പോലീസിന്‍റെ മൂന്നാം മുറയ്ക്ക് എട്ടിന്‍റെ പണി…യുവാവിന്‍റെ കണ്ണിൽ പെപ്പര്‍ സ്‌പ്രേ അടിച്ച എസ്ഐയ്ക്ക് പിഴ; 50,000 രൂപ നഷ്ടപരിഹാരം നൽകാൻ കമ്മീഷന്‍റെ ഉത്തരവ്

തിരുവനന്തപുരം: പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി യുവാവിന്‍റെ കണ്ണിൽ പെപ്പര്‍ സ്‌പ്രേ അടിച്ചെന്ന പരാതിയില്‍ 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ചിറയിന്‍കീഴ് സ്വദേശിയായ ശ്രീനാഥിനാണ് നഷ്ടപരിഹാരം നൽകാൻ കമ്മീഷൻ നിർദേശിച്ചത്. 2023 ഒക്ടോബര്‍ 9ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യയുടെ മൊബൈലിലേക്ക് സന്ദേശമയച്ചെന്ന പേരില്‍ ചിറയിന്‍കീഴ് പോലീസ് സ്റ്റേഷനിലായിരുന്നു യുവാവിനെതിരായ അതിക്രമം നടന്നത്. സംഭാഷണത്തിനിടെ പ്രകോപിതനായ എസ്ഐ കണ്ണില്‍ പെപ്പര്‍ സ്‌പ്രേ അടിച്ചെന്നായിരുന്നു പരാതി. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയും മനുഷ്യാവകാശ കമ്മീഷനും പരാതിയിൽ അന്വേഷണം നടത്തിയിരുന്നു. യുവാവിന്‍റെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്.

Read More

ആ ഭാഗ്യവാൻ നിങ്ങളാകാം… ഓണം ബംപറിന്‍റെ സമ്മാനത്തുക വർധിപ്പിച്ചു; ഭാഗ്യവാന് ഇനി കിട്ടുന്നത് 30 കോടി രൂപ; ടിക്കറ്റ് വിലയിൽ മാറ്റമില്ല

തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ഓണം ബംപർ ഒന്നാം സമ്മാന തുക 30 കോടി രൂപ. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടി രൂപയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി. ഓണം ബംപർ ലോട്ടറി ടിക്കറ്റിന്‍റെ പ്രകാശനം 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.

Read More

വിശന്നാൽ പിന്നെ എന്തുചെയ്യാൻ… ട്രെയിൻ നിർത്തി ലോക്കോപൈലറ്റ് സമൂസ വാങ്ങി;വീഡിയോ വൈറലായതിനെ പിന്നാലെ റയിൽവേയുടെ വിശദീകരണം ഇങ്ങനെ…

ഇൻഡോർ: ട്രെയിൻ സിഗ്നലിൽ നിർത്തി ലോക്കോപൈലറ്റ് സമൂസ വാങ്ങി കഴിക്കുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റിനെ റെയിൽപാളത്തിനു സമീപത്തെ കടയിൽവിട്ട് ലോക്കോപൈലറ്റ് സമൂസ വാങ്ങിച്ചു കഴിച്ച് യാത്ര തുടർന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. ഇപ്പോൾ ദൃശ്യങ്ങൾക്ക് വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. ഇൻഡോറിലെ റായു യാർഡിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ ഓഥറൈസ്ഡ് ഓപ്പറേഷനൽ ഹാൾട്ട്, അതായത് ഉദ്യോഗസ്ഥരൊക്കെ അറിഞ്ഞാണ് ട്രെയിൻ ഹോം സിഗ്നലിൽ നിർത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം. മാത്രവുമല്ല റെയിൽവേയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രത്‌ലം റെയിൽവേ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് പറഞ്ഞു.

