ആലപ്പുഴ: തനിക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. ആലപ്പുഴയില്‍ പൊളിറ്റിക്കല്‍ ഗ്യാംഗ്സ്റ്ററിസമാണെന്ന് സുധാകരന് പ്രതികരിച്ചു. അമ്പലപ്പുഴയിലെ നേതാവാണ് പിന്നില്‍. ഇതിനായി 25 പേരുടെ ഒരു കൂട്ടം ഉണ്ട്. സുഹൃത്തുക്കള്‍ വഴിയും വ്യാജ ഐഡി നിര്‍മിച്ചുമാണ് അധിക്ഷേപം. ഇതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം കെ.കെ. ഷാജു അധിക്ഷേപിച്ചെന്നും ജി സുധാകരന് പറയുന്നു. ജില്ലാ നേതൃത്വം ഇതിനു സമാധാനം പറയണം. പരിശോധിച്ചു നടപടിയെടുക്കണം. കൊള്ളക്കാരില്‍നിന്നു മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാര്‍ട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാര് ഇത് അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആലപ്പുഴയില്‍ നടന്ന കെപിസിസിയുടെ സാംസ്കാരിക പരിപാടിയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് ജി. സുധാകരനെതിരേ വീണ്ടും സൈബര്‍ ആക്രമണമുണ്ടായത്. സുധാകരന്റെ കുടുംബത്തെയടക്കം അധിക്ഷേപിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ വന്നത്. രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കില് മറ്റൊരു പേര് വിളിച്ചേനെ എന്നായിരുന്നു അധിക്ഷേപം.കോണ്‍ഗ്രസുകാരെ…
Read MoreCategory: Top News
കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന് രഹസ്യ സന്ദേശം; പോലീസ് സംഘം നേരെ തിരുപ്പൂരിലേക്ക്; പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് മുങ്ങിയ രമേശിനെ വലയിലാക്കി
നെടുങ്കണ്ടം: പോക്സോ കേസില്‍ അപ്പീല്‍ ജാമ്യത്തിലിരിക്കേ ഒളിവില്‍പ്പോയ പ്രതിയെ ഉടുമ്പന്‍ചോല പോലീസ് തിരുപ്പൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ സ്വദേശി പാറയില്‍ രമേശ് (36) ആണ് പിടിയിലായത്. ഇയാളെ കട്ടപ്പന പോക്സോ കോടതി 20 വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. രണ്ടര വര്‍ഷം ശിക്ഷ അനുഭവിച്ച പ്രതി കഴിഞ്ഞ വര്‍ഷം അപ്പീല്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങുകയായിരുന്നു. ബംഗളൂരുവിൽ കഴിഞ്ഞിരുന്ന പ്രതി കഴിഞ്ഞ മൂന്ന് ദിവസമായി തിരുപ്പൂരില്‍ ഉള്ളതായുള്ള രഹസ്യവിവരം കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന് ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഉടുമ്പന്‍ചോല സിഐ പി.ഡി. അനൂപ്മോന്‍, എസ്ഐ ബിജു ഇമ്മാനുവേല്‍, സിപിഒമാരായ റെക്സ് വി. ചെറിയാന്, ജോബിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തമിഴ്നാട്ടില്‍ എത്തി നടത്തിയ അന്വേഷണത്തില്‍ ഇയാളെ തിരുപ്പൂര്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്ന് കണ്ടെത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Read Moreശിവ..ശിവ..! അന്നദാന പ്രഭുവിന്റെയും സ്വർണം അടിച്ചോണ്ടുപോയോ? വൈക്കം മഹാദേവക്ഷേത്രത്തിൽ നിന്നും മുക്കിയത് 255.830 ഗ്രാം സ്വർണം
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ വഴിപാട് ഇനങ്ങളിലായി ലഭിച്ച സ്വർണത്തിൽനിന്ന് 255.830 ഗ്രാം സ്വർണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്.സംസ്ഥാന ഓഡിറ്റ് വകുപ്പിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനായുള്ള വിഭാഗമാണ് സ്വർണം കാണാതായ വിവരം കണ്ടെത്തിയത്. തിരുവാഭരണം റജിസ്റ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം 199 ഉരുപ്പടികളിലായി മാത്രം 3247.900 ഗ്രാം സ്വർണം ഉണ്ടായിരിക്കണം. എന്നാൽ വൈക്കം ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ 199 സ്വർണ ഉരുപ്പടികൾ അടങ്ങിയ ഒരു പൊതിയും പിന്നെ വെള്ളി ഇനങ്ങളുടെ മറ്റൊരു പൊതിയും ഉണ്ടായിരുന്നു. ആ രണ്ട് പൊതികളിലുമായി ആകെ 2992.070 ഗ്രാം തൂക്കം ഉണ്ടെന്നാണ് പൊതിയിൽ എഴുതിയിരുന്നത്. ഇതിൽ 255.830 ഗ്രാം സ്വർണം കാണാനില്ലെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 2020-21ലെ ഓഡിറ്റ് റിപ്പോർട്ട് കഴിഞ്ഞ വർഷം നവംബറിൽ ഹൈക്കോടതിയിൽ സമർപ്പിച്ചു. അതുവരെ ഇക്കാര്യത്തിലുള്ള വിശദീകരണം ദേവസ്വം ബോർഡ് നൽകിയില്ലെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.
