സിഡ്നി: വാര്‍ഷിക വരുമാനത്തില്‍ നഷ്ടമാണു ബാക്കിയുള്ളതെന്ന വെളിപ്പെടുത്തലുമായി ക്രിക്കറ്റ് ഓസ്ട്രേലിയ (സിഎ). വാര്‍ഷിക വരുമാനത്തില്‍ 49.2 മില്യണ്‍ ഡോളറിന്റെ (437 കോടി രൂപ) വര്‍ധനവുണ്ടായിട്ടും 2024-25 സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമാണെന്നാണ് സിഎയുടെ വെളിപ്പെടുത്തല്‍. 62 കോടി രൂപയാണ് സിഎയുടെ നഷ്ടം. ഇന്ത്യക്കെതിരായ അഞ്ച് മത്സര ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയാണ് സിഎയുടെ നഷ്ടക്കണക്ക് ഇത്രയും കുറച്ചത്. ബോര്‍ഡര്‍ – ഗാവസ്കര്‍ ട്രോഫിയുടെ സംപ്രേഷണം, പരസ്യം തുടങ്ങിയ കാര്യങ്ങളിലൂടെ വന്‍ സാമ്പത്തിക നേട്ടം ക്രിക്കറ്റ് ഓസ്ട്രേലിയയ്ക്കു ലഭിച്ചിരുന്നു. ചെലവ് 24.1 മില്യണ്‍ ഡോളര്‍ (214 കോടി രൂപ) ആയി വര്‍ധിച്ചതാണ് നഷ്ടത്തിന്റെ പ്രധാന കാരണമെന്നും സിഎ വ്യക്തമാക്കി.
Read MoreCategory: Sports
സ്മൃതി @ 1000
മുംബൈ: ഓസ്ട്രേലിയയ്ക്കെതിരേ വനിതാ രാജ്യാന്തര ഏകദിനത്തില്‍ 1000 റണ്‍സ് എന്ന നേട്ടം സ്വന്തമാക്കി ഇന്ത്യയുടെ സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ദാന. ഇന്നലെ ഓസ്ട്രേലിയ x ഇന്ത്യ ഐസിസി ഏകദിന ലോകകപ്പ് സെമിയില്‍ 24 പന്തില്‍ 24 റണ്‍സ് നേടിയതിനിടെയാണ് സ്മൃതി ഈ നേട്ടം സ്വന്തമാക്കിയത്. മിതാലി രാജിനുശേഷം ഓസ്ട്രേലിയയ്ക്കെതിരേ ഏകദിനത്തില്‍ 1000 റണ്‍സ് നേടുന്ന രണ്ടാമത് ഇന്ത്യക്കാരിയാണ് സ്മൃതി. 37 ഇന്നിംഗ്സില്‍ മിതാലി 1123 റണ്‍സ് നേടിയിട്ടുണ്ട്. 21-ാം ഇന്നിംഗ്സിലാണ് സ്മൃതി 1000 തികച്ചത്.
Read Moreവണ്ടർ ലേഡീസ്: ഓസ്ട്രേലിയയെ കീഴടക്കി ഇന്ത്യ വനിതാ ലോകകപ്പ് ഫൈനലിൽ
മുംബൈ: എഴ് തവണ ലോകചാന്പ്യന്മാരായ ഓസ്ട്രേലിയയുടെ തലപ്പൊക്കത്തിനും മുകളിൽ ജെമീമ റോഡ്രിഗസിന്റെ സെഞ്ചുറി ഉയർന്നപ്പോൾ ഇന്ത്യ ലോകകപ്പ് ഫൈനലിൽ. ഐസിസി വനിതാ ഏകദിന ലോകകപ്പ് സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയയെ മലർത്തിയടിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഒന്‍പത് പന്ത് ബാക്കിവച്ച് അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യൻ ലേഡീസിന്റെ വണ്ടർ ജയം. 134 പന്തിൽ 127 റണ്‍സുമായി പുറത്താകാതെ നിന്ന ജെമീമ റോഡ്രിഗസാണ് ഇന്ത്യൻ ടീമിന്റെ വിജയശിൽപ്പി. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (88 പന്തിൽ 89), റിച്ച ഘോഷ് (16 പന്തിൽ 26), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ദാന (24 പന്തിൽ 24), അമൻജോത് കൗർ (എട്ട് പന്തിൽ 15 നോട്ടൗട്ട് ) എന്നിവരും ഇന്ത്യക്കായി തിളങ്ങി. സ്കോർ: ഓസ്ട്രേലിയ 49.5 ഓവറിൽ 338. ഇന്ത്യ 48.3 ഓവറിൽ 341/5. ജെമീമയാണ് പ്ലെയർ ഓഫ് ദ…
