ശബരിമല സ്വർണക്കൊള്ള; പത്മകുമാറിനു സിപിഎമ്മില്‍ പിടിച്ചുനില്‍ക്കാം, എസ്‌ഐടി കുറ്റപത്രം വരെ

പത്തനംതിട്ട: മുന്‍ എംഎല്‍എയും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്‍റുമായ എ. പത്മകുമാറിനെ ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും പ്രതി ചേര്‍ത്തെങ്കിലും എസ്‌ഐടി കുറ്റപത്രം കോടതിയില്‍ എത്തുന്നതുവരെ സിപിഎം നടപടിയെടുക്കില്ല. പത്മകുമാര്‍ തെറ്റുകാരനാണെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം ഇന്നലെ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച സിപിഎം ജില്ലാ കമ്മിറ്റിയിലും ഏരിയാ സെക്രട്ടറിമാരുടെ യോഗത്തിലും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നടത്തിയ വിശദീകരണത്തിനു തുടര്‍ച്ചയായാണ് ജില്ലാ സെക്രട്ടറിയുടെ പ്രതികരണം വന്നത്. കുറ്റം തെളിഞ്ഞാല്‍ മുഖം നോക്കാതെ നടപടിയെന്നതാണ ്‌സിപിഎം നയമെന്ന് സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കൊള്ളയില്‍ പത്മകുമാറിനു വ്യക്തിപരമായ നേട്ടമുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും പാര്‍ട്ടിയുടെ നിഗമനമെന്നാണ ്‌സൂചന. ശബരിമലയുമായി ബന്ധപ്പെട്ട ഉന്നതരുടെ നിര്‍ദേശാനുസരണം സ്വര്‍ണപ്പാളികള്‍ ചെമ്പെഴുതി പുറത്തേക്ക് കൊടുത്തുവിട്ടുവെന്നതാണ് പത്മകുമാറിന്‍റെ പേരില്‍ പാര്‍ട്ടി കണക്കാക്കുന്ന കുറ്റം. ഉന്നതര്‍ ഇപ്പോഴും പുകമറയ്ക്കുള്ളില്‍ നില്‍ക്കുകയാണെന്നതും പാര്‍ട്ടിക്കു നേട്ടമാകുന്നു. പത്മകുമാറിനൊപ്പം…

Read More

ടിക്കറ്റ് ബുക്കിംഗിൽ 87 ശതമാനവും ഓൺലൈനിൽ, കൂടുതൽ പരിഷ്കാരങ്ങൾക്ക് ഐആർസിറ്റിസി

പരവൂർ: ഇന്ത്യൻ റെയിൽവേയിൽ റിസർവ് ചെയ്യുന്ന ട്രെയിൻ ടിക്കറ്റുകളിൽ 87 ശതമാനത്തിലധികവും ഓൺലൈൻ സംവിധാനത്തിലൂടെയെന്ന് റിപ്പോർട്ട്. ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ്് ടൂറിസം കോർപ്പറേഷൻ അടുത്തിടെ പുറത്തിറക്കിയ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായി ഐആർസിറ്റിസിയുടെ ഓൺലൈൻ ബുക്കിംഗ് സിസ്റ്റം കൂടുതൽ മെച്ചപ്പെടുത്താനും റെയിൽവേ തീരുമാനിച്ചുകഴിഞ്ഞു. ഈ മെച്ചപ്പെടുത്തലിന്‍റെ ഭാഗമായി ഐആർസിറ്റിസിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളിൽ കൂടുതൽ അപ്ഡേഷനുകളും ആധുനിക വത്കരണവും ആരംഭിച്ചുകഴിഞ്ഞു.ബുക്കിംഗ് സംവിധാനം സുതാരവും കൂടുതൽ ലളിതവുമാക്കുക എന്നതാണ് ഇതുവഴി റെയിൽവേ ലക്ഷ്യമിടുന്നത്. ഇതിൽ തന്നെ സുരക്ഷാ സംവിധാനങ്ങൾക്കായിരിക്കും ഇനി മുന്തിയ പരിഗണന നൽകുകയെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കി. സംശയാസ്പദമായ ഉപഭോക്തൃ ഐഡികൾ പൂർണമായും നിർജീവമാക്കാനാണ് തീരുമാനം.വഞ്ചനാപരമായി ടിക്കറ്റുകൾ ബുക്ക് ചെയ്തതായി ബോധ്യപ്പെട്ടാൽ അത് ഉടൻ തന്നെ നാഷണൻ സെബർ ക്രൈം പോർട്ടലിൽ പരാതിയായി റിപ്പോർട്ട് ചെയ്യാനും ഐആർസിറ്റിസി തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ സേവനത്തിലെ വീഴ്ചകളുടെ അതിവേഗ…