Read Moreഅധികാരത്തിന്റെ കയ്യൂക്ക്… പതിനാലുകാരന്റെ മുഖത്തടിച്ച് വനിതാ പോലീസുകാരി; ചെവിക്കടിയേറ്റ കുട്ടി താലൂക്കാശുപത്രിയിൽ ചികിത്സയിൽ; പോലീസുകാരിക്കെതിരേ കേസ്
പാലക്കാട്: ഷൊർണൂരിൽ 14 വയസുകാരനെ മർദിച്ച വനിതാ പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ കേസെടുത്തു. ചേലക്കര പോലീസ് സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിളായ ജാസ്മിനെതിരെ കുട്ടിയുടെ രക്ഷിതാവ് പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. ഷൊർണൂർ പോസ്റ്റ് ഓഫീസിന് പിന്നിൽ വാടകയ്ക്ക് താമസിക്കുന്ന 14 കാരനാണ് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് മർദനമേറ്റത്. മർദനമേറ്റ പതിനാലുകാരനും കുടുംബവും താമസിക്കുന്ന വീടിന് സമീപത്തായാണ് പോലീസ് ഉദ്യോഗസ്ഥയായ ജാസ്മിനും വാടകയ്ക്ക് താമസിക്കുന്നത്. രാത്രികാലങ്ങളിൽ ഇവർ താമസിക്കുന്ന വീട്ടിലേക്ക് പതിനാലുകാരനായ കുട്ടി പതിവായി കല്ലെറിയുന്നെന്ന് പറഞ്ഞാണ് മർദിച്ചതെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ചെവിക്കടിയേറ്റ കുട്ടിയെ ആദ്യം ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല. മറ്റാരോ കല്ലെറിഞ്ഞത് താനാണ് ചെയ്തതെന്ന് പറഞ്ഞ് ഒരു കാരണവുമില്ലാതെയാണ് അയൽവാസിയായ പോലീസുകാരി തന്നെ മർദിച്ചതെന്ന് കുട്ടിയും പ്രതികരിച്ചു. സംഭവത്തില്‍ ഷോർണൂർ പോലീസ് കേസടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreആശുപത്രി ജോലിക്കാണെന്ന് പറഞ്ഞ് മകളെ എത്തിച്ചത് സ്പായിൽ; സെക്സ്റാക്കറ്റിൽ അകപ്പെട്ടെന്ന് മകളുടെ സന്ദേശം; അജ്മാനിൽ സമനിലതെറ്റി 25കാരി; പരാതിയുമായി അമ്മ
ആലപ്പുഴ: തോട്ടപ്പള്ളിയിൽനിന്നു യുവതിയെ ജോലി വാഗ്ദാനം നൽകി അജ്മാനിൽ എത്തിച്ച് വഞ്ചിച്ചെന്നു പരാതി. ചതിക്കപ്പെട്ട യുവതിയുടെ അമ്മ അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആയുർവേദ ആശുപത്രിയിൽ ക്ലീനിംഗ് ജോലിയെന്നു പറഞ്ഞാണ് കാർത്തികപ്പള്ളി സ്വദേശിനിയെ ആറു മാസം മുമ്പ് അജ്മാനിലേക്കു കൊണ്ടുപോയത്. എന്നാൽ, അവിടെ സ്പായിലായിരുന്നു ജോലി. അവിടെ സെക്സ് റാക്കറ്റിൽ അകപ്പെട്ടെന്നു യുവതി ഇടയ്ക്കു ബന്ധുക്കൾക്കയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ഒടുവിൽ മാനസികനില തെറ്റി തെരുവിൽ അലഞ്ഞു നടന്ന 25കാരിയെ പൊതുപ്രവർത്തകർ ഇടപെട്ട് ഇന്ത്യൻ എംബസിയുടെ ഷെൽട്ടറിൽ പ്രവേശിപ്പിച്ചെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ, മകളെ വിദേശത്തു കൊണ്ടുപോയ താര സുരാൻ എന്ന സ്ത്രീ മകളെ വിദേശത്തു വച്ച് തന്നെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപയും മൂന്നു പവന്റെ സ്വർണാഭരണങ്ങളും കൈക്കലാക്കി നാട്ടിലേക്കു പോന്നതായി പരാതിയിൽ പറയുന്നു. പിന്നീട് മകളെ നാട്ടിലെത്തിക്കാൻ ഒരു ലക്ഷം രൂപകൂടി ആവശ്യപ്പെട്ടു. പിന്നീട്…
Read Moreവെടിയേറ്റ് മരിക്കണ്ടെങ്കിൽ, എനിക്ക് സ്ഥലം എഴുതി നൽകണം; അമ്മയ്ക്കും സഹോദരനും നേരേ തോക്ക് ചൂണ്ടി ഭീഷണി; അമ്മയുടെ പരാതിയിൽ മകൻ അറസ്റ്റിൽ
അടൂർ: വീടും സ്ഥലവും എഴുതി നൽകണമെന്നാവശ്യപ്പെട്ട് അമ്മയേയും ഇളയ സഹോദരനേയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ മകൻ അറസ്റ്റിൽ. അടൂർ ആനയടി ചെറുകുന്നം ലിസി ഭവനത്തിൽ ജോറി വർഗീസ് (കൊച്ചുമോൻ-46) നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽ നിന്നും ഒരു നാടൻ തോക്കും ഒരു എയർഗണ്ണും പിടികൂടി. തോക്കിന് ലൈസൻസില്ലെന്നാണ് പോലീസ് പറയുന്നത്. ജോറി വർഗീസിന്റെ അമ്മ ലിസി (65)യുടെ പരാതിയിലാണ് അറസ്റ്റ്. മൂന്ന് മക്കളാണ് ലിസിക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകനാണ് ജോറി വർഗീസ്. ഒക്ടോബർ 12നു പുലർച്ചെയാണ് സംഭവം. ഇടുക്കിയിൽ താമസിക്കുന്ന ജോറി വർഗീസ് ചെറുകുന്നത്തെ വീട്ടിൽ എത്തി ഇളയ സഹോദരൻ ഐറിന് നേരെയാണ് ആദ്യം തോക്ക് ചൂണ്ടിയത്. ഇതോടെ ഐറിൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. തുടർന്ന് അമ്മ ലിസിക്കു നേരെയും തോക്കു ചൂണ്ടി. വീടും സ്ഥലവും ഇപ്പോൾ എഴുതി തരണമെന്നായിരുന്നു…
Read Moreവളരുമ്പോൾ നമുക്ക് പിടിക്കാം; കേരള തീരത്തെ ചെറിയ മത്തി പിടിക്കുന്നത് ലഭ്യതയെ ദോഷകരമായി ബാധിക്കും; മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം
കൊച്ചി: കേരള തീരത്തെ മത്തിക്കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ചെറുമത്തികള്‍ ധാരാളമായി പ്രത്യക്ഷപ്പെടുന്ന സാഹചര്യത്തില്‍, പിടിക്കാവുന്ന നിയമപരമായ വലുപ്പമായ (എംഎല്‍എസ്) 10 സെന്റിമീറ്ററിൽ താഴെയുള്ള കുഞ്ഞുങ്ങളെ പിടിക്കുന്നത് കര്‍ശനമായി ഒഴിവാക്കണമെന്ന് സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മഴയെത്തുടര്‍ന്ന് കടലിന്റെ മേല്‍ത്തട്ട് കൂടുതല്‍ ഉത്പാദനക്ഷമമായതാണ് കേരളതീരത്ത് മത്തി വന്‍തോതില്‍ ലഭ്യമാകാന്‍ കാരണമെന്ന് അടുത്തിടെ സിഎംഎംഎഫ്ആര്‍ഐ പഠനം വ്യക്തമാക്കിയിരുന്നു. എണ്ണത്തില്‍ വര്‍ധനയുണ്ടായതോടെ ഭക്ഷ്യലഭ്യതയില്‍ ക്രമേണ കുറവുണ്ടായതയും അത് വളര്‍ച്ചയെ ബാധിച്ചതായും പഠനം കണ്ടെത്തിയിരുന്നു. മത്തിയുടെ ലഭ്യതയും വളര്‍ച്ചയും പ്രധാനമായും പാരിസ്ഥിതിക മാറ്റങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ഇവയുടെ ലഭ്യതയില്‍ തകര്‍ച്ച നേരിടാതിരിക്കാന്‍ സുസ്ഥിരമായ മത്സ്യബന്ധന രീതികള്‍ സ്വീകരിക്കണം. ചെറുമത്സ്യബന്ധനം ഒരു തരത്തിലും പ്രോത്സാഹിപ്പിക്കരുത്. സുസ്ഥിരത ഉറപ്പാക്കാനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനം സംരക്ഷിക്കാനും ഇതാവശ്യമാണെന്നും സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ പറഞ്ഞു. തീരെ ചെറിയ മത്തി പിടിക്കുന്നത് മത്തിലഭ്യതയെ…
Read Moreവക്കീൽ കുപ്പായത്തിനുള്ളിലെ ലാസലഹരി; ആഡംബര ജീവിതത്തിന് വക്കീലമ്മയ്ക്കും മകനും ലഹരി കച്ചവടം; വാർത്തകണ്ട് ഞെട്ടി അമ്പലപ്പുഴയിലെ അയൽക്കാർ
അമ്പലപ്പുഴ: പുന്നപ്രയിൽ അമ്മയും മകനും എംഡിഎംഎയുമായി പിടിയിൽ. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും പുന്നപ്ര പോലിസും ചേർന്ന് മൂന്ന് ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയത്. അമ്പലപ്പുഴ കരൂർ കൗസല്യ നിവാസിൽ സൗരവ് ജിത്ത് (18), അമ്പലപ്പുഴ കൗസല്യ നിവാസ് സത്യമോൾ (46) എന്നിവരാണ് പറവൂരിലെ ഒരു ഹോട്ടലിനു മുന്നിൽ വച്ച് പിടിയിലായത്. ലോ ആൻഡ് ഓർഡർ എഡിജിപിയുടെ ഓപ്പറേഷൻ ഡി. ഹണ്ടിന്റെ ഭാഗമായി ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പുന്നപ്ര പോലീസും ചേർന്ന് പറവൂർ ഹൈവേയിൽ റോഡിൽ നടത്തിയപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മാസത്തിൽ പല പ്രാവിശ്യം ലഹരിവസ്തുക്കൾ എറണാകുളം ഭാഗത്തുപോയി വാങ്ങി നാട്ടിൽ എത്തിച്ച് അമിത ലാഭമുണ്ടാക്കി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവർ. കരുനാഗപ്പള്ളി ഫാമിലി കോടതിയിൽ വക്കിലായി ജോലി ചെയ്തു വരികയായിരുന്നു സത്യമോൾ. കാറിൽ വക്കീലിന്റെ എംബ്ലം പതിച്ചാ ണ് പോലീസിന്റെ പരിശോധനയിൽനിന്നു പലപ്പോഴും രക്ഷപ്പെട്ടിരുന്നത്. അമ്മയും ഒന്നിച്ചാണ്…
