ഹരിപ്പാട്: ചെമ്പിന്റെ പുറത്ത് സ്വര്‍ണം പൊതിഞ്ഞ് സ്വര്‍ണാഭരണങ്ങളാക്കി ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച് പണം തട്ടുന്ന പ്രതികളില്‍ മുഖ്യ കണ്ണികളെ വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. ആയാപറമ്പ് കുറ്റിമുക്കിലുള്ള ഫിനാന്‍സ് സ്ഥാപനത്തില്‍ സ്വര്‍ണാഭരണം പണയംവച്ച് പണം തട്ടിയ കേസില്‍ രണ്ടുമാസം മുന്‍പ് കൊച്ചുമോന് എന്ന് വിളിക്കുന്ന ദിലീഷിനെയും അര്‍പ്പണ്‍ എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്വര്‍ണാഭരണം ഉണ്ടാക്കി പണയം വയ്ക്കാന്‍ നല്കുന്ന മുഖ്യ സൂത്രധാരായ കണ്ണൂര്‍ സ്വദേശിയായ സിദ്ദിഖിനെയും സ്വര്‍ണാഭരണമായി ഉണ്ടാക്കി നല്കുന്ന ബിജുവിനെയും പെരുമ്പാവൂരില്‍നിന്നു കഴിഞ്ഞ ദിവസം വീയപുരം പോലീസ് അറസ്റ്റ് ചെയ്തു. ഒരു പവന് തൂക്കം വരുന്ന സ്വര്‍ണാഭരണം ഉണ്ടാക്കാന്‍ 12,000 രൂപ ചെലവ് വരും. ഇത്തരത്തില്‍ ഉണ്ടാക്കുന്ന ആഭരണം 15,000 മുതല്‍ 25,000 രൂപവരെ വിലയ്ക്ക് ആളുകള്‍ക്ക് നല്കി അവരെക്കൊണ്ട് ഫിനാന്‍സ് സ്ഥാപനങ്ങളില്‍ പണയംവച്ച്…
Read MoreCategory: Top News
പരാതി വാങ്ങി മേശപ്പുറത്തിട്ടു; പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകണം; പി. ശശിക്കെതിരേയും മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ഗുരുതര ആരോപണവുമായി ദളിത് യുവതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി ദളിത് യുവതി. പോലീസ് ക്രൂരതയ്ക്കിരയായ പനവൂര്‍ ഇരുമരം സ്വദേശിനി ബിന്ദുവാണ് പരാതി ഉന്നയിച്ചത്. കള്ളക്കേസിൽ പോലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാൻ പോയപ്പോൾ അവഗണന നേരിട്ടെന്ന് ബിന്ദു ആരോപിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി പരാതി മേശപ്പുറത്തേക്കിട്ടു. പരാതി വായിച്ചുനോക്കാൻ പോലും തയാറായില്ലെന്ന് യുവതി പറഞ്ഞു. പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാനാണ് പറഞ്ഞത്. അഭിഭാഷകനൊപ്പം പോയപ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അവഗണന നേരിട്ടതെന്നും അവർ കൂട്ടിച്ചേർത്തു. മോഷണക്കുറ്റം ആരോപിച്ച് പോലീസ് സ്റ്റേഷനിലെത്തിച്ച ബിന്ദുവിനെ 20 മണിക്കൂറോളം പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന് നേരത്തേ പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം മൂന്നിന് പേരൂർക്കട പോലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ച ബിന്ദുവിനെ വിട്ടയച്ചത് ബുധനാഴ്ച ഉച്ചയ്ക്ക് 12നാണെന്നാണ് പരാതി. യുവതി ജോലിക്കുനിന്ന വീട്ടിൽനിന്നു മാല മോഷണംപോയെന്ന പരാതിയിലാണ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തിയത്. പോലീസിനോടു നിരപരാധിയാണെന്നു…
Read Moreകോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണം; തരൂർ പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുതെന്ന് തിരുവഞ്ചൂർ
