തിരുവനന്തപുരം: അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് വി.ഡി.സതീശന്. ജി. കാര്‍ത്തികേയന്റെ പത്നി സുലേഖ ടീച്ചറെയും മകന് കെ.എസ്.ശബരീനാഥന്, മരുമകള്‍ ദിവ്യ എസ് അയ്യര്‍ എന്നിവരുമായി് സംസാരിച്ചു. കുടുംബാംഗങ്ങളുമായി ദീര്‍ഘകാലമായുള്ള ബന്ധമാണ് വി.ഡി. പുലര്‍ത്തിയിരുന്നത്. അദ്ദേഹം പഴയകാര്യങ്ങള്‍ ഓര്‍ത്ത് വി.ഡി. സതീശന് വിതുമ്പി. അനുഗ്രഹം തേടിയാണ് അദ്ദേഹം എത്തിയത്. വി.ഡി.സതീശന്റെ രാഷ്ട്രീയ ഗുരുവായിരുന്നു ജി. കാര്ത്തികേയന്. ചലച്ചിത്ര നടന് ജഗദീഷ്, ചലച്ചിത്ര നിര്‍മ്മാതാവ് രഞ്ജിത്ത് എന്നിവരും വി.ഡി. സതീശനെ കാണാന്‍ ജി. കാര്‍ത്തികേയന്റെ വീട്ടിലെത്തി. സതീശന്റെ കഴിവുകള്‍ തിരിച്ചറിഞ്ഞ നേതാവായിരുന്നു ജി. കാര്‍ത്തികേയനെന്ന് സുലേഖ ടീച്ചര്‍. തന്റെ മൂത്ത മകനെപോലെയാണ് താന്‍ സതീശനെ കാണുന്നതെന്നും ടീച്ചര്‍ വ്യക്തമാക്കി. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ എംഎല്‍എ ഹോസ്റ്റലിലെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി. മോന്‍സ് ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളും അദ്ദേഹത്തെ…
Read MoreCategory: Top News
സതീശൻ തന്നെ മുഖ്യമന്ത്രി; ആഗ്രഹം സഫലമായപ്പോൾ സ്വയം പാലഭിഷേകം നടത്തി കുറുപ്പന്തറയിലെ ഫ്രാൻസിസ്; അഭിഷേകം 50 ലിറ്റർ പാലിൽ
കടുത്തുരുത്തി: വി.ഡി. സതീശനല്ലാതെ മറ്റാര് മുഖ്യമന്ത്രിയായാലും പെട്രോളൊഴിച്ച് ആത്മഹുതിയെന്ന പ്രഖ്യാപനം മാറ്റി പാലഭിഷേകവും മിഠായി വിതരണവുമായി കോണ്‍ഗ്രസ് പ്രവര്ത്തകന് ഫ്രാന്‍സിസ് രംഗത്ത്. പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ എട്ടിന് കുറുപ്പന്തറ ജംഗ്ഷനില്‍ പെട്രോള്‍ ദേഹത്തൊഴിച്ച് കുറുപ്പന്തറ നടയ്ക്കുതാഴേ വീട്ടില്‍ ഫ്രാന്‍സിസ് (പ്രിന്‍സ് ജോണ്‍-53) ആത്മഹത്യാശ്രമം നടത്തിയിരുന്നു. സ്വന്തം പെട്ടി ഓട്ടോറിക്ഷയുടെ പുറകുവശത്ത് കയറിനിന്നാണ് പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. കേസെടുത്തശേഷം സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.സതീശന് പകരം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയാക്കിയാല്‍ തീരുമാനം വന്ന് ഒരുമണിക്കൂറിനകം താന്‍ സ്വയം പെട്രോള്‍ ദേഹത്തൊഴിച്ച് പരസ്യമായി ആത്മഹുതി ചെയ്യുമെന്ന് ജാമ്യത്തില്‍ ഇറങ്ങിയശേഷം ഫ്രാന്‍സിസ് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പ്രഖ്യാപനം വന്നതോടെ ഹൈമാന്‍ഡിന് അഭിവാദ്യം അര്‍പ്പിക്കാന്‍ പാല്‍പ്പായസവും ലഡുവും വിതരമം ചെയ്യാന്‍ ഫ്രാന്‍സിസ് തീരുമാനിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറോടെ കടുത്തുരുത്തി ടൗണില്‍നിന്ന് പെട്ടി ഓട്ടോറിക്ഷയുടെ…
Read Moreപ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം; അറുപത്തിയാറുകാരൻ പോലീസ് പിടിയിൽ; അതിക്രമം വീടിന് സമീപത്തുവച്ച്
