കൊച്ചി: അടൂര്‍ ഗോപാലകൃഷ്ണനെയും യേശുദാസിനെയും അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ നടന് വിനായകനെ താര സംഘടനയായ “അമ്മ’. വിനായകന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു നടന് ചേര്‍ന്നതല്ലെന്നാണ് വിമര്‍ശനം. തെരഞ്ഞെടുപ്പിന് ശേഷമുള്ള സംഘടനയുടെ ആദ്യ എക്സിക്യൂട്ടീവ് മീറ്റിംഗിലാണ് വിഷയം ചര്‍ച്ചയായത്. അശ്ലീല പദങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ഗുരുതരമായ ചില അധിക്ഷേപങ്ങളാണ് ചില പ്രശസ്ത വ്യക്തികളെക്കുറിച്ച് വിനായകന് നടത്തിയതെന്ന് അമ്മ അംഗങ്ങള്‍ വിമര്‍ശിച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി വിനായകന്റെ ഇത്തരം സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അമര്‍ഷം രേഖപ്പെടുത്തി. വിനായകനെ നിയന്ത്രിക്കേണ്ടതുണ്ടെന്നും ഇക്കാര്യം സംഘടനയില്‍ തന്നെ ചര്‍ച്ച ചെയ്ത് വേണ്ടി വന്നാല്‍ അദ്ദേഹത്തെ വിളിച്ച് സംസാരിക്കണമെന്നും അഭിപ്രായങ്ങളുയര്‍ന്നു.
Read MoreCategory: Movies
മുഹമ്മദ്കുട്ടി, വിശാഖം നക്ഷത്രം: ചക്കുളത്തമ്മയുടെ അനുഗ്രഹം മമ്മൂട്ടിക്ക് ലഭിക്കണം, ആയുരാരോഗ്യ സൗഖ്യത്തിനായി ചക്കുളത്ത് കാവിൽ താരത്തിന് പ്രത്യേക പൂജ
മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനും ആയുസിനും വേണ്ടി ചക്കുളത്ത്കാവ് ദേവീ ക്ഷേത്രത്തിൽ പ്രത്യേക പൂജ. സിനിമാ ലോകത്തേയ്ക്ക് മമ്മൂക്ക വീണ്ടും മടങ്ങി എത്തുന്നതിനും കൂടുതൽ ജനപ്രിയ സിനിമകൾ തുടർന്ന് കൊണ്ടു പോകുന്നതിനുമായി ചക്കുളത്തമ്മയുടെ അനുഗ്രഹം ഉണ്ടാവണമെന്ന് നേർന്നാണ് ആയുരാരോഗ്യ സൗഖ്യ പൂജ ഭക്തരുടെ വഴിപാടായി നടത്തിയത്. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന പാട്രിയറ്റ് എന്ന സിനിമയാണ് മമ്മൂട്ടിക്ക് ഇനി പൂര്‍ത്തിയാക്കാനുള്ളത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ നയൻതാര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
Read Moreമെമ്മറി കാർഡ് വിവാദം: അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്
കൊച്ചി: കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണത്തിന് കമ്മിറ്റിയെ നിയോഗിക്കുമെന്ന് അമ്മ പ്രസിഡന്റ് ശ്വേതാ മേനോന്. ആദ്യ എക്സിക്യൂട്ടീവ് യോഗത്തില്‍ അംഗങ്ങള്‍ക്കിടയിലെ പരാതികള്‍ ചര്‍ച്ചയായെന്നും പരാതികള്‍ പരിഹരിക്കാന്‍ സബ് കമ്മിറ്റികള്‍ രൂപീകരിക്കുമെന്നും ശ്വേത മേനോന് പറഞ്ഞു. എല്ലാവരുടെയും പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം കൊച്ചിയിലാണ് ഇന്നലെ ചേര്‍ന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ യോഗത്തില്‍ സമീപകാല വിവാദങ്ങളെത്തുടര്‍ന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങളായിരുന്നു പ്രധാന അജണ്ട. ഓണവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കാന്‍ സംഘടനയില്‍ ആലോചനയുണ്ട്. വിവാദങ്ങളെത്തുടര്‍ന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യം ശക്തമാണ്.
