ടെഹ്റാൻ: അമേരിക്കയുടെ ആക്രമണത്തിൽ ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളായ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയ്ക്ക് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചെന്നു സ്ഥിരീകരിച്ച് ഇറാൻ. ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബാഗെയി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം സമ്മതിച്ചത്. എന്നാൽ, നാശനഷ്ടങ്ങളുടെ വിശദാംശങ്ങൾ അദ്ദേഹം വ്യക്തമാക്കിയില്ല. അതേസമയം, ഇറാനുണ്ടായ നാശനഷ്ടങ്ങൾക്ക് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും അല്ലാത്തപക്ഷം ഈ വിഷയത്തിൽ ഐക്യരാഷ്ട്രസഭയിൽ പരാതി നൽകുമെന്നും ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖതിബ്സാദെ പറഞ്ഞു. യുഎസിന്റെ ആക്രമണത്തിൽ തങ്ങളുടെ ആണവകേന്ദ്രങ്ങൾക്ക് കാര്യമായ നാശമുണ്ടായിട്ടില്ലെന്നായിരുന്നു ഇറാൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, യുഎസ് ആസ്ഥാനമായുള്ള മാക്സർ ടെക്നോളജീസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ നതാൻസിലെയും ഇസ്ഫഹാനിലെയും ആണവ കേന്ദ്രങ്ങൾക്ക് കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടായെന്നു വ്യക്തമായിരുന്നു. 22ന് പുലർച്ചെയാണ് ആണവ കേന്ദ്രങ്ങൾ യുഎസ് ആക്രമിച്ചത്. യുഎസ് ആക്രമണങ്ങൾക്ക് മുമ്പ് ഇറാനിയൻ ആണവ കേന്ദ്രങ്ങളിൽനിന്ന് 400 കിലോഗ്രാം…
Read MoreCategory: NRI
യുഎസ് ആക്രമണം പരാജയമെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇന്റലിജൻസിന്റെ പ്രാഥമിക വിലയിരുത്തൽ വൈറ്റ് ഹൗസ് തള്ളി. ഇത് പൂർണമായും തെറ്റാണെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതിയെ ഏതാനും മാസം മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് ഇറാൻ വളരെ മാറ്റിയെന്നുമായിരുന്നു യുഎസ് ഇന്റലിജൻസ് ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്. സിഎൻഎൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വിലയിരുത്തൽ ചോർത്തിയത് പ്രസിഡന്റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. ഇറാന്റെ ആണവകേന്ദ്രങ്ങൾ പൂർണമായി തകർത്തെന്നും ഇറാന് ഇനി ആണവായുധങ്ങൾ നിർമിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആക്രമണശേഷം പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്.
Read Moreപശ്ചിമേഷ്യ സാധാരണനിലയിലേക്ക്; ആക്രമണങ്ങളില്ലാതെ ഒരു രാത്രി
ടെഹ്റാൻ: 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇറാനും ഇസ്രയേലും വെടിനിർത്തിയതോടെ പശ്ചിമേഷ്യ സാധാരണനിലയിലേക്ക്. ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്ന് നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് അന്താരാഷ്ട്ര ആണവോർജ സമിതി ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിച്ചെന്ന ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹ്റാനിൽ വൻ ആഹ്ളാദപ്രകടനം നടന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി. ശത്രുവിനു കടുത്ത ശിക്ഷ നൽകിയെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനോട് സാഹസം കാണിച്ചാൽ പിഴ വളരെ വലുതാണെന്ന സന്ദേശം ലോകം കണ്ടു. സ്ഥിരതയിലും സഹവർത്തിത്വത്തിലുമാണ് ഇറാന് വിശ്വാസം. ഇറാന്റെ കരുത്തും പ്രതിരോധ ശേഷിയും സഹോദര രാഷ്ട്രങ്ങൾക്ക് വേണ്ടിയും തുടരും. യുഎസുമായുള്ള പ്രശ്നങ്ങൾ…
