ഹോങ്കോംഗ് പാർപ്പിടസമുച്ചയത്തിലെ തീപിടിത്തം: മൂന്നുപേർ അറസ്റ്റിൽ; മരണം 44 ആയി; രക്ഷാപ്രവർത്തനം തുടരുന്നു;1000ലേറെ പേരെ മാറ്റിപ്പാർപ്പിച്ചു

ഹോങ്കോംഗ്: ഹോങ്കോംഗ് നഗരത്തിലെ ബഹുനില പാർപ്പിടസമുച്ചയത്തിലുണ്ടായ വൻ തീപിടിത്തവുമായി ബന്ധപ്പെട്ട് മൂന്നുപേർ അറസ്റ്റിൽ. പാർപ്പിച്ച സമുച്ചയത്തിൽ നവീകരണപ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാരാണ് പിടിയിലായവർ. സംഭവത്തിൽ ഇതുവരെ 44 പേർ മരിച്ചെന്നാണ് റിപ്പോർട്ട്. മരിച്ചവരിൽ 37കാരനായ അഗ്നിശമനസേനാംഗവും ഉൾപ്പെടുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്. ആ‍യിരത്തിലേറെപ്പേരെ മാറ്റിപ്പാർപ്പിച്ചതായി പ്രദേശികമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കോടികളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. നഗരത്തിന്‍റെ വടക്ക് തായ് പോ ഡിസ്ട്രിക്‌ടിൽ സ്ഥിതിചെയ്യുന്ന വാംഗ് ഫുക് കോർട്ട് പാർപ്പിടസമുച്ചയത്തിൽ ഇന്നലെ പുലർച്ചെയാണു തീപിടിത്തമുണ്ടായത്. 31 നിലകളുള്ള എട്ടു വൻ കെട്ടിടങ്ങളിലായി 2,000 വസതികൾ ഉൾപ്പെടുന്ന സമുച്ചയമാണിത്. 4,600ലേറെ പേരാണ് ഇവിടെ താമസിച്ചിരുന്നത്. ഏഴു കെട്ടിടങ്ങളിലും തീ പടർന്നു. 700 അഗ്നിശമന സേനാംഗങ്ങൾ രംഗത്തിറങ്ങിയെങ്കിലും ഇന്നലെ രാത്രിയായിട്ടും തീ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല. 200ലേറെ പേരെ കണ്ടെത്താനായിട്ടില്ല. തീപിടിത്തം ഉണ്ടാകാനുള്ള കാരണം വ്യക്തമല്ല. നവീകരണത്തിന്‍റെ ഭാഗമായി കെട്ടിടങ്ങൾക്കു…

Read More

മഴ: തായ്‌ലൻഡിൽ 33 പേർ മരിച്ചു

ബാങ്കോക്ക്: ഒരാഴ്ചയായി കനത്ത മഴ തുടരുന്ന തായ്‌ലൻഡിൽ 33 പേർ മരിച്ചു. രാജ്യത്തിന്‍റെ തെക്കുഭാഗത്തെ പത്തു പ്രവിശ്യകൾ പ്രളയത്തിന്‍റെ പിടിയിലായി. മലേഷ്യൻ അതിർത്തിയോടു ചേർന്ന പ്രമുഖ ബിസിനസ് കേന്ദ്രമായ ഹാത് യായ് നഗരത്തിൽ ഒറ്റ ദിവസം 33.5 സെന്‍റിമീറ്റർ മഴ രേഖപ്പെടുത്തി. ഇവിടെ 300 വർഷത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും വലിയ മഴയാണിത്.തായ്‌ലൻഡിൽ ഒട്ടാകെ 20 ലക്ഷം പേർ മഴക്കെടുതികൾ നേരിടുന്നു. 13,000 പേരെ അഭയകേന്ദ്രങ്ങളിലേക്കു മാറ്റി. തായ്‌ലൻഡിന്‍റെ അയൽ രാജ്യങ്ങളിലും മഴ ദുരിതം വിതച്ചിരിക്കുകയാണ്. വിയറ്റ്നാമിലെ മഴക്കെടുതിയിൽ 98 പേരാണു മരിച്ചത്. മലേഷ്യയിൽ 19,000 പേരെ മാറ്റിപ്പാർപ്പിച്ചു. ഇന്തോനേഷ്യയിലെ വടക്കൻ സുമാത്രയിലുണ്ടായ മണ്ണിടിച്ചിലിൽ 19 പേർ മരിച്ചു.

