ന്യൂഡൽഹി/കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലപാതകക്കേസിൽ ഒളിവിൽപ്പോയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്‍പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15 ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്. ഷാഹുൽ ഹമീദിനെ കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ “ഇന്ത്യ 2047′ അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ…
Read MoreCategory: Loud Speaker
ബംഗളൂരു വന്ദേഭാരതിലെ എട്ടു കോച്ച് തികയുന്നില്ല; ക്രിസ്മസ് യാത്രയ്ക്ക് ടിക്കറ്റുകൾ കിട്ടാക്കനി
പരവൂർ: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള ഏക വന്ദേ ഭാരത് എക്സ്പ്രസിൽ അടുത്ത ഒന്നര മാസത്തേക്കു ടിക്കറ്റ് കിട്ടാനില്ല. ഡിസംബർ ആരംഭിച്ചപ്പോൾ തന്നെ കെഎസ്ആർ ബംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസിലെ ക്രിസ്മസ് ദിനവും കഴിഞ്ഞുള്ള ടിക്കറ്റ് ബുക്കിംഗ് പൂർണമായും പൂർത്തിയായി. ക്രിസ്മസിന് മൂന്ന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് തീർന്നതിനാൽ നിലവിലെ എട്ട് കോച്ച് 16 അല്ലെങ്കിൽ 20 കോച്ചുകൾ ആക്കണമെന്ന ആവശ്യം ശക്തമായി. വെയ്റ്റ് ലിസ്റ്റ് പരിധി പിന്നിട്ടതോടെ 20 മുതൽ 25 വരയുള്ള ദിവസങ്ങളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെയുള്ള ദിവസങ്ങളിൽ ചെയർകാറിലെ വെയ്റ്റ് ലിസ്റ്റ് നൂറ് കടന്നു. എറണാകുളത്ത് നിന്നുള്ള മടക്ക സർവീസിൽ 28 മുതൽ ജനുവരി പത്ത് വരെയുള്ള ദിവസങ്ങളിലെ ബുക്കിഗും പൂർത്തിയായി. കഴിഞ്ഞ മാസം 11ന് സ്ഥിരം സർവീസ് ആരംഭിച്ച ബെംഗളൂരു-എറണാകുളം വന്ദേഭാരതിൽ ആദ്യ ദിനം മുതൽ ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റുകൾ മുഴുവൻ…
Read Moreവീണ്ടും തിങ്കളാഴ്ച നല്ല ദിവസം; 10.5 കോടി വരുമാ നം; രണ്ടാമത്തെ റിക്കാർഡ് നേട്ടം; 35 യൂണിറ്റുകൾ ടാർഗറ്റ് നേടി
ചാത്തന്നൂർ: പുതിയ മാസാരംഭമായ തിങ്കളാഴ്ച കെഎസ്ആർടിസി വരുമാനത്തിൽ വീണ്ടും ഉയരത്തിലെത്തി. കെഎസ്ആർടിസി യൂണിറ്റുകൾക്ക് നിശ്ചയിച്ചിരുന്ന ടാർഗറ്റ് 35 യൂണിറ്റുകൾ നേടി. അന്നത്തെ മൊത്തം വരുമാനം കെഎസ്ആർടിസിയുടെ വരുമാനത്തിൽ രണ്ടാമത്തെ റിക്കാർഡ് നേട്ടം. ടിക്കറ്റ് വരുമാനത്തിലൂടെ നേടിയത് 9.72 കോടിയാണ്. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ 77.9 ലക്ഷം രൂപയും നേടി. ആകെ അന്നത്തെ വരുമാനം 10.5 കോടി രൂപ. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഏറ്റവും വലിയ വരുമാനം നേടിയത് കഴിഞ്ഞ സെപ്തംബർ എട്ടിനായിരുന്നു. ഓണം കഴിഞ്ഞ ആദ്യതിങ്കളാഴ്ചയായ അന്ന് 10 . 19 കോടിയായിരുന്നു ടിക്കറ്റ് വരുമാനം. ടിക്കറ്റ് ഇതര വരുമാനമായി 85 ലക്ഷം രൂപയും ലഭിച്ചു. ടിക്കറ്റ് വരുമാനത്തിലൂടെ മാത്രം അന്ന് 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞു. കെഎസ്ആർടിസിയുടെ ചരിത്രത്തിൽ 40 വർഷത്തിന് ശേഷമായിരുന്നു 1.57 കോടി ലാഭമുണ്ടാക്കാൻ കഴിഞ്ഞത്. ഈ ഡിസംബർ ഒന്നിന് 10.5 കോടി നേടിയപ്പോൾ…
Read Moreരാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണം; രൂക്ഷ വിമര്‍ശനവുമായി വനിതാ നേതാക്കള്‍
