കോൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആർ(സ്പെഷൽ ഇന്റൻസീവ് റിവിഷൻ) ജോലി ഭാരവും അമിത സമ്മർദത്തെയും തുടർന്ന് ബിഎൽഒയ്ക്ക് ശാരീരികാസ്വാസ്ഥ്യം. സൗത്ത് 24 പർഗാനാസ് ജില്ലയിലാണ് സംഭവം. സംഭവത്തിൽ കമൽ നാസ്കർ എന്നയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ജോയ്നഗറിലെ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്ററാണ് നസ്കർ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനത്ത് എസ്ഐആർ ജോലിയുമായി ബന്ധപ്പെട്ട് വീടുതോറും പോകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. “നവംബർ 13 ന് എനിക്ക് ഫോമുകൾ ലഭിച്ചു. അവ എല്ലാ വീടുകളിലും വിതരണം ചെയ്തു. ഇപ്പോൾ പൂരിപ്പിച്ച ഫോമുകൾ വോട്ടർമാരിൽ നിന്ന് ശേഖരിക്കേണ്ട സമയമായി. 26-ാം തീയതിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ എന്നോട് ആവശ്യപ്പെട്ടു. സമയ പരിധിക്കുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയുമെന്ന് എനിക്ക് തോനുന്നില്ല. തുടർന്നാണ് എനിക്ക് അസ്വസ്ഥതയുണ്ടായത്’.-നസ്കർ പറഞ്ഞു. ഇന്നലെ ബിഎൽഒമാരുടെ ഒരു യോഗത്തിൽ നസ്കർ പങ്കെടുത്തതായും നവംബർ 26നകം അപേക്ഷാ ഫോമുകൾ ശേഖരിച്ച് സമർപ്പിക്കാൻ…
Read MoreCategory: Loud Speaker
പാലത്തായി പോക്സോ കേസ്; അധ്യാപകൻ കെ. പത്മരാജനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി നേതാവും അധ്യാപകനുമായ കെ .പത്മരാജനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പിരിച്ചുവിട്ടുകൊണ്ടുളള ഉത്തരവ് സ്കൂൾ മാനേജ്മെന്റ് പുറത്തുവിട്ടു. കേസിൽ ബിജെപി നേതാവായ പത്മരാജൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. പത്ത് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും 1 ലക്ഷം പിഴയും (20 വർഷം വീതം) ശിക്ഷ വിധിച്ചിട്ടുണ്ട്. തലശേരി അതിവേഗ പോക്സോ കോടതിയുടെതാണ് ശിക്ഷാവിധി. കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉള്‍പ്പെടെ രാഷ്ട്രീയ വിവാദമായിരുന്നു. 376 എബി, ബലാത്സംഗം, പോക്സോ ആക്ട് പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Read Moreഎസ്ഐആർ: മൂന്നു തവണ ബിഎൽഒ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ ഒഴിവാക്കും; വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുന്നവരുടെ പട്ടിക പ്രസിദ്ധീകരിക്കും
തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ബിഎൽഒ മൂന്നു തവണ വീട്ടിലെത്തിയിട്ടും കണ്ടെത്താനാകാത്തവരെ പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കണ്ടെത്താനാകാത്തവരുടെ (അണ് ട്രെയിസബിൾ) പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിലും പ്രദേശികമായി ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസ് തലങ്ങളിലും ബൂത്ത് അടിസ്ഥാനത്തിൽ പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാർട്ടികൾക്കും നൽകും. പട്ടികയിൽ നിന്ന് ഒഴിവാക്കുന്നതിനു മുൻപ് ബിഎൽഒമാർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്റുമാരുമായി ചർച്ച ചെയ്താകണം പട്ടികയ്ക്ക് അന്തിമ രൂപം നൽകേണ്ടതെന്ന് ബിഎൽഒമാർക്ക് നിർദേശം നൽകിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അറിയിച്ചു. 28 ലക്ഷം പേരുടെ കരട് പട്ടിക ബിഎൽഒമാർ ഡിജിറ്റൈസ് ചെയ്ത് നൽകിയപ്പോൾ 1.20 ലക്ഷം പേരെ കണ്ടെത്തായിട്ടില്ല. മരണമടഞ്ഞവർ, സ്ഥിരമായി താമസം മാറിപ്പോയവർ, മറ്റു കാരണങ്ങളാൽ കണ്ടെത്താൻ കഴിയാത്തവർ തുടങ്ങിയവർ പട്ടികയിലുണ്ട്. എസ്ഐആറിനുള്ള എന്യുമറേഷൻ ഫോറങ്ങൾ ഡിസംബർ…
Read Moreസംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് സംസ്ഥാനത്ത് ഏഴ് ജില്ലകളിലാണ് കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്കാണ് യെല്ലോ അലർട്ട്. ഇടിമിന്നലോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി കടലിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം അനുഭവപ്പെടുന്നു. മലാക്ക കടലിടുക്കിനും തെക്കൻ ആൻഡമാൻ കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നവംബർ 24 ഓടെ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്പെടാൻ സാധ്യതയുണ്ട്.
