ആരോഗ്യ രഹസ്യം ആയോധനകല; കാഞ്ചോ മസായയ്ക്ക് 65ലും അടവും ചുവടും തെറ്റില്ല

തൊടുപുഴ: ആയോധന കലയിൽ അഗ്രഗണ്യനായ പ്രശസ്ത കരാട്ടെ ഗ്രാന്‍റ് മാസ്റ്ററും ജപ്പാൻ സ്വദേശിയുമായ കാഞ്ചോ മസായ കൊഹാമ കഴിഞ്ഞ 15 വർഷത്തിനിടെ ഒരു തുള്ളി മരുന്നുപോലും കഴിച്ചിട്ടില്ലെന്നു പറഞ്ഞാൽ അദ്ഭുതം തോന്നും. അടവുകളും ചുവടുകളുമായി ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്ന ഇദ്ദേഹത്തിന് പ്രായം 65 പിന്നിട്ടെങ്കിലും മനസിൽ യുവത്വം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ജീവിതത്തിന്‍റെ ചിട്ടവട്ടങ്ങളും ഭക്ഷണരീതിയുമെല്ലാം ഇദ്ദേഹത്തിന് കരുത്തും ശക്തിയും പകരുന്നു. കരാട്ടെയിൽ ഒന്പതു ഗ്രേഡ് ബ്ലാക്ക് ബെൽറ്റ് നേടിയിട്ടുള്ള ഇദ്ദേഹം നിരവധി രാജ്യങ്ങൾ സന്ദർശിച്ച് കരാട്ടെയിൽ പരിശീലനം നൽകിവരുന്നു. ഇന്ത്യയിൽമാത്രം 10,000ത്തോളം ശിഷ്യൻമാരുണ്ട്. ഇതിൽ 100ഓളം പേർ കേരളത്തിലാണ്. തന്‍റെ പത്താമത്തെ വയസിലാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. കേരളത്തിനു പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് കൂടുതൽ ശിഷ്യരുള്ളത്. ലോകം ഏറെ ആദരിക്കുന്ന വ്യക്തിയാണ് കാഞ്ചോ മസായ കൊഹാമ. ഷോട്ടോകാൻ കരാട്ടെയിലെ പേരുകേട്ട മാസ്റ്ററാണ് ഇദ്ദേഹം.…

Read More

താണ നിലത്തേ നീരോടൂ… ബംപറടിച്ചിട്ടും അമിതാവേശമില്ല; പതിവുജോലിയിൽ

കോടിപതിയായിട്ടും ശരത്ത് ഇന്നലെയും ജോലിക്കു പോയി. ഈ വര്‍ഷത്തെ സംസ്ഥാന ലോട്ടറി വകുപ്പിന്‍റെ ഓണം ബംപർ നറുക്കെടുപ്പില്‍ 25 കോടി രൂപയുടെ ഒന്നാം സമ്മാനം ചേര്‍ത്തല തൈക്കാട്ടുശേരി സ്വദേശി ശരത് എസ്. നായര്‍ക്കാണ് ലഭിച്ചത്. നറുക്കെടുപ്പുനടന്ന ദിവസം ജോലി പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് ലീവ് പറഞ്ഞാണ് ശരത്ത് വീട്ടിലേക്കു പോയത്. ജോലിസ്ഥലത്തുനിന്നു ഭാര്യയെ വിളിച്ച് ബംപറടിച്ച കാര്യം പറഞ്ഞു. വീട്ടില്‍ ടിക്കറ്റ് സൂക്ഷിച്ചു വച്ചിരുന്നതു ഭാര്യ അപര്‍ണയായിരുന്നു. ടിക്കറ്റ് നോക്കിയ അപര്‍ണ ലോട്ടറി നമ്പര്‍ ഉറപ്പാക്കി. വീട്ടില്‍ അമ്മയോടും അനിയനോടും മാത്രമാണു കാര്യം പറഞ്ഞിരുന്നത്. നെട്ടൂരിൽ നിന്നാണ് ശരത് ടിക്കറ്റ് വാങ്ങിയത്. തൈക്കാട്ടുശേരി നെടുംചിറയില്‍ ശശിധരന്‍ നായരുടെയും രാധാമണിയുടെയും രണ്ടു മക്കളില്‍ മൂത്ത മകനാണ് ശരത്. അനുജന്‍ രഞ്ജിത്ത്. ഇന്‍ഫോപാര്‍ക്കിലെ ജോലിക്കാരിയായ അപര്‍ണയാണ് ശരത്തിന്‍റെ ഭാര്യ. ആറ് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്. ആദ്യമായാണ് ഓണം ബംപർ എടുത്തതെന്നും വളരെയേറെ…

