ലക്നോ: ഭാര്യയുടെയും ബന്ധുക്കളുടെയും നിരന്തരമായ പീഡനത്തെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഉത്തർപ്രദേശിലെ മീററ്റിൽ ജാൻ മുഹമ്മദ്(40) എന്നയാളാണ് മരിച്ചത്. വിഷം കഴിച്ചാണ് ഇയാൾ ജീവനൊടുക്കിയത്. സംഭവത്തിന് തൊട്ട് മുൻപ്, ഭാര്യയിൽ നിന്നും ബന്ധുക്കളിൽ നിന്നും താൻ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് വിവരിക്കുന്ന മൂന്ന് വീഡിയോകൾ അദ്ദേഹം ചിത്രീകരിച്ചിരുന്നു. വ്യാഴാഴ്ച ലിസാരി ഗേറ്റ് പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതായും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും എസ്പി സിറ്റി ആയുഷ് വിക്രം സിംഗ് പറഞ്ഞു. ജാൻ മുഹമ്മദിന്റെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, ഭാര്യ ഷെഹ്നാസ്, അമ്മായിയമ്മ അഹമ്മദ് നിഷ, സഹോദരീഭർത്താക്കൻമാരായ ഇസ്രാർ, ഷാൻ മുഹമ്മദ്, ഖാസിം, ഖാസിഫ്, ബന്ധുക്കളായ സലാവുദ്ദീൻ, സൽമാൻ എന്നിവർക്കെതിരെ മാനസികവും ശാരീരികവുമായ പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലീസ് കേസെടുത്തു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read MoreCategory: Top News
യുവതിയുടെ വീട്ടിൽ സ്ഥിരമായി എത്തുന്നയാൾ; ഇരുവരുടെയും സ്വകാര്യ നിമിഷങ്ങൾ കാമറയിൽ പകർത്തി യുവാക്കൾ; ചിത്രങ്ങൾക്കാട്ടി പണം തട്ടിയ സുഹൃത്തുക്കൾ അറസ്റ്റിൽ
കണ്ണൂർ: വിവാഹിതയായ യുവതിയുടെ മറ്റൊരാളുമായുള്ള സ്വകാര്യരംഗങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. നടുവിൽ പള്ളിത്തട്ട് രാജീവ് ഭവൻ ഉന്നതിയിലെ കിഴക്കിനടിയിൽ ശമൽ (കുഞ്ഞാപ്പി –21), നടുവിൽ ടെക്നിക്കൽ സ്കൂളിന് സമീപത്തെ ചെറിയാണ്ടിന്റകത്ത് ലത്തീഫ് (48) എന്നിവരെയാണ് കുടിയാന്മല പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതിയും ശമലിന്റെ സഹോദരനുമായ ശ്യാം മറ്റൊരു കേസിൽ റിമാൻഡിലാണ്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു സംഭവം. സുഹൃത്തായ ആലക്കോട് സ്വദേശി ഇടക്കിടെ യുവതിയുടെ വീട്ടിലെത്താറുണ്ട്. ഇതു മനസിലാക്കിയ ശ്യാമും ശമലും ഒളിച്ചിരുന്നു കിടപ്പറദൃശ്യങ്ങൾ പകർത്തി. വീഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി യുവതിയിൽനിന്നു പണം വാങ്ങി. വീണ്ടും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. കൂടാതെ വീഡിയോ ഇവരുടെ സുഹൃത്ത് ലത്തീഫിനും നൽകി. ലത്തീഫ് ഈ ദൃശ്യം യുവതിയെ കാണിച്ച് തനിക്കു വഴങ്ങണമെന്നും പണം നൽകണമെന്നും ആവശ്യപ്പെട്ടു. തുടർന്നാണ് യുവതി പോലീസിൽ പരാതി നൽകിയത്.