Read More

കനൽ ഒരു തരി മതി: പോലീസിനെകണ്ട് കഞ്ചാവ് അടുപ്പിലിട്ടു, കനലിൽ കിടന്ന് പുകഞ്ഞ് പരിസരമാകെ മണം; യുവാവിനെ കൈയോടെ തൂക്കി അകത്തിട്ടു

തൃശൂർ: ഓപ്പറേഷന്‍റെ തൂഫാന്‍റെ ഭാഗമായ നടത്തിയ പരിശോധനയ്ക്കെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കണ്ട് കഞ്ചാവ് പൊതികൾ അടുപ്പിലിട്ട യുവാവ് പിടിയിൽ. എറിയാട് സ്വദേശി അഫ്സൽ ആണ് പിടിയിലായത്. കഞ്ചാവ് അടുപ്പിൽ ഒളിപ്പിച്ച സമയം അടുപ്പിൽ തീയുണ്ടായിരുന്നില്ല, എന്നാൽ കനൽ ഉണ്ടായിരുന്നു. കനലിൽ കിടന്ന് കഞ്ചാവ് പുകഞ്ഞ് പ്രദേശമാകെ പുകയും മണവും നിറഞ്ഞു. ഇതോടെ അഫ്സൽ പിടിയിലാകുകയായിരുന്നു. അടുപ്പിൽ നിന്ന് പോലീസ് കഞ്ചാവ് പൊതികൾ കണ്ടെടുത്തു. നിരവധി ലഹരികേസുകളിലെ പ്രതിയാണ് പിടിയിലായ അഫ്സലെന്ന് പോലീസ് വ്യക്തമാക്കി. കൊടുങ്ങല്ലൂർ പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Read More

ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് അറിവ് ഉണ്ടായിരുന്നു; മുഖ്യമന്ത്രിയുടേത് കള്ളക്കളി; മംഗലാപുരം യാത്ര വീണ്ടും കുത്തിപൊക്കി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റം സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഓഹരി കൈമാറ്റം സംബന്ധിച്ച് വി.ഡി.സതീശന് മുന്‍കൂര്‍ അറിവ് ഉണ്ടായിരുന്നുവെന്നും ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി കള്ളക്കള്ളി തുടരുകയാണ്. സതീശന് എല്ലാം മുന്‍കൂട്ടി അറിയാമായിരുന്നു. മംഗലാപുരം യാത്രയുടെ ലക്ഷ്യം ഇതായിരുന്നു. സര്‍ക്കാര്‍ അറിയാതെയാണെങ്കില്‍ എന്ത് നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. അദാനി ഡീലും മുഖ്യമന്ത്രിയുടെ മംഗലാപുരം യാത്രയുമായും ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി പ്രതികരിക്കണമെന്നും എം.വി. ഗോവിന്ദന്‍ ആവശ്യപ്പെട്ടു. വിഴിഞ്ഞം വിദേശ നിക്ഷേപത്തെ കുറിച്ചുള്ള ദേശാഭിമാനിയിലെ വാര്‍ത്ത തള്ളിയ ഗോവിന്ദന്‍, ദേശാഭിമാനിയില്‍ അല്ല ആദ്യം വാര്‍ത്ത വന്നതെന്നും കൂട്ടിച്ചേര്‍ത്തു.

Read More

എരിവിലും വിലയിലും ഈ ഇത്തിരിക്കുഞ്ഞൻ മുൻപിൽതന്നെ; 500 കടന്ന് കാന്താരിവില കുതിക്കുന്നു; കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തിക്കുള്ളത് വിഐപി പരിഗണന

