കോട്ടയം: കോഴിമുട്ട വില വര്‍ധിച്ചതോടെ ബേക്കറി മേഖലയും തട്ടുകടകളും പ്രതിസന്ധിയില്‍. പൊതുവിപണിയില്‍ ആറു രൂപയുണ്ടായിരുന്ന മുട്ടവില എട്ട് രൂപയിലേക്കാണ് ഉയര്‍ന്നത്. നാടന്‍ കോഴിമുട്ടയ്ക്ക് 12 മുതല്‍ 15 വരെ കടകളില്‍ ഈടാക്കുന്നുണ്ട്. അപ്രതീക്ഷിതമായ വിലക്കയറ്റത്തില്‍ ഏറെ വലയുന്നതു ബേക്കറി മേഖലയാണ്. ബേക്കറികളില്‍ വില്പന നടത്തുന്ന ഭൂരിഭാഗം ഭക്ഷണസാധനങ്ങളും മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്നവയാണ്. കേക്ക്, ബ്രെഡ്, റെസ്ക്, പഫ്സ്, കട്ലറ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം മുട്ട ആവശ്യമാണ്. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ബോര്‍മകളില്‍ ദിവസവും വിവിധ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കുന്നതിനായി നൂറുകണക്കിനു മുട്ടയാണ് വാങ്ങുന്നത്. ഇത്തരക്കാര്‍ക്ക് വലിയതോതിലാണ് ചെലവ് വര്‍ധിച്ചിരിക്കുന്നത്. പാചകവാതക വിലവര്‍ധനവില്‍ നട്ടംതിരിയുന്ന ബേക്കറി മേഖലയ്ക്കു മുട്ടവിലയും വര്‍ധിച്ചതു വലിയ ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. തട്ടുകടകളിൽ ലഭിക്കുന്ന പ്രധാന വിഭവങ്ങളില്‍ ഒന്നായ ഓംലറ്റ് മുട്ടയ്ക്ക് വില കൂടിയതോടെ മെനുവിൽനിന്ന് പുറത്തായിട്ടുണ്ട്. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതികള്‍ക്കായി പ്രതിദിനം 75 ലക്ഷത്തോളം മുട്ട ആവശ്യമാണ്.…
Read MoreCategory: Top News
കുട്ടിയുടെ ക്ഷേമത്തിന് പ്രാഥമിക പരിഗണന; കുട്ടിയെ അമ്മയ്ക്കൊപ്പം വിടാന്‍ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി; കുടുംബക്കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി
കൊച്ചി: അകന്നു കഴിയുന്ന ദമ്പതികളില്‍ യുകെയില്‍ ജോലിയുള്ള അമ്മയ്ക്കൊപ്പം കുട്ടിയെ വിടാന്‍ 75 ലക്ഷത്തിന്റെ സെക്യൂരിറ്റി കെട്ടിവയ്ക്കണമെന്ന കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 75 ലക്ഷം രൂപയുടെ സെക്യൂരിറ്റിക്കു പുറമേ 7.5 ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയുടെ രണ്ടു പേരുടെ ജാമ്യവും വേണമെന്ന ഉത്തരവും ജസ്റ്റീസ് നിഷ ബാനു, ജസ്റ്റീസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് റദ്ദാക്കി. തൃശൂര്‍ കുടുംബക്കോടതി ഉത്തരവ് ചോദ്യംചെയ്ത് കുട്ടിയുടെ അമ്മ നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്. നടപ്പാക്കാന്‍ കഴിയാത്ത നിബന്ധനകള്‍ നിര്‍ദേശിക്കരുതെന്ന് കോടതി പറഞ്ഞു. കുട്ടിയുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് പിതാവ് നല്കിയ ഹര്‍ജി നിലവില്‍ കുടുംബക്കോടതിയിലുണ്ട്. ഇതില്‍ നല്കിയ ഉപഹര്‍ജിയിലാണ്, എട്ടു വയസുകാരനായ കുട്ടിക്കു മികച്ച വിദ്യാഭ്യാസം നല്‍കാനായി ഇംഗ്ലണ്ടിലേക്കു കൊണ്ടുപോകാന്‍ യുവതി അനുമതി തേടിയത്. ഇത് അനുവദിച്ച കോടതി ഉപാധിയായാണു സെക്യൂരിറ്റിയും ബോണ്ടും കെട്ടാന്‍ നിര്‍ദേശിച്ചത്. ഇത്തരം…
