ലണ്ടൻ: ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവി നിർണയിക്കുന്ന യുവനിര ഇന്ന് ഇംഗ്ലണ്ടിനെതിരേ അഞ്ച് മത്സര പരന്പരയിലെ ആദ്യ മത്സരത്തിനിറങ്ങും. റണ്‍മെഷീൻ വിരാട് കോഹ്ലിയും ഹിറ്റ്മാൻ രോഹിത് ശർമയും വിരമിച്ച ശേഷമുള്ള ആദ്യ പരന്പര, ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ പരന്പര… അടുത്ത ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണിത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30നു ലീഡ്സിലെ ഹെഡിംഗ്ലി സ്റ്റേഡിയത്തിൽ മത്സരം ആരംഭിക്കും. 2007ന് ശേഷം ഇംഗ്ലണ്ടിൽ ഇതുവരെ ഒരു പരന്പര നേടാൻ ഇന്ത്യക്കു സാധിച്ചിട്ടില്ല. സീനിയർ താരങ്ങളുടെ അഭാവത്തിൽ ഗില്ലിന്റെ നേതൃത്വത്തിലിറങ്ങുന്ന യുവനിരയുടെ മുന്നിലുള്ള വെല്ലുവിളി പരന്പര നേട്ടമാണ്. ഫ്രഷ് സ്റ്റാർട്ട് വൈസ് ക്യാപ്റ്റൻ ഋഷഭ് പന്ത്, കെ.എൽ. രാഹുൽ എന്നിവർക്കാണ് ഇംഗ്ലീഷ് പിച്ചിൽ മുൻപരിചയമുള്ളത്. രണ്ട് ലോക ചാന്പ്യൻഷിപ്പ് ഫൈനൽ അടക്കം ശുഭ്മാൻ ഗിൽ മൂന്ന് മത്സരങ്ങൾ ഇംഗ്ലണ്ടിൽ കളിച്ചെങ്കിലും 14.66 ശരാശരിയിൽ…
Read MoreCategory: Sports
എംബാപ്പെ ആശുപത്രിയിൽ: ക്ലബ് ലോകകപ്പ് നഷ്ടമായേക്കും
മിയാമി: റയൽ മാഡ്രിഡിന്റെ സ്റ്റാർ സ്ട്രൈക്കർ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയെ ആശുപത്രിയിൽ. ഗ്യാസ്ട്രോ എൻറൈറ്റിസ് ഗുരുതരമായതിനാലാണ് എംബാപെയെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നതെന്ന് സ്പാനിഷ് ക്ലബ് അധികൃതർ വെളിപ്പെടുത്തി. പനി ബാധിച്ചതിനെ തുടർന്ന് മിയാമിയിൽ നടന്ന ക്ലബ് ലോകകപ്പിലെ അൽ ഹിലാലുമായുള്ള റയലിന്റെ ആദ്യമാച്ചിൽ എംബാപെ കളിച്ചിരുന്നില്ല. താരം ഫിറ്റ് അല്ലെന്നായിരുന്നു കോച്ച് അറിയിച്ചത്. ഞായറാഴ്ച മെക്സിക്കൻ ക്ലബ്ബ് ആയ പച്ചൂക്കയ്ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിൽ കിലിയൻ എംബാപെ കളിക്കുമെന്ന് കോച്ച് സാബി അലൻ സോ അറിയിച്ചിരുന്നു. എന്നാൽ ടൂർണമെന്റിൻ ഒരു മത്സരം പോലും എംബാപെക്ക് കളിക്കാനാകില്ലെന്ന വിരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം നിരവധി പരിശോധനകൾക്ക് താരത്തെ വിധേയനാക്കി.
