കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണക്കുതിപ്പ് തുടരുന്നു. ഗ്രാമിന് 85 രൂപയും പവന് 680 രൂപയും വര്‍ധിച്ച് സര്‍വകാല റിക്കാര്‍ഡില്‍ തുടരുകയാണ്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 9,705 രൂപയും പവന് 77,640 രൂപയുമായി. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപ വര്‍ധിച്ച് 7,970 രൂപയായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,480 ഡോളറും രൂപയുടെ വിനിമയനിരക്ക് 21 ആണ്. വരും ദിവസങ്ങളിലും സ്വര്‍ണവില വര്‍ധിക്കുമെന്നാണ് വിപണി നല്കുന്ന സൂചന.
Read MoreCategory: Loud Speaker
ആഗോള അയ്യപ്പസംഗമം തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി: ഇന്ന് ഹൈക്കോടതി പരിഗണിച്ചേക്കും
കൊച്ചി: സര്‍ക്കാര്‍ ശബരിമലയില്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. എം. നന്ദകുമാര്‍, വി.സി അജികുമാര്‍ എന്നിവരാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പസംഗമം ഹൈന്ദവ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ മതേതരത്വ കടമകളില്‍ നിന്ന് മാറുന്നുവെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. ദേവസ്വം ബോര്‍ഡ് അധികാരപരിധി ലംഘിച്ച് പ്രവര്‍ത്തിക്കുന്നെന്ന ആരോപണവും ഹര്‍ജിയിലുണ്ട്. അയ്യപ്പസംഗമത്തിനൊപ്പം ആഗോള ക്രിസ്ത്യന്‍ സംഗമവും നടത്തണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
Read Moreവാണിജ്യ സിലിണ്ടര്‍ വില കുറഞ്ഞു: പുതിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചു. 19 കിലോ വാണിജ്യ എല്‍പിജി ഗ്യാസ് സിലിണ്ടറിന് 51.50 രൂപയാണ് കുറഞ്ഞത്. പുതിയ വില ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. 1,587 രൂപയാണ് കൊച്ചിയിലെ പുതിയ നിരക്ക്. വാണിജ്യ സിലിണ്ടറിന് ഏപ്രിലില്‍ 43 രൂപ, മേയില്‍ 15 രൂപ, ജൂണില്‍ 25 രൂപ, ജൂലൈയില്‍ 57.5 രൂപ, ഓഗസ്റ്റില്‍ 33.50 എന്നിങ്ങനെ കുറച്ചിരുന്നു. ഇതോടെ ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെയായി കുറഞ്ഞത് 226.5 രൂപയാണ്. രാജ്യാന്തര ക്രൂഡ് ഓയില്‍ വില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് എണ്ണക്കമ്പനികള്‍ എല്‍പിജി വില പരിഷ്കരിക്കുന്നത്. 14.2 കിലോ ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് എണ്ണ കമ്പനികള്‍ അറിയിച്ചു.
