താത്തതിൽ പ്രതിഷേധവുമായി ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് അഖിലേഷ് യാദവും രംഗത്തുവന്നത് കോൺഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബിജെപിയെ അധികാരത്തിൽനിന്ന് ഒഴിവാക്കുക എന്ന വിശാലമായ കാഴ്ചപ്പാടോടെ ഇത്തരമൊരു നീക്കം നടത്തിയ കോൺഗ്രസിന് ഇതു വലിയൊരു തിരിച്ചടിയായി. കോണ്‍ഗ്രസ് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കരുതെന്നും ഉത്തർപ്രദേശിൽ ബിജെപിയെ പരാജയപ്പെടുത്താൻ തങ്ങളുടെ…

Read More

ലോക്സഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് വിജ്ഞാപനം പുറത്ത്; നാമനിർദേശം സമർപ്പിക്കാനുളള അവസാനതീയതി മാർച്ച് 26

ന്യൂഡൽഹി: ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിന്‍റെ വിജ്ഞാപനം പുറത്തിറങ്ങി. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കും മൂന്നു നിയമസഭകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് വിജ്ഞാപനമാണ് പുറപ്പെടുവിച്ചത്. ആന്ധ്രാപ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിജ്ഞാപനവും ഇറങ്ങി. നാമനിർദേശം സമർപ്പിക്കാനുളള അവസാനതീയതി മാർച്ച് ഇരുപത്തിയാറാണ്. പിൻവലിക്കാനുളള തീയതി ഇരുപത്തിയെട്ടും. മേയ് 23-നാണ് വോട്ടെണ്ണൽ. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 91 ലോക്സഭാ സീറ്റുകളിലാണ് അടുത്ത മാസം 11-ന് ആദ്യ ഘട്ടത്തിൽ പോളിംഗ് നടക്കുക. കേരളത്തിൽ ഏപ്രിൽ 23-നാണ് തെരഞ്ഞെടുപ്പ്.

Read More

എസ്എൻഡിപിയുടെ അനുകൂല നിലപാട് വന്നു; തൃശൂരിൽ തുഷാർ മത്സരിക്കും; ബിഡിജെഎസിന് അഞ്ച് സീറ്റുകൾ

ആലപ്പുഴ: തൃശൂരിൽ മത്സരിക്കണമെന്ന ബിജെപി നേതൃത്വത്തിന്‍റെ സമ്മര്‍ദ്ദത്തിന് വഴങ്ങി ബി‍ഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. തുഷാറിന്‍റെ സ്ഥാനാർഥിത്വം സംബന്ധിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അനുകൂല നിലപാടെടുത്തോടെ മത്സരിക്കാനുള്ള തീരുമാനം എത്തുകയായിരുന്നു. ചൊവ്വാഴ്ച ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ അടക്കം അഞ്ച് സീറ്റുകളിലാണ് ബിഡിജെഎസ് മത്സരിക്കാൻ ഇറങ്ങുന്നത്. തൃശൂരിന് പുറമേ മാവേലിക്കര, ഇടുക്കി, ആലത്തൂർ, വയനാട് മണ്ഡലങ്ങളിലാണു ബിഡിജെഎസ് മത്സരിക്കുക. മാവേലിക്കരയിൽ തഴവ സഹദേവൻ, ഇടുക്കിയിൽ ബിജു കൃഷ്ണൻ, ആലത്തൂരിൽ ബിഡിജെഎസ് ജനറൽ സെക്രട്ടറി ടി.വി.ബാബു, വയനാട്ടിൽ ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് വാധ്യാട്ട് എന്നിവർ സ്ഥാനാർഥികളായി വരുമെന്നാണ് കരുതുന്നത്. കോട്ടയം സീറ്റിൽ കേരള കോണ്‍ഗ്രസ് സ്ഥാനാർഥി പി.സി.തോമസാണ് മത്സരിക്കുന്നത്. ബാക്കി 14 സീറ്റുകളിലാണ് ബിജെപി മത്സരിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായെന്നും സ്ഥാനാർഥികളെ ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്നും സംസ്ഥാന പ്രസിഡന്‍റ് പി.എസ്.ശ്രീധരന്‍…

