വൈശാലി മുന്നോട്ട്‌

ഗിയ (സൈപ്രസ്): ഫിഡെ 2026 കാൻഡിഡേറ്റ് ചെസ് ടൂർണമെന്‍റ് വനിതാ വിഭാഗം പോരാട്ടത്തിൽ ഇന്ത്യയുടെ വൈശാലിക്ക് മുന്നേറ്റം. പതിനൊന്നാം റൗണ്ട് പോരാട്ടത്തിൽ അലക്സാന്ദ്ര ഗോറിയാച്ച്കിനയെ തളച്ച് ഒരു പോയിന്‍റ് നേടി. പോയിന്‍റ് നേട്ടത്തോടെ ഫൈനൽ റൗണ്ടിലേക്ക് വ്യക്തമായ മുൻതൂക്കം നേടി. ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഷ്യൂ ചിന്നെറുമായി സമനില പങ്കിട്ടു. പുരുഷ വിഭാഗത്തിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദ മത്തിയാസുമായുള്ള മത്സരത്തിൽ സമനില വഴങ്ങി. പത്താം റൗണ്ടിൽ താരം തോൽവി വഴങ്ങിയിരുന്നു.

Read More

വെള്ളിയിലും പൊന്നായി ആയുഷ്

നിങ്ബോ: അട്ടിമറി ആവര്‍ത്തിച്ചില്ല. ഏഷ്യ ബാഡ്മിന്‍റണ്‍ ചാന്പ്യൻഷിപ്പിൽ ഒറ്റയാൾ പോരാട്ടം നടത്തി ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ പുരുഷ സിംഗിൾസ് താരം ആയുഷ് ഷെട്ടിയുടെ മടക്കം വെള്ളി മെഡലുമായി. സിംഗിൾസില്‍ സ്വർണം നേടുന്ന രണ്ടാമത് ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കാനിറങ്ങിയ ആയുഷ് ഫൈനലിൽ ചൈനയുടെ ഷി യുഖിയോട് പരാജയപ്പെട്ടു. നിലവിലെ പുരുഷ സിംഗിൾസ് ലോക ചാന്പ്യനും ലോക രണ്ടാം നന്പർ താരവുമാണ് ഷി യുഖി. 1965ൽ സ്വർണം നേടിയ ദിനേഷ് ഖന്നയ്ക്കു ശേഷം ഏഷ്യ ബാഡ്മിന്‍റണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ആയുഷ്. 2023ൽ സ്വാതിക്- ചിരാഗ് സഖ്യം പുരുഷ ഡബിൾസിൽ ജേതാക്കളായിരുന്നു. സെമി ഫൈനൽ വരെ പുറത്തെടുത്ത പോരാട്ട വീര്യം ആയുഷിനു നിലനിർത്താനായില്ല. രണ്ട് സെറ്റ് പോരാട്ടത്തിൽ ഷി യുഖി 20കാരനായ ഇന്ത്യൻ താരത്തെ അനായാസം പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്. ഫൈനലിൽ ഒന്നാമനായില്ലെങ്കിലും…

Read More

സിന്നറിന് കിരീടം

മോണ്ടെ കാർലോ: മോണ്ടെ കാർലോ മാസ്റ്റേഴ്സ് ടെന്നീസ്‌‍ ഫൈനലിൽ നിലവിലെ ചാന്പ്യനും ലോക ഒന്നാം നന്പർ താരവുമായ കാർലോസ് അൽകാരസിനെ 7-6 (7-5) 6-3 സ്കോറിന് പരാജയപ്പെടുത്തി യാനിക് സിന്നർ കിരീടം ചൂടി. ജയത്തോടെ കഴിഞ്ഞ നവംബറിന് ശേഷം സിന്നർ ആദ്യമായി ലോക റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചുവന്നു. കഴിഞ്ഞ നവംബറിൽ നടന്ന എടിപി ചാന്പ്യൻഷിപ്പിന്‍റെ ഫൈനലിൽ സിന്നർ നേരിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചതിനുശേഷം ലോകത്തിലെ ആദ്യ രണ്ട് സ്ഥാനക്കാരുടെ ആദ്യ കൂടിക്കാഴ്ച കൂടിയായിരുന്നു മൊണാക്കോ ഡിസൈറിൽ നടന്നത്.

