തിരുവനന്തപുരം: സസ്പെന്‍ഷനില്‍ തുടരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന് എന്‍. പ്രശാന്തിനെ തിരിച്ചെടുക്കണമെന്ന മുന്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ ശിപാര്‍ശ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായ എ. ജയതിലക് അട്ടിമറിച്ചതായ രേഖകള്‍ പുറത്ത്. ചട്ടവിരുദ്ധമായി ജയതിലക് പ്രവര്‍ത്തിച്ച് സസ്പെന്ഷന് നീട്ടുകയായിരുന്നുവെന്നുള്ള രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. സസ്പെന്ഷന് നീട്ടാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വാങ്ങാതെയാണ് സസ്പെന്ഷന് നീട്ടിയതെന്നാണ് പുറത്ത് വരുന്ന വിവരം. ശാരദ മുരളീധരന് വിരമിക്കുന്നതിന് മുന്‍പ് കഴിഞ്ഞ ഏപ്രില്‍ 24 ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന റിവ്യു കമ്മിറ്റിയാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കാന്‍ ശിപാര്‍ശ ചെയ്തത്. മുതിര്‍ന്ന ഐഎഎസ് ഓഫീസര്‍മാരായ ബിശ്വന്ത് സിന്‍ഹ, കെ.ആര്. ജ്യോതിലാല്‍ എന്നിവരായിരുന്നു റിവ്യൂ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. മൂന്നു പേരും ചേര്‍ന്നാണ് പ്രശാന്തിന്റെ സസ്പെന്ഷന് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതിനിടെ ശാരദ മുരളീധരന് വിരമിക്കുകയും ജയതിലക് ചീഫ് സെക്രട്ടറിയാകുകയും ചെയ്തു. ഇതേത്തുടര്‍ന്ന്…
Read MoreCategory: Loud Speaker
പാക്കിസ്ഥാൻ മുട്ടുകുത്തി; ആക്രമണങ്ങൾക്കു വലിയ വില നൽകേണ്ടിവരും: രാജ്നാഥ് സിംഗ്
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനെതിരായ ഇന്ത്യയുടെ പ്രതികാരനടപടി ഓപ്പറേഷൻ സിന്ദൂറിനു മുന്നിൽ പാക്കിസ്ഥാൻ മുട്ടുകുത്തിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ജമ്മു കാഷ്മീരിലെ ഉധംപുരിൽ നോർത്തേൺ കമാൻഡിലെ സൈനികരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ ഉണ്ടാകുന്ന ഏതൊരു ആക്രമണത്തിനും പാക്കിസ്ഥാനു വലിയ വില നൽകേണ്ടിവരുമെന്നും പ്രതിരോധമന്ത്രി മുന്നറിയിപ്പു നൽകി. പുതിയ ഇന്ത്യ ദൃഢനിശ്ചയമുള്ളതും ഇനി ഭീകരതയുടെ ഇരയാകില്ലെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Read Moreഇന്ന് പതിനൊന്നാമത് അന്താരാഷ്ട്ര യോഗദിനം: യോഗ ലോകത്തെ ഒന്നിപ്പിക്കുന്നു; പ്രധാനമന്ത്രി
അന്താരാഷ്ട്ര യോഗദിനം മാനവികതയ്ക്കായുള്ള തുടക്കം കുറിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇന്നു രാവിലെ നടന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിനു നേതൃത്വം നൽകുകയായിരുന്നു പ്രധാനമന്ത്രി. ആന്തരിക സമാധാനം ആഗോള നയമായി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്നു ലക്ഷത്തിലധികം പേർക്കൊപ്പമാണു പ്രധാനമന്ത്രി യോഗയിൽ പങ്കെടുത്തത്. പതിനൊന്നു വർഷത്തിനുശേഷം, യോഗ ഇപ്പോൾ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി ആഘോഷിക്കാൻ ഇന്ത്യ നിർദ്ദേശിച്ചപ്പോൾ ചുരുങ്ങിയ സമയത്തിനുള്ളിൽ 175 രാജ്യങ്ങൾ അംഗീകരിച്ചെന്നും മോദി പറഞ്ഞു. നിർഭാഗ്യവശാൽ, ഇന്നു ലോകം മുഴുവൻ ചില പിരിമുറുക്കങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയും കടന്നുപോകുന്നു. പല പ്രദേശങ്ങളിലും അസ്ഥിരത വർധിച്ചുവരുന്നു. അത്തരം സാഹചര്യങ്ങളിൽ യോഗ നമുക്കു സമാധാനത്തിന്റെ ദിശ നൽകുന്നു. ഈ യോഗദിനം മാനവികതയുടെ തുടക്കം കുറിക്കട്ടെയെന്നും ആന്തരിക സമാധാനം ആഗോള നയമായി മാറട്ടെയെന്നും മോദി പറഞ്ഞു. മികച്ച രീതിയിൽ വിശാഖപട്ടണത്ത് യോഗസംഗമം…
