ഗോഹട്ടി: ആസാമിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ നാലായി ഉയർന്നു. 35,000ത്തിലധികം ആളുകളെ വെള്ളപ്പൊക്കം ഇതുവരെ ബാധിച്ചു, അയൽരാജ്യമായ അരുണാചൽ പ്രദേശിൽ മഴ തുടരുകയാണെങ്കിൽ കണക്കുകൾ വർധിച്ചേക്കാം. വെള്ളപ്പൊക്കത്തെത്തുടർന്ന് തിങ്കളാഴ്ച രാത്രി കാണാതായ ആളുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെടുത്തു. 35,696 പേരെ വെള്ളപ്പൊക്കം ബാധിച്ച ലഖിംപൂർ ഏറ്റവും കൂടുതൽ ദുരിത ബാധിത ജില്ലയായെന്ന് അസം സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ഉദ്യോഗസ്ഥൻ പറഞ്ഞു. സോണിത്പൂർ, ദിബ്രുഗഡ്, ലഖിംപൂർ, ധേമാജി, ജോർഹട്ട്, ശിവസാഗർ എന്നീ ആറ് ജില്ലകളെ വെള്ളപ്പൊക്കം ബാധിച്ചു, 12 റവന്യൂ സർക്കിളുകളെയും 99 ഗ്രാമങ്ങളെയും വെള്ളത്തിലാഴ്ത്തി. 20 ദുരിതാശ്വാസ വിതരണ കേന്ദ്രങ്ങൾ വഴി ദുരിതബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന ദുരന്ത നിവാരണ സേന സോണിത്പൂർ ജില്ലയിൽനിന്ന് 16 പേരെ രക്ഷപ്പെടുത്തി. 1,103.94 ഹെക്ടർ കൃഷിഭൂമിയാണ് വെള്ളപ്പൊക്കത്തിൽ മുങ്ങിയത്. നിരവധി…
Read MoreCategory: Loud Speaker
യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാനെത്തി: ടിക്കറ്റെടുക്കാൻനേരം കൈയിൽ ചില്ലറയില്ലന്ന് പറഞ്ഞു: ഗതാഗതമന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു
ബംഗളൂരു: നഗരത്തിലെ ബസ് യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിശോധിക്കാനെത്തിയ ഗതാഗതമന്ത്രിയെ ബസിൽനിന്നും ഇറക്കിവിട്ടു. ബസിൽ കയറിയ ഗതാഗതമന്ത്രി ബൈരതി സുരേഷിനെയാണ് കൈവശം ചില്ലറയില്ലത്തതിന്റെ പേരിൽ കണ്ടക്ടർ ഇറക്കിവിട്ടത്. ബംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷൻ (ബിഎംടിസി) കണ്ടക്ടറാണ് മന്ത്രിയോട് ബസിൽനിന്ന് ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. നഗരത്തിലെ ബസ് സർവീസുകളുടെ യഥാർഥ അവസ്ഥ വിലയിരുത്തുന്നതിനായി രഹസ്യമായാണ് മന്ത്രി യാത്ര ചെയ്തത്. ഹെബ്ബാളിൽനിന്ന് നാഗഷെട്ടിഹള്ളിയിലേക്കുള്ള ബിഎംടിസി ബസിൽ കയറിയ മന്ത്രി രണ്ട് ടിക്കറ്റുകൾ ആവശ്യപ്പെട്ടു. ടിക്കറ്റിനായി അദ്ദേഹം 100 രൂപയുടെ നോട്ട് കണ്ടക്ടർക്ക് നൽകി. തുക ചില്ലറയായി നൽകാൻ കണ്ടക്ടർ ആവശ്യപ്പെട്ടു. തന്റെ കൈയിൽ ചില്ലറയില്ലെന്ന് മന്ത്രി മറുപടി നൽകി. തന്റെ കൈവശവും ചില്ലറയില്ലെന്നും, കൃത്യമായ തുക നൽകാൻ കഴിയില്ലെങ്കിൽ ബസിൽനിന്ന് ഇറങ്ങാനും കണ്ടക്ടർ മന്ത്രിയോട് പറഞ്ഞു. മന്ത്രി മാസ്ക് ധരിച്ചിരുന്നതിനാൽ കണ്ടക്ടർ തിരിച്ചറിഞ്ഞില്ല. കണ്ടക്ടറോട് മറുപടി പറയാതെ മന്ത്രി ബസിൽനിന്ന് ഇറങ്ങി.
