ന്യൂഡൽഹി: ഓസ്ട്രേലിയൻ മിഷനറി ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും മക്കളായ ഫിലിപ്പ്, തിമോത്തി എന്നിവരെയും കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന രവീന്ദ്ര പാൽ എന്ന ദാരാ സിംഗിനെ മോചിപ്പിക്കാൻ നീക്കം. ജയിലിലെ ‘നല്ല നടപ്പിന്റെ’ അടിസ്ഥാനത്തിൽ ദാരാ സിംഗിനെ വിട്ടയക്കാൻ ഒഡീഷ സ്റ്റേറ്റ് സെന്റൻസ് റിവ്യൂ ബോർഡ് ശിപാർശ ചെയ്തു. 26 വർഷമായി ദാരാ സിംഗ് ജയിൽ ശിക്ഷ അനുഭവിച്ചു വരികയാണ്. കഴിഞ്ഞ ജൂലൈ ആദ്യം ചേർന്ന റിവ്യൂ ബോർഡ് യോഗത്തിലാണ് ഇദ്ദേഹത്തിന്റെ മോചനത്തിനുള്ള ശിപാർശ അംഗീകരിച്ചത്. കേസ് മുൻപ് ബോർഡ് മാറ്റിവെച്ചിരുന്നു. ദാരാ സിംഗിന്റെ സ്വദേശമായ ഉത്തർപ്രദേശിലെ ഔറയ്യ ജില്ലയിലെ അധികാരികളിൽ നിന്ന് പുതുക്കിയ റിപ്പോർട്ട് ലഭിക്കുന്നതിനായി നടപടികൾ വൈകുകയായിരുന്നു. ഈ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷമാണ് ഇപ്പോൾ മോചനത്തിന് വഴിയൊരുങ്ങിയത്. 1999 ജനുവരി 22-ന് കിയോഞ്ജാർ ജില്ലയിലെ മനോഹർപൂരിലാണ് സംഭവം നടന്നത്. ഗ്രഹാം…
Read MoreCategory: Top News
ജയിലിൽ നിന്ന് ഈശ്വരനാമത്തിൽ; ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു
തിരുവനന്തപുരം: കാപ്പ കേസ് പ്രതിയായ ബിജെപി തിരുവനന്തപുരം കോർപറേഷൻ കൗണ്‍സിലർ ആർ. സുഗതൻ വിയ്യൂർ ജയിലിൽ സത്യപ്രതിജ്ഞ ചെയ്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് വിയ്യൂർ സെൻട്രൽ ജയിൽ ലൈബ്രറി ഹാളിലെ വേദിയിൽ രാവിലെ 11ന് സത്യപ്രതിജ്ഞ നടത്തിയത്. മേയർ വി.വി. രാജേഷ് സത്യവാചകം ചൊല്ലിക്കൊടുത്തു. ഹൈക്കോടതി വിധി വ്യക്തമാക്കുന്ന സ്വാഗതം മുതൽ സത്യപ്രതിജ്ഞവരെയുള്ള നടപടികൾ അഞ്ചു മിനിറ്റ് കൊണ്ട് അവസാനിച്ചു. മേയർ, കോർപറേഷൻ സെക്രട്ടറി, ജയിൽ സൂപ്രണ്ട് എന്നിവർക്കു മാത്രമാണ് വേദിയിൽ സൗകര്യമൊരുക്കിയത്. ഡെപ്യൂട്ടി മേയർ ആശാനാഥ് എത്തിയെങ്കിലും വേദിയിലേക്കു പ്രവേശിപ്പിച്ചില്ല. തിരുവനന്തപുരം വാഴോട്ടുകോണം വാർഡ് കൗണ്‍സിലറാണ് സുഗതൻ. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണു കാപ്പ കേസ് പ്രതി ജയിലിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്. രക്തസാക്ഷികളുടെയും ദേവീദേവൻമാരുടെയും പേരിൽ ചെയ്ത സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയിരുന്നു. കേരള മുനിസിപ്പൽ ആക്ടിൽ പറഞ്ഞതിനു വിരുദ്ധമായിരുന്നു ഇത്. മറ്റു കൗണ്‍സിലർമാർ പിന്നീടു സത്യപ്രതിജ്ഞ ചെയ്തെങ്കിലും സുഗതൻ…
Read Moreകേരള രാഷ്ട്രീയത്തിൽ അത്യപൂർവ സംഭവം; കാപ്പ തടവുകാരനായ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ ജയിലിൽ നടക്കും. കാപ്പ കേസിൽ പ്രതി ചേർക്കപ്പെട്ടാണ് സുഗതൻ വിയ്യൂർ ജയിലിൽ കഴിയുന്നത്. വധശ്രമം, ഭീഷണിപ്പെടുത്തൽ, പോലീസിനെ കൈയേറ്റം ചെയ്യൽ, വീടുകയറി വാഹനം തകർക്കൽ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് കാപ്പ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ജനപ്രതിനിധിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ചരിത്രത്തിലാദ്യമായാണ് ജയിലിനുള്ളിൽവച്ച് നടക്കുന്നത്. ഗുരുദേവ നാമത്തിലും ബലിദാനികളുടെ പേരിലും നടത്തിയ മുൻ സത്യപ്രതിജ്ഞ നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി റദ്ദാക്കിയതിനെ തുടർന്നാണ് സുഗതന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടി വന്നത്. എന്നാൽ ഇതിനിടെ കാപ്പ ചുമത്തപ്പെട്ട് വിയ്യൂർ ജയിലിലായതോടെ ബിജെപിയുടെ ഭരണസമിതി പ്രതിസന്ധിയിലാവുകയായിരുന്നു. ഭരണകൂടം രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ കാപ്പ നിയമം ദുരുപയോഗം ചെയ്യുകയാണെന്നും കൗൺസിലറെ കള്ളക്കേസിൽ കുടുക്കിയതാണെന്നുമാണ് ബിജെപി ആരോപിക്കുന്നത്. അതേസമയം, ഗുരുതരമായ ക്രിമിനൽ പശ്ചാത്തലമുള്ള പ്രതിയെ സംരക്ഷിക്കുന്ന ബിജെപിയുടെ…
Read Moreഅർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിച്ചു: യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി
കോഴിക്കോട്: ചക്കുംകടവില്‍ അർജൻജന്റീനയുടെ വിജയാഘോഷത്തിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിന്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreശ്രീനാദേവി കുഞ്ഞമ്മയുടെ പരാതി; യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ
പത്തനംതിട്ട: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ യൂട്യൂബർ രാജൻ ജോസഫ് അറസ്റ്റിൽ. അടൂർ പൊലീസ് എറണാകുളത്ത് നിന്നാണ് രാജൻ ജോസഫിനെ പിടികൂടിയത്. പത്തനംതിട്ടയിലെ കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം രാജൻ ജോസഫിനെ പോലീസ് കേസെടുത്തിരുന്നു. തുടർന്ന് ഒളിവിൽ പോയ രാജൻ ജോസഫിനെ ശനിയാഴ്ച രാത്രിയാണ് പിടികൂടിയത്.
Read Moreടെലിവിഷൻ താരം പോക്സോ കേസിൽ പിടിയിൽ
മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ടെലിവിഷൻ താരം രോഹിത് ചന്ദേൽ അറസ്റ്റിൽ. മുംബൈയിലെ ഘട്കോപര്‍ പോലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദഹിസറിലെ വസതിയില്‍ നിന്നായിരുന്നു അറസ്റ്റ്. 16കാരിയായ പെണ്‍കുട്ടിയെ പ്രതി നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നതായും എതിര്‍ത്തിട്ടും ഇയാൾ ഫോണിലൂടെ ശല്യം ചെയ്യുന്നത് തുടരുകയായിരുന്നുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. ജൂലൈ അഞ്ചിന് രോഹിത് ചന്ദേൽ കുട്ടി താമസിക്കുന്ന സ്ഥലത്തെത്തുകയും തടഞ്ഞ് നിര്‍ത്തി കുട്ടിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു.
Read Moreവീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കാൻ പോയി: ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം
കൊല്ലം: ജോലിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം. പന്മന ചോലത്തറയിൽ പീടികയിൽ അൽത്താഫ് (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുത്തൂർ ആറ്റുവാശേയിലെ ഒരു വീട്ടിൽ വൈദ്യുത തകരാർ പരിഹരിക്കുന്നതിനായാണ് അൽതാഫ് എത്തിയത്. സമീപത്തെ പോസ്റ്റിൽ കയറി സർവീസ് വയർ പുനസ്ഥാപിക്കുമ്പോൾ ആണ് ഷോക്കേറ്റത്. പുത്തൂർ പോലീസും കൊട്ടാരക്കരയിൽനിന്ന് ഫയർ ആന്റ് റെസ്ക്യു ടീമും ചേർന്ന് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പുത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ: ഷീജ, മകൻ: മുഹമ്മദ് അൻസിൽ മകൾ: നസ്റിയ.
