ന്യൂഡൽഹി: ഇന്ത്യക്കെതിരേ ഭീകരരെ പരിശീലിപ്പിക്കാൻ പാക്കിസ്ഥാൻ രഹസ്യകേന്ദ്രം. പാകിസ്ഥാന്റെ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ (ഐഎസ്ഐ) നിയന്ത്രണത്തിലുള്ള “എസ്1′ കേന്ദ്രമാണ് ഭീകരരെ റിക്രൂട്ട് ചെയ്യുന്നതും പരിശീലിപ്പിക്കുന്നതും. 1993ലെ മുംബൈ സ്ഫോടനങ്ങൾ മുതൽ ജമ്മു കാഷ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരേയുണ്ടായ ഭീകരാക്രമണം വരെ നടത്തിയത് ഇവിടെ പരിശീലനം നേടിയവരാണെന്നും റിപ്പോർട്ട്. ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “എസ് 1′ എന്നാൽ “സബ്വേർഷൻ 1′ എന്നാണെന്ന് ഇന്റലിജൻസ് വൃത്തങ്ങൾ പറഞ്ഞു. പാക്കിസ്ഥാന്റെ അതിർത്തികടന്നുള്ള ആക്രമണങ്ങൾക്കു ഭീകരരെ പരിശീലിപ്പിക്കുന്ന പ്രധാനകേന്ദ്രമാണ് “എസ് 1′. പാക്കിസ്ഥാൻ ആർമിയിലെ കേണൽ റാങ്കിലുള്ള ഉദ്യോഗസ്ഥൻ “എസ് 1′ ഭീകരകേന്ദ്രത്തെ നയിക്കുന്നു. ഉയർന്ന റാങ്കിലുള്ള രണ്ട് ഓഫീസർമാരാണ് പരിശീലനത്തിന്റെ ചുമതല വഹിക്കുന്നത്. ഇവർ “ഗാസി 1′, “ഗാസി 2′ എന്ന സീക്രട്ട് പേരിൽ അറിയപ്പെടുന്നു. ഇസ്ലാമാബാദ് ആസ്ഥാനമായാണ് ഭീകരകേന്ദ്രം പ്രവർത്തിക്കുന്നത്. മയക്കുമരുന്ന് ഇടപാടുകളിൽനിന്നു ലഭിക്കുന്ന പണമാണ്…
Read MoreCategory: Loud Speaker
ബിഹാറിൽ എൻഡിഎ വീണ്ടുമെത്തും: ഹിമന്ത ബിശ്വ ശർമ
പട്ന: ബിഹാറിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ചരിത്ര ഭൂരിപക്ഷത്തോടെയായിരിക്കും എൻഡിഎ ഭരണം നിലനിർത്തുകയെന്നും ഹിമന്ത പറഞ്ഞു. ‘ബിഹാറിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. വികസന പ്രവർത്തനങ്ങൾ തുടരാൻ എൻഡിഎ തന്നെ വീണ്ടുമെത്തണം. ജനങ്ങൾക്കും അതറിയാം. അതുകൊണ്ട് തന്നെ അവർ എൻഡിഎയെ വിജയിപ്പിക്കും.’-ഹിമന്ത അവകാശപ്പെട്ടു. ബിഹാറിലെ ആദ്യഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. 65.08 ശതമാനം പേരാണ് വോട്ട് ചെയ്തത്. ചൊവ്വാഴ്ചയാണ് രണ്ടാം ഘട്ടം. വോട്ടെണ്ണൽ വെള്ളിയാഴ്ച നടക്കും.
