കുറവിലങ്ങാട്: നല്ലരീതിയിൽ ഇഞ്ചിക്കണ്ടം വെട്ടാനും പാടവരമ്പ് കിളച്ച് പിടിപ്പിക്കാനുമറിയാമെങ്കിൽ സ്ഥിരം സർക്കാർ ജോലി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേരുണ്ടായിരിക്കണമെന്നതുമാത്രമാണ് നിബന്ധന. കോഴാ, വാലാച്ചിറ സംസ്ഥാന സീഡ് ഫാമുകളിലെയും കോഴായിലെ ജില്ലാ കൃഷിത്തോട്ടത്തിലെയും നിയമനരീതിയാണിത്. നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ചിൽനിന്ന് താത്കാലികമാണെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്ഥിരപ്പെടുന്ന രീതിയാണ് തുടരുന്നത്. കാര്യമായ കടമ്പകളില്ലാതെ സർക്കാർ ജോലി നേടാൻ കഴിയുന്നതിനാൽ അപേക്ഷകരും ഏറെയാണ്.രണ്ട് ഘട്ടങ്ങളിലായുള്ള നിയമന നടപടികളിൽ കായികശേഷി പരിശീലനത്തിന്റെ ഭാഗമായാണ് പാടവരമ്പ് വെട്ടലും ഇഞ്ചിക്കണ്ടം വെട്ടലും നടത്തുന്നത്. സംസ്ഥാന സീഡ് ഫാമുകളിലേക്കുള്ള നിയമനത്തിനായി കോഴായിലെ പാടത്തായിരുന്നു വരമ്പ് വെട്ടൽ പരീക്ഷ. ജില്ലാ കൃഷിത്തോട്ടത്തിലേക്കുള്ളവർക്ക് ജില്ലാകൃഷിത്തോട്ടത്തിൽ ഇഞ്ചിക്കണ്ടം വെട്ടിയാണ് പരീക്ഷ നടത്തിയത്.കോഴാ സീഡ്ഫാമിൽ അഞ്ചും വാലാച്ചിറ ഫാമിൽ നാലും ഒഴിവുകളാണുള്ളത്. ജില്ലാ കൃഷിത്തോട്ടത്തിൽ 14 ഒഴിവുകളുള്ളതായാണ് അറിയുന്നത്. ഈ ഒഴിവുകളിലേക്കായി നൂറ്റിയമ്പതിലേറെപ്പേരാണ് പരീക്ഷകളിൽ പങ്കെടുത്തത്. സീഡ് ഫാമിൽ ജോലിക്ക് പ്രവേശിക്കുന്ന പലരും ജില്ലാ കൃഷിത്തോട്ടത്തിലെ…
Read MoreCategory: Top News
സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റ്… മേഘാലയയിൽ യുവാവ് കൊല്ലപ്പെട്ടത് ഭാര്യ കൊടുത്ത ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിൽ; 21കാരനായ കാമുകനും കൊലയാളികളും പിടിയിൽ
ഷില്ലോംഗ്/ലക്നോ: മേഘാലയയിൽ ഹണിമൂൺ യാത്രയ്ക്കിടെ ഇൻഡോർ സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. രാജാ രഘുവംശിയെ കൊലപ്പെടുത്തിയതു ഭാര്യയായ സോനം ഏർപ്പെടുത്തിയ ക്വട്ടേഷൻ സംഘമാണെന്നു പോലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിപുരിലെ നന്ത്ഗഞ്ച് പോലീസ് സ്റ്റേഷനിൽ സോനം കീഴടങ്ങി. ഞായറാഴ്ച രാത്രിയിൽ നടന്ന റെയ്ഡിൽ സോനത്തിന്റെ കാമുകൻ രാജ് കുഷ്വാഹ (21) ഉൾപ്പെടെ മൂന്നു കൊലയാളികൾ പിടിയിലായിരുന്നു. മധ്യപ്രദേശിലെ സാഗർ ജില്ലയിൽനിന്ന് ഇന്നലെ ഒരാൾകൂടി പിടിയിലായെന്നും റിപ്പോർട്ടുണ്ട്. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിലെ സൊഹ്റ മേഖലയിൽ മധുവിധു ആഘോഷിക്കുന്നതിനിടെ മേയ് 23നാണ് 29 കാരനായ രാജ രഘുവംശിയെയും ഭാര്യ സോനത്തെയും (23) കാണാതായത്. ജൂൺ രണ്ടിന് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ഭാര്യക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയായിരുന്നു. രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ ചുരുളഴിച്ച സംസ്ഥാന പോലീസിനെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മ അഭിനന്ദിച്ചു. സോനത്തിനു വിവാഹേതര ബന്ധമുണ്ടെന്നും ഇതാണു ഭര്‍ത്താവിനെ…
Read Moreവോട്ട് കച്ചവടത്തിനായി എത്തിയത് രണ്ടുലോറി പണം; നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാർ; മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം തരംതാണെന്ന ആരോപണവുമായി അൻവർ
നിലന്പൂർ: നിലന്പൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ ഗുരുതര ആരോപണങ്ങളുമായി നിലന്പൂരിലെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവർ വീണ്ടും രംഗത്ത്. ചില ശക്തികൾ വോട്ട് കച്ചവടം നടത്തുകയാണെന്നും നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരാണെന്നും അൻവർ പറഞ്ഞു. പന്തക്കോസ് ത് വിശ്വാസികളെ വിലയ്ക്കു വാങ്ങാൻ ശ്രമിക്കുന്നു. അവരുടെ പ്രയാസങ്ങളും പ്രശ്നങ്ങളും മുതലെടുക്കുന്നു. രണ്ട് ലോറി പണം വന്നെന്നാണ് കേൾക്കുന്നത്. മരുമോന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘം ഈ നിലയിൽ തരംതാണെന്നും അൻവർ ആരോപിച്ചു. വോട്ടർമാർക്ക് പണം കൊടുത്ത് സ്വാധീനിക്കാനുള്ള ശ്രമം കഴിഞ്ഞ രണ്ട് യോഗത്തിൽ അവർ ചർച്ച ചെയ്തു. വിലയ്ക്കുവാങ്ങാനുള്ള ശ്രമം ഇവിടത്തെ കുടിയേറ്റ കർഷകർ നേരിടുകതന്നെ ചെയ്യും. ഇവിടെ ചില ശക്തികൾ വ്യാപക വോട്ട് കച്ചവടം നടത്തുകയാണ്. നേതൃത്വം നൽകുന്നവരിൽ ചിലർ മന്ത്രിമാരും ഉത്തരവാദപ്പെട്ടവരുമാണ്. പള്ളിക്കുത്തിൽ പന്തക്കോസ്ത് വിശ്വാസിയായ ഒരു വ്യക്തിയുടെ വീട്ടിലേക്കു പാസ്റ്റർമാരെയെല്ലാം ഭക്ഷണം കഴിക്കാൻ…
Read Moreബോട്ടുകൾ തീരമണഞ്ഞു; നാളെ മുതൽ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധനം; അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്; ഇനി പരമ്പരാഗത വള്ളങ്ങളുടെ ഊഴം
