ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു. ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്. ഈ ഗോളോടുകൂടി ടൂർണമെന്റിൽ തന്റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ…
Read MoreCategory: Sports
അർജന്റീന- ഈജിപ്ത് മത്സരം: ഫിഫയുടെ അണിയറയിൽ നടക്കുന്നതിതോ
ഒരു രാജ്യത്തിന്റെ മുഴുവൻ അധ്വാനമാണ് റഫറി ഇവിടെ ഇല്ലാതാക്കിയത്. അർജെന്റീന- ഈജിപ്ത് മത്സരത്തിനുശേഷം ഈജിപ്തിന്റെ മുഖ്യപരിശീലകൻ ഹുസാം ഹസൻ പറഞ്ഞ വാക്കുകളാണിത്. ഈ ലോക കപ്പും അർജന്റീനയിലേക്കുതന്നെ വീണ്ടുമെത്തുന്നതിന് വഴി ഒരുക്കുന്നത് ആശങ്കയോടെയാണ് ഓരോ കാൽപ്പന്ത് ആരാധകനും നോക്കിക്കാണുന്നത്. അറ്റ്ലാന്റയിലെ സ്റ്റേഡിത്തിൽ നടന്ന മത്സരത്തിൽ 78 മിനിറ്റ് വരെ ഈജിപ്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മുന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ മത്സരത്തിലുടനീളം റഫറി ഫ്രാൻസ്വാ ലെറ്റെക്സിയർ എടുത്ത തീരുമാനങ്ങളാണ് ഈജിപ്തിനെ ചൊടിപ്പിച്ചത്. ഈജിപ്ത് 1-0 ന് മുന്നിൽ നിൽക്കുമ്പോൾ മുസ്തഫ സിക്കോ ടീമിന്റെ രണ്ടാമത്തെ ഗോൾ നേടി. എന്നാൽ കളി ആരംഭിച്ച് അധികം വൈകാതെ ലിസാൻഡ്രോ മാർട്ടീനസിനെതിരെ ഫൗൾ നടന്നു എന്ന് കാണിച്ച് വാർ ഇടപെട്ട് ആ ഗോൾ റദ്ദാക്കി. എൻസോ ഫെർണാണ്ടസ് അർജന്റീനയുടെ മൂന്നാം വിജയഗോൾ നേടുന്നതിന് തൊട്ടുമുൻപ് ഈജിപ്ഷ്യൻ താരം ഹംദി ഫത്ഹിയുടെ ജേഴ്സി അർജന്റീനൻ…
Read More‘മെസിയെ ടൂർണമെന്റിൽ നിലനിർത്താൻ ഒത്തുകളിച്ചു’: ഫിഫയ്ക്കും റഫറിക്കുമെതിരേ തുറന്നടിച്ച് ഈജിപ്ത് കോച്ച്
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു. നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ…
Read Moreഈജിപ്തിനുമേൽ തീകോരിയിട്ട് അർജന്റീനയുടെ പെരുങ്കളിയാട്ടം
അറ്റ്ലാന്റ: വിജയം സ്വപ്നം കണ്ട ഈജിപ്തിനു മേൽ അവസാന നിമിഷം തീകോരിയിട്ട് അർജന്റീനയുടെ പെരുങ്കളിയാട്ടം. ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പുറത്താകലിന്റെ വക്കിൽ നിന്ന് അപാരകുതിപ്പ് നടത്തി അർജന്റീന ക്വാർട്ടറിൽ കടന്നു. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 9.30ന് യുഎസിലെ അറ്റ്ലാന്റ മെഴ്സിഡസ് ബെൻസ് സ്റ്റേഡിയത്തിൽ നടന്ന അർജന്റീന-ഈജിപ്ത് മത്സരം 79-ാം മിനിറ്റ് വരെ അർജന്റീനയുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. അത്യന്തം സംഭവബഹുലമായ മത്സരം കാണാൻ 68,239 പേരാണ് സ്റ്റേഡിയത്തിലെത്തിയിരുന്നത്. രണ്ടുഗോളുകൾക്ക് പിറകിൽ നിന്ന ശേഷം മഹത്തായ കുതിപ്പ് നടത്തി അവസാനനിമിഷം മൂന്ന് ഗോളുകൾ തിരിച്ചടിച്ചാണ് അർജന്റീന ഈജിപ്തിന് മേൽ ആധിപത്യം സ്ഥാപിച്ചത്. മറുവശത്ത് നില ഭദ്രമാക്കി വിജയം ഉറപ്പിച്ച ഈജിപ്തിന് അവസാന നിമിഷം എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. നിലവിലെ ചാന്പ്യൻമാരായ അർജന്റീനക്കെതിരേ വ്യക്തമായ പ്ലാനോടെയാണ് ഈജിപ്ത് ഇറങ്ങിയത്. ഇത് സാധ്യമാവുകയും ചെയ്തു. കളിയുടെ 15 -ാംമിനിറ്റിൽ തന്നെ അവർ ലക്ഷ്യം…
Read Moreസ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്; കൊളംബിയയെ പരാജയപ്പെടുത്തിയത് പെനാൽറ്റി ഷൂട്ടൗട്ടിൽ
വാൻകൂവർ: കൊളംബിയയെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനലിലേക്ക്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമുകളും തത്തുല്യമായ പ്രകടനം പുറത്തെടുത്തതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്കോറിനാണ് സ്വിറ്റ്സർലൻഡ് വിജയം സ്വന്തമാക്കിയത്. കൊളംബിയൻ താരം ഡാവിൻസൺ സാഞ്ചസിന്റെ പെനാൽറ്റി കിക്ക് ബാറിലിടിച്ച് തെറിച്ചതും കുച്ചോ ഹെർണാണ്ടസിന്റെ ശ്രമം സ്വിസ് ഗോൾകീപ്പർ ഗ്രെഗർ കോബൽ തടുത്തിട്ടതുമാണ് കൊളംബിയയ്ക്ക് തിരിച്ചടിയായത്. ഒടുവിൽ റൂബൻ വർഗാസ് ലക്ഷ്യം കണ്ടതോടെ സ്വിറ്റ്സർലൻഡ് ക്വാർട്ടർ ഫൈനൽ ഉറപ്പിച്ചു. ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. 1954ൽ സ്വന്തം രാജ്യം ആതിഥേയത്വം വഹിച്ച ലോകകപ്പിനു ശേഷം ഇതാദ്യമായാണ് സ്വിറ്റ്സർലൻഡ് ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കുന്നത്.
Read Moreതനിക്കു മുൻപ് പോർച്ചുഗലിനു വലിയ നേട്ടങ്ങൾ ഉണ്ടായിരുന്നില്ല; ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ
പോർച്ചുഗൽ ആരാധകർ ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല, തങ്ങളുടെ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പതനം. ലോകകപ്പിൽനിന്നു പുറത്തായെങ്കിലും കാൽപ്പന്തുകളിയുടെ മാന്ത്രികൻ, അന്താരാഷ്ട്ര ഫുട്ബോളിൽ പോർച്ചുഗലിന്റെ യശസ് ഉയർത്തി എന്നതിൽ ആ രാജ്യത്തിന് എന്നും അഭിമാനിക്കാം. ഫിഫ ലോകകപ്പിന്റെ പ്രീ ക്വാർട്ടറപിൽ സ്പെയിനോട് തോറ്റ് പോർച്ചുഗൽ പുറത്തായതിനു പിന്നാലെ വികാരഭരിതനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ആരാധകരുടെ പ്രിയപ്പെട്ട സിആർ 7 പ്രതികരിച്ചത്. തന്റെ അവസാന ലോകകപ്പ് മത്സരത്തിനു ശേഷമുള്ള