അമ്മ സംഘടനയിൽ നിന്ന് രാജിവച്ചത് ടിനി ടോമിന്റെ ജിഹാദി പരാമർശം കാരണമെന്ന് അൻസിബയുടെ വെളിപ്പെടുത്തലിനു പിന്നാലെ പ്രതികരണവുമായി ടിനി ടോം. അൻസിബ തനിക്ക് സഹോദരിയെ പോലെയാണെന്ന് ടിനി പറഞ്ഞു. ഇപ്പോൾ നടക്കുന്നതൊക്കെ വെറും പരദൂഷണം മാത്രമാണ്. ജിഹാദി ആരോപണം എന്താണെന്ന് അറിയില്ല. മതവുമായി ബന്ധപ്പെട്ട് ആരോടു ഒരിടത്തും പറഞ്ഞിട്ടില്ല. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ഗൂഢാലോചന ആണ് ഇപ്പോൾ നടക്കുന്നതെന്നും ടിനി കൂട്ടിച്ചേർത്തു. അതേസമയം, ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് താൻ രാജിവച്ചതെന്ന് അൻസിബ. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു. ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും…
Read MoreCategory: Top News
‘അവിഹിതമുണ്ടെന്നു പറഞ്ഞ് പരത്തി, മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ പ്രേരിപ്പിച്ചു, ജിഹാദിയെന്ന് അപമാനിച്ചു: ടിനി ടോമിനെതിരേ ഗുരുതര ആരോപണവുമായി അൻസിബ
അമ്മ സംഘടനയിൽ നിന്ന് രാജിവച്ചതിനു പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ. ടിനി ടോമും സംഘടനയിലെ ചിലരും കാരണമാണ് ചാൻ രാജിവച്ചതെന്ന് താരം. എല്ലാവരുമായി അവിഹിതമുണ്ടെന്നും ടിനിയുടെ ഡ്രൈവർ ഉൾപ്പെടെയുള്ളവരെ മുസ്ലിം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമം നടത്തിയെന്ന് ടിനി ആരോപണം ഉന്നയിച്ചെന്ന് അൻസിബ പറഞ്ഞു. തന്റെ പേര് അൻസിബ ഹസൻ എന്നായതുകൊണ്ടല്ലേ ഇങ്ങനെ മോശമായി ചിത്രീകരിക്കുന്നത് എന്നും അൻസിബ ചോദിച്ചു. ഇത്രയും വലിയ പ്രശ്നം നടന്ന സമയത്ത് അമ്മയുടെ പ്രസിഡന്റോ സെക്രട്ടറിയോ തന്റെ കൂടെ നിന്നില്ലെന്നും അൻസിബ ആരോപിച്ചു. അതേസമയം, സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അൻസിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചിരുന്നു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.
Read Moreവാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇട്ടു, വൈദ്യുതാഘാതമേറ്റ യുവതിയുടെ ഗർഭം അലസി; ചികിത്സ വൈകിയെന്ന് ബന്ധുക്കളുടെ പരാതി
ആലപ്പുഴ: വൈദ്യുതാഘാതമേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ രണ്ടുമാസമായ ഗർഭം അലസി. മതിയായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നെന്നു ബന്ധുക്കളുടെ പരാതി. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജിലയ്ക്കാണ് (26) വൈദ്യുഘാതമേറ്റത്. വെള്ളിയാഴ്ച രാവിലെ വീട്ടിൽ വാഷിംഗ് മെഷീൻ പ്രവർത്തിപ്പിക്കാൻ സ്വിച്ച് ഇടുന്നതിനിടെയാണ് അപകടം. യുവതിക്കു കാര്യമായ പരുക്കേറ്റില്ലെങ്കിലും ഗർഭിണിയായതിനാൽ ഉടൻതന്നെ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സ വൈകിയെന്നാണു പരാതി. യുവതിയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ വെള്ളിയാഴ്ച ഡ്യൂട്ടിയിൽ ഇല്ലാതിരുന്നതിനാൽ വീട്ടിലെത്തി കാണിക്കാനാണ് അത്യാഹിത വിഭാഗത്തിലെ ഡ്യൂട്ടി ഡോക്ടർ പറഞ്ഞതെന്നു യുവതിയുടെ ബന്ധുക്കൾ ആരോപിച്ചു. സ്കാൻ ചെയ്താലേ ഗർഭസ്ഥശിശുവിന്റെ സ്ഥിതി അറിയാനാകുവെന്നും ഇതിന് ആശുപത്രിയിൽ സൗകര്യമില്ലെന്നുമാണു ഡോക്ടർ പറഞ്ഞത്. ഒന്നര മണിക്കൂറോളം അവിടെ ചെലവഴിച്ചെങ്കിലും കാര്യമായ പരിശോധന നടക്കാതിരുന്നതിനാൽ യുവതിയെ ജനറൽ ആശുപത്രിയിലെത്തിച്ചു. അവിടെ സ്കാൻ ചെയ്ത ശേഷം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർചെയ്തു. വൈകുന്നേരം മൂന്നോടെ…
