കൊച്ചി: കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോര്‍ എന്ന ദേവീന്ദര്‍ സിംഗിനെ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ തടഞ്ഞു. പരിശോധനയുടെ ഭാഗമായാണ് റെയില്‍വേ പോലീസ് ഇയാളെ കരുതല്‍ തടങ്കലില്‍ വച്ചത്.ഞായറാഴ്ച രാത്രി 8.30 ഓടെയാണ് റെയില്‍വേ സ്റ്റേഷനിലെ വെയിറ്റിംഗ് ഏരിയയില്‍ ബണ്ടി ചോറിനെ കണ്ടത്. ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് ഇയാള്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. സംശയം തോന്നിയ റെയില്‍വേ പോലീസ് ഇയാളെ തടഞ്ഞുവച്ച് ചോദ്യം ചെയ്തു. എന്തിനാണ് എറണാകുളത്ത് എത്തിയതെന്നാണ് പോലീസ് മുഖ്യമായും ചോദിച്ചത്. സംസ്ഥാനത്തെ മറ്റുപോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറി. വക്കീലിനെ കാണാനാണ് കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ പോലീസിനെ അറിയിച്ചത്. തൃശൂരില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് ഇയാളെ നേരത്തെ വിട്ടയച്ചിരുന്നു.എന്നാല്‍ ഹൈക്കോടതിയില്‍ ചില രേഖകള്‍ സമര്‍പ്പിച്ചിരുന്നു. ഇത് തിരിച്ചെടുക്കുന്നതിനായി അഡ്വ. ആളുരിനെ കാണാനായി കൊച്ചിയില്‍ എത്തിയതെന്നാണ് ഇയാള്‍ റെയിവേ പോലീസിനെ അറിയിച്ചിരിക്കുന്നത്. ഇയാളുടെ കൈയില്‍…
Read MoreCategory: Loud Speaker
തദ്ദേശപ്പോരിന് 1,07,210 സ്ഥാനാര്‍ഥികള്‍; ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത് തിരുവനന്തപുരത്ത്; മത്സരരംഗത്ത് 56501 സ്ത്രീകൾ
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത് 107210 സ്ഥാനാര്‍ഥികള്‍. 50709 പേര് പുരുഷന്മാരും 56501 പേര് സ്ത്രീകളുമാണ്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന അവസാനിച്ചതിനു പിന്നാലെയുള്ള അന്തിമ കണക്കാണിത്. 2479 നാമനിര്‍ദേ പത്രികകള്‍ വിവിധ കാരണങ്ങളാല്‍ തള്ളിയതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. കാസര്‍ഗോഡ്-4363, കണ്ണൂര്‍-8140, വയനാട്-3164, കോഴിക്കോട്-9998, മലപ്പുറം-13362, പാലക്കാട്-10162, തൃശൂര്‍-10998, എറണാകുളം-9545, ഇടുക്കി-4093, കോട്ടയം-6218, ആലപ്പുഴ-7193, പത്തനംതിട്ട-4219, കൊല്ലം-7168, തിരുവനന്തപുരം-8587 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാമനിര്‍ദേശ പത്രികകള്‍ തള്ളിയത്- 538 എണ്ണം. കാസര്‍ഗോഡ്-57, കണ്ണൂര്‍-101, വയനാട്-80, കോഴിക്കോട്-124, മലപ്പുറം-158, പാലക്കാട്-59, തൃശൂര്‍-141, എറണാകുളം-404, ഇടുക്കി-133, കോട്ടയം-446, ആലപ്പുഴ-71, പത്തനംതിട്ട-98, കൊല്ലം-69 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ തള്ളിയ പത്രികകളുടെ എണ്ണം. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാനദിനം ഇന്നാണ്. ഇതിനു ശേഷമാകും തദ്ദേശപ്പോരിന്റെ അന്തിമചിത്രം തെളിയുക.
