മയാമി: ലോകകപ്പ് സി- ഗ്രൂപ്പിലെ ആവേശകരമായ മത്സരത്തിൽ സ്കോട്ട്ലൻഡിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് ബ്രസീൽ ഏഴു പോയിന്റുമായി ഗ്രൂപ്പ് ചാന്പ്യൻമാരായി നോക്കൗട്ടിൽ കടന്നു. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 3.30ന് മയാമി സ്റ്റേഡിയത്തിലായിരുന്നു മത്സരം. പ്രമുഖതാരം വിനീഷ്യസ് ജൂണിയർ രണ്ടുഗോളുകൾ നേടി ടീമിനെ സുരക്ഷിത സ്ഥാനത്തെത്തിച്ചപ്പോൾ മൂന്നാമത്തെ ഗോൾ മതേയൂസ് കുന്യയുടെ വകയായിരുന്നു. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഹെയ്ത്തിയെ രണ്ടിനെതിരെ നാലു ഗോളുകൾക്ക് തകർത്ത് മൊറോക്കോയും നോക്കൗട്ടിലെത്തി. ബ്രസീലും മൊറോക്കോയും ഏഴു പോയിന്റുകൾ വീതം നേടിയെങ്കിലും ഗോൾ വ്യത്യാസത്തിൽ ബ്രസീലാണ് മുന്നിൽ. പരിക്ക് മാറിയ സൂപ്പർതാരം നെയ്മർ 76-ാം മിനിറ്റിൽ മതേയൂസ് കുന്യയ്ക്ക് പകരം ബ്രസീൽ നിരയിലെത്തി. മൂന്ന് വർഷത്തിന് ശേഷമാണ് നെയ്മർ ബ്രസീലിനായി കളത്തിലിറങ്ങുന്നത്. 2023 ഒക്ടോബറിലാണ് നെയ്മർ അവസാനമായി ബ്രസീലിനായി കളിച്ചത്. ഉറുഗ്വേക്കെതിരായ മത്സരത്തിൽ പരിക്കേറ്റ് പുറത്തുപോയ താരത്തിന് പിന്നീട് ദേശീയ ജഴ്സിയിൽ…
Read MoreCategory: Sports
കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക; മെക്സിക്കോ ഗ്രൂപ്പ് ജേതാക്കൾ
മൊണ്ടെറെ(മെക്സിക്കോ): ലോകകപ്പ് ഗ്രൂപ്പ് എ-യിലെ നിർണായക മത്സരത്തിൽ ദക്ഷിണ കൊറിയയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി ദക്ഷിണാഫ്രിക്കയ്ക്ക് സുവർണനേട്ടം. ഈ വിജയത്തോടെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായി ദക്ഷിണാഫ്രിക്ക നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. ഇന്ത്യൻ സമയം ഇന്ന് രാവിലെ 6.30നായിരുന്നു മത്സരം. എ-ഗ്രൂപ്പിൽ ചെക്ക് റിപ്പബ്ലിക്കിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് മെക്സിക്കോ തകർത്തതോടെ ഒന്‍പത് പോയിന്റുമായി മെക്സിക്കോയാണ് ഗ്രൂപ്പ് ജേതാക്കൾ. തൊട്ടുതാഴെ നാലു പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ദക്ഷിണാഫ്രിക്കയുടെ മുന്നേറ്റം. 28-ന് ലോസ് ഏഞ്ചൽസിൽ നടക്കുന്ന പ്രീക്വാർട്ടറിൽ കാനഡയാണ് ദക്ഷിണാഫ്രിക്കയുടെ എതിരാളികൾ. അടുത്ത റൗണ്ടിലേക്ക് കടക്കാൻ ജയമോ സമനിലയോ മതിയാകുമായിരുന്ന കൊറിയക്ക് ഈ തോൽവി കനത്ത ആഘാതമായി. മൂന്ന് പോയിന്റ് മാത്രമുള്ള ദക്ഷിണ കൊറിയക്ക് മികച്ച മൂന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്താൻ ഇനി മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ച് വേണം. മത്സരത്തിൽ രണ്ടു തോൽവിയും ഒരു സമനിലയും നേരിട്ട ചെക്ക്റിപ്പബ്ലിക്ക്…