Read Moreഹിമാചലിലെ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള സംഘം സുരക്ഷിതര്‍
കൊച്ചി: ഹിമാചല്‍ പ്രദേശിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ കുടുങ്ങിയ മലയാളികളടക്കമുള്ള വിനോദസഞ്ചാരികള്‍ സുരക്ഷിതര്‍. മലയാളികള്‍ അടങ്ങിയ സംഘം സുരക്ഷിതരാണെന്നും മറ്റു ബുദ്ധിമുട്ടുകള്‍ നിലവിലില്ലെന്നും കിനൗര്‍ ജില്ല ഭരണകൂടം വ്യക്തമാക്കിയതായി കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്റെ ഓഫീസ് അറിയിച്ചു. റോഡ് മാര്‍ഗമുള്ള ഗതാഗതം തടസപ്പെട്ടതാണ് വിനോദസഞ്ചാരികള്‍ കല്‍പ്പയില്‍ കുടുങ്ങാന്‍ കാരണം. റോഡ് വഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ച് വിനോദസഞ്ചാരികളെ തിരികെയെത്തിക്കാനുള്ള നടപടികള്‍ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ഇവരെ ഷിംലയില്‍ എത്തിക്കാനുള്ള നടപടികള്‍ ഊര്‍ജ്ജിതമാണെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് കൊച്ചി സ്വദേശികള്‍ ഉള്‍പ്പെട്ട സംഘത്തിന്റെ യാത്ര കല്പയില് വച്ച് തടസപ്പെട്ടത്. മലയാളികള്‍ ഉള്‍പ്പെടെ 25 പേരാണു സംഘത്തിലുള്ളത്. കഴിഞ്ഞ 25നാണ് സംഘം ഡല്‍ഹിയില്‍നിന്നു സ്പിറ്റിവാലി സന്ദര്‍ശിക്കാന്‍ പോയത്. തിരിച്ചുവരാനിരിക്കെ, ഷിംലയിലേക്കുള്ള റോഡ് മണ്ണിടിച്ചിലില്‍ തകര്‍ന്നു. ഇതോടെ മടക്കയാത്ര പ്രതിസന്ധിയിലാകുകയായിരുന്നു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയും മണ്ണിടിച്ചില്‍ ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.…
Read Moreഅതിഥി തൊഴിലാളികളെ പറമ്പ് വെട്ടിത്തെളിക്കാനെന്നും പറഞ്ഞ് വിളിച്ചു വരുത്തി: പണിക്കിറങ്ങിയപ്പോൾ അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ചു; മൂന്നാമനും പിടിയിൽ
കോഴിക്കോട്: പറമ്പ് വെട്ടിത്തെളിക്കാനെന്ന് പറഞ്ഞ് അതിഥി തൊഴിലാളികളെ വിളിച്ച് വരുത്തി അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലെ മൂന്നാമത്തെയാളും പിടിയിൽ. പത്തനംതിട്ട കോഴഞ്ചേരി നാരങ്ങാനം തട്ടപ്പിലാക്കില് വീട്ടില്‍ ടി. എച്ച് ഹാരിസ് ആണ് പിടിയിലായത്. കോഴിക്കോട് നല്ലളം പോലീസ് ആണ് അറസ്റ്റ് ചെയ്തത്. ഹാരിസും കൂട്ടരും അതിഥി കൊഴിലാളികളെ വിളിച്ച് വരുത്തുകയും ഇവരുടേതാണെന്ന് പറഞ്ഞ് ഒരു പറമ്പ് ചൂണ്ടിക്കാണിച്ചു കൊടുക്കുകയും ചെയ്തു. വസ്ത്രവും മൊബൈല്‍ ഫോണും പണവും മാറ്റിവച്ച് തൊഴിലാളികള്‍ ജോലി ആരംഭിച്ചതോടെ മോഷ്ടാക്കൾ ഇതുമായി കടന്നു കളയുകയായിരുന്നു. 11,500 രൂപയും മൊബൈല്‍ ഫോണുമാണ് ഇവര്‍ മോഷ്ടിച്ചത്. സംഭവത്തിൽ ആലപ്പുഴ അമ്പലപ്പുഴ പുറക്കാട് കൈതവളപ്പില്‍ അന്‍വര്‍(36), കൊല്ലം കുളത്തൂപ്പുഴ കല്ലുവെട്ടുകുഴി ഷാജുമോന്‍(46) എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം: ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
