പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാട്ടിലൂടെ അധിക്ഷേപിച്ചുവെന്നാരോപിച്ച് മലയാളം റാപ്പര്‍ വേടനെതിരേ എന്‍ഐഎയ്ക്കും ആഭ്യന്തരവകുപ്പിനും പരാതി. പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ മിനി കൃഷ്ണകുമാറാണ് പരാതി നല്‍കിയത്. നാലുവര്‍ഷംമുമ്പ് പുറത്തിറങ്ങിയ വേടന്റെ ‘വോയ്സ് ഓഫ് വോയ്സ്ലെസ്’ എന്ന പാട്ടില്‍ മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളുണ്ടെന്നാണ് ആരോപണം. പൊതുവ്യക്തിത്വങ്ങളെ അധിക്ഷേപിക്കല്‍, വിദ്വേഷം വളര്‍ത്തല്‍, ജാതിവിവേചനം പ്രോത്സാഹിപ്പിക്കുന്ന ജാതിഅധിഷ്ഠിത അപകീര്‍ത്തിപ്പെടുത്തല്‍, അക്രമവും വിദ്വേഷവും വളര്‍ത്തുന്നതിനു ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ ഉപയോഗം തുടങ്ങിയവ ആരോപിച്ചാണ് പരാതി. ആധുനികകാലഘട്ടത്തിനും ഇന്നത്തെ സര്‍ക്കാരിന്റെ വിശ്വാസ്യതയ്ക്കും പറ്റിയ കാര്യമല്ല വേടന്റെ വരികളില്‍ ഉള്ളതെന്ന് മിനി കൃഷ്ണകുമാര്‍ പറഞ്ഞു. ഇപ്പോഴാണു താനിതു കാണുന്നതെന്നും അന്നു കണ്ടിരുന്നെങ്കില്‍ അന്നു കേസ് കൊടുക്കുമായിരുന്നുവെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി കപടദേശീയവാദിയാണെന്നും വാളെടുത്തവനാണെന്നും ഊരുചുറ്റുന്നവനാണെന്നും പറയുന്നത് എവിടത്തെ ന്യായമാണ്. അതു ശരിയല്ല. വേടന് എത്രതന്നെ ആവിഷ്കാരസ്വാതന്ത്ര്യമുണ്ടെങ്കിലും അയാള്‍ ഒരു ഇന്ത്യന്‍ പൗരനാണ്. ഇന്ത്യയുടെ ഭരണഘടന അനുശാസിക്കുന്ന രീതിയില്‍…
Read MoreCategory: Top News
ആൺ സുഹൃത്തുക്കളെ കാണാൻ ഫ്ളാറ്റിലെത്തി; എല്ലാവരും ചേർന്ന് മദ്യപിച്ചു; എംബിബിഎസ് വിദ്യാർഥിനികൾ പിന്നെ നേരിട്ടത് ക്രൂരമായ ലൈംഗീക പീഡനം; സഹപാഠികൾ പിടിയിൽ
മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിൽ എംബിബിഎസ് വിദ്യാർഥിനിയെ രണ്ട് സഹപാഠികളും അവരുടെ സുഹൃത്തും ചേർന്ന് മദ്യം നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷം പീഡിപ്പിച്ചു. മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥിനിക്ക് നേരെയാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ പുനെ, സോളാപുർ, സാംഗ്ലി എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി ഇവരെ മേയ് 27 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. മേയ് 18 ന് രാത്രി 10ന് സിനിമ കാണാൻ പോകാൻ 22കാരിയായ വിദ്യാർഥിനിയും രണ്ട് സഹപാഠികളും തീരുമനിച്ചു. അതിനു മുൻപായി തങ്ങളുടെ ഫ്ളാറ്റിലേക്ക് വരാൻ പ്രതികൾ പെൺകുട്ടിയോട് ആവശ്യപ്പെട്ടു. ഫ്ളാറ്റിൽ ഇവരുടെ സുഹൃത്തുമുണ്ടായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രതികൾ പെൺകുട്ടിക്കും മദ്യം നൽകി. തുടർന്ന് മദ്യലഹരിയിലായിരുന്ന പെൺകുട്ടിയെ 20 നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് പ്രതികളും ലൈംഗീകമായി പീഡിപ്പിച്ചു. ഇതേക്കുറിച്ച് പുറത്തുപറഞ്ഞാൽ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും…
Read Moreഎട്ടുവയസുകാരിക്ക് പിതാവിന്റെ ക്രൂരമര്‍ദനം; പിണങ്ങിപ്പോയ അമ്മ തിരികെ വരാൻ പ്രാങ്ക് വീഡിയോ ചെയ്തതാണെന്ന് പിതാവും കുട്ടികളും; മൊഴി വിശ്വാസത്തിലെടുക്കാതെ പോലീസ്
കണ്ണൂര്‍: എട്ടുവയസുകാരിയെ പിതാവ് ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ചെറുപുഴ മലാങ്കടവ് സ്വദേശി മാമച്ചന് കുട്ടിയുടെ തല ചുവരില്‍ ഇടിപ്പിക്കുകയും അസഭ്യം പറയുന്നതിന്റെയും ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തങ്ങളുമായി അകന്നുകഴിയുന്ന അമ്മ തിരിച്ചുവരാനായി പ്രാങ്ക് വീഡിയോ എടുത്തതാണെന്ന് കുട്ടി പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മാമച്ചന്റെ 12 വയസുകാരനായ മകന് പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തെക്കുറിച്ച് ചോദിച്ചറിയാന്‍ കുട്ടികളെയും പിതാവിനെയും ഇന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് ചെറുപുഴ പോലീസ് അറിയിച്ചു.