Read Moreഒരു മെക്സിക്കൻ വീരഗാഥ: ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിൽ
മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയിൽ ചെക്കിയയെ തകർത്ത് മെക്സിക്കോ നോക്കൗട്ടിൽ. എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു മെക്സിക്കൻ ജയം. 55, 61 മിനിറ്റുകളിലാണ് അവർ ലക്ഷ്യംകണ്ടത്. മാറ്റേ ഷാവേസും ജൂലിയൻ ക്വിനോൻസുമാണ് മെക്സിക്കോയ്ക്കുവേണ്ടി സ്കോർ ചെയ്തത്. ചെക് റിപ്പബ്ലിക്കിനെതിരേ മത്സരത്തിലുടനീളം മെക്സിക്കോയുടെ ആധിപത്യമാണ് കണ്ടത്. പക്ഷേ, ഗോൾരഹിതമായ ആദ്യപകുതിക്കു ശേഷമായിരുന്നു അവർക്ക് ഗോൾവല കുലുക്കാനായത്. 55-ാം മിനിട്ടിൽ ലൂയിസ് റോമോയുടെ പാസ് സ്വീകരിച്ച മാറ്റേ ഷാവേസ് അനായാസം പന്ത് ചെക്ക് വലയിലേക്ക് നിക്ഷേപിച്ചു. മെക്സിക്കോ മുന്നിൽ. പിന്നാലെ ലീഡ് ഉയർത്താനുള്ള ശ്രമമായിരുന്നു. ഒടുവിൽ 61-ആം മിനിട്ടിൽ ജൂലിയൻ ക്വിനോൻസിലൂടെ അവർ ലീഡ് രണ്ടാക്കി ഉയർത്തി. ഗോൾ മടക്കാൻ ചെക്കിയ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ലക്ഷ്യം അകലെയായിരുന്നു. ഫൈനൽ വിസിൽ മുഴങ്ങിയതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്സിക്കോ നോക്കൗട്ടിലേക്ക്.
Read Moreപ്രതിരോധ ഫുട്ബോളിന്റെ അങ്ങേയറ്റം; ഘാനയോട് സമനില വഴങ്ങി ഇംഗ്ലണ്ട്
ബോസ്റ്റണ്‍: ഘാനയുടെ പ്രതിരോധ പൂട്ടിന് മുന്നിൽ ഇംഗ്ലണ്ടിന് സമനില കുരുക്ക്. ലോകകപ്പിലെ എൽ-ഗ്രൂപ്പിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 1.30ന് അമേരിക്കയിലെ ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിലാണ് ആക്രമണത്തിന്റെ കുന്തമുനകളായ ഇംഗ്ലണ്ടിനെ ആഫ്രിക്കൻ ശക്തികളായ ഘാന ഗോളടിക്കാൻ സമ്മതിക്കാതെ വരിഞ്ഞു മുറുക്കിയത്. 0-0. മത്സരത്തിൽ 78.8 ശതമാനം പന്ത് കൈവശം കളിച്ച് ഘാനയുടെ ഏരിയായിലേക്ക് നിരന്തരം ഇരച്ചുകയറിയ ഇംഗ്ലണ്ടിനെ 21.2 ശതമാനം പന്ത് കൈവശമാക്കിയാണ് ഘാന നേരിട്ടത്. മധ്യനിരയും പ്രതിരോധവും ശക്തമാക്കി 4-1-4-1 ഫോർമേഷനിലാണ് കോച്ച് കാർലോസ് ക്വിയോറോസ് ഘാനയെ കളത്തിലിറക്കിയത്. അതിശക്തരായ ഇംഗ്ലണ്ടിനെതിരേ കടുത്ത പ്രതിരോധം തീർത്ത് കിട്ടുന്ന അവസരത്തിൽ പ്രത്യാക്രമണത്തിന് മുതിരുകയെന്നതായിരുന്നു തന്ത്രം. ഇതാകട്ടെ ഘാനയുടെ താരങ്ങൾ കൃത്യമായി നടപ്പാക്കുകയും ചെയ്തു. ഇതോടെ ഗ്രൂപ്പ് -എല്ലിൽ രണ്ടു കളികളിൽനിന്ന് ഇംഗ്ലണ്ടിനും ഘാനയ്ക്കും നാലു പോയിന്റായി. ബോസ്റ്റണ്‍ സ്റ്റേഡിയത്തിൽ 63,983 പേരാണ് ഘാന-ഇംഗ്ലണ്ട് മത്സരം…
