ഡോണള്‍ഡ് ട്രംപ് തിരുപ്പൂരില്‍ ലക്ഷങ്ങളുടെ പണി കളയുന്നു!

അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന് തിരുപ്പൂരില്‍ എന്തു കാര്യം എന്നു ചോദിക്കരുത്. തിരുപ്പൂരില്‍ ട്രംപ് മൂന്നു ലക്ഷത്തോളം തൊഴിലാളികളുടെ പണി കളയാന്‍ പോകുന്നു. തിരുപ്പൂരിലെ റെഡിമെയ്ഡ് വസ്ത്രശാലകളും മില്ലുകളും വൈകാതെ പൂട്ടിപ്പോകും. കേരളത്തിനുമുണ്ട് ട്രെപിന്റെ പകച്ചുങ്കത്തിന്റെ ആഘാതം. ഡോണള്‍ഡ് ട്രംപ് നടപ്പിക്കിയ പകരച്ചുങ്കത്തിന്റെ പ്രത്യാഘാതം ഇവിടത്തെ ചെമ്മീനും കശുവണ്ടിക്കും കയറുത്പന്നങ്ങള്‍ക്കും വന്‍തോതില്‍ ഉണ്ടാക്കും. ഇത്തരത്തിലാണ് തിരുപ്പൂരിലെ വസ്ത്രമേഖലയ്ക്കും സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തിരുപ്പൂരില്‍ തുണിവ്യവസായ മേഖലയില്‍ ജോലി നോക്കി ഉപജീവനം നടത്തിയിരുന്നത്. ഇന്ത്യയുടെ വസ്ത്ര തലസ്ഥാനം എന്നു വിശേപ്പിക്കാവുന്ന തിരുപ്പൂരില്‍ 12,000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത്. അമേരിക്കയിലേക്കുള്ള വസ്ത്രക്കയറ്റുമതിയില്‍ 70 ശതമാനത്തിലേറെ കുറവുണ്ടാക്കും വിധമാണ് ട്രംപ് ഇന്ത്യയ്ക്ക് 50 ശതമാനം ചുങ്കം ഉയര്‍ത്തിയിരിക്കുന്നത്. ട്രംപിന്റെ ചുങ്കവും 14 ശതമാനം കസ്റ്റംസ് തീരുവയും കൂടി 64 ശതമാനമാണ് നികുതി ഉയര്‍ന്നിരിക്കുന്നത്. ഇതോടെ അമേരിക്കയിലേക്കുള്ള തുണി…

Read More

ഹൂതി സൈനിക കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം

സനാ: ഹൂതി സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. യെമൻ തലസ്ഥാനമായ സനായിലെ സൈനിക കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയത്. തെക്കൻ സനായിലെ പ്രസിഡന്‍റിന്‍റെ കൊട്ടാര സമുച്ചയത്തിനു സമീപം ആക്രമണമുണ്ടായത്. സനായിൽ ഹൂതി വിമതരുടെ സാറ്റ്‌ലൈറ്റ് ചാനലിൽ പരമോന്നത നേതാവ് അബ്ദുൾ മാലിക് അൽ ഹൂതിയുടെ പ്രസംഗം പ്രക്ഷേപണം ചെയ്യുന്ന സമയത്തായിരുന്നു ആക്രമണം.

Read More

രണ്ടു ദിവസത്തെ സന്ദർശനത്തിനായി മോദി ജപ്പാനിൽ

ടോക്കിയോ: യുഎസുമായുള്ള തീരുവസംഘർഷത്തിനിടയിൽ രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിലെത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തികവും തന്ത്രപരവുമായ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുമെന്ന് പ്രതീക്ഷിക്കുന്ന ഉഭയകക്ഷി യോഗങ്ങളാണു നടക്കുന്നത്. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ ജാപ്പനീസ് പ്രധാനമന്ത്രി ഷിഗെരു ഇഷിബയ്‌ക്കൊപ്പം പ്രധാനമന്ത്രി മോദി പങ്കെടുക്കും. ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം വർധിപ്പിക്കുന്നതിനായി ജപ്പാൻ 68 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ജപ്പാൻ ആസ്ഥാനമായുള്ള മാധ്യമം നിക്കി ഏഷ്യ റിപ്പോർട്ട് ചെയ്തു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, സെമികണ്ടക്ടറുകൾ, പരിസ്ഥിതി, വൈദ്യശാസ്ത്രം എന്നിവയുൾപ്പെടെയുള്ള മേഖലകളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. “നമ്മുടെ സഹകരണത്തിനു പുതിയ ചിറകുകൾ നൽകാനും സാമ്പത്തിക, നിക്ഷേപബന്ധങ്ങളുടെ വ്യാപ്തി വികസിപ്പിക്കാനും, എഐ, സെമികണ്ടക്ടറുകൾ ഉൾപ്പെടെയുള്ള പുതിയതും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകളിൽ സഹകരണം മെച്ചപ്പെടുത്താനും ഇരുരാജ്യങ്ങളും ശ്രമിക്കും…’ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കുന്നതിനും ഇന്തോ-പസഫിക് രാജ്യങ്ങൾക്ക് ധനസഹായത്തിനും സാമ്പത്തിക വികസനത്തിനുമായി…