Read Moreകുട്ടികൾ ഉണ്ടാകാത്തതിന്റെ പേരിൽ സഹോദരി അധിക്ഷേപം നേരിട്ടു; ആത്മഹത്യ ചെയ്യേണ്ട കാര്യമെന്നും അവൾക്ക് ഉണ്ടായിരുന്നില്ലെന്ന് കുടുംബം; ഭർത്താവിനെ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: വിഴിഞ്ഞത്ത് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണി വിള വീട്ടിൽ അഭിലാഷിന്റെ ഭാര്യ വിഘ്നേശ്വരി (27) ആണ് മരിച്ചത്. അഭിലാഷിനെ പോലീസ് ചോദ്യം ചെയ്യുകയാണ്. നാഗർകോവിൽ സ്വദേശികളായ നാഗരാജൻ– കല ദമ്പതികളുടെ മകളാണ് വിഘ്നേശ്വരി. ചൊവ്വാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. താൻ പുറത്ത്പോയിട്ടു വന്നപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നുവെന്ന് ഭർതൃപിതാവ് ചന്ദ്രൻ പറഞ്ഞു. വിളിച്ചിട്ട് ഫോൺ എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കിയപ്പോഴാണ് മരുമകൾ ഫാനിൽ തുങ്ങി നിൽക്കുന്നത് കണ്ടത്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമായി കുട്ടികള്‍ ഇല്ലാത്തതിനാല്‍ യുവതി ദുഃഖിതയായിരുന്നെന്നാണ് വിവരം. വിഘ്നേശ്വരി ഭർതൃവീട്ടിൽ അധിക്ഷേപം നേരിട്ടിരുന്നെന്നും ആത്മഹത്യയ്ക്ക് കാരണമറിയില്ലന്നും യുവതിയുടെ സഹോദരൻ പറഞ്ഞു. യുവതിയുടെ ഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്
Read Moreകടുവയ്ക്ക് വച്ചത് … വണ്ടിപ്പെരിയാറിൽ നാട്ടുകാരെ വിറപ്പിച്ചത് കടുവ; കൂട്ടിൽ കുടുങ്ങിയത് പുലി; ഉൾക്കാട്ടിൽ തുറന്നുവിടുമെന്ന് ഡിഎഫ് ഒ
വണ്ടിപ്പെരിയാര്‍: കടുവയെ പിടികൂടാന്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ പുലി കുടുങ്ങി. അരണക്കല്‍ ഗ്രാമ്പി എസ്റ്റേറ്റ് ഒന്നാം നമ്പര്‍ ഡിവിഷനില്‍ സ്ഥാപിച്ച കൂട്ടിലാണ് നാലു വയസിന് മുകളില്‍ പ്രായമുള്ള ആണ് പുലി ഇന്നലെ ഉച്ചകഴിഞ്ഞ് കുടുങ്ങിയത്. സിറിയക് തോമസ് എംഎൽഎയുടെയും മറ്റ് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും സമ്മർദങ്ങൾക്കൊടുവിലാണ് പ്രദേശത്ത് ഭീതിവിതച്ച കടുവയെ ലക്ഷ്യമിട്ട് കൂട് സ്ഥാപിച്ചത്. പരിശോധനയിൽ ആരോഗ്യവാനാണെന്ന് ബോധ്യപ്പെട്ടതോടെ പുലിയെ ഗൂഡ്രിക്കല്‍ റേഞ്ചിലെ ഉള്‍വനത്തില്‍ തുറന്നുവിടാൻ കോട്ടയം ഡിഎഫ്ഒ പ്രഭുല്‍ അഗര്‍വാൾ നിർദേശം നൽകി. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ ദിലീഫ് ബഷീർ, ഡി. ബെന്നി, പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് എന്നിവര്‍ സ്ഥലത്തെത്തി.
