കാസർകോട്: പ്രതിശ്രുത വരൻ ബൈക്കപകടത്തിൽ മരിച്ചതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. കാസർകോട് കുമ്പള കിദൂർ കുണ്ടങ്കേരടുക്കയിലെ ബി. ജയാനന്ദന്റെ മകൾ പ്രഫുല്ലയാണ് ജീവനൊടുക്കിയത്. തമിഴ്നാട് സ്വദേശി മണിയുമായി പ്രഫുല്ലയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതിനിടയിൽ മണിക്ക് ബൈക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒരുമാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണി കഴിഞ്ഞ ദിവസം മരണത്തിനു കീഴടങ്ങി. മണിയുടെ മരണം പ്രഫുല്ലയെ മാനസികമായി തളർത്തിയിരുന്നു. ഇതിന്റെ മനോവിഷമത്തിലാണ് വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് യുവതി ജീവനൊടുക്കിയത്. വീട്ടുകാർ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താണ് ജീവനൊടുക്കിയത്. പെൺകുട്ടിയുടെ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. മണിയുടെ സംസ്കാരം നടന്ന സ്ഥലത്ത് തന്നെയും സംസ്കരിക്കണമെന്നാണ് കുറിപ്പിലുള്ളത്. നിലവിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വരികയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നൽകും.
Read MoreCategory: Top News
മുഖ്യമന്ത്രി ആര്… പോര് അടങ്ങിയ ശേഷം പ്രഖ്യാപനം മതിയെന്ന് ഹൈക്കമാന്‍ഡിൽ ധാരണ: പിൻവാങ്ങാൻ തയാറല്ലെന്ന് കട്ടായം പിടിച്ച് മൂവരും
തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിൽ വീണ്ടും കാലതാമസം നേരിടും.സംസ്ഥാന കോൺഗ്രസിലെ പോര് അടങ്ങിയ ശേഷം മാത്രമേ പ്രഖ്യാപനമുള്ളൂ എന്ന് ഹൈക്കമാൻഡിൽ ധാരണ. അച്ചടക്ക ലംഘനം നടക്കുന്നുണ്ടോ എന്നറിയാൻ സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മുഖ്യമന്ത്രി ആകുന്ന കാര്യത്തിൽ തങ്ങളുടെ തീരുമാനത്തിൽ നിന്നും ലവലേശം പിൻവാങ്ങാൻ തയാറല്ലെന്ന നിലപാടിലാണ് മൂന്ന് നേതാക്കളും. അതേസമയം, മുഖ്യമന്ത്രിയുടെ കാര്യത്തിൽ തീരുമാനം വൈകുന്പോഴും വലിയ പ്രതീക്ഷയിൽ തന്നെയാണ് കോൺഗ്രസിലെ മൂന്ന് ചേരിയും. കെസി വേണുഗോപാൽ തന്നെയായിരിക്കും ഹൈക്കമാൻഡിന്റെ തീരുമാനമെന്നാണ് കെസി ഗ്രൂപ്പിന്റെ പ്രതീക്ഷ. എന്നാൽ ഇക്കാര്യത്തിൽ എഐസിസി കൂടുതൽ സമയമെടുക്കുന്നതിലാണ് വിഡി പക്ഷത്തിന്റേയും ആർസി പക്ഷത്തിന്റേയും ആത്മവിശ്വാസം.
Read More‘കാമറ ഉണ്ടെന്ന് അറിഞ്ഞില്ല, കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇങ്ങനെ ചെയ്തത്’, വാടാനപ്പള്ളിയിൽ കെ. സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ്വച്ച സിപിഎം നേതാവിന്റെ വിശദീകരണം
തൃശൂര്‍: വാടാനപ്പള്ളിയിൽ കെ. സി വേണുഗോപാലിനെ പിന്തുണച്ച് ഫ്ലക്സ്വച്ച സംഭവത്തില്‍ വിശദീകരണവുമായി സിപിഎം നേതാവ് മുഹമ്മദ് അരവശേരി. വാട്സ്ആപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. മുഹമ്മദ് വിശദീകരിക്കുന്ന ശബ്ദ സന്ദേശം കോൺഗ്രസ് പുറത്തുവിട്ടു. തനിക്ക് വിരോധമുള്ള കോൺഗ്രസിൽ വിപ്ലവം ഉണ്ടാക്കാനാണ് ഇത് ചെയ്തതെന്നും, കാമറ ഉള്ള കാര്യം അറിയാതെവച്ചതാണെന്നും അദ്ദഹം പറഞ്ഞു. അതേസമയം, ഫ്ലക്സ്വച്ച സംഭവം പരിശോധിച്ചിട്ടില്ലെന്ന് സിപിഎം തൃശൂർ ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
Read More‘ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും, വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാം’: കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയെ രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് കെ. മുരളീധരൻ പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറുവോളം കാത്തിരിക്കാമെന്നായിരുന്നു മുരളീധരന്റെ പ്രതികരണം. പഴയകാലത്ത് പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിച്ചിരുന്നു. ഇപ്പോൾ നേതാക്കൾ മാറിയപ്പോൾ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായി എന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. ഹൈക്കമാൻഡ് തീരുമാനത്തിനോടൊപ്പം നിൽക്കും. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇതെല്ലാം പതിവാണ്. ഹൈക്കമാൻഡ് വീണ്ടും അഭിപ്രായം തേടിയാലും എന്റെ അഭിപ്രായം ഒന്നേയുള്ളൂ. തീരുമാനം വരട്ടെ, വരുന്നതുവരെ കാത്തിരിക്കാമെന്നും മുരളീധരൻ വ്യക്തമാക്കി. അതേസമയം, നേതാക്കളുടെ മുന്നറിയിപ്പ് മറികടന്നുകൊണ്ട് തെരുവിൽ സ്ഥാപിച്ച ഫ്ലക്സുകൾ എടുത്ത് മാറ്റാൻ പ്രവർത്തകർ തയ്യാറായില്ല. മലപ്പുറം നഗരത്തിലെ ഫ്ലക്സുകളാണ് എടുത്തു മറ്റാത്തതെ വച്ചിരിക്കുന്നത്. കെ.സി. വേണുഗോപാലിനും വി.ഡി. സതീശനും വേണ്ടി സ്ഥാപിച്ച ഫ്ലക്സുകളാണ് നഗരത്തിൽ തുടരുന്നത്.
