കാർ വില്പനയുടെ കണക്കിൽ എന്നും ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് മാരുതിതന്നെയാണ്. കഴിഞ്ഞ ഏപ്രിലിലും സ്ഥിതി വ്യത്യസ്തമല്ല. എതിരാളികൾക്കൊന്നും അടുത്തെത്താനാവാത്ത തരത്തിലാണ് മാരുതിയുടെ വില്പന. എന്നാൽ ഏപ്രിലിൽ അവർ ഉദ്ദേശിച്ച വിൽപ്ന ലക്ഷ്യം നേടാനായില്ല എന്നതാണ് പുറത്തുവരുന്ന കണക്കുകൾ വ്യക്തമാകുന്നത്. ഇതേത്തുടർന്ന് മാരുതിയുടെ ഷെയറിന് വിപണിയിൽ രണ്ടു ശതമാനത്തോളം ഇടിവുമുണ്ടായി. വിപണിയിൽ നിരവധി നിർമാതാക്കളുണ്ടെങ്കിലും വിപണി യുടെ 40 ശതമാനവും ഇപ്പോഴും കൈയാളുന്നത് മാരുതിതന്നെയാണ്. രണ്ടാം സ്ഥാനത്തിനായി ഹ്യുണ്ടായിയും ടാറ്റായും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. എങ്കിലും ഇത്തവണ ഹ്യുണ്ടായ്ക്കുതന്നെയാണ് രണ്ടാം സ്ഥാനം. മാരുതി സുസൂക്കി ഏപ്രിലിൽ 1,68,069 കാറുകളാണ് ആകെ വിറ്റഴിച്ചത്. ഇതിൽ കയറ്റുമതിയും പെടും. 2024 മാർച്ചിൽ മാരുതി കയറ്റുമതി ഉൾപ്പെടെ 1,87,196 യൂണിറ്റുകൾ വിറ്റഴിച്ചിരുന്നു. ഇന്ത്യൻ വിപണിയിൽ 1,37,952 കാറുകളാണ് മാരുതി ഏപ്രിലിൽ വിറ്റത്. കഴിഞ്ഞ വർഷം ഏപ്രിലിൽ അവർ 1,37,320 കാറുകൾ വിറ്റഴിച്ചിരുന്നു. ഇതുമായി താരതമ്യം…
Read MoreCategory: RD Special
ഇന്ന് അന്താരാഷ്ട്ര നൃത്തദിനം; സൂംബ നൃത്തച്ചുവടുകളിൽ ആരോഗ്യസുരക്ഷയുമായി അഞ്ജു
കോട്ടയം: നൃത്തത്തിന്റെ ചടുലതയും പാട്ടിന്റെ താളവും ഒത്തുചേരുന്ന നൃത്തവ്യായാമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ചുവടുകൾ പഠിപ്പിക്കുകയാണു അഞ്ജു വി. തോമസ്. കോട്ടയം ഗാന്ധിനഗർ സ്വദേശിയായ അഞ്ജു മെഡിക്കൽ കോളജ് ആശുപത്രിയിൽ ഫാർമസിസ്റ്റ് കൂടിയാണ്. നൃത്തം സമന്വയിപ്പിച്ചു വ്യായാമം ചെയ്യാൻ കഴിയുന്ന സൂംബ നാട്ടിൽ സജീവമായതോടെയാണ് അഞ്ജുവും സൂംബ രംഗത്തേക്കു കടന്നുവരുന്നത്.ജില്ലയിലെ വിവിധ സൂംബ സെന്ററുകളിൽ ഏഴു വർഷമായി പരിശീലനം നേടിയതിനുശേഷം അന്തരാഷ്ട്ര സൂംബ ലൈസൻസ് സ്വന്തമാക്കിയ അഞ്ജു രണ്ടുവർഷമായി പരിശീലന രംഗത്ത് സജീവമാണ്. സൂംബ വിത്ത് സിൻ അഞ്ജു എന്ന പേരിൽ സ്വന്തമായി ഫിറ്റ്നസ് സെന്റർ നടത്തുന്നതോടൊപ്പം മെഡിക്കൽ കോളജിലെ ജീവനക്കാർക്കും ക്ലാസെടുക്കുന്നുണ്ട്.