പശ്ചിമേഷ്യയിലെ യുദ്ധഭീതിയൊഴിയുന്നു: അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ ചൊവ്വാഴ്ച ഖത്തറില്‍

ടെഹ്‌റാന്‍: അമേരിക്ക-ഇറാന്‍ സംഘര്‍ഷം അവസാനിക്കുന്നതായി സൂചന. മേഖലയിലെ വെടിനിര്‍ത്തല്‍ ധാരണ പോലും അനിശ്ചിതത്വത്തിലാക്കിയ നേരിട്ടുള്ള ഏറ്റുമുട്ടലുകള്‍ ഒഴിവാക്കാന്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി രാജ്യാന്തര മാധ്യമമായ “ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. സംഘര്‍ഷം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി നാളെ ഖത്തറിലെ ദോഹയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സമാധാന ചര്‍ച്ചകള്‍ നടന്നേക്കുമെന്നാണ് വിവരം. വെടിനിര്‍ത്തലിന് പിന്നാലെ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത സൈനിക സംഘര്‍ഷങ്ങള്‍ക്കൊടുവിലാണ് പുതിയ നയതന്ത്ര നീക്കം. തന്ത്രപ്രധാനമായ ഹോര്‍മൂസ് കടലിടുക്കിലെ കപ്പലാക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാന്‍റെ സിരിക്, ഖഷം ദ്വീപുകളിലെ പത്ത് കേന്ദ്രങ്ങളില്‍ അമേരിക്ക മിസൈല്‍ വര്‍ഷിച്ചിരുന്നു. ഇതിന് മറുപടിയായി ബഹ്‌റൈനിലെ യുഎസ് അഞ്ചാം കപ്പല്‍പ്പട താവളത്തിലും കുവൈത്തിലെ അലി അല്‍ സലിം വ്യോമതാവളത്തിലും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തി. രണ്ട് ദിവസമായി നടന്ന സംഘര്‍ഷത്തില്‍ എട്ട് അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചതായി ഇറാന്‍ അവകാശപ്പെടുകയും ചെയ്തിരുന്നു.

Read More

വെനസ്വേലയിലെ ഭൂകമ്പം; ഗൂഗിളിന്‍റെ മുന്നറിയിപ്പ് ലക്ഷങ്ങൾക്കു തുണയായി

കാരക്കാസ്: വെനസ്വേലയിൽ കഴിഞ്ഞദിവസമുണ്ടായ ശക്തമായ ഭൂകന്പത്തിൽ ആളപായം കുറയ്ക്കാൻ സഹായകമായത് ഗൂഗിളിന്‍റെ മുന്നറിയിപ്പ്. ഭൂകന്പത്തിന് ഏതാനും സെക്കൻഡുകൾക്കുമുന്പ് ദശലക്ഷക്കണക്കിന് ആൻഡ്രോയ്ഡ് ഫോണുകളിലേക്കാണ് ഗൂഗിളിന്‍റെ അടിയന്തര മുന്നറിയിപ്പ് സന്ദേശമെത്തിയത്. ഈ ഏതാനും സെക്കൻഡുകൾ വലിയൊരു ദുരന്തത്തിൽനിന്നാണ് പലരെയും രക്ഷിച്ചത്. ഇതോടെ, പ്രകൃതിദുരന്തങ്ങളിൽനിന്ന് മനുഷ്യജീവൻ രക്ഷിക്കാൻ സാങ്കേതികവിദ്യ എത്രത്തോളം സഹായിക്കുമെന്ന ചർച്ചകൾ ലോകമെമ്പാടും വീണ്ടും സജീവമായിരിക്കുകയാണ്. ഗൂഗിൾ ഭൂകമ്പം മുൻകൂട്ടി പ്രവചിക്കുകയല്ല ചെയ്തതെന്ന് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നു. പകരം, ഭൂകമ്പത്തിന്‍റെ ആദ്യ ചലനങ്ങൾ അതിവേഗം തിരിച്ചറിയുകയും ശക്തമായ കുലുക്കം അനുഭവപ്പെടുന്നതിന് തൊട്ടുമുമ്പ് ആ പ്രദേശത്തുള്ളവർക്ക് മുന്നറിയിപ്പ് നൽകുകയുമാണ് ചെയ്തത്.ഗൂഗിളിന്‍റെ ‘ആൻഡ്രോയിഡ് എർത്ത്ക്വേക്ക് അലർട്ട് സിസ്റ്റം’ ആണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകളെ ഒരു ഭീമൻ സെൻസർ ശൃംഖലയായി മാറ്റിയാണ് ഗൂഗിൾ ഇതു സാധ്യമാക്കുന്നത്.സ്മാർട്ട്ഫോണുകളിലുള്ള ‘ആക്സിലറോമീറ്റർ’എന്ന ചലന സെൻസറുകളാണ് ഇവിടെ രക്ഷകരാകുന്നത്. ഭൂകമ്പമുണ്ടാകുമ്പോൾ ആദ്യം…