Read Moreമൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസ്: കൊലയ്ക്കു കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മ
കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയില്‍ എറിഞ്ഞുകൊന്ന കേസില്‍ കൊലയ്ക്ക് കാരണം ഭര്‍തൃവീട്ടുകാര്‍ കുട്ടിയില്‍നിന്ന് അകറ്റാന്‍ ശ്രമിച്ചതു മൂലമെന്ന് അമ്മയുടെ മൊഴി. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ ഒറ്റപ്പെടുത്തിയിരുന്നു. കുട്ടികളും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അതില്‍ താന്‍ വേദന അനുഭവിച്ചിരുന്നുവെന്നും അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം. അതിന്റെ പ്രതികാരമായിരുന്നു കൊലപാതകമെന്നും ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് മോശം അനുഭവം നേരിട്ടിരുന്നതായുമാണ് കുട്ടിയുടെ അമ്മയുടെ മൊഴി. ഭര്‍തൃവീട്ടില്‍ തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. കഴിവു കുറഞ്ഞ സ്ത്രീ എന്ന നിലയിലാണ് എല്ലാവരും പെരുമാറിയിരുന്നത്. ഭര്‍ത്താവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങിയിരുന്നതായി തനിക്ക് വിവരം ലഭിക്കുകയുണ്ടായി. രണ്ടാനമ്മയ്ക്കൊപ്പം കുഞ്ഞ് ജീവിക്കുന്നത് ദു:സ്വപ്നം കാണുകയും ഉണ്ടായി. തന്നെ ഒഴിവാക്കിയാല്‍ കുട്ടി എങ്ങനെ ജീവിക്കും എന്ന് ആശങ്കയുണ്ടായി എന്നും അമ്മ പറയുന്നു. അതേസമയം, കുഞ്ഞിനെ അടുത്ത ബന്ധു പീഡിപ്പിച്ച വിവരം അറിയില്ലാണ് ഇവര്‍ പറയുന്നത്. അഞ്ചു ദിവസത്തേക്ക്…
Read More10 ലക്ഷം രൂപയ്ക്കു മുകളിലെ സൈബർ തട്ടിപ്പുകൾ: ഇ-സീറോ എഫ്ഐആറുമായി സർക്കാർ
കൊല്ലം: പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺ ലൈൻ -സൈബർ തട്ടിപ്പുകൾ തടയാൻ ഇ-സീറോ എഫ്ഐആർ സേവനം ആരംഭിച്ച് കേന്ദ്ര സർക്കാർ. പത്ത് ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികൾ സ്വയമേ എഫ്ഐആറായി പരിവർത്തനം ചെയ്യപ്പെടും എന്നതാണ് ഈ സംവിധാനത്തിന്റെ ഏറ്റവും വലിയ സംവിശേഷത. സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പ്രധാന സൈബർ തട്ടിപ്പുകളുടെ അന്വേഷണം വേഗത്തിലാക്കാനും പുതിയ സേവനം ഉപകരിക്കും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. പൈലറ്റ് പ്രോജക്ട് എന്ന നിലയിൽ ഡൽഹിയിൽ ഈ സംവിധാനം ആരംഭിച്ച് കഴിഞ്ഞു. സമീപഭാവിയിൽ തന്നെ ഇത് രാജ്യവാപകമാക്കാനാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് തീരുമാനിച്ചിട്ടുള്ളത്. 1930 എന്ന ഹെൽപ്പ് ലൈനിലോ നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലോ രേഖാമൂലം നൽകുന്ന പരാതികൾക്ക് ആണ് ഈ സൗകര്യം ലഭ്യമാകുക. ഇത്തരം പരാതികൾ ഡൽഹിയിലെ ഇ- ക്രൈം പോലീസ് സ്റ്റേഷനിലാണ് ആദ്യം രജിസ്റ്റർ ചെയ്യപ്പെടുക.…
Read Moreകാസര്‍ഗോട്ട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
കാസര്‍ഗോഡ്: ബേവിഞ്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. പുക ഉയര്‍ന്ന ഉടനെ ഇറങ്ങി ഓടിയതിനാല്‍ യാത്രക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. രാവിലെ അഞ്ചോടെയാണ് സംഭവം. മുംബൈയില്‍ നിന്ന് കണ്ണൂര്‍ കണ്ണപുരത്തേക്ക് വന്നവരാണ് അപകടത്തില്‍പ്പെട്ടത്. 50 ദിവസം മുമ്പ് വാങ്ങിയ സിഎന്‍ജി കാറാണ് കത്തിയതെന്നാണ് വിവരം.