വൈപ്പിൻ: തീരക്കടലിൽ ഇന്ന് അർധരാത്രിക്ക് ശേഷം ട്രോളിംഗ് നിരോധനം പ്രാബല്യത്തിലാകുന്നതോടെ ഇനി 52 ദിനങ്ങളോളം ബോട്ടുകൾക്ക് കടലിൽ പ്രവേശനമില്ല. ഇത് മുന്നിൽ കണ്ട് മുനമ്പം, മുരുക്കും പാടം, കൊച്ചി മത്സ്യബന്ധന മേഖലയിലെ ദൂരിഭാഗം മത്സ്യ ബന്ധന ബോട്ടുകളും ഇന്നലെയും ഇന്നുമായി തീരമണഞ്ഞിട്ടുണ്ട്. ശേഷിക്കുന്നവ ഇന്ന് രാത്രിയോടെ തിരികെ എത്തും. എത്തും. 52 ദിവസത്തെ വിശ്രമത്തിനു ശേഷം ഓഗസ്റ്റ് ഒന്നിനു പുലർച്ചെ മുതലെ ഇനി ബോട്ടുകൾ കടലിലേക്കു പോകു. ആരവങ്ങൾക്ക് താൽകാലിക അവധി ബോട്ടുകൾ കെട്ടുന്നതോടെ മത്സ്യബന്ധന ഹാർബറുകളിലെ വൻ ആരവങ്ങൾക്കും താൽകാലിക വിരാമമാകും. പരമ്പരാഗത വള്ളങ്ങളുടെ സാന്നിധ്യം മാത്രമെ ഹാർബറുകളിൽൽ പിന്നെ ഉണ്ടാകു. ബോട്ടുകൾക്കാകട്ടെ ഇനിയുള്ള ദിവസങ്ങൾ അറ്റകുറ്റപ്പണികൾ തീർക്കുന്ന തിരക്കുകൾ ആകും. വർക്ക് ഷോപ്പുകളും, യാർഡുകളുമൊക്കെ സജീവമാകും. കടക്കെണിയുടെ സീസൺ ഡിസംബർ മുതൽ കടൽ വറുതിയിലായതിനാൽ കഴിഞ്ഞ ഫിഷിംഗ് സീസൺ വളരെ മോശമായിരുന്നുവെന്നാണ് ബോട്ടുടമകളും തൊഴിലാളികളും…
Read Moreമകളെ കാണാനോ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനോ സമ്മതിച്ചില്ല; ഇരട്ടകുട്ടികൾ ജന്മം നൽകി മരണത്തിന കീഴടങ്ങി നിത്യ; വീട്ടുകാരുടെ പരാതിയിൽ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്ത് പോലീസ്
എടത്വ: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്കിയ യുവതി മരിച്ചു. അസ്വാ ഭാവിക മരണത്തില്‍ ആശുപത്രിക്കെതിരേ പോലീസ് കേസെടുത്തു. എടത്വ കൊടുപ്പുന്ന കോലത്ത് (തൃക്കാര്‍ത്തികയില്‍) കെ.ജെ. മോഹനന്റെ മകള്‍ നിത്യ മോഹനന് (28) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ആറിന് തിരുവല്ല സ്വകാര്യ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനായി നിത്യയെ പ്രവേശിപ്പിച്ചിരുന്നു. 11ന് സിസേറിയനിലൂടെ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. പ്രസവത്തെത്തുടര്‍ന്ന് രക്തസ്രാവം നില്‍ക്കുന്നില്ലെന്നും യൂട്രസ് നീക്കം ചെയ്യണമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു. ബന്ധുക്കള്‍ ഇതിന് സമ്മതിച്ചിരുന്നു. എന്നാല്‍, വൈകിട്ട് മൂന്നോടെ ഹൃദയതകരാര്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍, നിത്യയുടെ നിലഗുരുതരമാണെന്ന് ആശുപത്രിക്കാര് അറിയിച്ചിട്ടും കാണാനോ മറ്റ് ആശുപത്രികളിലേക്ക് മാറ്റാനോ സമ്മതിച്ചില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. വൈകിട്ട് ആറോടെ നിത്യ മരിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയക്കെതിരേ പ്രതഷേധിച്ചു. തിരുവല്ല ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.…