കോട്ടയം: കേന്ദ്രം രൂപീകരിച്ച സർവകക്ഷി പ്രതിനിധി സംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് എംപി ശശി തരൂരിന് രൂക്ഷവിമർശനം. കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനാണ് തരൂരിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി അംഗമെന്ന നിലയിൽ തരൂർ എല്ലാ കാര്യങ്ങളും പാർട്ടിയെ അറിയിക്കണമെന്ന് തിരുവഞ്ചൂർ പറഞ്ഞു. തരൂർ പാർട്ടിയെ തള്ളിപ്പറഞ്ഞ് മുന്നോട്ട് പോകരുത്. പുതിയ തലങ്ങളിലേയ്ക്ക് പോകുന്നത് പാർട്ടിയെ ചവിട്ടി മെതിച്ചുകൊണ്ടാവരുത്. തരൂരിന് ഇക്കാര്യങ്ങളെല്ലാം ബോധ്യപ്പെടണം. കോൺഗ്രസ് പാർട്ടി അംഗമെന്ന നിലയിലെ പ്രാഥമിക ഉത്തരവാദിത്തങ്ങൾ നിറവേറ്റണം. അന്തർദേശീയ തലങ്ങളിലടക്കം പ്രവർത്തിക്കുമ്പോൾ പാർട്ടിയുടെ കൂടി അംഗീകാരം നേടണം. ഏതുതലങ്ങിലേക്ക് വേണമെങ്കിലും തരൂരിന് പോകാം, പക്ഷേ കോൺഗ്രസിൽ ആയിരിക്കുമ്പോൾ പാർട്ടിക്ക് വിധേയനാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനവും അതിനെതിരെയുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങൾ സന്ദർശിച്ച് വിശദീകരിക്കാനാണ് തരൂരിന്റെ നേതൃത്വത്തിൽ പ്രതിനിധി സംഘത്തെ…
Read Moreഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വിവാദ പരാമർശം; അശോക സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ
ചണ്ഡീഗഡ്: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തെ തുടർന്ന് ഹരിയാനയിലെ അശോക സർവകലാശാലയിലെ അസോസിയേറ്റ് പ്രഫസർ അറസ്റ്റിൽ. പ്രഫസർ അലി ഖാൻ മഹ്മൂദാബാദിനെ ഞായറാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. യുവമോർച്ച നേതാവിന്റെ പരാതിയിലാണ് നടപടി. സോണിപത്തിലെ അശോക സർവകലാശാലയിലെ രാഷ്ട്രമീമാംസ വിഭാഗം മേധാവിയാണ് അറസ്റ്റിലായ പ്രഫസർ. ഓപ്പറേഷൻ സിന്ദൂറിനെക്കുറിച്ചുള്ള അസോസിയേറ്റ് പ്രഫസറുടെ വിവാദ പരാമർശത്തിന്റെ പേരിൽ ഹരിയാന സംസ്ഥാന വനിതാ കമ്മീഷൻ നോട്ടീസ് അയച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്. “ഈ രാജ്യത്തിന്റെ പെൺമക്കളെ – കേണൽ സോഫിയ ഖുറേഷിയെയും വിംഗ് കമാൻഡർ വ്യോമിക സിംഗിനെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു. പക്ഷേ, പൊളിറ്റിക്കൽ സയൻസ് പഠിപ്പിക്കുന്ന പ്രഫസർ ഉപയോഗിച്ച വാക്കുകൾ… അദ്ദേഹം ഇന്ന് കമ്മീഷന് മുമ്പാകെ ഹാജരായി ഖേദം പ്രകടിപ്പിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു’.- കമ്മീഷൻ ചെയർപേഴ്സൺ രേണു ഭാട്ടിയ പറഞ്ഞു. മഹ്മൂദാബാദിന്റെ പരാമർശങ്ങളുടെ പ്രാഥമിക അവലോകനത്തിൽ, കേണൽ…
Read Moreനെടുമ്പാശേരി കൊലപാതകം; സിഐഎസ്എഫുകാരെ രക്ഷപെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ
കൊച്ചി: എറണാകുളം നെടുമ്പാശേരിയിൽ വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ കാറിടിപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സിഐഎസ്എഫ് ഉദ്യോഗസ്ഥരിൽ ഒരാളെ രക്ഷപ്പെടാൻ സഹായിച്ചത് മറ്റൊരു ഉദ്യോഗസ്ഥൻ. പ്രതിയായ മോഹൻകുമാറിനെയാണ് സിഐഎസ്എഫ് എസ്ഐയായ മുതിർന്ന ഉദ്യോഗസ്ഥൻ സഹായിച്ചത്. തൊട്ടടുത്ത ദിവസം പ്രതിക്ക് ഡ്യൂട്ടിയില്‍ കയറാനും ഇയാൾ അനുമതി നൽകി. ആരോപണ വിധേയനായ സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മൊഴി പോലീസ് രേഖപ്പെടുത്തുമെന്നാണ് വിവരം. കൊലപാതകം മറച്ചുവെക്കാൻ ശ്രമം നടത്തിയെന്നതിന് തെളിവ് ലഭിച്ചാൽ ഈ എസ്ഐക്കെതിരെയും നടപടി സ്വീകരിച്ചേക്കും. ഇയാൾക്കെതിരെ സിഐഎസ്എഫ് വകുപ്പുതല നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്. ഇരുപത്തിന്നാലുകാരനായ ഐവിന് ജിജോ എന്ന യുവാവിനെയാണ് കൊച്ചി വിമാനത്താവളത്തിൽ ജോലി ചെയ്യുന്ന സബ് ഇൻസ്പെക്ടർ വിനയ്കുമാർ ദാസ് (38), കോൺസ്റ്റബിൾ മോഹൻകുമാർ (31) എന്നീ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഐവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Read Moreപ്രസവ വേദനയെത്തുടർന്ന് ആശുപത്രിയിലെത്തി: വയറ് കഴുകിയശേഷം പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു; ഒന്‍പതുമാസം പ്രായമായ ഗര്‍ഭസ്ഥശിശു മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണം
കോഴിക്കോട്: ഫറോക്കില്‍ ചികിത്സാപ്പിഴവ് കാരണം ഗര്‍ഭസ്ഥശിശു മരിച്ചതായി പരാതി. ഫറോക്ക് സ്വദേശി അശ്വതിയുടെ ഒന്‍പതുമാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മേയ് 22 ന് പ്രസവത്തിന് അഡ്മിറ്റ് ആകാനായിരുന്നു അശ്വതിക്ക് നിര്‍ദേശം ലഭിച്ചിരുന്നത്. എന്നാല്‍, നാലുദിവസം മുമ്പ് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയെങ്കിലും വയറ് കഴുകിയശേഷം പ്രശ്നം ഒന്നുമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗര്‍ഭസ്ഥശിശുവിന് അനക്കമില്ലെന്ന് തോന്നിയപ്പോളാണ് അശ്വതി വീണ്ടും ആശുപത്രിയില്‍ എത്തിയത്. ലേബര്‍ റൂമില്‍ നടത്തിയ പരിശോധനയിലും കുട്ടിക്ക് കുഴപ്പം ഒന്നുമില്ലെന്നാണ് അറിയിച്ചത്. പിന്നീട് കുട്ടിക്ക് അനക്കം ഇല്ലെന്നു പറഞ്ഞ് ശസ്ത്രക്രിയ നടത്തുകയും ശേഷം കുഞ്ഞ് മരിച്ചതായി അറിയിക്കുകയുമായിരുന്നു. ആശുപത്രിയില്‍ അശ്വതിയെ ചികിത്സിച്ചിരുന്ന ഡോക്ടര്‍ ഉള്‍പ്പടെ ആരും എത്തിയില്ലെന്നും കുഞ്ഞിന്റെ മരണത്തിന് കാരണം ചികിത്സാപ്പിഴവാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
Read Moreഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും
കൊച്ചി: നെടുമ്പാശേരിയിൽ ഐവിന് ജിജോയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടേക്കും. പോലീസിന്റെ എഫ്ഐആറും റിമാൻഡ് റിപ്പോർട്ടും സിഐഎസ്എഫ് ഡിജിക്ക് കൈമാറി. ഡിജിയുടെ തീരുമാനം ഈ ആഴ്ചയുണ്ടാകും. റിമാന്‍ഡിലായ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നെടുമ്പാശേരി പോലീസ് കസ്റ്റഡിയില്‍ വാങ്ങും. കൊച്ചി വിമാനത്താവളത്തില്‍ ജോലി ചെയ്യുന്ന, ബിഹാര്‍ സ്വദേശികളായ സബ് ഇന്‍സ്പെക്ടര്‍ വിനയകുമാര്‍ ദാസ് (38), കോണ്‍സ്റ്റബിള്‍ മോഹന്‍കുമാര്‍ (31) എന്നിവരാണ് തുറവൂര്‍ സ്വദേശിയായ ഐവിന് ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയത്. ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍ അടുത്തദിവസംതന്നെ പോലീസ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കും. നാട്ടുകാരുടെ പ്രതിഷേധം കണക്കിലെടുത്ത് പ്രതികളെ സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയിരുന്നില്ല. കസ്റ്റഡിയില്‍ വാങ്ങിയശേഷം ഇവരെ കൊണ്ടുപോയി തെളിവെടുക്കും. കാര്‍ ഉരസിയതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായ ഇടം മുതല്‍ ഐവിന് കാറിന്റെ ബോണറ്റില്‍നിന്നും താഴെ വീണു കിടന്നിരുന്ന ഇടം വരെയുള്ള ഭാഗത്തെ സിസിടിവി…
