വത്തിക്കാൻസിറ്റി: റഷ്യൻ തലസ്ഥാനമായ മോസ്കോയ്ക്കടുത്ത് സംഗീതപരിപാടിയിലുണ്ടായ ഭീകരാക്രമണത്തിൽ മരിച്ചവർക്കുവേണ്ടിയും നിരന്തര ബോംബാക്രമണം നേരിടുന്ന യുക്രെയ്നുവേണ്ടിയും പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. മരിച്ചവർക്കുവേണ്ടി തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും ഓശാന ഞായറായ ഇന്നലെ ഉച്ചക്ക് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു. “ദൈവം അവരെ തന്റെ സമാധാനത്തിലേക്ക് സ്വീകരിക്കുകയും കുടുംബാംഗങ്ങളെ സമാശ്വസിപ്പിക്കുകയും ചെയ്യട്ടെ. എല്ലാവരുടെയും ഹൃദയങ്ങളിൽ ദൈവം സമാധാനം നിറയ്ക്കടട്ടെ. “കൊല്ലരുത്” എന്നു കൽപ്പിച്ച ദൈവത്തെ വ്രണപ്പെടുത്തുന്ന ഈ മനുഷ്യത്വരഹിതമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നവരുടെ ഹൃദയങ്ങളെ അവൻ പരിവർത്തനം ചെയ്യട്ടെ” മാർപാപ്പ പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങൾക്കുനേരേയുണ്ടായ ആക്രമണത്തെത്തുടർന്ന് നിരവധി ജനങ്ങളാണ് വൈദ്യുതിയില്ലാതെയും മറ്റും വലയുന്നത്. ഇതിനുപുറമേയാണ് ഇത്തരം ആക്രമണങ്ങൾ വഴിയുണ്ടാകുന്ന മരണവും ദുരിതവും. വലിയൊരു മാനുഷികദുരന്തമാണിത്. ദയവായി, രക്തസാക്ഷിയായ യുക്രെയ്നെ നമുക്ക് മറക്കാതിരിക്കാം. മറ്റ് യുദ്ധസ്ഥലങ്ങൾക്കൊപ്പം വളരെയധികം ദുരിതമനുഭവിക്കുന്ന ഗാസയെക്കുറിച്ചും…
Read MoreCategory: NRI
അൽഷിഫ ആശുപത്രിക്കുനേരേ ഇസ്രയേൽ ആക്രമണം
ഗാസ: ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫയ്ക്കുനേരേയുള്ള ഇസ്രയേൽ സൈനിക നടപടി തുടരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ആരംഭിച്ച ആക്രമണത്തിൽ ഇതുവരെ 170 പലസ്തീകളെ കൊലപ്പെടുത്തിയതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ഇവരെല്ലാം തീവ്രവാദികളാണെന്നാണ് ഇസ്രയേൽ ഭാഷ്യം. 480 പേരെ തടവിലാക്കുകയും ചെയ്തെന്ന് ഇസ്രയേൽ പറയുന്നു. ആശുപത്രിക്ക് 100 മീറ്റർ മാറി അഞ്ചുനിലക്കെട്ടിടത്തിൽ താമസിച്ചിരുന്ന കരീം അയ്മൻ ഹത്തത് പറയുന്നത് ആശുപത്രിക്കുനേരേ വലിയ ആക്രമണമാണ് നടക്കുന്നതെന്നാണ്. “മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ദിവസങ്ങളോളം അടുക്കളയിലാണ് കഴിഞ്ഞത്. വെടിവയ്പിലും സ്ഫോടനങ്ങളിലും പലപ്പോഴും കെട്ടിടമാകെ കുലുങ്ങും. ശനിയാഴ്ച പുലർച്ചെ പാർപ്പിട സമുച്ചയത്തിലേക്ക് ഇരച്ചുകയറിയ ഇസ്രയേൽ സൈന്യം താമസക്കാരെ ഒഴിപ്പിച്ചു. പുരുഷന്മാരുടെ അടിവസ്ത്രംപോലും സൈന്യം അഴിപ്പിച്ചു. നാല് പേരെ പിടിച്ചുകൊണ്ടുപോയി”-കരിം പറഞ്ഞു. “മറ്റുള്ളവരെ കണ്ണുകെട്ടിച്ച് ടാങ്കിനുപിന്നാലെ നടത്തിച്ചു. ഈ ടാങ്ക് ഇടയ്ക്ക് ഇടയ്ക്ക് വെടിയുതിർക്കുകയും ചെയ്തിരുന്നു. ഇത് തങ്ങളെ ഭയപ്പെടുത്താനായിരുന്നു”-മധ്യഗാസയിലെ മറ്റൊരാശുപത്രിയിൽ അഭയം തേടിയ കരിം…
