ലക്നോ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ലക്നോ സൂപ്പർ ജയ്ന്റ്സിന്റെ യുവ പേസർ മായങ്ക് യാദവ് ചെന്നൈയ്ക്കെതിരായ മത്സരത്തിൽ കളിച്ചേക്കും. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായ മായങ്ക് 19ന് നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് എതിരായ മത്സരത്തിൽ കളിച്ചേക്കുമെന്ന് കോച്ച് ജസ്റ്റിൻ ലാംഗർ പറഞ്ഞു. അതേസമയം, ഇന്നലെ നടന്ന ഡൽഹി ക്യാപ്പിറ്റൽസിന് എതിരായത് ഉൾപ്പെടെ രണ്ടു മത്സരങ്ങൾ ഇതിനകം മായങ്കിന് നഷ്ടമായി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് മായങ്കിന് പരിക്കേറ്റത്. മായങ്കായിരുന്നു ലക്നോയുടെ രണ്ട് ജയത്തിലെ പ്ലെയർ ഓഫ് ദ മാച്ച്.
Read MoreCategory: Sports
ഗുകേഷ് തോറ്റു; മുന്നിൽ നിപോംനിഷി
ടൊറൊന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ഏഴാം റൗണ്ടിൽ ഇന്ത്യയുടെ ഡി. ഗുകേഷിന് അപ്രതീക്ഷിത തോൽവി. ഫ്രാൻസിന്റെ അലിറേസ ഫിറോസ്ജയോടാണ് ഗുകേഷ് തോൽവി വഴങ്ങിയത്. ചാന്പ്യൻഷിപ്പിൽ ഫ്രഞ്ച് താരത്തിന്റെ ആദ്യജയമാണ്. അതേസമയം, റഷ്യയുടെ ഇയാൻ നിപോംനിഷി ഏഴാം റൗണ്ടിൽ അമേരിക്കയുടെ ഹികാരു നാകാമുറയുമായി സമനിലയിൽ പിരിഞ്ഞു. ഇതോടെ 4.5 പോയിന്റുമായി നിപോംനിഷി ഒന്നാം സ്ഥാനത്തെത്തി. നാല് പോയിന്റുമായി ഗുകേഷ് രണ്ടാം സ്ഥാനത്തേക്കിറങ്ങി. ഇന്ത്യയുടെ ആർ. പ്രജ്ഞാനന്ദ അമേരിക്കയെു ഫാബിയാനൊ കരുവാനയുമായും വിദിത് ഗുജറാത്തി അസർബൈജാന്റെ നിജത് അബാസോവുമായും സമനിലയിൽ പിരിഞ്ഞു. പ്രജ്ഞാനന്ദയ്ക്ക് നാലും വിദിത്തിന് 3.5ഉം പോയിന്റാണ്. വനിതാ ചാന്പ്യൻഷിപ്പിൽ ഏഴ് റൗണ്ട് പൂർത്തിയായപ്പോൾ ചൈനയുടെ ടാൻ സോങ് യി (അഞ്ച്) ഒന്നാമത് തുടരുന്നു.
Read Moreമുഹമ്മദൻസ് സ്പോർട്ടിംഗ് ഐഎസ്എലിലേക്ക്
ഇന്ത്യൻ ഫുട്ബോളിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളിനും ഒപ്പം ചരിത്രവും പാരന്പര്യവുമുള്ള മുഹമ്മദൻസ് സ്പോർട്ടിംഗ് ക്ലബ് പുതിയ കെട്ടിലും മട്ടിലും ഇനി ഇന്ത്യയുടെ ഒന്നാം ഡിവിഷൻ ഫുട്ബോൾ ലീഗായ ഐഎസ്എല്ലിലേക്ക്. ഇതോടെ കോൽക്കത്തയിൽനിന്ന് മോഹൻബഗാൻ സൂപ്പർ ജയന്റ്സ്, ഈസ്റ്റ് ബംഗാൾ ക്ലബ്ബുകൾക്കു പിന്നാലെ ഐഎസ്എല്ലിലെത്തുന്ന മൂന്നാമത്തെ ടീമായി. 1887-ൽ ജൂബിലി ക്ലബ്ബായി തുടങ്ങി 1891-ൽ മുഹമ്മദൻസ് എന്ന് പേരുമാറ്റി. 133 വർഷത്തെ ചരിത്രമുള്ള ആരാധകരുടെ സ്വന്തം ബ്ലാക്ക് പാന്തേഴ്സ്, ഈ സീസണിലെ ഐ ലീഗ് ജേതാക്കളായാണ് ഐഎസ്എല്ലിലെത്തിയത്. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് റഷ്യക്കാരനായ ആന്ദ്രേ ചെർനിഷോവ് പരിശീലിപ്പിക്കുന്ന മുഹമ്മദൻസ് സ്പോർടിംഗ് ആദ്യ ഐ ലീഗ് കിരീടനേട്ടത്തിലെത്തിയത്. ലീഗിൽ ഒരു മത്സരം കൂടി ബാക്കിയിരിക്കേ 52 പോയിന്റുമായാണ് മുഹമ്മദൻസ് കിരീടം നേടിയത്. 23-ാം റൗണ്ട് മത്സരത്തിൽ മുഹമ്മദൻസ് 2-1ന് ഷില്ലോംഗ് ലാജോംഗിനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു. 1990-കൾക്കു ശേഷം…
