കർണാടകയിൽ ബസ് കാത്തുനിന്ന യുവതിയെ വെട്ടിക്കൊന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്

ബംഗളൂരു: കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കല്ലഡ്കയിലെ സ്വകാര്യ നഴ്സിംഗ് ഹോമിൽ ജോലി ചെയ്യുന്ന ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനി ലാവണ്യ (21) ആണ് ആണ് മരിച്ചത്. കൊലപാതകത്തിന് ശേഷം സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപെട്ട ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശിയായ പ്രതി ചേതന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ബിസി റോഡിലുള്ള പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വ്യാഴാഴ്ച വൈകിട്ട് ആറോടെ ലാവണ്യ ബസ് കാത്തുനിൽക്കുന്ന സമയത്താണ് പ്രതി അരികിലെത്തിയത്.ചേതൻ ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തത് കണ്ട് ഭയന്നോടിയ ലാവണ്യയെ ഇയാൾ പിന്തുടർന്ന് ക്രൂരമായി വെട്ടിവീഴ്ത്തുകയായിരുന്നു. തുടർന്ന് ആയുധം അവിടെത്തന്നെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപെട്ടത്. ചോരയിൽ കുളിച്ചുകിടന്ന യുവതിയെ ഉടൻ തന്നെ നാട്ടുകാർ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തീവ്രപരിചരണത്തിനിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നുണ്ട്.

Read More

എയ്ഡഡ് സ്കൂൾ താത്കാലിക നിയമനം എംപ്ലോ. എക്സ്ചേഞ്ച് വഴി വേണം; വിദ്യാഭ്യാസ വകുപ്പിന്‍റെ സർക്കുലർ വിവാദമാകുന്നു

കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ അധ്യാപക- അനധ്യാപക തസ്തികകളിലെ താത്കാലിക നിയമനം എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് വിദ്യാഭ്യാസവകുപ്പ്. പൊതുവിദ്യാഭ്യാസ വകുപ്പിലെ റീജണൽ ഡപ്യൂട്ടി ഡയറക്ടറുടെ പേരിലാണ് സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.RDDHSE/443/2026-A1 നമ്പരായി കഴിഞ്ഞ പതിനഞ്ചിന് ഇറക്കിയ സർക്കുലറാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇതു പ്രകാരം സർക്കാർ- എയ്ഡഡ് സ്കൂളുകളിൽ ഉണ്ടാകുന്ന താത്കാലിക, ദിവസവേതന ഒഴിവുകൾ സ്ഥാപനങ്ങൾ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചിൽ അറിയിച്ച് നികത്താനുള്ള നടപടി സ്വീകരിക്കണം. അധ്യയന വർഷം തുടങ്ങുന്നതിനു മുന്പു തന്നെ ഒഴിവുകൾ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. എല്ലാ സ്കൂൾ പ്രിൻസിപ്പൽമാർക്കുമായിട്ടാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. അതേസമയം, എയ്ഡഡ് മാനേജ്മെന്‍റിന്‍റെ നിയമനത്തിനുള്ള അധികാരത്തിന്മേലുള്ള കൈകടത്തലാണ് പുതിയ നിർദേശം എന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സുപ്രീം കോടതി അടക്കം എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനത്തിനുള്ള അവകാശം അതതു മാനേജ്മെന്‍റുകൾക്കാണെന്നു പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. ഇതിനു വിരുദ്ധമായിട്ടാണ് ഇപ്പോൾ വിദ്യാഭ്യാസവകുപ്പ് നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നിലവിൽ മാനേജ്മെന്‍റുകൾ തന്നെയാണ് താത്കാലിക നിയമനങ്ങൾ നടത്തുന്നത്.…

Read More

ആലപ്പുഴ “രക്ഷാപ്രവര്‍ത്തനം’ കേസ് അട്ടിമറി;എഡിജിപിയിൽനിന്നു സംസ്ഥാനപോലീസ് മേധാവി വിശദീകരണം തേടും

തിരുവനന്തപുരം: ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസില്‍ ആരോപണ വിധേയനായ എഡിജിപി. എം.ആര്‍. അജിത്ത് കുമാറില്‍നിന്നും സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖര്‍ വിശദീകരണം തേടും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാനും പോലീസുകാരും ക്രൂരമായി മര്‍ദ്ദിച്ച കേസ് അട്ടിമറിക്കാന്‍ അജിത്ത് കുമാര്‍ ശ്രമിച്ചുവെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി എസ്‌ഐടി തലവന്‍ എസ്പി. ഷൗക്കത്തലി ഇന്നലെ ഡിജിപിക്ക് തുടര്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തിലാണ് അജിത്ത് കുമാറില്‍ നിന്നും ഡിജിപി വിശദീകരണം തേടുന്നത്. ഇദ്ദേഹത്തിന്‍റെ വിശദീകരണം കൂടി രേഖപ്പെടുത്തിയ ശേഷം എസ്‌ഐടി യുടെ റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ഡിജിപിക്ക് സമര്‍പ്പിക്കും.കഴിഞ്ഞ മാസം 23 ന് എസ്‌ഐടി തലവന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ഡിജിപി കൂടുതല്‍ വ്യക്തതയോടെ തുടര്‍ അന്വേഷണം നടത്തി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡിജിപി ആവശ്യപ്പെട്ട അഞ്ച് കാര്യങ്ങളില്‍ കുടുതല്‍ വ്യക്തത വരുത്തി തുടര്‍…

