ധാക്ക: സംവരണനയം സുപ്രീംകോടതി തിരുത്തിയതോടെ ബംഗ്ലാദേശ് സാധാരണനിലയിലേക്ക്. സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ നൂറ്റന്‍പതിലേറെ പേരാണു കൊല്ലപ്പെട്ടത്. അതേസമയം, തുടർച്ചയായ അഞ്ചാം ദിവസവും രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമായില്ല. 48 മണിക്കൂറിനകം ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ചില വിദ്യാർഥി സംഘടനകൾ ആവശ്യപ്പെട്ടു. പ്രക്ഷോഭകാരികൾക്ക് പ്രതിപക്ഷ പാർട്ടിയായ ബിഎൻപിയുടെ പിന്തുണയുണ്ട്. ഇന്നലെ സർക്കാർ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. ഒരിടത്തും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗ്ലാ വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ അനന്തരാവകാശികൾക്കു സർക്കാർ ജോലികളിൽ 30 ശതമാനം സംവരണം ഏർപ്പെടുത്തിയതോടെയാണ് ബംഗ്ലാദേശിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. സംവരണം അഞ്ചു ശതമാനമാക്കി സുപ്രീംകോടതി വെട്ടിക്കുറിച്ചു. സുപ്രീംകോടതി വിധിയോടെ 93 ശതമാനം ജോലികൾ യോഗ്യതയുടെ അടിസ്ഥാനത്തിൽ ലഭിക്കും. രണ്ടു ശതമാനം സംവരണം ഗോത്രവർഗ ന്യൂനപക്ഷങ്ങൾക്കും ട്രാൻസ്ജെൻഡർമാർക്കുമായി നീക്കിവച്ചിട്ടുണ്ട്.
Read MoreCategory: NRI
ബൈഡൻ പിൻമാറി, ചരിത്രമാകാൻ കമല ഹാരീസ്
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻഷൽ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയായി മത്സരിക്കാൻ തയാറെടുത്ത് വൈസ് പ്രസിഡന്റ് കമല ഹാരീസ്. ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിത്വം നേടാൻ ഉദ്ദേശിക്കുന്നതായി അവർ അറിയിച്ചു. ഡോണൾഡ് ട്രംപിനെ പരാജയപ്പെടുത്തുന്നതിനായി രാജ്യത്തെ ഒന്നിപ്പിക്കാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും കമല ഹാരീസ് പറഞ്ഞു. ഡെമോക്രാറ്റിക് സ്ഥാനാർഥിത്വത്തിൽനിന്ന് ബൈഡൻ പിന്മാറിയതിനു പിന്നാലെ അദ്ദേഹം കമല ഹാരീസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. സ്ഥാനാർഥിയാകാൻ കഴിഞ്ഞാൽ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്ന ആദ്യത്തെ കറുത്ത വർഗക്കാരിയും ആദ്യത്തെ ഏഷ്യൻ അമേരിക്കക്കാരിയുമായി കമല ഹാരീസ് മാറും. പ്രസിഡന്റിന്റെ പിന്തുണ ലഭിച്ചതിൽ അഭിമാനം. സ്ഥാനാർഥിത്വം നേടാനും വിജയിക്കാനും താൻ താത്പര്യപ്പെടുന്നതായും അവർ പ്രസ്താവനയിൽ പറഞ്ഞു. 81 കാരനായ ബൈഡൻ മത്സരത്തിൽനിന്നു പിന്മാറുകയാണെന്നു ഞായറാഴ്ച പ്രഖ്യാപിച്ചതോടെയാണ് കമല ഹാരീസ് രംഗത്തേക്കുവന്നത്. ട്രംപുമായുള്ള സംവാദത്തിൽ പിന്നോട്ടുപോയതോടെയാണ് ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് ചോദ്യമുയർന്നത്. ബൈഡന്റെ പിന്തുണയുണ്ടെങ്കിലും കമല ഹാരീസ് തന്നെ…
Read Moreക്രൊയേഷ്യയിൽ വയോജന കെയർ ഹോമിൽ വെടിവയ്പ്; ആറു പേർ കൊല്ലപ്പെട്ടു