Read Moreകെഎല്‍- 33 എസ് 9000; ഫാൻസി നമ്പറിന് ഒന്‍പതു ലക്ഷം മുടക്കി ചങ്ങനാശേരിക്കാരൻ മനു മാത്യു; ആശംസകള്‍ അറിയിച്ച് മോട്ടോര്‍ വാഹന വകുപ്പ്
ചങ്ങനാശേരി: ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസില്‍ നടന്ന കെഎല്‍- 33 എസ് 9000 ഫാന്‍സി നമ്പറിന് ലേലത്തില്‍ ലഭിച്ചത് ഒമ്പതുലക്ഷം രൂപ. ഇന്നലെ നടന്ന ഫാന്‍സി നമ്പര്‍ ഓണ്‍ലൈന്‍ ലേലത്തിലാണ് വന്‍തുക ലഭിച്ചത്. ചങ്ങനാശേരി സ്വദേശിയായ മനു മാത്യു വെട്ടുകുഴിയിലാണ് ഈ പ്രീമിയം നമ്പര്‍ ലേലത്തില്‍ സ്വന്തമാക്കിയത്. മനു പുതുതായി വാങ്ങിയ ടൊയോട്ട ഫോര്‍ച്യൂണര്‍ ലെജന്‍ഡര്‍ എന്ന ആഡംബര വാഹനത്തിന് വേണ്ടിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്. ലേലത്തില്‍ പങ്കെടുത്തു വിജയിച്ച വാഹന ഉടമയ്ക്ക് ചങ്ങനാശേരി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ആശംസകള്‍ അറിയിച്ചു. ഒമ്പതില്‍ തുടങ്ങുന്ന നിരവധി ഡിജിറ്റല്‍ നമ്പറുകളാണ് ചങ്ങനാശേരി ജോയിന്റ് ആര്‍ടി ഓഫീസില്‍ ഇനി ലേലത്തിനുള്ളത്.
Read Moreപകർത്തിയെഴുതാൻ വൈകി; രണ്ടാം ക്ലാസുകാരന് അധ്യാപകന്റെ മർദനം; അമ്മയുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: കണ്ണൂരിൽ രണ്ടാം ക്ലാസുകാരനെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്ത് പോലീസ്. അധ്യാപകൻ വിപിനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് മട്ടന്നൂർ പോലീസ് കേസെടുത്തിരിക്കുന്നത്. ബോർഡിൽ എഴുതിയത് പകർത്തി എഴുതാൻ വൈകിയെന്ന് ആരോപിച്ചാണ് മർദനമെന്ന് പരാതിയിൽ പറയുന്നു. കുട്ടിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് കുടുംബം പരാതിയുമായി പോലീസിനെ സമീപിച്ചത്.
Read Moreപ്രണയത്തെ വീട്ടുകാർ എതിർത്തു; ഹോംസ്റ്റേയിൽ യുവതി മരിച്ചനിലയിൽ, സമീപം അബോധാവസ്ഥയിൽ മലയാളി യുവാവ്
ബംഗളൂരു: ബംഗളൂരുവിൽ ഹോം സ്റ്റേയിൽ യുവതി മരിച്ചനിലയിൽ. ബംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയാണ് (25) മരിച്ചത്. ഇവരുടെ ആൺസുഹൃത്തായ മലയാളി യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്വദേശിയായ പി.പി. സഞ്ജീത് അലിയാണ് (28) ചികിത്സയിലുള്ളത്. ഇയാൾ അമിതമായി ഗുളികകഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പോലീസ് അറിയിച്ചു. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം കണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് കൊലപാതക കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്ദി ഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോ തെറാപ്പിസ്റ്റാണ് സുരഭി. ബംഗളൂരുവിൽ കാർ ഡ്രൈവറായി ജോലിനോക്കുകയായിരുന്നു സഞ്ജീത്.…
Read Moreഉച്ചക്കഞ്ഞിക്കേസ് അത്ര നിസാരമല്ല..!കഞ്ഞിക്കായി കൂട്ടിയും കിഴിച്ചും പ്രഥമാധ്യാപകര്‍; കടംകയറി പലരുടേയും പോക്കറ്റ് കാലിയായി; പ്രഥമാധ്യാപകരാകാൻ മടിച്ച് പല അധ്യാപകരും