Read More

കൊച്ചി അല്‍ റീം ഹോട്ടലിലെ ഭക്ഷ്യ വിഷബാധ: ചികിത്സയിലുള്ള മൂന്നു പേര്‍ക്ക് ഷിഗെല്ല

കൊച്ചി: കൊച്ചി അല്‍ റീം ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. ഭഷ്യവിഷബാധയേറ്റ് ചികിത്സയില്‍ കഴിയുന്ന മൂന്നു പേരുടെ സാമ്പിളുകളിലാണ് ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂര്‍, മലയിടംതുരുത്ത് സ്വദേശികളുടെ പരിശോധനാ ഫലത്തിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവില്‍ 27 പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങളോടെ കൊച്ചിയിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരിക്കുന്നത്. ഇവരുടെ സാമ്പിളുകളും പരിശോധക്കും. ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. അല്‍ റീം റസ്റ്ററന്‍റിന്‍റെ കത്രിക്കടവിലുള്ള ഔട്ട്‌ലെറ്റിലാണ് കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടല്‍ നേരത്തെ ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചിരുന്നു. ഈ മാസം 10, 11 തീയതികളില്‍ ഭക്ഷണം കഴിച്ചവരില്‍ ഏകദേശം 32 ഓളം ആളുകളെയാണ് ആദ്യ രണ്ടു ദിവസം ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എട്ടു പേര്‍ കൂടി ചികിത്സ തേടിയിരുന്നു. ഹോട്ടലിനെതിരെ നോര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. പുണിത്തുറ…

Read More

യൂട്യൂബര്‍ തൊപ്പിക്കെതിരേ ലുക്ക് ഔട്ട്സര്‍ക്കുലര്‍ പുറത്തിറക്കി സൈബർ പോലീസ്

കൊച്ചി: സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കി. വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് പോലീസ് നടപടി. തൊപ്പിയുടെ പാസ്പോര്‍ട്ട് വിശദാംശങ്ങള്‍ കഴിഞ്ഞ ദിവസം പോലീസ് ശേഖരിച്ചിരുന്നു. ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നിഹാദിന് പോലീസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് അറിയിച്ച് ഇയാള്‍ ഹാജരായില്ല. തുടര്‍ന്നാണ് നിഹാദ് ഒളിവില്‍ പോയത്. കഴിഞ്ഞ ദിവസം തൊപ്പിയുടെ യൂട്യൂബ് ചാനല്‍ നീക്കം ചെയ്തിരുന്നു. പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളായതിനാല്‍ നിഹാദിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എറണാകുളം സെഷന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്‌സോ കേസുകള്‍, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് തൊപ്പിക്കും സൃഹൃത്തുക്കള്‍ക്കും എതിരെ ഉയര്‍ന്നത്. അഡ്വ. ശ്രീജിത്ത് പെരുമനയുടെ…

Read More

ഫ്ലാറ്റിനുള്ളിൽ ഡോക്ടർകുത്തേറ്റു മരിച്ചനിലയിൽ: ഭാര്യ കസ്റ്റഡിയിൽ; എട്ടു വയസുകാരനായ മകനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബെംഗളൂരു: ഫ്ലാറ്റിനുള്ളിൽ ഡോക്ടറെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കർണാടകിലെ ധാർവാഡിലെ അതീവ സുരക്ഷയുള്ള ഫ്ലാറ്റ് സമുച്ചയത്തിലാണ് കൊലപാതകം നടന്നത്. കർണാടക ചിരായു ആശുപത്രിയിലെ അനസ്തേഷ്യോളജിസ്റ്റായ കിരൺ ഹൊനണ്ണവർ (45) ആണ് കൊല്ലപ്പെട്ടത്. എട്ടു വയസുകാരനായ മകനെ കുത്തേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ ഭാര്യയും ഒഫ്താൽമോളജിസ്റ്റുമായ പ്രിയങ്കയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സംഭവ സമയം കിരൺ, പ്രിയങ്ക, മകൻ എന്നിവർ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നതെന്നും പുറത്തുനിന്ന് ആരും ഫ്ലാറ്റിലേക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് സൂചനയെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായെന്നു പോലീസ് അറിയിച്ചു. കിരണിനെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ബന്ധുക്കൾ വിളിച്ചപ്പോഴെല്ലാം ഭർത്താവ് വിശ്രമിക്കുകയാണെന്നും പിന്നീട് പുറത്തുപോയെന്നും പറഞ്ഞ് പ്രിയങ്ക ഒഴിഞ്ഞുമാറുകയായിരുന്നു. വൈകുന്നേരമായിട്ടും കിരണിനെ ഫോണിൽ കിട്ടാതായതോടെ സംശയം തോന്നിയ ബന്ധുക്കൾ ഫ്ലാറ്റിലെത്തി…

