പൂനെ: റിയൽ എസ്റ്റേറ്റ് വ്യവസായി കേതൻ അഗർവാളിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ പോളിഗ്രാഫ് പരിശോധന നടത്തില്ല. പരിശോധനയ്ക്ക് തങ്ങൾക്ക് സമ്മതമല്ലെന്ന് കേസിൽ അറസ്റ്റിലായ സിയ ഗോയലും കാമുകൻ ചേതൻ ചൗധരിയും കോടതിയെ അറിയിച്ചു. പ്രതികളുടെ സമ്മതമില്ലാതെ ഇത്തരം പരിശോധനകൾ നടത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് ഇരുവരെയും 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കോടതി ഉത്തരവിന് പിന്നാലെ പ്രതികളെ യെരവാദ സെൻട്രൽ ജയിലിലേക്ക് മാറ്റി. റിയൽ എസ്റ്റേറ്റ് കമ്പനി ഡയറക്ടറായ കേതൻ അഗർവാൾ കഴിഞ്ഞ 18 നാണ് മലമുകളിൽ നിന്ന് വീണ് മരിച്ചത്. ആദ്യഘട്ടത്തിൽ ഇതൊരു അപകടമരണമായാണ് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കേതന്റെ പ്രതിശ്രുത വധു സിയ ഗോയലിനെയും കാമുകൻ ചേതൻ ചൗധരിയേയും അറസ്റ്റ് ചെയ്തത്. കേതനെ മലമുകളിൽ നിന്ന് തള്ളി താഴെയിടുന്നതിന് തൊട്ടുമുമ്പ് സിയ കാമുകനായ ചേതന്‍ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം പ്രത്യേക…
Read MoreCategory: Top News
അയോധ്യരാമക്ഷേത്രത്തിലെ സംഭാവനക്കൊള്ള: അന്വേഷണം പുതിയ വഴിത്തിരിവിൽ; മോഷ്ടിച്ച സ്വര്‍ണം ബിസ്കറ്റ് ആക്കിയോ എന്ന് സംശയം
അയോധ്യ: രാമക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുടെ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അനധികൃതമായി ക്ഷേത്രത്തിൽനിന്ന് കൈക്കലാക്കിയ സ്വർണാഭരണങ്ങൾ ഉരുക്കി സ്വര്‍ണബിസ്കറ്റ് ആക്കിയോ എന്ന് അന്വേഷണസംഘം സംശയിക്കുന്നു. വെള്ളിയില്‍ നിര്‍മിച്ച വസ്തുക്കളുടെ രൂപമാറ്റവും നടന്നതായാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നതെന്ന് പ്രത്യേക അന്വേഷണസംഘം സൂചന നൽകി. അന്വേഷണം ഉണ്ടായാലും തൊണ്ടിമുതല്‍ കണ്ടെടുക്കുന്നത് തടയുന്നതിനാണ് ഈ തന്ത്രം. നഷ്ടമായ ആഭരണങ്ങള്‍ കണ്ടെത്തുന്നതിന് ഒട്ടേറെയിടങ്ങളില്‍ പരിശോധന നടത്തിയെങ്കിലും ഒരുതരി സ്വർണംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നു. അതിനിടെ, ക്ഷേത്ത്രതില്‍ നിന്നു ലഭിച്ച സംഭാവനയില്‍നിന്ന് പ്രതിദിനം എട്ടുലക്ഷത്തോളം രൂപ നഷ്ടമായതായും സംശയിക്കുന്നു. പ്രതിദിനം 16 മുതല്‍ 18 ലക്ഷംരൂപവരെയാണ് ക്ഷേത്രത്തില്‍നിന്ന് ബാങ്കിൽ എത്തിച്ചിരുന്നത്. കൊള്ളയെക്കുറിച്ചുള്ള വിവരം പുറത്തുവന്നശേഷം ഇത് 22 ലക്ഷത്തിനും 24 ലക്ഷത്തിനും ഇടയിലെത്തി. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതിനിടെ ജീവനക്കാർ വലിയ തോതിൽ തട്ടിപ്പ് നടത്തിയെന്നാണ് നിഗമനം. ഏതാനും ബാങ്ക് ജീവനക്കാരും സംശയനിഴലിലാണ്. രാമക്ഷേത്ര ട്രസ്റ്റ് നിർണായകയോഗം നാളെ അയോധ്യ:…
Read Moreജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കഷ്ടപ്പാടാണ് സാറേ… വരുമാനം പകുതിയായി, പ്രിയദർശിനിക്കെതിരേ പരാതിയുമായി സ്വകാര്യ ബസുടമകൾ; കണ്ണീരൊപ്പാൻ സമിതി വരുന്നു
തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിക്കെതിരെ സ്വകാര്യ ബസ് ഉടമകൾ ഉന്നയിച്ച പരാതികൾ പഠിക്കാൻ സർക്കാർ പ്രത്യേക സമിതിയെ നിയോഗിക്കുന്നു. കെഎസ്ആർടിസി നടപ്പിലാക്കിയ സ്ത്രീകളുടെ സൗജന്യ യാത്രാ പദ്ധതി തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുന്നുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പിന്റെ അടിയന്തര തീരുമാനം. മന്ത്രി സി.പി.ജോൺ മുഖ്യമന്ത്രിയുമായി നടത്തിയ നിർണായക കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമിതി രൂപീകരണത്തിന് ധാരണയായത്. കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര ആരംഭിച്ചതോടെ സ്വകാര്യ ബസുകളുടെ വരുമാനത്തിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് സർവീസ് നടത്തുന്ന എണ്ണായിരത്തോളം സ്വകാര്യ ബസുകളെയും ഇതിനെ ആശ്രയിച്ച് കഴിയുന്ന മുപ്പതിനായിരത്തിലധികം ജീവനക്കാരെയും ഇത് നേരിട്ട് ബാധിച്ചു. സാധാരണ നിലയിൽ പ്രതിദിനം 6,000 മുതൽ 7,000 രൂപ വരെ ലഭിച്ചിരുന്ന കളക്ഷൻ പുതിയ പദ്ധതി വന്നതോടെ നേർപകുതിയായി കുറഞ്ഞു. സ്വകാര്യ ബസ് മേഖല തകർച്ചയുടെ വക്കിലാണെന്നും, മേഖലയെ സംരക്ഷിക്കാൻ…
Read Moreലഹരിക്ക് അടിമയായ ഭർത്താവിന്റെ ക്രൂരമായ പീഡനം; ഉറക്കഗുളിക നൽകി മയക്കിയശേഷം യുവാവിനെ കൊന്നു വീടിനുള്ളിൽ കുഴിച്ചുമൂടി; റുബിയുടെ കള്ളക്കഥ പാളിയതിങ്ങനെ
ന്യൂഡൽഹി: ഭർത്താവിനെ കൊലപ്പെടുത്തി ശൗചാലയത്തിൽ കുഴിച്ചുമൂടിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നര മാസങ്ങൾക്കു മുമ്പ് ആഗ്രയിൽ നടന്ന സംഭവത്തിൽ സുരേന്ദ്ര ശർമ്മയാണ് കൊല്ലപ്പെട്ടത്. കേസിൽ ഇയാളുടെ ഭാര്യ റൂബിയാണ് അറസ്റ്റിലായത്. സുരേന്ദ്ര ശർമ്മ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഭക്ഷണത്തിൽ ഉറക്കുഗുളിക നൽകി ഭർത്താവിനെ ബോധരഹിതനാക്കിയ ശേഷമാണ് യുവതി കൊലപാതകം നടത്തിയത്. തുടർന്ന് വീടിനകത്തെ ശൗചാലയത്തിൽ മൃതദേഹം മൂടുകയായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് റൂബി പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. ആരെങ്കിലും ഭർത്താവിനെക്കുറിച്ച് അന്വേഷിച്ചാൽ ഇവർ സങ്കടപ്പെടുകയും കരയുകയും ചെയ്യുമായിരുന്നു. മദ്യപിച്ചെത്തി സുരേന്ദ്ര ശർമ്മ യുവതിയെ നിരന്തരം മർദ്ദിക്കാറുണ്ടായിരുന്നെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പോലീസ് വീട്ടിലെത്തി റൂബിയെ ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ റൂബി ഭർതൃമാതാവിനോട് സുരേന്ദ്രനെ താൻ കൊന്ന് വീട്ടിനുള്ളിൽ കുഴിച്ചിട്ട കാര്യം വെളിപ്പെടുത്തുകയായിരുന്നു. ഭർതൃമാതാവ്…
Read Moreഷാപ്പിലെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ അസ്വാഭാവികതയില്ലെന്ന് പരിശോധനാഫലം; ശനിയാഴ്ചത്തെ സംഭവത്തിന് തിങ്കളാഴ്ചത്തെ ഭക്ഷണം പരിശോധിച്ചാൽ മതിയോ?