Read Moreകെഎസ്ആർടിസി: ഡിപ്പോകളിൽ ലാന്‍ഡ് ഫോൺ ശബ്ദം നിലയ്ക്കുന്നു
കോട്ടയം: കെഎസ്ആര്‍ടിസിയുടെ 93 ഡിപ്പോകളില്‍ ജൂലൈ ഒന്നു മുതല്‍ ലാന്‍ഡ് ഫോണ്‍ ശബ്ദിക്കില്ല. ആശയവിനിമയത്തിന് എല്ലാ ഡിപ്പോകളിലും മൊബൈല്‍ ഫോണുകള്‍ വരും. അടുത്തയാഴ്ച മൊബൈല്‍ നമ്പറുകള്‍ അറിയാനാകും. സ്മാര്‍ട്ട് ഫോണ്‍ സംവിധാനമായതിനാല്‍ യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം ഇതില്‍നിന്ന് ലഭിക്കും. വിവിധ ആവശ്യങ്ങള്‍ക്ക് ബന്ധപ്പെടുന്നതിന് കെഎസ്ആര്‍ടിസി എല്ലാ ഡിപ്പോകളിലും ഔദ്യോഗിക സിം ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണ്‍ നല്‍കും. നിലവില്‍ ചില ഡിപ്പോകളിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചാല്‍ ഫോണ്‍ എടുക്കാതെയും കൃത്യമായി മറുപടി നല്‍കാതെയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായ പരാതികള്‍ക്ക് ഇതോടെ പരിഹാരമാകുകയാണ്. ചില ഡിപ്പോകളിലെ ലാന്‍ഡ് നമ്പറുകള്‍ മാസങ്ങളായി പ്രവര്ത്തനരഹിതമാണുതാനും. മൊബൈല്‍ ഫോണ്‍ വന്നുകഴിഞ്ഞാല്‍ അന്വേഷണങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ മറുപടി നല്കുന്നുണ്ടോ എന്ന് കണ്ടെത്താന്‍ കോള്‍ ഡേറ്റ ഷീറ്റ് ദിവസേന പരിശോധിക്കും. മൊബൈലുകളുടെ ഉത്തരവാദിത്വം സ്റ്റേഷന് മാസ്റ്റര്‍മാര്‍ക്കായിരിക്കും. അന്വേഷണങ്ങളും അടിയന്തര കാര്യങ്ങളും ഏത് സമയത്തും പരിഹരിക്കാന്‍ കഴിയുംവിധം മൊബൈല്‍ 24 മണിക്കൂറും…
Read Moreനിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; അന്‍വറിന്റെ വോട്ടിൽ കണ്ണുംനട്ട് രാഷ്ട്രീയ കേരളം; വോട്ടെണ്ണൽ തിങ്കളാഴ്ച
കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗായി ഇതിനെ കണക്കാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും മാത്രമല്ല, സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ആത്മവിശ്വാസം ഒട്ടും കുറവില്ല. ആര്യാടന് ഷൗക്കത്ത് കഥയെഴുതാനും സ്വരാജ് സെക്രട്ടറിയേറ്റിലേക്കും തിരിച്ചുപോകുമെന്നും താന്‍ നിയമസഭയിലേക്കു വീണ്ടും പോകുമെന്നുമാണ് അന്‍വറിന്റെ വാക്കുകള്‍. ഇത് അറംപറ്റുമോ എന്നറിയാന്‍ വോട്ടെണ്ണുന്ന 23 വരെ കാത്തിരിക്കണം.കോണ്‍ഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരില്‍ സ്വന്തം വോട്ടുകള്‍ ചോരില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പാണക്കാട് തറവാടിനെക്കുറിച്ച് മുമ്പ് ആര്യാടന് ഷൗക്കത്ത് നടത്തിയതായി എതിരാളികള്‍ ആരോപിക്കുന്ന വിഷയങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്റെ വിലയിരുത്തല്‍.സിപിഎമ്മിലെത്തുന്നതിനു മുമ്പ് അന്‍വര്‍ കോണ്‍ഗ്രസുകാരനായിരുന്നു. എല്‍ഡിഎഫ് പിന്തുണയോടെ നിലമ്പൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയതോടെ പിണറായിയുടെയും സഖാക്കന്മാരുടെയും ഉറ്റ ചങ്ങാതിയായി. ഒടുവില്‍…
