ഹെഡിനും മാർഷിനും ഗ്രീനിനും സെഞ്ചുറി; ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ

സിഡ്നി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഓസ്ട്രേലിയയ്ക്ക് കൂറ്റൻ സ്കോർ. 50 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 431 റൺസാണ് ഓസ്ട്രേലിയ എടുത്തത്. ട്രാവിസ് ഹെഡിന്‍റെയും മിച്ചൽ മാർഷിന്‍റെയും കാമറൂൺ ഗ്രീനിന്‍റെയും സെഞ്ചുകളുടെയും അലക്സ് കാരിയുടെ അർധ സെഞ്ചുറിയുടെയും മികവിലാണ് ഓസീസ് കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. ഹെഡ് 142 റൺസാണ് എടുത്തത്. 103 പന്തിൽ 17 ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ഹെഡിന്‍റെ ഇന്നിംഗ്സ്. മാർഷ് 100 റൺസും ഗ്രീൻ 118 റൺസുമാണ് എടുത്തത്. 106 പന്തിൽ നിന്നാണ് മാർഷ് 100 റൺസെടുത്തത്. വെടിക്കെട്ട് ബാറ്റിംഗാണ് ഗ്രീൻ പുറത്തെടുത്തത്. 55 പന്തിൽ നിന്നാണ് ഗ്രീൻ 118 റൺസെടുത്തത്. ആറ് ബൗണ്ടറിയും എട്ട് സിക്സും അടങ്ങുന്നതായിരുന്നു ഗ്രീനിന്‍റെ ഇന്നിംഗ്സ്. 37 പന്തിൽ നിന്ന് 50 റൺസാണ് കാരി എടുത്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജും സെനുരൻ മുത്തുസാമിയും…

Read More

ടെസ്റ്റ് ക്രിക്കറ്റിലെ വിശ്വസ്തൻ ചേതേശ്വർ പൂജാര വിരമിച്ചു

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്‍റെ ടെസ്റ്റ് ഫോർമാറ്റിലെ വിശ്വസ്തനായ താരമായിരുന്ന ചേതേശ്വർ പുജാര ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റിൽ നിന്ന് വിരമിച്ചു. 37-ാം വ‍യസിലാണ് താരം വിരമിക്കുന്നത്. ഇന്ത്യൻ ജെഴ്സിയണിയാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിച്ചത് വാക്കുകൾക്കതീതമായ ഒരനുഭവമാണെന്ന് പുജാര തന്‍റെ വിടവാങ്ങൽ കുറിപ്പിൽ പറഞ്ഞു. “ഇന്ത്യൻ ജെഴ്സിയണിഞ്ഞ്, ദേശീയ ഗാനം ആലപിച്ച്, ഓരോ തവണയും മൈതാനത്തിറങ്ങുമ്പോൾ എന്റെ കഴിവിന്‍റെ പരമാവധി നൽകാൻ ശ്രമിച്ചു. ഇത് എത്രത്തോളം വലുതാണെന്ന് വാക്കുകളാൽ വിവരിക്കാനാവില്ല. എന്നാൽ എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അവസാനം ഉണ്ടാകുമെന്നു പറയുന്നത് പോലെ, നിറഞ്ഞ മനസ്സോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും ഞാൻ വിരമിക്കാൻ തീരുമാനിച്ചു,” അദ്ദേഹം വിരമിക്കൽ പ്രസ്താവനയിൽ കുറിച്ചു. ഇന്ത്യയുടെ ഏറ്റവും വിശ്വസനീയമായ ടെസ്റ്റ് ബാറ്റർമാരിൽ ഒരാളായിരുന്നു പൂജാര . 103 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 43.60 ശരാശരിയിൽ 7,195 റൺസാണ് അദ്ദേഹം നേടിയത്. ഇതിൽ…

Read More

മെസി വരും; സത്യം… അര്‍ജന്‍റൈന്‍ ദേശീയ ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ എത്തും