Read More

അരുണാചല്‍പ്രദേശ് ചൈനയുടെ ഭാഗമെന്ന് വിമാനത്താവളത്തിലെ കസ്റ്റംസ് അധികൃതർ: ഇന്ത്യൻ യുവതിക്ക് അധിക്ഷേപം

ഷാങ്ഹായ്: യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വംശജയായ യുവതിക്ക് ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരിൽനിന്ന് ദുരനുഭവം നേരിട്ടതായി പരാതി. അരുണാചൽപ്രദേശുകാരിയായ പ്രെമ വാംഗ്ജോം തോംഗ്ഡോക് എന്ന യുവതിക്കാണ് ലണ്ടനിൽനിന്ന് ജപ്പാനിലേക്കുള്ള യാത്രാമധ്യേ മൂന്ന് മണിക്കൂർ ട്രാൻസിറ്റ് ഉണ്ടായിരുന്ന ഷാങ്ഹായിയിലെ പുഡോംഗ് വിമാനത്താവളത്തിൽ ദുരനുഭവമുണ്ടായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. ഇമിഗ്രേഷൻ കൗണ്ടറിലെ ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്‌പോർട്ടിനു സാധുതയില്ലെന്ന് പറയുകയും 18 മണിക്കൂറോളം തടഞ്ഞുവയ്ക്കുകയുമായിരുന്നുവെന്ന് യുവതി പറയുന്നു. പാസ്‌പോർട്ടിൽ ജന്മസ്ഥലമായി അരുണാചൽ പ്രദേശ് രേഖപ്പെടുത്തിയിരിക്കുന്നതാണ് ചൈനീസ് അധികൃതരെ പ്രകോപിപ്പിച്ചത്. അരുണാചൽപ്രദേശ് ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ്‌പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ പറഞ്ഞുവെന്നും യുവതി ആരോപിച്ചു. നിരവധി ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും ചൈന ഈസ്റ്റേൺ എയർലൈൻസ് ജീവനക്കാരും തന്നെ കളിയാക്കുകയും ചിരിക്കുകയും ചെയ്തതായും യുവതി പറയുന്നു. സാധുവായ വീസ ഉണ്ടായിരുന്നിട്ടും ജപ്പാനിലേക്കുള്ള കണക്‌ഷൻ വിമാനത്തിൽ കയറുന്നതിൽനിന്നു തന്നെ തടയുകയും പാസ്‌പോർട്ട് തടഞ്ഞുവയ്ക്കുകയും ചെയ്തെന്നും പ്രെമ…

Read More

ട്രംപിന്‍റെ സമാധാന പദ്ധതി: യുക്രെയ്ന് യൂറോപ്പിന്‍റെ പിന്തുണ

ജനീവ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിന് അമേരിക്ക മുന്നോട്ടുവച്ച കരടു പദ്ധതിയിൽ നടന്ന ആദ്യഘട്ട ചർച്ച അവസാനിച്ചു. ചർച്ചയിൽ പുരോഗതിയുണ്ടെന്നും പ്രവർത്തനം തുടരുമെന്നും പ്രതിനിധികൾ അറിയിച്ചു. എന്നാൽ ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. ട്രംപിന്‍റെ സമാധാന കരാർ നിർദേശങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ ഇന്ന് യൂറോപ്യൻ രാജ്യങ്ങൾ യോഗം ചേരും. കരാർ അന്തിമമാകും മുമ്പ് ധാരാളം ജോലികൾ പൂർത്തിയാക്കാനുണ്ടെന്ന് യൂറോപ്യൻ കമ്മീഷൻ വക്താവ് പൗള പിൻഹോ പറഞ്ഞു. ചർച്ചയിൽ യൂറോപ്യൻ യൂണിയന്‍റെ ഉടപെടൽ സൃഷ്ടിപരമായ പുരോഗതി നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സമാധാന കരാർ സംബന്ധിച്ച് ചർച്ച ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള വിദേശകാര്യ മന്ത്രിമാർ ഇന്നലെ യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ച നടത്തി. ഇതിനിടെ യുഎസിന്‍റെ സമാധാന കരാറുമായി ബന്ധപ്പെട്ട് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ തുർക്കി പ്രസിഡന്‍റ് എർദോഗനുമായി ഫോണിൽ സംസാരിച്ചു. സംഭാഷണത്തിൽ രാഷ്‌ട്രീയവും നയതന്ത്രപരവുമായ ഒത്തുതീർപ്പിനുള്ള…