ജീവിതശൈലീ രോഗങ്ങൾ, കടുത്ത മാനസിക സംഘർഷം തുടങ്ങിയവ കുറയ്ക്കുന്നതിനു സൂംബ ഏറെ സഹായകമായതിനാലാണ് അഞ്ജു ഫാർമസിസ്റ്റ് ജോലിയോടൊപ്പം സൂംബ പരിശീലക വേഷമണിയുന്നത്. ആരോഗ്യസംരക്ഷണത്തിനായി വിവിധ തരത്തിലുള്ള വ്യായാമ രീതികൾ ഉണ്ടെങ്കിലും ജനപ്രിയമായിത്തീർന്ന സൂംബ നൃത്തത്തിലേക്ക് നിരവധി…
Read Moreഅടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ… പെറന്നാളാ… ആ.. എന്നമ്മ പെറ്റ ദെവസം. അത്.. അതെന്തുട്ടടാ ക്ടാവേ… ആയിരത്തി ഒരുന്നൂറ്റി ഒന്‍പത് എടവം ഒന്‍പതാം തീയതി വെള്ളിയാഴ്ച രാത്രി എട്ടുമണിക്ക്. നിന്റെ കൈയാ പെറ്റേ!ങേ.. അതേടാ, എല്ലാ കുട്ട്യോളും മൊഖം പൊറത്തായിട്ടാ വരാ. നീ വലത്തേ കൈയുംകൊണ്ടാ വന്നേ.അമ്മേ.. അപ്പോ, ഞാൻ പിച്ചക്കാരനാമ്മേ… (അമ്മ ചിരിച്ചു) ഇതൊരു നാടകത്തിന്റെയോ സിനിമയുടെയോ സ്ക്രിപ്റ്റല്ല. ജോസ് പായമ്മലെന്ന ഇൻസ്റ്റന്റ് കോമഡി നാടകസമ്രാട്ടിന്റെ ജനനത്തെക്കുറിച്ചു ഹാസ്യരൂപേണയുള്ള സ്വയാവതരണം. ഇതിലെ ആളുകളും സന്ദർഭങ്ങളും തികച്ചും സാങ്കല്പികമല്ല. സ്വന്തം ജീവിതത്തിന്റെ കനൽപ്പാളികളിൽനിന്ന് കാലത്തിനുപോലും മായ്ക്കാനാകാത്ത വികാരവായ്പോടെ, ഈറനണിഞ്ഞ കണ്ണുകളോടെ ഒരു ഒാർത്തെടുക്കൽ. അന്ന്, പാവു അന്പട്ടത്തീന്ന് പറയണ ഒരു വയറ്റാട്ട്യാണ് നമ്മടവടീള്ളത്. അമ്മ പതിനൊന്നു പെറ്റു. പതിനൊന്നെടുത്തതും ഇൗ സ്ത്രീയായിരുന്നു. അവരു പറഞ്ഞു, ചതിച്ചൂലോ കൊച്ചുലോനപ്പാന്ന്, അപ്പനോട്. എന്തേ… കുട്ടീടെ കൈയാ വന്നേക്കണേ… അയ്യോ! ഇനീപ്പോ എന്താ…
Read Moreഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന്ന മഴ, യുറോപ്യൻ രാജ്യങ്ങളിൽ മഴയും അതി ശൈത്യവും. ലോകം വല്ലാത്തൊരു കാലാവസ്ഥ വ്യതിയാനത്തിലേക്ക് പോകുന്ന അവസ്ഥ. ഞെട്ടിക്കുന്ന വിവരം ശാസ്ത്ര വിദഗ്ദർ ഇപ്പോൾ പുറത്തുവിടുകയാണ്. അന്റാർട്ടിക്ക് മഞ്ഞുപാളികൾ ഉരുകുന്നത് തുടരുന്നതിനാൽ വരും നൂറ്റാണ്ടുകളിൽ സമുദ്രനിരപ്പ് ഒന്നിലധികം മീറ്റർ ഉയരും. സമുദ്രനിരപ്പ് ഉയരുന്നത് ലോകമെമ്പാടുമുള്ള ദ്വീപ്സമൂഹങ്ങളെ മുക്കിക്കളയുകയും വന്യജീവികളുടെ ആവാസവ്യവസ്ഥയെ നശിപ്പിക്കുകയും