Read More‘കലൂര്‍ സ്റ്റേഡിയ’ത്തില്‍ രാഷ്ട്രീയപ്പോര്
കൊച്ചി: കലൂര്‍ സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട വിവാദം രാഷ്ട്രീയപ്പോരിലേക്ക്. സ്റ്റേഡിയം ഉടമസ്ഥരായ വിശാല കൊച്ചി വികസന അഥോറിറ്റിയും (ജിസിഡിഎ) സിപിഎമ്മും സ്പോണ്‍സറെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിക്കുമ്പോള്‍ മറുവശത്ത് ജിസിഡിഎയ്ക്കും സര്‍ക്കാരിനുമെതിരേ ആരോപണവും പ്രതിഷേധവും ശക്തമാക്കുകയാണ് കോണ്‍ഗ്രസും ബിജെപിയും. നടപടിക്രമങ്ങള്‍ പാലിച്ചാണു സ്പോണ്‍സര്‍ക്കു സ്റ്റേഡിയം നവീകരണത്തിന് വിട്ടു നല്‍കിയിട്ടുള്ളതെന്നാണ് ജിസിഡിഎയുടെ വിശദീകരണം. കരാര്‍ പൊതുമേഖലാ സ്ഥാപനമായ കേരള സ്പോര്‍ട്സ് ഫൗണ്ടേഷനുമായാണ്. നവീകരണ പ്രവര്‍ത്തനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും പരസ്യപ്രതിഷേധങ്ങളിലേക്കു കടന്നതോടെയാണ് ജിസിഡിഎയുടെ പ്രതികരണം. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ചയായി. ക്രമവിരുദ്ധമായി എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ നവീകരണപ്രവൃത്തിയില്‍ വന്നിട്ടുണ്ടോയെന്നു പരിശോധിക്കാനാണ് ജിസിഡിഎയുടെ നീക്കം. ജിസിഡിഎ എക്സിക്യൂട്ടീവ് യോഗത്തിനു മുന്നോടിയായി ഇന്നലെ രാവിലെ സിപിഎം നേതൃത്വം ജില്ലാ ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
Read Moreകോര്‍ട്ടിനോട് വിടപറഞ്ഞ് നിക്കോളാസ് മഹുത്
പാരീസ്: പാരീസ് മാസ്റ്റേഴ്സിലെ ഡബിൾസ് തോൽവിക്ക് പിന്നാലെ പ്രൊഫഷണൽ ടെന്നീസിനോട് വൈകാരികമായി വിട പറഞ്ഞ് ഫ്രഞ്ച് താരം നിക്കോളാസ് മഹുത്. 25 വർഷത്തെ കരിയറിൽ അഞ്ച് ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടങ്ങൾ 43 കാരനായ മഹുത് നേടിയിട്ടുണ്ട്. 2010ൽ വിംബിൾഡണിൽ അമേരിക്കൻ താരം ജോണ്‍ ഇസ്നറിനെതിരേ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ പ്രൊഫഷണൽ ടെന്നീസ് മത്സരം കാഴ്ചവച്ച് അദ്ദേഹം ശ്രദ്ധനേടിയിരുന്നു. 11 മണിക്കൂറും അഞ്ച് മിനിറ്റും നീണ്ടുനിന്ന മത്സരം മൂന്ന് ദിവസങ്ങളിലായി നടന്നു. അവസാന സെസെറ്റിനുമാത്രം എട്ട് മണിക്കൂർ 11 മിനിറ്റ് ദൈർഘ്യം. എന്നാൽ മത്സരത്തിൽ മഹുത് പരാജയപ്പെട്ടു. ചൊവ്വാഴ്ച ഗ്രിഗർ ദിമിത്രോവിനൊപ്പം സ്വന്തം മണ്ണിൽ കരിയറിലെ അവസാന മത്സരത്തിനിറങ്ങി മഹുത് കായികരംഗത്തിനോട് വിട പറഞ്ഞു. ഹ്യൂഗോ നൈസിനോടും എഡ്വാർഡ് റോജർ- സെലിനോടും 6-4, 5-7, 10-4 സ്കോറിന് പരാജയത്തോടെയായിരുന്നു കോർട്ടിനോട് വിടപറഞ്ഞത്.