തിരുവനന്തപുരം: രാഹുലിനെതിരേ ശക്തമായ നടപടി ഉണ്ടാകണമെന്നും രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും ആര്‍എംപി നേതാവ് കെ.കെ. രമ എംഎല്‍എ ആവശ്യപ്പെട്ടു. അഡ്വ. ബിന്ദു കൃഷ്ണരാഹുല് മാങ്കുട്ടത്തില്‍ വിഷയത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ. രാഹുലിന്റെ ദുഷ്പ്രവര്‍ത്തികള്‍ നാടിന് അപമാനമാണ്. തന്റെ അഭിപ്രായം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെയുള്ള ആരോപണങ്ങളിലും പരാതികളിലും മാതൃകാപരമായ നടപടിയെടുക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ലൈംഗിക പീഡന ആരോപണങ്ങളിലും കേസുകളിലും പ്രതിയാകുന്നവരെ സംരക്ഷിക്കുന്ന സിപിഎം നിലപാടല്ല തങ്ങളുടേതെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. ഷാനിമോള്‍ ഉസ്മാന്രാഹുല് മാങ്കുട്ടത്തില്‍ ഇനി പാര്‍ട്ടിയില്‍ തുടരാന്‍ അര്‍ഹനല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. പാര്‍ട്ടിയില്‍ ഇനി രാഹുല്‍ ഉണ്ടാകാന്‍ പാടില്ല. ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തന്റെ അഭിപ്രായം. ഇക്കാര്യത്തില്‍ കെപിസിസി നേതൃത്വം കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഹുലിനെതിരെ യുവതി നല്കിയ പരാതി…
Read Moreവോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും: നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായി വോട്ടിംഗ് മെഷീനുകളിൽ ഇന്നുമുതൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തും. നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണു ബാലറ്റ് യൂണിറ്റുകൾ സജ്ജമാക്കുന്നത്. പഞ്ചായത്ത് തലത്തിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകൾക്കായി മൂന്ന് ബാലറ്റ് യൂണിറ്റുകളും ഒരു കൺട്രോൾ യൂണിറ്റുമാണ് സജ്ജമാക്കുന്നത്. മുനിസിപ്പാലിറ്റി, കോർപറേഷൻ തലത്തിൽ ഒന്നു വീതം ബാലറ്റ് യൂണിറ്റും കൺട്രോൾ യൂണിറ്റുമാണു സെറ്റ് ചെയ്യുന്നത്. ഓരോ തലത്തിലും മത്സരിക്കുന്ന സ്ഥാനാർഥികളുടെ ക്രമനമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് ലേബലാണു ബാലറ്റ് യൂണിറ്റിൽ സജ്ജമാക്കുന്നത്. സ്ഥാനാർഥികളുടെയും പ്രതിനിധികളുടെയും സാന്നിധ്യത്തിലാണു വോട്ടിംഗ് മെഷീനിൽ കാൻഡിഡേറ്റ് സെറ്റിംഗ് നടത്തുന്നത്. ഗ്രാമ പഞ്ചായത്തിന്റെ ബാലറ്റ് ലേബൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തിന്റേതു പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തിന്റേത് ഇളം നീല നിറത്തിലുമുള്ളതാണ്. നഗരസഭകളുടെ കാര്യത്തിൽ വെള്ള നിറത്തിലുള്ള ബാലറ്റ് ലേബലുകളാണ് ഉപയോഗിക്കുന്നത്. ഈ തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരു നിയോജകമണ്ഡലത്തിലും…
Read Moreമുഖംമൂടി ധരിച്ച മൂന്ന്പേർ പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിനിക്കെതിരേ രാസവസ്തു ആക്രമണം; ഇടതുകാലിനും അരക്കെട്ടിനും പൊള്ളൽ