കോട്ടയം: വിപണിയില്‍ കാന്താരിയുടെ വില കിലോഗ്രാമിന് 500 രൂപയ്ക്ക് മുകളിലെത്തി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് 200-300 രൂപയ്ക്കിടയിലായിരുന്നു വില. ഒരുകാലത്ത് വീട്ടുവളപ്പിലെ ചെടിയായിരുന്ന കാന്താരി ഇന്നു ഫൈവ് സ്റ്റാര്‍ ഹോട്ടലുകളുടെ മെനുവിലും സ്ഥാനംപിടിച്ചിരിക്കുകയാണ്. കപ്പയ്ക്കൊപ്പമുള്ള കാന്താരിച്ചമ്മന്തി ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ജനപ്രീതി നേടിയതും ആവശ്യകത ഏറെയുള്ളതുമാണ്. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കാന്താരി സഹായിക്കുമെന്ന വിശ്വാസമാണ് ആവശ്യക്കാര്‍ വര്‍ധിക്കുന്നതിന് പ്രധാനകാരണമെന്ന് പറയപ്പെടുന്നു. ശാസ്ത്രീയ തെളിവുകളില്ലെങ്കിലും ഈ വിശ്വാസം കാന്താരിയെ വിപണിയിലെ കുഞ്ഞന്‍ സെലിബ്രിറ്റിയാക്കി മാറ്റി. നാളുകളായി കാന്താരി വില റിക്കാര്‍ഡ് ഉയരത്തില്‍ തുടര്‍ന്നിട്ടും കേരളത്തില്‍ കാന്താരിക്കൃഷി ചെയ്യുന്നവര്‍ കുറവാണ്. ഇഞ്ചി ഉള്‍പ്പെടെയുള്ള കൃഷികള്‍ക്കിടയിലെ ഇടവിളയായാണ് പലരും കാന്താരി വളര്‍ത്തുന്നത്. വിലയിലെ ചാഞ്ചാട്ടവും ഗുണമേന്മയുള്ള തൈകളുടെ ലഭ്യതക്കുറവും കര്‍ഷകരെ വലിയ തോതില്‍ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നില്ല. കേരളത്തിന് പുറമെ മേഘാലയയിലും തമിഴ്നാട്ടിലും കാന്താരിക്കൃഷി ചെയ്യുന്നുണ്ട്. വെള്ള, പച്ച, നീല, വയലറ്റ് നിറങ്ങളിലുള്ള കാന്താരികളില്‍ പച്ചക്കാന്താരിക്കാണ്…

Read More

കള്ളാടിയിൽ ചതിച്ചത് കനത്ത മഴ; നിർമാണം കര്‍ശനമായ സുരക്ഷാ-നിയമ മാനദണ്ഡങ്ങള്‍ പാലിച്ച്; ഞങ്ങളുടെ ഭാഗത്ത് എല്ലാം കൃത്യമെന്ന് കരാർ കമ്പിനി

കോഴിക്കോട്: മേപ്പാടി – കള്ളാടി – ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മാണ സ്ഥലത്തുണ്ടായ ദുരന്തത്തിനുകാരണം വയനാട്ടിലെ കനത്ത മഴയാണെന്ന് തുരങ്കപാത പദ്ധതിയുടെ നിര്‍മാണച്ചുമതലയുള്ള ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനും നല്‍കിയ ഔദ്യോഗിക വിശദീകരണത്തിലാണു കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രാഥമിക വിവരങ്ങള്‍ പ്രകാരം അപകടത്തിനു മുന്നോടിയായുള്ള 24 മണിക്കൂറിനുള്ളില്‍ വയനാട്ടില്‍ ഏകദേശം 265 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ഭൂമിശാസ്ത്രപരമായി വയനാട് ഉള്‍പ്പെടെയുള്ള കേരളത്തിലെ മലയോര മേഖലകള്‍ കാലവര്‍ഷക്കെടുതികള്‍ക്കും ഉരുള്‍പൊട്ടലുകള്‍ക്കും ഏറെ സാധ്യതയുള്ള പ്രദേശങ്ങളാണെന്നും കമ്പനി ചൂണ്ടിക്കാട്ടി. എല്ലാവിധ എന്‍ജിനിയറിംഗ്, സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പരിസ്ഥിതിലോല പ്രദേശമായതിനാല്‍ സുപ്രീംകോടതി നിയോഗിച്ച സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റി ഉള്‍പ്പെടെയുള്ള…