Read More

നിറയാത്ത കിണറിലേക്ക് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന തെളിനീര്‍: പ്രകൃതിയുടെ വിസ്മയമായി കിണര്‍

കോട്ടയം: വ്യത്യസ്തനാം ബാര്‍ബറാം ബാലന്‍റെ കഥ പറഞ്ഞ മേലുകാവ് ഗ്രാമത്തില്‍ പ്രകൃതിയുടെ വിസ്മയമായി വ്യത്യസ്തമായ ഒരു കിണറും. നിറയാത്ത കിണറിലേക്ക് വെള്ളച്ചാട്ടം പോലെ ഒഴുകുന്ന തെളിനീര്‍. കോട്ടയം ജില്ലയുടെ മലയോരമായ മേലുകാവ് പഞ്ചായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രദേശമായ എള്ളുംപുറത്തു ഒറ്റപ്ലാക്കല്‍ സ്റ്റാന്‍ലിയുടെ വീട്ടുമുറ്റത്തെ കിണറാണ് കൗതുകമുണര്‍ത്തുന്ന പ്രകൃതിയുടെ പ്രതിഭാസത്തിനു സാക്ഷിയാകുന്നത്. വര്‍ഷം മുഴുവന്‍ കിണറിന്‍റെ ഭിത്തിയിലെ ഒരു മാളത്തില്‍ നിന്നും തെളിഞ്ഞ വെള്ളം ചെറിയ വെള്ളച്ചാട്ടം പോലെ കിണറിലേക്ക് വീഴുകയാണ്. ഇത്രയും വെള്ളം ഒഴുകിയെത്തിയിട്ടും കിണര്‍ നിരഞ്ഞു കവിയുന്നില്ല എന്നതാണ് അത്ഭുതം. മഴക്കാലത്താണ് ശക്തമായ രീതിയില്‍ വെള്ളം ഒഴുകി ചാടുന്നത്. വേനല്‍ക്കാലത്ത്് ചെറിയ അളവിലേയുള്ളു.‌ കിണറിന്‍റെ അടുത്തെത്തുമ്പോഴേക്കും വെള്ളച്ചാട്ടത്തിന്‍റെ ശബ്ദം കേള്‍ക്കാം. വീടിനോടു ചേര്‍ന്നു തന്നെയാണ് കിണര്‍. വീട്ടിനുള്ളിലിരുന്നാലും വെള്ളച്ചാട്ടത്തിനടുത്ത് ഇരിക്കുന്നതുപോലെയാണ്. 25 വര്‍ഷം മുമ്പാണ് കിണര്‍ കുത്തിയത്. സ്ഥാനം കണ്ടു കുത്തിയതാണ്. 18 അടി താഴ്ചയുണ്ട്.…

Read More

എം.ആര്‍. അജിത് കുമാര്‍ കാക്കിയിട്ട ക്രിമിനല്‍: എ.ഡി. തോമസ് എംഎല്‍എ

ആലപ്പുഴ: താന്‍ ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ ഉള്‍പ്പെട്ട മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാനെയും പോലീസുകാരെയും സംരക്ഷിക്കാന്‍ കേസ് അട്ടിമറിച്ച എഡിജിപി. എം.ആര്‍.അജിത് കുമാര്‍ കാക്കിയിട്ട ക്രിമിനലാണെന്ന് എ.ഡി. തോമസ് പ്രതികരിച്ചു. അജിത്ത് കുമാറിനെതിരേ നടപടി വേണമെന്നാണ് കേരള പൊതുസമൂഹത്തിന്‍റെ ആവശ്യം. യുഡിഎഫ് സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് നല്ല പ്രതീക്ഷയുണ്ട്. എത്രയും വേഗത്തില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ഡി. തോമസ് വ്യക്തമാക്കി. അജിത്തിനെതിരെയുള്ള റിപ്പോര്‍ട്ട് വേഗത്തില്‍ സര്‍ക്കാരിന് നല്‍കാനും തങ്ങളുടെ ആശങ്കയും പരാതിയും അറിയിക്കാന്‍ നാളെ താനുള്‍പ്പെടെയുള്ള പരാതിക്കാര്‍ സംസ്ഥാന പോലീസ് മേധാവിയെ നേരിട്ട് കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