Read Moreകേജരിവാളിന്റെ അറസ്റ്റിലെ പരാമര്‍ശം; ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ജര്‍മ്മനിയോട് ഇന്ത്യ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയുള്ള പരാമര്‍ശത്തില്‍ ജര്‍മ്മനിയെ കടുത്ത അതൃപ്തി അറിയിച്ച് ഇന്ത്യ. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടേണ്ടതില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ജര്‍മ്മൻ മിഷന് ഡെപ്യൂട്ടി ഡയറക്ടറെ വിളിച്ച് വരുത്തിയാണ് വിദേശകാര്യമന്ത്രാലയം നിലപാട് അറിയിച്ചത്. ഇന്ത്യ ജനാധിപത്യരാജ്യമാണ്. നിയമം എങ്ങനെ നടപ്പാക്കണമെന്ന് നന്നായി അറിയാം. ആഭ്യന്തരകാര്യങ്ങളില്‍ പ്രതികരണം നടത്തുന്നത് അനാവശ്യമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കേജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധമറിയിച്ചുകൊണ്ട് ജര്‍മ്മന്‍ വിദേശകാര്യമന്ത്രാലയ വക്താവ് സെബാസ്റ്റ്യന്‍ ഫിഷര്‍ രംഗത്തെത്തിയിരുന്നു. കേജരിവാളിന് നീതിപൂര്‍വമായ വിചാരണയ്ക്കുള്ള അവകാശമുണ്ടെന്നായിരുന്നു പരാമര്‍ശം. ജുഡീഷ്യറിയുടെ നിഷ്പക്ഷതയും ജനാധിപത്യത്തിന്റെ അടിസ്ഥാനതത്വങ്ങളും ഉറപ്പാക്കണമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
Read Moreറഷ്യൻ ആക്രമണം; യുക്രെയ്നിൽ ലക്ഷങ്ങൾക്കു വൈദ്യുതി ഇല്ലാതായി
കീവ്: യുക്രെയ്നിലെ വൈദ്യുതി വിതരണ സംവിധാനങ്ങൾ ലക്ഷ്യമിട്ട് റഷ്യൻ സേന വൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തി. യുക്രെയ്നിലെ പത്തു ലക്ഷത്തിലധികം പേർക്ക് വൈദ്യുതി ഇല്ലാതായെന്നാണു റിപ്പോർട്ട്. രണ്ടു പേർ മരിക്കുകയും 14 പേർക്കു പരിക്കേൽക്കുകയും ചെയ്തു. മൂന്നു പേരെ കാണാതായിട്ടുണ്ട്. 90 മിസൈലുകളും 60 ഡ്രോണുകളുമാണു റഷ്യ പ്രയോഗിച്ചതെന്നു യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി പറഞ്ഞു. യുക്രെയ്നിലെ പ്രധാന വൈദ്യുത ഗ്രിഡുകളാണ് ആക്രമിക്കപ്പെട്ടത്. വലിയ ഖാർകീവ്, ഒഡേസ എന്നിവ ഉൾപ്പെടെ യുക്രെയ്ന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും വൈദ്യുതിവിതരണം തടസപ്പെട്ടിട്ടുണ്ട്. യുക്രെയ്നിലെ ഏറ്റവും വലിയ അണക്കെട്ടും ആക്രമണം നേരിട്ടു. സാപ്പോറിഷ്യയിലുള്ള ഈ അണക്കെട്ടിൽ തീപിടിത്തമുണ്ടായി. ഇതിനു മുകളിലൂടെയുള്ള വാഹനഗതാഗതം നിർത്തിവച്ചു. സാപ്പോറിഷ്യയിലെ അണുശക്തി നിലയത്തിലേക്കു വൈദ്യുതി നല്കുന്ന ലൈനുകളിലൊന്ന് ആക്രമണത്തിൽ തകർന്നു. യൂറോപ്പിലെ ഏറ്റവും വലിയ അണുശക്തി നിലയമായ ഇത് യുദ്ധത്തിന്റെ തുടക്കത്തിൽത്തന്നെ റഷ്യ പിടിച്ചെടുത്തതാണ്. പക്ഷേ, റിയാക്ടറുകൾ തണുപ്പിക്കുന്നതടക്കമുള്ള…
Read Moreപാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ നാല്പതുകാരിക്ക് ജീവപര്യന്തം
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കേസിൽ നാല്പതുകാരിക്കു ജീവപര്യന്തം തടവ്. ലാഹോറിലെ മുസ്ലിം വനിത ആസിയ ബീബിയാണു ശിക്ഷിക്കപ്പെട്ടത്. ഖുറാന്റെ താളുകൾ കീറിയെന്നാരോപിച്ച് ഇവർക്കെതിരേ ചുമത്തിയ കുറ്റം തെളിഞ്ഞതായി ലാഹോറിലെ കോടതി വിധിച്ചു. വ്യക്തിവൈരാഗ്യം തീർക്കാൻ അയൽക്കാരൻ കേസിൽ കുടുക്കുകയായിരുന്നുവെന്ന ആസിയയുടെ വാദം അംഗീകരിച്ചില്ല.
