വാഷിംഗ്ടൺ: ഇറാന് ആണവായുധം നിര്മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉത്തരവിട്ടാല്‍ രണ്ടാഴ്ചയ്ക്കുള്ളിൽ അത് സാധ്യമാകുമെന്നും അമേരിക്ക. ഇറാന്റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. “ഒരു ആണവായുധം നിർമിക്കാൻ ഇറാന് ആവശ്യമായതെല്ലാമുണ്ട്. അവർക്ക് വേണ്ടത് പരമോന്നത നേതാവിന്റെ തീരുമാനം മാത്രമാണ്’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗിനിടെ പറഞ്ഞു. ഇത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയാണ്. ഇറാനുമായുള്ള നയതന്ത്ര പരിഹാരത്തിന് വാതിൽ തുറന്നിട്ടുണ്ടെങ്കിലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്റെ പ്രധാന മുൻഗണന. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുകയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തിലുള്ള കരാറുകളാണ് വേണ്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ-ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്റാനും…
Read MoreCategory: NRI
ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ തിരിച്ചുപോക്ക് വൈകും
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്റെ തിരിച്ച് പോക്ക് വൈകും. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തതാണ് തിരികെ പോക്ക് വൈകാന്‍ കാരണം. ഇന്നലെ ബ്രിട്ടനില്‍ നിന്നുളള എന്‍ജിനീയര്‍മാരുടെ വിദഗ്ധ സംഘം വിമാനം പരിശോധിച്ചെങ്കിലും തകാര് പരിഹരിക്കാനായില്ല. ലോകത്തിലെ ഏറ്റവും കുടുതല്‍ വിലപ്പിടിപ്പുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു സമുദ്ര പരിശീലനത്തിടെ പറന്നുയര്‍ന്ന എഫ് 35 ബി എന്ന യുദ്ധക്കപ്പലാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിമാനം നിലത്തിറക്കിയത്.
Read Moreവടക്കേ അമേരിക്കയിലെ കൊടുമുടിയില്‍ കുടുങ്ങിയ പന്തളം സ്വദേശി സുരക്ഷിതൻ
പത്തനംതിട്ട: വടക്കേ അമേരിക്കയിലെ ഡെനാലി കൊടുമുടിയിൽ കുടങ്ങിയ പര്വതാരോഹകന് പന്തളം പൂഴിക്കാട് സ്വദേശി ഷെയ്ഖ് ഹസന് ഖാന് സുരക്ഷിതനെന്ന വിവരം ലഭിച്ചു. കഴിഞ്ഞ പത്തിന് ഡെനാലി കൊടുമുടിയിലേക്കുള്ള രണ്ടാം യാത്രയിലാണ് ഹസന് കുടുങ്ങിയത്. 2023 ജൂണ്‍ 12ന് ഇന്ത്യന്‍ സമയം രാവിലെ പത്തിനാണ് ഇതിനു മുമ്പ് ഖാന് ഡെനാലി കൊടുമുടിയുടെ നെറുകയിലെത്തി ദേശീയ പതാക ഉയര്‍ത്തിയത്. 21 ദിവസം കൊണ്ടാണ് ഡെനാലിയുടെ ഉയരങ്ങളിലെത്തിയത്. 