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് വെങ്ങാലി സ്വദേശിയായ മമ്മദ് കോയ(66) ആണ് പിടിയിലായത്. എലത്തൂര്‍ പോലീസാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച വൈകിട്ടോടെ ഇയാള്‍ വീടിന് സമീപത്തുവച്ച് പെണ്‍കുട്ടിയെ കടന്നു പിടിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read Moreമുഹൂർത്ത സമയമായിട്ടും കാമുകൻ താലി ചാർത്താൻ എത്തിയില്ല; പ്രണയകാലത്ത് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി യുവതി
കാസർകോട്: കാസർകോട് ബളാലിന് സമീപത്ത് വരൻ എത്താത്തതിനെ തുടർന്ന് വിവാഹം മുടങ്ങി. വധുവും ബന്ധുക്കളുമെത്തി മുഹൂർത്ത സമയം ആയിട്ടും വരൻ വന്നില്ല. പിന്നാലെ യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. മുന്‍പ് പ്രണയത്തിലായിരുന്ന സമയത്ത് യുവാവ് ലൈംഗികമായി പീഡിപ്പിച്ചിരുന്നു എന്നാണ് യുവതി നൽകിയ പരാതി. തുടർന്ന് പ്രതിശ്രുത വരനെ പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ബളാലിനു സമീപത്തെ വിഷ്ണു നാരായണനെയാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റു ചെയ്തത്. വിഷ്ണു നാരായണനും യുവതിയും നേരത്തെ പ്രണയത്തിലായിരുന്നു.
Read Moreഗുരുവായൂരപ്പനെ കണ്ടശേഷം സതീശന് എല്ലാവിധ ആശംസകളും, പൂർണ പിന്തുണയും പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല
തൃശൂർ: വി.ഡി.സതീശന് തന്റെ എല്ലാവിധ ആശംസകളും പൂർണ പിന്തുണയും പ്രഖ്യാപിത്ത് രമേശ് ചെന്നിത്തല. സതീശന് മുഖ്യമന്ത്രി പദവി നൽകിയ ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തു വർഷത്തെ ദുർഭരണത്തിൽ നിന്ന് കേരളത്തിലെ ജനങ്ങളെ മോചിപ്പിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് ഈ ഗവൺമെന്റിനുള്ളതെന്നും അതിന് ജനങ്ങളുടെ പരിപൂർണ പിന്തുണയുണ്ടാകുമെന്ന് താൻ വിശ്വസിക്കുന്നതായും ചെന്നിത്തല കൂട്ടിച്ചേർത്തു. പുതിയ മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകണം എന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. മന്ത്രിസഭയിൽ ചേരുമോയെന്ന മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
Read Moreകേരളത്തെ നയിക്കാൻ വി.ഡി. സതീശൻ; വിരാമമായത് പത്ത് ദിവസത്തോളം നീണ്ടുനിന്ന ആശങ്ക;ആവേശത്തോടെ അണികൾ…