ചെയ്യും. മാത്രമല്ല ശുദ്ധജലാശയങ്ങളിലേക്ക് കടൽ വെള്ളം കയറുന്നതിനാൽ കുടിവെള്ളം കിട്ടാക്കനിയാകും. അന്റാർട്ടിക്ക ഏറ്റവും കുറവ് വർഷപാതം രേഖപ്പെടുത്തുന്ന ഈ പ്രദേശം തണുത്തുറഞ്ഞ മേഖലയാണ്. ദക്ഷിണധ്രുവത്തിലെ ശരാശരി വാർഷിക വർഷപാതം പത്ത് സെന്റീമീറ്റർ മാത്രമാണ്. ശീതകാലത്ത് പ്രദേശത്തെ താപനില -80 സെൽഷ്യസ് സെൽഷ്യസിനും -90ഡിഗ്രി സെൽഷ്യസിനും മധ്യേയായിരിക്കും. സമുദ്രനിരപ്പിൽ നിന്നു ശരാശരി മൂന്നു കിലോമീറ്ററാണ് അന്റാർട്ടിക്കിന്റെ ഉയരം എന്നതാണൊരു കാരണം. രണ്ടാമതായി പ്രദേശത്തെ…
Read Moreഅഖിലയുടെ മംഗല്യസ്വപ്നത്തിന് നിറം പകര്‍ന്ന് വ്യാപാരിയുടെ കൈത്താങ്ങ്; ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് വിവാഹത്തിന് വേണ്ട എല്ലാ സഹായവും അബു നൽകി
കായംകുളം: മാതാപിതാക്കള്‍ നഷ്ടപ്പെട്ട അഖിലയുടെ വിവാഹം പിതാവിന്റെ സ്ഥാനത്തുനിന്ന് നടത്തി വ്യാപാരിയുടെ കൈത്താങ്ങ്. കായംകുളം ജനത ജെംസ് സില്‍വര്‍ ജൂവല്ലറി ഉടമ അബു ജനതയാണ് യുവതിയുടെ മംഗല്യസ്വപ്നങ്ങള്ക്കു നിറം പകര്‍ന്ന് കാരുണ്യത്തിന്റെ കൈത്താങ്ങായി തീര്‍ന്നത്. മാതാപിതാക്കള്‍ മരണപ്പെട്ട അഖില അബുവിന്റെ സ്ഥാപനമായ കായംകുളം ജനത ജെംസിലെ ജീവനക്കാരിയാണ്. ആ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ കണ്ടറിഞ്ഞ് സഹായങ്ങള്‍ നല്കാന് കടയുടമയായ അബു ജനത മുന്നോട്ടുവരികയായിരുന്നു. അഖിലയുടെ വിവാഹത്തിന്റെ ചെലവുകളും ഭക്ഷണത്തിന്റെ ചെലവും ഏറ്റെടുത്ത് പിതാവിന്റെ സ്ഥാനത്തുനിന്ന് വിവാഹം നടത്താന്‍ അബു തയാറാവുകയായിരുന്നു. ആചാര പ്രകാരം അഖിലയെ വരന് കൈപിടിച്ചു നല്കി അനുഗ്രഹിച്ചു. കായംകുളം കായലോരത്തെ എസ്എന്‍ഡിപി ഹാളിലായിരുന്നു വിവാഹം. തമിഴ്നാട് കായല്‍ പട്ടണം സ്വദേശിയാണ് അബു ജനത. 60 വര്‍ഷങ്ങള്‍ക്കു മുമ്പ് കായംകുളത്ത് എത്തുകയും മാര്‍ക്കറ്റിലെ ചെറിയ കടയില്‍നിന്ന് വ്യാപാരം ആരംഭിക്കുകയുമായിരുന്നു. ഇന്ന് വ്യാപാരം വളര്‍ന്ന് വലിയ സംരംഭമായി സ്ഥാപനം…
Read More‘കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ’