Read More

യുഎസ് ഉപദേഷ്ടാവിന്‍റെ മുന്നറിയിപ്പ്: ഇന്ത്യ പിന്മാറണം; ഇല്ലെങ്കിൽ ഇളവില്ല

വാഷിംഗ്ടൺ ഡിസി: യുഎസ് ഉത്പന്നങ്ങൾക്ക് ഇന്ത്യ വിപണി തുറന്നില്ലെങ്കിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ നിലപാടിൽ മാറ്റംവരുത്തില്ലെന്ന് ദേശീയ സാമ്പത്തിക കൗൺസിൽ ഡയറക്ടറും വൈറ്റ് ഹൗസ് ഉപദേഷ്ടാവുമായ കെവിൻ ഹാസെറ്റ്. ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് യുഎസ് അധികച്ചുങ്കം ഏർപ്പെടുത്തിയതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷം വീണ്ടും വഷളായ സാഹചര്യത്തിലാണ് ഹാസെറ്റിന്‍റെ പ്രസ്താവന. ഇന്ത്യ പിന്മാറിയില്ലെങ്കിൽ ട്രംപ് ഒരു വിട്ടുവീഴ്ചയ്ക്കും തയാറാകില്ല. യുഎസ് ഉത്പന്നങ്ങൾക്കു വിപണികൾ തുറക്കാത്തതിൽ ഇന്ത്യക്കു ശാഠ്യമാണെന്നും ഹാസെറ്റ് ആരോപിച്ചു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഇന്നലെ മുതൽ 50 ശതമാനം തീരുവ വർധിപ്പിച്ചതായി യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹാസെറ്റിന്‍റെ പ്രസ്താവന.

Read More

‘യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന പ്രതീക്ഷിക്കുന്നു’: സെലൻസ്കി

കീവ്: യുക്രെയ്ൻ സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകൾക്ക് പ്രസിഡന്‍റ് വ്ളോഡിമിർ സെലൻസ്കി നന്ദി പറഞ്ഞു. റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സംഭാവന യുക്രെയ്ൻ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നന്ദി പ്രധാനമന്ത്രി നരേന്ദ്രമോദി എന്നു പറഞ്ഞാണ് സെലൻസ്കിയുടെ കുറിപ്പ് തുടങ്ങുന്നത്. ചർച്ചയ്ക്കും സമാധാനത്തിനും വേണ്ടിയുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെ യുക്രെയ്ൻ മാനിക്കുന്നുവെന്നു സെലൻസ്കി സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞു. പ്രധാനമന്ത്രി മോദിയുടെ ആശംസാക്കത്തും സെലൻസ്കി സമൂഹമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഈ മാസം 24നായിരുന്നു യുക്രെയ്ൻ സ്വാതന്ത്ര്യദിനം.

Read More

നയതന്ത്രബന്ധം വേണ്ട; ഇറാൻ അംബാസഡറെ പുറത്താക്കി ഓസ്ട്രേലിയ

മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. ന‌ടപ‌ടിയു‌ടെ ഭാഗമായി ഇറാന്‍റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്‍റണി ആൽബനീസ് ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഓസ്ട്രേലിയ പിൻവലിച്ചിരുന്നു. ഇറാന്‍റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനും ഓസ്ട്രേലിയ നടപടി തുടങ്ങി. രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്‍റെ അംബാസഡറെ പുറത്താക്കുന്നത്. അടുത്തമാസം യുഎൻ സമ്മേളനത്തിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ആൽബനീസിനെ പേരെടുത്തു വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇതിനി‌ടെയാണ് ഇറാന്‍റെ അംബാസഡറെ പുറത്താക്കാൻ തീരുമാനിച്ചത്. ഇസ്രയേലിനെ അനുനയിപ്പിക്കാനാണ് ഇറാനെതിരെ ഓസ്ട്രേലിയായുടെ നീക്കമെന്നും വിലയിരുത്തലുണ്ട്.

