അടൂര്‍: രാഷ്ട്രപതിക്കെതിരേ ഫേസ് ബുക്ക് പോസ്റ്റിന് മറുപടിയായി മോശം പരാമര്‍ശം നടത്തിയ ആള്‍ക്കെതിരേ പോലീസ് കേസെടുത്തു. കുന്നിട ചാമക്കാല പുത്തന്‍വീട്ടില്‍ അനില്കുമാറിനെതിരേയാണ് ഏനാത്ത് പോലീസ് കേസെടുത്തത്. കുന്നിട സ്വദേശിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ പരാതിയിലാണ് കേസെടുത്തത്. കുന്നിട സ്വദേശിയായ സന്തോഷ് കുമാരന് ഉണ്ണിത്താനാണ് രാഷ്ട്രപതി ശബരിമല സന്ദര്‍ശനം നടത്തുന്നത് സംബന്ധിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടത്.
Read MoreCategory: Loud Speaker
കേരളത്തിനു മറ്റൊരു വന്ദേഭാരത് എക്സ്പ്രസ് കൂടി ലഭിച്ചേക്കും; ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാൻ സാധ്യത
പരവൂർ: കേരളത്തിന് മറ്റൊരു വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.ഗോവ -മംഗളുരു വന്ദേ ഭാരത് എക്സ്പ്രസ് കോഴിക്കോട് വരെ നീട്ടാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. സർവീസ് ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് റെയിൽവേ മന്ത്രാലയാ തത്വത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വരേണ്ടത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ഏറെ താമസിയാതെ ഇക്കാര്യത്തിൽ പ്രഖ്യാപനം വരുമെന്നാണ് റെയിൽവേ വൃത്തങ്ങൾ നൽകുന്ന വിവരം. സർവീസ് ദീർഘിപ്പിച്ചാൽ വടക്കൻ കേരളത്തിൽ നിന്നുള്ളവർക്ക് ഗോവയിൽ എത്താൻ ഏറെ പ്രയോജനം ചെയ്യും. മാത്രമല്ല ഗോവയിലെ മലയാളി സമൂഹത്തിനും വേഗം കേരളത്തിലെത്താനും ഈ സർവീസ് വഴി സാധിക്കും. ഗോവ -മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് (20645) ഗോവയിലെ മഡ്ഗാവിൽ നിന്ന് 437 കിലോമീറ്റർ ദൂരം നാല് മണിക്കൂർ 35 മിനിറ്റ് എടുത്താണ് മംഗളൂരു സെൻട്രലിൽ എത്തുന്നത്. ഗോവയിൽ നിന്ന് വൈകുന്നേരം 6.10 ന് പുറപ്പെടുന്ന ട്രെയിൻ…
Read Moreപിഎം ശ്രീ: മുൾമുനയിൽ എൽഡിഎഫ്; സിപിഐ മന്ത്രിമാർ രാജിസന്നദ്ധത അറിയിച്ചു; വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിക്കെതിരെ കടുത്ത നിലപാടുമായി സിപിഐ. പദ്ധതിയുമായി മുന്നോട്ട് പോകുകയാണെങ്കില്‍ മന്ത്രിമാരെ പിന്‍വലിക്കണമെന്ന നേതാക്കളുടെ അഭിപ്രായത്തെത്തുടര്‍ന്ന് മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചു. മന്ത്രിമാരായ കെ.രാജനും പി.പ്രസാദും ജി.ആര്. അനിലും ചിഞ്ചുറാണിയുമാണ് രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ എന്തിനും തയാറാണെന്നാണ് മന്ത്രിമാരും നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. തുടക്കം കുറിച്ച പദ്ധതികളുടെ ഫയല്‍ വര്‍ക്കുകള്‍ വേഗത്തിലാക്കാന്‍ നാലു മന്ത്രിമാരും തങ്ങളുടെ ഓഫീസ് ജീവനക്കാര്‍ക്കു നിര്‍ദേശം നല്കി. കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹിയിൽ ചേർന്ന കേന്ദ്ര സെക്രട്ടേറിയറ്റ്, നിർവാഹകസമിതി യോഗങ്ങളിൽ സർക്കാർ നടപടിക്കെതിരേ കനത്ത രോക്ഷമാണ് ഉയർന്നത്. പിഎം ശ്രീയിൽ ഒപ്പിട്ടു എന്നു മാത്രമായി വിഷയത്തെ ചുരുക്കേണ്ടെന്നും ബിജെപിയുടെ നയങ്ങൾ അംഗീകരിക്കുന്നവരായി എൽഡിഎഫ് സർക്കാർ മാറിയതിനെതിരേയാണ് പ്രതികരിക്കേണ്ടതെന്നുമുള്ള വികാരമാണ് യോഗങ്ങളിൽ ഉണ്ടായത്. കേരളത്തിൽനിന്നുള്ള കെ. പ്രകാശ് ബാബുവാണ് നിർവാഹക സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്. വിഷയത്തിൽ നിർണായക തീരുമാനമെടുക്കാൻ…