Read More

ലിസ് മിസ് സൗത്ത് ബ്യൂട്ടി; കിരീടം കിട്ടിയതില്‍ സന്തോഷമെന്ന്  കൈപ്പുഴ സ്വദേശിനിയായ ലിസ് ജയ്മോന്‍ ജേക്കബ്

കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോന്‍ ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ല്‍ മിസ് കേരളയായും ലിസ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കോട്ടയം ബിസിഎം കോളജില്‍നിന്ന് ഇംഗ്ലിഷ് ലിറ്ററേച്ചറില്‍ ബിരുദം നേടിയ ശേഷം. സതര്‍ലന്‍ഡില്‍ അസോഷ്യേറ്റായി കുറച്ചു കാലം ജോലി ചെയ്തു. തുടര്‍ന്ന് രാജഗിരി കോളജില്‍നിന്നും എംഎസ്ഡബ്‌ള്യു പാസായി. കഴിഞ്ഞ നാലിന് ബംഗളൂരുവിലായിരുന്നു മിസ് സൗത്ത് ഇന്ത്യ മത്സരം സാരി റൗണ്ട്, സ്വിം സ്യൂട്ട് റൗണ്ട്, ഓപ്പണിംഗ് സ്റ്റേറ്റ്‌മെന്‍റ് ഉള്‍പ്പെടെ ഏഴു റൗണ്ടുകളിലായിരുന്നു മത്സരം. മിസ് സൗത്ത് ഇന്ത്യ കിരീടം കിട്ടിയതില്‍ ഏറെ സന്തോഷമുണ്ടെന്നും മിസ് ഇന്ത്യാ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹമുണ്ടെന്നും ആത്മവിശ്വാസവും കഠിനാധ്വനവുമാണ് വിജയത്തിനു പിന്നിലെന്നും ലിസ് ജയ്മോന്‍ പറഞ്ഞു. പിതാവ് ജയ്മോന്‍ ജേക്കബ് (പ്ലാന്‍റർ), അമ്മ സിമി (ഇന്‍റീരിയര്‍ ഡിസൈനര്‍).

Read More

നിന്‍റെ ശക്തിയിലും സൗന്ദര്യത്തിലും ഞാൻ വിസ്മയം കൊണ്ടിരിക്കുന്നു. വിവാഹ ദിനത്തിൽ ബറാക് ഒബാമ എഴുതിയ കുറിപ്പ് വൈറലാകുന്നു