Read Moreഎസി കംപ്രസര്‍ ലഭ്യമല്ലെന്ന് പറഞ്ഞ് വാറന്റി സേവനം നിഷേധിച്ച് നിർമാതാവ്;നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി
കൊച്ചി: വാറന്റി കാലാവധിക്കുള്ളില്‍ തകരാറിലായ എസി കംപ്രസര്‍ സൗജന്യമായി മാറ്റിസ്ഥാപിച്ചു നല്‍കാതിരുന്ന കമ്പനി ഉപഭോക്താവിന് നഷ്ടപരിഹാരവും കോടതി ചെലവുമായി 25,000 രൂപ നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി ഉത്തരവിട്ടു. വല്ലാര്‍പ്പാടം സ്വദേശിയായ സി.ആര്. സുദര്ശനന് ഗോദ്റേജ് കമ്പനിയുടെ സ്പ്ലിറ്റ് എസി 2018ലാണ് വാങ്ങിയത്. ഏഴ് വര്‍ഷം കംപ്രസര്‍ വാറന്റിനിലനില്ക്കെ, 2024 മാര്‍ച്ചിലാണ് കൂളിംഗ് കുറഞ്ഞതിനെ തുടര്‍ന്ന് പരാതിയുമായി സുദര്ശനന് കമ്പനിയെ സമീപിച്ചത്. പരിശോധനയ്ക്ക് ശേഷം കംപ്രസറിന് പൂര്‍ണമായും തകരാറുണ്ടെന്ന് ടെക്നീഷ്യന് സ്ഥിരീകരിച്ചെങ്കിലും, ഈ മോഡലിനായുള്ള കംപ്രസര്‍ ലഭ്യമല്ലെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാവ് വാറന്റി സേവനം നിഷേധിക്കുകയായിരുന്നു. വാറന്റി കാലയളവില്‍ ഉത്പന്നത്തിലെ തകരാര്‍ പരിഹരിക്കാതെ, 15,000 രൂപ അധികമായി നല്കിയാല് മാത്രമേ പുതിയ എസി നല്കാന് സാധിക്കൂ എന്ന് കമ്പനി ഉപഭോക്താവിനെ അറിയിച്ചു. വാറന്റി പാലിക്കുന്നത് പുതിയ ഒരു ഉത്പന്നം വാങ്ങുന്നതുമായി ബന്ധിപ്പിച്ച നിര്‍മാതാവിന്റെ ഈ നടപടി…
Read Moreസ്കൂള്‍ അധ്യാപകര്‍ക്ക് ബിഎല്‍ഒ നിയമനം: പൊതു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍
കൊച്ചി: സംസ്ഥാനത്തെ ഹൈസ്ക്കൂള് , ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകരെ തെരഞ്ഞെടുപ്പ് കമ്മീഷന് ബി.എല്‍ ഒമാരായി നിയമിച്ചതോടെ പൊതു പരീക്ഷകള്‍ എഴുതുന്ന വിദ്യാര്‍ഥികള്‍ ആശങ്കയില്‍. പൊതുവിദ്യാലയങ്ങളിലെ പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകള്‍ എഴുതേണ്ട വിദ്യാര്‍ഥികളാണ് തെരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്‍പ്പെട്ട് ധര്മസങ്കടത്തിലായിരിക്കുന്നത്. പൊതു പരീക്ഷയ്ക്ക് തയാറാകാനും അധ്യായങ്ങള്‍ തീര്‍ക്കുന്നതിനുമായി ഏതാനും ദിവസങ്ങള്‍ മാത്രമേ അധ്യായന ദിനങ്ങളായി ഇനി മുന്നിലുള്ളു. അധ്യാപകര്‍ നവംബര്‍ മുതല്‍ ജനുവരി വരെ വരെ പ്രത്യേക ക്ലാസുകളും മറ്റും എടുത്താണ് ലാബും പാഠഭാഗങ്ങളും തീര്‍ക്കുന്നത്. പല സ്കൂളിലും അധ്യാപകര്‍ ബിഎല്‍ഒ മാരായി പോയതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലായി. പല സ്കൂളുകളിലും ഓരോ വിഷയത്തിലും ഇനിയും പാഠ്യഭാഗങ്ങളും ലാബുകളും തീരാനുണ്ട്. ആരോടാണ് പരാതി പറയേണ്ടതെന്ന വിഷമത്തിലാണ് ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളും. പാഠ്യഭാഗങ്ങള്‍ തീര്‍ക്കാനായി ഗസ്റ്റ് നിയമനം നടത്താന്‍ ഇലക്ഷന് കമ്മീഷന് പയുന്നുണ്ട്. പക്ഷേ അവധി മൂന്നു…