Read Moreദക്ഷിണാഫ്രിക്ക ഫൈനലില്‍: ഇംഗ്ലണ്ടിനെ തകര്‍ത്തത് 125 റണ്‍സിന്
ഗുവാഹത്തി: ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലിൽ. സെമി ഫൈനലിൽ ക്യാപ്റ്റൻ ലോറ വോൾവാർഡ് (143 പന്തിൽ 169) അവിശ്വസനീയ സെഞ്ചുറി മികവിൽ ഇംഗ്ലണ്ടിനെ 125 റണ്‍സിന്റെ കൂറ്റൻ തോൽവിയിലേക്ക് തള്ളിവിട്ടാണ് ദക്ഷിണാഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ മത്സരത്തിലെ വിജയികളെ അവർ ഫൈനലിൽ നേരിടും. ദക്ഷിണാഫ്രിക്ക 320 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സ്കോര്‍: ദക്ഷിണാഫ്രിക്ക: 319/7. ഇംഗ്ലണ്ട്: 42.3 ഓവറില്‍ 194. ദക്ഷിണാഫ്രിക്കയ്ക്കായി ലോറ വോൾവാർഡിനെ കൂടാതെ ടസ്മിൻ ബ്രിട്സ് (45), മരിസാനെ കാപ്പ് (42) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന് 42.3 ഓവറിൽ 194 റണ്‍സെടുക്കാനാണ് സാധിച്ചത്. അഞ്ച് വിക്കറ്റ് നേടിയ മരിസാനെ കാപ്പാണ് ഇംഗ്ലണ്ടിനെ തകർത്തത്. നദീന്‍ ഡി ക്ലാർക്ക് രണ്ട് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ…
Read Moreചരിത്രമെഴുതുമോ ഹർമന്റെ സംഘം? ഓസ്ട്രേലിയയെ വീഴ്ത്തിയാൽ ഫൈനലിൽ: മത്സരം മുംബൈയിൽ ഇന്ന് മൂന്നിന്
മുംബൈ: ചരിത്ര നിമിഷം പിറക്കുമോ എന്നറിയാൻ ഇനി വെറും രണ്ട് മത്സരങ്ങൾ മാത്രം ബാക്കി. ഐസിസി ഏകദിന ലോകകപ്പ് കിരീടമെന്ന ലക്ഷ്യം ഇന്ത്യയുടെ വനിത ക്രിക്കറ്റ് ചരിത്രത്താളുകളിൽ എഴുതിച്ചേർക്കപ്പെടുമോ എന്നതാണ് ആരാധകർ ഉറ്റുനോക്കുന്നത്. ടൂർണമെന്റിൽ ഇതുവരെ പരാജയമറിയാത്ത നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയ്ക്കെതിരേ ഇന്ന് നടക്കുന്ന സെമി ഫൈനലിൽ ഹർമൻപ്രീത് കൗറിനും സംഘത്തിനും കാലിടറിയില്ലെങ്കിൽ ഫൈനൽ ബർത്തുറപ്പിക്കാം. ഗ്രൂപ്പ് ഘട്ടത്തിൽ പോരാടിയപ്പോൾ ഓസീസ് ജയം നേടിയെങ്കിലും ശക്തമായ പോരാട്ടം കാഴ്ചവച്ച ഇന്ത്യൻ വനിതകൾ തികഞ്ഞ ആത്മവിശ്വാസത്തിൽ തന്നെയാണ് മത്സരത്തിനിറങ്ങുന്നത്. ഡിവൈ സ്പോർട്സ് അക്കാഡമി നവി മുംബൈ സ്റ്റേഡിയത്തിൽ വൈകുന്നേരം മൂന്നിനാണ് മത്സരം. അവസാനം അകത്ത്സ്വന്തം മണ്ണിൽ നടക്കുന്ന കിരീടപ്പോരാട്ടത്തിൽ ശ്രീലങ്കയെയും പാക്കിസ്ഥാനെയും തോൽപ്പിച്ച് ആത്മവിശ്വാസത്തോടെ ഇന്ത്യ തുടങ്ങി. എന്നാൽ, ദക്ഷിണാഫ്രിക്കയും ഓസ്ട്രേലിയയും ഇംഗ്ലണ്ടും ഇന്ത്യയെ പാാജയപ്പെടുത്തി പുറത്താകലിന്റെ വക്കിലെത്തിച്ചു. ഓസ്ട്രേലിയ പൊരുതി ഇന്ത്യയെ മറികടന്നെങ്കിൽ, പ്രോട്ടീസിനും ഇംഗ്ലണ്ടിനും ജയം…
Read Moreഏകദിനത്തിലെ ‘ഒന്നാമൻ’: ചരിത്ര നേട്ടവുമായി രോഹിത് ശർമ