Read Moreആക്രമണത്തിനു മുമ്പ് ഇറാൻ യുറേനിയം മാറ്റിയെന്ന് അമേരിക്ക
ടെഹ്റാൻ: ആണവകേന്ദ്രങ്ങൾക്കുനേരേ ആക്രമണമുണ്ടാകുന്നതിനു മുമ്പ് ഇറാൻ 10 അണുബോംബുകൾ വികസിപ്പിക്കാനുള്ള യുറേനിയം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതായി അമേരിക്ക. 400 കിലോഗ്രാം യുറേനിയമാണ് ഇറാൻ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയതെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസി (ഐഎഇഎ) മേധാവി റാഫേൽ മരിയാനോ ഗ്രോസിയും പറഞ്ഞു. ഇറാനുമായുള്ള ആണവചർച്ചകളിൽ ഇക്കാര്യം പ്രധാനവിഷയമാകുമെന്ന് ജെ.ഡി. വാൻസ് എബിസി ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 400 കിലോഗ്രാം യുറേനിയം ശേഖരം ഇറാൻ മാറ്റിയതായി ഐഎഇഎ മേധാവി ഗ്രോസി ന്യൂയോർക്ക് ടൈംസിനോടു പറഞ്ഞു. ഇറാന്റെ ആണവപദ്ധതികൾ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്രയേലും അമേരിക്കയും ആക്രമണം നടത്തിയത്. ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ ആ ണവകേന്ദ്രങ്ങൾ പൂർണമായും തകർത്തതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അവകാശവാദം വീമ്പിളക്കൽ മാത്രമാണെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ തന്നെ പ്രാഥമിക നിഗമനം. ആക്രമണത്തിനു മുമ്പും ശേഷവുമുള്ള ഉപഗ്രഹചിത്രങ്ങളിൽനിന്ന് വ്യക്തമാകുന്നത്…
Read Moreഇറാൻ വെടിനിർത്തൽ ലംഘിച്ചെന്ന് ഇസ്രയേൽ; തിരിച്ചടിക്കാൻ നിർദേശം
ടെൽ അവീവ്: ഇറാൻ വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ആരോപിച്ച് ഇസ്രയേൽ. കരാര്‍ നിലവിൽ വന്നതിന് ശേഷവും ഇറാൻ മിസൈൽ തൊടുത്തുവെന്നാണ് ആരോപണം. ഇതേത്തുടർന്ന് തിരിച്ചടിക്കാൻ ഇസ്രയേൽ പ്രതിരോധ മന്ത്രി നിര്‍ദേശം നൽകി. അതേസമയം, ഇസ്രയേലിന്റെ ആരോപണം ഇറാന് നിഷേധിച്ചു. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുമ്പായി ഇസ്രയേലിന്റെ തെക്കന്‍ മേഖലയിൽ ഇറാന് നടത്തിയ മിസൈല്‍ ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബീര്‍ഷെബയിൽ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിനും കേടുപാടുകൾ സംഭവിച്ചു. 12 ദിവസം നീണ്ട ഇസ്രയേൽ- ഇറാൻ സംഘർഷത്തിന് ശേഷം ഇന്നു രാവിലെയാണ് വെടിനിർത്തൽ കരാർ നിലവിൽ വന്നത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപാണ് വെടിനിർത്തൽ ആദ്യം ലോകത്തെ അറിയിച്ചത്. പിന്നാലെ ഇറാനും ഇസ്രയേലും വെടിനിർത്തൽ വാർത്ത സ്ഥിരീകരിക്കുകയായിരുന്നു. ഇസ്രയേലിലേക്ക് അവസാന വട്ട മിസൈലുകളും അയച്ചതിനുപിന്നാലെയാണ് ഇറാൻ വെടിനിർത്തൽ അംഗീകരിച്ചത്. വെടിനിർത്തൽ ആരംഭിച്ചതായി ഇറാന്റെ ഔദ്യോഗിക ടെലിവിഷൻ…
Read Moreഖമനയ് രഹസ്യ യൂണിറ്റിന്റെ സംരക്ഷണയിൽ
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ സുരക്ഷ അതീവ രഹസ്യവും ഉന്നതവുമായ ഒരു യൂണിറ്റാണു കൈകാര്യം ചെയ്യുന്നതെന്നു റിപ്പോർട്ട്. അതീവ രഹസ്യമായ ഒരു ഉന്നത വിഭാഗമാണ് അദ്ദേഹത്തിനു കാവൽ നിൽക്കുന്നത്. ഖമനയിയുടെ റെവല്യൂഷണറി ഗാർഡിലെ മുതിർന്ന ഉദ്യോഗസ്ഥർക്കുപോലും അത്തരമൊരു സംവിധാനം ഉണ്ടെന്ന് അറിയില്ല. 86 വയസുകാരനായ ഖമനയ് എല്ലാ ഇലക്ട്രോണിക് ആശയവിനിമയങ്ങളും നിർത്തിവച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. അതിനിടെ, സ്വന്തം രാജ്യത്തുനിന്നു ഖമനയിയുടെ ജീവന് ഭീഷണികൾ വർധിച്ചുവരികയാണെന്നും ഖമേനിയെ പുറത്താക്കി ഭരണമാറ്റത്തിനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നുമുള്ള അഭ്യൂഹങ്ങൾ കൂടുതൽ ശക്തമായി.