സാഗ്രെബ്: മധ്യ ക്രൊയേഷ്യയിലെ വയോജന കെയർ ഹോമിൽ ഇന്നലെ രാവിലെ അക്രമി നടത്തിയ വെടിവയ്പിൽ ആറു പേർ കൊല്ലപ്പെട്ടു. ആറു പേർക്കു പരിക്കേറ്റു. ഡാരുവാർ പട്ടണത്തിലാണു സംഭവം. അഞ്ചു പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽവച്ചുമാണു മരിച്ചതെന്ന് ക്രൊയേഷ്യൻ പോലീസ് തലവൻ നിക്കോള മിലിന പറഞ്ഞു. വെടിവയ്പിനുശേഷം രക്ഷപ്പെട്ട അക്രമിയെ ഡാരുവാർ പട്ടണത്തിൽനിന്നു പിടികൂടി. കെയർ ഹോമിലെ അന്തേവാസികളായ അഞ്ചു പേരും ഒരു ജോലിക്കാരനുമാണു കൊല്ലപ്പെട്ടത്. അന്‍പത്തിയൊന്നുകാരനായ അക്രമി മുൻ പോലീസുകാരനാണ്. 991-95 കാലത്ത് ക്രൊയേഷ്യൻ യുദ്ധത്തിൽ ഇയാൾ പങ്കെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടവരിലൊരാൾ അക്രമിയുടെ അമ്മയാണെന്ന് റിപ്പോർട്ടുണ്ട്.
Read Moreപാർലമെന്റിലും ചെങ്കോട്ടയിലും സ്ഫോടനം നടത്തുമെന്ന് ഖാലിസ്ഥാൻ
ന്യൂഡൽഹി: പാർലമെന്റിലും ചെങ്കോട്ടയിലും ബോംബ് സ്ഫോടനം നടത്തുമെന്നു ഭീഷണി. ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിക്ക് ഫോർ ജസ്റ്റിസിന്റെ പേരിലാണു സന്ദേശം. കേരളത്തിൽ നിന്നുള്ള എംപിമാരായ വി. ശിവദാസനും എ.എ. റഹീമിനുമാണ് ഫോൺകോളിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. ഖാലിസ്ഥാൻ അനുകൂലമല്ലെങ്കിൽ വീട്ടിലിരിക്കാനാണ് എംപിമാർക്കു മുന്നറിയിപ്പ്. ഇരുവരുടെയും പരാതിയിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreകമലാ ഹാരിസ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് ജോ ബൈഡൻ പിന്മാറിയതിനു പിന്നാലെ ഡെമോക്രാറ്റിക്ക് പാർട്ടിയുടെ പ്രിഡന്റ് സ്ഥാനാർഥിയായി കമലാഹാരിസിനെ ബൈഡൻ നിർദേശിച്ചു. കമലയ്ക്കു പിന്തുണ ഉണ്ടാവണമെന്ന് ബൈഡൻ അഭ്യർഥിച്ചു. കമലയെ വൈസ് പ്രസിഡന്റ് ആക്കിയത് താൻ എടുത്ത ഏറ്റവും മികച്ച തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. വാർത്താകുറിപ്പിലൂടെയാണ് ബൈഡൻ പിന്മാറുന്ന വിവരം പുറത്തുവിട്ടത്. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്നും ബൈഡൻ വ്യക്തമാക്കി. താൻ വീണ്ടും തെരഞ്ഞെടുക്കപ്പെടാൻ കഠിനാധ്വാനം ചെയ്തവർക്കു നന്ദിയെന്നും ബൈഡൻ എക്സിൽ കുറിച്ചു. തീരുമാനത്തെക്കുറിച്ചു വിശദമായി സംസാരിക്കുമെന്നും ബൈഡൻ അറിയിച്ചു. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. രാജ്യത്തിന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള ചുമതലകളിൽ ബാക്കിയുള്ള സമയം ശ്രദ്ധിക്കാനാണു പദ്ധതിയെന്നും ബൈഡൻ കുറിപ്പിൽ പറയുന്നു. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.…
Read Moreസ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് പൈലറ്റ് മരിച്ചു