Read Moreകോപ്പ ദെൽ റേ കപ്പിൽ മുത്തമിട്ട് അത്ലറ്റിക്
സെവിയ്യ: കോപ്പ ദെൽ റേ (രാജാവിന്റെ കപ്പ്) ഫുട്ബോൾ കിരീടം അത്ലറ്റിക് ബിൽബാ വോയ്ക്ക്. പെനാൽറ്റി ഷൂട്ടൗട്ടിൽ അത്ലറ്റിക് 4-2ന് മയ്യോർക്കയെ തോല്പിച്ചു. 1984 നുശേഷം ബിൽബാവോ നേടുന്ന ആദ്യത്തെ കോപ്പ ഡെൽ റേ ചാന്പ്യൻഷിപ്പാണ്. 40 വർഷത്തിനിടെ ക്ലബ് നേടുന്ന പ്രധാന കപ്പും ഇതാണ്. ഇതോടെ അത്ലറ്റിക്കിന് കോപ്പ ദെൽ റേ കിരീടങ്ങളുടെ എണ്ണം 24 ആയി. മുഴുവൻ സമയത്തും അധിക സയമത്തും 1-1ന് സമനില പാലിച്ചതോടെയാണ് ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. 21-ാം മിനിറ്റിൽ ഡാനി റോഡ്രിഗസ് മയ്യോർക്കയെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റിൽ ഒയിഹൻ സാൻസെറ്റ് അത്ലറ്റിക്കിനു സമനില നൽകി. ഷൂട്ടൗട്ടിൽ അത്ലറ്റിക് ഗോൾകീപ്പർ ജുലെൻ അഗിറെസാബാല മയ്യോർക്കയുടെ മനു മോർലാൻസിന്റെ കിക്ക് രക്ഷപ്പെടുത്തിയപ്പോൾ നെമഞ്ച റഡോഞ്ചിക്കിന്റെ കിക്ക് ക്രോസ് ബാറിനു മുകളിലൂടെ പുറത്തേക്കായിരുന്നു. 1984ലെ കിരീടത്തിനുശേഷം 2020, 2021 ഫൈനലുകൾ ഉൾപ്പെടെ ആറു ഫൈനലുകളിൽ തോറ്റു.40…
Read Moreഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് ആദ്യ ജയം
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റ് 17-ാം സീസണിലെ തുടർച്ചയായ മൂന്നു തോൽവികൾക്കുശേഷം മുംബൈ ഇന്ത്യൻസ് വിജയപാതയിൽ. ബാറ്റിംിന്റെ വെടിക്കെട്ട് കണ്ട വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസ് 29 റണ്‍സിനു ഡൽഹി ക്യാപിറ്റൽസിനെ തകർത്തു. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 234 റണ്‍സ്. ഡൽഹി ക്യാപിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 205 റണ്‍സ്. 10 പന്തിൽ 39 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയും ഒരു വിക്കറ്റ് നേടുകയും ചെയ്ത റൊമാരിയോ ഷെപ്പേഡാണ് കളിയിലെ താരം. രോഹിത് ശർമ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേഡ് എന്നിവർ മുംബൈക്കായി ചൂടുള്ള ബാറ്റിംഗ്് പ്രകടനം കാഴ്ചവെച്ചപ്പോൾ മറുഭാഗത്ത് പൃഥ്വി ഷാ, അഭിഷേക് പൊറേൽ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരും മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചപ്പോൾ വാങ്കഡെ സ്റ്റേഡിയത്തിൽ…
Read Moreസോങ്യിക്കു മാത്രം ജയം
