19 വയസുള്ള സംരംഭക: കണ്‍സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി റിയ റഫീഖ്

റീല്‍സിന്‍റെയും ഡിജിറ്റല്‍ ആഡുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ അനന്ത സാധ്യതകള്‍ മുന്നില്‍ കണ്ട് കണ്‍സെപ്റ്റഡ് വീഡിയോ മേക്കിംഗ് രംഗത്ത് സ്വന്തമായ ഇടം കണ്ടെത്തി ശ്രദ്ധനേടുകയാണ് 19 കാരിയായ കൊച്ചി സ്വദേശിനി റിയ റഫീഖ്. പ്ലസ്ടു പഠനത്തിന് ശേഷം സൈബര്‍ ട്രക്ക് ഫിലിംസ് എന്ന സ്ഥാപനം തുടങ്ങി മാസങ്ങള്‍ക്കിപ്പുറം ഒട്ടേറെ ക്ലൈന്‍റുകള്‍ക്ക് അവരുടെ ബിസിനസ് വളര്‍ച്ചയ്ക്ക് നിര്‍ണായകമായ സംഭാവനകള്‍ നല്‍കാന്‍ ഈ ചെറു പ്രായത്തിനുള്ളില്‍ റിയക്ക് സാധിച്ചു. പത്താംക്ലാസ് മുതലുള്ള റിയയുടെ ആഗ്രമായിരുന്നു ഒരു ബിസിനസ് സംരംഭം ആരംഭിക്കണമെന്നത്. റീല്‍സുകള്‍ തയാറാക്കി സോഷ്യല്‍ മീഡിയകളില്‍ പതിവായി പോസ്റ്റ് ചെയ്തിരുന്ന റിയയ്ക്ക് അതിനെ എങ്ങനെ ഒരു ബിസിനസ് സാധ്യതയാക്കി മാറ്റാമെന്ന ചിന്ത അന്നേ ഉണ്ടായിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയായതോടെ പിതാവിന്‍റെ പിന്തുണയോടെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈബര്‍ ട്രക്ക് ഫിലിംസ് എന്ന കമ്പനി ആരംഭിച്ചു. പിതാവില്‍നിന്ന് ലഭിച്ച ഇന്‍വെസ്റ്റമെന്‍റ് ഉപയോഗിച്ചാണ് കമ്പനി ആരംഭിച്ചത്.…

Read More

മേശയ്ക്കരികിൽ ചുരുണ്ട് കൂടി എട്ടടി നീളമുള്ളൊരാൾ: കണ്ടാൽ പേടി വരുമെങ്കിലും ഇവനൊരു പാവമെന്ന് സോഷ്യൽ മീഡിയ; വീഡിയോ കാണാം

മഴക്കാലത്താണ് പാന്പുകൾ കൂടുതലായും വരാറുള്ളത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന നിർദേശം എല്ലാവരും പാലിക്കണം. ഹെൽമെറ്റ് എടുക്കുന്പോഴും വാഹനങ്ങളിൽ കയറുന്പോഴുമെല്ലാം അതീവ സുരക്ഷ പാലിക്കണം. ഇഴ ജന്തുക്കൾ പതിയിരിക്കുന്നതെവിടെയെന്ന് അറിയാൻ സാധിക്കില്ല. ഇപ്പോഴിതാ ഓഫീസ് മേശക്കരികിൽ നിന്നും ഒരു പാന്പിനെ കണ്ടെത്തിയ വാർത്തയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഓ ദൈവമേ ഈ പാന്പിനെ ഒന്ന നോക്കൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോയുടെ തുടക്കം. പിന്നീട് മേശയുടെ ഇടയിൽ ചുരുണ്ടു കൂടിക്കിടക്കുന്ന പാന്പിലേക്കായി കാമറ പോകുന്നത്. ഒറ്റ നോട്ടത്തിൽ അണലി ആണെന്ന തോന്നുമെങ്കിലും അണലിയേക്കാൾ ചെറുതാണ്. അൽപ സമയത്തിനുശേഷം പാന്പ് മുറിയ്ൽ നിന്നും പുറത്തേക്ക് പോകുന്നത് കാണാൻ സാധിക്കും. വിഷമില്ലാത്ത ബുൾ സ്നേക്ക് ആണിതെന്ന് പിന്നീട് കണ്ടെത്തി. വീഡിയോ വൈറലായതോടെ നിരവധി ആളുകൾ കമന്‍റ് ചെയ്തു. കണ്ടാൽ പേടി തോന്നുമെങ്കിലും ഇവൻ ഒരിക്കലും നിങ്ങളെ ഉപദ്രവിക്കില്ലന്നാണ് വീഡിയോ കണ്ട മിക്കവരും…