Read Moreഭാരത് മാതായ്ക്ക് ജയ് വിളിച്ച് സിപിഐ… സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ ഭാരതാംബ; കീ ജയ്ക്ക് ത്വാതികമായ വിശദീകരണവുമായി നേതാക്കൾ
തൃശൂർ: ഭാരതാംബവിവാദം കൊഴുക്കുന്നതിനിടെ തൃശൂർ ജില്ലാ ആസ്ഥാനത്ത് ‘ഭാരത് മാതാ കീ ജയ് ’ വിളിച്ച് ദേശീയപതാക ഉയർത്തി സിപിഐ. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രംവച്ചുള്ള പരിപാടി മന്ത്രി പി. പ്രസാദ് ഒഴിവാക്കിയതു വിവാദമായതിനു പിന്നാലെയാണു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തിയത്. സിപിഐ ജില്ലാ കമ്മിറ്റി വളപ്പിൽ വൃക്ഷത്തൈയും നട്ടു. മന്ത്രി കെ. രാജൻ, കെ.പി. രാജേന്ദ്രൻ തുടങ്ങിയ നേതാക്കളും പങ്കെടുത്തു. ഭാരതമാതാവിനെ ഭരണഘടനാവിരുദ്ധ ദേശവിരുദ്ധആശയങ്ങളുടെ പ്രചാരണത്തിന് ഉത്തരവാദപ്പെട്ട കേന്ദ്രങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുന്നതിനുള്ള പ്രതികരണമായാണ് പരിപാടി നടത്തിയതെന്നു നേതാക്കൾ പറഞ്ഞു. സംഘ്പരിവാർ പറയുന്ന ഭാരത് മാതാ സങ്കൽപത്തിനു വിരുദ്ധമായി എല്ലാ മതങ്ങളെയും ഉൾക്കൊള്ളുന്നതാണ് സിപിഐയുടെ ആശയം. രാജ്യത്തെ എല്ലാ ജനത്തിന്റെയും പ്രതീകമാണ് ഭാരത് മാതാ എന്ന നെഹ്റുവിന്റെ ആശയമെന്നു ബിനോയ് വിശ്വം പറഞ്ഞു. സിംഹത്തിന്റെ പുറമേറി കാവിക്കൊടി പിടിച്ചതല്ല യഥാർഥ…
Read Moreആശാന് പിഴച്ചപ്പോൾ..! ഉന്നതംതെറ്റി പെല്ലറ്റ് തുളഞ്ഞുകയറി രണ്ടുപേർക്ക് പരിക്ക്; വയനാട് വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെയാണ് സംഭവം
വയനാട്: വിരണ്ടോടിയ പോത്തിനുനേരെ വെടിവയ്ക്കുന്നതിനിടെ പെല്ലറ്റ് തുളച്ചുകയറി രണ്ടുപേര്‍ക്ക് പരിക്ക്.പനമരം നാലാംമൈല്‍ കെല്ലൂര്‍ കാപ്പുംകുന്ന് സ്വദേശി ജലീല്‍, കൂളിവയല്‍ സ്വദേശി ജസീം എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.പെല്ലറ്റുകള്‍ ഇരുവരുടെയും ശരീരത്തില്‍നിന്ന് നീക്കംചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് മുഖത്തും മറ്റൊരാള്‍ക്ക് വയറ്റിലുമാണ് പെലറ്റ് തുളച്ചുകയറി പരിക്കേറ്റത്. മാനന്തവാടിക്കടുത്ത് നാലാംമൈല്‍ ഭാഗത്തുനിന്ന് ശനിയാഴ്ച രാത്രി വിരണ്ടോടിയ പോത്ത് കാപ്പുംചാല്‍ ഭാഗത്ത് ഞായറാഴ്ച രാവിലെയോടെ എത്തി. പ്രദേശത്തെത്തിയ പോത്ത് ആക്രമണകാരിയായതോടെ നാട്ടുകാര്‍ ചേര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകൊണ്ട് വെടിവയ്ക്കുന്നതിനിടെയാണ് രണ്ടുപേരുടെ ശരീരത്തില്‍ പെല്ലറ്റ് തുളച്ചുകയറി അപകടമുണ്ടായത്.