Read More

റോയല്‍ ജയം: മുംബൈയെ 18 റണ്‍സിന് പരാജയപ്പെടുത്തി

മുംബൈ: റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് റോയൽ ജയം. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ട്വന്‍റി20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ 18 റണ്‍സിന് ബംഗളൂരു തകർത്തു. ആദ്യം ബാറ്റു ചെയ്ത ബംഗളൂരു തുടക്കം മുതൽ കൂറ്റനടികളുമായി കളം നിറഞ്ഞു. മൂന്ന് അർധസെഞ്ചുറി പിറന്ന ഇന്ന്ിംഗ്സിൽ 240 റണ്‍സ് അടിച്ചെടുത്തു. മറുപടി ബാറ്റിംഗിൽ മുംബൈ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 222 റണ്‍സിൽ വീണു. ബംഗളൂരുവിന് വെല്ലുവിളിയുയർത്തും വിധം ബാറ്റ് വീശാൻ മുംബെ ബാറ്റർമാർക്കായില്ല. മറുപടി ബാറ്റിംഗിൽ മുംബൈയ്ക്കായി റയാൻ റിക്കിൾട്ടണ്‍ (37), രോഹിത് ശർമ (19) മികച്ച തുടക്കം നൽകി. എന്നാൽ പരിക്കേറ്റ് രോഹിത് ശർമ പിൻമാറിയത് മുംബൈക്ക് തിരിച്ചടിയായി. സൂര്യകുമാർ യാദവ് (33), ഹാർദിക് പാണ്ഡ്യ (40) എന്നിവർ പൊരിതി വീണു. തിലക് വർമ (1) നിരാശപ്പെടുത്തി. ഷെർഫാനെ റൂതർഫോർഡ് (71) വന്പനിടകളുമായി പൊരുതിയെങ്കിലും ജയത്തിനരികെ എത്താനായില്ല. 225…

Read More

ഹസരംഗ കളിക്കില്ല; ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലക്നോ

ലക്നോ: വാനിന്ദു ഹസരംഗയ്ക്ക് പകരം ദക്ഷിണാഫ്രിക്കയുടെ ജോര്‍ജ് ലിന്‍ഡിനെ ടീമിലെത്തിച്ച് ലക്നോ സൂപ്പര്‍ ജയന്‍റ്സ്. ഐപിഎല്ലിലെ ഈ സീസണിൽ ഹസരംഗ കളിക്കില്ലെന്നും പകരം ജോര്‍ജ് ലിന്‍ഡിനെ ടീമിലെടുത്തെന്നും എല്‍എസ്ജി സ്ഥിരീകരിച്ചു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റ് കിട്ടാത്തതാണ് ഹസരംഗയ്ക്കു തിരിച്ചടിയായത്. പരിക്ക് ഭേദമായ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹസരംഗ ശ്രീലങ്കൻ ബോർഡിനു മുന്നിൽ ഹാജരാക്കിയിരുന്നില്ല. ലെഗ് സ്പിന്‍ ഓള്‍ റൗണ്ടറാണ് ജോര്‍ജ് ലിന്‍ഡ്. ഇടം കൈയന്‍ ബാറ്ററായ താരത്തെ ഒരു കോടി രൂപയ്ക്കാണ് എല്‍എസ്ജി സ്വന്തമാക്കിയത്. ഇതാദ്യമായാണ് ലിന്‍ഡ് ഐപിഎല്‍ കളിക്കാനെത്തുന്നത്. വിവിധ ഫ്രാഞ്ചൈസി ലീഗുകളിലായി കളിച്ചിട്ടുള്ള താരത്തിനു 250ലേറെ മത്സരങ്ങള്‍ കളിച്ച് പരിചയമുണ്ട്. എസ്എടി 20യില്‍ എംഐ കേപ്ടൗണിന്‍റെയും അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ എംഐ ന്യൂയോര്‍ക്കിന്‍റെയും താരമാണ് ജോര്‍ജ് ലിന്‍ഡ്. പ്രോട്ടീസിനായി 37 ടി20 മത്സരങ്ങളും മൂന്ന് ടെസ്റ്റും നാല് ഏകദിനങ്ങളും ലിന്‍ഡ് കളിച്ചിട്ടുണ്ട്.

Read More

യുവേഫ യൂറോപ്പ ലീഗ്: ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം

മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്‍റെ ആദ്യപാദത്തിൽ ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബോലോഗ്നയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഒല്ലി വാട്കിൻസ് രണ്ട് ഗോളുകളും എസ്രി കോൺസ ഒരു ഗോളും നേടി. ജോനാഥൻ‌ റോവ് ആണ് ബോലോഗ്നയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. ബിർമിംഗ്ഹാമിലെ വില്ലാ പാർക്കാണ് വേദി.