Read Moreഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു
ബംഗളൂരു: ഐസിസി 2025 വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് സെപ്റ്റംബർ 30ന് ബംഗളൂരു എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തുടങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഒക്ടോബർ 29, 30 ദിവസങ്ങളിൽ സെമിഫൈനലും നവംബർ രണ്ടിന് കിരീടാവകാശിയെ നിർണയിക്കുന്ന ഫൈനൽ മത്സരവും നടക്കും. എട്ട് ടീമുകൾ പങ്കെുടുക്കുന്ന കിരീട പോരാട്ടത്തിൽ 31-ാം മത്സരത്തിൽ ആര് കപ്പുയർത്തുമെന്നറിയാം. കൊളംബോയിൽ 11 ഗ്രൂപ്പ് മത്സരങ്ങൾ നിലവിലെ ചാന്പ്യൻമാരായ ഓസ്ട്രേലിയയും അയൽക്കാരായ ന്യൂസിലൻഡും തമ്മിൽ ഒക്ടോബർ ഒന്നിന് ഗ്രൂപ്പ് ഘട്ട രണ്ടാം മത്സരം നടക്കും. ഇൻഡോറിലെ ഹൊൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് പോരാട്ടം. അടുത്ത ദിവസം കൊളംബോയിൽ ബംഗ്ലാദേശ്- പാക്കിസ്ഥാനെയും ഒക്ടോബർ മൂന്നിന് ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്കയെയും നേരിടുന്നതോടെ ടൂർണമെന്റിലെ എല്ലാ ടീമുകളുടെയും ആദ്യ മത്സരം അവസാനിക്കും. ഗ്രൂപ്പ് ഘട്ട അവസാന മത്സരം ഒക്ടോബർ 26ന് നടക്കും. രണ്ടു മത്സരം ഒരേ ദിവസം നടക്കുന്പോൾ…
Read Moreപോള്‍വോള്‍ട്ട് ലോക റിക്കാര്‍ഡ് 12-ാം തവണയും തിരുത്തി ഡുപ്ലാന്റിസ്
സ്റ്റോക്ഹോം (സ്വീഡന്): ലോക റിക്കാര്‍ഡ് എന്നാ സുമ്മാവാ… എന്ന ചോദ്യം സ്വീഡിഷ് സൂപ്പര്‍ സ്റ്റാര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനു മുന്നില്‍ വിലപ്പോവില്ല. ലോക റിക്കാര്‍ഡ് തിരുത്തുക എന്നത് 25കാരനായ ഡുപ്ലാന്റിസിന്റെ ഹോബിയായിരിക്കുന്നു. ഒരു ഡസന്‍ തവണ ഇപ്പോള്‍ ഡുപ്ലാന്റിസിനു മുന്നില്‍ ലോക റിക്കാര്‍ഡ് വഴിമാറി. ഞായറാഴ്ച നടന്ന സ്റ്റോക്ഹോം ഡയമണ്ട് ലീഗില്‍ 6.28 മീറ്റര്‍ ക്ലിയര്‍ ചെയ്ത് അന്‍മാന്‍ഡ് ഡുപ്ലാന്റിസ് തുടര്‍ച്ചയായ 12-ാം തവണയും സ്വന്തം പേരിലെ ലോക റിക്കാര്‍ഡ് തിരുത്തി. 2020 ഫെബ്രുവരി എട്ടിന് പോളണ്ടിലെ ടോറൂണില്‍ 6.17 മീറ്റര്‍ കുറിച്ചാണ് അര്‍മാന്‍ഡ് ഡുപ്ലാന്റിസ് ലോക റിക്കാര്‍ഡ് ബുക്കില്‍ തന്റെ പേര് ചേര്‍ത്തത്. അന്നു മുതല്‍ ഇന്നുവരെയായി, 12 പ്രാവശ്യമായി, 11 സെന്റി മീറ്റര്‍ ഉയരം വര്‍ധിപ്പിക്കാന്‍ റിക്കാര്‍ഡുകളുടെ തോഴനായ ഡുപ്ലാന്റിസിനു സാധിച്ചു. 1912 ഒളിമ്പിക് സ്റ്റേഡിയം ഡുപ്ലാന്റിസ് റിക്കാര്‍ഡ് തിരുത്തലില്‍ ഒരു ഡെസന് പൂര്‍ത്തിയാക്കിയത് സ്വന്തം…
Read Moreഫിഫ ക്ലബ് ലോകകപ്പ്: ചെൽസിക്ക് മിന്നും ജയം
അറ്റ്ലാന്റ: ഫിഫ ക്ലബ് ലോകകപ്പിലെ ലോസ് ആഞ്ചലസ് എഫ്സിക്കെതിരായ മത്സരത്തിൽ ചെൽസിക്ക് മിന്നും ജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്. പെഡ്രോ നെറ്റോയും എൻസോ ഫെർണാണ്ടസും ആണ് ചെൽസിക്കായി ഗോളുകൾ നേടിയത്. നെറ്റോ 34-ാം മിനിറ്റിലും എൻസോ 79-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്. വിജയത്തോടെ ചെൽസിക്ക് മൂന്ന് പോയിന്റായി. ഇതോടെ ഗ്രൂപ്പ് ഡിയിൽ ചെൽസി ഒന്നാം സ്ഥാനത്തെത്തി.
