മംഗളൂരു: ധർമസ്ഥല വനത്തിൽ പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തിൽ വീണ്ടും നടത്തിയ പരിശോധനയിൽ ബംഗ്ലെഗുഡെ ഭാഗത്തുനിന്ന് ഏഴു തലയോട്ടികളും അസ്ഥികളും കണ്ടെത്തി.ഏഴു വർഷം മുമ്പ് കുടകിൽനിന്നു കാണാതായ അയ്യപ്പ എന്ന ആളിന്റെ തിരിച്ചറിയൽ കാർഡും ഇതോടൊപ്പം കണ്ടെത്തി. വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ലഭിച്ചത് ബംഗ്ലെഗുഡെയിൽനിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തേ ഈ സ്ഥലത്ത് ചിന്നയ്യ മൃതദേഹം കുഴിച്ചിടുന്നതു കണ്ടിരുന്നതായി പ്രദേശവാസികളായ രണ്ടു പേർ അന്വേഷണസംഘത്തിനു മൊഴി നൽകിയിരുന്നു. ഈ സ്ഥലത്ത് തലയോട്ടികളും അസ്ഥികളും ഉള്ളതായി നേരത്തേ കൊല്ലപ്പെട്ട സൗജന്യയുടെ ബന്ധുവായ വിട്ടൽ ഗൗഡയും വെളിപ്പെടുത്തിയിരുന്നു.ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം വീണ്ടും വനത്തിലെത്തി പരിശോധന നടത്തിയത്. രണ്ടു ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണു വനത്തിനുള്ളിൽ അങ്ങിങ്ങായി ചിതറിക്കിടന്ന തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. ഒരു ഊന്നുവടി ഉൾപ്പെടെ മറ്റു ചില വസ്തുക്കളും കണ്ടെടുത്തു. ഏഴുവർഷം…
Read MoreCategory: Loud Speaker
എനിക്കും വേണം ഖാദി’… മലയാളികള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചു; ഖാദിക്ക് വിറ്റുവരവ് 30 കോടി രൂപ
കൊച്ചി: എറണാകുളത്ത് നടന്ന ഖാദി ഫാഷന്‍ ഷോയില്‍ മോഡലായെത്തി റാമ്പ് വാക്ക് നടത്തി മന്ത്രി പി. രാജീവ് കൈയടി നേടിയതിനു പിന്നാലെ ഇത്തവണത്തെ ഓണം വില്പനയില് ഖാദി വസ്ത്രങ്ങളും കൂടുതല്‍ കളറായി.കേരളാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് ഓണക്കാല വസ്ത്ര വിപണിയിലെ ഇത്തവണത്തെ വിറ്റുവരവ് 30 കോടി രൂപയാണ്. ‘ എനിക്കും വേണം ഖാദി’ എന്ന ടാഗ് ലൈനോടെ വിപണിയിലെത്തിയ ഖാദി വസ്ത്രങ്ങളെ ഓണക്കാലത്ത് മലയാളികള്‍ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്.സംസ്ഥാനത്ത് കണ്ണൂര്‍ പയ്യന്നൂര്‍ ഖാദി കേന്ദ്രയിലാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. ഇവിടെ 4.82 കോടി രൂപയുടെ വില്പന നടന്നു. 3. 54 കോടി രൂപയുടെ വില്പനയുമായി എറണാകുളം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൂന്നാം സ്ഥാനത്ത് എത്തിയ തിരുവനന്തപുരം ജില്ലയില്‍ 2.93 കോടി രൂപയാണ് നടന്നത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വില്പനയില് 10 ശതമാനം വര്‍ധനയുണ്ടായി എന്ന് ഖാദി…
Read Moreശബരിമലയിലെ സ്വര്‍ണപ്പാളികള്‍ ഇളക്കി മാറ്റിയ സംഭവം; അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപാളികള്‍ ഇളക്കി മാറ്റിയ സംഭവം, അടിയന്ത്ര പ്രമേയത്തിന് അവതരാണാനുമതി നിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം സംബന്ധിച്ചും സ്വര്‍ണപാളികളില്‍ സ്വര്‍ണത്തില്‍ കുറവ് വന്നതും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ സഭയില്‍ ചര്‍ച്ച ചെയ്യാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് സ്പീക്കര്‍ അടിയന്തര പ്രമേയ നോട്ടീസിനുള്ള അനുമതി നിഷേധിക്കുകയായിരുന്നു. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പരിഗണനയിലിരിക്കുന്ന പല വിഷയങ്ങളും സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെന്ന് പ്രതിപക്ഷം വ്യക്തമാക്കി. സര്‍ക്കാര്‍ ശബരിമല വിഷയത്തില്‍നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. കോടതികളുടെ പരിഗണനയിലുള്ള നിരവധി സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ശബരിമല വിഷയം തന്നെ നിരവധി തവണ കോടതിയുടെ പരിഗണനയിലിരിക്കെ ചര്‍ച്ച ചെയ്തിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കാട്ടുന്ന സമീപനം നിലവിലെ…