Read More

സ്ത്രീധനത്തിന്‍റെ പേരിൽ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത് 58കാരനായ ഭർതൃപിതാവ്; നിർബന്ധിച്ച് മദ്യംകുടിപ്പിക്കും, മുറിയിൽ പൂട്ടിയിടും

ലഖ്‌നൗ: മരുമകളെ ക്രൂര പീഡനത്തിനിരയാക്കിയ ഭർതൃ പിതാവ് പിടിയിൽ. മുകേഷ് കുമാ‍‍ർ തിവാരി(58)യാണ് പിടിയിലായത്. മാസങ്ങളോളം പോലീസിനെ വെട്ടിച്ച് കഴിഞ്ഞിരുന്ന ഇയാളുടെ രഹസ്യതാവളത്തെക്കുറിച്ച് വിവരം ലഭിച്ചതോടെയാണ് അറസ്റ്റ്. 2023 നവംബറിലാണ് മുകേഷ് കുമാ‍‍ർ തിവാരിയുടെ മകന്‍റെ വിവാഹം നടക്കുന്നത്. അക്കാലം മുതൽ സ്ത്രീധനത്തിന്‍റെ പേരിലും യുവതി മാനസിക, ശാരീരിക പീഡനത്തിനിരയായിരുന്നു. നി‍ബന്ധിച്ച് മദ്യം കുടിപ്പിക്കുന്നതടക്കമുള്ള പീഡനവും യുവതി നേരിടേണ്ടി വന്നിരുന്നു. 2024 ഏപ്രിൽ 20നാണ് യുവതിയെ ഭർതൃ പിതാവ് പീഡിപ്പിക്കുന്നത്. മൂന്ന് ദിവസം മുറിയിൽ അടച്ചിട്ടായിരുന്നു പീഡനം. ഇതിനിടയിലാണ് യുവതി പോലീസിനെ രഹസ്യമായി ബന്ധപ്പെട്ടത്. റെയിൽവേ സീനിയ‍ർ എൻജിനീയ‍റായ പ്രതിയെ ആലംബാഗിലെ റെയിൽവേ കാര്യേജ് റിപ്പയർ വർക്ക്‌ഷോപ്പിന് സമീപത്തുനിന്നാണ് പിടികൂടിയത്. സ്ത്രീധന പീഡനം, മർദനം, ക്രിമിനൽ ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. ഭർത്താവും സുഹൃത്തുക്കളും ഭർതൃസഹോദരിമാരും വീട്ടിൽ നിരന്തരം മദ്യപാർട്ടികൾ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഇതേക്കുറിച്ച് ഭർതൃപിതാവിനോട്…

Read More

അമ്മയെ കൊന്നാൽ ആശ്രിത നിയമനവും സ്വത്തും കിട്ടും; ബന്ധുക്കൾക്ക് ക്വട്ടേഷൻ നൽകിയത് 7 ലക്ഷം രൂപയ്ക്ക്; മകളുടെ ക്രൂരത പുറത്ത് കൊണ്ടുവന്നത് അമ്മാവൻ