Read Moreകോവിഡ് തിരിച്ചുവരുന്നു; ഈ മാസം രണ്ടു മരണം
കോഴിക്കോട്: ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് കോവിഡ് വീണ്ടും തിരിച്ചുവരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കം കോവിഡ് കേസുകളുടെ എണ്ണം എല്ലാ ജില്ലകളിലും വര്‍ധിക്കുകയാണ്. ഈ മാസം തിരുവനന്തപുരത്ത് രണ്ടുപേര്‍ കോവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. എന്നാല്‍, സ്ഥിതിഗതികള്‍ ഭീതിജനകമല്ലെന്ന് ആരോഗ്യ വൃത്തങ്ങള്‍ പറയുന്നു. ജാഗ്രതാ നിര്‍ദേശങ്ങളൊന്നും ആരോഗ്യ വകുപ്പ് നല്‍കിയിട്ടില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് രണ്ടുപേര്‍ ഈ മാസം മരിച്ചത്. 58-ഉം 64-ഉം വയസുള്ള ഇരുവരും തിരുവനന്തപുരം ജില്ലക്കാരാണ്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായാണ് ഇരുവരും ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നത്. ഹൃദയസംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. ചികില്‍സയില്‍ കഴിയവെ അധികം വൈകാതെ മരിക്കുകയും ചെയ്തു. എന്നാല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ ദേശീയപോര്ട്ടലില് ഇതുവരെ ഇത് ഉള്‍പ്പെടുത്തിയിട്ടില്ല. ഏതുതരം കോവിഡ് ആണെന്ന് അറിയാന്‍ ആരോഗ്യവകുപ്പ് ഈ രോഗികളുടെ സ്രവത്തിന്റെ സാമ്പിള്‍ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. മരണം കോവിഡ് ബാധിച്ചാണെന്ന് ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം…
Read Moreനിർദേശങ്ങൾ അവഗണിച്ചു: ഒടുവിൽ നടപടി; ദേശീയപാത കെട്ടിപ്പൊക്കിയത് ദുർബലമായ മണ്ണിൽ
മലപ്പുറം: കൂരിയാട് ഇടിഞ്ഞുതാഴ്ന്ന ആറുവരിപ്പാത കെട്ടിപ്പൊക്കിയത് അതിദുർബലമായ മണ്ണിൽ. നിർദേശങ്ങളും അഭിപ്രായങ്ങളും പാടേ അവഗണിച്ചതിന്റെ ഫലമാണ് പാതയുടെ നിർമാണ കരാറുകാരായ കെഎൻആർ കണ്‍സ്ട്രക്ഷൻസ് കമ്പനിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിലക്കേർപ്പെടുത്തിയതെന്ന് വ്യക്തം. ദേശീയപാത തകർച്ചയിൽ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് നടപടി. കൂരിയാട്ട് വയലുള്ള ഭാഗത്താണ് കഴിഞ്ഞദിവസം വിള്ളലുണ്ടായത്. തുടർന്ന് ദേശീയപാതയിലെ തലപ്പാറയിലും മമ്മാലിപ്പടിയിലും വിള്ളൽ രൂപംകൊണ്ടു. അമ്പതടിയോളം ഉയരത്തിൽ വയലിലൂടെയാണ് വേങ്ങര ഭാഗത്ത് ദേശീയപാത കടന്നുപോകുന്നത്. മഴക്കാലത്ത് മുങ്ങുന്ന പ്രദേശമാണിവിടം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ വേനൽമഴയിൽ വെള്ളമിറങ്ങിയതാണ് അപകടകാരണമെന്ന് വ്യക്തമാവുകയാണ്. വലിയ ഉയരത്തിൽ കോണ്‍ക്രീറ്റ് കട്ടകൾ കൊണ്ട് വശങ്ങൾ കെട്ടിപ്പൊക്കി മണ്ണിട്ടുയർത്തിയ റോഡിൽ വേനൽ മഴയിൽ അടിത്തറയിലുണ്ടായ സമ്മർദത്താൽ ദുർബലമായ വയൽ മണ്ണ് ഇളകിമാറി വശങ്ങളിലെ കെട്ട് തകർന്ന് ഇടിഞ്ഞ് വീഴുകയാണ് കൂരിയാട്ടുണ്ടായത്. വയൽ നികത്തി പണിത സർവീസ് റോഡാണ്…