Read More

ജയരാജനെതിരേ മുല്ലപ്പള്ളി? അന്തിമ തീരുമാനം രാഹുലിന്‍റെ കോർട്ടിൽ; പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി: കോണ്‍ഗ്രസിന്‍റെ നാലു മണ്ഡലങ്ങളിലെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തുവിടും. തർക്കവും പ്രതിസന്ധിയും വയനാട്ടിൽനിന്നു വടകരയിലേക്കു മാറിയതോടെയാണു പ്രഖ്യാപനം വീണ്ടും നീണ്ടത്. സിപിഎം സ്ഥാനാർഥി പി. ജയരാജനെതിരേ മത്സരിക്കാൻ കോണ്‍ഗ്രസിന്‍റെ തലയെടുപ്പുള്ള ഒരു നേതാവ് വടകരയിൽ ഇറങ്ങണമെന്നതാണ് പാർട്ടിയിലെ പൊതുവികാരം. അതുകൊണ്ടുതന്നെ മത്സരരംഗത്തേക്കിറങ്ങാൻ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനുമേൽ കടുത്ത സമ്മർദമാണ്. എന്നാൽ, ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്കിനെ അറിയിച്ചു. ടി. സിദ്ദിക്ക് വയനാടും ഷാനിമോൾ ഉസ്മാൻ ആലപ്പുഴയിലും അടൂർ പ്രകാശ് ആറ്റിങ്ങലും മത്സരിക്കും എന്നതാണു നിലവിലെ നില. ശനിയാഴ്ച രാത്രി ആദ്യം പതിമ്മൂന്നു പേരുമായി തയാറാക്കിയ പട്ടിക വടകരയിലെ സ്ഥാനാർഥിയെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് പന്ത്രണ്ട് പേരുകളിൽ ഒതുങ്ങിയത്. പിന്നീട് ഞായറാഴ്ച നടന്ന ചർച്ചയിൽ വയനാട് സീറ്റിലായിരുന്നു കൃത്യമായ ഉറപ്പു കണ്ടെത്താനാകാതെ തീരുമാനം നീണ്ടത്. വയനാട്ടിലെ…

Read More

കേരളത്തിലെ ആപ്പും ചൂലും കാണാനില്ല!!

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലൂടെ  നവതരംഗം സൃഷ്ടിച്ച് ആം ആദ്മി പാർട്ടി ഇത്തവണ കേരളത്തിൽ മത്സരിക്കാനില്ല. ഡൽഹി, ഹരിയാണ, പഞ്ചാബ്, ഗോവ എന്നിവിടങ്ങളിൽ മാത്രമേ പാർട്ടിക്ക് ഇക്കുറി സ്ഥാനാർഥികളുള്ളൂ. കേരളത്തിൽ ഓരോ മണ്ഡലത്തിലെയും സ്ഥാനാർഥികളെ നോക്കിയായിരിക്കും പിന്തുണ നൽകുകയെന്ന് സംസ്ഥാന കൺവീനർ സി.ആർ. നീലകണ്ഠൻ പറഞ്ഞു. കഴിഞ്ഞതവണ മത്സരിച്ച ഇടങ്ങളിലെല്ലാം പ്രകടനം മോശമായതാണ് പിൻമാറ്റത്തിന് കാരണമായി പറയുന്നത്. കേരളത്തിൽ മത്സരിച്ച 15 മണ്ഡലങ്ങളിലും കൂടി ആം ആദ്മി പാർട്ടിക്ക് കിട്ടിയത് 2,56,662 വോട്ടുമാത്രമാണ്. ചിലയിടങ്ങളിൽ സ്വതന്ത്ര സ്ഥാനാർഥികളെക്കാൾ കുറവും. എറണാകുളത്ത് അനിതാ പ്രതാപ് നേടിയ 51,517 വോട്ടുകളായിരുന്നു കേരളത്തിൽ ആം ആദ്മിയുടെ മികച്ച പ്രകടനം. തൃശ്ശൂരിൽ മത്സരിച്ച എഴുത്തുകാരി സാറാജോസഫ് 44,638 വോട്ടുനേടി. ചാലക്കുടി, കോട്ടയം എന്നിവിടങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിൽ 15,000-ൽ താഴെയായിരുന്നു നേട്ടം.