ന്യൂഡൽഹി: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശൻ. ഡൽഹിയിൽ എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുൻഷിയും എഐസിസി നിരീക്ഷകരായ മുകുൾ വാസ്നിക്കും അജയ് മാക്കനും ഡൽഹിയിൽ വാർത്താസമ്മേളനത്തിലാണ് നിർണായക പ്രഖ്യാപനം നടത്തിയത്. ഇതോടെ, തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം പത്ത് ദിവസത്തോളം നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ഈ ദിവസങ്ങളിൽ കേരളത്തിലും ഡൽഹിയിലുമായി മാരത്തൺ ചർച്ചകളാണ് നടന്നത്. കെ.സിക്കൊപ്പം വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കുവേണ്ടിയാണ് അവകാശവാദങ്ങളും ചര്‍ച്ചകളും നടന്നത്. ഇതിനിടെ പലതവണ നേതാക്കളെയും എംഎൽഎമാരെയും ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ഒടുവിൽ, സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുകയായിരുന്നു. എംഎല്‍എമാരുടെ അഭിപ്രായം തേടിയ ഹൈക്കമാന്‍ഡ് ഘടകകക്ഷി നേതാക്കളുമായും എംപിമാരുമായും മുന്‍ കെപിസിസി അധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. മുന്‍ കെപിസിസി അധ്യക്ഷന്മാരായ വി.എം.സുധീരന്, കെ.മുരളീധരന്, എം.എം.…
Read Moreവരില്ലേ നീ വരില്ലേ… വോട്ട് ചെയ്യാന്‍ പോയ ഭായിമാര്‍ മടങ്ങിവന്നില്ല; തൊഴിലാളിക്ഷാമം രൂക്ഷം; നിര്‍മാണമേഖല കടുത്ത പ്രതിസന്ധിയില്‍
കോട്ടയം: ജില്ലയിൽ വിവിധ മേഖലകളില്‍ തൊഴിലാളി ക്ഷാമം രൂക്ഷമായി. വോട്ടെടുപ്പിനായി കേരളത്തില്‍നിന്ന് സ്വദേശത്തേക്കു പോയ ലക്ഷക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികള്‍ തിരിച്ചുവരാത്ത സാഹചര്യത്തിലാണ് ജില്ലയിലുടനീളം തൊഴിലാളിക്ഷാമം. കെട്ടിടനിര്‍മാണ മേഖല, പ്ലൈവുഡ്, തടിമില്ല്, ഹോട്ടലുകള്‍, പഴം, പച്ചക്കറി, മത്സ്യ-മാംസ കടകള്‍, ക്വാറികള്‍, ബാര്‍ബര്‍ ഷോപ്പ് തുടങ്ങിയ ജില്ലയിലെ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന 12,000 തൊഴിലാളികളാണ് തിരിച്ചെത്താനുള്ളത്. ബംഗാള്‍, ആസാം എന്നിവിടങ്ങളില്‍നിന്നുള്ള തൊഴിലാളികൾ വോട്ടുചെയ്യാനാണ് നാട്ടിലേക്ക് മടങ്ങിയത്. എസ്ഐആര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ട് ചെയ്തില്ലെങ്കില്‍ അവരെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുമെന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കില്ലെന്നും പ്രചാരണം ഉണ്ടായിരുന്ന സാഹചര്യത്തിലാണ് തൊഴിലാളികള്‍ ഒന്നടങ്കം നാട്ടിലേക്ക് പോയത്. തെരഞ്ഞെടുപ്പും വോട്ടെണ്ണലും പൂര്‍ത്തിയാക്കി പുതിയ സര്‍ക്കാര്‍ ബംഗാളില്‍ ഉള്‍പ്പെടെ അധികാരത്തില്‍ എത്തിയെങ്കിലും ജില്ലയില്‍നിന്ന് സ്വദേശത്തേക്കു മടങ്ങിയ തൊഴിലാളികള്‍ തിരിച്ചെത്തിയിട്ടില്ല. ഇതോടെ വിവിധ മേഖലകളില്‍ ഇതര സംസ്ഥാനക്കാരെ ആശ്രയിച്ചിരുന്നവരുടെ ജീവിതവും നിര്‍മാണ, തൊഴില്‍…
Read Moreതൊടുപുഴയെ ഞെട്ടിച്ച കൂട്ടബലാത്സംഗം; പ്രതിക്ക് 12 വർഷം കഠിന തടവ്; പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാൻ കോടതി വിധി
തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായ കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ്. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയണ് ഇടുക്കി അഡീഷണൽ ആന്‍ഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിന് നാല് ലക്ഷംരൂപ നൽകാനും കോടതി വിധിച്ചു. തൊടുപുഴയെ ഞെട്ടിച്ച കുമാരമംഗലം പീഡനത്തിലെ രണ്ടാമത്തെ കേസിലാണ് കോടതി വിധി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17കാരിയായ പെൺകുട്ടിയെ ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ പീഡിപ്പിച്ചു. തുടർന്ന് ഗർഭിണിയായ പെൺകുട്ടി വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയതോടെയാണ് പീഡന വിവരം പുറത്തിറഞ്ഞത്. തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ പെൺകുട്ടിയെ വിവിധ ഇടങ്ങളിലെത്തിച്ച് നിരവധിയാളുകൾ പീഡിപ്പിച്ചെന്ന് കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് 28 കേസുകളാണ് രജിസ്റ്റർ ചെയ്തത്.…
Read Moreസുകുമാരൻ നായർ തെറ്റായ സമീപനമെടുക്കില്ല; ഹൈക്കമാൻഡ് ആരുടെ പേര് മുന്നോട്ട് വച്ചാലും താൻ അംഗീകരിക്കുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ
തിരുവനന്തപുരം: സുകുമാരൻ നായർ തെറ്റായ സമീപനമെടുക്കില്ല. യുഡിഎഫ് ഘടകകക്ഷികൾക്കെതിരെയുള്ള പരാമർശത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ. കാര്യങ്ങൾ മനസിലാക്കാതെ സുകുമാരൻ നായർ ഒന്നും പറയില്ല. ഇക്കാര്യത്തിൽ താൻ വിവാദത്തിനില്ലെന്നും അദ്ദേഹം പ്രതികരിച്ചു. മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് ആരുടെ പേര് മുന്നോട്ട് വച്ചാലും താൻ അംഗീകരിക്കും. രാഹുൽഗാന്ധി നേതാക്കളുമായി ചർച്ച ചെയ്തിട്ടാണ് തീരുമാനം എടുത്തത്. അതിനെ ചോദ്യം ചെയ്യാൻ കഴിയില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Read Moreസസ്പെൻസ് തുടരുന്നു… നിയമസഭ കക്ഷി യോഗം കെപിസിസി ആസ്ഥാനത്ത് ഇന്ന് ചേരും; തീരുമാനം മുദ്രവച്ച കവറിൽ; ആകാംക്ഷയുടെ മുൾമുനയിൽ പ്രവർത്തകർ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇന്ന് പ്രഖ്യാപിക്കും. നിയമസഭ കക്ഷി യോഗം ഉച്ചയ്ക്ക് ഒന്നിന് തിരുവനന്തപുരത്ത് കെപിസിസി ആസ്ഥാനത്ത് ചേരും. തീരുമാനം മുദ്രവച്ച കവറില്‍ കൈമാറി നിയമസഭ കക്ഷിയോഗത്തില്‍ പ്രഖ്യാപിക്കാനാണ് നീക്കം. മുഖ്യമന്ത്രിയാരെന്നതില്‍ സസ്പെന്‍സ് തുടരുകയാണ്. ദീപ ദാസ് മുൻഷി, എഐസിസി നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക്ക് എന്നിവർ പങ്കെടുക്കും. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും യോഗത്തിലുണ്ടാകും. അതേസമയം കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. ഇന്നുതന്നെ യുഡിഎഫിലെ നിയമസഭാ കക്ഷിനേതാക്കൾ ഗവർണറെ കാണും. കേരളാ കോൺഗ്രസ് ജോസഫ്, ആർഎസ്പി എന്നീ കക്ഷികളുടെ നേതാക്കൾ ഇന്ന് തിരുവനന്തപുരത്ത് എത്തും. പിന്തുണക്കത്ത് ഗവർണർക്ക് കൈമാറും.
Read More