Read Moreകുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിച്ചു ; ഐഐടി ബിരുദധാരിയടക്കം 15 പേര് അറസ്റ്റിൽ
ഹൈദരാബാദ്: കുട്ടികളുടെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ച സംഭവത്തിൽ ഐഐടി ബിരുദധാരി ഉൾപ്പെടെ 15 പേരെ സൈബർ സെക്യൂരിറ്റി ബ്യൂറോ അറസ്റ്റ് ചെയ്തു. 19 വയസിനും 50 വയസിനും ഇടയിലുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായ ഐഐടി ബിരുദധാരി പ്രശസ്തമായ ഐടി കമ്പനിയിൽ ജോലി ചെയ്യുകയാണ്. അറസ്റ്റിലായ മറ്റൊരാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. ആറു വയസിനും 14 വയസിനും ഇടയിലുള്ള കുട്ടികളുടെ വീഡിയോകളാണ് പ്രചരിപ്പിച്ചത്. വീഡിയോകൾ എങ്ങനെ ലഭിച്ചു എന്നതിനെ സംബന്ധിച്ച് അന്വേഷണം നടന്നുവരുന്നു. നാലു മാസത്തിനിടെ 294 എഫ്ഐആർ രജിസ്റ്റർ ചെയ്തതായും 110പേരെ അറസ്റ്റ് ചെയ്തതായും സൈബർ ബ്യൂറോ ഡയറക്ടർ ശിഖ ഗോയൽ പറഞ്ഞു.
Read Moreഅഹമ്മദാബാദ് വിമാനാപകടം; വിമാനത്തിനു തകരാർ ഇല്ലായിരുന്നു; ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് ; 222 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു
അഹമ്മദാബാദ്: അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ. വിമാനത്തിൽ പരിശോധനകൾ കൃത്യസമയത്ത് നടത്തിയിരുന്നുവെന്ന് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ വ്യക്തമാക്കി. 2023 ജൂണിലാണ് ഒടുവിൽ പരിശോധന നടത്തിയത്. വരുന്ന ഡിസംബറിലാണ് അടുത്ത പരിശോധന നടക്കേണ്ടിയിരുന്നത്. വലതുവശത്തെ എഞ്ചിന്റെ അറ്റകുറ്റപ്പണികൾ കഴിഞ്ഞ മാർച്ചിൽ നടത്തിയിരുന്നു. ഏപ്രിലിൽ ഇടത് എഞ്ചിനും പരിശോധിച്ചു. ലണ്ടനിലേക്ക് പറക്കും വരെ വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നു എന്നാണ് സിഇഒ കത്തില്‍ പറയുന്നത്. അതിനിടെ, വിമാനാപകടത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിനുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയയ്ക്കാൻ നീക്കമുണ്ട്. ബ്ലാക്ക് ബോക്സിന് കേടുപാടുകള്‍ സംഭവിച്ചതിനാലാണിത്. വാഷിംഗ്ടണിലെ നാഷണൽ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡിന്റെ ലബോറട്ടറിയിലേക്ക് ബ്ലാക്ക് ബോക്സ് അയയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ വ്യോമയാന മന്ത്രാലയം തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി. വിമാനാപകടത്തിൽ മരിച്ചവരിൽ 222 പേരെ ഡിഎൻഎ…
Read Moreസ്കൂൾ വിദ്യാഭ്യാസ പ്രകടനം; സ്കോർ കുറഞ്ഞിട്ടും കേരളത്തിനു നേട്ടം; ഏറ്റവും മോശം പ്രകടനം മേഘാലയത്തിൽ
ന്യൂഡൽഹി: സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും സ്കൂൾ വിദ്യാഭ്യാസ സംവിധാനം വിലയിരുത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കുന്ന പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ (പിജിഐ) കേരളം മികച്ച സ്കോർ നേടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ. 