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിരുണ്ടെന്നാണ് തലശേരി ചൊക്ലി ബാല കമലത്തിൽ ഇരുപതുകാരനായ യദുകൃഷ്ണൻ പറയുന്നത്. കഴുതയുടെ കാൽ മാത്രമല്ല, കഴുതയെ കൂട്ടത്തോടെ അങ്ങ് വാങ്ങി ഒരു ഫാം നടത്തി വിജയത്തേരിലാണ് യദുകൃഷ്ണൻ ഇന്ന്. രണ്ട് ഡസൻ കഴുതകൾ സ്വന്തമായുള്ള ഫാമിന്റെ ഉടമയാണ് ഇന്ന് യദു. പശുഫാമിനെ ലാഭത്തിലാക്കാൻ കഴുത ഫാം നഷ്ടത്തിലായ അച്ഛന്റെ പശുഫാമിനെ ലാഭത്തിലാക്കാനുള്ള വഴി തേടി നടന്ന യദുകൃഷ്ണൻ ഒടുവിൽ എത്തിയത് കഴുതപ്പാലിലാണ്. കഴുതപ്പാൽ ആരോഗ്യത്തിന് നല്ലതാണെന്ന പണ്ടെങ്ങോ കേട്ടറിവ് സത്യമാണെന്ന് ഗൂഗിളിലൂടെ നടത്തിയ തെരച്ചിലിൽ ഊട്ടിയുറപ്പിച്ചു. പിന്നീട് കഴുതകളെക്കുറിച്ചുള്ള പഠനമായിരുന്നു. എത്രയിനം കഴുതകളുണ്ട്, അവയുടെ പരിപാലനം എങ്ങനെ… എന്ത് തീറ്റ നൽകും തുടങ്ങി കഴുത പരിപാലനത്തിന് വേണ്ട കാര്യങ്ങളെക്കുറിച്ചുള്ള അന്വേഷണം നടത്തി. യൂട്യൂബിന്റെ സഹായത്തോടെയായിരുന്നു കൂടുതൽ വിവരങ്ങളും ലഭിച്ചത്. പിന്നീട് കഴുതകളെ എവിടെ ലഭിക്കും എന്ന…
Read Moreവോട്ടിന് ഇനി പത്തുനാള്‍; പ്രചാരണ വേദികളില്‍ താരമായി പേപ്പര്‍ വര്‍ണവിസ്മയം; പാർട്ടിക്കാരുടെ കൊടിയുടെ കളർ അനുസരിച്ചാണ് പേപ്പർ വിസ്മയം
കോട്ടയം: മാലപ്പടക്കവും വാദ്യമേളങ്ങളും പൂത്തിരിയും കലാരൂപങ്ങള്‍ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ താരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് പേപ്പര്‍ വര്‍ണവിസ്മയം. സ്ഥാനാര്‍ഥികളുടെ റോഡ് ഷോകള്‍ക്കും വാഹന പര്യടനത്തിനുമൊപ്പം ഇപ്പോള്‍ പേപ്പര്‍ വര്‍ണ വിസ്മയം ഒഴിച്ചു കൂടാനാവാത്ത ആഘോഷമാണ്. ഒരാള്‍പൊക്കമുള്ള സിലിണ്ടറില്‍ നിന്നും കാര്‍ബണ്‍ ഡയോക്സൈഡിന്റെ ശക്തിയില്‍ ജംബോ മെഷീനിലൂടെ വര്‍ണ പേപ്പറുകള്‍ പുറത്തേക്ക് ചിതറിച്ച് വിസ്മയം തീര്‍ക്കുന്നതാണ് പേപ്പര്‍ വര്‍ണവിസ്മയം. അടുത്തനാളിലാണ് ഈ മെഷീനും പേപ്പര്‍ വര്‍ണ വിസ്മയവും ഹിറ്റായത്. ഇപ്പോള്‍ ഉത്സവങ്ങള്‍, പെരുനാളുകള്‍, വിവാഹം ഉള്‍പ്പെടെയുള്ള ആഘോഷപരിപാടികള്‍ക്കും പേപ്പര്‍ വര്ണവിസ്മയമുണ്ട്. സ്ഥാനാര്‍ഥി പര്യടനത്തില്‍ സ്ഥാനാര്‍ഥി തുറന്ന വാഹനത്തില്‍ സ്വീകരണ കേന്ദ്രത്തില്‍ എത്തുമ്പോഴാണ് വര്‍ണവിസ്മയം നടത്തുന്നത്. അഞ്ചു മുതല്‍ 25 വരെയുള്ള ഷോട്ടുകളാണുള്ളത്. മിനിമം ഷോട്ടിനു 12000 രൂപ നല്‍കണം. പിന്നെയുള്ള ഷോട്ടുകള്ക്കനുസരിച്ചാണ് പണം. കനം കുറഞ്ഞ വര്ണപേപ്പറുകളാണ് മെഷീനുകളില്‍ ഉപയോഗിക്കുന്നത്. ഒരു ഷോട്ടിനു രണ്ടു കിലോ പേപ്പറുകള്‍ വേണം. ആകാശത്ത്…