Read Moreവൃക്കരോഗം: ഇന്ത്യ രണ്ടാം സ്ഥാനത്ത്; മരണസംഖ്യ നോക്കുന്പോൾ ഒന്‍പതാമത്തെ കാരണമായി കണക്കാക്കുന്നത് വൃക്ക രോഗമെന്ന് പഠനം
ന്യൂഡൽഹി: ദീർഘകാല വൃക്കരോഗ ബാധിതരുടെ എണ്ണത്തിൽ ആഗോളതലത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്തെന്നു പഠനം. അന്താരാഷ്ട്ര മെഡിക്കൽ പ്രസിദ്ധീകരണമായ ‘ദ ലാൻസെറ്റ് ജേർണൽ’ പ്രസിദ്ധീകരിച്ച റിപ്പോർട്ട്പ്രകാരം 2023ൽ മാത്രം 13.8 കോടി ദീർഘകാല വൃക്കരോഗികൾ ഇന്ത്യയിലുണ്ട്. ഒന്നാംസ്ഥാനത്തുള്ള ചൈനയിൽ 15 കോടിയിലധികം വൃക്ക രോഗബാധിതരാണുള്ളത്. മരണസംഖ്യ നോക്കുന്പോൾ ഒന്‍പതാമത്തെ കാരണമായി കണക്കാക്കുന്നത് വൃക്കസംബന്ധമായ രോഗാവസ്ഥയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 204 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും 1990 മുതൽ 2023 വരെയുള്ള ആരോഗ്യവിവരങ്ങൾ വിശകലനം ചെയ്തു വാഷിംഗ്ടണ്‍ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ (ഐഎച്ച്എംഇ) ഗവേഷകരുടെ നേതൃത്വത്തിലായിരുന്നു പഠനം. 2023ൽ ആഗോളതലത്തിൽ 15 ലക്ഷം പേർ മരിക്കാൻ കാരണം വൃക്ക സംബന്ധമായ രോഗമാണെന്നും പഠനം പറയുന്നു. വടക്കേ ആഫ്രിക്ക, മധ്യേഷ്യ എന്നിവിടങ്ങളിലാണ് വൃക്ക സംബന്ധ രോഗങ്ങൾ ഏറ്റവുമധികമുള്ളത്. ദക്ഷിണേഷ്യയിൽ ഏകദേശം 16 ശതമാനവും ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ…
Read Moreഭീകരാക്രമണ പദ്ധതി: ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ
അഹമ്മദാബാദ്: ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടെന്നാരോപിച്ച് ഡോക്ടർ ഉൾപ്പെടെ മൂന്ന് പേരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അറസ്റ്റ് ചെയ്തു. ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ, ആസാദ് എന്നിവരാണു പിടിയിലായത്. ഒരാൾ തെലുങ്കാന സ്വദേശിയും രണ്ടു പേർ ഉത്തർപ്രദേശിൽനിന്നുള്ളവരുമാണ്. പ്രതികൾ ഗുജറാത്തിൽ ആയുധങ്ങൾ കൈമാറാൻ എത്തിയതായിരുന്നെന്ന് എടിഎസ് ഡിഐജി സുനിൽ ജോഷി പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഗാന്ധിനഗറിലെ അദ്ലാജിൽനിന്നു ഹൈദരാബാദ് സ്വദേശി ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദിനെ മൂന്ന് പിസ്റ്റളുകൾ, 30 ലൈവ് കാട്രിഡ്ജുകൾ, നാല് ലിറ്റർ കാസ്റ്റർ ഓയിൽ എന്നിവയുമായി അറസ്റ്റ് ചെയ്തത്. തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ പദ്ധതിയിടുകയായിരുന്നെന്ന് ഇയാൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തിയതായി ഡിഐജി സുനിൽ ജോഷി പറഞ്ഞു. സയ്ദിന്റെ മൊബൈൽ ഫോണിൽനിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ് സുഹെൽ, ആസാദ് സുലൈമാൻ ഷെയ്ഖ് എന്നിവരെ പിടികൂടിയത്. പാക് അതിർത്തിയിൽനിന്നും ഡ്രോൺ വഴിയാണ് ആയുധങ്ങൾ…
Read Moreതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി; പെരുമാറ്റച്ചട്ടം നിലവിൽ വന്നു; ഡിസംബർ ഒമ്പതിനും 11നും വോട്ടെടുപ്പ്, 13ന് വോട്ടെണ്ണൽ