Read Moreകപ്പിത്താൻ പിണറായി വീണു, ചെന്നിത്തല വന്നു… പിണറായി വിജയന്റെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റുന്നു; പത്തു വർഷത്തെ ദുരിതത്തിന് അറുതി
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ കണ്ണൂർ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിൽ കഴിഞ്ഞ പത്തു വർഷമായി പ്രവർത്തിച്ചു വരുന്ന താത്കാലിക ‘ജീപ്പ് സ്റ്റേഷൻ’ മാറ്റാൻ നടപടി. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി ഉടൻ യോഗം ചേർന്ന് ഇക്കാര്യത്തിൽ കണ്ണൂർ പോലീസിന് നിർദേശം നൽകുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. യോഗത്തിന്റെ മിനിട്സ് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് അവിടെനിന്ന് മാറ്റാൻ കഴിയുമെന്നാണ് ഔദ്യോഗിക വിശദീകരണം. ഭരണമാറ്റം ഉണ്ടായതിന് പിന്നാലെയാണ്, വർഷങ്ങളായി ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പോലീസുകാർ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും അവർക്ക് ഏക ആശ്രയമായിരുന്ന ജീപ്പിനെക്കുറിച്ചുമുള്ള വാർത്തകൾ പുറത്തുവന്നത്. പിണറായി വിജയൻ മുഖ്യമന്ത്രിയായതിന് പിന്നാലെ സുരക്ഷാ പ്രശ്നങ്ങൾ മുൻനിർത്തിയാണ് വീടിന് മുന്നിൽ പോലീസ് കാവൽ ഏർപ്പെടുത്തിയത്. പോലീസുകാർക്ക് വിശ്രമിക്കാനും രേഖകൾ സൂക്ഷിക്കാനുമായി പിന്നീട് ഒരു ജീപ്പ് അവിടെ സ്ഥിരമായി ഇടുകയായിരുന്നു. 2014 മോഡൽ KL-01-BR-9569 ജീപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ…
Read Moreനായ കുരച്ചു, ശിവലക്ഷ്മി അയ്യപ്പൻ ഇടഞ്ഞോടി; കാറും വീടുകളുടെ മതിലും തകർത്തു; വീരണ്ട് ഓടിയത് ഫോട്ടോ ഷൂട്ടിനായി എത്തിച്ച ആന
തൃശൂർ: പെരിങ്ങാവിൽ ഫോട്ടോ ഷൂട്ടിനെത്തിച്ച ആനയിടഞ്ഞു. പരിഭ്രാന്തിയിൽ നാട്ടുകാർ. കൊല്ലത്തുനിന്ന് എത്തിച്ച ശിവലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് തൃശൂർ ടൗൺ ഹാൾ പരിസരത്തുവച്ച് ഇടഞ്ഞത്. ഇടഞ്ഞ് ഓടുന്നതിനിടെ ആന കാറും ഓട്ടോറിക്ഷയും വീടുകളുടെ ഗേറ്റുകളും തകർത്തു. വഴിയിൽ നിന്ന ഒരു നായ കുരച്ചതിനെ തുടർന്നാണ് ആന ഇടഞ്ഞതെന്ന് പാപ്പാൻമാർ പറഞ്ഞു. ഒടുവിൽ ആനയെ തളച്ചു
Read Moreഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഒരുലക്ഷം രൂപ വരെ കമ്മീഷൻ; മോഡലുകളെ കെണിയിൽ വീഴ്ത്തുന്നത് ലക്ഷങ്ങളുടെ പ്രതിഫലം വാഗ്ദാനം ചെയ്ത്; ബിലാൽ ചെറിയ പുള്ളിയല്ല…