Read Moreമട്ടനില്ലെങ്കിൽ മുട്ടനടി; വിവാഹ സൽക്കാരത്തിന് മട്ടൻ വിളമ്പാമെന്ന വാക്ക് പാലിക്കാതെ വധുവിന്റെ വീട്ടുകാർ; പിന്നെ നടന്നത് കൂട്ടയടി
പാറ്റ്ന: മട്ടന്‍ പകരം ചിക്കൻ വിളമ്പിയതിനെച്ചൊല്ലി വിവാഹ സത്കാരവേദിയിൽ കൂട്ടത്തല്ല്. സംഘർഷത്തിൽ 12 പേർക്ക് പരിക്കേറ്റു. ബിഹാറിലെ സഹർസ ജില്ലയിലെ രജൻപുരിലാണ് സംഭവം. രജൻപുർ സ്വദേശിയായ മുഹമ്മദ് ജാവേദിന്റെ മകളുടെയും ബൽവാപർ സ്വദേശിയായ മുഹമ്മദ് അൻവറിന്റെ മകന്റെയും വിവാഹചടങ്ങിനിടെയാണ് സംഘർഷമുണ്ടായത്. വിവാഹചടങ്ങിന്റെ ഭാഗമായുള്ള സൽക്കാരത്തിൽ മട്ടൻ വിളമ്പുമെന്ന് വധുവിന്റെ വീട്ടുകാർ ഉറപ്പുനൽകിയിരുന്നതായാണ് വരന്റെ വീട്ടുകാർ പറയുന്നത്. എന്നാൽ ഭക്ഷണം കഴിക്കാനെത്തിയപ്പോൾ മട്ടന്‍ പകരം ചിക്കൻ വിഭവമാണ് വിളമ്പിയത്. ഇത് വരന്റെ വീട്ടുകാർ ചോദ്യംചെയ്തു. ഇതോടെ വരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും തമ്മിൽ തർക്കമുണ്ടാവുകയും സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഒടുവിൽ പോലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
Read Moreയുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ല; വെള്ളം കോരിയവരും വിറക് വെട്ടിയവരേയും മറക്കരുത്; വി.ഡി. സതീശന് മുന്നറിയിപ്പുമായി നിഖിൽ പൈലി
തിരുവനന്തപുരം: കഴിഞ്ഞ 10 വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പോലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഡിസിസി അംഗം നിഖിൽ പൈലി. യുഡിഎഫ് സർക്കാർ മാനേജ്മെന്റ് ക്വോട്ടയിൽ സഖാക്കൾക്ക് സ്ഥാനങ്ങൾ കൊടുത്താൽ അത് ചോദ്യം ചെയ്യും. വി.ഡി. സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെഎസ്യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിന് പിന്തുണയുമായാണ് ഡിസിസി അംഗം നിഖിൽ പൈലി രംഗത്തുവന്നത്. ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം. 10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960ൽ കെഎസ്യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും ഡിസിസി…
Read Moreവല്ലാത്തൊരു കാലം… കാമുകിക്ക് മറ്റൊരു സൗഹൃദം; പതിനേഴുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്നു വനത്തിൽ തളളി; 21കാരൻ പിടിയിൽ
മുംബൈ: പതിനേഴു വയസുകാരിയെ കാമുകൻ കഴുത്തറുത്ത് കൊന്ന ശേഷം മൃതദേഹം സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന് സമീപം തള്ളി. സംഭവത്തിന് പിന്നാലെ 21 കാരനായ സൂരജ് വാഗ്മാരെയെ പോലീസ് അറസ്റ്റ് ചെയ്തു. കാമുകിക്ക് മറ്റൊരാളുമായുള്ള സൗഹൃദത്തിന്റെ പേരിൽ തർക്കമുണ്ടായിരുന്നു. കൂടാതെ വിവാഹം കഴിക്കുന്നതിനെ ചൊല്ലിയും ഇരുവരും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. പിന്നാലെയാണ് കൊലപാതകം. തർക്കത്തെ തുടർന്ന് പ്രതി കത്തി ഉപയോഗിച്ച് പെൺകുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. വനമേഖലയിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഫോറൻസിക് ടീമും ക്രൈം ബ്രാഞ്ചും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ കോൾ ഡീറ്റെയിൽസ്, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂരജ് വാഗ്മാരെ പിടിയിലായത്. സംഭവത്തിൽ സമത നഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read More