Read More

സുഡാനിലെ വെടിനിർത്തൽ നിർദേശം തള്ളി സൈന്യം

ഖർത്തൂം: രണ്ടര വർഷത്തിലേറെയായി രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധം നടക്കുന്ന സുഡാനിൽ സമാധാനം സ്ഥാപിക്കുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിൽ മുന്നോട്ടുവച്ച വെടിനിർത്തൽ നിർദേശം തള്ളി യുദ്ധത്തിലെ കക്ഷികളിലൊന്നായ സുഡാൻ സായുധ സൈന്യം. അമേരിക്കയ്ക്കുപുറമെ, സൗദി അറേബ്യ, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങളടങ്ങിയ ക്വാഡ് സഖ്യമാണ് വെടിനിർത്തൽ നിർദേശം മുന്നോട്ടുവച്ചത്. വിമതർക്കുള്ള യുഎഇ പിന്തുണ ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യമാണെന്നും ക്വാഡിന് വിശ്വാസ്യതയില്ലെന്നും സുഡാൻ സായുധസേനാ മേധാവി അബ്‌ദെൽ ഫത്ത അൽ ബുർഹാൻ ആരോപിച്ചു. സൈന്യത്തെ ഇല്ലാതാക്കുക എന്നതാണ് ഈ നിർദേശത്തിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ആരോപിച്ചു. യുദ്ധത്തിലെ മറ്റൊരു കക്ഷിയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) എന്ന അർധസൈനികവിഭാഗം അമേരിക്കൻ നിർദേശം കഴിഞ്ഞദിവസം അംഗീകരിച്ചിരുന്നു. അടിയന്തര വെടിനിർത്തൽ പ്രാബല്യത്തിലാക്കാനും സംഘർഷം അവസാനിപ്പിക്കാനുമുള്ള നടപടിക്രമങ്ങൾ സ്വീകരിക്കാനും രാജ്യത്തിന്‍റെ രാഷ്‌ട്രീയഭാവിക്കായുള്ള പദ്ധതികൾ ആവിഷ്കരിക്കാനും സുഡാനികളുടെ ദുരിതം അവസാനിപ്പിക്കാനും തങ്ങൾ തയാറാണെന്ന് ആർഎസ്എഫ് പ്രസ്താവനയിൽ കഴിഞ്ഞ ദിവസം…

Read More

അമേരിക്ക നൽകിയ പിന്തുണയ്ക്ക് നന്ദി പ്രകടിപ്പിച്ചില്ല: യുക്രെയ്നെതിരേ രൂക്ഷവിമർശനവുമായി ഡോണൾഡ് ട്രംപ്

വാഷിംഗ്ടൺ: യുക്രെയ്നെതിരേ രൂക്ഷ വിമർശനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുക്രെയ്നെതിരേ വിമർശനവുമായി രംഗത്തെത്തിയത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ അമേരിക്ക നൽകിയ വലിയ പിന്തുണയ്ക്ക് പകരം യുക്രെയ്ൻ ഒരു തരത്തിലുള്ള നന്ദിയും പ്രകടിപ്പിച്ചില്ലെന്ന് ട്രംപ് ആരോപിച്ചു. യുക്രെയ്ൻ പ്രസിഡന്‍റ് സെലൻസ്കിയെ ട്രൂത്തിലൂടെ കടന്നാക്രമിക്കുകയായിരുന്നു യുഎസ് പ്രസിഡന്‍റ്. യുഎസിന്‍റെ മധ്യസ്ഥതയിൽ നടന്ന സമാധാന ഉടമ്പടിയുടെ രൂപരേഖ അംഗീകരിക്കാൻ ഒരാഴ്ചത്തെ സമയമാണ് യുക്രെയ്ൻ ഭരണകൂടത്തിന് ട്രംപ് നൽകിയിട്ടുള്ളത്. നവംബർ 27ന് മുൻപായി പദ്ധതി അംഗീകരിക്കാനാണ് നിർദേശം. സമാധാന ഉടമ്പടി അംഗീകരിച്ചില്ലെങ്കിൽ യുക്രെയ്ന് അമേരിക്ക നൽകി വന്നിരുന്ന സൈനിക, സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.  