വാർത്താസമ്മേളനത്തിൽ, അന്താരാഷ്ട്ര കരിയറിനെക്കുറിച്ചും ടീമിന്റെ ഭൂതകാലത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. തനിക്കു മുൻപ് പോർച്ചുഗൽ ഒരു കിരീടം പോലും നേടിയിരുന്നില്ലെന്ന് റൊണാൾഡോ പറഞ്ഞു. പോർച്ചുഗലിനായി താൻ മൂന്നു കിരീടങ്ങൾ നേടിക്കൊടുത്തിട്ടുണ്ടെന്നും താൻ വരുന്നതിന് മുൻപ് രാജ്യം വലിയ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടില്ലെന്നും റൊണാൾഡോ ചൂണ്ടിക്കാണിച്ചു. താൻ രാജ്യത്തിനായി നേടിക്കൊടുത്ത മൂന്നു കിരീടങ്ങളിൽ 2016-ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പും രണ്ട് യുവേഫ നേഷൻസ് ലീഗ് കിരീടങ്ങളും ഉൾപ്പെടുന്നു.…
Read Moreപറങ്കിപ്പടയുടെ മടക്കം… കിരീടമില്ലാതെ റൊണാൾഡോ, പോർച്ചുഗലിനെ വീഴ്ത്തി സ്പെയിൻ ക്വാർട്ടറിൽ
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി. കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്റെ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ. പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്പെയിനിന്റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്പെയിനിനായി. ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Read Moreവിറപ്പിച്ച് കീഴടങ്ങി മെക്സിക്കോ: ഇംഗ്ലണ്ട് ക്വാർട്ടറിൽ
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് 2026ന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലണ്ട്. മെക്സിക്കോ സിറ്റിയിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് മെക്സിക്കോയെ തോൽപ്പിച്ചാണ് ഇംഗ്ലണ്ട് ക്വാർട്ടറിൽ കടന്നത്. ഇംഗ്ലണ്ടിന് വേണ്ടി വേണ്ടി ജൂഡി ബെല്ലിംഗാം രണ്ട് ഗോളുകളും ക്യാപ്റ്റൻ ഹാരി കെയ്ൻ ഒരു ഗോളും നേടി. ജൂലിയൻ കിനോനസും റൗൾ ജിമെനസും ആണ് മെക്സിക്കോയ്ക്ക് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്. 54-ാം മിനിറ്റിൽ ജാരെൽ ക്വാൻഷാ റെഡ് കാർഡ് കിട്ട് പുറത്തായതിന് ശേഷം 10 പേരുമായി കളിച്ചാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കി. നിരവധി അവസരങ്ങൾ മെക്സിക്കോയ്ക്ക് ലഭിച്ചെങ്കിലും മൂന്നാം ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെയാണ് ഇംഗ്ലണ്ട് ക്വാർട്ടറിലേയ്ക്ക് മുന്നേറിയത്. ക്വാർട്ടറിൽ നോർവെയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ. ബ്രസീലിനെ പരാജയപ്പെടുത്തിയത് നോർവെ ക്വാർട്ടറിലെത്തിയത്.