Read Moreതരംഗമായി അങ്കം അട്ടഹാസം ട്രയ്ലർ
ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ്. നായർ രചനയും സംവിധാനവും നിർവഹിച്ച് അനിൽകുമാർ ജി, സാമുവൽ മത്തായി (യുഎസ്എ) എന്നിവർ ചേർന്ന് നിർമിച്ച അങ്കം അട്ടഹാസം ചിത്രത്തിന്റെ ട്രയ്ലർ മോഹൻലാൽ, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ഗോകുൽ സുരേഷ്, ശോഭന, മഞ്ജുവാര്യർ, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. തലസ്ഥാനനഗരത്തിലെ ചോരപുരണ്ട തെരുവുകളുടെ പശ്ചാത്തലത്തിൽ കഥപറയുന്ന ചിത്രത്തിൽ മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂൽ സൽമാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലൻസിയർ, എം. എ. നിഷാദ്, അന്നാ രാജൻ, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജൻ, വാഴ ഫെയിം അമിത്ത്, കുട്ടി അഖിൽ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണു നായികയാകുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് അതിലെ…
Read Moreആദിവാസി സ്ത്രീയായി സ്വാസിക
തെലുങ്കിൽ ശ്രീറാം വേണു സംവിധാനം ചെയ്ത ഒരു സർവൈവർ ആക്ഷൻ സിനിമയാണ് തമ്മുഡു. അതിൽ ഒരു ആദിവാസി സ്ത്രീയുടെ വേഷമാണു ചെയ്യുന്നതെന്ന് സ്വാസിക. ആന്ധ്രപ്രദേശിൽ അമ്പർഗുഡഗു എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള ഒരു ആദിവാസി സ്ത്രീയാ യിട്ടാണ് അഭിനയിച്ചത്. വളരെ പരമ്പരാഗത രീതിയിൽ ജീവിക്കുന്നവരാണ് അവിടത്തുകാർ. സ്ത്രീപുരുഷഭേദമന്യേ ചുരുട്ട് വലിക്കുന്നവരാണ്. അതുപോലെതന്നെ അവരുടെ വേഷവിധാനങ്ങളും ആഭരണങ്ങളും പരമ്പരാഗത രീതിയിലുള്ളതാണ്. അത് റഫറൻസ് ആക്കിയാണ് എനിക്ക് മേക്കോവർ നൽകിയത്. അവിടെയുള്ള ആളുകളുടെ പടമൊക്കെ എടുത്ത് അതുപോലെയുള്ള വസ്ത്രവും മേക്കോവറും എല്ലാം ചെയ്ത് ആ ഒരു ലുക്കിലേക്ക് എത്തിച്ചു. കുറച്ചേറെ ലുക്ക് ടെസ്റ്റ് ചെയ്തിരുന്നു. ഞാൻ ആ സ്ഥലത്തുപോയി അത്തരം ആളുകളെ കണ്ടിരുന്നു. അവർ എങ്ങനെയാണു ചുരുട്ട് പിടിക്കുന്നത്, എങ്ങനെയാണു ചുരുട്ട് വലിക്കുന്നത് എന്നൊക്കെ കണ്ടുപഠിച്ചു. അമ്പർഗുഡഗു എന്ന സ്ഥലത്തിനടുത്തുള്ള മാരഡമല്ലി, രാമൻഡ്രി എന്നിവിട ങ്ങളിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിന് ഒരു ആഴ്ച…
Read Moreഇൻഡിപെൻഡൻസ് സിനിമയിലെ ഒരു മുത്തം തേടി എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആണ്, നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്; കൃഷ്ണ
