പനമരം: പരാതിയിൽ കേസെടുക്കാനുള്ള പോലീസിന്റെ വിമുഖതയ്ക്കെതിരേ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്ന് യുവതികളുടെ പ്രതിഷേധം. മാത്തൂർ മുല്ലയ്ക്കൽ ബിനിത, കല്ലിങ്കൽ ഫസ്ന എന്നിവരാണ് ഇന്നലെ ഉച്ചയോടെ സ്റ്റേഷനു മുന്പിൽ കുത്തിയിരുന്നു പ്രതിഷേധിച്ചത്. പ്രശ്നത്തിൽ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കൾ ഇടപെട്ടതിനെത്തുടർന്ന് കേസ് എടുക്കുമെന്നു പോലീസ് ഉറപ്പുനൽകിയതോടെയാണ് മണിക്കൂറോളം നീണ്ട പ്രതിഷേധം അവസാനിപ്പിച്ചത്. ഒരാഴ്ചമുന്പ് പരിസരവാസികളുമായുണ്ടായ പ്രശ്നങ്ങൾക്കിടെ യുവതികളിൽ ഒരാളുടെ വീടിന്റെ ഷീറ്റ് പൊട്ടിയിരുന്നു. ഇതുസംബന്ധിച്ച് പരാതി നൽകിയെങ്കിലും പോലീസ് കേസെടുത്തില്ലെന്നും അസഭ്യം വിളിച്ച ഇൻസ്പെക്ടർ മോശക്കാരായി ചിത്രീകരിക്കാൻ ശ്രമിച്ചെന്നുമാണ് യുവതികൾ പറയുന്നത്. ഇൻസ്പെക്ടർ ക്ഷമ ചോദിക്കണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു യുവതികളുടെ പ്രതിഷേധം. മോശമായി പെരുമാറിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പരാതി ഒത്തുതീർക്കാൻ ശ്രമിച്ചതിനാലാണ് കേസെടുക്കാൻ വൈകിയതെന്നുമാണ് പോലീസ് വിശദീകരിക്കുന്നത്.
Read MoreCategory: Top News
ബുള്ളറ്റ് ലേഡി നിഖില വീണ്ടും പിടിയിൽ; കഞ്ചാവുകേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ യുവതി എംഡിഎംഎയുമായി പിടിയിലാവുകയായിരുന്നു; യുവതിയെ കരുതൽ തടങ്കലിലാക്കി
കണ്ണൂർ: കഞ്ചാവുകേസില്‍ ജാമ്യത്തില്‍ കഴിയവേ എംഡിഎംഎയുമായി പിടിയിലായ പയ്യന്നൂരിലെ യുവതി ആഭ്യന്തര വകുപ്പ് സെക്രട്ടറിയുടെ ഉത്തരവുപ്രകാരം കരുതല്‍ തടങ്കലിലായി. ബുള്ളറ്റ് ലേഡിയെന്ന പേരിലറിയപ്പെടുന്ന പയ്യന്നൂര്‍ മുല്ലക്കോട് അണക്കെട്ടിനുസമീപം താമസിക്കുന്ന മുല്ലക്കോട് ഹൗസില്‍ സി.നിഖില (31)യാണ് കരുതല്‍ തടങ്കലിലായത്. ബുള്ളറ്റില്‍ സഞ്ചരിച്ച് മയക്കുമരുന്ന് വില്പന നടത്തുന്ന ഇവര്‍ ബുള്ളറ്റ് റാണിയെന്നും അറിയപ്പെടുന്നു. 2023 ഡിസംബര്‍ ഒന്നിന് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന് വീട്ടില്‍ സൂക്ഷിച്ച 1.6 കിലോ കഞ്ചാവുമായി എക്സൈസ് സംഘം നിഖിലയെ അറസ്റ്റ് ചെയ്തിരുന്നു. തളിപ്പറമ്പ് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് വീട്ടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത്. ഈ കേസില്‍ ജാമ്യത്തില്‍ കഴിയവേ കഴിഞ്ഞ ഫെബ്രുവരി 22-ന് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച് നിഖില 4.006 ഗ്രാം മെത്താഫിറ്റമിനുമായി വീണ്ടും അറസ്റ്റിലായി. പയ്യന്നൂര്‍ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.ദിനേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതിയെ വീട്ടില്‍ നടത്തിയ…