Read Moreകോളുകള്‍ തത്സമയം പരിശോധിക്കും,തട്ടിപ്പുണ്ടെങ്കില്‍ അറിയിക്കും; പുതിയ ടൂൾ ഇന്ത്യയിൽ അവതരിപ്പിച്ച് ഗൂഗിള്‍
പരവൂർ: ഉപഭോക്താക്കളെ ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്ന് സംരക്ഷിക്കുന്നതിനായി ഗൂഗിള്‍ പുതിയ റിയല്‍ടൈം സ്പാം ഡിറ്റക്ഷന്‍ സാങ്കേതിക വിദ്യ അവതരിപ്പിച്ചു. കോള്‍ ഡാറ്റ ശേഖരിക്കാതെ തട്ടിപ്പുകള്‍ സംബന്ധിച്ച മുന്നറിയിപ്പുകള്‍ നല്കുന്ന സംവിധാനമാണിത്. കുട്ടികള്‍, മുതിര്‍ന്നവര്‍, കൗമാരക്കാര്‍ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ ഈ പുതിയ സൗകര്യം അവതരിപ്പിച്ചിരിക്കുന്നത്. ജെമിനൈ നാനോ എഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഈ ഫീച്ചര്‍ പിക്സല്‍ ഫോണുകളിലാണ് അവതരിപ്പിച്ചത്. ഫോണ്‍ സംഭാഷണങ്ങള്‍ തത്സമയം വിശകലനം ചെയ്യുകയും അപരിചിത ഫോണ്‍ നമ്പറുകളില്‍ നിന്നുള്ള സംശയാസ്പദമായ കോളുകള്‍ സംബന്ധിച്ച മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. നമ്മുടെ സംഭാഷണങ്ങള്‍ ഈ സംവിധാനം തത്സമയം പരിശോധിക്കുന്നുണ്ടെങ്കിലും അവ ഗൂഗിളിന്റെ സെര്‍വറുകളിലേക്ക് കൊണ്ടുപോവില്ല. മറിച്ച് ഫോണില്‍ തന്നെയാണ് വിശകലന പ്രക്രിയ നടക്കുന്നത്. ഇതുവഴി ഫോണ്‍ കോളുകളുടെ സ്വകാര്യത ഉറപ്പാക്കാനുമാവും.അപരിചിത നമ്പറുകളുമായി സംസാരിക്കുന്നതിനിടെ ഗൂഗിള്‍ പേ, പേടിഎം പോലുള്ള പേയ്മെന്റ് ആപ്പുകള്‍ തുറക്കുമ്പോള്‍ ഒരു…
Read More‘വൈറ്റ് കോളർ ഭീകരകേന്ദ്രം’: അൽ ഫലാ അടച്ചുപൂട്ടുമോ? സർവകലാശാലയിൽനിന്ന് വിദ്യാർഥികൾ കൂട്ടത്തോടെ മടങ്ങുന്നു; നിരവധി അധ്യാപകരും അനധ്യാപകരും അവധിയിൽ
ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി ഭീകരാക്രമണത്തിലെ പ്രധാന പ്രതികൾ, ‘വൈറ്റ് കോളർ ഭീകരകേന്ദ്രം’ അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണെന്നും ഇവിടം കേന്ദ്രീകരിച്ചാണു ഭീകരപ്രവർത്തനം നടത്തിയതെന്നും കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാല അടച്ചുപൂട്ടൽ നടപടികളിലേക്കു നീങ്ങുമോ എന്നതാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക. ചാവേറാക്രമണം നടത്തിയ ഉമർ നബി അൽ ഫലാഹിലെ ഡോക്ടറായിരുന്നു. കൂട്ടുപ്രതികളായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയിദ് തുടങ്ങിയവരും അൽ ഫലാഹിലെ ഡോക്ടർമാരായിരുന്നു. സർവകലാശാലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധിപ്പേരെയാണ് അന്വേഷണസംഘം ഇതുവരെ പിടികൂടിയത്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ അൽ ഫലാ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി ഇഡി കസ്റ്റഡിയിലാണുള്ളത്. 415 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. അന്വേഷണം തുടരുകയാണ്. “സർവകലാശാലയെ ഭീകരകേന്ദ്രം എന്നു വിളിക്കുന്നു. ചിലർ അതിനെ നിലംപരിശാക്കണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഒരു കരിയർ കെട്ടിപ്പടുക്കാൻവേണ്ടി ഇവിടെയെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ…