ബുവാനോസ് ആരീസ്: കാത്തിരിപ്പുകള്‍ക്കും കളിയാക്കലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് അര്‍ജന്‍റൈന്‍ നീലാകാശത്തുനിന്നൊരറിയിപ്പ് ഇറങ്ങി; ലിയോണല്‍ സ്‌കലോനിയുടെ ശിക്ഷണത്തിലുള്ള അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തില്‍ കളിക്കും. എതിരാളി ആരാണെന്ന് നിശ്ചയിച്ചിട്ടില്ല. പക്ഷേ, നവംബര്‍ 10നും 18നും ഇടയില്‍ അര്‍ജന്‍റൈന്‍ ടീം കേരളത്തില്‍ രാജ്യാന്തര സൗഹൃദ മത്സരത്തിന് എത്തും. ഇക്കാര്യം അറിയിച്ചത് അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). മെസിക്കായുള്ള കാത്തിരിപ്പ് ഒക്‌ടോബറില്‍ കേരളത്തില്‍ എത്താമെന്ന വാക്ക് പാലിക്കാന്‍ അര്‍ജന്‍റൈന്‍ ടീമിനു സാധിക്കില്ലെന്നും അടുത്ത വര്‍ഷത്തേക്കു മാറ്റിവയ്ക്കാന്‍ സ്‌പോണ്‍സര്‍ക്കു താത്പര്യമില്ലെന്നും കേരള കായികമന്ത്രി വി. അബ്ദുറഹിമാന്‍ ഈ മാസം ആദ്യം അറിയിച്ചതോടെ ഇതിഹാസ താരം ലയണല്‍ മെസിക്കായുള്ള മലയാളക്കരയുടെ കാത്തിരിപ്പ് വിമര്‍ശനങ്ങള്‍ക്കും രാഷ് ട്രീയ യുദ്ധത്തിലേക്കും വഴിമാറിയിരുന്നു. മെസിയുടെ പേരില്‍ സര്‍ക്കാര്‍ പണം ചെലവഴിച്ചെന്നതുള്‍പ്പെടെയുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. എന്നാല്‍, എല്ലാത്തിനുമുള്ള ഉത്തരമായി എഎഫ്എയുടെ ഔദ്യോഗിക സ്ഥിരീകണമെത്തിയതോടെ മലയാളി ഫുട്‌ബോള്‍ പ്രേമികള്‍ വീണ്ടും…

Read More

ലാലീഗ: എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം

മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ ലെവാന്‍റെയ്ക്കെതിരെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബാഴ്സ വിജയിച്ചത്. ബാഴ്സയ്ക്ക് വേണ്ടി പെഡ്രിയും ഫെറാൻ ടോറസും ഗോളുകൾ നേടി. ലെവാന്‍റെ താരം ഉനയ് എൽജെസബായുടെ സെൽഫ് ഗോളും ബാഴ്സയുടെ ഗോൾപട്ടികയിലുണ്ട്. ഇവാൻ റൊമേറോയും ഹോസെ ലൂയിസ് മോറാലെസും ആണ് ലെവാന്‍റെയ്ക്കായി ഗോളുകൾ സ്കോർ ചെയ്തത്. വിജയത്തോടെ ബാഴ്സലോണയ്ക്ക് ആറ് പോയിന്‍റായി. നിലവിൽ പോയിന്‍റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.

Read More

അര്‍ജന്‍റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍

തിരുവനന്തപുരം: അര്‍ജന്‍റീന ടീം കേരളത്തിലെത്തുമെന്ന് അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചുവെന്ന് കായികമന്ത്രി വി. അബ്ദുറഹ്മാന്‍. കേരളത്തിനുള്ള ഓണസമ്മാനമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബറില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

മെസിപ്പട കേരളത്തിലേക്ക് ; നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കും

തിരുവനന്തപുരം: അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കാൻ ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്‍റീനയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ കേരളത്തിലെത്തും. അര്‍ജന്‍റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തി. നവംബ‌ർ 10നും 18നും ഇടയിലായിരിക്കും ടീം കേരളത്തിൽ സൗഹൃദമത്സരം കളിക്കുക. മന്ത്രി വി.അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്‍റീനഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങള്‍ നീണ്ട വിവാദങ്ങള്‍ക്കൊടുവിലാണ് മെസി കേരളത്തിലേക്കെത്തുന്ന കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായത്. 2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കോൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ മെസി കളിച്ചിരുന്നു.

Read More

ഡയമണ്ട് ഹാർബർ ഫൈനലിൽ

കോൽക്കത്ത: ഡ്യൂറണ്ട് കപ്പ് 2025 ഫൈനലിൽ പ്രവേശിച്ച് ഡയമണ്ട് ഹാർബർ. കോൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന സെമിഫൈനലിൽ 16 തവണ ചാന്പ്യൻമാരായ ഈസ്റ്റ് ബംഗാളിന് 2-1ന് പരാജയപ്പെടുത്തിയാണ് ഫൈനലിൽ കടന്നത്. ഫൈനലിൽ നിലവിലെ ചാമ്പ്യന്‍മാരായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയാണ് ഡയമണ്ട് ഹാർബറിന്‍റെ എതിരാളി.