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്കൈ ഡൈവിംഗിനിടെ വിമാനം തകര്‍ന്ന് 26കാരനായ പൈലറ്റ് മരിച്ചു. ന്യൂയോര്‍ക്കിലെ യംഗ്സ്റ്റൗണിനടുത്തുള്ള ലേക്ക് റോഡിനു സമീപമാണു വിമാനം തകര്‍ന്നുവീണത്. സ്കൈ ഡൈവിംഗിന് ഉപയോഗിച്ചിരുന്ന സിംഗിള്‍ എഞ്ചിന് വിമാനമായ സെസ്ന 208 ബി വിമാനമാണു തകര്‍ന്നു വീണത്. സ്കൈ ഡൈവിംഗിനായുള്ള ഡൈവര്‍മാരെ നയാഗ്ര വെള്ളച്ചാട്ടത്തിനു സമീപമുള്ള ലക്ഷ്യസ്ഥാനത്തു വിട്ടശേഷം തിരികെ വരുന്നതിനിടെയാണു വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിനു മുന്‍പ് പാരച്യൂട്ട് വഴി പുറത്തിറങ്ങാന്‍ പൈലറ്റ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തകര്‍ന്നുവീണ വിമാനം ഉടന്‍ കത്തിയമരുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തിയാണു തീയണച്ചത്.
Read Moreഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം
ടെൽ അവീവ്: ടെൽ അവീവിലെ ഡ്രോൺ ആക്രമണത്തിനു മറുപടിയായി യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രേലി ആക്രമണം. ഇസ്രയേലിൽനിന്ന് 1800 കിലോമീറ്റർ അകലെയുള്ള ഹൊദെയ്ദ തുറമുഖത്താണ് ശനിയാഴ്ച പോർവിമാനങ്ങൾ ആക്രമണം നടത്തിയത്. മൂന്നു പേർ കൊല്ലപ്പെടുകയും 87 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹൂതികൾ അറിയിച്ചു. ഇസ്രയേലിൽ നൂറുകണക്കിന് മിസൈൽ- ഡ്രോൺ ആക്രമണങ്ങൾക്ക് ഹൂതികൾ ശ്രമിച്ചെങ്കിലും യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ ഇസ്രയേൽ തിരിച്ചടി നല്‍കുന്നത് ആദ്യമാണ്. വെള്ളിയാഴ്ചത്തെ ഹൂതി ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും എട്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തതാണ് ശക്തമായ മറുപടി നല്കാൻ ഇസ്രയേലിനെ പ്രേരിപ്പിച്ചത്. ലോകത്തെവിടെയുള്ള ശത്രുവിനെയും നേരിടാൻ തക്ക നീളം ഇസ്രേലി കരങ്ങൾക്കുണ്ടെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ആക്രമണത്തിനു പിന്നാലെ പറഞ്ഞത്. ഹൂതികൾക്കുള്ള ഇറേനിയൻ ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത് ഹൊദെയ്ദ തുറമുഖം വഴിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇസ്രേലി ആക്രമണത്തിൽ തുറമുഖത്ത് വൻ തീപിടിത്തമുണ്ടായി. എണ്ണ സംഭരണ…
Read Moreവെടിയേറ്റത് ജനാധിപത്യത്തിനു വേണ്ടി: ഡോണൾഡ് ട്രംപ്
വാഷിംഗ്ടൺ ഡിസി: ജനാധിപത്യത്തിനുവേണ്ടിയാണ് താൻ വെടിയേറ്റതെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബറിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപ് വധശ്രമത്തിനുശേഷമുള്ള ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു. മിഷിഗണിലെ റാലിയിൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ജെ.