Read More

അക്ഷരത്തെറ്റുകൾ വരുത്താതിരുന്നാൽ… പത്തനംതിട്ടയിൽ കനത്തമഴ; ഫേസ് ബുക്കിലൂടെ അവധി ചോദിച്ച കുട്ടിക്ക് കിടിലൻ മറുപടിയുമായി കളക്ടർ

പെരുമഴ തുടരുന്നതിനിടെ സോഷ്യൽ മീഡിയ പേജിലൂടെ അവധി ചോദിച്ചയാൾക്ക് കിടിലൻ മറുപടിയുമായി ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ. നിറയെ തെറ്റുകൾ നിറഞ്ഞ അവധി അപേക്ഷ കണ്ട് കളക്ടറും ചിരിച്ചു പോയി . അവധി ചോദിക്കാതെ സ്ഥിരമായി സ്കൂളിൽ പോകുക, പ്രത്യേകിച്ച് മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കുക. ഇന്ന് അവധി ഇല്ല. നന്ദി- എന്നായിരുന്നു കളക്ടറുടെ മറുപടി കമന്‍റ്.കനത്ത മഴയും ജില്ലയുടെ കാലാവസ്ഥയും കണക്കിലെടുത്ത് അവധി അനുവദിക്കണമെന്നായിരുന്നു ആവശ്യം. അക്ഷരത്തെറ്റുകൾ നിറഞ്ഞതായിരുന്നു അവധി അപേക്ഷ. വായിച്ചെടുക്കാൻ തന്നെ പ്രയാസം. അതുകൊണ്ടാണ് പ്രത്യേകിച്ച് മലയാളം ക്ലാസിൽ കയറാൻ ശ്രമിക്കണമെന്ന് കളക്ടർ പ്രത്യേകം പറഞ്ഞതെന്ന് സോഷ്യൽമീഡിയയിൽ കമന്‍റുകൾ വന്നു. മഴക്കാലം ആയാൽ പിന്നെ കളക്ടറുടെ എഫ്ബി പേജിൽ അവധി ചോദിച്ചു കൊണ്ടുള്ള അപേക്ഷകളുടെ പ്രളയമാണ്.ഇപ്പോൾ അവധിക്കാലം ആയതിനാൽ അല്പം കുറവുണ്ടെന്നു മാത്രം. ഇതിനിടെ കഴിഞ്ഞദിവസം റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസം…

Read More

ഇണങ്ങാൻ ഇനി എന്തെളുപ്പം… പൂച്ചയെ കണ്ണിറുക്കി മയക്കാം!