മുൻ യു.എസ്. പ്രസിഡന്‍റ് ബറാക് ഒബാമയും ഭാര്യ മിഷേൽ ഒബാമയും 33-ാം വാർഷിക ദിനത്തിൽ പരസ്പരം പങ്കുവെച്ച കുറിപ്പ് വൈറലാകുന്നു. ഒബാമ ദമ്പതികളെ “മികച്ച ബന്ധത്തിന്‍റെ ഉദാഹരണമായി’ ആരാധകർ വാഴ്ത്തുകയും ചെയ്തു. മിഷേലിനൊപ്പമുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് ബറാക് ഒബാമ, ഭാര്യയോടുള്ള തന്‍റെ സ്നേഹം തുറന്നെഴുതി. “ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം നിങ്ങളെ വിവാഹം ചെയ്തതാണ്, @MichelleObama. 33 വർഷമായി ഞാൻ നിങ്ങളുടെ ശക്തി, സൗന്ദര്യം, ദൃഢനിശ്ചയം എന്നിവയിൽ വിസ്മയം കൊണ്ടിരിക്കുന്നു. വിവാഹ വാർഷിക ആശംസകൾ’ എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ. ഇതേ ചിത്രം പങ്കുവെച്ചുകൊണ്ട് മിഷേൽ ഒബാമയും മറുപടി നൽകി. “കഴിഞ്ഞ 33 വർഷത്തിനിടയിൽ ഞങ്ങൾ ഒരുപാട് ദൂരം ഒരുമിച്ച് സഞ്ചരിച്ചു. എന്നിട്ടും, “ഞാൻ സമ്മതം അറിയിക്കുന്നു’ എന്ന് പറഞ്ഞ ദിവസത്തേക്കാൾ ഞാൻ ഇന്ന് നിങ്ങളെ കൂടുതൽ സ്നേഹിക്കുന്നു. @BarackObama! നിങ്ങളോടൊപ്പം ഈ ജീവിതത്തിലൂടെ കടന്നുപോകാൻ…

Read More

കുർകുറെ ചോദിച്ച മകനെ കയറിൽ കെട്ടിയിട്ട് അമ്മ; 112 വിളിച്ച് പരാതി പറഞ്ഞ് കുട്ടി; പിന്നീട് സംഭവിച്ചത്

ഇരുപത് രൂപയുടെ ഒരു പാക്കറ്റ് കുർകുറെ വാങ്ങാൻ പണം ആവശ്യപ്പെട്ടതന്നെ കയറുപയോഗിച്ച് കെട്ടിയിടുകയും മർദിക്കുകയും ചെയ്തെന്ന പരാതിയുമായി എട്ടുവയസ്സുകാരൻ. പോലീസിന്‍റെ എമർജൻസി നമ്പറായ 112-ലേക്ക് വിളിച്ചാണ് കുട്ടി സഹായം തേടിയത്. മധ്യപ്രദേശിലെ സിംഗ്രൗളി ജില്ലയിലാണ് രസകരമായ സംഭവം ഈ ബാലൻ പോലീസിനോട് പരാതി പറയുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നുണ്ട്. ഫോണിലൂടെ കുട്ടി കാര്യങ്ങൾ വിശദീകരിക്കുമ്പോൾ, പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയെ ശാന്തമായി ആശ്വസിപ്പിക്കുന്നതും ഉപദേശം നൽകുന്നതും വീഡിയോയിലുണ്ട്. ഈ ഇടപെടൽ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുകയും നിരവധി പ്രതികരണങ്ങൾക്ക് വഴിവെക്കുകയും ചെയ്തു. കോത്‌വാലി പോലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ഖുതർ ഔട്ട്‌പോസ്റ്റിന് കീഴിലെ ചിതർവായ് കാല ഗ്രാമത്തിലാണ് സംഭവം നടന്നത്. കുട്ടി തന്‍റെ അമ്മയോട് ഒരു പാക്കറ്റ് കുർകുറെ വാങ്ങാനായി 20 രൂപ ചോദിച്ചപ്പോൾ, അമ്മയ്ക്കും സഹോദരിക്കും ദേഷ്യം വരികയും, തുടർന്ന് ഇരുവരും ചേർന്ന് അവനെ ക്രൂരമായി…

