തൃശൂ­രില്‍ കിണറ്റില്‍ വീണ കാ­ട്ടാ­ന ച­രി­ഞ്ഞു

തൃ­ശൂ­ര്‍: മാ­ന്ദാ­മംഗ­ലം വെ­ള്ള­ക്കാ­രി­ത്തട­ത്ത് കി­ണ­റ്റില്‍ വീ­ണ കാട്ടാ­ന ച­രിഞ്ഞു. ആനക്കുഴി സ്വദേശി കുരിക്കാശേരി സുരേന്ദ്രന്‍റെ കിണറ്റിൽ വീണ ആനയാണ് ചരിഞ്ഞത്. തിങ്കളാഴ്ച രാത്രിയാണ് ആന കിണറ്റിൽ വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജനപ്രതിനിധികളുടെയുമെല്ലാം നേതൃത്വത്തില്‍ രക്ഷാദൗത്യം നടക്കുന്നതിനിടെയാണ് ആന ചരിഞ്ഞത്. കാടിനോട് ചേര്‍ന്നുള്ള പ്രദേശമായതിനാല്‍ തന്നെ ഇവിടെ കാട്ടാന വരുന്നത് അപൂര്‍വമല്ല. ജെസിബി ഉപയോഗിച്ച് മണ്ണ് മാന്തി ആനയെ പുറത്തെടുക്കാനായിരുന്നു വനംവകുപ്പിന്‍റെ ശ്രമം.

Read More

മുസ്‌ലിം ക്ഷേമം ഉറപ്പാക്കി; മുത്തലാഖ് നിരോധനത്തിലൂടെ ജീവിതം സുരക്ഷിതമാക്കി; മുസ്‌ലിം ക്ഷേമ പദ്ധതികൾ വിശദീകരിച്ച് മോദി

ഉത്തർപ്രദേശ്: രാജസ്ഥാൻ പ്രസംഗം വിവാദമായതോടെ മുസ്‌ലിം ക്ഷേമപദ്ധതികള്‍ എടുത്തു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ സര്‍ക്കാരുകള്‍ മുസ്‌ലിം സമുദായത്തിന്‍റെ ഉന്നമനത്തിനായി ഒന്നും ചെയ്തില്ല എന്ന് മോദി വിമര്‍ശിച്ചു. മുസ്ലിം വോട്ട് മാത്രമായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാജസ്ഥാന്‍ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് മുസ്‌ലിം ക്ഷേമ പദ്ധതികള്‍ വിശദീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. മുത്തലാഖ് നിരോധനത്തിലൂടെ പെൺകുട്ടികളുടെ കണ്ണീർ താൻ തുടച്ചു നീക്കി. തീര്‍ഥാടനത്തിനുളള ഹജ്ജ് ക്വാട്ട വർധിപ്പിച്ചു. മുസ്‌ലിം സഹോദരിമാർക്ക് തനിച്ച് ഹജ്ജിന് പോകാനുള്ള അവസരമൊരുക്കിയെന്നും അവരുടെയൊക്കെ ആശിർവാദം തനിക്കുണ്ടെന്നും മോദി പറഞ്ഞു.

Read More

മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി, എല്ലാത്തിനുമപ്പുറം സൗഹൃദം; ഇന്നസെന്‍റിന്‍റെ ചിത്രം ഉപയോഗിച്ച് ഫ്ലക്സ്; സുരേഷ് ഗോപിക്കെതിരെ പരാതിയുമായി എൽഡിഎഫ്

തൃശൂർ: അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്‍റിനൊപ്പമുള്ള എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്ലക്സ് വിവാദത്തിൽ പരാതിയുമായി എൽഡിഎഫ്. സുരേഷ് ഗോപിക്കെതിരേ എൽഡിഎഫ് തൃശൂർ ജില്ലാ കമ്മിറ്റിയാണ് പരാതി നൽകിയത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരേ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതി. ഇരിങ്ങാലക്കുടയിൽ സ്ഥാപിച്ച ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക’ എന്നെഴുതിയ ഫ്ലക്സാണ് വിവാദത്തിലായത്. ‘മോദിയുടെ ഗ്യാരണ്ടി തൃശൂരിനൊരു കേന്ദ്രമന്ത്രി. എല്ലാത്തിനുമപ്പുറം സൗഹൃദം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക’- എന്നാണ് ഫ്ലക്സ് ബോർഡിലുള്ളത്. അതേസമയം, 2014ലെ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപി ഇന്നസെന്‍റിന് വേണ്ടി പ്രചാരണത്തിനിറങ്ങിയിരുന്നു. പക്ഷേ അന്ന് സുരേഷ് ഗോപി രാജ്യസഭാംഗമായിരുന്നില്ല. രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിൽ വളരെ നല്ല സൗഹൃദമായിരുന്നു. വിവാദത്തോട് സുരേഷ് ഗോപിയോ ബിജെപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.    