ലണ്ടൻ: പൂച്ചകളെ ഇണക്കാൻ ലളിതവിദ്യകൾ കണ്ടെത്തിയിരിക്കുകയാണു ശാസ്ത്രജ്ഞർ! പ്രത്യേക മുഖഭാവം ഉപയോഗിച്ച് മനുഷ്യർക്ക് പൂച്ചകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനം പറയുന്നത്. നേച്ചർ ജേണലായ സയന്‍റിഫിക് റിപ്പോർട്സിൽ ആണ് ഇതു സംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചത്. കണ്ണുകൾ ഭാഗികമായി ഇറുക്കി പതുക്കെ ചിമ്മുന്നതു മനുഷ്യരെ പൂച്ചകൾക്കു കൂടുതൽ സ്വീകാര്യമാക്കും. ഇങ്ങനെ ചെയ്താൽ പൂച്ചകളുമായി വളരെയെളുപ്പം ചങ്ങാത്തം സ്ഥാപിക്കാൻ കഴിയുമെന്നാണ് ഗവേഷണഫലം സൂചിപ്പിക്കുന്നത്. കൺപോളകൾ ചുരുക്കി മനുഷ്യൻ നടത്തുന്ന പുഞ്ചിരിയെ പൂച്ചപ്പുഞ്ചിരി- “സ്ലോ ബ്ലിങ്ക്’- എന്നാണ് വിളിക്കുന്നത്. പൂച്ചകളിലെ കണ്ണിറുക്കിയ മുഖചലനങ്ങൾക്കു മനുഷ്യരിലെ പുഞ്ചിരിയുമായി (ഡൂച്ചെൻ പുഞ്ചിരി) ചില സാമ്യതകളുണ്ട്. പൂച്ചകളിൽ മാത്രമല്ല, മറ്റു ചില ജീവിവർഗങ്ങളിലും കണ്ണിറുക്കിയുള്ള പുഞ്ചിരി മനുഷ്യനെ കൂടുതൽ ആകർഷകമാക്കുമത്രെ! വീട്ടിലെ നിങ്ങളുടെ സ്വന്തം പൂച്ചയോടോ തെരുവിൽ കണ്ടുമുട്ടുന്ന പൂച്ചകളോടോ നിങ്ങൾക്കിതു സ്വയം പരീക്ഷിച്ചുനോക്കാം. വളരെ ശാന്തമായി പൂച്ചകളെ നോക്കി പുഞ്ചിരിക്കുംപോലെ കണ്ണുകളിറുക്കിയശേഷം…

Read More

ശന്പളം ’10 രൂപ’!, ഒഴിവ് ഒന്ന്, എന്നിട്ടും 1,901 അപേക്ഷകൾ!

ഇന്ത്യയുടെ വാണിജ്യതലസ്ഥാനമായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാൽക്കൻ ലാബ്സ് എന്ന ഐടി കന്പനി ഓൺ ലൈനിൽ നൽകിയ തൊഴിൽപരസ്യം വലിയ ചർച്ചയായി. ഇന്‍റൺഷിപ്പിന് കന്പനി വാഗ്ദാനം ചെയ്ത ശന്പളമാണു ചർച്ചയ്ക്കിടയാക്കിയത്. വെറും “10 രൂപ’ മാത്രമായിരുന്നു കന്പനിയുടെ പ്രതിമാസ ശന്പള വാഗ്ദാനം. തൊഴിലവസരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ പോർട്ടലായ നോക്കറിയിലാണു പരസ്യം പ്രത്യക്ഷപ്പെട്ടത്. ഒഴിവ് ഒന്നു മാത്രം. എന്നിട്ടും കന്പനിക്കു ലഭിച്ചതോ, 1,901 അപേക്ഷകൾ‌. പരസ്യം വൈറലായതിനെത്തുടർന്ന് കന്പനിക്കെതിരേ വ്യാപക പ്രതിഷേധവും ഉയർന്നു. അരച്ചായ പോലും കിട്ടില്ലല്ലോ, ഉദ്യോഗാർഥികളുടെ ദുർവിധി എന്നൊക്കെയായിരുന്നു പ്രതികരണങ്ങൾ. ഇത്രയും പണം ശന്പളമായി തന്നാൽ ഒരു മാസംകൊണ്ട് എങ്ങനെ ചെലവാക്കി തീർക്കും സാറേ… എന്നിങ്ങനെയുള്ള പരിഹാസ്യകരമായ കമന്‍റുകളും ധാരാളം. വൈറലായ പരസ്യത്തിന് ഒരു ട്വിസ്റ്റുമുണ്ട്. പരസ്യത്തിൽ തെറ്റുണ്ടെന്ന വിശദീകരണവുമായി കന്പനി അധികൃതർ പിന്നീട് രംഗത്തെത്തി. 10,000 രൂപ എന്നത് പത്ത് എന്ന് തെറ്റായി പ്രസിദ്ധീകരിക്കുകയായിരുന്നുവെന്നാണു…

