കുവൈറ്റ് സിറ്റി: കുവൈറ്റ് അബ്ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തില്‍ ഉണ്ടായ അപകടത്തിൽ രണ്ടു മലയാളികൾ മരിച്ചു. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന് (40), കൊല്ലം സ്വദേശി സുനില്‍ സോളമന് (43) എന്നിവരാണ് മരിച്ചത്. ഇരുവരും ജോലി ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. കുവൈറ്റിലെ ഇന്ത്യൻ എംബസി അധികൃതരും കമ്പനി അധികൃതരും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. മൃതദേഹങ്ങൾ ജഹ്റ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read MoreCategory: NRI
ഗാസ വെടിനിർത്തൽ: രണ്ടാം ഘട്ട ചർച്ചകളിലേക്ക്
ദെയ്ർ അൽ ബലാഹ്: ഗാസ വെടിനിർത്തലിന്റെ അടുത്ത ഘട്ടങ്ങൾ ചർച്ച ചെയ്യുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, മരുമകൻ ജാരെദ് കുഷ്നർ എന്നിവർ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിക്കാഴ്ച നടത്തി. ഒക്ടോബർ പത്തിന് നിലവിൽ വന്ന വെടിനിർത്തലിന്റെ ഒന്നാംഘട്ടം അന്ത്യത്തിലേക്ക് അടുക്കുകയാണ്. ഗാസയിലെ ഭരണത്തിനായി താത്കാലിക സമിതിയെ നിയമിക്കുന്നതും രാജ്യാന്തര സ്ഥിരതാ സേനയെ വിന്യസിക്കുന്നതുമാണ് അടുത്ത ഘട്ടത്തിൽ വിഭാവനം ചെയ്തിരിക്കുന്നത്. എന്നാൽ ഇത്തരം നടപടികളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഓരോ ഇസ്രേലി ബന്ദിക്കും പകരമായി 15 പലസ്തീനികളുടെ ഭൗതികാവശിഷ്ടങ്ങൾ ഇസ്രയേൽ മടക്കിനൽകുന്നുണ്ടായിരുന്നു. ഇതുവരെ ലഭിച്ച ഭൗതികാവശിഷ്ടങ്ങൾ 315 ആണെന്നും തിരിച്ചറിഞ്ഞവ 91 മാത്രമാണെന്നുമാണ് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഗാസയിൽ ഡിഎൻഎ കിറ്റുകളുടെ ദൗർലഭ്യമുള്ളതിനാൽ ഫോറൻസിക് പരിശോധന സങ്കീർണമാണ്. ഇവയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതേസമയം, ഇസ്രയേലിന്റെ കീഴിലുള്ള വെസ്റ്റ് ബാങ്കിലെ ഉ…
Read Moreചെങ്കോട്ട സ്ഫോടനം; ലോകം ഇന്ത്യക്കൊപ്പം
ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു. ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി. സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദു:ഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി. ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു.ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ…
Read Moreഒരു ഘട്ടമെത്തുന്പോൾ ഇന്ത്യക്കുമേലുള്ള തീരുവ കുറയ്ക്കുമെന്ന് ട്രംപ്