കോട്ടയം: അധ്യയന വര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഉച്ചക്കഞ്ഞിക്കായി കണക്കു കൂട്ടിയും കിഴിച്ചും പ്രഥമാധ്യാപകര്‍. പച്ചക്കറിയുടെയും പലചരക്കിന്റെയും വിലവര്‍ധനയ്ക്കൊപ്പം പാചകവാതക വിലവര്‍ധനയും ക്ഷാമവും കൂടിയായതോടെ വല്ലാതെ വിഷമിക്കുകയാണു സ്കൂള്‍ പ്രഥമാധ്യാപകര്‍. സ്ഥാനക്കയറ്റം ലഭിച്ചു പ്രഥമാധ്യാപകരായി എത്തിയവര്‍ എന്തു ചെയ്യണമെന്നറിയാതെ വലയുമ്പോള്‍, നിരവധി സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രഥമാധ്യാപക തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നതു പ്രതിസന്ധി രൂക്ഷമാക്കുന്നു. സൗജന്യമായി കേന്ദ്രം നല്കുന്ന അരി സ്കൂള്‍ തുറക്കും മുമ്പേ സ്കൂളുകളില്‍ എത്തിയിരുന്നു. പാചക ചെലവിനും കറികള്‍ തയാറാക്കുന്നതിനുമായി അഞ്ചാം ക്ലാസ് വരെ ഒരു കുട്ടിക്ക് 6.78 രൂപയും എട്ടാം ക്ലാസ് വരെ 10.17 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഉച്ചഭക്ഷണത്തിനു പുറമേ ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും പാലും നല്‍കണം. കഴിഞ്ഞ വര്‍ഷം മെനു പുതുക്കുകകൂടി ചെയ്തതോടെ ചെലവേറിയതായി അധ്യാപകര്‍ പറയുന്നു.പച്ചക്കറികള്‍ക്കു തീ വിലയാണ്. സാമ്പാര്‍ തയാറാക്കിയാല്‍ പോലും ബജറ്റ് വിഹിതം മറികടക്കുന്ന അവസ്ഥയിലാണു പല സ്കൂളുകളും. അധ്യാപകര്‍…
Read Moreകൂട്ടുകാർക്കൊപ്പം ചെന്നൈയിലേക്ക് യാത്ര; പാതിവഴിയിൽ കാർ നിർത്തിയപ്പോൾ കൊക്കയിലേക്ക് എടുത്തുചാടി; വള്ളിപ്പടർപ്പിൽ കുരുങ്ങിയ യുവാവിനെ രക്ഷിച്ച് നാട്ടുകാർ
ഇടുക്കി: കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവനോടെ പുറത്തെടുത്തു. കൊട്ടാരക്കര – ദിണ്ഡിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള കൊക്കയിലേക്ക് ചാടിയ കോട്ടയം കല്ലറ സ്വദേശിയായ യുവാവാണ് അത്ഭുതകരമായി രക്ഷപെട്ടത്. ഞായറാഴ്ച രാത്രി ഏഴരയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവും സംഘവും ചെന്നൈയിലേക്കുള്ള യാത്രയിലായിരുന്നു. പുല്ലുപാറയ്ക്ക് സമീപമെത്തിയപ്പോൾ യുവാവ് കാർ നിർത്താൻ ആവശ്യപ്പെട്ടു. കാർ നിർത്തിയ ഉടനെ പുറത്തിറങ്ങിയ ഇയാൾ റോഡരികിലെ ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു. പീരുമേട്ടിൽ നിന്നെത്തിയ അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്നാണ് കൊക്കയിലിറങ്ങി തെരച്ചിൽ നടത്തിയത്. കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് തടസം സൃഷ്ടിച്ചെങ്കിലും മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിൽ യുവാവിനെ വള്ളിച്ചെടികൾക്കിടയിൽ കണ്ടെത്തുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ പരിക്കേറ്റ യുവാവിനെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreസുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; പിന്നീട് തട്ടിക്കൊണ്ടുപോയും ക്രൂരമായ പീഡനം; 24കാരിയെ പീഡനത്തിനിരയാക്കിയത് മുപ്പത്തിരണ്ടുകാരൻ
തിരുവനന്തപുരം: സുഹൃത്തിന്റെ ഭാര്യയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കുകയും തുടർന്ന് കടത്തിക്കൊണ്ടുപോയി വീണ്ടും പീഡനത്തിനിരയാക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. അമ്പൂരി മഞ്ഞക്കുന്നേൽ കിഴക്കുംകര പുത്തൻവീട്ടിൽ പ്രദീപ് (32) ആണ് പിടിയിലായത്. സുഹൃത്ത് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രദീപ് 24-കാരിയായ യുവതിയെ പീഡനത്തിനിരയാക്കിയത്. പിന്നീട് കന്യാകുമാരിയിലേക്ക് കടത്തിക്കൊണ്ടുപോയി, അവിടെ മുറിയെടുത്ത് വീണ്ടും ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയെ തുടർന്ന് വെള്ളറട പോലീസ് സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരാതിക്കാരിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ് റിമാൻഡ് ചെയ്തു.
Read More