Read More

വെനിസ്വേലയിലെ ഭൂകമ്പം: 235 മൃതദേഹങ്ങൾ കണ്ടെത്തി

കാരക്കസ്: വെനസ്വേലയിലെ ഇരട്ട ഭൂകമ്പത്തിൽ 235 മൃതദേഹങ്ങൾ കണ്ടെത്തി. പതിനായിരത്തിലേറെ പേരെ കാണാനില്ല. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ 200 ലധികം പേർ കുടുങ്ങിക്കിടക്കുന്നു എന്നാണ് അധികൃതരുടെ നിഗമനം. 1,500 ലധികം പേർ പരിക്കുകളോടെ ആശുപത്രിയിലാണ്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ബുധനാഴ്ച വൈകുന്നേരമാണ് മിനിറ്റുകളുടെ ഇടവേളയിൽ 7.2 ഉം 7.5 ഉം രേഖപ്പെടുത്തിയ ഇരട്ട ഭൂചലനം വൻ നാശം വിതച്ചത്. ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ ഭൂചലനമാണ് വെനസ്വേല നേരിട്ടത്. 200 ലേറെ ബഹുനില കെട്ടിടങ്ങൾ നിലംപതിച്ചുവെന്നാണ് ഇതുവരെയുള്ള കണക്കുകൾ. രാജ്യത്തെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ എയർപോർട്ടിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് വിമാന സർവീസുകൾ പൂർണമായി നിർത്തിവച്ചു. മൃതദേഹങ്ങൾ കണ്ടെടുക്കുന്നതിനു പകരം കെട്ടിടങ്ങൾക്കുള്ളിൽ ജീവനോടെ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. ഭൂചലനത്തെ തുടർന്ന് വെനസ്വേലൻ ആക്ടിംഗ് പ്രസിഡന്‍റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തകർന്ന…

Read More

പാരീസിൽ കടുത്ത ഉഷ്ണതരംഗം: പൊതുസ്ഥലങ്ങളിൽ മദ്യപാനത്തിനും മദ്യവിൽപ്പനയ്ക്കും നിരോധനം

പാരീസ്: ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിൽ ഉഷ്ണതരംഗം തുടരുന്ന പശ്ചാതലത്തിൽ പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നതിനും മദ്യം വിൽക്കുന്നതിനും അധികൃതർ കർശന നിരോധനം ഏർപ്പെടുത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ പുതിയ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുമെന്ന് പാരീസ് പോലീസ് പ്രിഫെക്ട് പാട്രിസ് ഫോർ അറിയിച്ചു. കടുത്ത ചൂട് കാരണം പാരീസിലെയും സമീപപ്രദേശങ്ങളിലെയും ആശുപത്രികളിൽ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മുതൽ പൊതുസ്ഥലങ്ങളിൽ മദ്യം ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചത്. മദ്യപാനം നിരോധനത്തിന് പുറമേ, വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ മദ്യവിൽപ്പന നടത്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടുത്ത വെയിലുള്ള സാഹചര്യത്തിൽ മദ്യം ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പാരീസ് പോലീസ് പ്രിഫെക്ട് വ്യക്തമാക്കി.