Read More

ശ്രേഷ്ഠ അധ്യാപക ബഹുമതിയിൽ അനിമോളും പമ്പാവാലിയും

കണമല: ശ്രേഷ്ഠ അധ്യാപക പുരസ്കാര നേട്ടത്തിൽ അനിമോളും പമ്പാവാലിയും. തുലാപ്പള്ളി നാറാണംതോട് കാരാപ്ലാക്കൽ അനിമോൾ സാബുവിനാണ് ഈ അഭിമാന നേട്ടം. ഇന്നലെ തിരുവനന്തപുരത്ത് വൈഎംസിഎ ഹാളിൽ നടന്ന അന്താരാഷ്‌ട്ര അധ്യാപക ദിനാഘോഷ സമ്മേളനത്തിൽ അനിമോൾ പുരസ്‌കാരം ഏറ്റുവാങ്ങി. വർഷങ്ങളായി തെലുങ്കാനയിൽ വിവിധ സ്‌കൂളുകളിൽ അധ്യാപികയും ഭർത്താവ് പി.ജെ. സാബുകുമാർ ഡയറക്ടറായ കേരള സ്കൂളിന്‍റെ പ്രിൻസിപ്പലുമാണ് തുലാപ്പള്ളി കാരാപ്ലാക്കൽ നിരാമയന്‍റെയും പങ്കജാക്ഷിയുടെയും മകളായ അനിമോൾ. സാംസ്കാരികകാര്യ വകുപ്പും ശ്രീനാരായണ അന്തർദേശീയ പഠന തീർഥാടന കേന്ദ്രവും ഗ്രാമ സ്വരാജ് ഫൗണ്ടേഷനും ചേർന്ന് നൽകുന്ന ശ്രേഷ്ഠ അധ്യാപക പുരസ്‌കാരത്തിന് അനിമോൾ ഉൾപ്പെടെ നാല് പേരാണ് അർഹരായത്. ഹർഷ, ഉജ്വൽ, ഉത്തര എന്നിവരാണ് മക്കൾ.

Read More

ഹോട്ട് ആൻഡ് സ്‌പൈസി ചിക്കൻ സിംഗർ ബർഗർ ഓർഡർ ചെയ്തു, തുറന്ന് നോക്കിയപ്പോൾ ചീഞ്ഞഴുകിയ ചിക്കൻ; രണ്ടാമതും ഓർഡർ ചെയ്തപ്പോൾ പിന്നെയും അത് തന്നെ; പരാതിയുമായി യുവതി

കെഎഫ്സി ആരാധകർ അല്ലാത്ത ആളുകൾ ചുരുക്കമാണ്. ചിക്കൻ പ്രേമികളിൽ മിക്ക ആളുകളും പോകാറുള്ള ഇടമാണ് കെഎഫ്സി. ഇപ്പോഴിതാ കെഎഫ്സിക്കെതിരേ ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് യുവതി. കെഎഫ്സിയുടെ ബംഗളൂരു ഔട്ട്ലെറ്റിൽ നിന്ന് ഇവർ ഹോട്ട് & സ്‌പൈസി ചിക്കൻ സിംഗർ ബർഗർ ഓർഡർ ചെയ്തു. എന്നാൽ താൻ ഓർഡർ ചെയ്ത ചിക്കൻ ബർഗറിൽ വച്ചിരുന്ന പാറ്റി മോശമാണെന്നും ഭക്ഷ്യയോഗ്യമല്ലാത്തതാണെന്നും ആരോപിച്ച് യുവതി രംഗത്തെത്തി. ഇതിനെതിരേ പരാതി പറഞ്ഞപ്പോൾ രണ്ടാമതും മറ്റൊരു ബർഗർ അവർ യുവതിക്ക് കൊടുത്തു. എന്നാൽ ഇതും കൈയിൽ കിട്ടി തുറന്ന് നോക്കിയപ്പോൾ അതിന്‍റെ പാറ്റിയും മോശമായിരുന്നു. അതിൽ നിന്ന് അസഹനീയമായ ഗന്ധം വരാൻ തുടങ്ങിയെന്നും യുവതി പറഞ്ഞു. ഇക്കാര്യം അവർ ഔട്ട്ലെറ്റിലെ ജീവനക്കാരോട് പറഞ്ഞപ്പോൾ പ്രശ്നം പരിഹരിക്കുന്നതിനുപകരം, ഇത് സോസിന്‍റെ മണം മാത്രമാണ് എന്ന് പറഞ്ഞ് ജീവനക്കാർ പരാതി തള്ളിക്കളഞ്ഞെന്നും യുവതി ആരോപിച്ചു.    