Read Moreവലിച്ചെറിയണ്ട, പോക്കറ്റിൽ സൂക്ഷിച്ചോ..!പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം കുട്ടിണമെങ്കിൽ അധികം 20 രൂപ നൽകണം; കുപ്പി തിരിച്ചുകൊടുത്താൽ പണം മടക്കി നൽകും
തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ പ്ലാസ്റ്റിക് കുപ്പി തിരിച്ചെടുക്കുന്നതിനുള്ള പദ്ധതി ഇന്ന് ആരംഭിക്കും. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലെ 20 ഷോപ്പുകളിലാണ് തുടക്കത്തിൽ പദ്ധതി ആരംഭിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നോടെ സംസ്ഥാന വ്യാപകമാക്കാനാണ് നീക്കമെന്ന് സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എം.ഡി. ഹർഷിത അട്ടല്ലൂരി പത്രസമ്മേളനത്തിൽ അറിയിച്ചു. പ്ലാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് അധികമായി 20 രൂപ ഡിപ്പോസിറ്റായി വാങ്ങും. മദ്യം വാങ്ങുന്ന ഷോപ്പുകളിൽ കുപ്പി നൽകുമ്പോൾ 20 രൂപ തിരികെ ലഭിക്കും. ക്ലീൻ കേരള മിഷനുമായി ചേർന്നുള്ളതാണ് പദ്ധതി. ഷോപ്പുകളിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്കായി കുടുംബശ്രീയുടെ സഹായം തേടിയിട്ടുണ്ട്. വിജയിക്കുന്ന മുറയ്ക്ക് മറ്റ് ഷോപ്പുകളിലും പദ്ധതി നടപ്പാക്കും. ആഴ്ചയിൽ മൂന്ന് തവണ ക്ലീൻ കേരള കമ്പനി കുപ്പികൾ ശേഖരിക്കും. സി-ഡിറ്റ് തയ്യാറാക്കുന്ന ലേബൽ കുപ്പിയിൽ പതിച്ചിരിക്കും. ഒക്ടോബർ ഒന്നു മുതൽ ബെവ്കോ ഔട്ട്ലെറ്റുകളിൽ മദ്യക്കുപ്പികൾ പായ്ക്ക്…
Read Moreആ കോള്‍ നിങ്ങള്‍ക്കും വരാം… ഇ – സിം കാര്‍ഡ് ആക്ടിവേഷന് ചെയ്യല്ലേ… വിശ്വസനീയമായ സ്രോതസുകളില്‍ നിന്നുള്ള ലിങ്കുകള്‍ മാത്രം തുറക്കുക
കൊച്ചി: പ്രമുഖ ടെലികോം കമ്പനികളുടെ ഇസിം കാര്‍ഡ് ആക്ടിവേഷന് എന്ന പേരില്‍ നടക്കുന്ന തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്റേയും ഇന്ത്യന്‍ സൈബര്‍ ക്രൈം കോര്‍ഡിനേഷന്‍ സെന്ററിന്റേയും മുന്നറിയിപ്പ്. മൊബൈല്‍ നമ്പറിലൂടെ മാത്രം അക്കൗണ്ടിലെ മുഴുവന്‍ പണവും തട്ടിപ്പുകാര്‍ നിമിഷനേരം കൊണ്ട് കവരും എന്ന മുന്നറിയിപ്പാണ് ഉള്ളത്. നിലവില്‍ ഇത്തരം തട്ടിപ്പുകള്‍ വ്യാപകമായി നടക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആ കോള്‍ തട്ടിപ്പാണ്…ഇരയുടെ മൊബൈല്‍ നമ്പര്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നാണെന്ന വ്യാജേന തട്ടിപ്പുകാര്‍ വിളിക്കുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. തന്ത്രപരമായി ഇസിം എടുക്കുന്നതിനായി ഇരയെ സമ്മതിപ്പി ക്കുകയും ഇസിം ആക്ടീവേഷന്‍ റിക്വസ്റ്റ് സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും. അപേക്ഷ സ്വീകരിക്കപ്പെടുന്നതോടെ ഇരയുടെ സിം കാര്‍ഡിന് നെറ്റ്വര്‍ക്ക് നഷ്ടമാകുന്നു . ഒപ്പം തട്ടിപ്പുകാരുടെ പക്കലുള്ള ഇസിം പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യും. ഇതിന്റെ ഫലമായി കോളുകള്‍, മെസേജുകള്‍, ഒടിപി മുതലായവ തട്ടിപ്പുകാര്‍ക്ക്…
