മുംബൈ: ടിവി കാണുന്നതിനിടെ സഹോദരി റിമോട്ട് തട്ടിയെടുത്തതിനെത്തുടർന്ന് പത്തുവയസുകാരി ജീവനൊടുക്കി. മഹാരാഷ്ട്ര ഗഡ്ചിരോളി ജില്ലയില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ തനിക്ക് ഇഷ്ടമുള്ള ചാനല്‍ വയ്ക്കാന്‍ പെൺകുട്ടി ആവശ്യപ്പെട്ടു. എന്നാല്‍, സഹോദരി സമ്മതിച്ചില്ല. തുടര്‍ന്ന്, ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും സഹോദരി റിമോട്ട് തട്ടിയെടുക്കുകയുംചെയ്തു. ഇതില്‍ പ്രകോപിതയായി വീട്ടിൽനിന്നിറങ്ങിയ പെൺകുട്ടി വീടിനു പിന്നിലെ മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
Read MoreCategory: Top News
ജലനിരപ്പ് ഉയരുന്നു; മലങ്കര ഡാമിന്റെ അഞ്ച് ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പില്ലാതെയെന്ന് വിമർശനം
തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിന്റെ ആറു ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നു. ഇതോടെ, തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരുന്നു. അതേസമയം, ആറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകാതെയാണ് ഷട്ടറുകൾ തുറന്നതെന്ന് വിമർശനം ഉയർന്നിട്ടുണ്ട്. എന്തുകൊണ്ടാണ് മുന്നറിയിപ്പ് നല്‍കാതെ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത് എന്നത് വ്യക്തമല്ല. ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിആര്‍ഡിക്ക് വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് ഈ അണക്കെട്ട്. വാർത്തയ്ക്ക് പിന്നാലെ, തൊടുപുഴ – മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ടാണ് നിലവിലുള്ളത്. അതേസമയം, ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് ഒരാൾ മരിച്ചു. മരംവീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി മാലതിയാണ് മരിച്ചത്. രാമക്കല്‍മേട്ടിലെ തോവാളപടിയിൽ ശക്തമായ മഴയില്‍ കാര്‍ നിയന്ത്രണം വൈദ്യുതി പോസ്റ്റിലിടിച്ച്…
Read Moreവിവാഹം കഴിഞ്ഞിട്ട് എട്ടുമാസം; ദാമ്പത്യ ജീവിതം ഉപേക്ഷിച്ച് ഭാര്യ പിണങ്ങിപ്പോയി; ബന്ധുവായ വിവാഹ ബ്രോക്കറെ കുത്തിക്കൊന്ന് യുവാവ്; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്
മംഗളൂരു: എട്ടു മാസം മുൻപ് നടത്തിയ അറേഞ്ച്ഡ് വിവാഹം തകർന്നതിനെത്തുടർന്നു വിവാഹ ബ്രോക്കറെ യുവാവ് കുത്തിക്കൊന്നു. മംഗളൂരു റൂറൽ പോലീസ് പരിധിയിലുള്ള വാളച്ചിലിലാണു സംഭവം. 50 വയസുള്ള സുലൈമാനാണു മരിച്ചത്. രാത്രി നടന്ന ആക്രമണത്തിനിടെ സുലൈമാന്റെ രണ്ട് ആൺമക്കൾക്കു ഗുരുതരമായി പരിക്കേറ്റു. സുലൈമാന്റെ ബന്ധുവായ മുസ്തഫയാണ് കൊലപാതകത്തിന് പിന്നിലെന്നു പോലീസ് പറഞ്ഞു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ മുസ്തഫയുടെയും ഷഹീനാസ് എന്ന യുവതിയുടെയും വിവാഹം എട്ടു മാസം മുൻപ് നടന്നിരുന്നു. ഈ വിവാഹത്തിന്റെ ബ്രോക്കർ സുലൈമാനായിരുന്നു. എന്നാൽ ദാമ്പത്യം തകർന്നതോടെ ഷഹീനാസ് രണ്ട് മാസം മുമ്പ് അവരുടെ വീട്ടിലേക്ക് മടങ്ങി. ഇതേച്ചൊല്ലി മുസ്തഫയും സുലൈമാനും തമ്മിലുണ്ടായ തർക്കമാണു കൊലയിലേക്കു നയിച്ചത്. മുസ്തഫയുടെ വീടിനു സമീപം വച്ചാണു സുലൈമാന്‍ കുത്തേറ്റത്.