Read Moreഭീകരൻ ഹാഫിസ് സയിദിനെ സന്ദർശിച്ചതിന് മൻമോഹൻ സിംഗ് നന്ദി പറഞ്ഞതായി കാഷ്മീർ ഭീകരൻ; ജെകെഎൽഎഫ് ഭീകരൻ യാസിൻ മാലിക് ഇപ്പോൾ ജയിലിൽ
ന്യൂഡൽഹി: 2006ൽ പാക്കിസ്ഥാനിൽവച്ച് ലഷ്കർ ഇ തൊയ്ബ (എൽഇടി) സ്ഥാപകനും 26/11 ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനുമായ ഹാഫിസ് സയിദുമായി കൂടിക്കാഴ്ച നടത്തിയതിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് തന്നെ പ്രശംസിച്ചുവെന്നും നേരിട്ടു നന്ദി പറഞ്ഞെന്നും ഭീകരപ്രവർത്തനങ്ങൾക്കു ധനസഹായം നൽകിയ കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ജമ്മു കാഷ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) ഭീകരൻ യാസിൻ മാലിക് പറഞ്ഞു. ഏപ്രിൽ 25 ന് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാംഗ്മൂലത്തിൽ, 2006ലെ കൂടിക്കാഴ്ച പാക്കിസ്ഥാനുമായുള്ള സമാധാനപ്രക്രിയയുടെ ഭാഗമായി മുതിർന്ന ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണെന്നും മാലിക് അവകാശപ്പെട്ടു.പാക് സന്ദർശനത്തിനു മുമ്പ്, അന്നത്തെ ഇന്റലിജൻസ് ബ്യൂറോ (ഐബി) സ്പെഷ്യൽ ഡയറക്ടർ വി.കെ. ജോഷി ഡൽഹിയിൽവച്ച് കണ്ടിരുന്നതായും മാലിക് പറയുന്നു. പാക്കിസ്ഥാൻ രാഷ്ട്രീയ നേതൃത്വവുമായി മാത്രമല്ല, സയിദ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ തലവന്മാരുമായി കൂടിക്കാഴ്ച നടത്താനും അന്നു പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിംഗിന്റെ സമാധാനശ്രമങ്ങളെ…
Read Moreവ്യവസായിയുടെ 24.7 കോടി തട്ടിയ കേസ്: തട്ടിപ്പ് സംഘത്തില്‍ കുടുതല്‍ മലയാളികള്‍
കൊച്ചി: വ്യാജ ട്രേഡിംഗിലൂടെ കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനി ഉടമയില്‍ നിന്ന് 24.7 കോടി രൂപ തട്ടിയെടുത്ത കേസില്‍ കുടുതല്‍ മലാളികള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി വിവരം. പണം തട്ടിയെടുക്കുന്നതിലടക്കം ബുദ്ധി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതും മലയാളികളാണെന്നാണ് അറസ്റ്റിലായ യുവതിയില്‍ നിന്നും പോലീസിന് ലഭിക്കുന്ന വിവരം. ബാങ്ക് അക്കൗണ്ടുകള്‍ വിലയ്ക്ക് വാങ്ങിയിട്ടുള്ള തട്ടിപ്പാണ് ഈ കേസിലും നടന്നിട്ടുള്ളത്. അക്കൗണ്ടിന്റെ പൂര്‍ണ നിയന്ത്രണം തട്ടിപ്പ് സംഘത്തിനായിരിക്കും. അക്കൗണ്ട് ഉടമയ്ക്ക് ഇവര്‍ തട്ടിപ്പ് പണത്തില്‍ നിന്നും കമ്മീഷനും നല്‍കും. ഇത്തരത്തില്‍ കേസില്‍ ഇന്നലെ അറസ്റ്റിലായ കൊല്ലം സ്വദേശിനി സുജിത കമ്മീഷന് കൈപ്പറ്റിയിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇവരില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രധാനികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. റിമാന്‍ഡിലായ സുജിതയെ കസറ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം. എളംകുലം സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയില്‍ നിന്നും തട്ടിയെടുത്ത 24.7 കോടി രൂപയില്‍…