Read More

ട്രംപിന്‍റെ അധികച്ചുങ്കം ഇന്നു മുതൽ: പ്രതിസന്ധി മറികടക്കാൻ കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഇന്നു മുതൽ ഏർപ്പെടുത്തുന്ന 25 ശതമാനം അധിക തീരുവയുടെ പ്രതിസന്ധി മറികടക്കാൻ മുന്നൊരുക്കം ശക്തമാക്കി കേന്ദ്രസർക്കാർ. ആഭ്യന്തര ഉപഭോഗം മെച്ചപ്പെടുത്തിയും പുതിയ വിപണികൾ കണ്ടെത്തിയും മേക്ക് ഇൻ ഇന്ത്യയിലൂടെ അധിക നിക്ഷേപം ആകർഷിച്ചും തിരിച്ചടി മറികടക്കാനാണ് ശ്രമം. രാജ്യത്തിന്‍റെ ജിഡിപിയുടെ 60 ശതമാനവും സംഭാവന ചെയ്യുന്ന പ്രാദേശിക ഉപഭോഗം വർധിപ്പിച്ച് ഭീമൻ തീരുവയെ നേരിടാനാണു കേന്ദ്രസർക്കാരിന്‍റെ നീക്കം. ഇതിനായി സർക്കാർ മുന്നോട്ടുവച്ച ജിഎസ്ടിയിലെ ഇളവുകളും പരിഷ്കാരങ്ങളും രാജ്യത്തെ ഏറ്റവും വലിയ ഷോപ്പിംഗ് സീസണുകളിലൊന്നായ നവരാത്രി ആഘോഷങ്ങൾക്കുമുന്പ് നടപ്പിൽ വരുത്തും. സെപ്റ്റംബർ മധ്യത്തോടെ മാറ്റങ്ങൾ പ്രാബല്യത്തിലായാൽ ഉത്തരേന്ത്യയിലെ ജനങ്ങൾ വൻതോതിൽ വാഹനങ്ങളും വസ്ത്രങ്ങളും ആഭരണങ്ങളും വസ്തുക്കളും വാങ്ങുന്ന നവരാത്രിയിലും ദീപാവലിയിലും ഉപഭോഗം വർധിപ്പിച്ച് തീരുവയെ നേരിടാമെന്നു കേന്ദ്രം കണക്കുകൂട്ടുന്നു. യുഎസ് പ്രസിഡന്‍റ് ഡൊണൾഡ് ട്രംപ് പ്രഖ്യാപിച്ച തീരുവ ഇന്നു പ്രാബല്യത്തിൽ വരുമെന്ന് ആഭ്യന്തര…

Read More

നാളെ മുതൽ ഇന്ത്യയ്ക്ക് 25% അധികതീരുവ ചുമത്താൻ യുഎസ് നോട്ടീസ്

വാഷിംഗ്ടൺ: ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനം അധിക തീരുവ ചുമത്തി അമേരിക്ക ഔദ്യോഗികമായി പൊതു അറിയിപ്പ് പുറപ്പെടുവിച്ചു. പുതിയ തീരുവ നാളെ പുലർച്ചെ മുതൽ പ്രാബല്യത്തിൽ വരും. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സിബിപി) വഴി ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് പുറപ്പെടുവിച്ച നോട്ടീസിൽ അധിക തീരുവ സംബന്ധിച്ച് ഓഗസ്റ്റ് 6 ന് ഡോണൾഡ് ട്രംപ് ഒപ്പുവച്ച എക്സിക്യൂട്ടീവ് ഓർഡർ നടപ്പാക്കുന്നതായി വ്യക്തമാക്കുന്നു. നോട്ടീസിന്‍റെ അനുബന്ധത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവിധതരം ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഈ തീരുവ ബാധകമാകും. ഉപയോഗത്തിനായി എത്തുന്നതോ സമയപരിധിക്കുശേഷം വെയർഹൗസുകളിൽ നിന്ന് കൊണ്ടു പോകുന്നതോ ആയ ഏതൊരു സാധനത്തിനും തീരുവ ബാധകമാകും. റഷ്യയുടെ വ്യാപാര പങ്കാളികളെയാണ് ഈ ഉത്തരവിലൂടെ ട്രംപ് ലക്ഷ്യമിടുന്നത്.കരാർ യാഥാർഥ്യമാകുന്നില്ലെങ്കിൽ റഷ്യയുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്കുമേൽ അധികതീരുവ ചുമത്തുകയോ മോസ്കോയ്ക്കു മേൽ കൂടുതൽ ഉപരോധം ഏർപ്പെടുത്തുകയോ ചെയ്യുമെന്നു യുഎസ് പ്രസിഡന്‍റ് ഡോണാൾഡ്…