പഴഞ്ചൻ ബസുകൾ ഇലക്‌ട്രിക്ബസുകളാക്കാൻ കെഎസ്ആർടിസി

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പഴഞ്ചൻ ഡീസൽ ബസുകൾ ഇലക്‌ട്രിക് ബസുകളാക്കാൻ നീക്കം. പഴയ വാഹനങ്ങൾ വൈദ്യുതീകരിക്കുന്നതിനുള്ള കേന്ദ്ര സർക്കാരിന്‍റെ റെട്രോഫിറ്റിംഗ് നയം പ്രയോജനപ്പെടുത്താനാണ് ശ്രമം. നിലവിൽ 15 വർഷ കാലാവധി കഴിഞ്ഞ രണ്ടായിരത്തിലധികം പഴയ ബസുകളാണുള്ളത്. ഇതിൽ 2017 ബസുകൾ 15 വർഷം കഴിഞ്ഞതും വാഹനിൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തതുമാണ്. പഴയ ഡീസൽ ബസുകളിൽ ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇലക്‌ട്രിക് ബസുകളായി മാറ്റാനുള്ള സാധ്യതകളാണ് കെഎസ്ആർടിസി തേടുന്നത്. ഇതിനായി സ്വകാര്യ സംരംഭകരുടെ സഹകരണം തേടിയുള്ള പ്രാഥമിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പഴയ ബസുകൾ ഇലക്‌ട്രിക് സംവിധാനത്തിലേക്ക് മാറ്റിയാൽ തുടർന്നും സർവീസിനായി ഉപയോഗിക്കാൻ സാധിക്കും. പദ്ധതിക്കായി ചൈനീസ് നിർമിത കിറ്റുകൾ നൽകാമെന്ന് വ്യക്തമാക്കി ഒരു തദ്ദേശീയ കമ്പനി കോർപറേഷനെ സമീപിച്ചിട്ടുണ്ട്. എന്നാൽ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍റെ അംഗീകാരമുള്ള കിറ്റുകൾ മാത്രമേ ഉപയോഗിക്കാവൂ എന്ന കർശന വ്യവസ്ഥ കോർ പറേഷൻ മുന്നോട്ടുവച്ചിട്ടുണ്ട്.…

Read More

ഭൂമി ഏറ്റെടുക്കൽ സുതാര്യമാക്കാൻ ഇനി ‘റെയിൽ ഭൂമി’ പോർട്ടൽ

പരവൂർ: ഇന്ത്യൻ റെയിൽവേയുടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയകൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്നതിനും വേഗത്തിലാക്കുന്നതിനുമായി പുതിയ റെയിൽ ഭൂമി പോർട്ടൽ ആരംഭിക്കുന്നു. റെയിൽവേയുടെ ആധുനികവൽക്കരണം ലക്ഷ്യമിട്ട് നിർമാണ മേഖലയിലുൾപ്പെടെ വിപ്ലവകരമായ നിരവധി പരിഷ്കാരങ്ങളാണ് മന്ത്രാലയം നടപ്പിലാക്കി വരുന്നത്. ഇനിമുതൽ രാസവളങ്ങൾ കണ്ടെയ്നറുകൾ വഴി കൊണ്ടുപോകാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന് പുറമെ, താപനിലയങ്ങളിൽ നിന്നുള്ള ഈച്ച ചാരം (Fly Ash) പരിസ്ഥിതി മലിനീകരണം ഒഴിവാക്കുന്നതിനായി പ്രത്യേക കണ്ടെയ്നറുകളിലാവും ഇനി കൊണ്ടുപോവുക. സിമന്റ്, റെയിൽവേ, റോഡ് നിർമാണം തുടങ്ങിയ മേഖലകളിലേക്ക് ഈ രീതിയിലാവും ചാരം എത്തിക്കുക. കണ്ടെയ്നർ നയത്തിന്‍റെ ഭാഗമായി റെയിൽവേയിൽ ഏകീകൃത ലൈസൻസ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. റെയിൽവേ വാഗണുകളുടെ രൂപകൽപ്പനയിൽ വ്യവസായ പങ്കാളികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന പുതിയ നയവും മന്ത്രാലയം പ്രഖ്യാപിച്ചു. ഇനിമുതൽ ഏതൊരു ഔദ്യോഗിക ഡിസൈനർക്കും നിർമാതാവിനും പുതിയ വാഗൺ രൂപകൽപനകൾ റെയിൽവേക്ക് മുന്നിൽ സമർപ്പിക്കാം. ഈ…

Read More