Read Moreസർക്കാരിന്റെ നാലാം വാർഷികം: ആഘോഷങ്ങൾക്ക് ഇന്നു സമാപനം
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രിസഭയിലെ മുഴുവൻ മന്ത്രിമാരും സിപിഎം നേതാക്കളും പങ്കെടുക്കും. ഒരു ലക്ഷം പേരെയാണ് അണിനിരത്തുന്നതെന്നാണ് സംഘാടകർ അവകാശപ്പെട്ടിരിക്കുന്നത്. വിവിധ സ്ഥലങ്ങളിൽ നിന്നും പ്രകടനമായും ജാഥകളുമായിട്ടാണ് പാർട്ടി പ്രവർത്തകർ പുത്തരിക്കണ്ടം മൈതാനത്തിലെത്തുന്നത് . വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി വിവിധ ജില്ലകളിൽ അവലോകന യോഗങ്ങളും പൗരപ്രമുഖരുടെ യോഗവും പൊതുസമ്മേളനങ്ങളും നടത്തിയിരുന്നു. കഴിഞ്ഞ മാസം 21 നാണ് വാർഷിക ആഘോഷ പരിപാടികൾക്ക് കാസർകോട് തുടക്കമിട്ടത്. പതിമൂന്ന് ജില്ലകളിലെയും പരിപാടികൾക്ക് ശേഷമാണ് തലസ്ഥാനത്ത് ഇന്ന് സമാപന പരിപാടി നടക്കുന്നത്. കഴിഞ്ഞയാഴ്ച മുതൽ കനകക്കുന്നിലും എന്റെ കേരളം വ്യാപാര പ്രദർശന വിപണന മേളയും വിവിധ വകുപ്പുകളുടെ സ്റ്റാളുകളും പ്രവർത്തിച്ച് വരികയാണ്. അതേ സമയം സർക്കാരിന്റെ നാലാം വാർഷിക…
Read Moreഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും: പ്രധാനമന്ത്രി
ബിക്കാനീർ: ഇന്ത്യയിലെ നദികളിൽ നിന്ന് പാക്കിസ്ഥാന് ഒരു തുള്ളി പോലും വെള്ളം ലഭിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനിലെ ബിക്കാനീറിലെ ദേഷ്നോക്കിൽ നടന്ന പൊതു റാലിയിലാണ് സിന്ധു നദീജല കരാർ താത്കാലികമായി നിർത്തിവയ്ക്കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചത്. ഭീകരരെ കയറ്റുമതി ചെയ്യുന്നത് തുടർന്നാൽ, ഇസ്ലാമാബാദ് ഓരോ ചില്ലിക്കാശിനും വേണ്ടിയും യാചിക്കാൻ മാത്രം ശേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് അവകാശപ്പെട്ട ഒരു തുള്ളി വെള്ളം പോലും പാക്കിസ്ഥാന് ലഭിക്കില്ല. ഇന്ത്യക്കാരുടെ രക്തം കൊണ്ട് കളിച്ചാൽ പാക്കിസ്ഥാൻ വലിയ വില നൽകേണ്ടിവരും. ഇതാണ് ഇന്ത്യയുടെ ദൃഢനിശ്ചയം, ലോകത്തിലെ ആർക്കും ഈ പ്രതിബദ്ധതയിൽ നിന്ന് തങ്ങളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്നും മോദി കൂട്ടിച്ചേർത്തു. ഓപ്പറേഷൻ സിന്ദൂറിലൂടെ, ഏപ്രിൽ 22 ലെ പഹൽഗാം ആക്രമണത്തിന് 22 മിനിറ്റിനുള്ളിൽ ഒമ്പത് പ്രധാന തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചുകൊണ്ട് രാജ്യം പ്രതികാരം ചെയ്തു. കുങ്കുമം വെടിമരുന്നായി മാറുമ്പോൾ എന്താണ്…
Read More