Read More

മികച്ച കരാർ നൽകുന്നവരിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങും

ന്യൂഡൽഹി: മികച്ച കരാറിലേർപ്പെടുന്ന കന്പനികളിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് റഷ്യയിലെ ഇന്ത്യൻ സ്ഥാനപതി വിനയ്കുമാർ. ഇന്ത്യ-റഷ്യ ഊർജവ്യാപാരം തുടരുന്നതിനു മറുപടിയായി, ഇന്ത്യൻ ഇറക്കുമതിത്തീരുവ ഇരട്ടിയാക്കുന്ന ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളെ ലക്ഷ്യമിട്ടായിരുന്നു വിനയ്കുമാറിന്‍റെ പ്രസ്താവന. റഷ്യൻ സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ തീരുമാനം ന്യായരഹിതവും നീതീരിക്കാനാവാത്തതാണെന്നും ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. താരിഫിൽ ഉണ്ടാകുന്ന വർധന വ്യാപാ രമേഖലയെ ദുർബലപ്പെടുത്തും. ജനങ്ങളുടെ ഊർജസുരക്ഷയാണ് ഇന്ത്യയുടെ ലക്ഷ്യം. റഷ്യയുമായും മറ്റു നിരവധി രാജ്യങ്ങളുമായും ഊർജമേഖലയിൽ ഇന്ത്യ സഹകരിക്കുന്നുണ്ട്. ഇന്ത്യയുടെ ഊർജനയം രൂപപ്പെടുന്നത് ബാഹ്യരാഷ്ട്രീയ സമ്മർദ്ദത്താലല്ല. ജനങ്ങൾക്ക് വിശ്വസനീയമായ ഊർജവിതരണം ഉറപ്പാക്കുക എന്നതിന്‍റെ അടിസ്ഥാനത്തിലാണെന്നും വിനയ്കുമാർ പറഞ്ഞു.

Read More

യെമൻ തലസ്ഥാനത്ത് ഇസ്രേലി വ്യോമാക്രമണം, പ്രസിഡന്‍റിന്‍റെ കൊട്ടാരത്തിലും ബോംബ് വര്‍ഷം

സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. ഹൂതികളെ ലക്ഷ്യമിട്ടു നടത്തിയ വ്യോമാക്രമണത്തില്‍ പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതിചെയ്യുന്ന സൈനികത്താവളം, രണ്ട് വൈദ്യുത സ്റ്റേഷനുകള്‍, ഒരു ഇന്ധന ഡിപ്പോ എന്നിവ തകര്‍ത്തതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ആക്രമണം. ഇസ്രയേലിനുനേരേ ഹൂതികള്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ക്കു മറുപടിയായാണ് ഈ ആക്രമണമെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ഹൂതി ഭരണകൂടത്തിന്‍റെ സൈനികനീക്കങ്ങള്‍ നടത്തുന്ന സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്‍റിന്‍റെ കൊട്ടാരം സ്ഥിതിചെയ്യുന്നത്. ആക്രമണത്തിൽ ഹിസാസ്, അസാർ ഊർജനിലയങ്ങൾ തകർന്നതായും ഇവിടെനിന്നാണു ഹൂതികളുടെ പ്രവർത്തനങ്ങൾക്കുള്ള വൈദ്യുതി ലഭ്യമാക്കിയിരുന്നതെന്നും ഇസ്രേലി സേന അറിയിച്ചു.- ഒരു ഡസനോളം വിമാനങ്ങള്‍ ആക്രമണത്തില്‍ പങ്കെടുത്തതായും നാലു ലക്ഷ്യസ്ഥാനങ്ങളിലായി 30ലധികം ബോംബുകൾ വർഷിച്ചതായും ഐഡിഎഫ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഇസ്രയേല്‍ ആക്രമണം ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് ഹൂതികള്‍ പ്രതികരിച്ചു.

Read More