Read Moreകോട്ടയം മോനിപ്പള്ളിക്കു സമീപം തീര്‍ഥാടകസംഘത്തിന്റെ ബസ് മറിഞ്ഞു: ഒരു മരണം, 40 പേർക്കു പരിക്ക്; അപകടം പുലര്‍ച്ചെ ഒന്നോടെ
കുറവിലങ്ങാട്: ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. എംസി റോഡില്‍ കുറവിലങ്ങാടിനും മോനിപ്പള്ളിക്കുമിടയില് ചീങ്കല്ലേല്‍ ഭാഗത്താണ് അപകടം. ഇരിട്ടി സ്വദേശിനി സിന്ധു പ്രബീഷാണ് മരിച്ചത്. 40 പേര്‍ക്ക് പരിക്കേറ്റു. 31 പേരെ മോനിപ്പള്ളി എംയുഎം ആശുപത്രിയിലും സാരമായ പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആകെ 46 പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്നു പുലര്‍ച്ചെ പന്ത്രണ്ടേമൂക്കാലോടെയാണ് അപകടമുണ്ടായത്. കണ്ണൂർ ഇരിട്ടിയിലുള്ള ടൂര്‍ ഓപ്പറേറ്റുടെ നേതൃത്വത്തില്‍ നടത്തിയ തീര്‍ഥാടനത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. 23ന് വൈകുന്നേരമാണ് തീര്‍ഥാടകസംഘം ഇരിട്ടിയില്‍ നിന്ന് യാത്രതിരിച്ചത്. ഇന്നലെ കന്യാകുമാരി, ചെങ്കല്‍, ശിവഗിരി ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചശേഷം മടങ്ങുകയായിരുന്നു. മോനിപ്പള്ളി ചീങ്കല്ലേല്‍ ഭാഗത്ത് വളവ് തിരിയുന്നതിനിടയില് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്. മറിഞ്ഞ ബസ് നിരങ്ങിനിങ്ങിയതായും പറയുന്നുണ്ട്. നാടും പോലീസും ഉണര്‍ന്നു പ്രവര്‍ത്തിച്ചതായി യാത്രക്കാര്അപകടമുണ്ടാകുമ്പോള് ബസിലുണ്ടായിരുന്ന…
Read Moreമണ്ണിടിച്ചിലിൽ ജീവൻ നഷ്ടമായ ബിജുവിന്റെ സംസ്കാരം നടത്തി
ഇടുക്കി: അടിമാലി കൂമ്പൻപാറയിൽ മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മൃതദേഹം സംസ്കരിച്ചു. കൂമ്പൻപാറയിലെ തറവാട്ട് വീട്ടിലാണ് ചടങ്ങുകൾ നടന്നത്. ഗുരുതര പരിക്കേറ്റ ബിജുവിന്റെ ഭാര്യ സന്ധ്യ ഗുരുതര പരിക്കുകളോടെ ആലുവ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, മണ്ണിടിച്ചിലിൽ വിശദീകരണവുമായി ദേശീയ പാത അതോറിറ്റി രംഗത്തെത്തി. അപകടമുണ്ടായ സ്ഥലത്ത് ഒരു നിർമാണവും നടന്നിരുന്നില്ലെന്നും ബിജുവും ഭാര്യയും അപകടത്തിൽപ്പെട്ടത് വ്യക്തിപരമായ ആവശ്യത്തിന് വീട്ടിൽ പോയപ്പോഴാണെന്നും ദേശീയ പാതാ അതോറിറ്റി പറയുന്നു. മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽനിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കണമെന്ന് നിർദേശം നൽകിയിരുന്നു. മുൻകരുതലിന്റെ ഭാഗമായി, ഈ പ്രദേശത്തു കൂടിയുള്ള ഗതാഗതം ശനിയാഴ്ച രാവിലെ 10 മുതൽ നിർത്തിവച്ചിരുന്നു. നിലവിൽ, അപകടമുണ്ടായ സ്ഥലത്ത് ദേശീയപാതയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ ഒന്നും തന്നെ നടന്നിരുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ ദേശീയപാതാ അതോറിറ്റി പറയുന്നു. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുമായി ഏകോപിപ്പിച്ച് ദേശീയപാതാ അഥോറിറ്റി മണ്ണിടിച്ചിലിന്റെ ആഘാതം കുറയ്ക്കുന്നതിനായി നിരവധി…