ജയ്പുർ: സ‍ർക്കാർ സർവീസിലിരിക്കെ അച്ഛൻ മരിച്ചതിനെത്തുടർന്ന് ആശ്രിത നിയമനം ലഭിച്ചത് അമ്മയ്ക്ക്. സ‍ർക്കാർ ജോലി സ്വന്തമാക്കാൻ ബന്ധുക്കളെ കൂട്ടുപിടിച്ച് അമ്മയെ കൊലപ്പെടുത്തി യുവതി. സംഭവത്തിൽ നീരജ് ശ‍ർമ്മയുടെ മകൾ ആയുഷിയും (23) ബന്ധുക്കളായ ആറ് പേരും പിടിയിലായി. എന്നാൽ അമ്മാവന്‍റെ പരാതിയിൽ യുവതിയുടെ സ‍ർക്കാർ ജോലിയെന്ന സ്വപ്നം തക‍ർന്നു. രാജസ്ഥാനിലെ ജയ്പൂരിലാണ് ആശ്രിത നിയമനം നേടാൻ മകൾ അമ്മയെ കൊലപ്പെടുത്തിയത്. പ്രതാപ് നഗറിലെ രവീന്ദ്ര നഗർ സ്വദേശിയായ 45 വയസ് പ്രായമുള്ള നീരജ് ശ‍ർമ്മയെയാണ് ജൂലൈ മൂന്നിന് കൊലപ്പെടുത്തിയത്. അമിത വേഗത്തിലെത്തിയ സ്കോ‍ർപിയോ കാർ 45കാരിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. എന്നാൽ നീരജ് ശ‍ർമ്മയുടെ മരണത്തിൽ സഹോദരനായ രാകേഷിന് തോന്നിയ സംശയമാണ് വളരെ ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകം പൊളിച്ചത്. ജയ്പൂരിലെ കോടതിയിലെ എൽഡി ക്ലാർക്കായിരുന്നു നീരജ് ശ‍ർമ്മ. ഈ ജോലി ഇവർക്ക് ഭർത്താവ് വിജയ് കുമാർ ശർമ്മയുടെ…

Read More

വലിയ ശബ്ധത്തോടെ പാഞ്ഞടുക്കുന്ന ചെളിയും വെള്ളവും, അലറിവിളിച്ച് ജീവനും കൊണ്ടോടി; മണ്ണിൽ കുടുങ്ങിയ ഭാര്യ വലിച്ചെടുക്കുന്ന ഭർത്താവ്; നടുക്കുന്ന ദൃശ്യങ്ങൾ

കൽപ്പറ്റ: കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയിലുണ്ടായ അതിശക്തമായ മണ്ണിടിച്ചിലിന്‍റെ ഞെട്ടിക്കുന്ന ദൃശൃങ്ങൾ പുറത്ത്. മീനാക്ഷി പാലത്തിന് സമീപമുണ്ടായ ഈ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന നടുക്കുന്ന ദൃശ്യങ്ങളാണ് സമീപത്തെ സിസിടിവി കാമറകളിൽ പതിഞ്ഞിരിക്കുന്നത്. കുന്നിടിഞ്ഞ് മണ്ണും ചെളിയും വൻതോതിൽ കുത്തിയൊഴുകി വരുന്നതും പാതയിലുണ്ടായിരുന്ന ടാങ്കർ ലോറിയടക്കം ഇതിനൊപ്പം ഒലിച്ചുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതിനിടെ ടാങ്കർ ലോറിക്കടിയിൽ രണ്ടുപേർ പെട്ടെങ്കിലും അത്ഭുതകരമായി അവർ രക്ഷപ്പെട്ടു. മണ്ണിടിച്ചിലിന്‍റെ വലിയ ശബ്ദം കേട്ട് സമീപത്തുണ്ടായിരുന്ന ആളുകൾ ഓടിക്കൂടുന്നതും തൊട്ടുപിന്നാലെ മലവെള്ളപ്പാച്ചിൽ കണ്ട് പ്രാണരക്ഷാർഥം തിരിഞ്ഞോടുന്നതും ദൃശ്യങ്ങളിലുണ്ട്. പാലത്തിലുണ്ടായിരുന്ന ചിലരുടെ ശരീരത്തിലേക്ക് മണ്ണും അവശിഷ്ടങ്ങളും വന്ന് വീഴുന്നുണ്ടെങ്കിലും അഞ്ച് പേർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ഈ സമയം പാലത്തിലുണ്ടായിരുന്ന ഒരു ടാങ്കർ ലോറി പിന്നോട്ടെടുത്ത് മാറ്റാൻ ഡ്രൈവർ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ അതിന് സാധിക്കും മുൻപ് തന്നെ നിമിഷങ്ങൾക്കകം മണ്ണും ചളിയും ഇരച്ചെത്തുകയായിരുന്നു. കുത്തൊഴുക്കിൽ പെട്ടുപോയ ടാങ്കർ…

Read More