Read Moreസാമ്പത്തിക പ്രതിസന്ധി; പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിമാരും ശമ്പളം വാങ്ങില്ല
ഇസ് ലമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സുപ്രധാന തീരുമാനവുമായി പുതിയ പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മന്ത്രിസഭയും. ശമ്പളവും മറ്റ് അലവൻസുകളും കൈപ്പറ്റേണ്ടതില്ലെന്നാണു മന്ത്രിസഭാ തീരുമാനം. രാജ്യം പ്രതിസന്ധിയിലായതിനാൽ ചെലവുകൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും കാബിനറ്റ് മന്ത്രിമാരും ഈ തീരുമാനമെടുത്തത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശ പര്യടനങ്ങൾ കുറയ്ക്കാനും പുതിയ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രസിഡന്റ് ആസിഫ് അലി സർദാരിയും ഇതേ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശമ്പളം വാങ്ങേണ്ടതില്ലെന്നു തീരുമാനിച്ചിരുന്നു.
Read Moreഇന്ത്യൻ വംശജർക്ക് നേരെ ആക്രമണം; യുകെയിൽ ഖലിസ്ഥാൻവാദിക്ക് നാലു വർഷം തടവ്.
ലണ്ടൻ: യുകെയിൽ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ വംശജരായ രണ്ട് പുരുഷന്മാരെയും പോലീസ് ഉദ്യോഗസ്ഥയെയും കുത്തിയ കേസിൽ ഖലിസ്ഥാൻ അനുകൂല സിക്ക് പ്രവർത്തകന് നാലു വർഷം തടവ്. ഖലിസ്ഥാൻ അനുകൂലിയായ ഗുർപ്രീത് സിംഗിനെയാണ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 15ന് രാത്രി സൗത്ത്ഹാളിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ഒരു കമ്മ്യൂണിറ്റി പരിപാടിക്കിടെയാണ് സംഭവം നടന്നത്. സിക്ക് മതവിശ്വാസികളുടെ പക്കലുള്ള കൃപാൺ ഉപയോഗിച്ചാണ് ഗുർപ്രീത് കുത്തിയത്. സംഘർഷത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
Read Moreഎയിഡ്സ് ചികിത്സയിൽ പ്രതീക്ഷയായി ജനിതക കത്രിക; സാധാരണ ചികിത്സ സമ്പ്രദായമാകാൻ വർഷങ്ങളുടെ താമസം
ആംസ്റ്റർഡാം: എയ്ഡ്സ് ബാധിത കോശങ്ങളിൽനിന്ന് എച്ച്ഐവി വൈറസിനെ വിജയകരമായി നീക്കം ചെയ്യാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ അവകാശപ്പെട്ടു. നൊബേൽ പുരസ്കാരത്തിന് അർഹമായ ‘ക്രിസ്പർ ജീൻ എഡിറ്റിംഗ്’ സാങ്കേതികവിദ്യയാണ് ഇതിനായി ഉപയോഗിച്ചത്. എയിഡ്സ് ചികിത്സയിൽ ഏറെ പ്രതീക്ഷ നല്കുന്ന ഈ നേട്ടത്തിനു പിന്നിൽ യൂണിവേഴ്സിറ്റി ഓഫ് ആംസ്റ്റർഡാമിലെ ഗവേഷകസംഘമാണ്. അതേസമയം, ഗവേഷണം ശൈശവദശയിലാണെന്നും ഇതൊരു സാധാരണ ചികിത്സാ സന്പ്രദായമായി വികസിപ്പിക്കാൻ വർഷങ്ങളെടുക്കുമെന്നും ഇവർ വ്യക്തമാക്കി. ജനിതക കത്രിക എന്നറിയപ്പെടുന്ന ക്രിസ്പർ സാങ്കേതികവിദ്യയിലൂടെ ഡിഎൻഎ ഘടനയിൽ മാറ്റംവരുത്താം. ഇത് വിaid കസിപ്പിച്ച ഇമ്മാനുവൽ കാർപെന്റർ, ജെന്നിഫർ ഡൗഡ്ന എന്നീ വനിതാ ശാസ്ത്രജ്ഞർ 2020ലെ രസതന്ത്ര നൊബേൽ പങ്കുവച്ചിരുന്നു.