Read More

കടമ്പൂരിൽ  കെ.സുധാകരന്‍റെ പ്രചാരണ ബോർഡുകളും തോരണങ്ങളും നശിപ്പിച്ച നിലയിൽ

കടന്പൂർ: കടമ്പൂർ ഹൈസ്കൂളിനു സമീപം യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരന്‍റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചു. രാജീവ് ഭവനു സമീപം സ്ഥാപിച്ച പ്രചാരണ ബോർഡുകളാണു നശിപ്പിച്ചത്. അർധരാത്രിയ്ക്കു ശേഷമാണു സംഭവം നടന്നത്. പ്രചാരണ ബോർഡും പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്ക് ആദരാജ്ഞലിയർപ്പിച്ചു സ്ഥാപിച്ച ബോർഡും കൊടിതോരണങ്ങളുമാണു നശിപ്പിച്ചത്. പ്രചാരണ ബോർഡ് നശിപ്പിച്ച സംഭവത്തിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഇരുട്ടിന്‍റെ മറവിൽ നടത്തുന്ന ഇത്തരം സാമുഹ്യവിരുദ്ധ നടപടിക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നു മണ്ഡലം പ്രസിഡന്‍റ് സി.ഒ രാജേഷ് ആവശ്യപ്പെട്ടു.

Read More

ടി.സിദ്ദിഖിന് “ഈസി വാക്കോവര്‍’ നല്‍കാന്‍ ഉമ്മന്‍ചാണ്ടി

കോഴിക്കോട്: വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്‍റ് ടി.സിദ്ദിഖിനെ തന്നെ കളത്തിലിറക്കണമെന്ന ഉറ‍ച്ചനിലപാടുമായി ഉമ്മന്‍ചാണ്ടി. ഇന്ന് ഡല്‍ഹിയിലെ ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കും. മുന്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തനായി അറിയപ്പെടുന്ന ടി.സിദ്ദിഖിനെ ആലപ്പുഴ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിപ്പിക്കുന്നതിനോട് അദ്ദേഹത്തിന് യോജിപ്പില്ല. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. മുന്പ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്‍ ഡിസിസി പ്രസിഡന്‍റ് കെ.സി.അബുവിനെയടക്കമുളള നേതാക്കളെ വെട്ടി ടി.സിദ്ദിഖിന് കുന്നമംഗലം സീറ്റ് നല്‍കിയതിന് ചുക്കാന്‍ പിടിച്ചത് ഉമ്മന്‍ചാണ്ടിയാണ്. എന്നാല്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി പി.ടി.എ.റഹീമിനോട് സിദ്ദിഖ് തോറ്റു. ഈ ഒരു സാഹചര്യത്തില്‍ കുടിയാണ് പ്രിയ ശിഷ്യനെ വയനാട്ടില്‍ തന്നെ മത്സരിപ്പിച്ച് “ഈസി വാക്കോവര്‍’നല്‍കാന്‍ മുന്‍ മുഖ്യമന്ത്രി മുന്‍കൈ എടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചവേളയില്‍ തന്നെ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ ഇവിടേക്ക് കെട്ടിയിറക്കേണ്ടെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. സ്വന്തം സ്ഥാനാര്‍ഥിത്വത്തിന് വിലങ്ങുതടിയാകുമെന്ന് കണ്ടാണിത്. മറ്റൊരു സാധ്യതയായ…

Read More

 ഇന്ത്യയിലെ  പാർട്ടികളുടെ എണ്ണം  2,293;   ദേശീയ പാർട്ടികൾ ഏഴ്; ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിനുള്ള നിബന്ധന ഇങ്ങനെ..

