കണ്ണൂർ: ബിവറേജസ് വിൽപന കേന്ദ്രത്തിൽ നിന്ന് വിദേശ മദ്യം മോഷ്ടിച്ച സംഭവത്തിൽ ഒഡീഷ സ്വദേശികളായ രണ്ടു പേർ അറസ്റ്റിൽ. പ്ലൈവുഡ് ഫാക്ടറി തൊഴിലാളികളായ വിശ്വജിത്ത് സമൽ (21), റബിന നാരായൺ (26) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ എട്ടിന് പാറക്കണ്ടിയിലെ ബിവറേജസ് ഔട്ട് ലെറ്റിൽ മദ്യം വാങ്ങാനെത്തിയ ഇവർ 7350 രൂപ വില വരുന്ന മൂന്നു കുപ്പി വിദേശമദ്യം കടത്തി കൊണ്ടു പോകുകയായിരുന്നു. വൈകുന്നേരം സ്റ്റോക്ക് പരിശോധിക്കുന്നതിനിടെയാണ് മദ്യം മോഷണം പോയത് ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് വ്യക്തമായത്. ഔട്ട്ലറ്റ് മാനേജരുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read MoreCategory: Top News
പ്ലസ്ടുവിന് പഠിക്കുന്ന പെൺകുട്ടിയെ കാണാനില്ല; പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ യുവാവിന്റെ വീട്ടുകാരും സ്റ്റേഷനിൽ; പരശുറാം എക്സ്പ്രസിൽ നിന്ന് കണ്ടെത്തി പോലീസ്
പന്തളം: കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ആണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അടൂര്‍ പോലീസും കേസെടുത്തിരുന്നു. പന്തളം എസ്ഐ അനീഷ് ഏബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ തെരച്ചിലില്‍ ഇരുവരെയും ഞായറാഴ്ച ഉച്ചയോടെ പരശുറാം എക്സ്പ്ര സിൽ കണ്ടെത്തുകയായിരുന്നു.
Read Moreഇൻസ്റ്റഗ്രാമിലൂടെയുള്ള പരിചയം ദൃഡമായി; ചാറ്റിംഗിലൂടെ യുവാവ് ആവശ്യപ്പെട്ട നഗ്ന ചിത്രങ്ങൾഅയച്ചു നൽകി പതിനാലുകാരി; കുട്ടി പിന്നീട് കണ്ടത് യുവാവിന്റെ ക്രൂരമായ സ്വഭാവം
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടശേഷം നഗ്നചിത്രങ്ങള്‍ കൈക്കലാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഓമല്ലൂര്‍ പുത്തന്‍പീടിക പനച്ചിക്കുഴിയില്‍ വീട്ടില്‍ വിനീഷ് രവീന്ദ്രനാണ് (23) അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി 27 നും മാര്‍ച്ച് 25 നുമിടയിലുള്ള കാലയളവിലാണ് കുട്ടിയുടെ അമ്മയും സഹോദരിയും ഉപയോഗിക്കുന്ന മൊബൈല്‍ നമ്പറുകളില്‍ നിന്നും ഇയാളുടെ ഫോണിലേക്ക് നഗ്നചിത്രങ്ങള്‍ അയച്ചുവാങ്ങിയത്. വാട്സ്ആപ്പ് ഇന്‍സ്റ്റഗ്രാം ട്രൂകോളര്‍ എന്നിവയിലൂടെ പരിചയപ്പെട്ട ശേഷം നിരന്തരം സന്ദേശങ്ങള്‍ അയക്കുകയായിരുന്നു യുവാവ്. ചിത്രങ്ങള്‍ വാങ്ങിയശേഷം കുട്ടിയെ ഭീഷണിപ്പെടുത്തിവന്നു. കഴിഞ്ഞ 11ന് സ്കൂള്‍ കൗണ്‍സിലറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. വിനീഷിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചിറ്റാര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ബി. രാജഗോപാല്‍, എഎസ്ഐ സുഷമ കൊച്ചുമ്മ അന്വേഷണ സംഘത്തിലുണ്ട്.