വിനയൻ സംവിധാനം ചെയ്ത ചിത്രമാണ് ഇൻഡിപെൻഡൻസ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഡാൻസ് രംഗത്തെ കുറിച്ച് നടൻ കൃഷ്ണ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ ഒരു വിധം എല്ലാ സിനിമകളിലും ഞാൻ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തെ സിനിമയിൽ നിന്ന് വിലക്കിയപ്പോൾ പോലും ആരും അറിയാതെ ഞാൻ അദ്ദേഹത്തിന്റെ പടത്തിൽ പോയി അഭിനയിച്ചിട്ടുണ്ട്. ഇൻഡിപെൻഡൻസ് സിനിമയൊക്കെ ഇറങ്ങുന്ന കാലത്ത് ഗംഭീരമായി ഡാൻസ് ചെയ്യുന്ന നായക നടന്മാർ കുറവാണ്. ഇപ്പോൾ ഒരുവിധം എല്ലാവരും അതിനെല്ലാം പ്രാപ്തരാണ്. എന്നാൽ, മുൻപ് അങ്ങനെയായിരുന്നില്ല. മുത്തം തേടി… എന്ന പാട്ട് കൊറിയോഗ്രഫി ചെയ്തത് കലാ മാസ്റ്റർ ആയിരുന്നു. നാലു ദിവസം രാപ്പകൽ ഇല്ലാതെ കഷ്ടപ്പെട്ടാണ് ആ പാട്ട് തീർത്തത്. ചെന്നൈയിലെ എവിഎം സ്റ്റുഡിയോയിൽ ആയിരുന്നു ഷൂട്ട്. തലേ ദിവസം സ്റ്റെപ്സ് പഠിപ്പിച്ച് റിഹേഴ്സൽ ചെയ്യുന്ന പരിപാടിയൊന്നും അന്നില്ല. ഷൂട്ടിംഗ് ഫ്ലോറിൽ വന്നാണ് പഠനവും ടേക്കുമെല്ലാം. ഓൺ…
Read Moreധനുഷുമായി പ്രണയത്തിലാണെന്ന് കേട്ടപ്പോൾ ചിരിയാണ് വന്നത്: മൃണാൾ ഠാക്കൂർ
നടൻ ധനുഷുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളിൽ ആദ്യമായി പ്രതികരിച്ച് നടി മൃണാൾ ഠാക്കൂർ. പരക്കുന്നത് അഭ്യൂഹങ്ങൾ ആണെന്നും ധനുഷ് നല്ലൊരു സുഹൃത്ത് മാത്രമാണെന്നും താരം ഒരഭിമുഖത്തിൽ പറഞ്ഞതായി ഒൺലി കോളിവുഡ് എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഞങ്ങളെക്കുറിച്ചുള്ള ഗോസിപ്പുകൾ ഞാൻ അറിഞ്ഞിരുന്നു. എനിക്ക് അതുകേട്ട് ചിരിയാണ് വന്നത്. ഞങ്ങൾ രണ്ടുപേരും പ്രണയത്തിലാണെന്ന തരത്തിൽ അടുത്തിടെയായി ധാരാളം വാർത്തകൾ പ്രചരിക്കുന്നുണ്ടെന്ന് അറിയാം. അത് കണ്ടപ്പോൾ തമാശയായി തോന്നി. സൺ ഒഫ് സർദാർ 2വിന്റെ പ്രദർശനത്തിലേക്കു ധനുഷിനെ ഞാൻ വ്യക്തിപരമായി ക്ഷണിച്ചിട്ടില്ല. നടൻ അജയ് ദേവ്ഗണാണ് ക്ഷണിച്ചത്. പരിപാടിയിൽ ധനുഷ് പങ്കെടുത്തതിനെക്കുറിച്ച് ആരും അധികം ചിന്തിച്ചു തല പുകയ്ക്കേണ്ട- എന്ന് മൃണാൾ പറഞ്ഞതായാണു റിപ്പോർട്ടുകൾ. അടുത്തിടെ ചില പരിപാടികളിൽ ഇരുവരും ഒരുമിച്ചു പങ്കെടുത്തതാണു ഗോസിപ്പുകൾക്കു വഴിതുറന്നത്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനായിരുന്നു മൃണാൾ ഠാക്കൂറിന്റെ പിറന്നാളാഘോഷം നടന്നത്. ഈ പരിപാടിയിൽ ധനുഷ് എത്തിയിരുന്നു.…
Read Moreകുട്ടിക്കാലത്ത് ധാരാളം കിയാക്കലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട്: മധുബാല
തെന്നിന്ത്യക്കാര്‍ക്ക് ഒരുകാലത്ത് ബോളിവുഡില്‍ വലിയ പരിഹാസം നേരിടേണ്ടി വന്നിരുന്നു. അത്തരം കളിയാക്കലുകളില്‍ ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു. താനും കുട്ടിക്കാലത്ത് ഇത്തരം കളിയാക്കലുകള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് മധുബാല. നമ്മള് ഇന്ത്യക്കാരാണ്, എന്തിനാണ് പരസ്പരം കളിയാക്കുന്നത്. അന്ന് അത്തരം കാര്യങ്ങള്‍ക്ക് വലിയ സ്വീകാര്യതയായിരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല. ആ സമയം അതിനോട് എങ്ങനെ പോരാടണം എന്ന് എനിക്കറിയുമായിരുന്നില്ല. സംസാരത്തില്‍നിന്ന് തെന്നിന്ത്യക്കാരാണെന്നു തിരിച്ചറിയാതിരിക്കാന്‍ ഹിന്ദി ഒഴുക്കോടെ പറയാന്‍ പരിശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഇന്ന് സാഹചര്യം മാറി. എനിക്കിപ്പോള്‍ നാണക്കേടൊന്നും തോന്നാറില്ല. ഹിന്ദി സംസാരിക്കുമ്പോള്‍ എന്തെങ്കിലും തെറ്റുവന്നാലോ സംസാരത്തില്‍ തെന്നിന്ത്യന്‍ ചുവ വന്നാലോ ഞാന്‍ അതില്‍ അഭിമാനിക്കും. ഞാന്‍ തെന്നിന്ത്യക്കാരിയാണ്. ഹിന്ദി സംസാരിക്കും. എന്റെ ഹിന്ദി കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും പ്രശ്നം തോന്നിയാല്‍ എന്നെ അതു ബാധിക്കില്ല, ഞാനത് പഠിക്കാന്‍ ശ്രമിക്കും. എന്നാല്‍, ചെറുപ്പമായിരുന്നപ്പോള്‍ ഞാന്‍ തെന്നിന്ത്യന്‍ എന്ന ടാഗിനെ ഭയപ്പെട്ടിരുന്നു. ആ പേടിയില്‍…
Read Moreവീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി: കളങ്കാവൽ പുത്തൻ പോസ്റ്റർ പുറത്ത്
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിക്കുന്ന കളങ്കാവൽ എന്ന ത്രില്ലർ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്ത്. നിഗൂഢവും വിചിത്രവുമായ പശ്ചാത്തലത്തിൽ അവതരിപ്പിച്ചിരിക്കുന്ന മമ്മൂട്ടിയെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്. ചിത്രത്തിന്റേതായി ഇതിനുമുമ്പ് പുറത്തുവന്ന സ്റ്റിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം കുറുപ്പിന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ. ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം- മുജീബ് മജീദ്, എഡിറ്റർ- പ്രവീൺ പ്രഭാകർ,…
Read More‘ആ സിനിമ കാരണം എന്നെ വെറുക്കുന്നവരുണ്ട്’, മനസ് തുറന്ന് അനുപമ
മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച് മറ്റ് തെന്നിന്ത്യൻ ഭാഷകളില്‍ താരമായ നിരവധി നടിമാരുണ്ട്. അക്കൂട്ടത്തില്‍ ഒരാളാണ് അനുപമ പരമേശ്വരന്. പ്രേമത്തിലൂടെ കരിയര്‍ ആരംഭിച്ച അനുപമ താരമാകുന്നത് തെലുങ്കിലൂടെയാണ്. അനുപമയ്ക്ക് ഇന്ന് തെലുങ്കില്‍ നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ തന്റെ തെലുങ്ക് ചിത്രം ടില്ലു സ്ക്വയറിനെക്കുറിച്ചുള്ള അനുപമയുടെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. ചിത്രത്തിലെ കഥാപാത്രം യഥാര്‍ഥ ജീവിതത്തിലെ തന്നില്‍ നിന്ന് ഏറെ അകലെയാണെന്നാണ് അനുപമ പറയുന്നത്. ചിത്രത്തില്‍ ധരിച്ച വേഷങ്ങളില്‍ താന്‍ അസ്വസ്ഥയായിരുന്നുവെന്നും അനുപമ പറയുന്നുണ്ട്. ടില്ലു സ്ക്വയറിലേത് ശക്തമായ കഥാപാത്രമായിരുന്നു. വെറുമൊരു കൊമേഷ്യല്‍ ചിത്രമായിരുന്നില്ല. വന്ന് ഡാന്‍സ് കളിച്ചിട്ട് പോകുന്ന കഥാപാത്രമല്ല. അത്തരം കഥാപാത്രങ്ങള്‍ തെറ്റാണെന്നല്ല പറയുന്നത്. ഇത് അത്തരമൊരു കഥാപാത്രമായിരുന്നില്ല. ടില്ലു സ്ക്വയറില്‍ ഞാന്‍ നന്നായിരുന്നുവെന്ന് തോന്നുന്നു. ശരിക്കുമുള്ള എന്നില്‍ നിന്നും തീര്‍ത്തും വിപരീതമായിരുന്നു ആ കഥാപാത്രം. തീര്‍ത്തും അണ്‍കംഫര്‍ട്ടബിളായിരുന്നു ആ കഥാപാത്രത്തിന്റെ വേഷങ്ങള്‍. വളരെ ബുദ്ധിമുട്ടിയാണ് ആ…
Read More