Read More

ഹോര്‍മുസ് കടന്നത് 172 കപ്പലുകള്‍

ദുബായ്: യുഎസ് -ഇറാന്‍ സമാധാന കരാര്‍ ഒപ്പുവച്ചതിനു പിന്നാലെ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയത് 172 കപ്പലുകള്‍. ശനിയാഴ്ച മാത്രം 42 കപ്പലുകള്‍ ഹോര്‍മുസ് കടന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് ഹോര്‍മുസിലൂടെ കപ്പല്‍ ഗതാഗതം ആരംഭിച്ചത്. പശ്ചിമേഷ്യന്‍ യുദ്ധത്തിനു മുമ്പ് ഹോര്‍മുസിലൂടെ ദിവസവും ശരാശരി 138 കപ്പലുകള്‍ സഞ്ചരിച്ചിരുന്നു. സമാധാന കരാർ ഒപ്പിട്ടതിനു പിന്നാലെ ഇന്ത്യയിലേക്കുള്ള 11 കപ്പലുകൾ ഹോർമുസിലൂടെ കടന്നുപോയി. ഇതിൽ ഇന്ത്യൻ പതാകയേന്തിയ മൂന്ന് എണ്ണ ടാങ്കറുകളും ഒരു വിദേശ പതാകയേന്തിയ ഒരു എൽപിജി കാരിയറും വളം കയറ്റിയ കപ്പലുകളും ഉൾപ്പെടുന്നു.

Read More

വിമാനത്തിൽ വച്ച് ഫ്ലൈറ്റ് അറ്റൻഡന്‍റിനെ ശല്യം ചെയ്ത യുവാവിന് തടവ് ശിക്ഷയും 93,000 രൂപ പിഴയും

സിംഗപ്പുർ: തായ്‍ലൻഡിൽ നിന്നും സിംഗപ്പുരിലേക്കുള്ള യാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിനെ കയറിപ്പിടിച്ച ഇന്ത്യക്കാരന് തടവ് ശിക്ഷ. കൂടാതെ 93,000 രൂപ ഇരയ്ക്ക് നൽകാനും സിംഗപ്പുർ കോടതി വിധിച്ചു. വിമാന ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുറ്റം സമ്മതിച്ചതിനെ തുടർന്നാണ് ഇന്ത്യക്കാരനായ ആകാശ് തിവാരിക്ക് (35) ആറ് മാസം തടവും പിഴയും (982 ഡോളർ) വിധിച്ചത്. കഴിഞ്ഞ ഫെബ്രുവരി 9 ന് ആകാശ്, നാല് സുഹൃത്തുക്കളോടൊപ്പം തായ്‌ലൻഡിൽ നിന്ന് സിംഗപ്പുരിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് സ്ഥിരീകരിക്കാനായി ജീവനക്കാരി ആകാശിനെയും സുഹൃത്തുക്കളെയും സമീപിച്ചപ്പോഴാണ് മോശമായി പെരുമാറിയത്. സംഭാഷണത്തിനിടെ ആകാശ് യുവതിയുടെ ശരീരത്തിൽ ക‍യറിപ്പിടിച്ചു. ഇവർ ഇക്കാര്യം എയർക്യൂവിന്‍റെ ചീഫിനോട് പരാതിപ്പെട്ടു. ഈ സംഭവത്തിന് ശേഷം യാത്രക്കാരിൽ നിന്നും ട്രേകൾ തിരിച്ചെടുക്കുന്നതിനിടെ ആകാശ് വീണ്ടും യുവതിയെ ശല്യം ചെയ്തു. പിന്നാലെ എയർഹോസ്റ്റസ് ഇത് ചോദ്യം ചെയ്തു. എന്നാൽ മാപ്പ് പറയുന്നതിന് പകരം…