Read Moreനിര്‍മിത ബുദ്ധിയുമായി കേരള പോലീസും… കുഞ്ഞുങ്ങള്‍ക്കെതിരെയുള്ള സൈബര്‍ ലൈംഗികാതിക്രമം; ഇരയെ കണ്ടെത്താനും പ്രതിയെ കുരുക്കാനും കേരളാ പോലീസ് റെഡി
കൊച്ചി: കുഞ്ഞുങ്ങള്‍ക്കെതിരെ സൈബര്‍ ലൈംഗികാതിക്രമം നടത്തി മുങ്ങാമെന്നു കരുതുന്നവര്‍ കരുതിയിരിക്കുക. മിനിറ്റുകള്‍ക്കകം നിങ്ങളെ പൂട്ടാനുള്ള നിര്‍മിത ബുദ്ധി അധിഷ്ഠിത (എഐ ) സോഫ്ട് വെയര്‍ ടൂള്‍ തയാറാക്കിയിരിക്കുകയാണ് കേരള പോലീസ്. കൊച്ചു കുട്ടികളുടെ മോശം ഫോട്ടോകളും വീഡിയോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നതിന് തടയിടാനും പ്രചരിക്കുന്ന ചിത്രത്തിലെ ഇരയെ കണ്ടെത്താനും സഹായിക്കുന്നതാണ് ഈ സോഫ്റ്റ് വെയര്‍ ടൂള്‍. ചൈല്‍ഡ് സെക്ഷ്വല്‍ അബ്യൂസ് മെറ്റീരിയല്‍സ് എന്നറിയപ്പെടുന്ന ഇത്തരം ലക്ഷക്കണക്കിന് ചിത്രങ്ങളും വീഡിയോകളുമാണ് ഇന്റര്‍നെറ്റില്‍ ഇന്ന് പ്രചരിക്കുന്നത്. ഇതില്‍ നിന്ന് ഇരയെ കണ്ടെത്താനും ഇത്തരം വീഡിയോകളും ചിത്രങ്ങളും ഇന്റര്‍നെറ്റില്‍ നിന്ന് നീക്കാനും ഈ സോഫ്റ്റ്വെയര് സഹായിക്കുമെന്ന് സൈബര്‍ ഓപ്പറേഷന്‍സ് എസ്പി അങ്കിത് അശോകന് പറഞ്ഞു. എഐ ടൂള്‍ ഉപയോഗിച്ച് ചിത്രത്തിലോ വീഡിയോയില്‍ നിന്നോ ഇരയെ നീക്കം ചെയ്യും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ചിത്രത്തില്‍ ദൃശ്യമാകുന്ന മറ്റ് വസ്തുക്കള്‍ ഓരോ ഭാഗങ്ങളാക്കും (ഇമേജ് സെഗ്മന്റേഷന്‍).…
Read Moreമലപ്പുറത്ത് പതിനൊന്ന് വയസുകാരിക്ക് വിവാഹ നിശ്ചയം; പ്രതിശ്രുത വരനടക്കം പത്ത് പേർക്കെതിരെ കേസ്; കുട്ടിക്ക് രക്ഷകരായത് നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ
മലപ്പുറം: ഒന്‍പതാം ക്ലാസിൽ പഠിക്കുന്ന പെണ്‍കുട്ടിയുമായി വിവാഹം നിശ്ചയിച്ച സംഭവത്തിൽ പ്രതിശ്രുതവരൻ അടക്കം പത്തുപേർക്കെതിരേ ശൈശവ വിവാഹത്തിനു കേസെടുത്തു. മലപ്പുറം ജില്ലയിലെ കാടാന്പുഴ മാറാക്കര പഞ്ചായത്തിലെ മരവട്ടത്താണു സംഭവം. ഇന്നലെ ഉച്ചയോടെയാണ് വിവാഹം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇരുപത്തിരണ്ടുകാരനായ പ്രതിശ്രുത വരനും കുടുംബവും പതിനാലുകാരിയുടെ വീട്ടിലെത്തിയത്. ഇരുകൂട്ടരും ബന്ധുക്കളാണ്. പരിസരവാസികൾ വിവരം നൽകിയതിനെത്തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗം തലേദിവസം വീട്ടിലെത്തി വിവാഹത്തിനുള്ള ശ്രമവുമായി മുന്നോട്ടുപോകരുതെന്നു കർശനമായി നിർദേശിച്ചിരുന്നു.
Read More