Read Moreപോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നു; സംസ്ഥാന പോലീസ് മേധാവിക്കെതിരേ ഫയർഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത
തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിനെതിരേ രൂക്ഷവിമർശനവുമായി ഫയര്‍ഫോഴ്സ് മേധാവി യോഗേഷ് ഗുപ്ത . പോലീസ് ആസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദിനംപ്രതി താഴേക്കു പോകുന്നുവെന്നാണ് യോഗേഷ് ഗുപ്തയുടെ ആരോപണം.കേന്ദ്രസര്‍വീസില്‍ നിയമനം ലഭിക്കാന്‍ എം പാനല്‍ ചെയ്യാനുള്ള പട്ടികയില്‍ ഇടം നേടാനുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കാത്തതില്‍ യോഗേഷ് ഗുപ്ത അസ്വസ്ഥനാണ്. തനിക്ക് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കുന്നതിന്റെ കാര്യങ്ങള്‍ എന്തായെന്ന് ചോദിച്ച് അദ്ദേഹം വിവരാവാകാശ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ തനിക്ക് മറുപടി നല്കാന് സാധിക്കില്ലെന്ന് പോലീസ് മേധാവി മറുപടി നല്‍കിയിരുന്നു. രഹസ്യ രേഖയായതിനാല്‍ അത് നല്കാന് സാധിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി മറുപടി നല്‍കിയിരുന്നു. ഇതാണ് യോഗേഷ് ഗുപ്തയെ ചൊടിപ്പിച്ചത്. അപ്പീല്‍ അപേക്ഷ എന്ന വിധത്തിലാണ് രൂക്ഷ വിമര്‍ശനവുമായി യോഗേഷ് ഗുപ്ത സംസ്ഥാന പോലീസ് മേധാവിക്കു കത്തയച്ചത്.കെ.എം. എബ്രഹാമിനെതിരായ കേസിന്റെ വിവരങ്ങള്‍ അടങ്ങിയ വിജിലന്‍സ്…
Read Moreബിന്ദുവിനെ കള്ളിയാക്കാൻ പോലീസ് കഥ മെനഞ്ഞു; പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടല്ല; യുവതിയെ കുടുക്കാൻ പോലീസ് ശ്രമിച്ചെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്
തിരുവനന്തപുരം: പേരൂര്‍ക്കട വ്യാജ മോഷണക്കേസില്‍ വഴിത്തിരിവ്. വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ കുടുക്കാന്‍ പോലീസ് ശ്രമിച്ചുവെന്ന് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. വ്യാജ മോഷണക്കേസില്‍ പുനരന്വേഷണം നടത്തിയ പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതാണ് കണ്ടെത്തല്‍. പേരൂര്‍ക്കടയിലെ വീട്ടില്‍ നിന്ന് മാല മോഷണം പോയിട്ടേ ഇല്ലെന്നും ജോലിക്കാരിയായ ബിന്ദുവിനെ മോഷ്ടാവാക്കാന്‍ പോലീസ് കഥ മെനഞ്ഞുവെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മറവി പ്രശ്നമുള്ള ഓമന ഡാനിയല്‍, മാല സ്വന്തം വീട്ടിലെ സോഫയ്ക്ക് താഴെ വച്ചു മറക്കുകയായിരുന്നുവെന്നും പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മാല പിന്നീട് ഓമന ഡാനിയേല്‍ തന്നെ കണ്ടെത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കാണാതായ മാല വീടിന്റെ പിന്നിലെ ചവര്‍ കൂനയില്‍നിന്നും ആണ് കണ്ടെത്തിയത് എന്ന പേരൂര്‍ക്കട പോലീസിന്റെ വാദം നുണയാണ്. ബിന്ദുവിന്റെ അന്യായ കസ്റ്റഡിയെ ന്യായീകരിക്കാന്‍ പോലീസ് മെനഞ്ഞ കഥയാണ് ചവര്‍ കൂനയില്‍ നിന്നും മാല കണ്ടെത്തി…