Read More

മരുഭൂമിയെ കീറിമുറിച്ച് ഇത്തിഹാദ് റെയിൽ “കൂകിപ്പായാൻ’ ഇനി ദിവസങ്ങൾ മാത്രം

അബുദാബി∙ എമിറേറ്റുകളെ തമ്മിൽ ബന്ധിപ്പിച്ച് യുഎഇ ഒരുക്കുന്ന സ്വപ്ന പദ്ധതിയായ ഇത്തിഹാദ് റെയിലിന്‍റെ യാത്രാ ട്രെയിൻ സർവീസുകൾക്ക് ഈ മാസം 30ന് പച്ചക്കൊടി ഉയരും. അബുദാബിക്കും ഫുജൈറയ്ക്കും ഇടയിലാണ് ആദ്യ സർവീസ്. അബുദാബി മുഹമ്മദ് ബിൻ സായിദ് സിറ്റിയിലെ പുതിയ പാസഞ്ചർ ട്രെയിൻ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇത്തിഹാദ് റെയിലിന്‍റെ ഔദ്യോഗിക യാത്രാ ശൃംഖല സെപ്റ്റംബർ 30ന് ഔദ്യോഗികമായി ലോഞ്ച് ചെയ്യും. സർവീസ് ആരംഭിക്കുന്നുവെന്ന വാർത്ത പരന്നതോടെ ഓൺലൈൻ ബുക്കിംഗ് സൈറ്റിൽ നിന്നും നൂറുകണക്കിനാളുകൾ ടിക്കറ്റ് എടുത്തു തുടങ്ങി. പലദിവസങ്ങളിലും സീറ്റുകൾ ലഭ്യമല്ലെന്ന അറിയിപ്പാണ് സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കംഫർട്ട് ക്ലാസിൽ 55 ദിർഹവും പ്രീമിയം ക്ലാസിൽ 120 ദിർഹവുമാണ് വൺവേ നിരക്ക്. അബുദാബിയിൽ നിന്ന്…

Read More

നീരവ് മോദിക്ക് വീണ്ടും തിരിച്ചടി: ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 100 കോടിയിലധികം രൂപ നൽകാൻ ലണ്ടൻ കോടതി ഉത്തരവ്

ലണ്ടൻ: തടവിൽ കഴിയുന്ന വിവാദ വജ്രവ്യാപാരിയും ഇന്ത്യൻ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയതുമായ നീരവ് മോദിക്ക് യുകെയിൽ പുതിയ നിയമപരമായ തിരിച്ചടി. ദുബായ് ആസ്ഥാനമായുള്ള കമ്പനിക്ക് നൽകിയ വായ്പയുമായി ബന്ധപ്പെട്ട കേസിൽ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 10.7 ദശലക്ഷം യുഎസ് ഡോളർ (100 കോടിയിലധികം രൂപ) തിരികെ നൽകാൻ ലണ്ടനിലെ സർക്യൂട്ട് കൊമേഴ്സ്യൽ കോടതി ഉത്തരവിട്ടു. 2012-ൽ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ‘ഫയർസ്റ്റാർ ഡയമണ്ട് എഫ്ഇസഡ്ഇ’ എന്ന ദുബായ് കമ്പനിക്ക് ബാങ്ക് ഓഫ് ഇന്ത്യ വായ്പ അനുവദിച്ചിരുന്നു. വായ്പ തിരിച്ചടച്ചില്ലെങ്കിൽ വ്യക്തിപരമായി ഉത്തരവാദിയായിരിക്കുമെന്ന് കാണിച്ച് 2012 ഓഗസ്റ്റിൽ നീരവ് മോദി ഒപ്പിട്ടുനൽകിയ വ്യക്തിഗത ഗ്യാരണ്ടിയുടെ അടിസ്ഥാനത്തിലാണ് കോടതി ഇപ്പോൾ വിധി പ്രസ്താവിച്ചത്. വായ്പയുടെ അസ്സൽ തുകയായ 4.1 ദശലക്ഷം ഡോളറും (ഏകദേശം 38.9 കോടി രൂപ), ഇതിന്മേൽ ബാങ്ക് ഈടാക്കിയ പലിശയും ചേർത്താണ് മൊത്തം തുക 10.7 ദശലക്ഷം…