Read More

എല്ലാത്തിനപ്പുറം സൗഹൃദം..!ഇരിങ്ങാലക്കുടയിൽ ഇന്നസെന്‍റിനോട് ചേർന്ന് നിൽക്കുന്ന സുരേഷ് ഗോപി; നഗരത്തിലെ ഫ്ളക്സ് ബോർഡ് വിവാദത്തിലേക്ക്; നടപടി സ്വീകരിക്കുമെന്ന് സോണറ്റ്

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കേ തൃശൂരിൽ ഫ്ളക്സ് ബോർഡിന്‍റെ പേരിൽ വിവാദം. ഇരിങ്ങാലക്കുടയില്‍ അന്തരിച്ച നടൻ ഇന്നസെന്‍റിനൊപ്പം എൻഡിഎ സ്ഥാനാർഥിയുടെ ചിത്രമാണ് വിവാദത്തിൽപ്പെട്ടിരിക്കുന്നത്. ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് എൽഡിഎഫ് സ്ഥാനാർഥി സുനില്‍കുമാറിന്‍റെ ബോര്‍ഡാണ് ആദ്യം ഉയര്‍ന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്‍റും ഒരുമിച്ചുള്ള ചിത്രം സഹിതം അവിടെ ബോര്‍ഡ് ഉയർന്നതോടെ സംഭവം വിവാദമാകുകയായിരുന്നു. എല്ലാത്തിനപ്പുറം സൗഹൃദം എന്നായിരുന്നു ബോർഡിൽ എഴുതിയിരുന്നത്. തങ്ങളുടെ അനുവാദത്തോടെയല്ല ചിത്രം ഉപയോഗിച്ചതെന്ന് ഇന്നസെന്‍റിന്‍റെ കുടുംബം പ്രതികരിച്ചു. പാർട്ടിയുമായി ആലോചിച്ച് തുടർനടപടി സ്വീകരിക്കുമെന്നും ഇന്നസെന്‍റിന്‍റെ മകൻ സോണറ്റ് അറിയിച്ചു. ഇതിനു പിന്നാലെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നല്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ…

Read More

മസ്ജിദിനുനേരെ സാങ്കൽപിക അമ്പ്; ബിജെപി സ്ഥാനാർഥിക്കെതിരേ കേസ്

ഹൈദരാബാദ്: രാമനവമി ഘോഷയാത്രയ്ക്കിടെ മുസ്ലിം പള്ളിയിലേക്കു സാങ്കൽപ്പിക അസ്ത്രം എയ്യുന്ന വിധത്തിൽ ആംഗ്യം കാട്ടിയ ഹൈദരാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൊമ്പെല്ലാ മാധവി ലതയ്ക്കെതിരേ കേസ്. വെള്ളത്തുണി കൊണ്ടു മൂടിയ മസ്ജിദിനുനേരേ അമ്പെയ്യുന്നപോലുള്ള സ്ഥാനാർഥിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വന്നതോടെ വ്യാപക വിമർശനം ഉയർന്നിരുന്നു. തുടർന്നു മാധവി ലത സമുഹമാധ്യമത്തിലൂടെ മാപ്പപേക്ഷ നടത്തി. പരാതിയെത്തുടർന്ന് ഇന്ത്യൻ ശിക്ഷാനിയമത്തിലെ 295എ (വാക്ക്, എഴുത്ത്, ചിഹ്നം, ഇമേജ് എന്നിവ ഉപയോഗിച്ച് ഏതെങ്കിലും വിഭാഗത്തിന്‍റെ വികാരങ്ങളെയോ മതവിശ്വാസങ്ങളെയോ മനഃപൂർവം വ്രണപ്പെടുത്തുക) ഉൾപ്പെടെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ലതയ്‌ക്കെതിരേ കേസെടുത്തത്.