Read More

ആദ്യരാത്രിയിൽ വരൻ ബിയറിൽ ലഹരിവസ്തുവായ ഭാംഗ് കലർത്തി നൽകി; യുവതി വിവാഹബന്ധം ഉപേക്ഷിച്ചു

ആദ്യരാത്രിയിൽ നവവരൻ ബിയറിൽ ഭാംഗ് കലർത്തിക്കൊടുത്തതിനെത്തുടർന്നു വിവാഹം ബന്ധം ഉപേക്ഷിച്ച് യുവതി. ഉത്തർപ്രദേശിലെ മിർസാപുരിലാണ് സംഭവം. ഈമാസം 15നായിരുന്നു വാരണാസിയിലെ കാപ്‌സേതിയിലെ ഗ്രാമത്തിൽനിന്നുള്ള യുവതിയും മിർസാപുരിൽനിന്നുള്ള യുവാവും വിവാഹിതരാകുന്നത്. ആദ്യരാത്രിയിൽ പ്രതിശ്രുത വരൻ ബിയറിൽ ലഹരിവസ്തുവായ ഭാംഗ് കലർ‌ത്തുകയും യുവതിയെക്കൊണ്ടു കുടിപ്പിക്കുകയുമായിരുന്നു. ലഹരിയാണു താൻ കുടിക്കുന്നതെന്നു യുവതിക്ക് അറിയില്ലായിരുന്നു. പിന്നാലെ ബോധംപോയ യുവതിക്കു പിറ്റേദിവസമാണ് യഥാർഥത്തിൽ സംഭവിച്ചതെന്താണെന്നു മനസിലായത്. തുടർന്നു മാതാപിതാക്കളെ വിളിച്ചുവരുത്തിയ യുവതി അവരോടൊപ്പം പോകുകയായിരുന്നു. തുടർന്ന്, യുവാവിനെതിരേ പോലീസിൽ പരാതി നൽകുകയും അഞ്ചാം നാൾ വിവാഹബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

Read More

ജ്യോതിശാസ്ത്രജ്ഞന്മാർക്ക് വിസ്മയമായി ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണ ചിത്രങ്ങൾ പുറത്ത്

വാഷിംഗ്ടൺ ഡിസി: ബഹിരാകാശത്തു മാത്രം ദൃശ്യമാകുന്ന സൂര്യഗ്രഹണത്തിന്‍റെ ചിത്രങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർക്ക് വിസ്മയമായി! യുഎസ് ബഹിരാകാശ ഏജൻസിയായ നാസയുടെ സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി ആണ് ഏപ്രിൽ 27ന് നടന്ന സൂര്യഗ്രഹണത്തിന്‍റെ അപൂർവദൃശ്യങ്ങൾ ഒപ്പിയെടുത്തത്. സൂര്യന്‍റെ 23 ശതമാനവും മറഞ്ഞ ഈ സൂര്യഗ്രഹണം ഭൂമിയിൽനിന്നു കാണാൻ കഴിയുമായിരുന്നില്ല. സൂര്യനെ നിരീക്ഷിക്കാൻ 2010 ഫെബ്രുവരിയിലാണു സോളാർ ഡൈനാമിക്സ് ഒബ്സർവേറ്ററി നാസ വിക്ഷേപിച്ചത്. തുടർച്ചയായി സൂര്യനെ ഇതു നിരീക്ഷിച്ചു വരുന്നു. സൂര്യ ഗ്രഹണങ്ങൾ ഇടയ്ക്കിടെ സംഭവിക്കുന്നുണ്ടെങ്കിലും അവയിൽ പലതും ഭൂമിയിൽനിന്നു ദൃശ്യമല്ല. മേയ് 25ന് സൂര്യന്‍റെ നാലു ശതമാനം മാത്രം മൂടുന്ന ഗ്രഹണവും ജൂലൈ 25ന് സൂര്യന്‍റെ 62 ശതമാനം മൂടുന്ന മറ്റൊരു ഗ്രഹണവും സംഭവിക്കുമെന്നു നാസ അറിയിച്ചു. ഇവയും ഭൂമിയിൽനിന്നു കാണാനാവില്ല. ഭൂമിയിൽനിന്നു ദൃശ്യമാകുന്ന അടുത്ത സൂര്യഗ്രഹണം സെപ്റ്റംബർ 21നാണ്. ന്യൂസിലാൻഡ്, ദക്ഷിണ പസഫിക്, അന്‍റാർട്ടിക്ക എന്നിവിടങ്ങളിൽ ഗ്രഹണം ദൃശ്യമാകും. 2026…