Read Moreസെഞ്ചുറിക്കും മേലെ മാർക്രം
ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽനിന്ന് നയിച്ചത് എയ്ഡൻ മാർക്രമായിരുന്നു. ബൗമയ്ക്കൊപ്പം ചേർന്ന് താരം നടത്തിയ സെഞ്ചുറി പ്രകടനം എക്കാലത്തും ഓർമിപ്പിക്കപ്പെടും. മാര്‍ക്രം മാറി ചിന്തിച്ചു ഒന്നാം ഇന്നിംഗ്സിൽ ഓപ്പണറായി ഇറങ്ങി ഡക്കായി മടങ്ങിയ മാർക്രമായിരുന്നില്ല രണ്ടാം ഇന്നിംഗ്സി ൽ. തുടക്കത്തിൽ അതിവേഗം റണ്‍സടിച്ചെങ്കിലും പിന്നാലെ ക്ഷമയുടെ പര്യായമായി മാറിയ ഇന്നിം ഗ്സിലൂടെ അയാൾ ദക്ഷിണാഫ്രിക്കയെ വിജയതീരത്ത് എത്തിച്ചു. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റണ്‍സെടുത്ത് ജയിക്കാൻ ആറു റണ്‍സ് മാത്രം വേണ്ട ഘട്ടത്തിൽ മാർക്രം മടങ്ങുന്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. ലോർഡ്സിൽ നാലാം ഇന്നിംഗ്സിൽ 2009ന് ശേഷമാണ് ഒരു വിദേശ താരം സെഞ്ചുറി നേടുന്നത്. ഒരു ഐസിസി ടൂർണമെന്റ് ഫൈനലിൽ സെഞ്ചുറി നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കൻ താരമെന്ന റിക്കാർഡുകൂടി…
Read Moreവിജയാഘോഷത്തിന് മാർഗനിർദേശം
ബംഗളൂരു: ബംഗളൂരുവിലെ എം. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേരുടെ ജീവൻ ഹനിക്കപ്പെട്ട സാഹചര്യത്തിൽ വിജയാഘോഷങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കണ്ട്രോൾ ബോർഡ് (ബിസിസിഐ) അപെക്സ് കൗണ്‍സിൽ യോഗത്തിൽ പുതിയ കമ്മിറ്റി രൂപീകരിക്കാൻ തീരുമാനിച്ചു. 28-ാമത് ബിസിസിഐ അപെക്സ് കൗണ്‍സിൽ യോഗത്തിലാണ് തീരുമാനം. 2025 ട്വന്റി20 ലോകകപ്പ് കിരീടം റോയൽ ചലഞ്ചേഴ്സ് ബംഗളൂരു സ്വന്തമാക്കിയതിനെത്തുടർന്നുള്ള ആഹ്ലാദമാണ് ദുരന്തമായി പരിണമിച്ചത്. “ബംഗളൂരുവിൽ വിജയാഘോഷത്തിനിടെയുണ്ടായ സംഭവത്തിന്റെ വെളിച്ചത്തിൽ, ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ തടയുന്നതിനായി സമഗ്രമായ മാർഗനിർദേശങ്ങൾ രൂപീകരിക്കുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കാൻ അപെക്സ് കൗണ്‍സിൽ തീരുമാനിച്ചു”- ബിസിസിഐ പ്രസ്താവനയിൽ പറഞ്ഞു. ദേവജിത് സൈകിയ (ചെയർപേഴ്സണ്‍), പ്രഭ്തേജ് സിംഗ് ഭാട്ടിയ, രാജീവ് ശുക്ല എന്നിവരടങ്ങുന്ന കമ്മിറ്റി 15 ദിവസത്തിനുള്ളിൽ മാർഗനിർദേശങ്ങൾ തയാറാക്കും.