കൊച്ചി: ദുബായ് കേന്ദ്രീകരിച്ച് മോഡലിംഗിന്റെ മറവിലെ പെൺവാണിഭ കേസിൽ അറസ്റ്റിലായ ബിലാൽ നിരവധി യുവതികളെ വിദേശത്തേക്ക് കടത്തിയതായി കൊച്ചി പോലീസിന്റെ കണ്ടെത്തൽ. ഒരു യുവതിയെ വിദേശത്ത് എത്തിച്ചാൽ ഏജന്റായ ബിലാലിന് ഒരുലക്ഷം രൂപ വരെ ലഭിച്ചിരുന്നതായും പിന്നീട് മാസംതോറും കമ്മീഷൻ വേറെയും ലഭിച്ചിരുന്നതായും അന്വേഷണ സംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം പറഞ്ഞു. അറസ്റ്റിലായ മൂന്നാം പ്രതി അലീന സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണെന്ന് സ്ഥിരീകരിക്കുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ വ്യക്തമാക്കി. മോഡലുകൾക്ക് വിദേശത്ത് വൻ അവസരങ്ങളും ലക്ഷങ്ങളുടെ പ്രതിഫലവും വാഗ്ദാനം ചെയ്താണ് ബിലാലും സംഘവും പെൺകുട്ടികളെ വലയിൽ വീഴ്ത്തുന്നത്. പെൺകുട്ടികളുടെ സാഹചര്യങ്ങൾ മുതലെടുത്താണ് ഇടപാടുകൾ നടക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഫാഷൻ ഷോകളിലടക്കം എത്തിയാണ് പ്രതികൾ യുവതികളെ…
Read Moreമലയിടംതുരുത്തിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് മുഖ്യമന്ത്രി; ചർച്ചയ്ക്ക് റോജി.എം.ജോണിനെ ചുമതലപ്പെടുത്തി; പോലീസ് അതിക്രമത്തിൽ റിപ്പോർട്ട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല
കൊച്ചി: മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ ഒഴിപ്പിക്കലിൽ ഇടപെട്ട് സംസ്ഥാന സർക്കാർ. വിഷയത്തിൽ പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം. ജോണിനേയും വി.പി. സജീന്ദ്രൻ എംഎൽഎയേയും മുഖ്യമന്ത്രി വി.ഡി. സതീശൻ ചുമതലപ്പെടുത്തി. ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനും സർക്കാർ നീക്കം നടത്തുന്നുണ്ട്.മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കുടിയൊഴിപ്പിക്കൽ നടപടി 23-ന് തുടരണമെന്ന് പെരുമ്പാവൂർ മുൻസിഫ് കോടതി കർശന നിർദേശം നൽകിയിരുന്നു. നടപടികൾ 23-ന് പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ അടുത്തദിവസം തുടരണം. 25-ന് വൈകുന്നേരം മൂന്നിനകം നടപടിയുടെ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു. അതേ സമയം, ഭൂമി കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട പോലീസ് നടപടികളെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വകുപ്പ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് നല്കിയ കത്തിലാണ് പോലീസ് മേധാവി…
Read Moreസിന്ധുവിന്റെയും അലീനയുടെയും ബിലാൽ… മോഡലിംഗിന്റെ മറവിൽ പെൺകുട്ടികളെ വിദേശത്തേക്ക് എത്തിച്ച് പീഡിപ്പിച്ച കേസിലെ മുഖ്യ പ്രതി ശ്രീകുമാർ അറസ്റ്റിൽ
കൊച്ചി: മോഡലിംഗിന്റെ മറവിലെ സെക്സ് റാക്കറ്റ് കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ബിലാൽ എന്ന ശ്രീകുമാറാണ് അറസ്റ്റിലായത്. പ്രതിപട്ടികയിൽ പുറത്തുള്ളയാളാണ് ഇയാൾ. പെൺകുട്ടിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളുടെ അറസ്റ്റ്. പിടിയിലായ സിന്ധുവും ബിലാൽ എന്ന ശ്രീകുമാറും തമ്മിൽ അടുത്ത ബന്ധമെന്ന് പോലീസ് പറഞ്ഞു. യുവതികളെ വിദേശത്തേക്ക് കൊണ്ടുപോകുന്നതിൽ ബിലാലിന് നിർണ്ണായക റോളെന്നാണ് പോലീസിന്റെ വിശദീകരണം. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. കേസിലെ മുഖ്യപ്രതി സിന്ധുവിന് ഗുണ്ടാസംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ട്. പരാതിക്കാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത് സിന്ധുവാണ്. ഇത് പരാതിക്കാരിയുടെ ഭർത്താവിന്റെ ഫോണിലേക്ക് അയച്ചു നൽകി. സിന്ധു മറ്റ് പ്രതികൾക്ക് പണം നൽകിയതിന് തെളിവുണ്ടെന്നും കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരിയെ കോളയിൽ വെളുത്ത പൊടി കലർത്തി കുടിപ്പിച്ചാണ് പീഡനത്തിനിരയാക്കിയത്. പരാതിക്കാരിയെ രണ്ടാംപ്രതി ചൂരൽ ഉപയോഗിച്ച്…
Read Moreകുടുംബവഴക്കിനെ തുടർന്ന് ഭാര്യയുടെ ദേഹത്തേക്കൊഴിച്ചത് ശക്തിയേറിയ ആസിഡ്; ഗുരുതരമായി പരിക്കേറ്റ ബാലാമണിക്ക് ആശുപത്രിയിൽ അന്ത്യം
തീക്കോയി: ആസിഡ് ദേഹത്തുവീണു പൊള്ളലേറ്റ് ചികിത്സയിലിരിക്കെ ഗൃഹനാഥ മരിച്ച സംഭവത്തിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തീക്കോയി കൊല്ലംപാറ ഭാഗത്തു താമസിക്കുന്ന പൊട്ടംപ്ലാക്കൽ ജോണിന്റെ ഭാര്യ ബാലാമണി ആണു മരിച്ചത്. ജോണിനെ ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെത്തുടർന്നു ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. 15നു രാവിലെ 11നാണു സംഭവം. വീട്ടിൽ ആരുമില്ലാത്ത സമയം ജോൺ ബാലാമണിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബാലാമണി ബുധനാഴ്ച രാവിലെ മരിച്ചു. ജോണിനെ റിമാൻഡ് ചെയ്തു. മരംവെട്ട്, ലോഡിംഗ് തൊഴിലാളിയാണു ജോൺ. ബാലാമണി ഈരാറ്റുപേട്ടയിലെ തയ്യൽ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. സംസ്കാരം നടത്തി. മക്കൾ: സജോ, സോന.
Read Moreസജിത്തേ എനിക്കൊരു ലോട്ടറി മാറ്റിവയ്ക്കണേ; റിസൾട്ട് വന്നപ്പോൾ രണ്ടാം സമ്മാനം; മകളുടെ ചികിത്സയ്ക്കായി ആർസിസിയിൽ കഴിയുന്ന ബിജുവിനെ ഭാഗ്യദേവത കടാക്ഷിച്ചു
പെരിയ: സജിത്തിന്റെ സത്യസന്ധതയ്ക്ക് ഒരു ജീവന്റെ വില. ഫോണില്‍ വിളിച്ചുപറഞ്ഞതിനെ തുടര്‍ന്ന് ലോട്ടറി സ്റ്റാള്‍ ഉടമയായ പാറപ്പള്ളി കുമ്പള സ്വദേശി ടി. സജിത് സൂക്ഷിച്ച ടിക്കറ്റിന് 30 ലക്ഷം രൂപ അടിച്ചു. പുല്ലൂര്‍ തടത്തിലെ ഡ്രൈവര്‍ ബിജു വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് പെരിയ ബസ് സ്റ്റോപ്പിലെ കുലവന് ലോട്ടറി സ്റ്റാള്‍ ഉടമ സജിത് സൂക്ഷിച്ചുവച്ച ഡികെ 765564 നമ്പര്‍ ധനലക്ഷ്മി ലോട്ടറി ടിക്കറ്റിനാണ് ബുധനാഴ്ച നറുക്കെടുത്ത ധനലക്ഷ്മി ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ അടിച്ചത്. തനിക്കുവേണ്ടി നീക്കിവച്ച ലോട്ടറി ടിക്കറ്റിന്റെ നമ്പര്‍ ഏതാണെ് ബിജു അറിഞ്ഞിരുന്നില്ല. ബിജുവിനുവേണ്ടി മാറ്റിവച്ച ടിക്കറ്റിന് 30 ലക്ഷം അടിച്ചപ്പോള്‍ തിരുവനന്തപുരത്തുള്ള ബിജുവിനെ വിളിച്ച് സജിത് അറിയിക്കുകയായിരുന്നു. ബിജുവിന്റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അന്വിത അര്‍ബുദത്തെത്തുടര്‍ന്ന് തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലാണ്. നാട്ടുകാര്‍ ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ച് തുക ബിജുവിന്റെ കുടുംബത്തിനു കൈമാറിയിരുന്നു.…
Read More