Read More

നായപ്രേമികളുടെ സംശയം ശരിയായി; തെരുവുനായ്ക്കളെ ദത്തെടുത്ത്  കൊന്നു തിന്നുന്ന  ചൈനീസ് യുവതി പിടിയിൽ

ബെയ്ജിംഗ്: ദെത്തെടുക്കുന്ന തെരുവുനായ്ക്കളെ കൊന്നു ഭക്ഷണമാക്കി കഴിച്ചിരുന്ന ചൈനീസ് യുവതി പിടിയിൽ. വടക്കു കിഴക്കൻ ചൈനയിലെ ഒരു കടയുടമയായ സിക്‌സുവാൻ എന്ന യുവതിയാണു പിടിയിലായത്. തെരുവുനായ്ക്കളെ യുവതി ദത്തെടുക്കുന്നത് പതിവായതോടെ സംശയം തോന്നിയ നായപ്രേമികൾ മൃഗസംരക്ഷണ കേന്ദ്രത്തിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ തനിനിറം പുറത്തുവന്നത്. തെരുവുനായ്ക്കളെ സംരക്ഷിക്കാൻ താല്പര്യമുള്ളവർക്ക് സൗജന്യമായി നായകളെ ദത്തു നൽകുന്ന ഷെൽട്ടർ ഹോമുകളിൽനിന്നാണു യുവതി നായകളെ ദത്തെടുത്തിരുന്നത്. സംരക്ഷിച്ചു കൊള്ളാമെന്ന ഉറപ്പുനൽകി കൊണ്ടുപോകുന്ന നായ്ക്കളെ വീട്ടിലെത്തിച്ച് കൊലപ്പെടുത്തി സൂപ്പും മറ്റു ഭക്ഷ്യവിഭവങ്ങളും ഉണ്ടാക്കി കഴിക്കുന്നതായിരുന്നു ഇവരുടെ പതിവ്. ഇതുകൂടാതെ നായമാംസം പാചകം ചെയ്യുന്ന വീഡിയോ ഇവർ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റും ചെയ്തിരുന്നു. പരാതിയെത്തുടർന്നു പോലീസ് ഇവരുടെ കടയിലും വീട്ടിലും നടത്തിയ പരിശോധനയിൽ നായമാംസം പാചകം ചെയ്തതായി കണ്ടെത്തി. നായ ഇറച്ചി ഇവരുടെ കടയിൽനിന്നു പിടിച്ചെടുത്തെന്നും കേസ് അന്വേഷണത്തിലാണെന്നും പോലീസ്…

Read More

പാമ്പിനെ കൈയിൽ ചുറ്റിപ്പിടിച്ച് ബൈക്കോടിച്ച് യുവാവ്; വീഡിയോ വൈറലായതോടെ വിമർശനങ്ങളുടെ പെരുമഴ