Read More

കാറിൽ രണ്ട് കോടി രൂപയുമായി ബിജെപി ഓഫീസ് സെക്രട്ടറി; വലയിൽ കുരുക്കി തെരഞ്ഞെടുപ്പ് സ്ക്വാഡ്

ബംഗളൂരു: കാറിൽ നിയമവിരുദ്ധമായി ര‍ണ്ടു കോടി രൂപ കൊണ്ടുപോകുന്നതിനിടെ ബിജെപി ഓഫീസ് സെക്രട്ടറിയടക്കം രണ്ടുപേർ പിടിയിൽ. ബിജെപി സംസ്ഥാന ഓഫീസിലെ സെക്രട്ടറി ലോകേഷ്, വേങ്കിടേഷ് പ്രസാദ്, ഗംഗാധർ എന്നിവരാണ് പിടിയിലായത്. കർണാടകയിലെ ചാംരാജ്പേട്ട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവ‍ർ പിടിയിലായതെന്നു ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു. പണം കണ്ടെത്തിയതിന് പിന്നാലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. തുടർന്നു ബിജെപി ഭാരവാഹികളെ വിളിച്ചുവരുത്തി. പണത്തിന്‍റെ ഉറവിടം നിയമവിധേയമാണെന്നു കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിൽ ആദായനികുതി നിയമലംഘനമില്ലെന്ന് അവ‍ർ അറിയിച്ചു. എന്നാൽ, തെര‌ഞ്ഞെടുപ്പ് കമ്മീഷന്‍റെ മാർഗനിർദേശം ലംഘിച്ചതിനും പണം ആർക്ക് കൊടുക്കാനായിരുന്നു എന്ന് വ്യക്തമാക്കാത്തതിനാലും ജനപ്രാതിനിധ്യ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർചെയ്തു.

Read More

കോച്ചിംഗ് സെന്‍ററിൽ ഭക്ഷ്യവിഷബാധ; 50 ലധികം കുട്ടികൾ ആശുപത്രിയിൽ

പൂനെ: സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ. പൂനെ ജില്ലയിലെ ഖേഡ് താലൂക്കിലെ സ്വകാര്യ കോച്ചിംഗ് സെന്‍ററിലെ 50 ലധികം വിദ്യാർഥികളെയാണ് ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 500ലധികം വിദ്യാർഥികൾ താമസിക്കുന്ന കോച്ചിംഗ് സെന്‍ററിലാണു ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാർഥികളുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. ജോയിന്‍റെഎൻട്രൻസ് എക്സാം (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എന്നിവയ്‌ക്ക് തയാറെടുക്കുന്ന വിദ്യാർഥികളാണു കോച്ചിംഗ് സെന്‍ററിലുള്ളത്. ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഭക്ഷണസാമ്പിളുകൾ ലാബിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Read More

രാജ്യത്തിന്‍റെ സ്വത്ത് മുസ്‌ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന മോദിയുടെ പ്രസ്താവനയ്ക്കെതിരേ പരാതി

ന്യൂഡൽഹി: രാജ്യത്തിന്‍റെ സ്വത്ത് മുസ് ലിംങ്ങൾക്ക് കോൺഗ്രസ് നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയ്ക്കെതിരേ കോൺഗ്രസ് പരാതി നൽകും. ആദ്യഘട്ട വോട്ടെടുപ്പിലെ തിരിച്ചടി മനസിലാക്കി മോദി വർഗീയ കാർഡ് ഇറക്കുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. രാജ്യത്തെ സമ്പത്തിന്‍റെ പ്രധാന അവകാശികൾ മുസ്‌ലിംകളാണെന്നാണു മുൻപ് ഭരിച്ചവർ പറഞ്ഞിരുന്നതെന്നും രാജ്യത്തിന്‍റെ സമ്പത്ത് കൂടുതൽ മക്കളുള്ളവർക്ക് നൽകണമോ എന്നുമുള്ള മോദിയുടെ ചോദ്യമാണ് വിവാദത്തിലായത്. സ്ത്രീകളുടെ താലിയും സ്വർണവും തട്ടിയെടുത്ത് കൂടുതൽ കുട്ടികളുള്ളവർക്ക് വിതരണം ചെയ്യാനാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്. അനധികൃത കുടിയേറ്റക്കാർക്ക് സമ്പത്ത് നൽകേണ്ടതുണ്ടോ എന്നും മോദി ഉന്നയിച്ചു. മോദിയുടെ മുസ്‌ലിം വിരുദ്ധ പരാമർശത്തിനെതിരേ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്.