Read Moreതട്ടിപ്പിന് ഇരയാകരുതേ പണി ഏത് വഴിയിലും കാത്തു നിൽക്കും… പോലീസ് ലോഗോ ഉപയോഗിച്ചും സൈബര്‍ സാമ്പത്തിക തട്ടിപ്പ് വ്യാപകം
കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക ചിഹ്നം ഉപയോഗിച്ചുള്ള വാട്സാപ്പ് നമ്പറുകളില്‍ നിന്ന് സന്ദേശങ്ങള്‍ അയച്ചും സൈബര്‍ സാമ്പത്തിക തട്ടിപ്പ്. ഇ ചെലാന്‍ ഫൈന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് കേരള പോലീസിന്റെ ഔദ്യോഗിക ലോഗോ ഡിസ്പ്ലേ പിക്ചര്‍ ആയിട്ടുള്ള വാട്സാപ്പ് അക്കൗണ്ടില്‍ നിന്ന് മെസേജ് വരുന്നതോടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇങ്ങനെയുള്ള നമ്പരുകള്‍ പരിശോധിച്ചാല്‍ ട്രാഫിക് പോലീസിന്റെയും കേരള പോലീസിന്റെയും സംയുക്ത ലോഗോ കാണാം. ഇത് വിശ്വാസ്യത വര്‍ധിപ്പിക്കും. വരുന്ന മെസേജിനൊപ്പം പണം പിഴയായി അയച്ചുകൊടുക്കേണ്ട ലിങ്കും ഉണ്ടാകും. ലിങ്ക് ഓപ്പണ്‍ ചെയ്യുമ്പോള്‍ പ്ലേ സ്റ്റോറിലേക്ക് പോവുകയും ഒരു ആപ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യും. ഇന്‍സ്റ്റാള്‍ ചെയ്യുന്ന ആപ്ലിക്കേഷനിലൂടെ അക്കൗണ്ടില്‍ നിന്ന് പണവും മറ്റു വിവരങ്ങളും തട്ടിപ്പുകാര്‍ കൈക്കലാക്കുന്നു. നിലവില്‍ സൈബര്‍ പോലീസില്‍ പരാതിയൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഇത്തരത്തിലുള്ള തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. സൈബര്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ 1930…
Read Moreമഞ്ഞൾക്കുറിയും തുളസിക്കതിരും ചൂടി മലയാളി മങ്കമാർ ഇക്കുറി അണിഞ്ഞൊരുങ്ങിയത് കൈത്തറിക്കാന്തിയിൽ: ഓണവിപണിയില്‍ വര്‍ണത്തിളക്കം; വിറ്റുവരവ് 130.39 കോടി രൂപ
കൊച്ചി: കൈത്തറിക്ക് ഓണവിപണിയില്‍ വര്‍ണത്തിളക്കം. കൈത്തറി സഹകരണ, ഇതര മേഖലകളില്‍ ഓണം കാലയളവുവരെ ഏകദേശം 138.93 കോടി രൂപയുടെ തുണിത്തരങ്ങളാണ് ഉത്പാദിപ്പിച്ചത്. ഇതില്‍നിന്ന് 130.39 കോടിയുടെ വിറ്റുവരവ് ലഭിച്ചതായി ഹാന്‍ഡ്ലൂം ആന്‍ഡ് ടെക്സ്റ്റൈല്‍സ് ഡയറക്ടര്‍ ഡോ. കെ.എസ്. കൃപകുമാര്‍ പറഞ്ഞു. ഓഗസ്റ്റ് നാലു മുതല്‍ സെപ്റ്റംബര്‍ നാലുവരെയുള്ള കണക്കാണിതെന്നും ഉത്രാടം, തിരുവോണം ദിവസങ്ങളിലെ വില്പനയുടെ കണക്കുകള്‍ ലഭ്യമാകുന്നതേയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തവണ ഓണം കളറാക്കാന്‍ വൈവിധ്യമാര്‍ന്ന കൈത്തറി വസ്ത്ര ശേഖരമായിരുന്നു വിപണിയില്‍ എത്തിയത്. കസവുമുണ്ടുകള്‍, സാരികള്‍, സെറ്റ് സാരികള്‍, പ്രിന്റഡ് സാരികള്‍, കാവി