ന്യൂയോർക്ക്/വാഷിംഗ്ടൺ: ഇന്ത്യയുമായി ‘നീതിപൂർവമായ ഒരു വ്യാപാരക്കരാർ’ഉണ്ടാക്കുന്ന തലത്തിലേക്ക് തങ്ങൾ അടുത്തുകഴിഞ്ഞുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു ഘട്ടമെത്തുന്പോൾ ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ ചുമത്തിയ താരിഫ് കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ പതിവുരീതിയിൽ അതിശയോക്തി കലർത്തിയുള്ള സംഭാഷണമായിരുന്നോ ഇതെന്ന കാര്യത്തിൽ വ്യക്തതയില്ല. “മുൻകാലങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ മികച്ചൊരു കരാർ ഇന്ത്യയുമായി ഉണ്ടാക്കാൻ പോകുകയാണ്. എല്ലാവർക്കും ഗുണമുള്ള ഡീൽ ആയിരിക്കും അത്. ഇപ്പോൾ അവർ എന്നെ സ്നേഹിക്കുന്നില്ലെങ്കിലും ഭാവിയിൽ വീണ്ടും സ്നേഹിക്കും’’, ഓവൽ ഓഫീസിൽ ഇന്ത്യയിലേക്കുള്ള യുഎസ് അംബാസഡറായി സെർജിയോ ഗോർ സത്യപ്രതിജ്ഞ ചൊല്ലുന്ന ചടങ്ങിൽ സംസാരിക്കവേ ട്രംപ് പറഞ്ഞു. റഷ്യൻ എണ്ണയുമായി ബന്ധപ്പെട്ടാണ് ഇന്ത്യക്കുമേൽ കടുത്ത തീരുവ ചുമത്തിയത്.ഒരു ഘട്ടമെത്തുന്പോൾ അതു കുറയ്ക്കുകതന്നെ ചെയ്യും. തീരുവകളില്ലെങ്കിൽ യുഎസിന്റെ അവസ്ഥ മുൻകാലങ്ങളിലേതു പോലെ കുഴപ്പത്തിലാകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Read Moreഡേവിഡ് സലോയ്ക്ക് ബുക്കർ പുരസ്കാരം
ലണ്ടന്‍: 2025-ലെ ബുക്കര്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരൻ ഡേവിഡ് സലോയ്ക്ക്. “ഫ്ളെഷ്’ എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ഇന്ത്യന്‍ സാഹിത്യകാരി കിരണ്‍ ദേശായിയുടേതുള്പ്പെടെ ആറു നോവലുകളാണ് ചുരുക്കപ്പട്ടികയില്‍ ഇടംനേടിയത്. 50,000 പൗണ്ടാണ്(ഏകദേശം 58 ലക്ഷം രൂപ) പുരസ്കാരത്തുക. കാനഡയില്‍ ജനിച്ച സലോ ഇപ്പോള്‍ വിയന്നയിലാണ് താമസിക്കുന്നത്. ഇരുപതിലധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ആറ് ഫിക്ഷന്‍ കൃതികളുടെയും നിരവധി ബിബിസി റേഡിയോ നാടകങ്ങളുടെയും രചയിതാവാണ് അദ്ദേഹം. സലോയുടെ ആദ്യ നോവലായ “ലണ്ടന്‍ ആന്‍ഡ് ദി സൗത്ത്-ഈസ്റ്റ്’ 2008-ല്‍ ബെറ്റി ട്രാസ്ക്, ജെഫ്രി ഫേബര്‍ മെമോറിയല്‍ പുരസ്കാരങ്ങള്‍ നേടി. “ഓള് ദാറ്റ് മാന്‍ ഈസ്’ എന്ന കൃതിക്ക് ഗോര്‍ഡന്‍ ബേണ്‍ പ്രൈസും പ്ലിംപ്ടണ്‍ പ്രൈസ് ഫോര്‍ ഫിക്ഷനും ലഭിച്ചു. 2016-ല്‍ ബുക്കര്‍ പ്രൈസിന്റെ ചുരുക്കപ്പട്ടികയിലും സലോ ഇടംനേടി. 2019-ല്‍ “ടര്‍ബുലന്‍സ്’ എന്ന ചെറുകഥാ സമാഹാരത്തിന് എഡ്ജ് ഹില്‍ പ്രൈസ് ലഭിച്ചു.…
Read Moreകൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ എട്ടു പേർ മരിച്ചു
മനില: ഞായറാഴ്ച വീശിയ ഫുംഗ്-വോംഗ് കൊടുങ്കാറ്റിൽ എട്ടു പേർ മരിച്ചതായി ഫിലിപ്പീൻസ് അധികൃതർ അറിയിച്ചു. കൊടുങ്കാറ്റിന്റെ പാതയിലെ 14 ലക്ഷം പേരെ ഒഴിപ്പിച്ചു മാറ്റിയിരുന്നതിനാൽ ദുരന്തവ്യാപ്തി കുറഞ്ഞു. വ്യാപകമായി മണ്ണിടിച്ചിലും കെട്ടിടനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൊടുങ്കാറ്റ് തായ്വാനിലേക്കു നീങ്ങുമെന്നാണു പ്രവചനം. കഴിഞ്ഞയാഴ്ച ഫിലിപ്പീൻസിൽ വീശിയ കൽമയേഗി കൊടുങ്കാറ്റിൽ 224 പേർ മരിച്ചിരുന്നു.