Read Moreഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ; മിന്നും ജയവുമായി പോർച്ചുഗൽ
ഹൂസ്റ്റണ്‍: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്് ഉസ്ബെക്കിസ്ഥാനെ തകർത്ത് പോർച്ചുഗലിന് ലോകകപ്പിലെ കെ-ഗ്രൂപ്പിൽ ഗംഭീര വിജയം. തന്നെ വിമർശിച്ചവർക്കുള്ള മറുപടിയായി രണ്ട് തകർപ്പൻ ഗോളുകൾ നേടിയാണ് ക്രിസ്റ്റ്യാനോ കളം വിട്ടത്. ആറ് ലോകകപ്പിൽ ഗോളടിക്കുന്ന ആദ്യതാരമെന്ന നേട്ടവും ക്രിസ്റ്റ്യാനോയ്ക്ക് കൈവന്നു. 2006ൽ തുടങ്ങിയ ഗോൾ വേട്ട നാൽപത്തിയൊന്നാം വയസിലും ക്രിസ്റ്റ്യാനോ തുടരുന്നു. ന്യൂനോ മെൻഡെസും റോഫൽ ലിയാവോയും പോർച്ചുഗലിന്റെ മറ്റ് ഗോളുകൾ നേടിയപ്പോൾ ഒരെണ്ണം ഉസ്ബെക്കിസ്ഥാൻ താരം അബ്ദുഖോദിർ ഖുസാനോവിന്റെ പിഴവിലൂടെയായിരുന്നു. 5-0. രണ്ട് കളിയിലും തോൽവിയേറ്റ ഉസ്ബെക്കിസ്ഥാൻ മത്സരത്തിൽ നിന്ന് പുറത്തായി. ആദ്യ മത്സരത്തിലെ സമനിലയെത്തുടർന്ന് പരിശീലകൻ റോബർട്ടോ മാർട്ടിനസ് ചില മാറ്റങ്ങളോടെയാണ് പോർച്ചുഗലിനെ ഇറക്കിയത്. ജോവോ ഫെലിക്സിന് ഇത്തവണ അവസരം നൽകി. പ്രതിരോധതാരം തോമസ് അറൂജോക്ക് പകരം റൂബൻ ഡയസും ആദ്യ ഇലവനിൽ സ്ഥാനം നേടി. മധ്യനിരയിൽ ബ്രൂണോ…
Read Moreഹായ്, ഹാലണ്ട്… ഹാലണ്ട് ഡബിളില്‍ നോര്‍വെ രണ്ടാം ജയത്തോടെ നോക്കൗട്ടില്‍
ന്യൂജഴ്സി: ഇരട്ടഗോള്‍ നേടിയ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ടിന്റെ തോളിലേറി നോര്‍വെ ഫിഫ 2026 ലോകകപ്പ് നോക്കൗട്ടില്‍. ഗ്രൂപ്പ് ഐയിലെ രണ്ടാം മത്സരത്തില്‍ നോര്‍വെ 3-2ന് സെനഗലിനെ കീഴടക്കി. ആദ്യമത്സരത്തില്‍ നോര്‍വെ 4-1ന് ഇറാക്കിനെ തോല്‍പ്പിച്ചിരുന്നു. 1998നുശേഷം ആദ്യമായാണ് നോര്‍വെ ഫിഫ ലോകകപ്പ് വേദിയില്‍ എത്തുന്നത്. 98ല്‍ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ച നോര്‍വെ, ഇത്തവണ റൗണ്ട് ഓഫ് 32ല്‍ ഇടം നേടിക്കഴിഞ്ഞു. മാര്‍ക്കസ് ഹോംഗ്രെന് പെഡേഴ്സണിന്റെ ഗോളില്‍ 43-ാം മിനിറ്റില്‍ നോര്‍വെ ലീഡ് നേടി. ഒരു ഗോളിന്റെ ലീഡുമായി ഒന്നാം പകുതി അവസാനിപ്പിച്ച നോര്‍വെയ്ക്കായി 48-ാം മിനിറ്റുകളില്‍ ഹാലണ്ട് ലക്ഷ്യം കണ്ടു. എന്നാല്‍, സെനഗലിന്റെ ഇസ്മയില സാര്‍ 53-ാം മിനിറ്റില്‍ ഒരു ഗോള്‍ മടക്കി. 58-ാം മിനിറ്റില്‍ ഹാലണ്ട് വീണ്ടും വല കുലുക്കി. അതോടെ വൈക്കിംഗ്സ് ദേശക്കാര്‍ 3-1നു മുന്നില്‍. സ്റ്റോപ്പേജ് ടൈമില്‍ ഇസ്മയില സാര്‍ (90+3) രണ്ടാം…
Read Moreകുതിപ്പ് തുടർന്ന് ലയണൽ മെസി: 18 ഗോളുകളുമായി ചരിത്ര നേട്ടം
ഡള്ളാസ്: ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ പുതിയ അധ്യായം എഴുതി അർജന്റീന നായകൻ ലയണൽ മെസി 2026 ഫിഫ ലോകകപ്പിൽ കുതിപ്പ് തുടരുന്നു. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 10.30ന് അമേരിക്കയിലെ ഡള്ളാസ് സ്റ്റേഡിയത്തിൽ ജെ-ഗ്രൂപ്പിൽ ഓസ്ട്രിയക്കെതിരായ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അർജന്റീനയെ ഗംഭീര ജയത്തോടെ നോക്കൗട്ട് റൗണ്ടിലേക്ക് പ്രവേശിപ്പിച്ചിരിക്കുകയാണ് നായകൻ ലയണൽ മെസി. മത്സരം കാണാൻ 70,649 പേരാണ് ഡള്ളാസ് സ്റ്റേഡിയത്തിൽ എത്തിയത്. ഇതോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ടോപ് സ്കോററായി മെസി മാറി. ലോകകപ്പിൽ മെസിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു. ജർമൻ താരം മിറോസ്ലാവ് ക്ലോസെയുടെ റിക്കാർഡ് മറികടന്ന മെസി, തുടർച്ചയായ ആറ് ലോകകപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന മൂന്നാമത്തെ താരമെന്ന നേട്ടവും തന്റെ പേരിലാക്കി. മത്സരത്തിന്റെ 38-ാം മിനിറ്റിലും കളി തീരാനുള്ള അധിക സമയത്തുമായിരുന്നു മെസി ഗോളുകൾ നേടിയത്. മത്സരത്തിന്റെ…
Read Moreഇറാക്കിനെ തകർത്ത് ഫ്രഞ്ച് പട നോക്കൗട്ടിൽ
ഫിലാഡെൽഫിയ: ലോകകപ്പിലെ ഏറ്റവും മൂർച്ചയേറിയ സംഘവുമായെത്തിയ ഫ്രാൻസ്, ഐ-ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഏഷ്യൻ കരുത്തരായ ഇറാക്കിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് നോക്കൗട്ട് റൗണ്ടിലേക്ക് കടന്നു. ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 2.30നായിരുന്നു മത്സരമെങ്കിലും അമേരിക്കയിലെ ഫിലാഡൽഫിയ സ്റ്റേഡിയത്തിൽ ഇടിമിന്നലും ശക്തമായ മഴയും കാരണം രണ്ട് മണിക്കൂറിലേറെ മത്സരം തടസപ്പെട്ടു. പിന്നീട് നടന്ന മത്സരത്തിൽ അന്താരാഷ്ട്ര ഫുട്ബോളിൽ തന്റെ നൂറാം മത്സരം കളിക്കുന്ന ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയുടെ ഇരട്ട ഗോളുകളിലൂടെ ഫ്രാൻസ് അനായാസ ജയം നേടി. ഉസ്മാൻ ഡെംബെലെയാണ് ഫ്രാൻസിന്റെ മൂന്നാം ഗോൾ നേടിയത്. മത്സരത്തിന്റെ 14-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ പാസിൽ നിന്നാണ് എംബാപ്പെ ആദ്യ ഗോൾ നേടിയത്. ഒലീസെയുമായി പന്ത് കൈമാറി പെനാൽറ്റി ബോക്സിന്റെ വലത് മൂലയിൽ നിന്നുള്ള എംബാപ്പെയുടെ ഷോട്ട് ഉയർന്ന് പൊങ്ങി. പന്ത് കൈപിടിയിലൊതുക്കാൻ ശ്രമിച്ച ഗോൾകീപ്പർക്ക് അവസരം…