Read Moreപ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം: ആവശ്യം കടുപ്പിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം കടുപ്പിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഉപനേതൃസ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും കീഴ്വഴക്കത്തിന്റെ പേരുപറഞ്ഞ് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ സ്ഥാനവും ഒറ്റപ്പാർട്ടിക്ക് എന്ന രീതി മാറിയേ പറ്റൂ എന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണനെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ കീഴ്വഴക്കങ്ങളും മാറേണ്ടിവന്നാൽ മാറിയേ തീരൂ. കീഴ്വഴക്കമല്ല വലുത്, രാഷ്ട്രീയമാണ് വലുത്, എൽഡിഎഫാണ് വലുത്. എല്ലാ സ്ഥാനങ്ങളും ഒറ്റപ്പാർട്ടിക്ക് എന്ന അവസ്ഥയ്ക്ക് മാറ്റംവന്നേ തീരൂ. സ്ഥാനങ്ങൾ എത്ര വലുതാകട്ടെ, ചെറുതാകട്ടെ, എല്ലാം പങ്കുവയ്ക്കപ്പെടണം. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന് സിപിഐ പറയുന്നത് എൽഡിഎഫിനെ ശക്തമാക്കാനാണെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
Read Moreപാലക്കാട്ട് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി
പാലക്കാട്: വാണിയംകുളം സ്വദേശികളായ മൂന്നംഗ കുടുംബത്തെ നാല് ദിവസമായി കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാനില്ലെന്ന് ബന്ധുക്കൾ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ ഷൊർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു. ഇവരുടെ വാണിയംകുളത്തുള്ള വീട് കഴിഞ്ഞ നാല് ദിവസമായി പൂട്ടിയിട്ട നിലയിലാണ്. ബന്ധുക്കൾ ഇവരുടെ ഫോണുകളിൽ വിളിച്ചു കിട്ടാതെ ആയതോടെ അയൽക്കാരെ വിവരമറിയിക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവരുടെ പിക്കപ്പ് വാഹനം വീട്ടിൽ നിന്നും പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ആ വാഹനത്തിൽ മൂന്നുപേരും പോയതായാണ് സംശയിക്കുന്നത്. പോലീസ് സിസിടിവി കാമറകൾ കേന്ദ്രീകരിച്ചും അന്വേഷിച്ചുവരികയാണ്. ഇവരുടെ കൈവശമുള്ള മൊബൈൽ ഫോണുകൾ എല്ലാം സ്വിച്ച് ഓഫ് ആണ്.
Read Moreവയനാട് കള്ളാടി ദുരന്തം: കാണാതായ അവസാനത്തെ ആളുടേയും മൃതദേഹം കണ്ടെത്തി
കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അവസാനത്തെ ആളുടെയും മൃതദേഹം കണ്ടെത്തി. ഹിമാചൽ സ്വദേശി വിക്രം റാണയുടെ മൃതദേഹം ആണ് കിട്ടിയത്. പാലത്തിൽ നിന്നും 150 മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയോട് ചേർന്ന് ഏല തോട്ടത്തിലെ കുളത്തിലായിരുന്നു മൃതദേഹം. ഫയർഫോഴ്സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വയനാട് കള്ളാടിയിൽ ജൂലായ് എട്ടിനാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നരയോടെയാണ് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയോട് ചേർന്ന് മീനാക്ഷി പാലത്തിന് സമീപം മണ്ണിടിച്ചിലുണ്ടായത്. തുരങ്ക പാത പദ്ധതി പ്രദേശത്തെ ജോലികളിൽ ഏർപ്പെട്ടിരുന്നവർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട ചുമതലയിലുള്ള ജീവനക്കാർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അതിഥി തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്. സമീപ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ അപകടത്തിന്റെ പശ്ചാതലത്തിൽ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതീശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിലാണ് അപകടമുണ്ടായത്.