Read Moreജനനായകന് മുഖ്യൻ ബിഗിലേ… തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് വിജയ്
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി വിജയ്. അദ്ദേഹത്തിനൊപ്പം മറ്റ് ഒൻപത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തരം ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. 1967-ന് ശേഷം ദ്രാവിഡ പാർട്ടികളായ ഡിഎംകെക്കും എഐഎഡിഎംകെക്കും പുറത്ത് നിന്ന് തമിഴ്നാട് ഭരിക്കുന്ന ആദ്യ നേതാവായി വിജയ് മാറും.
Read Moreഡൽഹിയിൽ ഭീകരാക്രമണ സാധ്യതയെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്; നഗരത്തിൽ അതീവ ജാഗ്രത നിർദേശം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഭീകരാക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ മുന്നറിയിപ്പ്. ഇതേതുടർന്ന് നഗരത്തിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. തീവ്രവാദികൾ ഡൽഹിയിലെ തിരക്കേറിയതും അതീവ സുരക്ഷ പ്രദേശങ്ങളെ ലക്ഷ്യമിടാമെന്ന വിവരത്തെതുടർന്ന് സുരക്ഷ ശക്തമാക്കാൻ ഡൽഹി പോലീസിന് നിർദേശം നൽകി. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലുടനീളം പരിശോധനയും നിരീക്ഷണവും കർശനമാക്കി. ഡൽഹി ബിജെപി സംസ്ഥാന ഓഫീസിനും ബിജെപി ദേശീയ ആസ്ഥാനത്തിനും പുറത്ത് സുരക്ഷ കർശനമാക്കി. പ്രധാന സ്ഥലങ്ങളിൽ വിന്യസിച്ചിരിക്കുന്ന സുരക്ഷാ സേനയും ആക്രമണത്തിന് സാധ്യതയുള്ളതായി അറിയിച്ചു. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയുടെ നിർദേശപ്രകാരം പ്രവർത്തിക്കുന്നതായി ആരോപിക്കപ്പെടുന്ന പാകിസ്ഥാൻ ഗുണ്ടാസംഘ-ഭീകര പ്രവർത്തകൻ ഷഹസാദ് ഭട്ടിയുമായി ബന്ധപ്പെട്ട ഒരു മൊഡ്യൂൾ ഡൽഹി പോലീസ് സ്പെഷൽ സെൽ പിടിച്ചെടുത്തതിന് ആഴ്ചകൾക്ക് ശേഷമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ് വന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
Read Moreകണക്കുകൂട്ടൽ കൃത്യമായിരുന്നു അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞു: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല; വി.ഡി. സതീശൻ
തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി.ഡി. സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും സതീശൻ പറഞ്ഞു. തന്റെ കണക്കുകൂട്ടൽ കൃത്യമായിരുന്നുവെന്നും അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിർത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തന്റെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തലയും നിലപാടെടുത്തു. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ തമ്മിലടി ജനവിധിയെ അപമാനിക്കുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
Read Moreബസ് തട്ടി വീണ പത്ത് വയസുകാരന്റെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല: കൊച്ചുമകന്റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ മുത്തച്ഛനും കുഴഞ്ഞ്വീണ് മരിച്ചു
മലപ്പുറം: കൊച്ചുമകന്റെ മരണവാർത്ത അറിഞ്ഞതിനു പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മുത്തച്ഛനും മരിച്ചു. തിരൂര്‍ മംഗലം എന്‍ഒസി പടിയില്‍ ബസ് അപകടത്തില്‍ മരിച്ച പത്ത് വയസുകാരൻ മുഹമ്മദ് റിഹാന്റെ മരണവാര്‍ത്തയറിഞ്ഞാണ് മുത്തച്ഛൻ ഹനീഫ(84) മരിച്ചത്. എന്‍ഒസി പടി പള്ളിക്ക് സമീപത്താണ് മുഹമ്മദ് റിഹാന് അപകടമുണ്ടായത്. പള്ളിയില്‍ നിന്നു പഠനം കഴിഞ്ഞ് സൈക്കിളില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെ തിരൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങി. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ആലത്തിയൂര്‍ മലബാര്‍ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു റിഹാന്. അപകടവാര്‍ത്തയറിഞ്ഞ് കുഴഞ്ഞുവീണ ഹനീഫയെ ഉടന്‍ തന്നെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ദീര്‍ഘകാലമായി പെരുന്തിരുത്തി മഹല്ല് പ്രസിഡന്റായി സേവനമനുഷ്ഠിച്ചയാളാണ് ഹനീഫ.