ടൊറന്റോ: ഫിഡെ 2024 കാൻഡിഡേറ്റ്സ് ചെസിന്റെ ആദ്യ റൗണ്ടിൽ ചൈനീസ് വനിതാ ഗ്രാൻസ് മാസ്റ്റർ ടാൻ സോങ്യിക്കു മാത്രമേ ജയം നേടാൻ സാധിച്ചുള്ളൂ. വനിതാ വിഭാഗത്തിൽ ചൈനയുടെ ലീ ടിംഗ്ജിയെ സോങ്യി തോൽപ്പിച്ചു. ഇന്ത്യൻ താരങ്ങളായ ആർ. വൈശാലിയും കൊനേരു ഹംപിയും തമ്മിൽ നടന്ന മത്സരമുൾപ്പെടെ ബാക്കി എല്ലാ പോരാട്ടങ്ങളും സമനിലയിൽ കലാശിച്ചു. ഓപ്പണ്‍ വിഭാഗത്തിൽ (പുരുഷ) ഇന്ത്യയുടെ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും തമ്മിലുള്ള മത്സരവും സമനിലയിൽ പിരിഞ്ഞു. ഓപ്പണ്‍ വിഭാഗത്തിലെ ആദ്യ റൗണ്ടിൽ ആർക്കും ജയം നേടാൻ സാധിച്ചില്ല. ആർ. പ്രജ്ഞാനന്ദയും അലിറേസ ഫിരോസ്ജയും തമ്മിലുള്ള പോരാട്ടവും സമനിലയിൽ കലാശിച്ചു.
Read Moreചെന്നൈക്ക് എതിരേ സൺറൈസേഴ്സിനു ജയം
ഹൈദരാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിന്റെ 17-ാം സീസണിണിൽ സൺറൈസേഴ്സ് ഹൈദരാബാദിനു മിന്നും ജയം. നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സിനെ ആറ് വിക്കറ്റിന് സൺറൈസേഴ്സ് കീഴടക്കി. സ്കോർ: ചെന്നൈ സൂപ്പർ കിംഗ്സ് 165/5 (20). സൺറൈസേഴ്സ് ഹൈദരാബാദ് 166/4 ( 18.1). 36 പന്തിൽ ഒരു സിക്സും നാല് ഫോറും അടക്കം 50 റൺസ് എടുത്ത എയ്ഡൻ മാർക്രമാണ് സൺറൈസേഴ്സ് ഇന്നിംഗ്സിലെ ടോപ് സ്കോറർ. അഭിഷേക് ശർമ 12 പന്തിൽ നാല് സിക്സും മൂന്ന് ഫോറും അടക്കം 37 റൺസ് നേടി. അഭിഷേക് ശർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ട്രാവിസ് ഹെഡ് (24 പന്തിൽ 31), നിതീഷ് കുമാർ റെഡ്ഡി (എട്ട് പന്തിൽ 14 നോട്ടൗട്ട്) എന്നിവരും സൺറൈസേഴ്സിനു വേണ്ടി തിളങ്ങി. ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം സുഖകരമല്ലായിരുന്നു. ഒന്‍പത്…
Read Moreബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ
ഗോഹട്ടി: ഐഎസ്എൽ ഫുട്ബോൾ 2023-24 സീസണിലെ 21-ാം റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഇന്നു കളത്തിൽ. ഹൈലാൻഡേഴ്സ് എന്നറിയപ്പെടുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിക്ക് എതിരേ അവരുടെ തട്ടകത്തിലാണ് ബ്ലാസ്റ്റേഴ്സിന്റെ മത്സരം. പ്ലേ ഓഫ് എലിമിനേറ്റർ ബെർത്ത് ഉറപ്പിച്ചെങ്കിലും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. 2024 കലണ്ടർ വർഷത്തിൽ ലീഗിൽ കളിച്ച എട്ട് മത്സരങ്ങളിൽ ആറിലും കൊച്ചി സംഘം പരാജയപ്പെട്ടു. ഏറ്റവും ഒടുവിലായി ഈസ്റ്റ് ബംഗാളിനോട് ഹോം ഗ്രൗണ്ടിൽ 4-2നു തോറ്റശേഷമാണ് ബ്ലാസ്റ്റേഴ്സ് ഗോഹട്ടിയിൽ എത്തിയിരിക്കുന്നത്. 20 മത്സരങ്ങളിൽനിന്ന് 30 പോയിന്റുമായി അഞ്ചാമതാണ് ബ്ലാസ്റ്റേഴ്സ്. 19 മത്സരങ്ങളിൽ 20 പോയിന്റുമായി 11-ാം സ്ഥാനത്താണ് നോർത്ത് ഈസ്റ്റ്. ഈ മാസം 12ന് ഹൈദരാബാദ് എഫ്സിക്കെതിരേയാണ് ബ്ലാസ്റ്റേഴ്സിന്റെ അവസാന ലീഗ് മത്സരം.