Read More

ശബരിമല സ്വർണക്കൊള്ള; കടകംപള്ളിയിലേക്ക് അന്വേഷണം എത്താത്തത് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ ഇടപെടൽ മൂലമെന്ന് സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഹൈക്കോടതി ഇന്നലെ നടത്തിയ പരാമർശങ്ങൾ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊള്ളയുടെ പിന്നിൽ പ്രവർത്തിച്ച വൻതോക്കുകൾ പുറത്തുവരാനുണ്ടെന്നും അവരെ പുറത്തുകൊണ്ടുവരുന്ന വിധത്തിൽ അന്വേഷണം നടത്തണമെന്നാണ് ഹൈക്കോടതി പറഞ്ഞത്. എസ്ഐടി യ്ക്ക് മേൽ മുഖ്യമന്ത്രിയുടെ ഓഫീസ് ശക്തമായ സമ്മർദമാണ് ചെലുത്തുന്നത്. തദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.അതിനാലാണ് കടകംപള്ളിയ്ക്കുനേരെ അന്വേഷണം എത്താത്തത്. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായുള്ള കടകംപള്ളിയുടെ ബന്ധം അറസ്റ്റിലായ പത്മകുമാറും കുട്ടുപ്രതികളും നേരത്തെ പറഞ്ഞതാണ്. ബിജെപി-സിപിഎം അവിഹിതബന്ധം ഇപ്പോൾ പുറത്തായെന്നും പ്രതിപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.‌പാർട്ടി ദേശീയ സെക്രട്ടറിയ്ക്കും സംസ്ഥാന സെക്രട്ടറിക്കും മന്ത്രിസഭയ്ക്കും ഒരു വില പോലും കൽപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഏകപക്ഷീയമായാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സിപിഎം ഇപ്പോൾ കേരളത്തിന്‍റെ മുന്നിൽ നാണം കെട്ടിരിക്കുകയാണ്. രാഹുൽ മാങ്കുട്ടത്തിലിനെതിരേ…

Read More

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാർ അയോഗ്യൻ? ഹർജി നൽകിയത് ഐഎഎസ് ഉദ്യോഗസ്ഥനായ ഡോ. ബി. അശോക്

തിരുവനന്തപുരം/കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായും മെമ്പറായും നിയമിക്കപ്പെട്ട റിട്ട. ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ. ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ഐഎഎസ് ഉദ്യോഗഥൻ ഡോ. ബി. അശോക് സമർപ്പിച്ച ഹർജി തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ഫയലില്‍ സ്വീകരിച്ചു. ബി. അശോക് ഫയല്‍ ചെയ്ത കേസില്‍ എതിര്‍കക്ഷികളായ കെ.ജയകുമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, റവന്യു (ദേവസ്വം) സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സെക്രട്ടറി, ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്‍റ് ഇന്‍ ഗവൺമെന്‍റ് സെക്രട്ടറി എന്നിവര്‍ക്ക് 2026 ജനുവരി 15ന് കോടതിയില്‍ ഹാജരാകാന്‍ ജില്ലാ കോടതി നോട്ടീസ് ഉത്തരവായി. തിരുവിതാംകൂര്‍-കൊച്ചി ഹിന്ദുമത സ്ഥാപനങ്ങള്‍ നിയമപ്രകാരം നിയമിതനായ കെ. ജയകുമാര്‍ നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം അയോഗ്യനാണെന്ന് പ്രഖ്യാപിക്കാനാണ് ഡോ. ബി. അശോക് ഹര്‍ജി ബോധിപ്പിച്ചത്. ആ വകുപ്പ് പ്രകാരം സര്‍ക്കാരിന്‍റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാള്‍ തിരുവിതാംകൂര്‍ ദേവസ്വം…

Read More

പോലീസ് സ്‌റ്റേഷനുകള്‍ കൂടുതല്‍ സൈബര്‍ സുരക്ഷിതമാകും; സോക്കില്‍ ബന്ധിപ്പിച്ചിരിക്കുന്നത് പോലീസ് വകുപ്പിലെ 3,500 ഓളം കംപ്യൂട്ടറുകള്‍