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചു. ഇത്തവണ രണ്ടു ഘട്ടമായാണ് വോട്ടെടുപ്പ് നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ ഒമ്പതിനും മറ്റു ജില്ലകളിൽ ഡിസംബർ 11നുമാണ് പോളിംഗ് നടക്കുന്നത്. ഡിസംബർ 13നാണ് വോട്ടെണ്ണൽ. ഡിസംബർ 18ന് പ്രക്രിയ പൂർത്തിയാക്കി 20ന് പുതിയ ഭരണസമിതി നിലവിൽ വരും. തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 21നാണ്. പത്രികകളുടെ സൂക്ഷ്മപരിശോധന 22ന് നടക്കും പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 24 ആണ്. തെരഞ്ഞെടുപ്പിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 1,199 തദ്ദേശ സ്ഥാപനങ്ങളിലെ 23,576 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, മട്ടന്നൂരിൽ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. 12,035 സംവരണ വാർഡുകളുണ്ട്. 33,746 പോളിംഗ് സ്റ്റേഷനുകളാണ്…
Read Moreതമ്മനത്ത് കൂറ്റന്‍ വാട്ടര്‍ ടാങ്ക് തകര്‍ന്നു; വന്‍ നാശനഷ്ടം; വാഹനങ്ങളും ഗൃഹോപകരണങ്ങളും നശിച്ചു; മന്ത്രി റോഷി അഗസ്റ്റിന് സംഭവസ്ഥലം സന്ദര്‍ശിക്കും
കൊച്ചി: എറണാകുളം തമ്മനത്ത് ജല അഥോറിറ്റിയുടെ കൂറ്റന്‍ കുടിവെള്ള ടാങ്ക് തകര്‍ന്നു. പ്രദേശത്ത് വന്‍ നാശനഷ്ടം. നഗരസഭയുടെ 45 ാം ഡിവിഷനിലെ 1.38 കോടി ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയ്ക്കു തകര്‍ന്നത്. രണ്ട് ക്യാബിനുള്ള ജലസംഭരണിയായിരുന്നു തമ്മനത്തേത്ത്. ഇതില്‍ ഒരു ക്യാബിന്റെ ഒരു ഭാഗത്തെ ഭിത്തിയാണ് അടര്‍ന്നു പോയത്. കാലപ്പഴക്കം മൂലമാണ് വാട്ടര്‍ ടാങ്ക് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോള്‍ 1.10 കോടി ലിറ്റര്‍ വെള്ളമായിരുന്നു ടാങ്കില്‍ ഉണ്ടായിരുന്നത്. ഇതോടെ അതിവേഗത്തില്‍ വെള്ളം പുറത്തേക്കൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ സമീപത്തെ വീടുകളില്‍ വെള്ളം കയറി. എട്ടു വീടുകളുടെ ചുറ്റുമതില്‍ ഇടിഞ്ഞു വീണു. വാഹനങ്ങളും റോഡുകളും വെള്ളത്തിലായി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 50 വര്‍ഷത്തോളം പഴക്കമുള്ള ടാങ്കാണ് തകര്‍ന്നത്. പുലര്‍ച്ചെയായതിനാല്‍ ആളുകള്‍ അപകടം അറിയാന്‍ വൈകിയത് ദുരിതം ഇരട്ടിയാക്കി. മഴ പെയ്ത് വെള്ളം കയറി…
Read Moreഗണഗീതം പാടിയാല്‍ എന്താണ് പ്രശ്നം? ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം: ജോർജ് കുര്യൻ
തൃശൂര്‍: എറണാകുളം – ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്. ഗണഗീതം ചൊല്ലിയാല്‍ എന്താണ് പ്രശ്നമെന്ന് അദ്ദേഹം ചോദിച്ചു. വിവാദങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുളള സിപിഎം ശ്രമമാണ് ഗണഗീത വിവാദം. ഗാനത്തിന്റെ ഒരു വാക്കില്‍ പോലും ആര്‍എസ്എസിനെ പരാമര്‍ശിക്കുന്നില്ല. ദേശഭക്തിയാണ് ഗാനത്തിന്റെ ആശയം. ആര്‍എസ്എസ് പാടുന്ന വന്ദേമാതരം പാര്‍ലമെന്റില്‍ പാടുന്നില്ലേ? കുട്ടികള്‍ അത് പാടിയതില്‍ തെറ്റില്ല. ബിജെപി എല്ലാ വേദികളിലും ഇത് ആലപിക്കണമെന്നും ജോര്‍ജ് കുര്യന് പറഞ്ഞു. സ്കൂള്‍ ഗാനമായി ഗണഗീതം കുട്ടികളെ പഠിപ്പിക്കുന്നുണ്ടെങ്കില്‍ എന്താണ് പ്രശ്നം?. അമ്മയെ സ്തുതിക്കുന്നതില്‍ എവിടെയാണ് വര്‍ഗീയതയെന്ന് അറിയില്ല. അമ്മയോടുള്ള സ്നേഹം തളിരിട്ടത് ഒരിക്കലും കൊഴിഞ്ഞു വീഴില്ല എന്നു പറയുന്നു. ഇതിലെന്താണ് കുഴപ്പം. ‘ഒരു ഗണഗീതവും എനിക്കറിയില്ല, എനിക്കത് പാടാനും അറിയില്ല, ശാഖയില്‍ പോകുന്നയാളല്ല. കോണ്‍ഗ്രസിന്റെ നേതാവ്…