Read Moreകാറ്റും മഴയും; അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കുക; വൈദ്യുതി കമ്പികള്‍ പൊട്ടിവീണാല്‍ ശ്രദ്ധിക്കേണ്ടത്; കാറ്റിനെ നേരിടാനുള്ള ജാഗ്രതാ നിര്‍ദേശങ്ങളറിയാം
കോട്ടയം: കാറ്റും മഴയും ശക്തമാകുമ്പോള്‍ വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീഴാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ഏതെങ്കിലും അപകടം ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ തന്നെ കെഎസ്ഇബിയുടെ 1912 എന്ന കണ്ട്രോള് റൂമിലോ 1077 എന്ന നമ്പറില്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ കണ്ട്രോള് റൂമിലോ വിവരം അറിയിക്കുക. കെഎസ്ഇിബി ജീവനക്കാരുമായി പൊതുജനങ്ങള്‍ ക്ഷമയോടെ സഹകരിക്കുക. പൊതുജനങ്ങള്‍ നേരിട്ടിറങ്ങി ഇത്തരം അറ്റകുറ്റപ്പണികൾ ചെയ്യാതിരിക്കുക. പത്രം-പാല് വിതരണക്കാര്‍ പോലെയുള്ള അതിരാവിലെ ജോലിക്ക് ഇറങ്ങുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈന്‍ പൊട്ടിവീണിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കണം. കൃഷിയിടങ്ങളില്കൂടി കടന്നുപോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് പാടത്ത് ഇറങ്ങുന്നതിന് മുന്‍പ് ഉറപ്പ് വരുത്തുക. കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍ കാറ്റും മഴയും ഉണ്ടാകുമ്പോള്‍ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടില്‍ നില്ക്കാന് പാടുള്ളതല്ല. മരച്ചുവട്ടില്‍ വാഹനങ്ങളും പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ…
Read Moreട്രോളിയെന്ന് കേട്ടാൽ ഉണരും അന്തരംഗം..! ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം; മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിലെന്ന് പി.വി. അൻവർ
എടക്കര: മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടം ട്രോളി ബാഗുകളോടാണെന്നും പെട്ടി എന്ന് കേട്ടാൽ മുഖ്യമന്ത്രി ഉറക്കത്തിൽനിന്നുപോലും എഴുന്നേൽക്കുമെന്നും പി.വി. അൻവർ. നിലന്പൂരിൽ കോണ്‍ഗ്രസ് നേതാക്കളുടെ പെട്ടിപരിശോധനയുമായി ബന്ധപ്പെട്ടായിരുന്നു അൻവർ ഇക്കാര്യം പറഞ്ഞത്.പെട്ടി പരിശോധിക്കാൻ പറഞ്ഞത് മുഖ്യമന്ത്രിയുടെ അറിവോടെയാകുമെന്ന് അദ്ദേഹം പറഞ്ഞു. വീട്ടിലേക്ക് കോടികൾ കൊണ്ടുവരുന്ന ട്രോളി ബാഗുകളോട് മുഖ്യമന്ത്രിക്ക് എന്നും ഇഷ്ടമാണ്. മകൾക്കും മരുമകനും പണം എത്തിക്കുന്നത് ട്രോളിയിലാണെന്നും മുഖ്യമന്ത്രിയാണ് യഥാർഥ വഞ്ചകനെന്നും അൻവർ പറഞ്ഞു.
Read Moreതൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി
തൃശൂർ: കനത്ത മഴയെ തുടർന്നു തൃശൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. തൃശൂരിൽ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച് അലർട്ട് നിലനിൽക്കുന്നതിനാലുമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, നേഴ്സറികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കുന്നതല്ലെന്നും കളക്ടർ അറിയിച്ചു. കാസർഗോഡ് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കളക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെ ഭാഗമായാണ് ഈ നടപടി. ഈ സാഹചര്യത്തിൽ, ജില്ലയിലെ കോളജുകൾ, പ്രഫഷണൽ കോളജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ,…
Read More‘ഒന്ന് കുളിപ്പിക്കാൻ കൊണ്ടുപോയതാണ്, പാവത്തിനെ കൊന്നു കളഞ്ഞു’; ഓമനിച്ചു വളർത്തിയ പൂച്ച ചത്തു; ആശുപത്രിയുടെ അനാസ്ഥയെന്ന് നാദിർഷ