Read More

യുഎൻ പരിഷ്കാരം അനിവാര്യം: ഇന്ത്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക കൂട്ടായ്മയിൽ മോദി

ജോഹന്നാസ്ബർഗ്: യുഎൻ രക്ഷാസമിതി പരിഷ്കരിക്കേണ്ടത് അനിവാര്യതയായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകരാജ്യങ്ങളെ നിയന്ത്രിക്കുന്ന ഈ സംവിധാനത്തിന്‍റെ മാറ്റത്തിനുള്ള വ്യക്തമായ സന്ദേശം ഇന്ത്യയും ബ്രസീലും ദക്ഷിണാഫ്രിക്കയും ചേർന്നു നൽകിക്കഴിഞ്ഞു. ലോകം പല തട്ടുകളിലായി വിഭജിക്കപ്പെട്ടിരിക്കുന്ന കാലഘട്ടത്തിൽ ഐക്യത്തിന്‍റെയും സഹകരണത്തിന്‍റെയും മാനവികതയുടെയും സന്ദേശം നൽകാൻ ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (ഐബിഎസ്എ) നേതാക്കൾക്കു കഴിയുമെന്നും ഐബിഎസ്എ ഉച്ചകോടിയിൽ മോദി വ്യക്തമാക്കി. രാജ്യസുരക്ഷ സംബന്ധിച്ച് മൂന്നു രാജ്യങ്ങളുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന് എൻഎസ്എ തലത്തിലുള്ള യോഗം ഉണ്ടാകണമെന്നും മോദി നിർദേശിച്ചു. ഭീകരതയ്കക്കെതിരേ കൂടുതൽ യോജിച്ച് പ്രവർത്തിക്കേണ്ടത് അനിവാര്യമാണ്.ഗൗരവതരമായ ഈ വിഷയത്തിൽ ഇരട്ടനിലപാടിന് സ്ഥാനമേയില്ലെന്നും ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസയുടെയും ബ്രസീൽ പ്രസിഡന്‍റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയുടെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Read More

സുപ്രധാന പ്രഖ്യാപനങ്ങളില്ലാതെ കാലാവസ്ഥാ ഉച്ചകോടി സമാപിച്ചു: ഫോസിൽ ഇന്ധന കാര്യത്തിൽ രാജ്യങ്ങൾക്കു തീരുമാനമെടുക്കാം

ബ്രസീലിയ: ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനു വാഗ്ദാനങ്ങളില്ലാതെ ബ്രസീലിൽ ചേർന്ന യുഎൻ കാലാവസ്ഥാ ഉച്ചകോടി (സിഒപി30) സമാപിച്ചു. എണ്ണ, പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങൾ കുറയ്ക്കുന്നതിനു രാജ്യങ്ങൾക്കു സ്വമേധയാ തീരുമാനം എടുക്കാമെന്ന ധാരണയാണ് ഉച്ചകോടിയിലുണ്ടായത്. ആഗോളതാപനത്തിനു കാരണമായ ഇവയുടെ ഉപയോഗം കുറയ്ക്കാൻ വ്യക്തമായ നിർദേശങ്ങൾ വേണമെന്നു യൂറോപ്യൻ യൂണിയനും ബ്രിട്ടനും അടക്കമുള്ള രാജ്യങ്ങൾ വാദിച്ചെങ്കിലും എണ്ണയുത്പാദക രാജ്യങ്ങളുടെ എതിർപ്പിനു മുന്നിൽ നിഷ്ഫലമായി. തങ്ങളുടെ സാന്പത്തികമേഖല വളരാൻ എണ്ണ, വാതക ഖനനം തുടരേണ്ടത് അനിവാര്യമാണെന്ന് സൗദി പോലുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടി. ആമസോൺ മഴക്കാടുകൾക്കു സമീപമുള്ള ബെലം നഗരത്തിൽ രണ്ടാഴ്ച നീണ്ട ഉച്ചകോടിയിൽ ഇരുനൂറു രാജ്യങ്ങളിൽനിന്നായി അന്പതിനായിരം പ്രതിനിധികൾ പങ്കെടുത്തു. പ്രസിഡന്‍റ് ട്രംപിന്‍റെ എതിർപ്പുമൂലം അമേരിക്കൻ പ്രതിനിധികൾ പങ്കെടുത്തില്ല. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദുരന്തഫലങ്ങൾ നേരിടുന്ന രാജ്യങ്ങൾ ഉച്ചകോടിയിലെ ധാരണയിൽ നിരാശ പ്രകടിപ്പിച്ചു. ഉച്ചകോടിക്ക് അധ്യക്ഷത വഹിച്ച ബ്രസീലിന്‍റെ ഇരട്ടത്താപ്പിനെതിരേയും…