Read More

റിയൽ സൂപ്പർ സ്റ്റാർ; സൂര്യവംശിയെ പുകഴ്ത്തി ഗ്രെയിം സ്മിത്ത്

മുംബൈ: കൗമാര താരം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ദക്ഷിണാഫ്രിക്കന്‍ ബാറ്റിംഗ് ഇതിഹാസം ഗ്രെയിം സ്മിത്ത്. കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ബുംറയെ നേരിട്ട ആദ്യ പന്തില്‍ തന്നെ സിക്‌സറടിച്ചാണ് സൂര്യവംശി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. സ്മിത്ത് വൈഭവിനെ യഥാര്‍ത്ഥ സൂപ്പര്‍താരം എന്നാണ് വിശേഷിപ്പിച്ചത്. തന്‍റെ ബ്ലോഗിലൂടെയാണ് സ്മിത്ത് താരത്തെ പ്രശംസിച്ചത്. രോഹിത് ശര്‍മ്മയെയും വിരാട് കോഹ്‌ലിയെയും പോലുള്ള സീനിയര്‍ താരങ്ങളുടെ പ്രകടനം കാണുന്നത് എപ്പോഴും താല്‍പ്പര്യമുള്ള കാര്യമാണ്. എന്നാല്‍ ഈ സീസണിന്‍റെ ആദ്യ ആഴ്ചകളില്‍ ശ്രദ്ധിക്കേണ്ട താരം രാജസ്ഥാന്‍ റോയല്‍സിന്‍റെ വൈഭവ് സൂര്യവംശിയാണ്. ആദ്യ പന്ത് മുതല്‍ പവര്‍ ഹിറ്റിംഗ് നടത്താനുള്ള അദ്ദേഹത്തിന്‍റെ കഴിവ് അതിശയിപ്പിക്കുന്നതാണ്. ഈ ടൂര്‍ണമെന്‍റ് കഴിയുമ്പോഴേക്ക് അവന്‍ ഒരു വലിയ സൂപ്പര്‍താരമായി മാറുമെന്നും സ്മിത്ത് പറഞ്ഞു.

Read More

ഐഎസ്എൽ: ഇന്‍റർ കാശിക്ക് ആവേശ ജയം

ചെന്നൈ: ഐഎസ്എല്ലിൽ ആവേശ ജയം നേടി ഇന്‍റർ കാശി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയിൻ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഇന്‍റർ കാശിക്ക് വേണ്ടി ആൽഫ്രെഡ് പ്ലാനസ് ആണ് ഗോളുകൾ നേടിയത്. ഡാനിയൽ ചീമ ചുക്കുവാണ് ചെന്നൈയിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്. വിജയത്തോടെ ഇന്‍റർ കാശിക്ക് എട്ട് പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ എട്ടാം സ്ഥാനത്താണ് ഇന്‍റർ കാശി.

Read More

ലാലീഗ: ജിറോണയ്ക്ക് ആവേശ ജയം

മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ ജിറോണയ്ക്ക് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.വിയാറയൽ താരം പാവ് നവാരോയുടെ ഓൺ ഗോളിലൂടെയാണ് ജിറോണ വിജയിച്ചത്. 45+1 -ാം മിനിറ്റിലാണ് ഓൺഗോൾ വന്നത്. വിജയത്തോടെ ജിറോണയ്ക്ക് 37 പോയിന്‍റായി. ലീഗ് ടേബിളിൽ നിലവിൽ 12-ാം സ്ഥാനത്താണ് ജിറോണ.

Read More

ഐഎസ്എൽ: എഫ്സി ഗോവയെ തകർത്ത് ബംഗളൂരു എഫ്സി

പനാജി: ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയെ തകർത്ത് ബംഗളൂരു എഫ്സി. ശനിയാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബംഗളൂരു വിജയിച്ചത്. സുനിൽ ഛേത്രിയും നംഗ്യാൽ ഭൂട്ടിയയും ആണ് ബംഗളൂരുവിന് വേണ്ടി ഗോൾ നേടിയത്. ഛേത്രി മൂന്നാം മിനിറ്റിലും ഭൂട്ടിയ 90+2ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്. ജയത്തോടെ ബംഗളൂരുവിന് 14 പോയിന്‍റായി. ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ് ബംഗളൂരു.

Read More