Read More‘ഞാൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഒരിക്കലും വാക്കുമാറില്ല, എയിംസ് തൃശൂരിൽ വരുമെന്ന് പറഞ്ഞിട്ടില്ല’: സുരേഷ് ഗോപി
തൃശൂര്‍: എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും കമ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാനാണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്രമന്ത്രി സുരേഷ്ഗോപി. തൃശൂരിന്റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നത്. ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര് പ്രാര്‍ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുമ്പ് തന്നെ ആലപ്പുഴയിൽ എയിംസ് വേണമെന്നാണ് പറഞ്ഞത്. താൻ ഒറ്റ തന്തയ്ക്ക് പിറന്നവനാണെന്നും ഒരിക്കലും വാക്കുമാറില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. മെട്രോ റെയിൽ സര്‍വീസ് തൃശൂരിലേക്ക് വരുമെന്നും താൻ പറഞ്ഞിട്ടില്ല. അങ്കമാലിവരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്ക് പോകണമെന്നാണ് പറഞ്ഞത്. മറ്റൊരു ഉപപാതയായി നാട്ടിക, തൃപ്രയാര്‍, ഗുരുവായൂര്‍ വഴി താനൂരിലും എത്തണമെന്നും സുരേഷ് ഗോപി…
Read Moreഏറെ കൊതിയോടെ കഴിച്ചു: പിന്നാലെ ദേഹാസ്വസ്ഥ്യം; കൂൺ കഴിച്ചതിനു പിന്നാലെ പതിനൊന്നുകാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: കൂൺ കഴിച്ച കുട്ടിയെ ദേഹാസ്വസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാറശാലയിലാണ് സംഭവം. പവതിയാൻവിള സ്വദേശികളായ സനൽ-രതി ദമ്പതികളുടെ മകൾ അനന്യ(11)യാണ് ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞദിവസം കടയിൽ നിന്ന് വാങ്ങിയ കൂൺ കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പാറശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം അനന്യയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പാചകം ചെയ്ത കൂൺ രക്ഷിതാക്കളും കഴിച്ചിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം അമ്പൂരിയിലും കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം ചെയ്ത് കഴിച്ചതിന് ശേഷം ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടിരുന്നു. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മോഹനൻ കാണിയുടെ ചെറുമക്കളായ അഭിഷേക് (11) അനശ്വര (14) എന്നിവരുടെ നില ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. മോഹന…
Read Moreഅമ്മയെ കൂടെ താമസിപ്പിക്കാൻ ഭാര്യയും ഭാര്യാ മാതാവും സമ്മതിച്ചില്ല: മനംനൊന്ത് മകൻ 15-ാം നിലയിൽ നിന്നും താഴേക്ക് ചാടി ജീവനൊടുക്കി
ഫരീദാബാദ്: അമ്മയെ കൂടെതാമസിപ്പിക്കുന്നതിനെചൊല്ലി തർക്കമുണ്ടായതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. റെഡിയോതെറാപ്പിസ്റ്റായ യോഗേഷ് കുമാർ എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. അമ്മയെ കൂടെ താമസിപ്പിക്കുന്നത് ഭാര്യ നേഹ റാവത്തിന് താൽപര്യം ഉണ്ടായിരുന്നില്ല. ഇതേച്ചൊല്ലി യോഗേഷും ഭാര്യയും ഭാര്യാമാതാവും കലഹങ്ങൾ പതിവായിരുന്നു. കഴിഞ്ഞദിവസവും ഈ കാര്യത്തിൽ വഴക്ക് ഉണ്ടായപ്പോൾ യുവാവ് താമസിക്കുന്ന കെട്ടിടത്തിന്റെ 15ാം നിലയിൽനിന്നും താഴേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. യോഗേഷിന്റെ അമ്മാവന്റെ പരാതിയിൽ ഭാര്യ, ഭാര്യയുടെ മാതാപിതാക്കൾ, രണ്ട് സഹോദരങ്ങൾ എന്നിവർക്കെതിരേ പോലീസ് കേസെടുത്തു. ഒൻപത് വർഷം മുൻപാണ് നേഹയും യോഗേഷും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇരുവർക്കും ആറ് വയസുള്ള മകനും ഉണ്ടായിരുന്നു. എന്നാൽ രണ്ട്പേർക്കും ജോലി ഉണ്ടായിരുന്നതിനാൽ മകനെ വേണ്ട വിധം നോക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്റെ അമ്മയെ കൂടെ നിർത്തണമെന്ന് യോഗേഷ് നേഹയോട് ആവശ്യപ്പെട്ടു. അമ്മയെ കൂടെ താമസിപ്പിക്കാൻ പറ്റില്ലന്നും തനിയ്ക്ക് അവർക്കൊപ്പം ഇവിടെ കഴിയാനാവില്ലെന്നും…
Read Moreവിജയ് കരൂരിലേക്കില്ല; മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ചെന്നൈയിൽ കൂടിക്കാഴ്ച; പരിപാടിക്ക് ഹാൾ ലഭ്യമാകുന്നില്ലെന്ന് ടിവികെ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് ഉടൻ കരൂരിലേക്കില്ലെന്ന് റിപ്പോർട്ട്. കരൂർ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ ചെന്നൈയിൽ എത്തിച്ചു കൂടിക്കാഴ്ച നടത്താനാണ് താരത്തിന്റെ തീരുമാനം. അടുത്താഴ്ച മഹാബലിപുരത്ത് കൂടിക്കാഴ്ചയ്ക്കുള്ള ക്രമീകരണങ്ങൾ ഒരുക്കും. ടിവികെ നേതാക്കൾ ദുരന്തബാധിതരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ചെന്നൈയിലേക്ക് വരാമെന്ന് ഭൂരിഭാഗം കുടുംബങ്ങളും സമ്മതിച്ചെന്ന് സൂചനയാണ് പുറത്തുവരുന്നത്. കരൂരിൽ ടിവികെയ്ക്ക് ഹാൾ ലഭിച്ചില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. രണ്ട് കല്യാണമണ്ഡപങ്ങളുടെ ഉടമകൾ വാക്ക് പറഞ്ഞതിനുശേഷം പിന്മാറി. ഡിഎംകെയുടെ സമ്മർദം കാരണമാണ് ഈ നടപടിയെന്ന് ടിവികെ ആരോപിച്ചു. നാമക്കലിലെ കല്യാണമണ്ഡപം തയാറാക്കിയെങ്കിലും കരൂരിൽ തന്നെ പരിപാടി നടത്തണമെന്ന് വിജയ് നിർദേശിച്ചു. കരൂർ സന്ദർശനം വൈകുമെന്ന് വ്യക്തമായതോടെയാണ് പുതിയ തീരുമാനം.
Read Moreപിഎം ശ്രീ: മന്ത്രിമാരെ പിന്‍വലിക്കുമെന്ന കടുത്ത നിലപാടിലേക്ക് സിപിഐ; അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയെ ചൊല്ലി സിപിഎമ്മുമായി ഇടഞ്ഞ് നില്ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി ഇടപെടും. വിദേശത്ത് നിന്നും മുഖ്യമന്ത്രി എത്തിയ ശേഷം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ചര്‍ച്ച നടത്തും. മന്ത്രിസഭയില്‍ നിന്നും സിപിഐ മന്ത്രിമാരെ പിന്‍വലിക്കുന്ന കാര്യത്തില്‍ ഉള്‍പ്പെടെ കടുത്ത നിലപാടുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്. പിഎം ശ്രീക്കെതിരെ സിപിഐ നിലപാട് വ്യക്തമാക്കിയിരുന്നു. എല്ഡിഎഫിലൊ മന്ത്രിസഭ യോഗത്തിലൊ ചര്‍ച്ച ചെയ്യാതെ സിപിഎം ഏകപക്ഷീയമായി പിഎം ശ്രീ ധാരണപത്രത്തില്‍ ഒപ്പിട്ടതാണ് സിപിഐ യെ ചൊടിപ്പിച്ചിരിക്കുന്നത്. സിപിഐയുടെ യുവജനസംഘടനകളും വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാരിനെതിരെ സമരമുഖത്തിറങ്ങിയിരിക്കുകയാണ്. പിഎം ശ്രീ യില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നാണ് സിപിഐയുടെ അഭിപ്രായം. പിഎം ശ്രീയുമായി മുന്നോട്ട് പോകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി ബിനോയ് വിശ്വത്തിന് ഉറപ്പ് കൊടുത്തിരുന്നു. സിപിഎം ദേശീയ…
Read More