Read Moreബാർബർ ഷോപ്പിലെത്തുന്ന കുട്ടികളെ വലയിലാക്കും, പിന്നീട് രാസലഹരി നൽകി പീഡിപ്പിക്കും; 18 കാരന്റെ പരാതിയെ തുടർന്ന് നാടുവിട്ട ചേക്കുവിനെ വലയിലാക്കി പോലീസ്
കോഴിക്കോട്: രാസലഹരി നല്കി 18കാരനെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതി പോലീസിന്റെ പിടിയിലായി.കുറ്റ്യാടി കള്ളാട് സ്വദേശി കുനിയില്‍ ചേക്കു എന്ന അജ്നാസിനെയാണ് കുറ്റ്യാടി സിഐ കൈലാസ് നാഥിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ഷോപ്പ് നടത്തിവന്ന അജ്നാസ്, സംഭവത്തിനുശേഷം അജ്മീറില്‍ ഒളിവില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ 24നാണ് പ്രതി കേരളത്തില്‍നിന്ന് മുങ്ങിയത്. ലൊക്കേഷന്‍ പരിശോധിച്ച് പോലീസ് അജ്മീരിലെത്തിയപ്പോള്‍ പ്രതി അവിടെനിന്നും മുങ്ങി. തുടര്‍ന്ന് എല്ലാ റെയിൽവേ സ്റ്റേഷനുകളിലേക്കും പോലീസ് വിവരം നല്കി. കഴിഞ്ഞദിവസം രാത്രി മംഗലാപുരത്ത് ഇറങ്ങിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. തന്നെ എംഡിഎംഎ നല്കി പീഡിപ്പിച്ചെന്ന് 18കാരന് പരാതി നല്‍കിയതോടെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആദ്യ പരാതിക്കുശേഷം മറ്റൊരാള്‍കൂടി അജ്നാസിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിലും പോക്സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
Read Moreകടുത്ത വയറു വേദനയുമായി ആശുപത്രിയിലെത്തി; പരിശോധനയിൽ ഒൻപതാം ക്ലാസുകാരി ഗർഭിണി; പിന്നാലെ 42 കാരൻ അമ്മാവൻ അറസ്റ്റിൽ
തിരുവനന്തപുരം: വർക്കലയിൽ ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മാവൻ അറസ്റ്റിൽ. അസഹനീയമായ വയറുവേദനയെ തുടർന്ന് ഞായറാഴ്ച ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയപ്പോഴാണ് ഡോക്ടർമാർ കുട്ടി ഗർഭിണിയാണെന്ന വിവരം മനസിലാക്കിയത്. ഉടൻതന്നെ ആശുപത്രി അധികൃതർ അയിരൂർ പോലീസിൽ വിവരം അറിയിച്ചു. ഇന്നലെ തന്നെ കുട്ടിയിൽ നിന്ന് മൊഴിയെടുത്ത പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. പ്രതി ഭാര്യയുമായി പിണങ്ങി അഞ്ച് മാസമായി സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്. കുട്ടി സ്കൂളിൽ നിന്നും തിരികെ വീട്ടിലെത്തുന്ന സമയത്ത് വീട്ടിൽ ആരും ഉണ്ടാകാറില്ലായിരുന്നു. ഈ സമയത്താണ് പ്രതി കുട്ടിയെ നിരന്തരം പീഡനത്തിന് ഇരയാക്കിയിരുന്നത്. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായും കുട്ടി പോലീസിനോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ തുടർ നിയമ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് അയിരൂർ പോലീസ് അറിയിച്ചു.
Read Moreവിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മുഖ്യപ്രതി വിനീഷ് കുറ്റം സമ്മതിച്ചു; കെണിവച്ചത് പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താൻ; കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്ന് ബന്ധുക്കൾ
മലപ്പുറം: വഴിക്കടവിൽ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പത്താം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ മുഖ്യപ്രതി അറസ്റ്റിൽ. പ്രതി കുറ്റം സമ്മതിച്ചു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനേഷാണ് കുറ്റംസമ്മതിച്ചത്. പന്നിയെ പിടികൂടി മാംസം വിൽപന നടത്താനാണ് കെണിവെച്ചതെന്നും പ്രതി സമ്മതിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു മുൻപും പന്നിയെ പിടിക്കാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിയത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി വിനീഷിനെതിരേ നേരത്തെയും കേസുകൾ ഉണ്ട്. കെണിവച്ച് മൃഗങ്ങളെ പിടിക്കുന്നത് ഇയാളുടെ ഹോബിയാണെന്നും കൂടെ കൂട്ടുകാരുമുണ്ടെന്നും ബന്ധുക്കളും പറഞ്ഞു.
Read More