 നിലവിൽ 2,293 പാർട്ടികൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യയിൽ ഏഴു പാർട്ടികളെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ദേശീയ പാർട്ടികളായി അംഗീകരിച്ചിരിക്കുന്നത്. ഒരു പാർട്ടി ദേശീയ പാർട്ടിയായി അംഗീകരിക്കപ്പെടുന്നതിന് ചില നിബന്ധനകളുണ്ട്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നാലോ അതിൽ അധികമോ സംസ്ഥാനങ്ങളിൽ സ്ഥാനാർഥികളെ നിറുത്തുകയും അതാത് സംസ്ഥാനങ്ങളിലെ സാധുവോട്ടിൽ ആറ് ശതമാനം നേടുകയും ലോക്സഭയിലെ നാല് സീറ്റെങ്കിലും നേടുകയും വേണം. അല്ലെങ്കിൽ ലോക്സഭയിലെ ആകെ സീറ്റിന്‍റെ രണ്ടു ശതമാനമെങ്കിലും നേടുകയും മൂന്നു സംസ്ഥാനങ്ങളിൽ നിന്നെങ്കിലും പാർട്ടിയുടെ സ്ഥാനാർഥികൾ വിജയിക്കുകയും വേണം. അല്ലെങ്കിൽ 8നാലു സംസ്ഥാനങ്ങളിലെങ്കിലും ആ പാർട്ടിയെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചിരിക്കണം. ഇന്ത്യയിൽ നിലവിൽ ഏഴ് ദേശീയ പാർട്ടികളാണുള്ളത്. ദേശീയ പാർട്ടികൾക്കു പുറമെ 60 അംഗീകൃത സംസ്ഥാന പാർട്ടികളും ഉണ്ട്. ഇത്തരത്തിൽ ഇലക്ഷൻ കമ്മീഷന്‍റെ അംഗീകാരം ലഭിച്ചാൽ പാർട്ടികൾക്ക് ചില നേട്ടങ്ങളൊക്കെയുണ്ട്. അംഗീകാരം കിട്ടിയാൽ റിസേർവ്ഡ് പാർട്ടി ചിഹ്നം ലഭിക്കും.ഈ ചിഹ്നം അതാത്…

Read More

ഒടുവിൽ ധാരണയായി; തമിഴ്നാട്ടിൽ എഐഎഡിഎംകെയ്ക്ക് 20 സീറ്റ്; അഞ്ചിടത്ത് ബിജെപി

ചെന്നൈ: തമിഴ്നാട്ടിൽ എഐഎഡിഎംകെ-ബിജെപി സീറ്റ് ധാരണയായി. പുതുച്ചേരി ഉൾപ്പെടെയുള്ള 40 സീറ്റുകളിൽ 20 സീറ്റുകളിൽ അണ്ണാഡിഎംകെ മത്സരിക്കും. അഞ്ചിടത്ത് ബിജെപി ജനവിധി തേടും. ചെന്നൈയിൽ നടന്ന ചർച്ചയ്ക്കൊടുവിലാണ് സീറ്റ് ധാരണയായത്. സേലം, നാമക്കൽ, കൃഷ്ണഗിരി, ഈറോഡ്, പൊള്ളാച്ചി, തേനി, കാരൂർ, തിരുപ്പൂർ, തിരുവില്ലാമല, ചിദംബരം, പെരന്പാളൂർ, അരണി, മധുര, നീലഗിരി, തിരുനെൽവേലി, നാഗപട്ടണം, മയിലാടു തുറൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെന്നൈ സൗത്ത് തുടങ്ങി 20 സീറ്റുകളിൽ അണ്ണാഡിഎംകെ ജനവിധി തേടും. കന്യാകുമാരി, ശിവഗംഗ, കോയന്പത്തൂർ, തൂത്തുക്കുടി, രാമനാഥപുരം മണ്ഡലങ്ങളിൽ ബിജെപി മത്സരിക്കും. പിഎംകെ ധർമപുരി, വില്ലുപുരം, ആരക്കോണം, കൂടല്ലൂർ, ചെന്നൈ സെൻട്രൽ, ദിണ്ടിഗൽ, ശ്രീപെരുന്പത്തൂർ എന്നിവിടങ്ങളിൽ ജനവിധി തേടും. ഡിഎംഡികെ വിരുതുനഗർ, കല്ലാകുറിച്ചി, തിരുച്ചിറപ്പള്ളി, ചെന്നൈ നോർത്ത് എന്നീ മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കും. അണ്ണാഡിഎംകെയ്ക്കു പുറമേ പിഎംകെയും ഡിഎംഡികെയും എൻഡിഎയുടെ ഭാഗമാണ്.

Read More