Read Moreട്രംപ് ഡോക്കുമെന്ററിയിൽ എഡിറ്റിംഗ്: ബിബിസി മേധാവിമാർ രാജിവച്ചു
ലണ്ടൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെക്കുറിച്ചുള്ള ഡോക്കുമെന്ററിയിൽ തെറ്റിദ്ധാരണ ജനിപ്പിക്കുംവിധം എഡിറ്റിംഗ് നടത്തിയെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ചോർന്നതിനെത്തുടർന്ന് ബിബിസി ഡയറക്ടർ ജനറൽ ടിം ഡേവി, വാർത്താവിഭാഗം മേധാവി ദബോറ ടേണേഴ്സ് എന്നിവർ രാജിവച്ചു. ഗാസാ യുദ്ധത്തിലടക്കം പക്ഷപാതപരമായ നിലപാടുകളാണു ബിബിസി സ്വീകരിച്ചതെന്നും അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. കഴിഞ്ഞ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഒരു മാസം മുന്‍പ് 2024 ഒക്ടോബറിൽ സംപ്രേഷണം ചെയ്ത ‘ട്രംപ്: എ സെക്കൻഡ് ചാൻസ്’ എന്ന ഡോക്കുമെന്ററിയിലാണ് തെറ്റിദ്ധാരണാജനകമായ എഡിറ്റിംഗ് ഉണ്ടായത്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോറ്റ ട്രംപ് കാപ്പിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നു വരുത്തിത്തീർക്കുന്ന മട്ടിലായിരുന്നു എഡിറ്റിംഗ്. അദ്ദേഹത്തിന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങൾ മാത്രം ഇതിനായി കൂട്ടിച്ചേർക്കുകയായിരുന്നു. പ്രകടനങ്ങൾ സമാധാനപരമായിരിക്കണം എന്നു ട്രംപ് പറഞ്ഞ ഭാഗം ഒഴിവാക്കുകയും ചെയ്തു. ചില വിഷയങ്ങളിൽ ബിബിസി പക്ഷപാതപരമായ നിലപാടുകൾ പുലർത്തിയെന്നും അന്വേഷണ റിപ്പോർട്ടിൽ…
Read Moreഅമേരിക്കയിലെ സർക്കാർ സ്തംഭനം അവസാനിപ്പിക്കാൻ ഭരണ-പ്രതിപക്ഷ ധാരണ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിക്കുന്ന സർക്കാർ സ്തംഭനം അവസാനിപ്പിക്കാനായി ഭരണപക്ഷ റിപ്പബ്ലിക്കന്മാരും പ്രതിപക്ഷ ഡെമോക്രാറ്റുകളും തമ്മിൽ ധാരണ. ഇതിനുള്ള ബിൽ സെനറ്റിൽ അവതരിപ്പിക്കാൻ വോട്ടെടുപ്പിലൂടെ തീരുമാനിച്ചു. ഇരു പാർട്ടികളും ഒരാഴ്ച നടത്തിയ ഊർജിത ചർച്ചയ്ക്കൊടുവിൽ എട്ട് ഡെമോക്രാറ്റിക് സെനറ്റർമാർ ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതാണു പ്രശ്നപരിഹാരത്തിനു വഴിയൊരുക്കിയത്. ഭരണ-പ്രതിപക്ഷ തർക്കത്തിൽ ധനവിനിയോഗ ബിൽ പാസാകാത്തതുമൂലം ഒക്ടോബർ ഒന്നിനു നിലവിൽ വന്ന സർക്കാർ സ്തംഭനം അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതാണ്. ലക്ഷക്കണക്കിനു ഫെഡറൽ ജീവനക്കാർ അവധിയിൽ പ്രവേശിക്കുകയോ, ശന്പളമില്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാവുകയോ ആണ്. ജീവനക്കാരുടെ അഭാവത്താൽ ദിവസം നൂറുകണക്കിന് വിമാന സർവീസുകൾ വെട്ടിക്കുറയ്ക്കേണ്ട ഗതികേടുവരെ അമേരിക്കയ്ക്കുണ്ടായി. അവധിയിൽ വിട്ട ജീവനക്കാർക്കു ശന്പളം നല്‍കാനും പ്രധാന സർക്കാർ പദ്ധതികൾക്കു ഫണ്ട് ലഭ്യമാക്കാനുമാണു ബില്ലിൽ വ്യവസ്ഥ ചെയ്യുന്നത്. വ്യവസായപ്രമുഖർ, തൊഴിലാളി യൂണിയനുകൾ, സംസ്ഥാന ഗവർണർമാർ എന്നിവരിൽനിന്നുള്ള സമ്മർദം മൂലമാണ് എട്ട്…