Read Moreഉത്സവത്തിനും പെരുന്നാളിനും ജനറേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി ബോർഡിൽ ചാർജ് അടയ്ക്കണം
ചാത്തന്നൂർ: ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കും പള്ളികളിലെ പെരുന്നാളുകൾക്കും വൈദ്യുതിക്ക് വേണ്ടി ജനറേറ്റർ ഉപയോഗിച്ചാൽ വൈദ്യുതി ബോർഡിന് അധിക വൈദ്യുതിക്കുള്ള ചാർജ് അടയ്ക്കണം. ജനറേറ്റർ ഉപയോഗിക്കുന്നതിന് വൈദ്യുതി ബോർഡിൽ നിന്ന് മുൻകൂറായി അനുമതിയും നേടണം. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റേതാണ് പുതിയ നിർദേശങ്ങൾ. വൈദ്യുതി ദീപാലങ്കാരങ്ങൾ തുടങ്ങിയവ അംഗീകൃത ലൈസൻസുള്ള കരാറുകാർക്ക് മാത്രമേ നല്‍കാവൂ. വൈദ്യുതി ദീപാലങ്കാരങ്ങൾക്ക് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ മുൻകൂർ അനുമതി വാങ്ങിയിരിക്കണം. എർത്തിംഗ് സംവിധാനം പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. ഡബിൾ ഇൻസുലേഷൻ കേബിൾ സ്റ്റാൻഡേർഡ് കണ്ടക്ടർ എന്നിവയെ ഉപയോഗിക്കാവു. ഉത്സവാഘോഷങ്ങൾ തീരും വരെ കരാറുകാരന്റെ സൂപ്പർ വൈസറോ വയർമനോ സ്ഥലത്തുണ്ടായിരിക്കണം.സ്വന്തം സ്ഥലപരിധിക്ക് പുറത്തേക്കു വൈദ്യുതി സപ്ലൈ നീട്ടരുത്. വൈദ്യുതി ബോർഡിന്റെ തുണുകളിലോ മറ്റോ ദീപാലങ്കാരങ്ങൾ പാടില്ല, പ്ലാസ്റ്റിക് വയർ ഉപയോഗിക്കരുത് തുടങ്ങിയ നിർദ്ദേശങ്ങൾ അടങ്ങിയ കർശനവ്യവസ്ഥകളാണ് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് മുന്നോട്ട് വച്ചിട്ടുള്ളത്. പ്രദീപ് ചാത്തന്നൂർ
Read Moreഉത്സവവേളകളിലെ അധികകോച്ചുകൾ: ദക്ഷിണ റെയിൽവേയ്ക്ക് 22 കോടി രൂപയുടെ അധികവരുമാനം
പരവൂർ: ഉത്സവവേളകളിലെ യാത്രക്കാരുടെ അഭൂതപൂർവമായ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ കോച്ചുകൾ കൂട്ടിയതിലൂടെ കഴിഞ്ഞ ഏഴുമാസത്തിനിടെ 22 കോടി രൂപയുടെ അധികവരുമാനം ലഭിച്ചതായി ദക്ഷിണ റെയിൽവേ. പകലും രാത്രിയും സർവസ് നടത്തുന്ന വണ്ടികളിൽ സെക്കന്‍ഡ് എസി കോച്ചുകൾ, തേർഡ് എസി കോച്ചുകൾ എന്നിവയാണ് കൂടുതലായി ഉൾപ്പെടുത്തിയത്. പകൽതീവണ്ടികളിൽ എസി ചെയർകാർ കോച്ചുകളുടെ എണ്ണവും ഗണ്യമായി കൂട്ടിയിരുന്നു. സ്ലീപ്പർ കോച്ചുകളുടെ എണ്ണം വെട്ടിക്കുറച്ചാണ് എസി കോച്ചുകൾ കൂട്ടിയത്. അതുപോലെ പരമാവധി എക്സ്പ്രസ് തീവണ്ടികളിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലെണ്ണമായി വർധിപ്പിച്ചിരുന്നു. പലവണ്ടികളിലും കോവിഡിനുശേഷം രണ്ട് ജനറൽ കോച്ചുകളാണ് ഉണ്ടായിരുന്നത്. എല്ലാ എക്സ്പ്രസ് വണ്ടികളിലും ജനറൽ കോച്ചുകളുടെ എണ്ണം കോവിഡിന് മുൻപുണ്ടായിരുന്നതുപോലെ വർധിപ്പിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തെത്തുടർന്നാണ് വീണ്ടും നാലാക്കിയത്. കൂടുതൽ വരുമാനം പ്രധാനമായും ലഭിച്ചത് എസി കോച്ചുകളിൽനിന്നാണ്. കഴിഞ്ഞ ആറുമാസത്തിനിടയിൽ ചെന്നൈ സെൻട്രൽ-ആലപ്പുഴ എക്സ്പ്രസിലും ചെന്നൈ സെൻട്രൽ-തിരുവനന്തപുരം എക്സ്പ്രസിലും ഒരോ സെക്കൻഡ്…
Read Moreഞങ്ങൾക്ക് ശ്വസിക്കാൻ നല്ല വായു വേണം… അന്തരീക്ഷ മലിനീകരണം: ഇന്ത്യാ ഗേറ്റിൽ വീണ്ടും പ്രതിഷേധം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുഗുണനിലവാരം മോശമായി തുടരുന്നതിനിടെ അടിയന്തര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടു വീണ്ടും നഗരവാസികളുടെ പ്രതിഷേധം. വിദ്യാർഥികളും യുവാക്കളുമടങ്ങുന്ന പ്രതിഷേധക്കാർ ഇന്ത്യാ ഗേറ്റിനു സമീപം ഒത്തുകൂടിയാണ് വിഷമയമായ വായുവിനെതിരേ പ്രതിഷേധിച്ചത്. രാജ്യതലസ്ഥാന മേഖലയിലെ അന്തരീക്ഷവായു ഗുണനിലവാരം ഗുരുതരമായ അവസ്ഥയിൽ തുടരുന്നത് ശാരീരികവും വൈകാരികവുമായ ദുരിതങ്ങൾക്കു കാരണമാകുന്ന ആരോഗ്യ-പാരിസ്ഥിതിക അടിയന്തരാവസ്ഥയാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. മലിനീകരണം തുടരുന്ന സാഹചര്യത്തിൽ വർക്ക് ഫ്രം ഹോം