കണ്ണൂർ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കണ്ണമംഗലം ചേറൂർ കാപ്പിൽ ആറാം വാർഡിൽ താമസിക്കുന്ന കണ്ണേത്ത് മുഹമ്മദ് ബഷീറിന്റെ ഭാര്യ റംല (52) യാണ് ഒന്നരമാസത്തെ ചികിത്സക്ക് ശേഷം മരണത്തിനു കീഴടങ്ങിയത്. അവർക്ക് ജൂലൈ ഏഴിന് രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ചികിത്സ തുടങ്ങിയിരുന്നു. എന്നാൽ രോഗം ഭേദമാവാതെയായതോടെ ഓഗസ്റ്റ് ഒന്നിന് തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും ഓഗസ്റ്റ് രണ്ടിന് വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. രോഗാവസ്ഥ വഷളായതോടെ ഓഗസ്റ്റ് നാലിന് കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലേക്ക് മാറ്റുകയും അഞ്ചിന് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്തു. അവിടെ വെച്ചാണ് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് അടിയന്തര ചികിത്സ നൽകി. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് 11 ന് ഐസിയുവിൽ നിന്ന് വാർഡിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, ഓഗസ്റ്റ് 26ന് വീണ്ടും ജ്വരവും ഛർദിയും…
Read More50ൽ താഴെ ആയുധങ്ങളിൽ പാക്കിസ്ഥാനെ മുട്ടുമടക്കിച്ചു: വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കാൻ 50ൽ താഴെ ആയുധങ്ങൾ മാത്രമേ പ്രയോഗിച്ചുള്ളൂവെന്ന് വ്യോമസേനാ ഉപമേധാവി എയർ മാർഷൽ നർമദേശ്വർ തിവാരി. വെറും 21 മിനിറ്റിൽ പാക്കിസ്ഥാനു വിനാശകരമായ നഷ്ടമുണ്ടാക്കാനും വെടിനിർത്തലിനു നിർബന്ധിതമാക്കി സംഘർഷം ഒഴിവാക്കാനും കഴിഞ്ഞത് ഇന്ത്യൻ പ്രതിരോധസേനകളുടെ വിജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആക്രമണ, പ്രതിരോധ പ്രവർത്തനങ്ങളുടെ നട്ടെല്ലായി വർത്തിച്ച ഇന്ത്യയുടെ ഇന്റഗ്രേറ്റഡ് എയർ കമാൻഡ് ആൻഡ് കണ്ട്രോൾ സിസ്റ്റമാണ് (ഐഎസിസിഎസ്) വിജയത്തിനു കാരണമെന്ന് വ്യോമസേനാ ഉപമേധാവി വിശദീകരിച്ചു. പ്രാരംഭ ആഘാതങ്ങൾ ആഗിരണം ചെയ്യാനും കഠിന മറുപടി നൽകാനും ഈ സംവിധാനം അനുവദിച്ചു. ഇന്ത്യയുടെ കൃത്യമായ തിരിച്ചടിയാണു സംഘർഷം ലഘൂകരിക്കാൻ പാക്കിസ്ഥാനെ നിർബന്ധിതരാക്കിയതെന്ന് അദ്ദേഹം വിശദീകരിച്ചു. ഒരു യുദ്ധം തുടങ്ങാൻ വളരെ എളുപ്പമാണ്; പക്ഷേ അതവസാനിപ്പിക്കാൻ അത്ര എളുപ്പമല്ല. നമ്മുടെ സേനയെ സജീവമാക്കുന്നതിനും വിന്യസിക്കുന്നതിനും സംഭവിക്കാവുന്ന ഏതൊരു സാഹചര്യത്തിനും…
Read Moreഉര്‍ജിത് പട്ടേല്‍ ഐഎംഎഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിനെ രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) അടുത്ത എക്സിക്യൂട്ടീവ് ഡയറക്ടറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. കേന്ദ്ര മന്ത്രിസഭയുടെ നിയമന സമിതി ഉര്‍ജിത് പട്ടേലിന്റെ നിയമനത്തിന് അംഗീകാരം നല്കി. ആര്‍ബിഐ ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് ഏഴു വര്‍ഷത്തിന് ശേഷമാണ് ഉര്‍ജിത് പട്ടേല്‍ പ്രധാന സ്ഥാനത്തേക്കു തിരിച്ചെത്തുന്നത്. 2016 സെപ്റ്റംബര്‍ നാലിന് 24-ാമത് ആര്‍ബിഐ ഗവര്‍ണറായിട്ടാണ് പട്ടേല്‍ ചുമതലയേറ്റത്. 2018 ഡിസംബര്‍ 10ന് കേന്ദ്ര സര്‍ക്കാരുമായുള്ള അഭിപ്രായഭിന്നതയെത്തുടര്‍ന്ന് കാലാവധി പൂര്‍ത്തിയാകും മുമ്പ് ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. 1992നുശേഷം ഏറ്റവും കുറഞ്ഞകാലം റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