Read Moreഎ.കെ. ആന്റണിയുടെ വാര്‍ത്താസമ്മേളനം; കോൺഗ്രസിൽ ഭിന്നാഭിപ്രായം; വാർത്താസമ്മേളനം പാർട്ടിക്കു നേട്ടമായെന്ന് ഒരു വിഭാഗം, ക്ഷീണമെന്നു മറുവിഭാഗം
തിരുവനന്തപുരം: എ.കെ. ആന്റണിയുടെ വാര്‍ത്താസമ്മേളനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. വാര്‍ത്താസമ്മേളനം നേട്ടമായെന്ന് ഒരു വിഭാഗവും പാര്‍ട്ടിക്ക് ക്ഷീണമായെന്ന് മറ്റൊരു വിഭാഗം നേതാക്കളും അഭിപ്രായ പ്രകടനങ്ങളുമായി രംഗത്തെത്തിയതാണ് പുതിയ വിവാദം. ശിവഗിരിയിലെ പോലീസ് നടപടി, മുത്തങ്ങയിലെ വെടിവയ്പ്പ്, മാറാട് കലാപം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആന്റണി വാര്‍ത്താസമ്മേളനം നടത്തുകയും പല നടപടികളിലും വിഷമവും വേദനയും ഉണ്ടാക്കിയെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് നടപടികളിലേക്ക് പോയതെന്നും വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ പോലീസ് നടപടികളെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയായാണ് ആന്റണി വാര്‍ത്താസമ്മേളനം വിളിച്ച് മറുപടി പറഞ്ഞത്.തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ ആന്റണിക്ക് അനുകൂല നിലപാടുമായി രംഗത്തെത്തി. പോലീസ് വെടിവയ്പ്പുകളെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍ പല വെടിവയ്പ്പുകളും ചര്‍ച്ച ചെയ്യേണ്ടി വരും. ചെറിയതുറ വെടിവയ്പ്പ് എങ്ങനെ സംഭവിച്ചുവെന്നു മറുപടി പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം മുത്തങ്ങയിലെ വെടിവയ്പ്പിന്…
Read Moreരാജ്യത്തിന്റെ മുക്കിലും മൂലയിലും അതിവേഗത്തിൽ ഇനി സേവനങ്ങൾ; ബിഎസ്എൻഎൽ സേവനങ്ങൾ ഇനി തപാൽ ഓഫീസുകളിലും
പരവൂർ (കൊല്ലം): ബിഎസ്എൻഎൽ സേവനങ്ങൾ രാജ്യത്തെ എല്ലാ തപാൽ ഓഫീസുകളിലേക്കും വ്യാപിപ്പിക്കുന്നു. ഇതു സംബന്ധിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് അധികൃതരും ഇന്ത്യാ പോസ്റ്റ് ( ഡിഒപി ) അധികൃതരും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയിൽ ഉടനീളം മൊബൈൽ കണക്ടിവിറ്റി വർധിപ്പിക്കാൻ ബിഎസ്എൻഎല്ലിനെ ഈ കരാർ സഹായിക്കും എന്നാണ് പ്രതീക്ഷ. ധാരണ പ്രകാരം രാജ്യത്ത് ഉടനീളമുള്ള 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകളിലൂടെ ബിഎസ്എൻഎല്ലിന്റെ സിം കാർഡുകളും മൊബൈൽ റീച്ചാർജ് സേവനങ്ങളും ലഭ്യമാകും. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലും പട്ടണങ്ങളിലും തപാൽ വകുപ്പിന്റെ സാന്നിധ്യം ശക്തമായിട്ടുണ്ട്. ഇത് പരമാവധി പ്രയോജനപ്പെടുത്തി വരുമാന വർധന അടക്കം പുതിയ കരാറിലൂടെ സാധ്യമാകുമെന്നാണ് ബിഎസ്എൻഎല്ലിന്റെ വിലയിരുത്തൽ. തപാൽ വകുപ്പിനും വരുമാന വർധന ഇതുവഴി ലഭിക്കും. ഇപ്പോഴത്തെ സഹകരണത്തിലൂടെ രാജ്യത്തിന്റെ മുക്കിലും മൂലയിലും വരെ ബിഎസ്എൻഎൽ സേവനങ്ങൾ ഉപഭോക്താക്കൾക്ക് വളരെ വേഗം ലഭിക്കും.…
Read Moreജിഎസ്ടി നിരക്കിളവ്: വ്യാപാരികൾക്കു വമ്പൻ ഓഫറുകളുമായി കമ്പനികൾ