Read Moreഓണം കളറാക്കാൻ യു. പ്രതിഭ എംഎൽഎക്കൊപ്പം ഓണം ആഘോഷിച്ച് യൂത്ത് കോൺഗ്രസ്; കോൺഗ്രസ് ഓഫീസിലെ ആഘോഷത്തിനെതിരേ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്ത്
കായംകുളം: കോൺഗ്രസ് ഓഫീസിൽ യൂത്ത് കോൺഗ്രസ് നടത്തിയ ഓണാഘോഷത്തിൽ കായംകുളത്തെ സിപിഎം എംഎൽഎ യു. പ്രതിഭയെ പങ്കെടുപ്പിച്ചതിനെതിരേ കോൺഗ്രസിലെ ഒരു വിഭാഗം രംഗത്തെത്തി. കെപിസിസി പ്രസിഡന്റിനും കെ.സി. വേണുഗോപാൽ എംപിക്കും ഇവർ ഇതുസംബന്ധമായി പരാതി നൽകി. യൂത്ത് കോൺഗ്രസിന്റെ ഓണാഘോഷത്തിൽ എംഎൽഎ പങ്കെടുക്കുന്നതിന്റെയും മറ്റും വീഡിയോകളും വാർത്തകളും വലിയ ചർച്ചയ്ക്ക് ഇടനൽകിയിരുന്നു. രാഷ്ട്രീയവൈരം മറന്ന് എംഎൽഎ ഓണാഘോഷത്തിൽ പങ്കെടുക്കുന്നതിനെ അഭിനന്ദിച്ച് സമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റുകളും വ്യാപകമായിരുന്നു. പരിപാടിയിൽ പങ്കെടുപ്പിച്ചതുകൊണ്ട് എംഎൽഎക്ക് മാത്രമാണ് ഗുണം കിട്ടിയതെന്ന് ചില കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. അടുത്തിടെ കോൺഗ്രസ് ഓഫീസിനു മുന്നിലെ ഫ്ളെക്സ് ബോർഡുകൾ തകർക്കുകയും നേതാക്കളെ ഒരു സംഘം മർദ്ദിക്കുകയും ചെയ്തിരുന്നു. ഇതു സിപിഎം പ്രവർത്തകരാണെന്നാരോപിച്ച് കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. ഇതിനിടെ സിപിഎം കോൺഗ്രസ് സംഘർഷമുണ്ടാകുകയും പോലീസുകാർക്കുൾപ്പെടെ പരിക്കേൽക്കുകയും ചെയ്തിരുന്നു. കൗൺസിലറും കോൺഗ്രസ് നേതാവുമായിരുന്ന കെ. പുഷ്പദാസിന് സംഘർഷത്തിൽ മർദനമേറ്റിരുന്നു. കെപിസിസി…
Read Moreവിവാഹിതയായ യുവതിയെ നിരന്തരം ശല്യം ചെയ്തു; റോഡിൽവച്ച് സംസാരിക്കാൻ വിസമ്മതിച്ച യുവതിയെ തീ കൊളുത്തി കൊന്ന് യുവാവും സുഹൃത്തുക്കളും
ലക്നോ: സംസാരിക്കാൻ വിസമ്മതിച്ചതിനെ യുവാവും സുഹൃത്തുക്കളും യുവതിയെ തീ കൊളുത്തി കൊലപ്പെടുത്തി. നിഷ സിംഗ് (33) ആണ് മരിച്ചത്. ഫറൂഖാബാദിലാണ് സംഭവം. പ്രദേശവാസിയായ ദീപക്കാണ് നിഷയെ കൊലപ്പെടുത്തിയത്. വിവാഹിതയായ നിഷയെ ദീപക് നിരന്തരം ശല്യം ചെയ്തിരുന്നതായി ബന്ധുക്കൾ പറഞ്ഞു. പിതാവിനെ കാണാനായി പോകുമ്പോഴാണ് നിഷയ്ക്കു നേരെ ആക്രമണം ഉണ്ടായത്. ദീപക്കും സുഹൃത്തുക്കളും നിഷയെ തടഞ്ഞുനിർത്തി സംസാരിക്കാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചതോടെ തീ കൊളുത്തുകയായിരുന്നു. തീപിടിച്ച വസ്ത്രവുമായി യുവതി ആശുപത്രിയിലേക്ക് സ്കൂട്ടറിൽപോയി. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പ്രതികളെ കണ്ടെത്താനായി നാലു സംഘങ്ങളെ നിയോഗിച്ചതായി പോലീസ് അറിയിച്ചു.