കൊച്ചി: പെറ്റ് ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം വളര്‍ത്തുപൂച്ച ചത്തെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. നാദിര്‍ഷയും കുടുംബവും ഓമനിച്ചുവളര്‍ത്തിയ നൊബേല്‍ എന്ന് പേരുള്ള പൂച്ചയാണ് ചത്തത്. കുളിപ്പിക്കാന്‍ കൊണ്ടുപോയതാണെന്നും എന്നാല്‍ ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം തന്റെ പൂച്ച ചത്തുപോയെന്നും നാദിര്‍ഷ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് വ്യസന വാർത്ത താരം പങ്കുവച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം… ERNAKULAM PET Hospital . Near Renai medicity . Palarivattom ( mamangalam ) നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കൈയിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട Pet മായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു…
Read Moreവിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത് സ്ഥിരം ഹോബി: ഇത്തവണസംഭവിച്ചത് മറക്കാൻ സാധിക്കാത്തത്; വിമാന ദുരന്തം; വീഡിയോ പകർത്തിയത് പതിനേഴുകാരന്, ക്രൈം ബ്രാഞ്ചിന് മൊഴി നല്കി
ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ വൈറലായ വിഡിയോ എടുത്ത 17കാരന് അന്വേഷണ സംഘത്തിന് സാക്ഷി മൊഴി നല്കി. ഗുജറാത്ത് സ്വദേശിയായ 12-ാം ക്ലാസ് വിദ്യാര്‍ഥി ആര്യന് അസാരി ആണ് അപകട ദൃശ്യം തന്റെ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. ആര്യന് പതിവായി ചെയ്തിരുന്ന ഹോബിയാണ് വിമാനം പറന്നുയരുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുന്നത്. വിഡിയോ എടുക്കുന്നതിനിടെയാണ് വിമാനം അപടത്തില്‍പ്പെടുന്നതും. വിഡിയോ എടുത്ത് തുടങ്ങി 24 സെക്കന്‍ഡുകള്‍ക്കുള്ളില്‍ അഹമ്മദാബാദ്-ലണ്ടന്‍ വിമാനം ദിശ തെറ്റി അടുത്തുള്ള മെഡിക്കല്‍ കോളജ് ക്യംപസിലെ കെട്ടിടത്തില്‍ ഇടിച്ചുകയറി തീപിടിക്കുകയായിരുന്നു. അപകടമുണ്ടായി നിമിഷ നേരത്തിനുള്ളില്‍ തന്നെ ഈ വിഡിയോ വ്യാപകമായി പ്രചരിക്കുകയായിരുന്നു. പിന്നീട് വിമാന അപകടത്തിലെ അന്വേഷണങ്ങളില്‍ ഈ വിഡിയോ നിര്‍ണായക തെളിവായി മാറി. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള ലക്ഷ്മിനഗറില്‍ നിന്നായിരുന്നു ആര്യന് വൈറലായ ദുരന്ത വിഡിയോ ചിത്രീകരിച്ചത്.
Read Moreഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടം; മരണസംഖ്യ ഏഴായി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഹെലികോപ്റ്റർ അപകടത്തിൽ മരണസംഖ്യ ഏഴായി. ഒരു കൈക്കുഞ്ഞും പൈലറ്റും ഉൾപ്പടെയാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥിലേക്ക് പോയ ആര്യൻ ഏവിയേഷന്റെ ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. ഗൗരികുണ്ഡിലെ കാട്ടിലാണ് ഹെലികോപ്റ്റർ തകര്‍ന്നു വീണത്. കേദാര്‍നാഥ് താഴ്വരയിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം ഉണ്ടായതെന്നാണ് റിപ്പാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യാത്രക്കാരെ കയറ്റി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന്റെ ദിശ, മോശം കാലാവസ്ഥയെ തുടര്‍ന്ന് തെറ്റുകയായിരുന്നു.
Read Moreസ്വന്തം വീട്ടിൽ പോലും സുരക്ഷിതരല്ല… അഞ്ചു വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത പോക്സോ കേസുകളിൽ മുന്നിൽ മലപ്പുറം; കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം
കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മലപ്പുറത്ത് നിന്ന്. സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2021 മുതൽ 2025 ഏപ്രിൽ വരെ 2,139 കേസുകളാണ് മലപ്പുറത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളുടെ എണ്ണം 160 ആണ്. 2024 ല്‍ 504 കേസുകളും 2023 ല്‍ 507 കേസുകളും 2022 ല്‍ 526 കേസുകളും 2021 ല്‍ 442 കേസുകളും മലപ്പുറത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സ്വന്തം വീട്ടകങ്ങളില്‍ പോലും കുഞ്ഞുങ്ങള്‍ സുരക്ഷിതരല്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ നാലു മാസത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 1,551 പോക്സോ കേസുകളാണ്. ഇതിലും ഏറ്റവും കൂടുതല്‍ പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മലപ്പുറം ജില്ലയിലാണ്. ഇവിടെ നിന്ന് 160…
Read More