പരവൂർ (കൊല്ലം): ജിഎസ്ടി നിരക്കിളവ് പ്രാബല്യത്തിൽ വരുന്ന 22 ന് മുമ്പ് സ്റ്റോക്കുകൾ പരമാവധി വിറ്റഴിക്കാൻ വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി എഫ്എംസിജി കമ്പനികൾ. സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്. ചില ഉത്പന്നങ്ങൾക്ക് ചില്ലറ വിൽപ്പനക്കാർക്ക് അടക്കം 20 ശതമാനം വരെ വിലയിൽ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 12 മുതൽ 18 ശതമാനം വരെയുള്ള പല ഉത്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്. ഇക്കാരണത്താൽ പ്രോക്ടർ ആൻഡ് ഗാംബിൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ ഇന്ത്യ, ലോറിയൽ ഇന്ത്യ, ഹിമാലയ വെൽനെസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ അവരുടെ കൈവശം സ്റ്റോക്കുള്ള ഉയർന്ന ജിഎസ്ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ഇക്കാരണത്താലാണ് കമ്പനികൾ അവിശ്വസനീയമായ രീതിയിൽ…
Read Moreറാപ്പര്‍ വേടനെതിരേ ഗൂഢാലോചന: കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങി
കൊച്ചി: റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളിക്കെതിരായ പീഡനക്കേസ് ഗൂഢാലോചനയാണെന്ന കുടുംബത്തിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വേടന്റെ സഹോദരന് ഹരിദാസ് മുഖ്യമന്ത്രിക്ക് നല്കിയ പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. വേടനെതിരായ യുവ ഡോക്ടറുടെ പീഡന പരാതി തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നേടിയ വേടനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. ഇതിനു പിന്നാലെയാണ് വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണെന്ന് കാണിച്ച് സഹോദരന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ പരാതിക്കാരനായ ഹരിദാസിന്റെ അടക്കം മൊഴി പോലീസ് രേഖപ്പെടുത്തും. കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയ തോതില്‍ ഗൂഢാലോചന നടക്കുന്നു എന്നായിരുന്നു പരാതിയിലെ പ്രധാന ആരോപണം. കേസുകളിലുടെ വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിച്ചിരുന്നു.
Read Moreമോദിയുടെ ജന്മദിനം: ആഘോഷം പള്ളിയില്‍ നടത്താനുള്ള ബിജെപി നീക്കത്തില്‍ പ്രതിഷേധം
തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ബിജെപിയുടെ പോഷക സംഘടനയായ ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ ഇന്നു നടത്താന്‍ നിശ്ചയിച്ചിരുന്ന ആഘോഷത്തിനെതിരെ പള്ളി കമ്മിറ്റിയും വിശ്വാസികളും രംഗത്തു വന്നതോടെ പരിപാടി ഉപേക്ഷിച്ച് സംഘാടകര്‍. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടി പള്ളിയെ ഉപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ലെന്ന് വികാരി ഫാ.സെബാസ്റ്റ്യന്‍ ആരോരിച്ചാലില് , കൈക്കാരന്മാരായ പോള്‍ വര്‍ഗീസ്, കെ.പി.മാത്യു, ജോജോ ജോസഫ് എന്നിവര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.നരേന്ദ്രമോദിയുടെ ജന്മദിനം പ്രമാണിച്ചു ന്യൂനപക്ഷ മോര്‍ച്ച ഇടുക്കി നോര്‍ത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുര്‍ബാന അര്പ്പിച്ച്പാച്ചോറ് വിതരണവും കേക്ക് മുറിക്കലും ഇന്നു രാവിലെ നടത്തുമെന്നായിരുന്നു അറിയിപ്പ്. ബിജെപി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് പി.പി. സാനു, ദേശിയ ന്യുനപക്ഷ മോര്‍ച്ച ഉപാധ്യക്ഷന്‍, നോബിള്‍ മാത്യു, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഡോ.…
Read More