Read Moreമോദി സര്‍ക്കാരിന്റെ ക്ഷണം ബഹുമതിയായി കാണുന്നു; ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ല; ശശി തരൂർ
ന്യൂഡൽഹി: ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള വിദേശയാത്രയ്ക്കായുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നെന്ന് തരൂർ പ്രതികരിച്ചു. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്സില്‍ പങ്കുവച്ചു. പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിൽ തരൂരിന്റെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദേശിച്ച പേരുകൾ ജയറാം രമേശ് പുറത്തുവിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സയ്ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ തന്നെ തരൂരിനെ കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
Read Moreബന്ധുവീട്ടിലെ യുവാവിന്റെ മരണം കൊലപാതകം;കൈക്കേറ്റ മുറിവിലൂടെ രക്തം വാർന്ന് മരണം; വടശേരിക്കരയിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ അമ്മാവന്റെ മകൻ അറസ്റ്റിൽ
റാന്നി: വടശേരിക്കരയില്‍ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. വടശേരിക്കര ആറ്റുകടവ് പേങ്ങാട്ടുപീടികയില്‍ പരേതനായ അലക്സാണ്ടറിന്റെ മകന് ജോബി അലക്സാണ്ടറിനെയാണ് (ബേബി, 40) ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ട് പീടികയില്‍ റെജിയുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. കൈയ്ക്കു ഗുരുതര പരിക്കേറ്റു രക്തംവാര്‍ന്നു നിലയിലായിരുന്നു മൃതദേഹം. ജോബിയുടെ പിതാവിന്റെ സഹോദരിയുടെ മകനാണ് റെജി. സംഭവത്തില്‍ റെജിയെയും റാന്നി പുതുശേരിമല ആഞ്ഞിലിപാറ വിശാഖിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.വ്യാഴാഴ്ച വൈകുന്നേരത്തിനും ഇന്നലെ രാവിലെ 6.30 മധ്യേ മരണം സംഭവിച്ചിരിക്കുതെന്നാണ് പ്രാഥമിക നിഗമനം. റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്തശേഷം ഇവര്‍ ഒരുമിച്ച് റെജിയുടെ വീട്ടിലെത്തി. തുടര്‍ന്ന്, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പറയുന്നു. ജോബിക്ക് വലതുകൈത്തണ്ടയില്‍ മാരകമായി പരിക്കേല്‍ക്കുകയായിരുന്നു. ഇരുനില വീടിന്റെ താഴത്തെ നിലയില്‍ ഹാളിലാണ് രക്തത്തില്‍ കുളിച്ച നിലയിലാണ് മൃതദേഹം…
Read Moreമുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; മെഡിക്കൽ പരിശോധനയും കപ്പൽ ജോലിയും നഷ്ടമായി; പാലാ സ്വദേശി മാത്യൂസ് ജോസഫിന്റെ പരാതിയിൽ എയർ ഇന്ത്യക്ക് 50,000 രൂപ പിഴ
കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് പുലർച്ചെ 5.30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് രാത്രി 8.32 നുള്ള വിമാനമാണ് പരാതിക്കാരന് ലഭിച്ചത്. അതിനാൽ മെഡിക്കൽ പരിശോധനകളിൽ പങ്കെടുക്കാൻ സാധിച്ചതുമില്ല, കപ്പലിൽ അനുവദിച്ച ജോലി നഷ്ടപ്പെടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. എയർ ഇന്ത്യയുടെ അശ്രദ്ധമൂലം പരാതിക്കാരൻ നേരിട്ട നഷ്ടത്തെക്കുറിച്ചും അതിന്റെ നഷ്ടപരിഹാരത്തെക്കുറിച്ചും കസ്റ്റമർ കെയർ മെയിൽ ഐഡി വഴി എയർലൈനുമായി ബന്ധപ്പെട്ടുവെങ്കിലും അനുകൂലമായ…
Read More