Read More

വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്

49-ാമത് വയലാര്‍ സാഹിത്യപുരസ്‌കാരം ഇ. സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന കൃതിക്കാണ് പുരസ്‌കാരം. ഞായറാഴ്ച തിരുവനന്തപുരം മസ്‌ക്കറ്റ് ഹോട്ടലില്‍ ചേര്‍ന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശിപാര്‍ശ വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മിക്കുന്ന ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. അവാര്‍ഡ് തുക ആദായനികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. ടി.ഡി. രാമകൃഷ്ണന്‍, ഡോ. എന്‍.പി. ഹാഫിസ് മുഹമ്മദ്, പ്രിയ എ.എസ്. എന്നിവര്‍ അടങ്ങിയതാണ് ജഡ്ജിംഗ് കമ്മിറ്റി. വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരന്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വയലാര്‍ രാമവര്‍മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മാലിന്യമുക്ത കേരളത്തിനായുള്ള ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് പുരസ്‌കാര സമര്‍പ്പണ ചടങ്ങ് നടക്കും.

Read More

സനായി തകായിച്ചി ജപ്പാന്‍റെ ആദ്യ വനിതാ പ്രധാനമന്ത്രി

ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയുടെ (എൽഡിപി) പുതിയ നേതാവായി അറുപത്തിനാലുകാരി സനായി തകായിച്ചി തെരഞ്ഞെടുക്കപ്പെട്ടു. തീവ്ര വലതുപക്ഷ നിലപാടുകൾ പുലർത്തുന്ന തകായിച്ചിയെ പാർലമെന്‍റ് വൈകാതെ പ്രധാനമന്ത്രിയായി അംഗീകരിക്കും. മുൻ മന്ത്രി, ടിവി അവതാരക, ഡ്രം സംഗീതജ്ഞ തുടങ്ങിയ നിലകളിൽ ജപ്പാനിലെ ഏറ്റവും അറിയപ്പെടുന്ന രാഷ്‌ട്രീയ നേതാക്കളിലൊരാളാണ് തകായിച്ചി. ഉരുക്കുവനിത എന്നറിയപ്പെട്ടിരുന്ന മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറിന്‍റെ കടുത്ത ആരാധികയാണ്. ജപ്പാനിലെ മാർഗരറ്റ് താച്ചറെന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. പക്ഷേ, തകായിച്ചി പുരോഗമനവാദിയാണെന്ന അഭിപ്രായം ജാപ്പനീസ് വനിതകൾക്കില്ല. പ്രധാനമന്ത്രിക്കസേരയിൽ അനവധി വെല്ലുവിളികളാണ് തകായിച്ചിയെ കാത്തിരിക്കുന്നത്. സാന്പത്തികമാന്ദ്യത്തിൽനിന്ന് ജപ്പാനെ മോചിപ്പിക്കുക എന്നതാണ് ഏറ്റവും പ്രധാനം. നിത്യോപയോഗ സാധനങ്ങളുടെ വില പിടിച്ചുനിർത്തേണ്ടതുമുണ്ട്. ട്രംപിന്‍റെ വാണിജ്യയുദ്ധങ്ങളിൽ അമേരിക്കയുമായുള്ള ജപ്പാന്‍റെ ബന്ധം ഉലയാതെ നോക്കുക, എൽഡിപിയിലെ ആഭ്യന്തര സംഘർഷങ്ങൾ അവസാനിപ്പിച്ച് പാർട്ടിയുടെ ജനപ്രീതി തിരിച്ചുപിടിക്കുക എന്നിവയാണ് മറ്റു വെല്ലുവിളികൾ.…

Read More

ലിസ് ജയ്മോൻ ജേക്കബിന് മിസ് സൗത്ത് ഇന്ത്യ 2025 കിരീടം

കോട്ടയം: മിസ് സൗത്ത് ഇന്ത്യ 2025 കിരീടം ലിസ് ജയ്മോൻ ജേക്കബ് വഞ്ചിപ്പുരക്കലിന്. കോട്ടയം കൈപ്പുഴ സ്വദേശിനിയാണ്. 2022ൽ മിസ് കേരളയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read More