Read Moreപൊതു സ്ഥലത്തെ പുകവലി നിരോധനത്തിന് നാളെ 27 വയസ്; തുടരുന്ന പുകവലിക്കെതിരേ വീണ്ടും നിയമനടപടിക്കൊരുങ്ങി മോനമ്മ കോക്കാട്
കൊച്ചി : പൊതു സ്ഥലത്തെ പുകവലി നിരോധനം 27-ാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും പുകവലി നിര്‍ബാധം തുടരുന്നതിനെതിരെ നിയമനടപടിയെക്കുറിച്ച് ആലോചിക്കുകയാണ് വനിതാ കമ്മീഷന് മുന്‍ അംഗം പ്രഫ. മോനമ്മ കോക്കാട്. 1999 ജൂലൈ 12 ന് പൊതുസ്ഥലങ്ങളിലെ പുകവലി നിയമവിരുദ്ധമാണെന്ന ഹൈക്കോടതിയുടെ ചരിത്ര വിധി നേടിയെടുത്ത വ്യക്തിയാണ് പ്രഫ. മോനമ്മ. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ഇപ്പുറവും പൊതുവിടങ്ങളില്‍ പുകവലി തുടരുന്നതിനെ ശക്തമായി പ്രതികരിക്കാനൊരുങ്ങുകയാണ് ഇവര്‍. ഞാന്‍ കോട്ടയം ബിസിഎം കോളജില്‍ പഠിപ്പിച്ചിരുന്ന സമയത്ത് എറണാകുളത്തു നിന്ന് കോട്ടയത്തേക്കും തിരിച്ചുമുള്ള യാത്രകളില്‍ ട്രെയിനില്‍ യാതൊരു മാന്യതയുമില്ലാതെയായിരുന്നു ആളുകള്‍ പുകച്ചുരുള്‍ ഊതിവിട്ടിരുന്നത്. കമ്പാര്‍ട്ടുമെന്റുകളിലെ ഈ പുകവലിക്കാര്‍ക്കെതിരെ പ്രതികരിച്ചപ്പോള്‍ എവിടെ നിന്നു പുകവലിക്കണം എന്നുള്ളത് ഞങ്ങളുടെ അവകാശമാണെന്നായിരുന്നു പ്രതികരണം. ശുദ്ധവായു ശ്വസിക്കാന്‍ നമുക്കും അവകാശമില്ലേയെന്നായിരുന്നു ഞാന്‍ ചിന്തിച്ചത്. അങ്ങനെയാണ് പൊതു ഇടങ്ങളിലെ പുകവലിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചതും. എന്നാല്‍ ഈ മാസം 12 ന് വിധി…
Read Moreറെയിൽവേ വൈദ്യുതീകരണം അന്തിമഘട്ടത്തിൽ; പൂർത്തിയാക്കാൻ ഇനി 269 കിലോമീറ്റർ മാത്രം
പരവൂർ: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ വൈദ്യുതീകരണ പദ്ധതികളിലൊന്ന് പൂർത്തിയാക്കുന്നതിന്റെ തൊട്ടരികിൽ ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആകെ ബ്രോഡ് ഗേജ് റെയിൽ ശൃംഖലയുടെ 99.6 ശതമാനവും ഇതിനകം വിജയകരമായി വൈദ്യുതീകരിച്ചു കഴിഞ്ഞു.റെയിൽവേ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഇനി അഞ്ച് സംസ്ഥാനങ്ങളിലായി വെറും 269 റൂട്ട് കിലോമീറ്റർ മാത്രമാണ് ഹരിത ശൃംഖല പൂർത്തിയാക്കാൻ അവശേഷിക്കുന്നത്. ദുഷ്കരമായ ഭൂപ്രദേശങ്ങളിലെ പ്രവൃത്തികളുടെ സങ്കീർണത കാരണമാണ് ഈ ഭാഗങ്ങളിലെ നിർമാണം നീണ്ടുപോയത്. നടപ്പു സാമ്പത്തിക വർഷത്തിൽ തന്നെ ഈ അവസാന മൈൽ ദൂരവും പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ മേയ് 31 വരെയുള്ള വിവരങ്ങൾ പ്രകാരം രാജ്യത്തെ 70,271 റൂട്ട് കിലോമീറ്റർ വരുന്ന ആകെ ബ്രോഡ് ഗേജ് ശൃംഖലയിൽ 70,002 കിലോമീറ്ററും വൈദ്യുതീകരണ ദൗത്യം പൂർത്തിയാക്കി. 100 ശതമാനം വൈദ്യുതീകരണം എന്ന ചരിത്ര നാഴികക്കല്ലിലേക്ക് ഇന്ത്യൻ റെയിൽവേ ഇനി ഏതാനും…
Read Moreവിഴിഞ്ഞം പദ്ധതി ഓഹരിക്കൈമാറ്റം: സിപിഎമ്മില്‍ ഭിന്നത; അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ വ്യക്തമാക്കട്ടെയെന്ന് ഇ.പി
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി ഓഹരിക്കൈമാറ്റം സംബന്ധിച്ച വിഷയത്തില്‍ സിപിഎമ്മില്‍ ഭിന്നത. അദാനിയുടെ ഓഹരിക്കൈമാറ്റത്തില്‍ സര്‍ക്കാരും അദാനിയും തമ്മില്‍ ഒത്തുകളിയും അഴിമതിയുമുണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് എന്നിവര്‍ ആരോപിച്ചത്. വിഴിഞ്ഞം തുറമുഖ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ദിവ്യ എസ് അയ്യരെ മാറ്റിയതിലും സംശയമുണ്ടെന്നും കെ.