ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ഡോ. മുസമ്മിൽ ഷക്കീൽ പാക്കിസ്ഥാൻ ഭീകരനുമായി ബോംബ് നിർമാണ വീഡിയോ പങ്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ. ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ “ഹൻസുള്ള’യുമായാണ് ബോംബ് നിർമാണരീതികളുടെ വീഡിയോകൾ പങ്കിട്ടത്. പ്രാഥമിക അന്വേഷണത്തിൽ, “ഹൻസുള്ള’ എന്നത് യഥാർഥ പേരല്ലെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഒക്ടോബറിൽ ജമ്മു കാഷ്മീരിലെ നൗഗാമിൽ പ്രത്യപ്പെട്ട ജെയ്ഷ് ഇ മുഹമ്മദ് പോസ്റ്ററുകളിൽ “കമാൻഡർ ഹൻസുള്ള ഭായ്’ എന്ന പേര് എഴുതിയിരുന്നതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽനിന്നുള്ള മൗലവി ഇർഫാൻ അഹമ്മദ് എന്ന മതപണ്ഡിതൻ വഴിയാണ് പാക് ഭീകരനുമായി ബന്ധപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാരെ തീവ്രവാദവത്കരിക്കുകയും “വൈറ്റ് കോളർ’ ഭീകര സംഘടന രൂപീകരിക്കുകയും ചെയ്തയാളാണ് മൗലവി. ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷക്കീലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്തത് .…
Read MoreCategory: Loud Speaker
ജി20 ഉച്ചകോടി: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലേക്ക്: ‘വസുധൈവ കുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’; ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി
ന്യൂഡൽഹി: ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പുറപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ മൂന്നു ദിവസത്തെ സന്ദർശനമാണുള്ളത്. ‘വസുധൈവ കുടുംബകം’, ‘ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി’ എന്നീ ഇന്ത്യയുടെ കാഴ്ചപ്പാടുകൾ ഉച്ചകോടിയിൽ അവതരിപ്പിക്കുമെന്ന് മോദി പറഞ്ഞു. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ആദ്യമായാണ് ജി20 ഉച്ചകോടി നടക്കുന്നത്. ‘ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കും. ആഫ്രിക്കയിൽ നടക്കുന്നതുകൊണ്ട് ഉചകോടിക്ക് വളരെ പ്രത്യേകതയുണ്ട്. വിവിധ ആഗോള വിഷയങ്ങൾ ചർച്ച ചെയ്യും. ഉച്ചകോടിയിൽ വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.’ പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഉച്ചകോടിയുടെ ഭാഗമായി, ജോഹന്നാസ്ബർഗിൽ സന്നിഹിതരായ ചില നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നും അവിടെ നടക്കുന്ന ആറാമത്തെ ഐബിഎസ്എ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്രധാന ആഗോള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള അവസരമായിരിക്കും ഉച്ചകോടി. ഈ വർഷത്തെ ജി…
Read Moreപട്ടിണി: ഇന്ത്യ ലക്ഷ്യത്തിലേക്ക് അടുക്കുന്പോഴും കുട്ടികൾക്ക് ദുരിതമെന്ന് യൂണിസെഫ്
ന്യൂഡൽഹി: 2030ന് മുൻപ് പട്ടിണി പകുതിയായി കുറയ്ക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അടുത്തുകൊണ്ടിരിക്കുകയാണെന്ന് യൂണിസെഫ്. ഇന്ത്യയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക് എത്തുന്ന കാര്യത്തിൽ രാജ്യം ശരിയായ പാതയിലാണ്. എന്നിരുന്നാലും ഇന്ത്യയിലെ കുട്ടികളിൽ പകുതിയും (206 മില്യൺ) വിദ്യാഭ്യാസം, ആരോഗ്യം, പാർപ്പിടം, പോഷകാഹാരം, ശുദ്ധജലം, ശുചിത്വം എന്നിവയിലെല്ലാം പിന്നിലാണ്. ലോക ശിശുദിനത്തിൽ പുറത്തിറക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. ലോകത്തിന്റെ പലഭാഗത്തും കുട്ടികളുടെ അഭിവൃദ്ധിക്കായുള്ള നിക്ഷേപങ്ങൾ മന്ദഗതിയിലാണെങ്കിലും ഇന്ത്യ മികച്ച മുന്നേറ്റമാണ് നടത്തുന്നതെന്ന് യൂണിസെഫ് പറയുന്നു. 2015ൽ 19 ശതമാനമായിരുന്ന സാമൂഹ്യസുരക്ഷാ കവറേജ് 2025ൽ 64.3 ആയി 940 മില്യൺ പൗരന്മാരിലെത്തി. അതേസമയം, ശാരീരിക വെല്ലുവിളികളുള്ള കുട്ടികൾക്കും പ്രശ്നബാധിത മേഖലകളിലുള്ള കുട്ടികൾക്കും മുന്നേറ്റത്തിന്റെ ഗുണങ്ങൾ ലഭിക്കുന്നില്ല. ദേശീയ പദ്ധതികളിൽ കുട്ടികളുടെ അവകാശങ്ങൾ വിളക്കിച്ചേർക്കണമെന്നും സാമൂഹ്യ സുരക്ഷാ പദ്ധതികൾ വ്യാപിപ്പിക്കണമെന്നും നയരൂപീകരണത്തിൽ കുട്ടികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തണമെന്നും യൂണിസെഫ് സർക്കാരുകളോട്…
Read Moreസോ ഫാസ്റ്റ്… എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏഴ് കോടി രൂപ ഏഴ് മിനിറ്റ് കൊണ്ട് കൈക്കലാക്കി: പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് കണ്ടെത്തി
ബംഗളൂരു: ബംഗളൂരു നഗരത്തിൽനിന്ന് ഏഴ് കോടി രൂപ കൊള്ളയടിച്ച സംഭവത്തിൽ പ്രതികൾ രക്ഷപ്പെട്ട കാറുകളിലൊന്ന് കണ്ടെത്തി. തിരുപ്പതിയിൽ നിന്നാണ് ഇന്നോവ കാർ ഉപക്ഷിക്കപ്പെട്ട നിലയിൽ ലഭിച്ചത്. ഗ്രേ കളർ ഇന്നോവ കാറാണ് കണ്ടെത്തിയത്. എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന ഏഴ് കോടി രൂപ ഏഴ് മിനിറ്റ് കൊണ്ടാണ് പ്രതികൾ കഴിഞ്ഞ ദിവസം കൊള്ളയടിച്ചത്. എന്നാൽ പ്രതികളെ കുറിച്ചുള്ള സൂചനകളൊന്നും പോലീസിന് ഇതുവരെയും ലഭിച്ചില്ല. എച്ച്ഡിഎഫ്സി ബാങ്കിന്റെ എടിഎമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ പണമാണ് കൊള്ളയടിച്ചത്. കവർച്ച നടന്ന് ഒന്നര ദിവസമാകുമ്പോഴും ഇരുട്ടിൽ തപ്പുകയാണ് പോലീസ്. തിരുപ്പതിയിൽ ഹോട്ടലുകളിൽ ഉടനീളം പോലീസ് തെരച്ചിൽ നടത്തുകയാണ്. പണവുമായി പോയ വാനിന്റെ ഡ്രൈവറെയും സുരക്ഷാ ജീവനക്കാരെയും സിഎംഎസിലെ ഉദ്യോഗസ്ഥനെയും ചോദ്യം ചെയ്തെങ്കിലും കാര്യമായ പുരോഗതി കൈവരിക്കാനായിട്ടില്ല. ഒറ്റയ്ക്കൊറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തിട്ടും ഒരേ മൊഴിയാണ് ഇവരിൽനിന്ന് ലഭിക്കുന്നതെങ്കിലും ആർക്കും പോലീസ് ക്ലീൻ ചിറ്റ് നൽകിയിട്ടില്ല.…