Read More

തൃശൂർ പൂരം അലങ്കോലമാക്കിയ സംഭവം; പോലീസ് കമ്മീഷണറുടെ സ്ഥലംമാറ്റ ഉത്തരവ് ഇന്നിറങ്ങും; പകരം കമ്മീഷണറെ നിയമിക്കേണ്ടതു തെരഞ്ഞെടുപ്പ് കമ്മീഷൻ

തൃശൂർ: പൂരം അലങ്കോലമാക്കിയ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകൻ ഇനി തൃശൂരിന്‍റെ പടിക്ക് പുറത്ത്. തൃശൂർ പൂരം നടത്തിപ്പിൽ വീഴ്ച വരുത്തിയ കമ്മീഷണർ അങ്കിത് അശോകിനെ മാറ്റിക്കൊണ്ടുള്ള സ‍ർക്കാർ ഉത്തരവ് ഇന്നു പുറത്തിറങ്ങും. അങ്കിതിന് പകരം നിയമനം നൽകാനുള്ളവരുടെ പട്ടിക സർക്കാർ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നു. ഇതിൽ ഒരാളെ കമ്മീഷൻ നിശ്ചയിച്ചാൽ ഉത്തരവ് ഇന്നിറങ്ങും. അസിസ്റ്റന്‍റ് കമ്മീഷണർ സുദർശനെയും സ്ഥലംമാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയാണ് ഇരുവരെയും മാറ്റാൻ നിർദേശം നൽകിയത്. തൃശൂർ പൂരത്തിന്‍റെ കുടമാറ്റത്തിനുശേഷമുള്ള ചടങ്ങുകളെല്ലാം പോലീസ് നിയന്ത്രണത്തെത്തുടർന്ന് അലങ്കോലപ്പെട്ടിരുന്നു. ഇതുൾപ്പെടെ പരിശോധിക്കാൻ ഡിജിപിക്ക് സർക്കാർ നി‍ർദേശം നൽകിയിട്ടുണ്ട്. അതേസമയം പൂരം നശിപ്പിച്ചവരിൽ കമ്മീഷണറും അസിസ്റ്റന്‍റ് കമ്മീഷണറും മാത്രമല്ലെന്നും കൂടുതൽ പോലീസുകാരുണ്ടെന്നും വിമർശനമുയർന്നിട്ടുണ്ട്. വടക്കുന്നാഥ ക്ഷേത്രത്തിലെ വിളക്കുമാടത്തിൽ ഒഴിക്കാൻ എണ്ണയുമായി എത്തിയയാളെയും എസിപി തടഞ്ഞു. എണ്ണയുമായി വന്നയാളെ പോലീസുകാർ തടഞ്ഞതു പൂരക്കമ്മിറ്റിക്കാരിലൊരാൾ ചോദ്യം ചെയ്തു. എന്നാൽ…

Read More

പൂരം കലക്കിയതു ബിജെപിക്കുവേണ്ടി; വ്യക്തമായ തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നത്; കെ. മുരളീധരൻ

തൃശൂർ: പോലീസ് തൃശൂർ പൂരം കലക്കിയത് ബിജെപിക്കുവേണ്ടിയെന്നു തൃശൂർ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്‍റെ അജണ്ട നടപ്പിലാക്കാൻ കമ്മീഷ്ണറെ ഉപയോഗിക്കുകയായിരുന്നെന്നും മുരളീധരൻ ആരോപിച്ചു. സിപിഎം- ബിജെപി വോട്ടു കച്ചവടത്തിനുള്ള അന്തർധാര പുറത്തായി. പൂരം അലങ്കോലമായപ്പോൾ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയിൽ ബിജെപിയുടെ സൈബർ സെൽ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തിൽ ജുഡീഷ്യൽ വേണമെന്നും മുരളി മാധ്യമപ്രവർത്തകരോടു പറഞ്ഞു. കമ്മീഷണറെ മാറ്റിയതുകൊണ്ടു മാത്രം പ്രശ്നം തീരുന്നില്ല. അന്നു രാത്രി നടന്ന മുഴുവൻ കാര്യങ്ങളെക്കുറിച്ചും ജുഡീഷൽ അന്വേഷണം നടത്തണം. പൂരം മുടക്കാൻ ശ്രമിച്ച ശക്തികൾ ആരെന്ന് ജനത്തിന് അറിയണം. വ്യക്തമായ ഒരു തിരക്കഥപോലെയാണ് കാര്യങ്ങൾ നടന്നിട്ടുള്ളത്. സിപിഎമ്മിന്‍റെ അജണ്ട നടപ്പാക്കാൻ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. കമ്മീഷണറെ ഇപ്പോൾ മാറ്റിയാലും വോട്ടെടുപ്പ് കഴിഞ്ഞാൽ വീണ്ടും ഇങ്ങോട്ടുതന്നെ കൊണ്ടുവരും. പൂരം ദിവസം അവിടെ കാണാതിരുന്ന എൻഡിഎ സ്ഥാനാർഥി…

Read More