Read Moreആനകളില്ലാതെ അമ്പാരിയില്ലാതെ… ഉത്സവങ്ങള്‍ക്കിടെ ഈ വർഷം ആനകൾ ഇടഞ്ഞത് 836 തവണ
കൊച്ചി: സംസ്ഥാനത്ത് ഉത്സവങ്ങള്‍ക്കിടെ ഈ വര്‍ഷം ഇതുവരെ ആനകൾ ഇടഞ്ഞത് 836 തവണ. എഴുന്നള്ളിപ്പിനിടെ ഉണ്ടായ ആനയുടെ ആക്രമണത്തില്‍ രണ്ടു പാപ്പന്മാര്ക്കാണ് ജീവന് നഷ്ടപ്പെട്ടത്. ഇന്നലെ വൈക്കം ടി.വി. പുരത്ത് ഉത്സവത്തിന്റെ എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ തോട്ടയ്ക്കാട്ട് കുഞ്ഞുലക്ഷ്മി എന്ന ആന രണ്ടാം പാപ്പാനായ കോട്ടയം പുതുപ്പള്ളി സ്വദേശി അരവിന്ദിനെ (25) തള്ളിയിട്ട ശേഷം ചവിട്ടി കൊന്നതാണ് ഒടുവിലത്തെ സംഭവം. തിടമ്പ് ഏറ്റുന്നതിനിടെ അരവിന്ദിനെ തട്ടിയിട്ട ശേഷം ചവിട്ടിക്കൊല്ലുകയായിരുന്നു. കുഞ്ഞുലക്ഷ്മി എന്ന പിടിയാന നാലു വര്‍ഷം മുമ്പ് മൂന്നാറിലെ റിസോര്‍ട്ടില്‍ വച്ച് ഒരാളെ കുത്തിക്കൊലപ്പെടുത്തിയിരുന്നു. നെന്മാറ മേനാര്കോട്ട് ഉത്സവത്തിനെത്തിച്ച കല്‍പ്പാത്തി ബാബുവെന്ന ആനയെ ലോറിയില്‍നിന്ന് ഇറക്കുന്നതിനിടെ പാപ്പനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. സംസ്ഥാനത്തെ വിവിധയിടങ്ങളിലായി ആനയുടെ ആക്രമണത്തില്‍ 32 പാപ്പന്മാര്ക്കാണ് ഇതുവരെ പരിക്കേറ്റ് ചികിത്സയിലുള്ളത്. 172 ആനകളാണ് ഉത്സവങ്ങള്‍ക്കിടെ ഓടിയത്. തൃശൂര്‍ കണ്ണന്‍കുളങ്ങരയില്‍ കഴിഞ്ഞ 25ന് ഇടഞ്ഞ കൊണാര്‍ക്ക് കണ്ണന് എന്ന…
Read Moreബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ മനഃപാഠം; ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ മൂന്നരവയസുകാരി എഡ്രിയേൽ