Read Moreഅസിം മുനീർ പാക്കിസ്ഥാന്റെ സംയുക്ത സേനാ മേധാവിയാകും
ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ജുഡീഷൽ, സൈനിക സംവിധാനങ്ങൾ പൊളിച്ചെഴുതുന്ന 27-ാം ഭരണഘടനാ ഭേദഗതി പാർലമെന്റിലെ സെനറ്റ് സഭ ഇന്നലെ പാസാക്കി. ഇതോടെ കരസേനാ മേധാവി അസിം മുനീർ സംയുക്ത സേനാ മേധാവിയായി ഉയരും. ഭേദഗതി പ്രകാരം സ്ഥാപിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്ന പുതിയ തസ്തികയിലായിരിക്കും അസിം മുനീറിനു നിയമനം ലഭിക്കുക. കര, നാവിക, വ്യോമ സേനകൾ തസ്തികയ്ക്കു കീഴിലായിരിക്കും. അണ്വായുധങ്ങൾ കൈകാര്യം ചെയ്യുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിന്റെ മേധാവിയെ നിയമിക്കാനുള്ള അധികാരവും മുനീറിനുണ്ടാകും. മേയിൽ ഇന്ത്യയുമായുണ്ടായ നാലു ദിവസത്തെ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് പാക്കിസ്ഥാനിലെ പുതിയ നീക്കങ്ങളെന്ന് പറയുന്നു. പാക്കിസ്ഥാനിൽ ഭരണഘടനാ കോടതി രൂപവത്കരിക്കാനും ഭേദഗതിയിൽ നിർദേശമുണ്ട്.
Read Moreഇറക്കുമതിചുങ്കം; യുഎസ് ജനതയ്ക്ക് 2000 ഡോളർവച്ച് ഡിവിഡന്റ് പ്രഖ്യാപിച്ച് ട്രംപ്
വാഷിംഗ്ടൺ ഡിസി: വാണിജ്യപങ്കാളികൾക്ക് ഇറക്കുമതിച്ചുങ്കം ഏർപ്പെടുത്തിയതിലൂടെ സർക്കാരിനു ലഭിച്ച വരുമാനത്തിൽനിന്ന് 2000 ഡോളർവച്ച് യോഗ്യതയുള്ള ഓരോ അമേരിക്കക്കാരനും ലാഭവിഹിതം നല്‍കുമെന്ന് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനം. നികുതിയിളവുകൾ പോലുള്ള ആനുകൂല്യങ്ങളായിട്ടായിരിക്കും ജനങ്ങൾക്കു തുക ലഭിക്കുകയെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പിന്നീട് സൂചിപ്പിച്ചു. ചുങ്കത്തെ എതിർക്കുന്നവർ വിഡ്ഢികളാണെന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ പരിഹസിച്ചു. തന്റെ വാണിജ്യനയങ്ങൾ മൂലം ലക്ഷം കോടി കണക്കിനു ഡോളറാണ് അമേരിക്കയ്ക്കു ലഭിക്കുന്നത്. അമേരിക്കയുടെ 37 ലക്ഷം കോടി ഡോളർ വരുന്ന പൊതുകടം വീട്ടാൻ ഇതു സഹായിക്കും. ചുങ്കങ്ങൾ ഏർപ്പെടുത്തിയില്ലായിരുന്നുവെങ്കിൽ അമേരിക്ക മൂന്നാംലോക രാജ്യമായി മാറിയേനെ. ഉയർന്ന വരുമാനക്കാർ ഒഴികെയുള്ള എല്ലാ അമേരിക്കക്കാർക്കും 2000 ഡോളർ വച്ച് ഡിവിഡന്റ് നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More