Read Moreഇറാന്റെ ഖത്തര്‍ ആക്രമണം; താറുമാറായി വ്യോമഗതാഗതം യാത്രക്കാർ വിമാനത്താവളങ്ങളിൽ കുടുങ്ങി
ഖത്തർ സിറ്റി: ഇറാന്റെ ഖത്തർ ആക്രമണത്തെത്തുടർന്നു വ്യോമഗതാഗതം താറുമാറായി. ഗൾഫ് രാജ്യങ്ങൾ വ്യോമാതിർത്തികൾ അടയ്ക്കുകയും എയർ ഇന്ത്യ അടക്കമുള്ള വിമാനക്കമ്പനികൾ മിഡിൽഈസ്റ്റിലേക്കുള്ള സർവീസുകൾ നിർത്തിവയ്ക്കുകയും ചെയ്തതോടെ യാത്രക്കാര്‍ വലഞ്ഞു. വിവിധ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഖത്തറും കുവൈറ്റും വ്യോമപാത പിന്നീട് തുറന്നെങ്കിലും വിമാന സര്‍വീസുകള്‍ സാധാരണനിലയിലായിട്ടില്ല. കേരളത്തിൽനിന്നുള്ള ഒട്ടേറെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു. തിരുവനന്തപുരം, കൊച്ചി, കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍നിന്ന് ഷാര്‍ജ, ദമാം, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ വിമാന സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തിവച്ചത്. മിക്ക യാത്രക്കാരും വിമാനത്താവളങ്ങളില്‍ എത്തിയശേഷമാണ് വിമാനങ്ങള്‍ റദ്ദാക്കിയ വിവരമറിയുന്നത്. യാത്രക്കാരുടെ സേവനത്തിനായി വിമാനത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിട്ടുണ്ട്. ഖത്തറിലെ യുഎസ് സൈനിക താവളങ്ങള്‍ക്കുനേരേ ഇറാന് ആക്രമണം നടത്തിയതിനു പിന്നാലെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണു വിമാന സർവീസുകൾ റട്ടാക്കിയത്. രാത്രിയും പുലർച്ചെയുമായി എട്ടു വിമാനങ്ങളാണു കൊച്ചിയിൽനിന്നു മിഡിൽ ഈസ്റ്റിലേക്കുള്ള സർവീസ്…
Read Moreഡെനാലി രണ്ടാമതും കീഴടക്കി ഷെയ്ഖ് ഹസന്റെ മടക്കം; സുരക്ഷിതനായി അലാസ്കയില്‍
പത്തനംതിട്ട: പര്വതാരോഹകന് ഷെയ്ഖ് ഹസന്‍ഖാന്‍ സുരക്ഷിതനായി അലാസ്കയിലെത്തി. അമേരിക്കയിലെ ഡെനാലി കൊടുമുടി കയറി തിരിച്ചിറങ്ങുമ്പോള്‍ കൊടുങ്കാറ്റിലകപ്പെട്ട മലയാളി പര്വതാരോഹകന് പന്തളം സ്വദേശി ഷെയ്ഖ് ഹസന് ഖാനെ അലാസ്ക ആങ്കുറേജ് നഗരത്തിലെ ഫ്ളാറ്റിലാണ് എത്തിച്ചത്. ഒരാഴ്ച കഴിഞ്ഞ് നാട്ടിലെത്തും. ഡെനാലി പര്‍വതം രണ്ടാമതും കയറിയത് സഹയാത്രിക തമിഴ്നാട് സ്വദേശിനി മുത്തമിള്‍ സെല്‍വി നാരായണനെ സഹായിക്കാന്‍ വേണ്ടിയാണെന്ന് ഷെയ്ഖ് പറഞ്ഞു. 2023 ജൂണില്‍ ഡെനാലിയുടെ നെറുകയിലെത്തി ഷെയ്ഖ് ഹസന് ഖാന് ഇന്ത്യന്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നു. ഇത്തവണ യാത്രയ്ക്കൊരുങ്ങിയപ്പോള്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്കിയ ഇന്ത്യന്‍ സൈനികര്‍ക്ക് സല്യൂട്ട് അര്‍പ്പിക്കുന്ന ബാനറും ദേശീയ പതാകയും ഉയര്‍ത്തുകയായിരുന്നു ലക്ഷ്യം. അതു സാധിച്ചു. തിരിച്ചിറങ്ങിയപ്പോള്‍ സഹയാത്രികയ്ക്കു ശാരീരിക വിഷമതകള്‍ കാരണം ഡെനാലിയിലെ അഞ്ചാമത്തെ ക്യാമ്പില്‍ രണ്ടു ദിവസം കഴിയേണ്ടി വന്നു. ഇതിനിടെയുണ്ടായ ശക്തമായ കൊടുങ്കാറ്റിലാണ് തങ്ങളുടെ യാത്ര തടസപ്പെട്ടതെന്ന് ഷെയ്ഖ് ഹസന്…
Read Moreഹോർമുസ് കടലിടുക്ക് അടയ്ക്കും; റഷ്യയിൽനിന്ന് ഇന്ത്യ കൂടുതൽ എണ്ണ വാങ്ങും
യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ ഇറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. കടലിടുക്ക് അടച്ചാൽ എണ്ണ ഉൾപ്പെടെയുള്ള ചരക്കുനീക്കത്തിൽ വലിയ പ്രതിസന്ധിയുണ്ടാകും. ഈ സാഹചര്യം മുന്നിൽ കണ്ട് റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി വർധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചു. റഷ്യയിൽനിന്ന് ദിവസം ശരാശരി 22 ലക്ഷം ബാരൽ അസംസ്കൃത എണ്ണയാണ് ഇന്ത്യ നിലവിൽ ഇറക്കുമതി ചെയ്യുന്നത്. ഇറാഖ്, സൗദി അറേബ്യ, യുഎഇ, കുവൈത്ത് എന്നീ രാജ്യങ്ങളിൽ നിന്നാകെ ചേർന്നുള്ള ഇറക്കുമതിയെക്കാൾ കൂടുതലാണിത്. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ എണ്ണ ഇറക്കുമതി-ഉപഭോഗ രാജ്യമാണ് ഇന്ത്യ. വിവിധ രാജ്യങ്ങളിൽനിന്നായി ഇന്ത്യ ദിവസം 51 ലക്ഷം ബാരൽ അസംസ്കൃത എണ്ണ ഇറക്കുമതി ചെയ്യുന്നുണ്ട്.
Read Moreശത്രുക്കൾക്കു കടുത്തശിക്ഷ നൽകുമെന്നു ഖമനയ്; ഇറാനിൽ ഭരണമാറ്റം ആകാമെന്നു ട്രംപ്
ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ രൂക്ഷമായ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ്. ഇറാന്റെ ശത്രുക്കൾ ഗുരുതരമായ കുറ്റകൃത്യമാണു നടത്തിയതെന്നും വീണ്ടുവിചാരമില്ലാത്ത പ്രകോപനത്തിന് കടുത്ത ശിക്ഷ നൽകുമെന്നും ഖമനയ് മുന്നറിയിപ്പ് നൽകി. ശത്രുക്കൾ ഇറാനെതിരേ സാഹസിക പ്രകോപനമാണു നടത്തിയത്. ഇസ്രയേലിനും അമേരിക്കയ്ക്കും കടുത്തതും നിർണായകവുമായ തിരിച്ചടി നൽകും. ഇപ്പോൾത്തന്നെ അവർക്ക് ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണെന്നും ഖമനയ് പറഞ്ഞു. മൂന്ന് ആണവ കേന്ദ്രങ്ങളിൽ നടന്ന യുഎസ് ആക്രമണങ്ങളിൽ ഖമേനിയുടെ ആദ്യ പ്രതികരണമാണിത്. അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനും പറഞ്ഞു. ഞായറാഴ്ച ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിന് മുകളിലുള്ള പർവതത്തിലും മറ്റ് രണ്ട് സ്ഥലങ്ങളിലും യുഎസ് 30,000 പൗണ്ട് ഭാരമുള്ള ബങ്കർ-ബസ്റ്റർ ബോംബുകൾ വർഷിക്കുകയായിരുന്നു. 1979-ലെ ഇസ് ലാമിക വിപ്ലവത്തിനുശേഷം ഇറാനെതിരെയുണ്ടായ ഏറ്റവും ഗുരുതരമായ പാശ്ചാത്യ സൈനിക നടപടിയായിരുന്നു ഈ ആക്രമണങ്ങൾ.…
Read More