Read Moreഎസ്ഐടി പരിശോധന; പത്മകുമാറിന്റെ വീട്ടിൽനിന്ന് കണ്ടെടുത്തത് നിർണായകരേഖകൾ; അടുത്ത ആഴ്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്ന് നിർണായക രേഖകൾ കണ്ടെത്തിയതായി സൂചന. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ഓടെ ആറന്മുളയിലെത്തിയ ഏഴംഗ സംഘം പത്ത് മണിക്കൂറുകളോളം വീട്ടിൽ തെരച്ചിൽ നടത്തി. ലാപ്ടോപ്പ്, സാമ്പത്തിക രേഖകൾ, ഫോൺ എന്നിവ പരിശോധിച്ചതായാണു വിവരം. ബാങ്ക് അക്കൗണ്ട് വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. പദ്മകുമാറിന്റെ ഭാര്യയും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. രണ്ട് പോലീസ് ജീപ്പുകളിലായി എത്തിയ അന്വേഷണസംഘം വാഹനം ആറന്മുള ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയ്ക്കു സമീപം പാർക്ക് ചെയ്ത ശേഷം ഇതിനു സമീപത്തുള്ള പത്മകുമാറിന്റെ വീടായ കീച്ചംപറമ്പിലേക്കു നടന്നാണു കയറിയത്. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ പകർത്താൻ ആരംഭിച്ചതോടെ വീടിന്റെ ഗേറ്റും വാതിലും പോലീസ് അടച്ചു. പത്മകുമാറിനെ അടുത്ത ആഴ്ച പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങുംതിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.…
Read Moreരൂപയ്ക്ക് വൻ വീഴ്ച: ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി 89ലെത്തി
മുംബൈ: ആഭ്യന്തര, ആഗോള ഓഹരിവിപണികളിലുണ്ടായ ദൗർബല്യം മൂലം ഡോളറിനെതിരേ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ. ആദ്യമായി ഡോളറിനെതിരേ രൂപ 89 എന്ന നില കടന്നു. മൂന്നു മാസത്തിനിടിയിലെ ഒരു ദിവസം രൂപയ്ക്കുണ്ടായ ഏറ്റവും വലിയ ഇടിവാണിത്. ഇൻട്രാഡേ വ്യാപാരത്തിൽ ഡോളറിനെതിരേ 93 പൈസ നഷ്ടത്തോടെ 89.61 എന്ന നിലയിൽ ഇടിഞ്ഞ രൂപ 87 പൈസ നഷ്ടത്തോടെ 89.43 എന്ന നിലയിൽ വ്യാപാരം പൂർത്തിയാക്കി. ഒക്ടോബർ 14ന് കുറിച്ച എക്കാലത്തെയും താഴ്ന്ന നിരക്കായ 88.81നെയാണ് മറികടന്നത്. ഈ വർഷം മേയ് എട്ടിലെ താഴ്ചയ്ക്കുശേഷം രൂപ ഒരു ദിവസം നേരിടുന്ന ഏറ്റവും വലിയ നഷ്ടമാണ്. ഡോളറിനെതിരേ ഈ വർഷം ഇതുവരെ 4.6 ശതമാനത്തിലധികം ഇടിഞ്ഞ രൂപ ഏഷ്യൻ വിപണിയിലെ ഏറ്റവു ദുർബലമായ കറൻസികളിൽ ഒന്നായി മാറി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ മങ്ങിയതും ഇന്ത്യ-യുഎസ്…
Read More