അയ്മനം: പരിപ്പിലെ തൊള്ളായിരം ഷാപ്പിൽനിന്ന് ഭക്ഷണം കഴിക്കുകയും കള്ളു കുടിക്കുകയും ചെയ്തതിന് പിന്നാലെ യുവാവ് മരിച്ച സംഭവത്തിൽ, ഷാപ്പിൽനിന്ന് ശേഖരിച്ച സാമ്പിളുകളുടെ ലാബ് പരശോധനയിൽ അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് ജില്ലാ ഭക്ഷ്യവകുപ്പ്. കഴിഞ്ഞ 20നാണ് കുമരകം പള്ളിക്കൂടംപറമ്പിൽ ജ്യോതിഷിന് (41) ഷാപ്പിൽനിന്ന് വാങ്ങിയ കള്ളും തലക്കറിയും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് ചികിത്സയിലിരിക്കേ ജ്യോതിഷ് മരിച്ചു.ജ്യോതിഷിനൊപ്പം ഭക്ഷണം കഴിച്ച മറ്റു നാലുപേരും ചികിത്സതേടിയിരുന്നു. സംഭവത്തെത്തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഷാപ്പിൽനിന്ന് വിവിധ സാമ്പിളുകൾ ശേഖരിച്ച് തിരുവനന്തപുരത്തെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ കൂടുതലും പൊടി ഉത്പന്നങ്ങളായിരുന്നെന്നും ഭക്ഷണപദാർഥങ്ങളുടെ സാമ്പിളുകൾ ലഭ്യമായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു. അതേസമയം, മരണകാരണം ഭക്ഷ്യവിഷബാധയാണോയെന്ന് സ്ഥിരീകരിക്കാൻ ആവശ്യമായ ആന്തരികാവയവങ്ങളുടെ രാസപരിശോധനാ റിപ്പോർട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആ റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണത്തിൽ വ്യക്തത വരികയുള്ളൂ. 20ന് ഉച്ചകഴിഞ്ഞ് ഇതേ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച…
Read Moreകൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല; ഇത് നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ; അഭിമന്യു രക്തസാക്ഷി ദിനത്തിൽ വിവാദ പ്രസംഗവുമായി എം.എം.മണി
മൂന്നാർ: എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് എറണാകുളം മഹാരാജാസ് കോളജിലായിപ്പോയെന്നും അല്ലായിരുന്നുവെങ്കിൽ ഒരുത്തനെയും വച്ചുപൊറുപ്പിക്കില്ലായിരുന്നുവെന്നും സിപിഎം നേതാവ് എം.എം.മണി. വട്ടവടയിൽ കഴിഞ്ഞ ദിവസം നടന്ന അഭിമന്യു അനുസ്മരണ യോഗത്തിലായിരുന്നു വിവാദ പ്രസംഗം.ഉന്നത വിദ്യാഭ്യാസത്തിനു പോയ അഭിമന്യുവിനെ നിഷ്ഠുരമായി കൊന്നു. രക്തസാക്ഷികളായവരെ കൊലപ്പെടുത്തിയവരെ നമ്മൾ വെറുതേ വിട്ടിട്ടില്ല. അടിക്കേണ്ടവരെ അടിച്ചിട്ടുണ്ട്. കൈകാര്യം ചെയ്യേണ്ടവരെ കൈകാര്യം ചെയ്തിട്ടുണ്ട്. നിർഭാഗ്യവശാൽ അഭിമന്യു കൊല്ലപ്പെട്ടത് എറണാകുളം മഹാരാജാസിലായിപ്പോയി. അല്ലെങ്കിൽ അവരെ വച്ചുപൊറുപ്പിക്കുന്ന പ്രശ്നമില്ലായിരുന്നു. അത് ഉറപ്പാ. എന്നാൽ ഇത് നമ്മൾ വിടുന്നില്ല. ഇക്കാര്യം നമ്മുടെ അക്കൗണ്ടിലിരിക്കട്ടെ. കേസ് ഒക്കെ ഉണ്ടല്ലോ എന്നും മണി കൂട്ടിച്ചേർത്തു.