Read Moreഫിഫ ക്ലബ് ലോകകപ്പ്: മെസിപ്പടയെ സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തർ
ഫ്ലോറിഡ: ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന 2025 ഫിഫ ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ ഗോൾരഹിത സമനിലയുമായി തുടക്കം. ലയണൽ മെസിയുടെ ഇന്റർ മിയാമിയെ അൽ അഹ്ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. മിയാമി ഗാർഡൻസിൽ നടന്ന മത്സരത്തിൽ അൽ അഹ്ലി ഗോൾകീപ്പർ മുഹമ്മദ് അൽ ഷെനാവിയുടെ മികച്ച പ്രകടനമാണ് ഈജിപ്ഷ്യൻ ക്ലബ്ബിന് സമനില നേടിക്കൊടുത്തത്. മത്സരത്തിന്റെ അധികസമയത്ത് മെസിയുടെ മികച്ച ഷോട്ട് മാസ്മരിക പ്രകടനത്തിലൂടെ ഷെനാവി രക്ഷപ്പെടുത്തിയിരുന്നു. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്ക്കെതിരേ അറ്റ്ലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരേ ന്യൂയോർക്കിലാണ് അൽ അഹ്ലിയുടെ അടുത്ത മത്സരം. കാവല്ക്കാര് കാത്തു… ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്. ആദ്യ പകുതിയിൽ അൽ അഹ്ലിക്ക് ആധിപത്യമുണ്ടായിരുന്നു. 43-ാം മിനിറ്റിൽ അൽ അഹ്ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ…
Read Moreകറുത്ത ദിനങ്ങളേ വിട…
ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും ശേഷം ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ചരിത്രത്തിലെ മൂന്നാമത് ടീമാണ് ദക്ഷിണാഫ്രിക്ക. 1889ല്‍ ഇംഗ്ലണ്ടിനെതിരേ പോര്‍ട്ട് എലിസബത്തിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ആദ്യ ടെസ്റ്റ് മത്സരം. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) 1909ല്‍ നിലവില്‍ വന്നപ്പോള്‍ സ്ഥാപക അംഗവുമായിരുന്നു പ്രോട്ടീസ്. എന്നാല്‍, ഐസിസി ലോകകപ്പ് മത്സരങ്ങള്‍ക്ക് 1975ല്‍ (പ്രഥമ ഏകദിന ലോകകപ്പ്) തുടക്കമായപ്പോള്‍ ക്രിക്കറ്റില്‍നിന്നുള്ള വിലക്കു നേരിടുകയായിരുന്നു അവര്‍ എന്നതും ചരിത്രം. 1970 മുതല്‍ 1991 വരെയുള്ള കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനെ ക്രിക്കറ്റ് വേദികളില്‍നിന്നു പൂര്‍ണമായി മാറ്റിനിര്‍ത്തിയിരുന്നു. അപ്പാര്‍ത്തീഡ് (അപ്പാര്‍ട്ട്ഹൈഡ്) എന്ന വര്‍ണവിവേചന നിയമം മൂലമായിരുന്നു അത്. ദക്ഷിണാഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമര്‍ത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണല്‍ പാര്‍ട്ടി സര്‍ക്കാര്‍ 1948 മുതല്‍ 1994 വരെ നടപ്പിലാക്കിയ വർണവിവേചന നിയമവ്യവസ്ഥയായിരുന്നു അപ്പാര്‍ത്തീഡ്. 1991 ജൂണില്‍ വര്‍ണവിവേചന നിയമം (അപ്പാര്‍ത്തീഡ്) റദ്ദാക്കിയതോടെയാണ് ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ഭൂപടത്തിലേക്കു തിരിച്ചെത്തിയത്.…
Read Moreസൂപ്പര്‍ താര സംഗമം…ഫിഫ ക്ലബ് ലോകകപ്പിന് ഇന്ന് തുടക്കം
ന്യൂയോര്‍ക്ക്: ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന് ഇന്നു തുടക്കമാകും. 32 ടീമുകളെ എട്ടു ഗ്രൂപ്പുകളിലായി തിരിച്ചുള്ള പ്രഥമ ക്ലബ് ലോകകപ്പാണ് ഇത്തവണത്തേത്. മേജര്‍ ലീഗ് സോക്കറില്‍ ലയണല്‍ മെസിയുടെ ക്ലബായ ഇന്റര്‍ മയാമിയാണ് ആതിഥേയര്‍. ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 5.30നു നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്റര്‍ മയാമി ഈജിപ്ഷ്യന്‍ ക്ലബായ അല്‍ അഹ്ലിയെ നേരിടും. രാത്രി 9.30നു നടക്കുന്ന മത്സരത്തിൽ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കും ന്യൂസിലന്‍ഡില്‍നിന്നുള്ള ഓക്ലന്‍ഡ് സിറ്റി എഫ്സിയും തമ്മിൽ ഏറ്റുമുട്ടും. ഗ്രൂപ്പ് ബിയില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡും ഫ്രഞ്ച് കരുത്തരായ പാരീസ് സെന്റ് ജെര്‍മനും (പിഎസ്ജി) ഏറ്റുമുട്ടും. രാത്രി 12.30നാണ് കിക്കോഫ്. 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാണ് പിഎസ്ജി. പ്രഥമ ചാമ്പ്യന്‍സ് ലീഗ് നേടിയശേഷം പിഎസ്ജിയുടെ ആദ്യമത്സരമാണിത്.
Read More