Read Moreഈ പന്തിൽ എന്ത് സംഭവിച്ചു ? അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ട് ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു
ഐപിഎൽ ട്വന്റി-20യിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി അരങ്ങേറ്റ മത്സരത്തിൽ കൗമാരക്കാരനായ അംക്രിഷ് രഘുവംശിയുടെ ഒരു ഷോട്ടാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ലോകത്തിലെ സജീവ ചർച്ച. സ്വാഗ്ഷോട്ടിന്റെയോ സ്കൂപ്പിന്റെയൊ ഒക്കെ മണമുള്ള ഒരു പ്രത്യേകതരം ഷോട്ട്. ഈ പന്തിൽ എന്ത് സംഭവിച്ചെന്നത് മത്സരത്തിനുശേഷമാണ് ഏറെ ചർച്ചയായത്. കാരണം ആ പന്ത് ഡീപ്പ് തേർഡ്മാനിനു മുകളിലൂടെ അതിർത്തി കടന്നു. അത് എങ്ങനെ സംഭവിച്ചു എന്നതാണ് പ്രധാന ചർച്ചാവിഷയം. കാരണം, രഘുവംശി ആ ഷോട്ടിനായി ബാറ്റ് പിടിച്ച രീതിതന്നെ. സ്ലോഗ്, സ്കൂപ് ഷോട്ടുകൾക്കായി ബാറ്റ് പിടിക്കുന്ന രീതിയിൽ ബാറ്റർമാർ മാറ്റംവരുത്താറുണ്ട്. എന്നാൽ, രഘുവംശി ബാറ്റ് പിടിച്ചത് ക്രോസ് കൈവരുന്ന രീതിയിൽ (ചിത്രം കാണുക). ഡൽഹി ക്യാപ്പിറ്റൻസിന് എതിരേയായിരുന്നു രഘുവംശിയുടെ ഈ ഷോട്ട്. റാസിഖ് സലാം എറിഞ്ഞ 11-ാം ഓവറിന്റെ മൂന്നാം പന്തായിരുന്നു അത്. രഘുവംശിയുടെ ആ സിക്സർ കണ്ട്…
Read Moreഅടിച്ച് പറപ്പിച്ച് ശശാങ്ക് സിംഗ്; പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം
അഹമ്മദാബാദ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിന് ത്രില്ലർ ജയം. ശശാങ്ക് സിംഗ് നടത്തിയ ആക്രമണ ബാറ്റിംഗിലൂടെ പഞ്ചാബ് മൂന്ന് വിക്കറ്റിന് ഗുജറാത്ത് ടൈറ്റൻസിനെ കീഴടക്കി. 29 പന്തിൽ നാല് സിക്സും ആറ് ഫോറും അടക്കം 61 റൺസുമായി പുറത്താകാതെ നിന്ന ശശാങ്ക് സിംഗാണ് പഞ്ചാബ് കിംഗ്സിന്റെ ജയം സാധ്യമാക്കിയത്. സ്കോർ: ഗുജറാത്ത് 199/4 (20). പഞ്ചാബ് 200/7 (19.5). പഞ്ചാബിനായി പ്രഭ്സിംറൻ സിംഗ് (24 പന്തിൽ 35), അഷുതോഷ് ശർമ (17 പന്തിൽ 31) എന്നിവരും തിളങ്ങി. ഗിൽ റിക്കാർഡ് ടോസ് നഷ്ടപ്പെട്ട ഗുജറാത്ത് ടൈറ്റൻസിന് ആദ്യം ക്രീസിൽ എത്തേണ്ടിവന്നു. ഫ്ളാറ്റ് വിക്കറ്റിന്റെ ആനുകൂല്യം മുതലാക്കുക എന്നതായിരുന്നു പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാന്റെ തന്ത്രം. മൂന്നാം ഓവറിന്റെ അവസാന പന്തിൽ വൃദ്ധിമാൻ സാഹയെ (11) വീഴ്ത്തി കഗിസൊ റബാഡ പഞ്ചാബിന് മുൻതൂക്കം നൽകുകയും ചെയ്തു.…
Read More