കെ. രാഗേഷ് ആരോപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പെടെ ആരോപണങ്ങളെ നിരാകരിക്കുകയാണ് പി.കെ.ശ്രീമതി, കെ.കെ.ശൈലജ, ഇ.പി. ജയരാജന് ഉള്‍പ്പെടെയുള്ള പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍. വിഴിഞ്ഞം പദ്ധതിയെ അനാവശ്യമായി വിവാദത്തിലാക്കുന്നത് കേരളത്തിന്റെ വികസനത്തിന് തടസമാകുമെന്നും അഴിമതിയുണ്ടെന്ന് തനിക്കറിയില്ലെന്നാണ് ഇ.പി. ജയരാജന് വ്യക്തമാക്കിയത്. അഴിമതി ആരോപണം ഉന്നയിച്ചവര്‍ തന്നെ വ്യക്തമാക്കട്ടെയെന്നായിരുന്നു ഇ.പി യുടെ നിലപാട്.സര്‍ക്കാരിന് ഉദ്യോഗസ്ഥരെ മാറ്റാനുള്ള അധികാരമുണ്ടെന്നും അതിന്റെ ഭാഗമായി മാത്രമെ ദിവ്യ .എസ് അയ്യരുടെ മാറ്റത്തെ കാണാന്‍ സാധിക്കുകയുള്ളുവെന്ന…
Read Moreസുകുമാരക്കുറുപ്പിന് ഒളിവിൽ കഴിയാൻ രാഷ്ട്രീയ-പോലീസ് സഹായം ലഭിച്ചു; വെളിപ്പെടുത്തലുമായി മുൻ അന്വേഷണ ഉദ്യോഗസ്ഥൻ
തിരുവനന്തപുരം: സുകുമാരകുറുപ്പിന് ഒളിവില്‍ കഴിയാന്‍ രാഷ്ട്രീയരംഗത്ത് നിന്നും പോലീസില്‍ നിന്നും സഹായം ലഭിച്ചുവെന്ന് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന് അലി അക്ബര്‍. 2017ല്‍ കുറുപ്പ് മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ വേഷം മാറി എത്തിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 2017 ല്‍ സുകുമാരകുറുപ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്നത്തെ ക്രൈംബ്രാഞ്ച് മേധാവി നിഥിന് അഗര്‍വാള്‍ തന്നെ നിയോഗിച്ചതിന്റെ ഫലമായി താന്‍ ഉള്‍പ്പെട്ട പോലീസ് സംഘം അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിക്ക് അന്ന് നല്‍കിയിരുന്നു.എന്നാല്‍ ഈ റിപ്പോര്‍ട്ടിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുകുമാരകുറുപ്പിനെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വീട്ടില്‍ പോയപ്പോള്‍ അവിടെ ഒരു ഉന്നത രാഷ്ട്രീയ നേതാവിനെയും പബ്ലിക് പ്രോസിക്യൂട്ടറെയും ഉന്നത പോലീസ് ഉദ്യോഗസ്ഥനെയും നേരിട്ട് കണ്ടിരുന്നു. ഇക്കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കേരളത്തിന് പുറത്ത് വച്ച് നടന്ന…
Read Moreഅയോധ്യ ക്ഷേത്രത്തിലെകാണിക്ക പണം ഓഹരി വിപണിയിലും: 30 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കവഞ്ചിയിൽനിന്നു തട്ടിയെടുത്ത പണം പ്രതികൾ ഓഹരി വിപണിയിൽ നിക്ഷേപിച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സംഭവത്തിൽ പ്രതികളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുണ്ടായിരുന്ന 30 ബാങ്ക് അക്കൗണ്ടുകൾ അന്വേഷണ സംഘം മരവിപ്പിച്ചു. പ്രതികളായ അവിനാശ് ശുക്ല, അനുകൽപ് മിശ്ര എന്നിവരാണ് ക്ഷേത്രത്തിൽനിന്നു തട്ടിയെടുത്ത പണം സ്റ്റോക്ക് മാർക്കറ്റിൽ നിക്ഷേപിച്ച് വലിയ ലാഭമുണ്ടാക്കാൻ ശ്രമിച്ചത്. പോലീസ് കസ്റ്റഡിയിൽ നടന്ന ചോദ്യം ചെയ്യലിൽ അനുകൽപ് മിശ്ര ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇതിനു പുറമേ, വൻ പലിശയ്ക്ക് പണം കടം നൽകുകയും, തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിച്ച് നടത്തിയ തെളിവെടുപ്പിന് പിന്നാലെയാണ് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ അന്വേഷണസംഘം നിർദേശം നൽകിയത്.അയോധ്യ ക്ഷേത്രത്തിലെ കൊള്ളയിൽ ഇപ്പോൾ അറസ്റ്റിലായ എട്ട് പ്രതികളുമായി അന്വേഷണം അവസാനിപ്പിക്കാനാണ് സാധ്യതയെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന നൽകുന്ന സൂചന. ക്ഷേത്രത്തിൽ കാണിക്ക…
Read More