35,000 യുഎസ് ഡോളറാണ് (ഏകദേശം 28,70,000 രൂപ) ഡെനാലി കീഴടക്കാന്‍ ചെലവായത്. ബാങ്ക് വായ്പയിലൂടെയും സുഹൃത്തുക്കളില്‍നിന്ന് കടം വാങ്ങിയുമാണ് പര്‍വതാരോഹണത്തിനു ചെലവ് കണ്ടെത്തുന്നത്. കിളിമഞ്ജാരോ, എവറസ്റ്റ് ഉള്‍പ്പെടെ ഏഴ്പര്വതങ്ങള് കീഴടക്കിയതിനു പിന്നാലെയാണ് ഡെനാലിയിലെത്തിയത്. വടക്കേ അമേരിക്കയിലെ അലാസ്കയിലുള്ള ഡെനാലി കൊടുമുടിക്ക് 20,310 അടി ഉയരമുണ്ട്. ചെന്നൈ സ്വദേശിയായ സുഹൃത്തിനൊപ്പമാണ് കഴിഞ്ഞ പത്തിന് ഖാൻ കൊടുമുടിയുടെ ബേസ് ക്യാമ്പിലെത്തിയത്. അന്നു ബന്ധുക്കളുമായി സംസാരിച്ച ശേഷം…
Read Moreഇറാനിൽനിന്ന് 779 കോടി രൂപ ഹാക്കിംഗ് സംഘം മോഷ്ടിച്ചെന്ന്
ടെൽ അവീവ്: ഇറാനിലെ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചായ നൊബിടെക്സ് ആക്രമിച്ച് 90 മില്യൺ യുഎസ് ഡോളർ (ഏകദേശം 779,53,05,000 രൂപ) കവർച്ച ചെയ്തെന്ന അവകാശവാദവുമായി ഇസ്രയേൽ ബന്ധമുള്ള ഹാക്കിംഗ് സംഘമായ പ്രിഡേറ്ററി സ്പാരോ. ഇറാന്റെ ഔദ്യോഗിക ബാങ്കായ സെപായുടെ ഡാറ്റ ഹാക്ക് ചെയ്ത് നശിപ്പിച്ചതായി പ്രിഡേറ്ററി സ്പാരോ നേരത്തെ അവകാശപ്പെട്ടിരുന്നു. ക്രിപ്റ്റോ സംബന്ധിയായ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന കൺസൾട്ടൻസിയായ എലിപ്റ്റിക് വിശദമാക്കുന്നത് ഹാക്കർമാരുടെ അക്കൗണ്ടുകളിലേക്ക് 90 മില്യൺ ഡോളർ ക്രിപ്റ്റോ കറൻസി നോബിടെക്സിൽനിന്ന് അയച്ചതായി വ്യക്തമായിട്ടുണ്ടെന്നാണ്. വാനിറ്റി അഡ്രസുകളിൽ ഹാക്കർമാർ ഇവ സൂക്ഷിക്കുന്നത് മൂലം ഇവയുടെ ക്രിപ്റ്റോഗ്രാഫിക് കീ ഉണ്ടാവില്ലെന്നും എലിപ്റ്റിക് നിരീക്ഷിച്ചു.
Read Moreവലിയ വിമാന സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ
ന്യൂഡൽഹി: വലിയ വിമാനങ്ങൾ ഉപയോഗിച്ചുള്ള അന്താരാഷ്ട്ര സർവീസുകൾ എയർ ഇന്ത്യ 15 ശതമാനം കുറച്ചു.പ്രവർത്തനങ്ങളിൽ സ്ഥിരത കൈവരിക്കുന്നതിനും യാത്രക്കാർക്കുണ്ടാകുന്ന തടസങ്ങൾ പമാവധി കുറയ്ക്കാനും കാര്യക്ഷമത ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് നടപടിയെന്നു സൂഹമാധ്യമങ്ങളിലെ കുറിപ്പിൽ എയർ ഇന്ത്യ വ്യക്തമാക്കി. അഹമ്മദാബാദ് വിമാന ദുരന്തത്തിൽ ദുഃഖാചരണം തുടരുന്നതിനിടയിലാണ് എയർ ഇന്ത്യ ഇക്കാര്യം വിശദമാക്കിയത്.അഹമ്മദാബാദിലെ അപകടകാരണം എന്താണെന്ന് കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ഡിജിസിഎ എയർ ഇന്ത്യയുടെ ബോയിംഗ് 787-8/9 വിമാനങ്ങളിൽ സുരക്ഷാ പരിശോധന നടത്തി. 33 വിമാനങ്ങളിൽ 26 എണ്ണത്തിന്റെ പരിശോധന പൂർത്തിയായെന്നും ഇവ സർവീസുകൾ നടത്താൻ തയാറാണെന്നും എയർ ഇന്ത്യ അറിയിച്ചു. ശേഷിച്ച വിമാനങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന നടക്കും. എയർ ഇന്ത്യ സ്വന്തം നിലയ്ക്കും ബോയിംഗ് 777 വിമാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്.