Read Moreഇടതടവില്ലാതെ ഇടവപ്പാതി… കേരളത്തിൽ കാലവർഷമെത്തി; ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; കാലവർഷം നേരത്തെയെത്തുന്നത് 15 വർഷത്തിന് ശേഷം; മുൻകരുതൽ വേണമെന്ന് അധികൃതർ
തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് കാലാവസ്ഥ വകുപ്പ് . കാലവർഷം ഇത്ര നേരത്തെ എത്തുന്നത് 15 വർഷത്തിന് ശേഷമാണെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി ജൂണിലാണ് കാലാവർഷം കേരളത്തിൽ എത്താറുള്ളത്. എന്നാൽ ഈ വർഷം ഒരാഴ്ച മുമ്പേ കാലവർഷം കേരളത്തിൽ എത്തി. കാലവർഷത്തിന്റെ വരവിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി,തൃശൂർ,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട മുതൽ പാലക്കാട് വരെയുള്ള…
Read Moreവേടൻ നാലുവർഷം മുമ്പ് പാടി മോദിയെ അധിക്ഷേപിച്ചു; ഊരുചുറ്റുന്നവൻ, കപട ദേശീയവാദി, വാളെടുത്തവൻ; പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയുമായി പാലക്കാട് കൗണ്‍സിലര്‍ മിനി കൃഷ്ണകുമാർ
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. നാലുവര്‍ഷംമുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതിഅധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിനു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ആധുനികകാലഘട്ടത്തിനും ഇന്നത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴാണു താനിതു കാണുന്നതെന്നും അന്നു കണ്ടിരുന്നെങ്കില്‍ അന്നു കേസ് കൊടുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി കപടദേശീയവാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടത്തെ ന്യായമാണ്. അതു ശരിയല്ല. വേടന് എത്രതന്നെ ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍…
Read Moreആൺ സുഹൃത്തുക്കളെ കാണാൻ ഫ്ളാറ്റിലെത്തി; എല്ലാവരും ചേർന്ന് മദ്യപിച്ചു; എംബിബിഎസ് വിദ്യാർഥിനികൾ പിന്നെ നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനം; സഹപാഠികൾ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എംബിബിഎസ് വിദ്യാർഥിനിയെ രണ്ട് സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പുനെ, സോളാപുർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മേയ് 18 ന് രാത്രി 10ന് സിനിമ കാണാൻ പോകാൻ 22കാരിയായ വിദ്യാർഥിനിയും രണ്ട് സഹപാഠികളും തീരുമനിച്ചു. അതിനു മുൻപായി തങ്ങളുടെ ഫ്ളാറ്റിലേക്ക് വരാൻ പ്രതികൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഫ്ളാറ്റിൽ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിക്കും മദ്യം നൽകി. തുടർന്ന് മദ്യലഹരിയിലായിരുന്ന പെൺകുട്ടിയെ 20 നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളും ലൈംഗീകമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreഎട്ടുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; പിണങ്ങിപ്പോയ അമ്മ തിരികെ വരാൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവും കുട്ടികളും; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
കണ്ണൂര്‍: എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെറുപുഴ മലാങ്കടവ് സ്വദേശി മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാമച്ചന്റെ 12 വയസുകാരനായ മകന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ കുട്ടികളെയും പിതാവിനെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.
Read Moreമൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസ്: കൊലയ്ക്കു കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മ
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മയുടെ മൊഴി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായുമാണ് കുട്ടിയുടെ അമ്മയുടെ മൊഴി. ഭര്‍തൃവീട്ടില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കഴിവു കുറഞ്ഞ സ്ത്രീ എന്ന നിലയിലാണ് എല്ലാവരും പെരുമാറിയിരുന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിരുന്നതായി തനിക്ക് വിവരം ലഭിക്കുകയുണ്ടായി. രണ്ടാനമ്മയ്ക്കൊപ്പം കുഞ്ഞ് ജീവിക്കുന്നത് ദു:സ്വപ്നം കാണുകയും ഉണ്ടായി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. അതേസമയം, കുഞ്ഞിനെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലാണ് ഇവര്‍ പറയുന്നത്. അഞ്ചു ദിവസത്തേക്ക്…
Read More10 ലക്ഷം രൂപയ്ക്കു മുകളിലെ സൈബർ തട്ടിപ്പുകൾ: ഇ-സീറോ എഫ്ഐആറുമായി സർക്കാർ
കൊല്ലം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺ ലൈൻ -സൈബർ തട്ടിപ്പുകൾ തടയാൻ ഇ-സീറോ എഫ്ഐആർ സേവനം ആരംഭിച്ച് കേന്ദ്ര സർക്കാർ. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ സ്വയമേ എഫ്ഐആറായി പരിവർത്തനം ചെയ്യപ്പെടും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സംവിശേഷത. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സൈബർ തട്ടിപ്പുകളുടെ അന്വേഷണം വേഗത്തിലാക്കാനും പുതിയ സേവനം ഉപകരിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ഡൽഹിയിൽ ഈ സംവിധാനം ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയിൽ തന്നെ ഇത് രാജ്യവാപകമാക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 1930 എന്ന ഹെൽപ്പ് ലൈനിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ രേഖാമൂലം നൽകുന്ന പരാതികൾക്ക് ആണ് ഈ സൗകര്യം ലഭ്യമാകുക. ഇത്തരം പരാതികൾ ഡൽഹിയിലെ ഇ- ക്രൈം പോലീസ് സ്റ്റേഷനിലാണ് ആദ്യം രജിസ്റ്റർ ചെയ്യപ്പെടുക.…
Read Moreകാസര്‍ഗോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാസര്‍ഗോഡ്: ബേവിഞ്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയര്‍ന്ന ഉടനെ ഇറങ്ങി ഓടിയതിനാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ അഞ്ചോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് കണ്ണൂര്‍ കണ്ണപുരത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 50 ദിവസം മുമ്പ് വാങ്ങിയ സിഎന്‍ജി കാറാണ് കത്തിയതെന്നാണ് വിവരം.
Read More