Read More‘ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം’: എറണാകുളത്ത് വിജയ് അനുകൂല ഫ്ലക്സ്
കൊച്ചി: കേരളത്തില്‍ മുഖ്യമന്ത്രി ആരെന്നുള്ള ചര്‍ച്ചകളും പ്രകടനങ്ങളും ഫ്ലക്സ് യുദ്ധവും തുടരുന്നതിനിടെ എറണാകുളം മൂവാറ്റുപുഴയില്‍ വിജയ്ക്കായി ഫ്ലക്സ് സ്ഥാപിച്ച് ആരാധകര്‍.വിജയ്ക്ക് അഭിവാദ്യങ്ങളുമായാണ് മൂവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം ഫാന്‍സ് അസോസിയേഷന് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. ഇതാണ് ഹീറോയിസം, നല്ല കട്ട ഹീറോയിസം എന്നെഴുതിയ വിജയ്യുടെ പോസ്റ്ററാണ് മൂവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ടത്. അതേസമയം, കേവല ഭൂരിപക്ഷം നേടി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിലാണ് ടിവികെ. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കിയിട്ടില്ലെന്ന് പറഞ്ഞാണ് വിജയ്യെ ഗവര്‍ണര്‍ മൂന്നാം തവണയും തിരിയച്ചത്. ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വിസികെ രാവിലെ നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഒഴിവാക്കി. വിസികെയുടെ പിന്തുണ കൂടി ലഭിച്ചാല്‍ മാത്രമേ വിജയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ആവുകയുള്ളു.
Read Moreമുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് ഇന്നു പ്രഖ്യാപിക്കും? എംഎല്‍എ മാരുടെ പിന്തുണയിൽ കെ.സി, ജനവികാരവുമായി സതീശന്, സീനിയോറിറ്റി പറഞ്ഞ് രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയാരാണെന്ന കാര്യത്തില്‍ ഇന്ന് ഹൈക്കമാന്‍ഡിന്റെ പ്രഖ്യാപനമുണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകളും കൂടിയാലോചനകളും എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ നേതൃത്വത്തില്‍ ന്യൂഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്, രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ ഡല്‍ഹിയിലുണ്ട്. ഇവരുമായി ഖാര്‍ഗെയും രാഹുല്‍ ഗാന്ധിയും ഒറ്റയ്ക്കൊറ്റക്ക് കൂടിക്കാഴ്ച നടത്തും. നേതാക്കളുമായി സമവായം ഉണ്ടാക്കിയ ശേഷമായിരിക്കും അന്തിമ പ്രഖ്യാപനം ഉണ്ടാകുക. രാഹുല്‍ഗാന്ധി, പ്രിയങ്കാഗാന്ധി, സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഉള്‍പ്പെടെയുള്ള നേതാക്കളാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നത്. ഹൈക്കമാന്‍ഡിന്റെ ഭാഗമായ കെ.സി. വേണുഗോപാല്‍ ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുകയാണ്. അദ്ദേഹത്തിന്റെ പേരുകൂടി പരിഗണിക്കുന്നതിനാലാണ് ചര്‍ച്ചകളുടെ ഭാഗമാകാതെ ഒഴിഞ്ഞുനില്‍ക്കുന്നത്. അതേസമയം കേരളത്തിലെ തെരുവുകളില്‍ നടക്കുന്ന പരസ്യ പ്രകടനങ്ങളിലും അവകാശവാദങ്ങളിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്. ഈ അതൃപ്തി കേരളത്തിലെ നേതാക്കളോട് കടുത്ത ഭാഷയില്‍ ഹൈക്കമാന്‍ഡ് അറിയിച്ചിട്ടുണ്ട്. രമേശ്…
Read More