Read Moreഓപ്പറേഷൻ സിന്ധു ; ഇറാനിൽനിന്ന് ആദ്യസംഘം ഡൽഹിയിലെത്തി; തിരിച്ചെത്തിയത് 110 പേർ
ന്യൂഡൽഹി: ഇസ്രയേൽ-ഇറാൻ യുദ്ധസാഹചര്യത്തിൽ ഇറാനിൽനിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ഡൽഹിയിലെത്തി. “ഓപ്പറേഷൻ സിന്ധു’വിന്റെ ഭാഗമായി അർമേനിയയുടെ തലസ്ഥാനമായ യെരേവാനിൽനിന്ന് 110 യാത്രക്കാരുമായി പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് ഇന്നു പുലർച്ചെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിദേശകാര്യസഹമന്ത്രി കീർത്തിവർധൻ സിംഗ് ഉൾപ്പെടെ ഉന്നത ഉദ്യോഗസ്ഥർ ഇവരെ സ്വീകരിച്ചു.തിരിച്ചെത്തിയവരിൽ 90പേരും ജമ്മു കാഷ്മീരിൽനിന്നുള്ള വിദ്യാർഥികളാണ്. ഡൽഹിയിൽനിന്ന് ശ്രീനഗറിലേക്കുള്ള വിമാന ടിക്കറ്റുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാർ സൗജന്യമായി ചെയ്തുകൊടുക്കും. ഇറാനിൽ 13,000ത്തിലധികം ഇന്ത്യൻ വിദ്യാർഥികളുണ്ടെന്നാണ് കണക്ക്. ഇതിൽ ഭൂരിപക്ഷവും മെഡിക്കൽ വിദ്യാർഥികളാണ്. ആദ്യസംഘത്തിൽ മലയാളികൾ ആരുമില്ലെന്ന് നോർക്ക വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 12 മലയാളി വിദ്യാർഥികൾ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഇവരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റും. തിരിച്ചെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. കൂടുതൽപേർ അടുത്തദിവസങ്ങളിൽ മടങ്ങിയെത്തുമെന്ന് അധികൃതർ വ്യക്തമാക്കി. ടെഹ്റാനിൽനിന്ന് 148 കിലോമീറ്റർ അകലെയുള്ള ക്വോമിലേക്ക് 600 ഇന്ത്യൻ വിദ്യാർഥികളെ ഒഴിപ്പിച്ചിട്ടുണ്ട്. ചിലർ സ്വമേധയാ ടെഹ്റാനിൽനിന്നു വിവിധ അതിർത്തികളിലേക്ക്…
Read Moreജറുസലേമിലെ യുഎസ് എംബസി മൂന്നു ദിവസം അടച്ചിടും
ജറുസലേം: ജറുസലേമിലെ യുഎസ് എംബസി ഇന്നുമുതൽ വെള്ളിയാഴ്ച വരെ അടച്ചിടുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ഇസ്രയേലിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണു നടപടി. ‘സുരക്ഷാസാഹചര്യം കണക്കിലെടുത്ത് ഇസ്രയേൽ ഹോം ഫ്രണ്ട് കമാൻഡ് നൽകിയ മാർഗനിർദേശങ്ങൾ പാലിച്ച്, ജറുസലേമിലെ യുഎസ് എംബസി അടച്ചിടും. ഇതിൽ ജറുസലേമിലെയും ടെൽ അവീവിലെയും കോൺസുലാർ വിഭാഗങ്ങളും ഉൾപ്പെടുന്നു’. – സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പറഞ്ഞു.
Read Moreഇന്ത്യ-കാനഡ ബന്ധം പുനഃസ്ഥാപിക്കാൻ ധാരണ
ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്രബന്ധം പുനഃസ്ഥാപിക്കാൻ ധാരണ. ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനന്ത്രി മാര്‍ക്ക് കാര്‍ണിയും തമ്മിൽ നടന്ന ചര്‍ച്ചയിലാണ് ഇതുസസംബന്ധിച്ച തീരുമാനം. ഇന്ത്യയും കാനഡയും പുതിയ ഹൈക്കമ്മീഷണര്‍മാരെ നിയമിക്കാനും ധാരണയായി. ഇരുരാജ്യങ്ങളിലെയും പൗരന്മാർക്കും ബിസിനസുകൾക്കും നയതന്ത്രസേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം. ജി7 ഉച്ചകോടിയിൽ ഇരു രാഷ്ട്രനേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തി. കൂടിക്കാഴ്ച മികച്ചതായിരുന്നുവെന്നു പ്രധാനമന്ത്രി മോദി എക്സിൽ കുറിച്ചു. ഒരു ദശാബ്ദത്തിനുശേഷമാണ് മോദി കാനഡയിലെത്തുന്നത്.