Read Moreഓപ്പറേഷന് ഷൈലോക്ക്: രണ്ടു പേര് അറസ്റ്റില്‍; 22 ലക്ഷം രൂപ പിടിച്ചെടുത്തു
നെടുങ്കണ്ടം: അനധികൃത പണമിടപാട് നടത്തിയ രണ്ടു പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. ഓപ്പറേഷന് ഷൈലോക്കിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയില്‍ ഇവരില്‍നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തു. നെടുങ്കണ്ടം ആശാരികണ്ടം മഠത്തില്‍ അബ്ദുള്‍ ഖാദര്‍ (77), തമിഴ്നാട് സ്വദേശിനി കലാഭവന്‍ വീട്ടില്‍ സൂര്യകല (60) എന്നിവരാണ് പിടിയിലായത്. അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയില്‍ സൂക്ഷിച്ച 21,12,000 രൂപയും നിരവധി മുദ്രപ്പത്രങ്ങളും ചെക്കുകളുമാണ് കണ്ടെടുത്തത്. മറ്റൊരു പരിശോധനയില്‍ നെടുങ്കണ്ടത്ത് പച്ചക്കറിവ്യാപാരം നടത്തുന്ന സൂര്യകലയുടെ പക്കല്‍നിന്ന് 1,01,350 രൂപയും അഞ്ചു ചെക്കുകളും പ്രോമിസറി നോട്ടും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചു.
Read Moreഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് ക്ലെയിം നിരസിച്ചു; കന്പനി 66,000 നഷ്ടപരിഹാരം നല്‍കണം
കൊച്ചി: ഗ്രൂപ്പ് ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് പോളിസി പ്രകാരമുള്ള ചികിത്സാക്ലെയിം നിഷേധിച്ചതിന് ഉപഭോക്താവിനു കന്പനി 66,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. വിഷ്വല്‍ ഇന്റേണല്‍ യൂറിത്രോടോമി (വിഐയു) എന്ന ശസ്ത്രക്രിയയ്ക്കു യൂറിനറി സ്റ്റോണ്‍ ചികിത്സയ്ക്കു നിഷ്കര്‍ഷിച്ച സബ്ലിമിറ്റ് ബാധകമാക്കി ക്ലെയിം പരിമിതപ്പെടുത്തിയത് വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും കരാര്‍വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. ചാലക്കുടി സ്വദേശിയായ ഐപ്പ് പി. ജോസഫ്, ഫ്യൂച്ചര്‍ ജനറലി ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്. ഇന്‍ഷ്വറന്‍സ് പോളിസിയിലെ വ്യവസ്ഥകള്‍ അവ്യക്തമാണെങ്കില്‍ ഉപഭോക്താവിന് അനുകൂലമായി പരിഗണിക്കണമെന്ന സുപ്രീംകോടതി ഉത്തരവും കോടതി ചൂണ്ടിക്കാട്ടി. മൂത്രാശയ കല്ല് നീക്കം ചെയ്യാനുള്ള പ്രത്യേക പരിധി ഈ ചികിത്സയ്ക്കു ബാധകമാക്കാന്‍ കഴിയില്ല. ഇന്‍ഷ്വറന്‍സ് കമ്പനിയുടെ ഇത്തരം നടപടികള്‍ അനീതിയും വൈദ്യശാസ്ത്രപരമായി അസ്വീകാര്യവും ഇന്‍ഷ്വറന്‍സ് ഉടമ്പടിക്ക് വിരുദ്ധവുമാണ്. ഇതു സേവനത്തിലെ ന്യൂനതയും അധാര്‍മിക വ്യാപാരരീതിയുമാണെന്ന് ഡി.ബി.…
Read Moreഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്നും തിങ്കളാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിങ്കളാഴ്ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും മുന്നറിയിപ്പുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുംമണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More