Read Moreസാംബ താളം നിലച്ചു: കണ്ണീരിൽ നനഞ്ഞ മഞ്ഞക്കുപ്പായങ്ങൾ സാക്ഷി; കാനറികൾ മടങ്ങുന്നു
ന്യൂയോർക്ക്: ഫുട്ബോൾ എന്നാൽ ബ്രസീൽ ആണെന്ന് വിശ്വസിക്കുന്ന കോടിക്കണക്കിന് ആരാധകരുടെ ഹൃദയം തകർത്തുകൊണ്ടാണ് ആ ഫൈനൽ വിസിൽ മുഴങ്ങിയത്. കളിമിടുക്കുകൊണ്ടും സുന്ദരമായ പാസുകൾ കൊണ്ടും ലോകത്തെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച കാനറികൾക്ക് ഒരിക്കൽക്കൂടി കണ്ണീരോടെ കളംവിടേണ്ടി വന്നിരിക്കുന്നു. പ്രീക്വാർട്ടറിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബ്രസീൽ നോർവേയോട് അടിയറവു പറഞ്ഞത്. മത്സരത്തിന്റെ 79, 90 മിനിട്ടുകളിൽ സൂപ്പർതാരം എർലിൻ ഹാളണ്ട് ആണ് നോർവേയ്ക്കായി ഗോളുകൾ നേടിയത്. സൂപ്പർതാരം നെയ്മർ ആണ് ബ്രസീലിനായി ആശ്വാസ ഗോൾ നേടിയത്. ബ്രസീലിന്റെ പരാജയം വെറുമൊരു ടീമിന്റെ തോൽവിയല്ല; അത് ലോകമെമ്പാടുമുള്ള, മഞ്ഞക്കുപ്പായത്തെ നെഞ്ചിലേറ്റുന്ന ഏതൊരു ഫുട്ബോൾ പ്രേമിയുടെയും ഉള്ളുലയ്ക്കുന്ന ഒന്നാണ്. പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമെല്ലാം പകർന്നുനൽകിയ ആവേശം നെഞ്ചിലേറ്റുന്നവർക്ക് ഈ പരാജയം താങ്ങാനാവുന്നതിലും അപ്പുറമാണ്. കളിക്കളത്തിൽ അവർ ഒഴുക്കിയ വിയർപ്പിനും കണ്ണീരിനും മുന്നിൽ തോൽവി ഒരു കറുത്ത നിഴലായി വീഴുമ്പോൾ,…
Read Moreഷൂട്ടൗട്ടിൽ ഓസ്ട്രേലിയ വീണു; ഈജിപ്ത് പ്രീക്വാർട്ടറിൽ
ഡള്ളാസ്: ഓസ്ട്രേലിയയുടെ ശക്തമായ പ്രതിരോധം മറികടന്ന് ഈജിപ്ത് ഇതാദ്യമായി ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ പ്രവേശിച്ചു. നിശ്ചിത സമയത്തും അധികസമയത്തും ഓരോ ഗോൾ വീതം നേടി തുല്യത പാലിച്ചതിനെത്തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലാണ് 4-2 എന്ന സ്കോറിൽ ഈജിപ്ത് വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയുടെ തോൽവിയോടെ ടൂർണമെന്റിൽ ഏഷ്യൻ പ്രതിനിധികളായി ഇനിയാരുമില്ല. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 11.30നായിരുന്നു മത്സരം. യുഎസിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ 70,244 പേരാണ് മത്സരം കാണാനെത്തിയത്. ജയം അനിവാര്യമായിരുന്ന ഇരുടീമുകളും പ്രതിരോധം ശക്തമാക്കി ആക്രമണത്തിലൂന്നിയാണ് കളിച്ചത്. 13-ാം മിനിറ്റിൽ ഈജിപ്ത് ആണ് ആദ്യഗോൾ നേടിയത്. അവരുടെ മുഹമ്മദ് സല-ഇമാം ആഷൂർ സഖ്യം നടത്തിയ ഫ്രീകിക്കാണ് ഗോളിൽ കലാശിച്ചത്. ആഷൂറിന്റെ ആദ്യ ഷോട്ട് ഓസ്ട്രേലിയയുടെ പ്രതിരോധത്തിൽ തട്ടി തെറിച്ചെങ്കിലും പന്ത് കൈക്കലാക്കിയ സഹതാരം ഒമർ മർമൂഷ് അത് ഹഫീസിന് നൽകി. ഹഫീസ് ബോക്സിലേക്ക് കൃത്യമായി നൽകിയ ക്രോസ് തകർപ്പൻ ഹെഡറിലൂടെ…
Read More