ഡി. വാൻസും പങ്കെടുത്തു. തന്നെ കാണാനെത്തിയ ആയിരങ്ങൾക്ക് ട്രംപ് നന്ദി പറഞ്ഞു. ദൈവകൃപയാലാണ് നിങ്ങൾക്കു മുന്നിൽ നിൽക്കുന്നത്. ദൈവിക ഇടപെടലാണ് തന്റെ ജീവൻ രക്ഷിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 13ന് പെൻസിൽവേനിയയിലെ പ്രചാരണ റാലിക്കിടെയാണ് ട്രംപിനു നേർക്ക് വെടിവയ്പുണ്ടായത്. വെടിയുണ്ട അദ്ദേഹത്തിന്റെ വലത്തേ ചെവി തുളച്ചു. അക്രമിയുടെ വെടിയേറ്റ് കാണികളിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ടു പേർക്കു പരിക്കേൽക്കുകയും ചെയ്തു. തോമസ് മാത്യു ക്രൂക്സ് (20) എന്ന അക്രമിയെ സുരക്ഷാ ഭടന്മാർ വധിച്ചു. അതേസമയം ട്രംപിനെ വെടിവയ്ക്കാൻ അക്രമിക്കു പ്രേരണയായത് എന്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
Read Moreയുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജോ ബൈഡൻ പിന്മാറി
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക്ക് സ്ഥാനാർഥിത്വത്തിൽനിന്ന് ജോ ബൈഡൻ പിന്മാറി. എക്സിലൂടെയായിരുന്ന ബൈഡന്റെ പ്രഖ്യാപനം. തീരുമാനം രാജ്യത്തിന്റെയും ഡെമോക്രാറ്റിക്ക് പാർട്ടിയുടെയും താത്പര്യം മുൻനിർത്തിയെന്ന് വാർത്താക്കുറിപ്പിൽ ബൈഡൻ അറിയിച്ചു. ബൈഡൻ ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യും. പ്രായവും അനാരോഗ്യവും മൂലം ബൈഡന്റെ സ്ഥാനാർഥിത്വത്തിൽ വ്യാപകമായ എതിർപ്പുകളുണ്ടായിരുന്നു. തെരഞ്ഞെടുപ്പിനു നാലുമാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം.
Read Moreബംഗ്ലാദേശിൽ കലാപത്തിനു ശമനമില്ല; മരണം 100 കവിഞ്ഞു; സൈന്യത്തെ ഇറക്കി; ഇന്ത്യാക്കാരെ തിരികെയെത്തിക്കുന്നു
ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരേ ഒരാഴ്ചയായി തുടരുന്ന വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയർന്നു. അക്രമപരന്പരകൾ തുടരുന്നതിനാൽ രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുകയും സൈന്യത്തെ വിന്യസിക്കുകയും ചെയ്തു. രാജ്യത്തെ നെറ്റ്വർക്ക് സേവനം റദ്ദാക്കിയിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവയ്ക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നും പ്രക്ഷോഭകര്‍ വ്യക്തമാക്കി. മധ്യ ബംഗ്ലാദേശിലെ നരസിംഗ്ഡി ജില്ലയിലെ ജയിൽ കഴിഞ്ഞദിവസം അക്രമികൾ തകർത്തതോടെ നൂറോളം തടവുപുള്ളികൾ പുറത്തു ചാടിയിട്ടുണ്ട്. നൂറോളം പോലീസുകാർക്കും അക്രമസംഭവങ്ങളിൽ പരിക്കുപറ്റിയതായി അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ ഗുരുതരമായതോടെ ബംഗ്ലാദേശിൽ നിന്ന് ഇന്ത്യാക്കാരെ തിരികെയെത്തിച്ചു തുടങ്ങി. അതിർത്തി പോസ്റ്റുകൾ വഴിയാണ് മടക്കി എത്തിക്കുന്നത്. വിദ്യാർഥികളടക്കം ഇതുവരെ 305 പേർ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യന്‍ പൗരന്മാര് ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്കി. 1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30…
Read More