ദുബായ്: ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി മുൻ ഇന്ത്യൻ നായകന് രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ അപരാജിത സെഞ്ചുറിയും നേടിയാണ് രോഹിത് 38-ാം വയസില്‍ ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിനെ മറികടന്നാണ് രോഹിത് ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യൻ താരം കൂടിയാണ് രോഹിത്. ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 റേറ്റിംഗ് പോയന്റുമായി രണ്ടാം സ്ഥാനത്തായിരുന്നു രോഹിത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട രോഹിത് 781 റേറ്റിംഗ് പോയന്റുമായാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് രോഹിത്. സച്ചിന് ടെന്‍ഡുല്‍ക്കര്‍,…
Read Moreകനത്ത മഴ: ഇന്ത്യ-ഓസ്ട്രേലിയ ഒന്നാം ടി20 നിർത്തിവച്ചു
കാൻബെറ: ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിലെ ഒന്നാം മത്സരം നിർത്തിവച്ചു. കനത്ത മഴയെ തുടർന്നാണ് നിർത്തിവച്ചത്. ടോസ് നക്ഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അഞ്ചാം ഓവറിന് ശേഷമാണ് മഴ എത്തിയത്. അഞ്ച് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് എടുത്തിട്ടുണ്ട് ഇന്ത്യ. 16 റൺസുമായി ശുഭ്മാൻ ഗില്ലും എട്ട് റൺസുമായി നായകൻ സൂര്യകുമാർ യാദവുമാണ് ക്രീസിലുള്ളത്. 19 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. നതാൻ എല്ലിസാണ് അഭിഷേക് ശർമയുടെ വിക്കറ്റെടുത്തത്.
Read Moreപ്രായത്തെ നീന്തിത്തോൽപ്പിച്ച് പ്രഫ. സെബാസ്റ്റ്യന്‍ കദളിക്കാട്ടിൽ; വാരിക്കൂട്ടിയത് നിരവധി സ്വര്‍ണ മെഡലുകള്‍
പാലാ: 84 വയസ് പ്രായം എന്നത് റിട്ട. പ്രഫസർ സെബാസ്റ്റ്യന്‍ കദളിക്കാട്ടിലിന് വെറും നന്പർ മാത്രം. ഈ മാസം തിരുവല്ലയില്‍ നടന്ന സംസ്ഥാന മാസ്റ്റേഴ്സ് അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം നാല് വ്യക്തിഗത സ്വര്‍ണമെഡലും റിലേയില്‍ രണ്ടു സ്വര്‍ണ മെഡലുകളും കരസ്ഥമാക്കി. 14 വര്‍ഷമായി 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്ന പ്രഫ. സെബാസ്റ്റ്യൻ 2011 മുതല്‍ മത്സരരംഗത്തുണ്ട്. ഓരോ തവണയും തന്റെതന്നെ റിക്കാര്‍ഡുകള്‍ മെച്ചപ്പെടുത്തിയാണ് അദ്ദേഹം നേട്ടം കൈവരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കുട്ടിയായിരുന്നപ്പോള്‍ വീടിനു സമീപമുള്ള ളാലം തോട്ടില്‍ നീന്തിക്കുളിച്ചതിന്റെ ആത്മവിശ്വാസവുമായാണ് അദ്ദേഹം 2011ല്‍ പാലായില്‍ നടന്ന പ്രഥമ മാസ്റ്റേഴ്സ് അക്വാറ്റിക് മത്സരത്തിനിറങ്ങിയത്. ആദ്യ മത്സരത്തില്‍തന്നെ 50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ റിക്കാര്‍ഡോടെ സ്വര്‍ണം നേടി. തുടര്‍ന്ന് തോപ്പന്‍സ് അക്കാഡമിയില്‍ പരിശീലനം. പിന്നീട് പങ്കെടുത്ത എല്ലാ മാസ്റ്റേഴ്സ് മത്സരത്തിലും അദ്ദേഹം തന്നെയായിരുന്നു ഒന്നാം സ്ഥാനത്ത്. പത്തോളം നാഷണല്‍ മത്സരങ്ങളിൽ…
Read More