Read Moreരാഹുലിനെതിരായ വിചാരണ നടപടികളുടെ സ്റ്റേ നീട്ടി
ന്യൂഡൽഹി: കരസേനയ്ക്കെതിരേയുള്ള പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരായ വിചാരണ നടപടികളുടെ സ്റ്റേ ഡിസംബർ നാലുവരെ സുപ്രീംകോടതി നീട്ടി. കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കാനാവശ്യപ്പെട്ടുള്ള ഒരു കത്ത് പ്രചരിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ വാദം കേൾക്കൽ കോടതി മാറ്റിവച്ചത്. ഇതോടെ ക്രിമിനൽ വിചാരണയിൽനിന്നുള്ള ഇടക്കാല സംരക്ഷണം അടുത്ത മാസം വരെ രാഹുലിനു ലഭിക്കും. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിൽ 2022ലെ ഭാരത് ജോഡോ യാത്രയിൽ രാഹുൽ നടത്തിയ പരാമർശങ്ങളാണു കേസിനാധാരം. രാഹുലിന്റെ പരാമർശങ്ങൾ കരസേനയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. വിഷയത്തിൽ അപകീർത്തിപ്പെടുത്തൽ കുറ്റത്തിനു വിചാരണ നേരിടാൻ രാഹുലിന് ലക്നോയിലെ വിചാരണക്കോടതി സമൻസ് അയച്ചിരുന്നു. ഈ സമൻസ് റദ്ദാക്കാൻ വിസമ്മതിച്ച അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും രാഹുൽ ലക്നോയിലെ താമസക്കാരനല്ലെന്നും സമൻസ് അയയ്ക്കുന്നതിനുമുന്പ് വിചാരണക്കോടതി ആദ്യം പരാതി സ്ഥിരീകരിച്ചിരിക്കണമെന്നുമാണ് സമൻസിനെതിരേ രാഹുൽ വാദിക്കുന്നത്.…
Read Moreരാഷ്ട്രപതിക്കും ഗവർണർമാർക്കും ബില്ലുകൾ ഒപ്പിടാൻ സമയപരിധിയില്ല; സുപ്രീംകോടതിയുടെ സുപ്രധാന വിധി
ന്യൂഡൽഹി: ബില്ലുകൾ അംഗീകരിക്കുന്ന കാര്യത്തിൽ രാഷ്ട്രപതിയും സംസ്ഥാന ഗവർണർമാരും സമയബന്ധിതമായി ഇടപെടേണ്ടതില്ലെന്ന് സുപ്രീം കോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ പാസാക്കാൻ രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ച തമിഴ്നാട് ഗവർണർ കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധിയെത്തുടർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു സുപ്രീം കോടതിയോട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് ഭരണഘടനാ ബെഞ്ചിന്റെ നിർണായക വിധി വരുന്നത്. അതേസമയം, ബില്ലുകൾ അകാരണമായി പിടിച്ചുവയ്ക്കാനും കഴിയില്ല. അതു കോടതിയെ അറിയിക്കണം. ഗവർണർ പ്രവർത്തിക്കുന്നതു മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാവും. എന്നിരുന്നാലും ഗവർണർക്കു വിവേചനാധികാരമുണ്ട്. ഭരണഘടനയുടെ ആർട്ടിക്കിൾ 143 പ്രകാരം കോടതിയുടെ അഭിപ്രായം തേടിയ രാഷ്ട്രപതി, “ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം ഒരു ബിൽ അവതരിപ്പിക്കുമ്പോൾ മന്ത്രിസഭ നൽകുന്ന ഉപദേശത്തിന് ഗവർണർ ബാധ്യസ്ഥനാണോ?’ എന്ന് ചോദിച്ചിരുന്നു. ഭരണഘടനയുടെ ആർട്ടിക്കിൾ 361 ഉദ്ധരിച്ചുകൊണ്ടാണ് രാഷ്ട്രപതിയോ ഗവർണറോ ഔദ്യോഗിക അധികാരങ്ങളുടെയും കടമകളുടെയും വിനിയോഗത്തിന് ഒരു കോടതിക്കും ഉത്തരം നൽകേണ്ടതില്ലെന്ന്…
Read Moreശബരിമല തീർഥാടനത്തെ സർക്കാർ കുഴപ്പത്തിലാക്കി; മലകയറാതെ ഭക്തർ മടങ്ങുന്നു; മലയകയറാൻ യുഡിഎഫ് പ്രതിനിധി സംഘമെത്തുമെന്ന് സതീശൻ
തിരുവനന്തപുരം: ശബരിമല തീർഥാടന കാലത്തെ സർക്കാർ കുഴപ്പത്തിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അയ്യപ്പഭക്തർ മല കയറാതെ തിരികെ പോകുന്നു. യുഡിഎഫ് പ്രതിനിധി സംഘം ശബരിമല സന്ദർശിക്കുമെന്നും സതീശൻ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം നടത്തിയവർ തന്നെ സ്വർണക്കൊള്ള നടത്തുകയാണ്. കേരളത്തിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്നും ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് പ്രചാരണം തുടങ്ങിയെന്നും ഇടത് ദുർഭരണത്തിനെതിരായ പോരാട്ടമാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
Read Moreതലയ്ക്ക് ഒരു കോടി വിലയിട്ട മാവോയിസ്റ്റ് നേതാവും ഭാര്യയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
റായ്പുർ: ഉന്നത മാവോയിസ്റ്റ് കമാൻഡർ മദ്വി ഹിദ്മയും (51) ഭാര്യയും ഉൾപ്പെടെ ആറു മാവോയിസ്റ്റുകൾ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആന്ധ്രപ്രദേശിലെ അല്ലുി സീതാരാമരാജു ജില്ലയിലായിരുന്നു ഏറ്റുമുട്ടൽ. സിപിഐ (മാവോയിസ്റ്റ് )അംഗങ്ങളായ 31 പേരെ സുരക്ഷാസേന കസ്റ്റഡിയിലെടുത്തു. മരേഡുമില്ലിയിലെ വനമേഖലയിൽ ഇന്നലെ രാവിലെ ആറരയ്ക്കും ഏഴിനും ഇടയിലായിരുന്നു ഏറ്റുമുട്ടൽ. തലയ്ക്ക് ഒരു കോടി രൂപ വിലയിട്ട മാവോയിസ്റ്റ് നേതാവാണ് ഹിദ്മ. 1990കളിൽ മാവോയിസ്റ്റ് സംഘടനയിൽ അംഗമായ ഹിദ്മ നിരവധി ആക്രമണങ്ങളിൽ പങ്കാളിയാണ്. 2010ൽ ദന്തേവാഡയിൽ 76 സുരക്ഷാ സൈനികർ കൊല്ലപ്പെട്ട ആക്രമണം ആസൂത്രണം ചെയ്തത് ഹിദ്മയായിരുന്നു. ഗറില്ലാ യുദ്ധമുറകളിൽ നൈപുണ്യമുള്ളയാണ് ഇയാൾ. വൻ സുരക്ഷാസന്നാഹത്തോടെയായിരുന്നു ഹിഡ്മ സഞ്ചരിച്ചിരുന്നത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ പുവാർതി ഗ്രാമക്കാരനാണ് ഹിദ്മ. കഴിഞ്ഞ വർഷമാണ് മാവോയിസ്റ്റുകളുടെ സെൻട്രൽ കമ്മിറ്റി അംഗമായത്. സുരക്ഷാസേന കസ്റ്റഡിയിലെടുത്ത 31 മാവോയിസ്റ്റുകളിൽ ഒന്പതു പേർ സെൻട്രൽ കമ്മിറ്റി അംഗം ദേവ്ജിയുടെ…