Read Moreസരസമ്മയ്ക്കിത് കൈയബദ്ധമല്ല… ഹോംനഴ്സ് ജോലിക്കിടെ വയോധികന്റെ മാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു; അറുപത്തിമൂന്നുകാരി പോലീസ് പിടിയിൽ
കൊച്ചി: വയോധികന്റെ സ്വർണമാല മോഷ്ടിച്ച കേസിൽ ഹോംനഴ്സ് അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങാര വലിയപറമ്പിൽ വീട്ടിൽ സരസമ്മ (63)യെയാണ് പുത്തൻവേലിക്കര പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ചയായിരുന്നു സംഭവം. തുരുത്തിപ്പുറം സ്വദേശിയുടെ വീട്ടിൽ ഹോംനഴ്സായി ജോലി ചെയ്തു വരികയായിരുന്നു ഇവർ. വയോധികന്റെ കഴുത്തിൽ കിടന്ന നാല് ലക്ഷം രൂപ വിലവരുന്ന സ്വർണമാല മോഷ്ടിക്കുകയായിരുന്നു. തുടർന്ന് മാല ബാത്ത് റൂമിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ചു. വീട്ടുകാരുടെ പരാതിയെ തുടർന്ന് നടന്ന അന്വേഷണത്തിൽ ഇത് കണ്ടെടുക്കുകയായിരുന്നു. തിരുവല്ല പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസിലെ പ്രതിയാണിവർ
Read Moreഒന്നിച്ചു മരിക്കാൻ ബംഗളൂരുവിൽ നിന്ന് കൊല്ലത്തെത്തി; ഹോട്ടലിൽ മുറിയെടുത്ത് വിഷം കഴിച്ചു; ദമ്പതികളിൽ ഭർത്താവിന് ദാരുണാന്ത്യം
കൊല്ലം: നഗരത്തിലെ ഹോട്ടല്‍ മുറിയില്‍ ദമ്പതികളെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് മരിച്ചു. ഭാര്യ ഗുരുതരാവസ്ഥയില്‍. ആദിച്ചനല്ലൂര്‍ സ്വദേശിയും ബംഗളൂരുവില്‍ സ്ഥിരതാമസക്കാരനുമായ ബംഗളൂരു വിശാല്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിക്കു സമീപം ആനന്തപുരം സര്‍ക്കിള്‍ ടി.സി. പാലിയയില്‍ അനില്‍കുമാര്‍ (59) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ ബീന (54) യെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ നില ഗുരുതരമാണ്. ഇന്നലെ ഉച്ചയ്ക്ക് നഗരത്തിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്കു പിന്നിലെന്ന് പോലീസ് പറഞ്ഞു. മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: അനില്‍കുമാറും ബീനയും ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിംഗ് ആപ്പ് വഴി 30നാണ് രണ്ട് ദിവസത്തേക്ക് റൂം ബുക്ക് ചെയ്തിരുന്നത്. ഒന്നിന് കൊല്ലത്തെത്തിയ ഇരുവരും മുന്‍കൂട്ടി ബുക്ക് ചെയ്ത ഹോട്ടലിലെത്തി താമസിച്ചു വരികയായിരുന്നു. ഹോട്ടലിലെ ഒന്നാം നിലയിലെ ഡീലക്സ്…
Read Moreനിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല; സംഘടനയെ നയിക്കാനുള്ള അധികാരം ഇപ്പോഴും തങ്ങൾക്കെന്ന് പ്രസിഡന്റ്; ശ്വേത കടിച്ചു തൂങ്ങിയാൽ സമരം ഇരിക്കുമെന്ന് ഉഷ