ഹൈദരാബാദ്: തെലങ്കാനയിൽ നഴ്സിംഗ് വിദ്യാർഥിനിക്കുനേരേ രാസവസ്തു ആക്രമണം. വാറങ്കൽ ജില്ലയിലെ കാസിംപേട്ട് മണ്ഡൽ പ്രദേശത്ത് ഇന്നലെ വൈകുന്നേരമാണു സംഭവം. അജ്ഞാതരായ മൂന്നുപേർ രാസവസ്തു ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ജങ്കാവ് ജില്ല സ്വദേശിനിയായ ഇരയുടെ ഇടതുകാലിനും അരക്കെട്ടിനും പൊള്ളലേറ്റു. എംജിഎം ആശുപത്രിയിൽ ചികിത്സയിലാണു വിദ്യാർഥിനി. ഹനംകൊണ്ടയിലെ കോളജിൽനിന്ന് മുത്തശിയുടെ വീട്ടിലേക്ക് ഇരുചക്രവാഹനത്തിൽ പോകുമ്പോഴാണു സംഭവം. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം, മുഖംമൂടി ധരിച്ച മൂന്ന് പേർ ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചിരുന്ന പെൺകുട്ടിയെ വഴിയിൽ തടഞ്ഞുനിർത്തി വിഷാംശം കലർന്ന ദ്രാവകം എറിഞ്ഞശേഷം കടന്നുകളയുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. 2008-ലെ കുപ്രസിദ്ധമായ ആസിഡ് ആക്രമണ കേസിന്റെ വേദനാജനകമായ ഓർമകളെ ഉണർത്തുന്നതാണ് പുതിയ സംഭവമെന്ന് നാട്ടുകാർ പറഞ്ഞു. അന്നത്തെ ആക്രമണത്തിൽ ഒരു വിദ്യാർഥിനി മരിച്ചിരുന്നു. അന്നത്തെ വാറങ്കൽ പോലീസ് സൂപ്രണ്ട് വി.സി. സജ്ജനാറിന്റെ നേതൃത്വത്തിൽ നടന്ന ഏറ്റുമുട്ടലിൽ കേസിലെ…
Read Moreശബരിമല സ്വര്‍ണകൊള്ള: ഇടക്കാല റിപ്പോര്‍ട്ട് നാളെ സമർപ്പിക്കും; കൂടുതല്‍ സമയം വേണമെന്ന് എസ്ഐടി
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. നാളെ ഹൈക്കോടതിയില്‍ നല്കുന്ന ഇടക്കാല റിപ്പോര്‍ട്ടില്‍ ഈ ആവശ്യം അറിയിക്കും.കേസില്‍ പല ഉന്നതര്‍ക്കും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. കൂടാതെ അന്തര്‍ സംസ്ഥാന ബന്ധങ്ങളും അന്വേഷിക്കേണ്ടതുണ്ട്. അതിനാല്‍ കുടുതല്‍ സമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ശബരിമല സ്വര്‍ണ്ണക്കൊള്ളകേസില്‍ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, മുന്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരായിരുന്ന സുധീഷ് കുമാര്‍, കെ.ബൈജു, മുന്‍ ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍. വാസു, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായി ജയിലില്‍ കഴിയുന്നത്. ഉണ്ണികൃഷ്ണന് പോറ്റി സര്‍ക്കാരിനും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നല്കിയ അപേക്ഷ പരിഗണിച്ചാണ് സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം സ്വര്‍ണ്ണപ്പാളി ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നാണ് പത്മകുമാര്‍ മൊഴി നല്‍കിയത്. ഉണ്ണികൃഷ്ണന് പോറ്റിക്ക് കടകംപള്ളി സുരേന്ദ്രനുമായും തന്ത്രിയുമായും…
Read Moreകെഎസ്ആര്‍ടിസി ബസ് തടഞ്ഞ കേസില്‍ മേയറെയും എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: സര്‍വീസ് നടത്തുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട കേസില്‍ മേയറെയും എംഎല്‍എയെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കി പോലീസിന്റെ ക്ലീന്‍ ചിറ്റ്. മേയര്‍ ആര്യ രാജേന്ദ്രന്, ഭര്‍ത്താവ് സച്ചിന്‍ദേവ് എന്നിവരെയാണ് പോലീസ് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. കന്റോണ്‍മെന്റ് പോലീസാണ് ഇരുവരെയും കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയത്. നിലവില്‍ മേയറുടെ സഹോദരന് അരവിന്ദ് മാത്രമാണ് പ്രതിയെന്നാണ് പോലീസ് നല്കിയ കുറ്റപത്രത്തില്‍ പറയുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെ തടഞ്ഞ കേസിലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്. മേയറും ഭര്‍ത്താവും ബസ് തടഞ്ഞിട്ട ശേഷം ബസിനകത്തുകയറി യാത്രക്കാരെ ഇറക്കി വിട്ടെന്നായിരുന്നു ഡ്രൈവര്‍ യദുവിന്റെ പരാതി. പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാത്തതിനെ തുടര്‍ന്ന് കോടതി നിര്‍ദേശാനുസരണമാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ അന്ന് പോലീസ് കേസെടുത്തിരുന്നത്. അതേസമയം ഡ്രൈവര്‍ യദു മേയര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിച്ചുവെന്നുകാട്ടി യദുവിനെ പ്രതിയാക്കി പോലീസ്…
Read Moreആറാംദിനവും രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല; സംശയനിഴലിൽ യുവനടിയും കോൺഗ്രസ് നേതാവും
പാലക്കാട്: സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ പാലക്കാട്ടെ തെരച്ചിൽ വിഫലം. മുങ്ങിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താനായില്ല. ഇന്നലെ തമിഴ്നാട്ടിലെ പൊള്ളാച്ചിയിലും തെരച്ചിൽ നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല. രാഹുൽ പാലക്കാട്ടുനിന്ന് മുങ്ങിയ ചുവന്ന കാർ ഒരു ചലച്ചിത്ര താരത്തിന്റേതെന്ന സംശയത്തിൽ കാറിനെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്. സംശയത്തിന്റെ നിഴലിൽനിൽക്കുന്ന യുവനടിയെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. കാറിന്റെ ഉടമസ്ഥ യുവനടിയാണെങ്കിലും രാഹുലിനെ കടത്തിയത് ഒരു കോൺഗ്രസ് നേതാവാണെന്നും അന്വേഷണ സംഘത്തിനു സൂചന ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ജില്ലയിലെത്തിയ സംഘം രാഹുലിന്റെ ഫ്ളാറ്റും എംഎൽഎ ഓഫീസും കേന്ദ്രീകരിച്ച് നിരവധി തവണ പരിശോധന നടത്തി. കണ്ണാടിയിൽ തെരഞ്ഞടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് രാഹുൽ ഒളിവിൽ പോയത്. സിസി ടിവി കാമറകളിൽ പതിയാതെ കണ്ണാടിയിലെ ഫ്ളാറ്റിലെത്തി പിന്നീട് ചുവന്ന കാറിൽ ജില്ല വിട്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. അതേസമയം തെറ്റിദ്ധരിപ്പിക്കാനും…
Read Moreപാട്ട്പാടി വോട്ട് ചോദിച്ച് പി.ജെ. ജോസഫ്; അതിരമ്പുഴയിലെ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടിയാ ണ് പാട്ട്പാടൽ
അതിരമ്പുഴ: യുഡിഎഫ് സ്ഥാനാർഥികൾക്കായി ഈണംസന്ധ്യയുമായി കേരള കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് അതിരമ്പുഴയിൽ. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഈണംസന്ധ്യ എന്ന പേരിൽ സംഗീത സായാഹ്നം നടത്തിയത്. പതിവു തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽനിന്നു വ്യത്യസ്തമായി പാട്ടും വർത്തമാനവുമായി അദ്ദേഹം വോട്ടർമാരുടെ മനസ് കീഴടക്കി. പി.ജെ. ജോസഫിന്റെ മകനും കേരള കോൺഗ്രസ് കോ ഓർഡിനേറ്ററുമായ അപു ജോൺ ജോസഫും പ്രശസ്ത ഗായിക സോണി മോഹനും അദ്ദേഹത്തിനൊപ്പം ഗാനങ്ങളാലപിച്ചു.
Read More