Read Moreമദീന അപകടം: ആന്ധ്ര ഗവർണറുടെ നേതൃത്വത്തിൽ ഉന്നതതലസംഘം സൗദിയിലേക്ക്
ന്യൂഡൽഹി: തിങ്കളാഴ്ച മദീനയ്ക്കു സമീപം ഇന്ത്യൻ ഉംറ തീർഥാടകരുടെ ബസും ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് 45 പേർ മരിച്ച അപകടത്തെത്തുടർന്ന് ദുരിതാശ്വാസ നടപടികൾക്കു മേൽനോട്ടം വഹിക്കാൻ ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ഇന്ന് സൗദിയിലെത്തും. വിദേശകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചത്. “ഹജ്ജ്, ഉംറ മന്ത്രാലയം ഉൾപ്പെടെയുള്ള സൗദി അധികാരികളെ ഏകോപിപ്പിച്ച് പരമാവധി സഹായമെത്തിക്കാനും ദുരിതാശ്വാസ നടപടികൾക്കു മേൽനോട്ടം വഹിക്കുന്നതിനും ആന്ധ്രാപ്രദേശ് ഗവർണർ എസ്. അബ്ദുൾ നസീറിന്റെ നേതൃത്വത്തിൽ ഉന്നതതല സംഘം സൗദി അറേബ്യ സന്ദർശിക്കും’- പ്രസ്താവനയിൽ പറയുന്നു. വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (സിപിവി & ഒഐഎ) അരുൺ കുമാർ ചാറ്റർജിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. മരിച്ചയാളുടെ അന്ത്യകർമങ്ങളിൽ പ്രതിനിധി സംഘം പങ്കെടുക്കുമെന്നുപ്രതീക്ഷിക്കുന്നു. “മൃതദേഹങ്ങളുടെ തിരിച്ചറിയൽ നടപടി വേഗത്തിലാക്കാൻ റിയാദിലെ ഇന്ത്യൻ എംബസിയും ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറലും തദ്ദേശസ്ഥാപനങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്നു. മരിച്ചവരുടെ…
Read Moreസഹതടവുകാരുമായി ഏറ്റുമുട്ടൽ; ‘ഡോക്ടർ ഭീകര’നു പരിക്ക്
ന്യൂഡൽഹി: റൈസിൻ ഭീകരാക്രമണ ഗൂഢാലോചന കേസിൽ അറസ്റ്റിലായ പ്രതി ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സയിദിനു തടവുകാരുമായുണ്ടായ ഏറ്റുമുട്ടലിൽ പരിക്ക്. അഹമ്മദാബാദിലെ അതീവ സുരക്ഷയുള്ള സബർമതി സെൻട്രൽ ജയിലിൽ മൂന്ന് വിചാരണ തടവുകാരുമായാണ് ഭീകരൻ ഏറ്റുമുട്ടിയത്. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജയിൽ സൂപ്രണ്ട് ഗൗരവ് അഗർവാൾ പറഞ്ഞു. സയ്യിദിന്റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “ചില അജ്ഞാതമായ കാരണങ്ങളാൽ, സയിദും മറ്റു മൂന്നു തടവുകാരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പരിക്കേറ്റ സയിദിനെ വൈദ്യപരിശോധനയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട്, ജയിലിലേക്കു തിരികെ കൊണ്ടുവന്നു’.-അഗർവാൾ അറിയിച്ചു. ഹൈദരാബാദ് നിവാസിയായ സയിദ്, ആയുധങ്ങളും റൈസിൻ എന്ന മാരക വിഷവും ഉപയോഗിച്ച് വലിയ ഭീകരാക്രമണം നടത്താൻ ഗൂഢാലോചന നടത്തിയിരുന്നു. സയിദ് ഉൾപ്പടെ മൂന്നു ഭീകരരെ നവംബർ എട്ടിന് ഗുജറാത്ത് എടിഎസ് ആണ് അറസ്റ്റ് ചെയ്തത്. അന്വേഷണത്തിനിടെ, ഹൈദരാബാദിലെ ഭീകരന്റെ…
Read More