Read Moreഫിൻലാൻഡിൽ സന്തോഷത്തിന് ഒരു കുറവുമില്ല; ആദ്യ 20ല്‍നിന്നു പുറത്തായി അമേരിക്ക
ജനീവ: ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യമായി തുടര്‍ച്ചയായ ഏഴാം വര്‍ഷവും ഫിന്‍ലന്‍ഡ് തെരഞ്ഞെടുക്കപ്പെട്ടു. സ്വീഡൻ, ഡെന്മാര്ക്ക്, ഐസ്ലാൻഡ് തുടങ്ങിയ അയല്‍രാജ്യങ്ങളും സന്തുഷ്ട രാജ്യങ്ങളെ തെരഞ്ഞെടുത്ത ലോക ഹാപ്പിനസ് വാര്‍ഷിക റിപ്പോര്‍ട്ടിന്റെ ആദ്യ പത്തില്‍ ഇടംപിടിച്ചു. അതേസമയം, പാശ്ചാത്യരാജ്യങ്ങളിലെ യുവജനങ്ങളില്‍ സന്തോഷം കുറയുന്നതായാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. പതിറ്റാണ്ട് മുമ്പ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ ആരംഭിച്ചശേഷം ആദ്യമായി അമേരിക്കയും ജര്‍മനിയും പട്ടികയിലെ ആദ്യ 20ല്‍നിന്നു പുറത്തായി. കോസ്റ്റാറിക്ക (12), കുവൈത്ത് (13) എന്നീ രാജ്യങ്ങളാണ് ആദ്യ 20ല്‍ പുതുതായി ഇടംപിടിച്ചവർ. താലിബാന് അധികാരം തിരിച്ചുപിടിച്ചശേഷം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കു കുപ്രസിദ്ധിയാര്‍ജിച്ച അഫ്ഗാനിസ്ഥാനാണ് 143 രാജ്യങ്ങള്‍ ഉള്‍പ്പെട്ട പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്ത്.
Read Moreപാക്കിസ്ഥാനിൽ ചൈനയുടെ കീഴിലുള്ള തുറമുഖത്ത് ആക്രമണം ; എട്ടു മരണം
ഇസ്ലമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ ചൈനയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗ്വാദർ തുറമുഖത്ത് അജ്ഞാതസംഘം നടത്തിയ ആക്രമണത്തിൽ എട്ടു പേർ കൊല്ലപ്പെട്ടു. തോക്കുകളും സ്ഫോടക വസ്തുക്കളുമായി ആയുധധാരികളായ അക്രമികൾ തുറമുഖത്തു കടന്നു വെടിയുതിർക്കുകയായിരുന്നുവെന്നു പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോലീസും സുരക്ഷാസേനയും ചേർന്ന് എട്ട് അക്രമികളെ വധിച്ചതായും റിപ്പോർട്ടിലുണ്ട്. തുറമുഖം കോംപ്ലക്സിനുള്ളിൽനിന്നു വലിയ സ്ഫോടനങ്ങളും വെടിവയ്പും നടന്നതായി പ്രദേശവാസികൾ പറഞ്ഞു. ഏറ്റുമുട്ടൽ തുടരുകയാണെന്നും പറയുന്നു. നിലവിൽ ചൈനീസ് എൻജിനീയർമാർ വിപുലമായ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന തുറമുഖമാണിത്. ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് ബദലായി ചെനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് കൊണ്ടുവന്ന ചൈന-പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയിൽ സുപ്രധാനമെന്ന് കരുതുന്ന ഒന്നാണ് ഗ്വാദർ തുറമുഖം. 2023 ഓഗസ്റ്റിൽ ഗ്വാദറിൽ ചൈനീസ് തൊഴിലാളികളുടെ വാഹനവ്യൂഹത്തിന് നേരെ തോക്കുധാരികൾ ആക്രമണം നടത്തുകയും വിഘടനവാദികളായ ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തിരുന്നു.
Read More