തൃശൂർ (മണ്ണുത്തി): തൃശൂർ – പാലക്കാട് ദേശീയപാതയിൽ മണ്ണുത്തിയിൽ വൻകവർച്ച. ട്രാവൽസ് ഉടമയെ ആക്രമിച്ച് കാറിലെത്തിയ സംഘം 75 ലക്ഷം രൂപ കൊള്ളയടിച്ചു. അറ്റ്ലസ് ട്രാവൽസ് ഉടമയും എടപ്പാൾ സ്വദേശിയുമായ മുബാറാക്കിന്റെ പണമാണ് മോഷണസംഘം കവർന്നത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് സംഭവം. ബംഗളൂരുവിൽനിന്നു ബസ് വിൽപന നടത്തിയതിന്റെ പണവുമായി തൃശൂരിൽ മണ്ണുത്തിയിൽ വന്ന് ഇറങ്ങിയതായിരുന്നു മുബാറക്ക്. മണ്ണുത്തിപോലീസ് സ്റ്റേഷനു സമീപത്തെ ചായക്കടയിൽ നിന്ന് ചായകുടിക്കുന്നതിനും ശുചി മുറിയിൽ പോകുന്നതിനുമായി ബാഗ് താഴെ വച്ച് നിൽക്കുന്നതിനിടെ ഇന്നോവ കാറിലെത്തിയ സംഘം വളയുകയും ബലമായി പണം തട്ടിയെടുത്തു ഓടുകയുമായിരുന്നു. ബാഗ് തട്ടിയെടുത്ത് ഓടിയ സംഘത്തെ പിന്തുടർന്ന മുബാറാകിനെ കവർച്ച സംഘം ആക്രമിച്ചു. മുബറാമിനെ പിടിച്ച തള്ളി മാറ്റിയശേഷം കാറിൽ രക്ഷപ്പെടുകയായിരുന്നുവെന്ന് പറയുന്നു.കാറിൽ നിന്നറങ്ങി വന്ന ഒരാളാണ് പണം അടങ്ങിയ ബാഗ് എടുത്ത് കൊണ്ട് പോയതെന്ന് മുബാറക് പറഞ്ഞു. കവർച്ച സംഘത്തിന്റെ…
Read MoreCategory: Loud Speaker
പിഎം ശ്രീ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: ഒക്ടോബർ പത്തിന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും അമിത് ഷായെയും കണ്ടതിനുശേഷം 16ന് തന്നെ കരാറിൽ ഒപ്പുവയ്ക്കാൻ വേണ്ടിയുള്ള എന്ത് നിർബന്ധമാണ് കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്ന് പിണറായി വിജയൻ പുറത്തുപറയണമെന്ന് വി.ഡി. സതീശൻ . എന്ത് സമ്മർദമാണ് ഉണ്ടായതെന്ന് വ്യക്തമാക്കണെന്നും സതീശൻ ആവശ്യപ്പെട്ടു. കേരളത്തെ മുഴുവൻ ഇരുട്ടിലാക്കിയാണ് പിഎം ശ്രീ കരാറിൽ ഒപ്പുവച്ചിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിഎം ശ്രീയുമായി ബന്ധപ്പെട്ട് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം മുന്നണിയിലും മന്ത്രിസഭയിലും ചർച്ച ചെയ്തില്ല. സിപിഎം ജനറൽ സെക്രട്ടറിയായ എം.എ. ബേബി പോലും അറിയാതെയാണ് കരാറിൽ ഒപ്പുവച്ചത്. ഇതിന്റെ പിന്നില്ലുള്ള ദുരുഹതയാണ് പുറത്തുവരെണ്ടതുണ്ട്. കരാറിൽ ഒപ്പിടാൻ കാരണം സാന്പത്തിക പ്രതിസന്ധിയാണെന്നാണ് വിദ്യാഭ്യാസമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും പറയുന്നത് ഒരു സാന്പത്തിക പ്രതിസന്ധിയും ഇല്ലെന്നാണ്. കിഫ്ബി മുഖേന മുഴുവൻ വിദ്യാഭ്യാസസ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരത്തിൽ എത്തിച്ചുവെന്ന് ഇവർ പറയുന്നു.…
Read Moreറോഡ് ഷോ ഒഴിവാക്കാൻ വിജയ്: പ്രചാരണത്തിന് ഹെലികോപ്റ്റർ വാങ്ങും
ചെന്നൈ: കരൂർ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പാർട്ടി പ്രചാരണത്തിനു ഹെലികോപ്റ്റർ വാങ്ങാൻ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും തെന്നിന്ത്യൻ സൂപ്പർതാരവുമായ വിജയ് നീക്കം തുടങ്ങി. ബംഗളൂരു ആസ്ഥാനമായ കമ്പനിയിൽനിന്നു നാലു ഹെലികോപ്റ്റർ വാങ്ങാനാണ് ഒരുങ്ങുന്നത്. സമ്മേളന വേദിക്കു സമീപം ഹെലിപാഡ് തയാറാക്കും. സമ്മേളനം തുടങ്ങുന്നതിന് 15 മിനിറ്റ് മുന്‍പു മാത്രമാണ് വിജയ് എത്തുക. എന്നാൽ ഹെലികോപ്റ്റർ വരുന്നതോടെ നടനും ജനങ്ങളും തമ്മിലുള്ള അകലം വർധിക്കുമെന്ന ആശങ്കയും ചില പാർട്ടി നേതാക്കൾക്കുണ്ട്. മുൻ മുഖ്യമന്ത്രി ജയലളിത നേരത്തേ ഹെലികോപ്റ്ററുകളിൽ പര്യടനം നടത്തിയതു വിജയമായിരുന്നു. കരൂരിൽ റോഡ് ഷോയ്ക്കിടെ തിക്കിലുംതിരക്കിലുംപെട്ട് 41 പേരാണു മരിച്ചത്. സംഭവം വിജയ്യെയും പാർട്ടിയെയും പ്രതിക്കൂട്ടിലാക്കിയിരുന്നു.