Read Moreപ്രതിരോധം തന്നെ രക്ഷ: ബെൽജിയത്തെ സമനിലയിൽപൂട്ടി ഇറാൻ
ലോസ് ആഞ്ചലസ് : അതിശക്തരായ എതിരാളികൾക്കെതിരേ പ്രതിരോധ ഫുട്ബോളിലൂടെ മറുപടി നൽകുന്ന ശീലം ലോകകപ്പിൽ തുടരുന്നു. ഇത്തവണ ഗ്രൂപ് ജി-യിൽ യൂറോപ്യൻ ശക്തികളായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ചിരിക്കുകയാണ് ഏഷ്യയിൽ നിന്നുള്ള ഇറാൻ. വെറും 29.9 ശതമാനം പന്ത് കൈവശം കളിച്ചാണ് ഇറാൻ ബെൽജിയത്തെ പൂട്ടിയത്. അമേരിക്കയിലെ ലോസ് ആഞ്ചലസ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഞായർ രാത്രി 12.30ന് നടന്ന മത്സരത്തിൽ ലോക ഫുട്ബോളിലെ വന്പൻ താരങ്ങളെ കളത്തിലിറക്കിയ ബെൽജിയത്തെ 5-4-1 എന്നി രൂപത്തിൽ താരങ്ങളെ വിന്യസിപ്പിച്ചാണ് ഇറാൻ നേരിട്ടത്. സമനില പിണഞ്ഞതോടെ ഗ്രൂപ്പ്-ജിയിലെ മത്സരം സങ്കീർണമായി. നേരത്തെ നടന്ന മത്സരത്തിൽ ഈജിപ്തിനോട് സമനില വഴങ്ങിയ ബെൽജിയത്തിന്, ഈ മത്സരവും തുല്യത പാലച്ചതിനാൽ അടുത്ത മത്സരങ്ങൾ നിർണായകമാകും. അവസരം കിട്ടുന്പോൾ ആക്രമിക്കുകയും അല്ലാത്ത അവസരത്തിൽ എതിരാളികളുടെ കടന്നാക്രമണത്തെ സംഘം ചേർന്ന് തടയുകയെന്ന തന്ത്രമാണ് ഇറാൻ കോച്ച് അമീർ…
Read Moreവീണ്ടും ഞെട്ടിച്ച് കേപ് വെർദെ: ഉറുഗ്വയെ സമനിലയിൽ തളച്ചു
കലിഫോർണിയ: ലോകപ്പിലെ നവാഗതരായ ആഫ്രിക്കൻ മേഖലയിൽ നിന്നുള്ള കേപ് വെർദെ വീണ്ടും ഞെട്ടിക്കുന്നു. ആദ്യമത്സരത്തിൽ സ്പെയിനിനെതിരേ പുറത്തെടുത്ത അതേ പോരാട്ടവീര്യവുമായി കേപ് വെർദെ രണ്ടാമത്സരത്തിലും എതിരാളികളെ സമനിലയിൽ കുരുക്കി. ഗ്രൂപ്പ്- എച്ചിൽ ഉറുഗ്വെയെ 2-2 ഗോളുകളിലാണ് കേപ് വെർദെ തളച്ചത്. അതെ, ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ശ്രദ്ധേമായി മാറുകയാണ് കേപ് വെർദെ. മിയാമി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്നു പുലർച്ചെ 3.30ന് നടന്ന വാശിയേറിയ പോരാട്ടത്തിൽ ഇരുടീമുകളും രണ്ട് ഗോൾവീതം നേടി തുല്യത പാലിക്കുകയായിരുന്നു. മത്സരം തുടങ്ങിയ ആദ്യനിമിഷങ്ങളിൽ ഉറുഗ്വെ പ്രതിരോധത്തെ കേപ് വെർദേ താരങ്ങൾ വിഷമിപ്പിക്കുന്ന രീതിയിലായിരുന്നു നീക്കങ്ങൾ. 21-ാം മിനിറ്റിൽ കേപ് വെർദെ ആദ്യഗോൾ നേടി. അവർക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് മനോഹരമായ ഷോട്ടിലൂടെ ലക്ഷ്യത്തിലെത്തിച്ച് കെവിൻ പീന കേപ് വെർദെയുടെ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോൾ നേടി. ഇതോടെ പിറകിലായ ഉറുഗ്വെ ഉണർന്നു.…
Read More