Read More

കിക്ക്‌ ബോക്സിംഗിൽ സ്വർണനേട്ടവുമായി നാലാം ക്ലാസുകാരി

എരുമേലി: സംസ്ഥാന കിക്ക് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ എരുമേലിക്കാരിയായ നാലാം ക്ലാസ് വിദ്യാർഥിനി നായിഫാഹ് ഫാത്തിമ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ച് സ്വർണം കരസ്ഥമാക്കി. ഒക്ടോബറിൽ ഹൈദരബാദിൽ നടക്കുന്ന കിക്ക് ബോക്സിംഗ് നാഷണല്‍ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള യോഗ്യതയും നായിഫാഹ് നേടി. ‌ എറണാകുളം ഭവൻസ് വിദ്യാമന്ദിറിൽ നാലാം ക്ലാസിലെ വിദ്യാർഥിനിയാണ് നായിഫാഹ് ഫാത്തിമ. നൗഫൽ എം. തമീം – സിയാനാ ഷുക്കൂർ ദമ്പതികളുടെ മകളാണ് നായിഫാഹ് ഫാത്തിമ. മാതാപിതാക്കളുടെ ജോലിയുടെ സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയതാണ് കുടുംബം. ഇടപ്പള്ളി ടോളിൽ പ്രവർത്തിക്കുന്ന യാസീൻ കരാട്ടെ ആൻഡ് ഫിറ്റ്നസ് അക്കാഡമിയിലാണ് കരാട്ടെ, മിക്സഡ് മാർഷ്യൽ ആർട്സ് പഠിക്കുന്നത്.

Read More

പാക്കിസ്ഥാനു പകരം ബംഗ്ലാദേശ്

രാജ്ഗീര്‍ (ബിഹാര്‍): 2025 ഏഷ്യ കപ്പ് പുരുഷ ഹോക്കി ടൂര്‍ണമെന്‍റില്‍നിന്നു പാക്കിസ്ഥാനും ഒമാനും പിന്മാറി. പാക്കിസ്ഥാനു പകരം ബംഗ്ലാദേശും ഒമാനു പകരം കസാക്കിസ്ഥാനും പങ്കെടുക്കും. സുരക്ഷാ ആശങ്ക ചൂണ്ടിക്കാണിച്ചാണ് പാക് ടീം പിന്മാറിയത്.

Read More

കൗമാര സ്വപ്‌നങ്ങള്‍… കേരള ക്രിക്കറ്റ് ലീഗിന് ഇനി മണിക്കൂറുകൾ മാത്രം

കൗമാരക്കാരുടെ സ്വപ്‌നങ്ങള്‍ക്കു ചിറകു നല്‍കുന്നതാണ് നാളെ ആരംഭിക്കുന്ന 2025 കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍). ഇതിനോടകം മികവ് തെളിയിച്ച നിരവധി കൗമാരതാരങ്ങളാണ് വിവിധ ടീമുകളില്‍ ഇടം നേടിയിട്ടുള്ളത്. അഹ്‌മദ് ഇമ്രാന്‍, ആദിത്യ ബൈജു, ഏദന്‍ ആപ്പിള്‍ ടോം, ജോബിന്‍ ജോബി, കെ.ആര്‍. രോഹിത് തുടങ്ങിയവരാണ് തരംഗം സൃഷ്ടിക്കാനൊരുങ്ങുന്ന ശ്രദ്ധേയ കൗമാരക്കാര്‍. പയ്യന്‍സ് രോഹിത് ഈ സീസണിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് തൃപ്പൂണിത്തുറ സ്വദേശിയായ കെ.ആര്‍. രോഹിത്ത്. 16-ാം വയസില്‍ കേരളത്തിനായി അണ്ടര്‍ 19 കളിച്ചു. അടുത്തിടെ നടന്ന എന്‍എസ്‌കെ ട്രോഫിയില്‍ ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടതും രോഹിത് ആയിരുന്നു. കെസിഎല്ലില്‍ തൃശൂര്‍ ടൈറ്റന്‍സാണ് രോഹിതിനെ ഇത്തവണ സ്വന്തമാക്കിയത്. ഏദന്‍ & ആദിത്യ കേരളത്തിന്‍റെ ഫാസ്റ്റ് ബൗളിംഗ് പ്രതീക്ഷകളാണ് ഏദന്‍ ആപ്പിള്‍ ടോമും ആദിത്യ ബൈജുവും. 16-ാം വയസില്‍ കേരളത്തിനായി രഞ്ജി ട്രോഫിയില്‍ അരങ്ങേറ്റം…

Read More