കൊച്ചി: സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകള്‍ ഇനി മുതല്‍ കൂടുതല്‍ സൈബര്‍ സുരക്ഷിതമാകും. സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്‍റര്‍ (സോക്) കൂടുതല്‍ പോലീസ് സ്‌റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. നിലവില്‍ സംസ്ഥാന പോലീസ് ആസ്ഥാനം, ഉത്തര ദക്ഷിണ മേഖലാ ഐജിപി കാര്യാലയങ്ങള്‍, റേഞ്ച് ഡിഐജി മാരുടെ കാര്യാലയങ്ങള്‍, 20 പോലീസ് ജില്ലകളിലെയും ജില്ലാ പോലീസ് മേധാവിമാരുടെ കാര്യാലയങ്ങള്‍, തിരുവനന്തപുരം നഗരത്തിലെ പോലീസ് സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ കംപ്യൂട്ടറുകളുമാണ് സെക്യൂരിറ്റി ഓപ്പറേറ്റിംഗ് സെന്‍ററിന്‍റെ പരിധിയിലുള്ളത്. ഇത്തരത്തില്‍ ഏകദേശം 3,500 ഓളം കംപ്യൂട്ടറുകളാണ് സംവിധാനവുമായി ബന്ധിപ്പിച്ച് സുരക്ഷിതമാക്കിയിരിക്കുന്നത്. സര്‍ക്കാരിന്‍റെ നൂറു ദിന കര്‍മപദ്ധതിയുടെ ഭാഗമായി 2025 മാര്‍ച്ച് ഒന്നിനാണ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്‍റര്‍ (സോക്) സ്ഥാപിച്ചത്. സംസ്ഥാന വ്യാപകമായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ സൈബര്‍ ഭീഷണികളെ കണ്ടെത്താനും പ്രതിരോധിക്കാനുമായി നിര്‍മ്മിതബുദ്ധി (എഐ) അടിസ്ഥാനത്തിലുള്ള ഒരു സുരക്ഷ പ്ലാറ്റ് ഫോമാണ് സെക്യൂരിറ്റി ഓപ്പറേഷന്‍സ് സെന്‍റര്‍. ലോഗുകള്‍…

Read More

തത്കാൽ ടിക്കറ്റ് ബുക്കിംഗിന് ഇനി മുതൽ വൺ-ടൈം പാസ്‌വേഡ് വെരിഫിക്കേഷനും; പുതിയ സംവിധാനം ഏർപ്പെടുത്തി റെയിൽവേ

പരവൂർ: തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗിനായി പുതിയ സുരക്ഷാസംവിധാനം അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരന്‍റെ മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന വൺ-ടൈം പാസ്‌വേഡ് (ഒടിപി) വെരിഫിക്കേഷനുശേഷം മാത്രമേ ഇനി ടിക്കറ്റുകൾ നൽകുകയുള്ളൂ. ഈ ഒടിപി വെരിഫിക്കേഷൻ സംവിധാനം ഡിസംബർ മുതൽ നടപ്പിലാക്കുമെന്നാണു റെയിൽവേ പറയുന്നത്. ചില സ്റ്റേഷനുകളിൽ പരീക്ഷണ അടിസ്ഥാനത്തിൽ ഇത് ആരംഭിച്ചുകഴിഞ്ഞു. ആഴ്ചകൾക്കുള്ളിൽ ഇത് പൂർണതോതിൽ പ്രവർത്തനസജ്ജമാകും. റെയിൽവേ ബോർഡ് പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്കനുസരിച്ച് തത്കാൽ ബുക്കിങ് സംവിധാനത്തിൽ ഒരു പ്രധാന മാറ്റം വരുത്തിയിട്ടുള്ളത്.സിസ്റ്റം ജനറേറ്റ് ചെയ്യുന്ന വൺ-ടൈം പാസ്‌വേഡ് സ്ഥിരീകരിച്ചതിനുശേഷം മാത്രമേ ഇനി തത്കാൽ ടിക്കറ്റുകൾ നൽകുകയുള്ളൂ. ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാരൻ നൽകുന്ന മൊബൈൽ നമ്പറിലേക്ക് ഈ ഒടിപി അയയ്ക്കുകയും ഒടിപി വിജയകരമായി സാധൂകരിച്ചതിനുശേഷം മാത്രമേ ടിക്കറ്റ് നൽകുകയുമുള്ളൂ എന്ന് റെയിൽവേ മന്ത്രാലയത്തിന്‍റെ അറിയിപ്പിൽ വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ, ഒടിപി അടിസ്ഥാനമാക്കിയുള്ള തത്കാൽ ഓഥന്‍റിഫിക്കേഷൻ സംവിധാനം…

Read More

രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാംപരാതിയിൽ ബലാത്സംഗക്കുറ്റം ചുമത്തി; പരാതിക്കാരിയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം

തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരായ രണ്ടാമത്തെ പീഡനക്കേസില്‍ ബലാത്സംഗ കുറ്റം ചുമത്തി പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.വിവാഹ വാഗ്ദാനം നല്‍കി ഭാവി കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് തന്നെ രാഹുലിന്‍റെ സുഹൃത്തിന്‍റെ വീട്ടില്‍ വിളിച്ചുവരുത്തിയത്. അവിടെ വച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് എഫ്ആറില്‍ പറയുന്നത്. രാഹുലിന്‍റെ നിര്‍ദേശാനുുസരണം സുഹൃത്ത് ഫെനി നൈനാനാണ് തന്നെ ആ വീട്ടില്‍ എത്തിച്ചതെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതിക്കാരിയെ പോലീസ് ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചു. ഉടന്‍ തന്നെ മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. ഈ കേസില്‍ രാഹുലിനെ മാത്രമാണ് നിലവില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഫെനി നൈനാനെ പ്രതി ചേര്‍ത്തിട്ടില്ല. ഇദ്ദേഹം അടൂര്‍ നഗരസഭയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കൂടിയാണ്. പെണ്‍കുട്ടി കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫിന് രാഹുലിനെതിരെ ഇക്കാര്യങ്ങള്‍ വിവരിച്ച് കൊണ്ട് പരാതി നല്‍കിയിരുന്നു.…