Read More

ഷേക്ക് ഹസീന: വീണ്ടും ബംഗ്ലാദേശിന്‍റെ കത്ത്

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ ഇന്ത്യയിൽനിന്ന് നാടുകടത്തണമെന്ന ആവശ്യവുമായി ബംഗ്ലാദേശിലെ മുഹമ്മദ് യൂനസ് സർക്കാർ വീണ്ടും കേന്ദ്രസർക്കാരിനു കത്തയച്ചു. ബംഗ്ലാദേശിലെ ഇന്‍റർനാഷണൽ ക്രൈംസ് ട്രബ്യൂണൽ (ഐസിടി-ബിഡി) ഷേക്ക് ഹസീനയ്ക്കു വധശിക്ഷ വിധിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യക്ക് കത്തയച്ചതെന്ന് വിദേശകാര്യ ഉപദേശകൻ തൗഹിദ് ഹസനെ ഉദ്ധരിച്ച് ബംഗ്ലാദേശ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 17നാണ് 78 കാരിയായ ഹസീനയ്ക്കു ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ചത്. ബംഗ്ലാദേശിലെ ആഭ്യന്തരയുദ്ധത്തിനിടെ നടത്തിയ കുറ്റകൃത്യങ്ങളുടെ പേരിലാണു നടപടിയെന്നു കോടതി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞവർഷം ഓഗസ്റ്റിൽ നടന്ന പ്രക്ഷോഭത്തിലാണ് ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് സർക്കാർ അധികാരഭൃഷ്ടരായത്. ഇതോടെ ഷേക്ക് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്യുകയായിരുന്നു.

Read More

ഞങ്ങളോ ശത്രുക്കൾ? ട്രംപ്-മംദാനി കൂടിക്കാഴ്ചയിൽ പ്രകടമായത് സൗഹൃദം

വാഷിംഗ്ടൺ ഡിസി: കീരിയും പാന്പും പോലെ പ്രസ്താവനകളിലൂടെ പരസ്പരം ആക്രമിച്ചിരുന്ന യുഎസ് പ്രസിഡന്‍റ് ട്രംപും ന്യൂയോർക്കിലെ മേയറായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ വംശജൻ സൊഹ്റാൻ മംദാനിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച അപ്രതീക്ഷിതമാംവിധം സൗഹൃദപരമായി. ‘നൂറു ശതമനം കമ്യൂണിസ്റ്റ് വട്ടൻ’ എന്നുവിളിച്ച് ഒരിക്കൽ അധിക്ഷേപിച്ച മംദാനി തന്നെ അദ്ഭുതപ്പെടുത്തിയെന്ന് വൈറ്റ്ഹൗസിലെ ഓവൽ ഓഫീസിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപ് പറഞ്ഞു. അഭിപ്രായവ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും അവ ഒഴിവാക്കി ന്യൂയോർക്ക് നഗരത്തിനുവേണ്ടിയുള്ള പൊതുകാഴ്ചപ്പാടുകൾ ചർച്ച ചെയ്യാൻ ട്രംപ് തയാറായതിനെ വിലമതിക്കുന്നതായി മംദാനി പറഞ്ഞു. ട്രംപ് കസേരയിൽ ഇരുന്നും മംദാനി അരികിൽ നിന്നുമാണ് മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തത്. മംദാനിയുടെ ചില ഐഡിയകൾ തനിക്കുമുണ്ടെന്നു ട്രംപ് പറഞ്ഞു. ട്രംപ് ഏകാധിപതിയും ഫാസിസ്റ്റുമാണെന്ന മംദാനിയുടെ മുൻ വിമർശനങ്ങൾ മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ഈ ഘട്ടത്തിൽ മംദാനിയെ പ്രതിരോധിക്കുന്ന സമീപനമാണു ട്രംപ് സ്വീകരിച്ചത്. ഫാസിസ്റ്റ് എന്നതിനേക്കാൾ മോശമായ വിശേഷണം തനിക്ക് ആളുകൾ…

Read More