പാന്പ് എന്ന് കേട്ടാൽ തന്നെ പേടിച്ച് ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചിലർക്ക് പാന്പിനെ തെല്ലും ഭയമില്ല. പാന്പിനെ കൈയിൽ എടുത്ത് നടക്കുന്ന പല ആളുകളുടേയും വീഡിയോ ഇപ്പോൾ വൈറലാണ്. ഒരു കൈയിൽ പാമ്പിനെ ചുറ്റിപ്പിടിച്ച് ബൈക്ക് ഓടിക്കുന്ന യുവാവ് ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മധ്യപ്രദേശിൽ നിന്നുള്ള വീഡിയോ ആണിത്. കൈ വെള്ളയിൽ പാന്പിനെ മുറുക്കി ചുറ്റി പിടിച്ച് അതിന്‍റെ തല കൈപ്പത്തിക്കുള്ളിൽ വരത്തക്ക രീതിയിൽ തെല്ലും ഭയം ഇല്ലാതെയാണ് അയാൾ ബൈക്ക് ഓടിക്കുന്നത്. ‘ഡെവിൾസ് കോൾ മീ ഡാഡ് ‘ എന്നൊരു വാചകവും ഇയാളുടെ ബൈക്കിനു പുറകിൽ എഴുതിയിട്ടുണ്ട്. വീഡിയോ വൈറലായതോടെ യുവാവിനെ വിമർശിച്ചും പിന്തുണച്ചും പലരും കമന്‍റ് ചെയ്തു. പാന്പിനെ കൈയിൽ വയ്ക്കാൻ കാണിച്ച യുവാവിന്‍റെ ധൈര്യത്തെയും നിരവധി ആളുകൾ പിന്തുണച്ചപ്പോൾ മറ്റു ചിലരാകട്ടെ യുവാവിനെ വിമർശിക്കുകയും ചെയ്തു. പത്തുലക്ഷത്തിലധികം ആളുകൾ ഈ…

Read More

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ടൂളിൽ 5 വർഷത്തെ പരിചയമില്ല, ജോലി കിട്ടാത്തതിന്‍റെ കാരണം പറഞ്ഞ് യുവാവ്; വൈറലായി പോസ്റ്റ്

ജോലിക്ക് അപേക്ഷിക്കുന്പോൾ മിക്ക കന്പനികളും പ്രവർത്തി പരിചയം ചോദിക്കാറുണ്ട്. മുൻകാല പരിചയത്തിന്‍റെ അടിസ്ഥാനത്തിൽ ശന്പള വർധലവും മറ്റ് ാനുകൂല്യങ്ങളുമൊക്കെ ലഭ്യമാകാറുമുണ്ട്. ഇപ്പോഴിതാ ജോലിക്ക് അപേക്ഷിച്ച വാർത്തയും അതിനു മറുപടിയായി കിട്ടിയ സന്ദേശവുമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. Career_By_Mustafa എന്ന യൂസറാണ് പോസ്റ്റ് റെഡിറ്റിൽ പങ്കുവച്ചിരിക്കുന്നത്. താൻ ജോലി തേടുമ്പോൾ ഉണ്ടായ ഒരു അനുഭവമാണ് പോസ്റ്റ്. യുവാവ് ഒരു ജോലിക്ക് അപേക്ഷിച്ചു. എന്നാൽ, മതിയായ എക്സ്പീരിയൻസ് ഇല്ലന്ന് കാണിച്ച് യുവാവിന്‍റെ അപേക്ഷ നിരസിക്കപ്പെടുകയായിരുന്നു. തമാശ ഇതൊന്നുമല്ല. അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഇല്ലന്ന് പറഞ്ഞാണ് യുവാവിന് ജോലി നഷ്ടമായത്. എന്നാൽ ഇനിയാണ് ട്വിസ്റ്റ്. അഞ്ച് വർഷത്തെ എക്സ്പീരിയൻസില്ല എന്ന് പറയുന്ന ഈ ടൂൾ ഒന്നോ രണ്ടോ വർഷം മുമ്പുള്ളതാണ്. ‘താനൊരു ജോലിക്ക് അപേക്ഷിച്ചു, തികച്ചും ആവേശം തോന്നിയാണ് അപേക്ഷിച്ചത്. അത് കിട്ടാതിരുന്നതിന്‍റെ കാരണം ഇതാണ്. ഒരു ടൂളിലുള്ള എക്സ്പീരിയൻസ് ഇല്ലായ്മ.…

Read More