Read Moreഎഫ്ബി പോസ്റ്റുമായി പോലീസുകാരന്; “കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ട് ‘
കൊച്ചി: കള്ളക്കേസെടുക്കാനും കൊല്ലാനും അധികാരമുണ്ടെന്ന് കരുതുന്നവര്‍ സേനയിലുണ്ടെന്ന എഫ്ബി പോസ്റ്റുമായി സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഉമേഷ് വള്ളിക്കുന്ന്. കുന്നംകുളം പോലീസ് മര്‍ദനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുന്നംകുളം പൊലീസ് മര്‍ദനത്തെ വിമര്‍ശിച്ച് പോസ്റ്റിട്ടപ്പോള്‍ ഒരുപാട് പൊലീസുകാര്‍ വിളിച്ച് പിന്തുണ പറഞ്ഞെന്നും എന്നാല്‍ രണ്ടു പേര് മാത്രം ന്യായീകരിച്ച് സംസാരിച്ചെന്നും പറഞ്ഞാണ് ഉമേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കൈക്കൂലി വാങ്ങാനും സാമ്പത്തിക ഇടപാടുകള്‍ സെറ്റില്‍മെന്റ് ചെയ്ത് ഷെയര്‍ ചോദിച്ചുവാങ്ങാനും അതിന്റെ പങ്ക് പാര്‍ട്ടിക്കും മേലധികാരികള്‍ക്കും വീതം വെക്കാനും അധികാരമുണ്ടെന്ന് കരുതുന്ന ഒരുപാട് പേരുടെ പ്രതിനിധികളാണ് ഇവരെന്നും ഉമേഷ് പറയുന്നു. ഐപിഎസുകാര്‍ മുതല്‍ സിപിഒമാര്‍ വരെ അക്കൂട്ടത്തിലുണ്ട്.അവര്‍ ന്യൂനപക്ഷമാണെങ്കിലും പോലീസില്‍ അവര്‍ക്കാണ് മേല്‍ക്കെയും അധികാരവും. കാരണം അധികാരം പ്രയോഗിക്കാനും അതിന് വരുന്ന തടസങ്ങളെ തൂത്തെറിയാനും കെല്‍പ്പുള്ളവരും കൈക്കൂലിപ്പണവും ബന്ധങ്ങളുമുപയോഗിച്ച് ഭരണകൂടത്തെ വരെ സ്വാധീനിക്കാന്‍ മിടുക്കുള്ളവരുമാണവര്. കൈക്കൂലി വാങ്ങാത്തവരോ…
Read Moreആന്റി റാബിസ് വാക്സിന്; കേരളം കൂടുതൽ ഡോസ് വാങ്ങിയത് കഴിഞ്ഞ വർഷം; എല്ലാ ജില്ലകളിലും വാക്സിൻ ലഭ്യം
കൊച്ചി: വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ വാക്സിനായ ആന്റി റാബിസ് കേരളം കൂടുതൽ വാങ്ങിയത് കഴിഞ്ഞ വർഷം. നായശല്യവും പേവിഷബാധയും വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2024-25 സാമ്പത്തിക വര്‍ഷത്തിൽ പത്തു ലക്ഷം ഡോസ് വാക്സിന്നാണ് വാങ്ങിയത്. 42.03 ലക്ഷം ഡോസ് ആന്റി റാബിസ് വാക്സിൻ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ കേരളം ശേഖരിച്ചു.2016-17ല്‍ രണ്ടു ലക്ഷം വാക്സിനാണ് ആവശ്യമായി വന്നത്. പിന്നീടങ്ങോട്ട് ഓരോ വര്‍ഷവും വാക്സിന് ഡോസ് ഉപയോഗിച്ചതിന്റെ അളവ് വര്‍ധിച്ചതായും വിവരാവകാശ നിയമപ്രകാരം സംസ്ഥാന അനിമല്‍ ഡിസീസ് കണ്ട്രോള് പ്രൊജക്ടില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു. 2017-18ല്‍ നാലു ലക്ഷം, 2020-21ലും 2021-22ലും ആറു ലക്ഷം വീതവും വാക്സിന് വാങ്ങി.ഇക്കാലയളവില്‍ കേന്ദ്രത്തില്‍ നിന്നുള്ള 4.29 കോടി രൂപ ആന്റി റാബിസ് വാക്സിന് വാങ്ങുന്നതിനായി ഉപയോഗിച്ചു. അതേസമയം കേരളത്തിലെ എല്ലാ ജില്ലകളിലും ആന്റി റാബി വാക്സിന് സ്റ്റോക്കുണ്ടെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍…
Read More