തൃശൂർ: ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരു പറഞ്ഞു മൂന്നര വയസുകാരിക്ക് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്. യുഎഇയിൽ നഴ്സായ തൃശൂർ പുറനാട്ടുകര സ്വദേശി റിഷിന്റെയും ജെനിറ്റയുടെയും മകൾ എഡ്രിയേൽ ആൻ റിഷിനാണ് അപൂർവ നേട്ടം. യുഎഇയിൽ സ്ഥിരതാമസമാക്കിയ കുടുംബം എഡ്രിയേലിനു മൂന്നു വയസുള്ളപ്പോൾ തലോർ ജെറുസലെം ധ്യാനകേന്ദ്രത്തിലെ കുട്ടികൾക്ക് വേണ്ടിയുള്ള ബൈബിൾ ഗ്രാമം പരിപാടിയിൽ ഓണ്‍ലൈനായി പങ്കെടുപ്പിച്ചിരുന്നു. ഓരോ ദിവസവും ചെറിയ ബൈബിൾ വചനങ്ങൾ പഠിക്കാൻ തുടങ്ങി. ആഴ്ചകൾ പിന്നിട്ടപ്പോൾ നാൽപതിലേറെ ബൈബിൾ വചനങ്ങൾ ഹൃദിസ്ഥമാക്കി. മകളുടെ മികവു തിരിച്ചറിഞ്ഞാണു ഈ രംഗത്തെ വിവിധ റിക്കാഡുകളെക്കുറിച്ച് സുഹൃത്തുക്കളിൽനിന്ന് അറിഞ്ഞത്. അങ്ങനെയാണ് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡിൽ ഒരു കൈ നോക്കിയത്. ബൈബിളിലെ 73 ഗ്രന്ഥങ്ങളുടെ പേരുകൾ ഒരു മിനിറ്റ് 27 സെക്കൻഡുകൊണ്ടു പറയുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന റിക്കാർഡാണു എഡ്രിയേൽ ആൻ റിഷിൻ കരസ്ഥമാക്കിയത്. അമ്മ…
Read Moreമഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്ങുന്നുണ്ട്-അഗസ്ത്യഒബ്സർവേറ്ററി. വിദ്യാഭ്യാസ രംഗത്തും ശാസ്ത്രരംഗത്തും വിലപ്പെട്ട സമ്മാനങ്ങൾ നൽകിയ സ്വാതി തിരുനാൾ രാജാവിന്റെ താൽപ്പര്യപ്രകാരം നിർമിച്ച വാനനിരീക്ഷണ നിലയം. തിരുവനന്തപുരത്ത് വാനനിരീക്ഷണനിലയം സ്ഥാപിച്ച രാജാവ് ആലപ്പുഴനിന്നും കാൽഡിക്കാട്ട് എന്ന സായിപ്പിനെ അതിന്റെ മേധാവിയാക്കി. 1837 ൽ ജൂലൈയിൽ അങ്ങനെ തിരുവനന്തപുരം ഒബ്സർവേറ്ററി പ്രവർത്തനം തുടങ്ങി. കാൽഡിക്കാട്ടിനുശേഷം വന്ന വാനനിരീക്ഷകനാണ് ജോൺ അലൻ ബ്രൗൺ. സ്വാതിതിരുനാൾ രാജാവിന്റെ പ്രത്യേക നിർദ്ദേശാനുസരണമാണ് സ്ക്കോട്ട് ലാൻഡിലെ മേക്കർസ്റ്റൂൺ ഒബ്സർവേറ്ററിയുടെ മോധാവിയായിരുന്ന ജോൺ അലൻ ബ്രൗൺ തിരുവിതാംകൂറിൽ എത്തുന്നത്. രാജാവിന്റെ നിശ്ചയദാർഡ്യത്തിന്റെയും ജോൺ അലൻ ബ്രൗണിന്റെ 17 വർഷക്കാലത്തെ സേവനത്തിന്റെയും പ്രതീകമാണ് അഗസ്ത്യ ഒബ്സർവേറ്റി. പല ഉയരങ്ങളിലും അക്ഷാംശങ്ങളിലും നിരീക്ഷണസൗകര്യങ്ങൾ വേണമെന്ന ചിന്താഗതിക്കാരനായ അലൻബ്രൗണിനുമുന്നിൽ ശ്രദ്ധയിൽപ്പെട്ടത് കരിങ്കോട്ടപോലെ കിടക്കുന്ന പശ്ചിമഘട്ടത്തിലെ അഗസ്ത്യമല. അഗസ്ത്യകൂടത്തിന്റെ നെറുകയിൽനിന്ന് 164 വർഷം മുൻപ് താൻ കണ്ട ദൃശ്യത്തെ…
Read More