Read Moreവിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കണം; ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി റാപ്പര്‍ വേടന് ഹൈക്കോടതിയില്‍
കൊച്ചി: വിദേശത്ത് നടക്കുന്ന സംഗീത പരിപാടികളില്‍ പങ്കെടുക്കാനായി ഇളവ് വേണമെന്നാവശ്യപ്പെട്ട് റാപ്പര്‍ വേടന് എന്ന ഹിരണ്‍ദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ലൈംഗികാതിക്രമ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകളില്‍ ചിലത് ഒഴിവാക്കണമെന്നാണ് വേടന്റെ ആവശ്യം. ഇക്കാര്യത്തില്‍ ജസ്റ്റിസ് സി.പ്രതീപ് കുമാര്‍ സര്‍ക്കാരില്‍നിന്നു വിശദീകരണം തേടി. ഈ മാസം 25ന് കൊളംബോ, നവംബര്‍ 11ന് ദുബായ്, നവംബര്‍ 28ന് ഖത്തര്‍, ഡിസംബര്‍ 13ന് ഫ്രാന്‍സ്, ഡിസംബര്‍ 20ന് ജര്‍മനി എന്നിവിടങ്ങളിലാണ് തന്റെ സംഗീതപരിപാടികള്‍ എന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ കോടതിയുടെ ഉത്തരവോടു കൂടി മാത്രമേ കേരളത്തിനു പുറത്തേക്കു പോകാന്‍ പാടുള്ളൂ എന്നാണ് ജാമ്യവ്യവസ്ഥയിലുള്ളത്. ഇതിനൊപ്പം എല്ലാ ഞായറാഴ്ചയും രാവിലെ 10നും 11നും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.ഇത്തരത്തിലുള്ള വ്യവസ്ഥയിലൂടെ, സ്റ്റേജ് ഷോകള്‍ നടത്തുന്ന തനിക്ക് ജോലി ചെയ്തു ജീവിക്കാനുള്ള…
Read Moreഹൈദരാബാദ്-ബംഗളൂരു ഹൈവേയിൽ ബസും ബൈക്കും കൂട്ടിയിടിച്ച്; 12 പേർ മരിച്ചു; ബസ് പൂർണമായും കത്തിനശിച്ചു; മൃതദേഹങ്ങൾ കത്തിക്കരിഞ്ഞനിലയിൽ
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ കുർണൂലിൽനിന്ന് ബംഗളൂരുവിലേക്കു സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ട്രാവൽസ് ബസ് ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ തീപിടിത്തിൽ 12 പേർ മരിച്ചു. ഇന്നു പുലർച്ചെയാണ് അപകടം. വോൾവോ ബസ് പൂർണമായും കത്തിനശിച്ചു. രണ്ട് ഡ്രൈവർമാർ ഉൾപ്പെടെ 40 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ ഇരുചക്ര വാഹന യാത്രക്കാരനും മരിച്ചു. നിരവധി മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞനിലയിലായതിനാൽ തിരിച്ചറിയൽ ബുദ്ധിമുട്ടാണെന്ന് പോലീസ് പറഞ്ഞു. പുലർച്ചെ 3.30 ഓടെ, ദേശീയപാത 44ൽ കുർണൂലിനടുത്ത് ബസ് എത്തിയപ്പോൾ, ഇരുചക്ര വാഹനവുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്താണ് ആദ്യം തീപടർന്നത്. തുടർന്ന് തീ ആളിപ്പടരുകയായിരുന്നു. അപകടമുണ്ടായ ഉടൻതന്നെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. തീ പടരുന്നത് കണ്ടയുടനെ 20 പേർ ബസിന്റെ ജനാലകൾ തകർത്തു പുറത്തേക്കു ചാടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ബസ് ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, പ്രധാനമന്ത്രി നരേന്ദ്ര…
Read Moreആരോഗ്യമേഖലയിൽ ആധുനിക നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കും; ഒന്നും നടക്കുന്നില്ലെന്ന് ചിലർ കള്ളപ്രചരണം നടത്തുകയാണെന്ന് വീണാ ജോർജ്
മുണ്ടക്കയം: ആരോഗ്യമേഖലയിൽ ആധുനിക നിലവാരത്തിലുള്ള കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള മുണ്ടക്കയം ഫാമിലി ഹെൽത്ത് സെന്ററില്‍ രാത്രികാല കിടത്തിചികിത്സയുടെയും എക്സ്റേ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ആരോഗ്യമേഖലയിലെ സമ്പൂര്‍ണ പരിരക്ഷ ലക്ഷ്യംവച്ച് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുമ്പോള്‍ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു. മെഡിക്കല്‍ കോളജുകളില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ് ചിലർ. അവയവമാറ്റ ശസ്ത്രക്രിയയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് കോട്ടയം മെഡിക്കല്‍ കോളജ്. കഴിഞ്ഞ ദിവസവും അത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്യാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. സമ്മേളനത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗം പി.ആര്.…
Read Moreഉത്തരവ് പോര, വിജ്ഞാപനം ഗസ്റ്റിൽ വേണം;ആനക്കൊമ്പ് കേസിൽ മോഹൻലാലിലും സർക്കാരിനും തിരിച്ചടി
കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാലിനും സംസ്ഥാന സർക്കാരിനും തിരിച്ചടി. ആനക്കൊമ്പ് കൈവശം വെച്ച നടപടി നിയമവിധേയമാക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് നിയമവിധേയമാക്കിയ നടപടികളിൽ വീഴ്ചയുണ്ടായി എന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തിൽ പുതിയ വിജ്ഞാപനം ഇറക്കാനും സർക്കാരിന് നിർദേശം നൽകി. മോഹൻലാലിന്റെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം നൽകിയ ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. 2015ലെ സർക്കാർ വിജ്ഞാപനം ഗസറ്റിൽ പ്രസിദ്ധീകരിച്ചില്ല എന്നതാണ് പിഴവെന്ന് കോടതി ചൂണ്ടിക്കാട്ടി. സാങ്കേതികമായ നടപടി ക്രമങ്ങളിലുണ്ടായ വീഴ്ചയുടെ പശ്ചാത്തലത്തിലാണ് ആനക്കൊമ്പ് കൈവശം വെക്കാനുള്ള ലൈസൻസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രമായി ഇറക്കിയാൽ നിയമപരമായി നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ മോഹൻലാലിന്റെ അപ്പീൽ ഹൈക്കോടതിയിൽ നിലനിൽക്കുന്നതിനാൽ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. 2011 ആഗസ്റ്റില്‍ എറണാകുളം തേവരയിലെ മോഹന്‍ലാലിന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ആദായ നികുതി വകുപ്പ് സംഘമാണ്…
Read Moreസഖാവ് പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത; സൈബർ ആക്രമണത്തിനെതിരേ ജി. സുധാകരൻ പരാതി നൽകി
അമ്പലപ്പുഴ: സൈബർ ആക്രമണത്തിനെതിരേ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി. സുധാകരൻ പോലീസിൽ പരാതി നൽകി. തന്റെ ചിത്രവും പേരും ഉപയോഗിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്നാണ് പരാതി. അമ്പലപ്പുഴ ഡിവൈഎസ്പിക്കാണ് സുധാകരൻ സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയത്. സഖാവ് പിണറായി വിജയന് ജി. സുധാകരൻ അയച്ച കവിത വൈറലാകുന്നു എന്ന തലക്കെട്ടോടെയാണ് കുറിപ്പ് പ്രചരിക്കുന്നത്. സമാനമായ രീതിയിൽ ക്രിമിനൽ സ്വഭാവമുള്ള നിരവധി പോസ്റ്ററുകളും പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടെന്നും ഇതു തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയുള്ള ശ്രമമാണെന്നും സുധാകരൻ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സൈബർ ആക്രമണത്തിൽ അന്വേഷണമാവശ്യപ്പെട്ട് സുധാകരൻ ഡിവൈഎസ്പിക്ക് പരാതി നൽകിയത്.