Read More

ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണം, യുഎസിനെ ആശ്രയിക്കുന്നത് നിർത്തണം: ബെന്യാമിൻ നെതന്യാഹു

വെസ്റ്റ് ബാങ്ക്: ഇസ്രയേലിന്‍റെ ആയുധ ഉത്പാദന ശേഷി വികസിപ്പിക്കണമെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെസ്റ്റ് ബാങ്കിലെ ഗൂഷ് എറ്റ്സിയോൺ കുടിയേറ്റ മേഖലയിൽ യുദ്ധവിദഗ്ധരുമായി സംസാരിക്കവേയാണ് നെതന്യാഹുവിന്‍റെ പ്രതികരണം. ഇറാനെതിരേയുള്ള പോരാട്ടത്തിൽ യുഎസിനെ ആശ്രയിക്കുന്നത് നിർത്തണമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ സുഹൃത്തുക്കളിൽനിന്ന് ലഭിച്ച പിന്തുണയ്ക്ക് നെതന്യാഹു നന്ദി പറയുകയും ചെയ്തു. നമുക്ക് നമ്മുടേതായ സ്വതന്ത്രമായ ആയുധോത്പാദന സംവിധാനം ആവശ്യമാണ്. സ്വന്തം ആയുധങ്ങൾ നമ്മൾ നിർമിച്ചേ തീരൂ. ഇറാനെയും അവരുടെ ആശ്രിത സംഘങ്ങളെയും നമ്മൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആക്രമണം ഇതുവരെ അവസാനിച്ചിട്ടില്ല. 30 വർഷം കഴിയുമ്പോൾ നാം എവിടെയായിരിക്കും എന്നത് നമ്മുടെ ശക്തിയെ ആശ്രയിച്ചിരിക്കും. മറ്റുള്ളവരെ ആശ്രയിക്കുന്നതിൽനിന്ന് മോചനം നേടണം. കൂടുതൽ കരുത്ത് ആർജിക്കണമെങ്കിൽ കൂടുതൽ സാങ്കേതികവിദ്യ ഉൾക്കൊള്ളണം. കമാൻഡർമാരുടെ കൂടുതൽ തലമുറകളെ പരിശീലിപ്പിക്കണം. നമ്മുടെ ഭാവി നിർണയിക്കുന്നത് ഇതൊക്കെയാണ്- നെതന്യാഹു പറഞ്ഞു.

Read More

ഫിലിപ്പീൻസിൽ മൂന്ന് വിദ്യാർഥികൾ വെടിയേറ്റു മരിച്ചു; ഒൻപതാം ക്ലാസ് വിദ്യാർഥികൾ പിടിയിൽ

മനില: ഫിലിപ്പീൻസിൽ സ്കൂളിലുണ്ടായ വെടിവയ്പ്പിൽ മൂന്ന് വിദ്യാർഥികൾ കൊല്ലപ്പെട്ടു. ഏഴ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പ്രതികളായ രണ്ട് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിലാണ് സംഭവം. ഒൻപതാം ക്ലാസ് വിദ്യാർഥിയായ ഒന്നാം പ്രതിയെ വെടിവയ്പ്പ് നടന്ന ഉടൻ പോലീസ് പിടികൂടിയിരുന്നു. ഒൻപതാം ക്ലാസ് വിദ്യാർഥിയായ രണ്ടാമത്തെ പ്രതിയെ മണിക്കൂറുകൾക്ക് ശേഷം പ്രദേശവാസികളുടെ സഹായത്തോടെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വെടിവയ്പ്പിനു പിന്നിലെ കൃത്യമായ കാരണവും മറ്റാരെങ്കിലും ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടോ എന്നും കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്ത് കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Read More