Read Moreവായുമലിനീകരണം ഇന്ത്യാക്കാരുടെ ആയുസ് മൂന്നര വര്‍ഷം കുറയ്ക്കുന്നു
കോട്ടയം: വായുമലിനീകരണം ഓരോ ഇന്ത്യാക്കാരന്റെയും ആയുസില്‍ മൂന്നര വര്‍ഷത്തെ കുറവു വരുത്തുന്നതായി ഷിക്കാഗോ സര്‍വകലാശാലയുടെ പഠനം.വായുമലിനീകരണം അതിരൂക്ഷമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളില്‍ ആയുസിന്റെ നീളം എട്ടു വര്‍ഷം വരെ കുറയാന്‍ അന്തരീക്ഷ മലിനീകരണം ഇടയാക്കുന്നു. ഇന്ത്യയിലെ വ്യോമാന്തരീക്ഷത്തില് ലോകാരോഗ്യ സംഘടനയുടെ സുരക്ഷിത നിലവാരത്തേക്കാള്‍ എട്ട് മടങ്ങ് വിഷാംശമുള്ള കണികകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത്രയധികം വിഷാംശമുള്ള കണികകള്‍ ഓരോ ശ്വാസത്തിലും വലിക്കുന്ന സാഹചര്യമാണ് ശരാശരി ആയുസ് മൂന്നര വര്‍ഷം കുറയാന്‍ കാരണമാകുന്നതെന്ന് പഠനത്തില്‍ പറയുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള ഡല്‍ഹി മഹാനഗരത്തില്‍ ഓരോ വ്യക്തിക്കും 8.2 വര്‍ഷത്തെ ആയുസ് കുറയുന്നുവെന്നാണ് പഠനം. ആഗ്ര, ഡല്‍ഹി, സൂററ്റ്, മീറസ്, ലക്നോ തുടങ്ങിയ നഗരങ്ങളെല്ലാം അതിരൂക്ഷമായ മലിനീകരണത്തിന്റെ പിടിയിലാണ്. എന്നാല്‍ അന്തരീക്ഷ മലിനീകരണം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ താരതമ്യേന കുറവാണ്. കേരളത്തില്‍ എറണാകുളവും തിരുവനന്തപുരവുമാണ് ഏറ്റവും മലിനീകരണം നടക്കുന്ന ജില്ലകള്‍. ലോകാരോഗ്യ…
Read Moreമുഖ്യമന്ത്രിക്കെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ പ്രചരിപ്പിച്ചു; ക്രൈം നന്ദകുമാറിനെതിരെ കേസ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അശ്ലീലച്ചുവയുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് ക്രൈം നന്ദകുമാറിനെതിരെ കേസ്. കൊച്ചി സൈബര്‍ ക്രൈം പോലീസാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്. ബിഎന്‍എസ് 192, ഐടി ആക്ട് 67, 67 (എ) എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയേയും സരിതാ നായരേയും അശ്ലീല പരാമര്‍ശത്തോടെ ചിത്രീകരിക്കുന്നതാണ് വീഡിയോ. ഇന്നലെ വൈകിട്ട് 3.15 മുതല്‍ രാത്രി ഒമ്പതു വരെയുള്ള സമയത്ത് നന്ദകുമാര്‍ ക്രൈം സ്റ്റോറി എന്ന ഫേസ്ബുക്ക് പേജിലും ക്രൈം ഓണ്‍ലൈന്‍ എന്ന യുടൂബ് ചാനലിലും അശ്ലീല ചുവയോടുകൂടി ലൈംഗിക ഉള്ളടക്കത്തോടുകൂടിയ വീഡിയോ പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. പൊതുജനങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടെ വീഡിയോ പ്രചരിപ്പിച്ചതിനാല്‍ കലാപാഹ്വാനത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്.
Read More