2023-24 വർഷത്തിൽ 594.2 സ്കോറോടെ കേരളം മികച്ച പ്രകനം കാഴ്ചവച്ചെങ്കിലും 2022-23ലെ സ്കോറുമായി താരതമ്യപ്പെടുത്തുന്പോൾ സംസ്ഥാനത്തിന്റെ എട്ടു സ്കോർ കുറഞ്ഞു. പരമാവധി സ്കോറായ ആയിരത്തിൽ 601.9 ആയിരുന്നു കേരളത്തിന്റെ 2022-23ലെ സ്കോർ. പഠന ഫലം, വിദ്യാഭ്യാസ ലഭ്യത, അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസ നീതി, ഭരണനിർവഹണം, അധ്യാപകരുടെ വിദ്യാഭ്യാസവും പരിശീലനവും എന്നിങ്ങനെയുള്ള ആറു ഘടകങ്ങൾ മാനദണ്ഡമാക്കിയാണ് കേന്ദ്രം പിജിഐ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. 1,000 പോയിന്റിൽ 703 പോയിന്റ് നേടിയ ചണ്ഡീഗഡാണ് ‘പ്രചേസ്ത-ഒന്ന്’ ഗ്രേഡ് സ്വന്തമാക്കി സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും വച്ച് ഏറ്റവും ഉയർന്ന സ്കോർ നേടിയത്. 641നും 700 ഇടയിലുള്ള ഗ്രേഡായ ‘പ്രചേസ്ത-രണ്ട്’വിഭാഗത്തിൽ ഒരു സംസ്ഥാനവും ഇടം പിടിച്ചില്ല. 581…
Read Moreവിമാനത്താവളത്തിനു സുരക്ഷ: കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണം; നിയമം വരുന്നു
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികളുമായി വ്യോമയാന മന്ത്രാലയം. ഇതുസംബന്ധിച്ച് പുതിയ കരട് നിയമം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്ത് വ്യോമയാന സുരക്ഷയ്ക്കു ഭീഷണിയാകുന്ന നിർമിതികളിൽ നിയന്ത്രണം കൊണ്ടുവരുന്നതാണ് പുതിയ നിയമം. വ്യോമപാതയ്ക്കു തടസമാകുന്ന കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യണമെന്നോ അവയുടെ ഉയരം കുറയ്ക്കണമെന്നോ ഉടമസ്ഥരോട് കർശനമായി നിയമം ആവശ്യപ്പെടുന്നു. കഴിഞ്ഞ 18ന് പുറപ്പെടുവിച്ച കരട് നിയമം ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നതോടെ ഔദ്യോഗികമായി മാറും. വിമാനത്താവളങ്ങൾക്കു ചുറ്റുമുള്ള നിശ്ചിത പ്രദേശത്തു വിമാനങ്ങൾക്ക് അപകടകരമാകുന്ന കെട്ടിടങ്ങളോ മരങ്ങളോ ഉണ്ടെങ്കിൽ അവ റിപ്പോർട്ട് ചെയ്ത് ഉടമസ്ഥർക്കു നോട്ടീസ് അയക്കാൻ കരട് നിയമം അധികൃതർക്ക് നിർദേശം നൽകുന്നു. വ്യോമയാന അധികാരികളിൽനിന്നു നോട്ടീസ് ലഭിച്ച് 60 ദിവസത്തിനകം ഉടമസ്ഥൻ കെട്ടിടങ്ങളും മരങ്ങളും നീക്കം ചെയ്യാനോ അവയുടെ ഉയരം കുറയ്ക്കുവാനോ വേണ്ട നടപടികൾ സ്വീകരിക്കണം. നിർദേശങ്ങൾ പാലിക്കാത്ത പക്ഷം…
Read Moreവിദേശപര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങി; ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത് ചരിത്രത്തിലാധ്യം
ന്യൂഡൽഹി: സൈപ്രസ്, കാനഡ, ക്രൊയേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്കു തിരിച്ചു. ഇന്നലെ ക്രൊയേഷ്യയിലെത്തിയ പ്രധാനമന്ത്രിയെ ഗായത്രിമന്ത്രം ചൊല്ലിയാണ് സ്വീകരിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ക്രൊയേഷ്യ സന്ദർശിക്കുന്നത്. ക്രൊയേഷ്യയിലെ ഇന്ത്യൻ വംശജരുടെ ആവേശം ഇരുരാജ്യങ്ങൾക്കമിടയിലെ ബന്ധം ദൃഡപ്പെടുത്തുമെന്ന് സന്ദർശന വേളയിൽ മോദി എക്സില്‍ കുറിച്ചു. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജറിന്റെ വധത്തിനു പിന്നാലെ വഷളായ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കാൻ മോദിയുടെ സന്ദർശനത്തിലൂടെ കഴിഞ്ഞെന്ന് റിപ്പോർട്ടുകളുണ്ട്. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും നടത്തിയ കൂടിക്കാഴ്ചയിൽ നയതന്ത്രബന്ധം സാധാരണ നിലയിലാക്കാൻ ധാരണയിലെത്തിയിട്ടുണ്ട്.
Read More