സാധ്യമാക്കണമെന്നും സ്കൂളുകൾ പൂർണമായും ഓണ്‍ലൈനാക്കണമെന്നും മലിനീകരണത്തെ സംബന്ധിക്കുന്ന യഥാർഥ വിവരങ്ങൾ മറച്ചുവയ്ക്കാതെ പുറത്തുവിടണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇന്ത്യാഗേറ്റിനു സമീപത്തെ കർത്തവ്യ പഥിൽ കുത്തിയിരുന്നു പ്രതിഷേധിച്ചവരെ പോലീസ് ബലം പ്രയോഗിച്ചാണു മാറ്റിയത്. ശുദ്ധവായുവിനുവേണ്ടി രണ്ടാഴ്ചമുന്പ് ഇന്ത്യാ ഗേറ്റിനു സമീപം പ്രതിഷേധിച്ച കുട്ടികളുമുൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം ‘വളരെ മോശം’, / ‘ഗുരുതരം’ എന്നീ വിഭാഗങ്ങളിൽ തുടരുന്നതിനിടെ, ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാനിന്റെ (ഗ്രാപ്പ്) മൂന്നാംഘട്ടത്തിന്റെ…
Read Moreഎസ്ഐആർ ജോലിഭാരവും അമിത സമ്മർദവും; പശ്ചിമ ബംഗാളിൽ ബിഎൽഒയ്ക്ക് ദേഹാസ്വസ്ഥ്യം
കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്’.-നസ്കർ പറഞ്ഞു. ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ…
Read Moreപാലത്തായി പോക്സോ കേസ്; അധ്യാപകൻ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ .പത്മരാജനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreഎസ്ഐആർ: മൂന്നു തവണ ബിഎൽഒ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ ഒഴിവാക്കും; വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും പ്രദേശികമായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസ് തലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും നൽകും. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ബിഎൽഒമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരുമായി ചർച്ച ചെയ്താകണം പട്ടികയ്ക്ക് അന്തിമ രൂപം നൽകേണ്ടതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. 28 ലക്ഷം പേരുടെ കരട് പട്ടിക ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്ത് നൽകിയപ്പോൾ 1.20 ലക്ഷം പേരെ കണ്ടെത്തായിട്ടില്ല. മരണമടഞ്ഞവർ, സ്ഥിരമായി താമസം മാറിപ്പോയവർ, മറ്റു കാരണങ്ങളാൽ കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവർ പട്ടികയിലുണ്ട്. എസ്ഐആറിനുള്ള എന്യുമറേഷൻ ഫോറങ്ങൾ ഡിസംബർ…
Read Moreസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
Read Moreഎസി കംപ്രസര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് വാറന്റി സേവനം നിഷേധിച്ച് നിർമാതാവ്;നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി
കൊച്ചി: വാറന്റി കാലാവധിക്കുള്ളില്‍ തകരാറിലായ എസി കംപ്രസര്‍ സൗജന്യമായി മാറ്റിസ്ഥാപിച്ചു നല്‍കാതിരുന്ന കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 25,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. വല്ലാര്‍പ്പാടം സ്വദേശിയായ സി.ആര്. സുദര്ശനന് ഗോദ്റേജ് കമ്പനിയുടെ സ്പ്ലിറ്റ് എസി 2018ലാണ് വാങ്ങിയത്. ഏഴ് വര്‍ഷം കംപ്രസര്‍ വാറന്റിനിലനില്ക്കെ, 2024 മാര്‍ച്ചിലാണ് കൂളിംഗ് കുറഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി സുദര്ശനന് കമ്പനിയെ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം കംപ്രസറിന് പൂര്‍ണമായും തകരാറുണ്ടെന്ന് ടെക്നീഷ്യന് സ്ഥിരീകരിച്ചെങ്കിലും, ഈ മോഡലിനായുള്ള കംപ്രസര്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് വാറന്റി സേവനം നിഷേധിക്കുകയായിരുന്നു. വാറന്റി കാലയളവില്‍ ഉത്പന്നത്തിലെ തകരാര്‍ പരിഹരിക്കാതെ, 15,000 രൂപ അധികമായി നല്കിയാല് മാത്രമേ പുതിയ എസി നല്കാന് സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു. വാറന്റി പാലിക്കുന്നത് പുതിയ ഒരു ഉത്പന്നം വാങ്ങുന്നതുമായി ബന്ധിപ്പിച്ച നിര്‍മാതാവിന്റെ ഈ നടപടി…
Read More