കൊച്ചി: താരസംഘടനയായ അമ്മയിലെ തര്‍ക്കത്തില്‍ അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുത ചോദ്യം ചെയ്ത് രാജി പ്രഖ്യാപിച്ച അംഗങ്ങള്‍ കോടതിയിലേക്ക്. രാജി പ്രഖ്യാപിച്ച മുന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഓണ്‍ലൈന്‍ യോഗം ചേര്‍ന്നു. തങ്ങളുടെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല എന്നാണ് പ്രസിഡന്റ് ശ്വേത മേനോന്റെയും ഒപ്പമുള്ളവരുടെയും നിലപാട്. അടുത്ത തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനാണ് അഡ്ഹോക് കമ്മിറ്റി അല്ലെങ്കില്‍ സ്പെഷല്‍ കമ്മിറ്റി വന്നത് എന്നായിരുന്നു വ്യാഴാഴ്ച കമ്മിറ്റിയുടെ കണ്‍വീനര്‍ ആയ രമേഷ് പിഷാരടി പ്രതികരിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് വരെ സംഘടനയെ നയിക്കാനുള്ള അധികാരം തങ്ങള്‍ക്ക് തന്നെയാണ് എന്നാണ് ശ്വേതയുടെ വാദം. അഡ്ഹോക് കമ്മിറ്റിയുടെ യോഗത്തിന് ശേഷം ശ്വേത അടക്കമുള്ളവര്‍ രേഖമൂലം രാജി വച്ചിട്ടില്ലെന്ന് രമേഷ് പിഷാരടി പറഞ്ഞതിന് പിന്നാലെ നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ലെന്ന് ശ്വേത ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ്, ജോയ് മാത്യു എന്നിവര്‍ ഔദ്യോഗികമായി രാജി സമര്‍പ്പിച്ചിട്ടുണ്ട്.…
Read Moreകുടിക്കാറായോടാ കൊച്ചേ..! ബെവ്കോ ഔട്ട്ലറ്റിലെ ജീവനക്കാരന് സംശയം തോന്നിയാൽ പ്രായം തെളിയിക്കുന്ന രേഖ കാണിക്കണം
തിരുവനന്തപുരം: മദ്യം വാങ്ങാൻ 23 വയസ് തികയണമെന്ന നിബന്ധന സർക്കാർ കർശനമാക്കുന്നു. ബെവ്കോ ഔട്ട്ലറ്റുകൾ വഴിയുള്ള മദ്യവിതരണത്തിന് പ്രായപരിധി കൃത്യമായി പാലിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ സർക്കാരിന് ശിപാർശ നൽകി. പ്രായപൂർത്തിയാകാത്തവരും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ മദ്യം വാങ്ങുന്നത് പൂർണമായും തടയുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ശിപാർശ പ്രകാരം മദ്യം വാങ്ങാൻ എത്തുന്നവരുടെ പ്രായം സംബന്ധിച്ച് കൗണ്ടറിലുള്ള ജീവനക്കാർക്ക് സംശയം തോന്നിയാൽ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടാം. വയസ് തെളിയിക്കുന്ന മതിയായ രേഖകൾ ഹാജരാക്കുന്നവർക്ക് മാത്രമേ തുടർന്ന് മദ്യം നൽകുകയുള്ളൂ. എക്സൈസ് വകുപ്പ് കഴിഞ്ഞദിവസം നൽകിയ ശിപാർശ നിലവിൽ സർക്കാരിന്റെ സജീവ പരിഗണനയിലാണ്.
Read More