Read Moreഇറാനെ ആക്രമിക്കാൻ അമേരിക്കയും: യുദ്ധവിമാനങ്ങളും കപ്പലുകളും തയാർ
വാഷിംഗ്ടണ്‍: ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ അമേരിക്ക നേരിട്ട് ഇടപെട്ടേക്കുമെന്നു റിപ്പോർട്ട്. ഇസ്രയേലിനൊപ്പം ചേർന്ന് ഇറാനിലെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കാനാണു യുഎസ് പദ്ധതി എന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അമേരിക്കൻ ഉദ്യോഗസ്ഥർ ഇതുസംബന്ധിച്ച ആശയവിനിമയം നടത്തിയെന്നും റിപ്പോർട്ടുണ്ട്. ദേശീയ സുരക്ഷാ സംഘവുമായി വൈറ്റ് ഹൗസിൽ വച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒന്നര മണിക്കൂർ നീണ്ട ചർച്ച നടത്തി. അതിനിടെ മധ്യപൂർവദേശത്ത് യുഎസ് കൂടുതൽ യുദ്ധവിമാനങ്ങൾ വിന്യസിക്കാൻ നീക്കം തുടങ്ങി. എഫ് 16, എഫ് 22, എഫ് 35 യുദ്ധവിമാനങ്ങളാണ് യുഎസ് വിന്യസിക്കുന്നതെന്നാണു സൂചന. വിമാനവാഹിനി കപ്പലുകളും ബാലിസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലുകളും മേഖലയിൽ വിന്യസിക്കുമെന്നും സൂചനയുണ്ട്. ഏരിയൽ ഇന്ധന ടാങ്കുകൾ സംഘർഷ മേഖലയിലേക്കു തിരിച്ചു. ഇസ്രയേൽ വിമാനങ്ങൾക്ക് ആകാശത്ത് ഇന്ധനം നിറയ്ക്കുന്നതിനാണിതെന്നു കരുതുന്നു. മധ്യപൂർവദേശത്തുള്ള യുഎസ് സൈനികരുടെ സുരക്ഷ കണക്കിലെടുത്താണ്…
Read More‘കീഴടങ്ങില്ല, യുദ്ധം തുടങ്ങാം’: ട്രംപിന്റെ അന്ത്യശാസനം തള്ളി ഖമനയി
ടെഹ്റാൻ: നിരുപാധികം കീഴടങ്ങണമെന്ന ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാൻ തള്ളി. ശത്രുവിനുമുന്നിൽ കീഴടങ്ങാൻ ഉദ്ദേശിക്കുന്നില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി പറഞ്ഞു. ഇസ്രയേലിന് ശക്തമായ മറുപടി നൽകുമെന്നും ഞങ്ങൾ ഒരു ദയയും കാണിക്കില്ലെന്നും പറഞ്ഞ ഖമനയി, യുദ്ധം ആരംഭിക്കുന്നു എന്ന സൂചനയും സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നൽകി. “അലി ഖൈബറിലേക്ക് മടങ്ങി,” എന്നാണ് പോസ്റ്റ് പറയുന്നതെന്ന് ഇറാൻ ഇന്റർനാഷണൽ വാർത്താ ഏജൻസി ചൂണ്ടിക്കാട്ടി. ഷിയ ഇസ് ലാമിലെ ആദ്യ ഇമാമിനെയും ഏഴാം നൂറ്റാണ്ടിൽ ജൂത പട്ടണമായ ഖൈബർ കീഴടക്കിയതിനെയും പരാമർശിക്കുന്നതാണ് ഈ പ്രസ്താവനയെന്ന് ദി ടൈംസ് ഓഫ് ഇസ്രയേലും റിപ്പോർട്ട് ചെയ്തു. തലയ്ക്കു മുകളിൽ ആകാശത്ത് അഗ്നിജ്വാലകൾ പടരുന്ന, കൊട്ടാരം പോലുള്ള ഒരു കവാടത്തിലേക്ക് വാളുമായി പ്രവേശിക്കുന്ന ഒരു മനുഷ്യന്റെ ചിത്രമാണ് പോസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Read More