Read More

സര്‍ക്കാര്‍ തിയറ്ററുകളിലെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: സര്‍ക്കാര്‍ അധീനതയിലുള്ള തിയേറ്ററുകളില്‍ സിനിമ കാണാനെത്തിയവരുടെ സിസിടിവി ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍. സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ നിയന്ത്രണത്തിലുള്ള നിള, കൈരളി, ശ്രീ തീയേറ്ററുകളിലെ ദൃശ്യങ്ങളാണ് അശ്ലീല സൈറ്റുകളിലും ടെലഗ്രാം ഗ്രൂപ്പുകളിലും പ്രചരിക്കുന്നത്. സിനിമ കാണാനെത്തിയ കമിതാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് പ്രചരിക്കുന്നത്. ഈ തിയേറ്ററുകളിലെ സിസിടിവി കാമറകളുടെ മേല്‍നോട്ടം കെല്‍ട്രോണാണ് കൈകാര്യം ചെയ്യുന്നത്. ദൃശ്യങ്ങള്‍ എങ്ങനെ പുറത്തുപോയെന്ന കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. അതേ സമയം സിനിമ കാണാനെത്തിയവരുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളിലെത്തിയത് സ്വകാര്യതയുടെ ലംഘനമാണെന്നാണ് സിനിമാ ആസ്വാദകര്‍ പറയുന്നത്.

Read More

ക്രിസ്മസ്-പുതുവത്സരം; ക്ഷേമ പെൻഷൻ നേരത്തെ നൽകും; വർധിപ്പിച്ച തുകയായ 2000 രൂപ ലഭിക്കും

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സരം പ്രമാണിച്ച് ക്ഷേമ പെൻഷൻ നേരത്തെ നൽകും. ഈ മാസം 15 മുതൽ നൽകാൻ ധനവകുപ്പ് ഉത്തരവിറക്കി. വർധിപ്പിച്ച തുകയായ 2000 രൂപ വീതമാണ് ലഭിക്കുക. ഇതിനായി 1045 കോടി രൂപ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ പെൻഷൻ ലഭിക്കുന്നത്‌. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. 8.46 ലക്ഷം പേർക്കുള്ള കേന്ദ്ര വിഹിതവും സംസ്ഥാന സർക്കാർ മുൻകൂർ അനുവദിച്ചിട്ടുണ്ട്. ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ 900 കോടിയോളം രൂപയാണ് വേണ്ടിയിരുന്നത്. മാസം 400 രൂപകൂടി വര്‍ധിച്ചതിനാല്‍ 1050 കോടി രൂപ വേണം.

Read More

കുളിക്കുന്നതിനിടെ ഹീറ്ററില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ചു: 24-കാരിക്ക് ദാരുണാന്ത്യം

ബംഗളൂരു: കുളിക്കുന്നതിനിടെ ഹീറ്ററിൽ നിന്ന് വിഷ വാതകം ശ്വസിച്ച് 24- കാരിക്ക് ദാരുണാന്ത്യം. മദനായകനഹള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ തോട്ടടഗുഡദഹള്ളിയിലാണ് സംഭവം. ഹാസന്‍ സ്വദേശിനിയായ ഭൂമികയാണ് മരിച്ചത്. നവംബർ 29നാണ് സംഭവം. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം കഴിഞ്ഞത്. 15 ദിവസം മുൻപ് ആണ് ദന്പതികൾ വാടകയ്ക്ക് വീടടുത്ത് തോട്ടടഗുഡദഹള്ളിയിലേക്ക് മാറിയത്. അവിടെവച്ചാണ് സംഭവം. കുളിക്കുന്നതിനിടെ ഗ്യാസ് ഗീസറില്‍ നിന്ന് ചോര്‍ന്ന വിഷാംശമുള്ള കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചായിരുന്നു മരണം. പീനിയയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ് ഭൂമികയുടെ ഭര്‍ത്താവ്. വെള്ളിയാഴ്ച രാവിലെ ഇയാള്‍ ജോലിക്ക് പോയ ശേഷമായിരുന്നു സംഭവമെന്ന് പോലീസ് പറഞ്ഞു.

Read More