Read Moreആസിയാൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി പങ്കെടുക്കില്ല: ഇന്ത്യയെ എസ്. ജയശങ്കർ പ്രതിനിധീകരിക്കും
ന്യൂഡൽഹി: മലേഷ്യയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (ആസിയാൻ) ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല. ഞായറാഴ്ച ക്വാലാലംപുരിൽ ആരംഭിക്കുന്ന ഉച്ചകോടിയിൽ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ഇന്ത്യയെ പ്രതിനിധീകരിക്കും. നാളെ മുതൽ 28വരെയാണ് ഉച്ചകോടി. ആസിയാൻ യോഗങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് എസ്. ജയശങ്കർ പങ്കെടുക്കുമെന്ന് മലേഷ്യയെ അറിയിച്ചതായി ഒദ്യോഗിവൃത്തങ്ങൾ സൂചിപ്പിച്ചു. അതേസമയം, ഉച്ചകോടിയിൽ പ്രധാനമന്ത്രി വെർച്വൽ മോഡിലൂടെ പങ്കെടുക്കുമെന്നും റിപ്പോർട്ടുണ്ട്. കുറച്ചു വർഷങ്ങളായി ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലും ഈസ്റ്റ് ഏഷ്യ ഉച്ചകോടിയിലും ഇന്ത്യൻ സംഘത്തെ നയിച്ചത് പ്രധാനമന്ത്രിയാണ്. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനെയും നിരവധി രാജ്യങ്ങളുടെ നേതാക്കളെയും മലേഷ്യ ക്ഷണിച്ചിട്ടുണ്ട്. 26ന് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ട്രംപ് ക്വാലാലംപുരിലേക്കു യാത്രതിരിക്കും. ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിംഗപുർ, തായ്ലൻഡ്, ബ്രൂണൈ, വിയറ്റ്നാം, ലാവോസ്, മ്യാൻമർ, കംബോഡിയ എന്നിവയാണ് ആസിയാനിലെ അംഗ രാജ്യങ്ങൾ.
Read Moreഒക്ടോബർ മാസത്തെ ക്ഷേമ പെന്ഷന് 27 മുതല്‍; 62 ലക്ഷം പേര്‍ക്ക് 1,600 രൂപവീതം; ക്ഷേമ പെന്‍ഷനായി ഇതുവരെ നൽകിയത് 43,653 കോടി രൂപ
തിരുവനന്തപുരം: ഒക്ടോബറിലെ സാമൂഹ്യസുരക്ഷ ക്ഷേമനിധി പെന്‍ഷനുകള്‍ 27 മുതല്‍ വിതരണം ചെയ്യും. ഇതിനായി 812 കോടി അനുവദിച്ചതായും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ക്ഷേമ പെന്ഷന് ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടില്‍ തുക എത്തും. മറ്റുള്ളവര്‍ക്ക് സഹകരണ ബാങ്കുകള്‍ വഴി വീട്ടിലെത്തി പെന്ഷന് കൈമാറും. 8.46 ലക്ഷം പേര്‍ക്ക് ദേശീയ പെന്ഷന് പദ്ധതിയിലെ കേന്ദ്ര വിഹിതം കേന്ദ്ര സര്‍ക്കാരാണ് നല്‍കേണ്ടതെന്നും ഇതിനാവശ്യമായ 24. 21 കോടി രൂപയും സംസ്ഥാനം മുന്‍കൂര്‍ അടിസ്ഥാനത്തില്‍ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഈ വിഹിതം കേന്ദ്ര സര്‍ക്കാരിന്റെ പിഎഫ്എംഎസ് സംവിധാനം വഴിയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യേണ്ടത്. ഈ സര്‍ക്കാര്‍ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെന്ഷന് വിതരണത്തിനായി ചെലവിട്ടതെന്നും മന്ത്രി അറിയിച്ചു.
Read More