മുണ്ടുകള്‍ ഇവയെല്ലാം ഓണവിപണിയില്‍ കൈത്തറിയുടെ തിളക്കം കൂട്ടി. തീര്‍ത്തും പ്രകൃതിദത്ത ചായങ്ങള്‍ ഉപയോഗിച്ചു നിര്‍മിച്ച പ്രിന്റഡ് സാരികളും ഇത്തവണ ഓണവിപണിയിലെ താരമായിരുന്നു. ബാലരാമപുരം, കൂത്താമ്പുള്ളി, ചേന്ദമംഗലം, കണ്ണൂര്‍ കൈത്തറി വസ്ത്ര ബ്രാന്‍ഡുകള്‍ക്കും നല്ല ഡിമാന്‍ഡായിരുന്നു. 15 ക്ലസ്റ്ററുകള്‍ രൂപീകരിച്ച് ഡിസൈനര്‍മാരുടെ സഹായത്തോടെ പ്രത്യേക…
Read Moreവനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി സ്ത്രീ കാട്ടിൽ പ്രസവിച്ചു; ആംബുലൻസുമായി ഡോക്ടറും സംഘവും കാട്ടിൽ; കുട്ടി പൂർണ്ണ ആരോഗ്യവാനായിരിക്കുന്നെന്ന് ഡോക്ടർമാർ
വണ്ടിപ്പെരിയാർ: വനവിഭവങ്ങൾ ശേഖരിക്കുവാൻ കാട്ടിൽപോയ ആദിവാസി സ്ത്രീ പ്രസവിച്ചു. വള്ളക്കടവ് റേഞ്ചിന്റെ കീഴിൽ കാട്ടിൽ താമസിക്കുന്ന മലമ്പണ്ടാര വിഭാഗത്തിൽപ്പെട്ട ബിന്ദു ( 24 ) ആണ് പെൺകുഞ്ഞിനു ജൻമം നൽകിയത്. കൂടെയുണ്ടായിരുന്ന ഭർത്താവ് സുരേഷ്, ആരോഗ്യ വകുപ്പ് അധികൃതരെ വിവരമറിയിച്ചതനുസരിച്ച് കുമളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ ആംബുലൻസുമായി വള്ളക്കടവിലെ കാട്ടിലെത്തി. കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ എത്തിക്കുന്നതിനായി ശ്രമിച്ചങ്കിലും ബിന്ദു അവരോടൊപ്പം പോകാൻ തയാറായില്ല. ഇതിനെത്തുടർന്ന് ആരോഗ്യ വകുപ്പ് അധികൃതർ കുട്ടിയെ ആംബുലൻസിൽ വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കുട്ടിക്കു വേണ്ട ചികിത്സ ഇവർ ഉറപ്പാക്കി. കുഞ്ഞിന് രണ്ടര കിലോഗ്രാം തൂക്കമുണ്ട്. കുമളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഷബാന ബീഗം, കുമളി ഹെൽത്ത് ഇൻസ്പെക്ടർ ബി. മാടസ്വാമി, ആരോഗ്യ വകുപ്പ് ജീവനക്കാരായ ആര്യാമോഹൻ, ആംബുലൻസ് ഡ്രൈവർ നൈസാമുദ്ദീൻ, വനം വകുപ്പ് ജീവനക്കാരിയായ സുബിഷ, അങ്കണവാടി വർക്കർ…
Read Moreചുരുളുകൾ ഓരോന്നായി അഴിച്ച് ക്രൈം ബ്രാഞ്ച്; ജെയ്നമ്മയെ മാത്രമല്ല ബിന്ദുവിനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യന്‍? ക്രൈം ബ്രാഞ്ചിന് നിര്‍ണായക തെളിവുകൾ
കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മയെ കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതി സെബാസ്റ്റ്യന്‍ മറ്റൊരു കൊലക്കേസില്കൂടി പ്രതിയായി. ചേര്‍ത്തല കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പത്മനാഭനെ കൊല ചെയ്തതില്‍ സെബാസ്റ്റ്യന്റെ പങ്കും നിര്‍ണായക തെളിവുകളും ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സി.എം. സെബാസ്റ്റ്യനെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും. കോടികളുടെ ആസ്തിയുണ്ടായിരുന്ന ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും കൂട്ടാളിയും ചേര്‍ന്നു കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തു എന്നാണ് സൂചന.വീട്ടുകാരുമായി അകന്നുകഴിഞ്ഞിരുന്ന അവിവാഹിതയായ ബിന്ദു സെബാസ്റ്റ്യനുമായി അടുപ്പത്തിലായിരുന്നു. ചേര്‍ത്തലയില്‍ സെബാസ്റ്റ്യന്റെ വീട്ടില്‍ ബിന്ദു സന്ദര്‍ശകയുമായിരുന്നു. അക്കാലത്ത് സെബാസ്റ്റ്യനുമായി ബ്രോക്കര്‍ പണിയില്‍ അടുപ്പമുണ്ടായിരുന്നവരെയും സ്വത്ത് അപഹരണത്തിന് സഹായിച്ചവരെയും തുടരെ ചോദ്യം ചെയ്തതോടെയാണ് ബിന്ദു കൊല ചെയ്യപ്പെട്ടു എന്നു സ്ഥിരീകരണമായത്. ബിന്ദു കൊലക്കേസില്‍ മറ്റു ചിലര്‍കൂടി അറസ്റ്റിലാകും. 2006 ലാണ് ചേര്‍ത്തല സ്വദേശി ബിന്ദു പത്മനാഭനെ കാണാതായത്.…
Read Moreഭാര്യയെ കാണാൻ ആൺസുഹൃത്തെത്തി; വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ നഗ്നനാക്കി പരസ്യമായി നടത്തിച്ച് ഭർത്താവും സുഹൃത്തുക്കളും; ദൃശ്യങ്ങൾ ഫോണിൽ പകർത്തി നാട്ടുകാരും
പുരി: പരപുരുഷ ബന്ധം ആരോപിച്ച് യുവതിയെയും ആൺസുഹൃത്തിനെയും മര്‍ദിച്ച് മാല അണിയിച്ച് തെരുവിലൂടെ നടത്തി ഭര്‍ത്താവും സുഹൃത്തുക്കളും. പുരുഷസുഹൃത്തിനെ അടിവസ്ത്രം മാത്രം ധരിപ്പിച്ചുമാണ് നഗരത്തില്‍ നടത്തിപ്പിച്ചത്. ഒഡീഷയിലെ പുരി ജില്ലയില്‍ ചൊവ്വാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. സ്കൂള്‍ അധ്യാപകരാണ് ഇരുവരും. ക്രൂരതയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോളജ് അധ്യാപകനായ ഭര്‍ത്താവുമായി ദാമ്പത്യ പ്രശ്നങ്ങളെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അധ്യാപിക. പുരിയിലെ നീമാപഡ എന്ന സ്ഥലത്ത് ഒരു വാടകവീട്ടിലായിരുന്നു അവര്‍ കഴിഞ്ഞിരുന്നത്. ചൊവ്വാഴ്ച രാത്രി എട്ടോടെ, ഭര്‍ത്താവും കൂട്ടാളികളും ഇവരുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. വീടിനുള്ളില്‍ ഈ സമയത്ത് യുവതിയുടെ പുരുഷസുഹൃത്തും ഉണ്ടായിരുന്നു. ഭര്‍ത്താവ് ഭാര്യയേയും സുഹൃത്തിനേയും മര്‍ദിക്കുകയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും ചെയ്തു. ജനങ്ങള്‍ നോക്കിനില്‍ക്കെ, ഭര്‍ത്താവും കൂട്ടാളികളും ചേര്‍ന്ന് ഇരുവരെയും മാല അണിയിക്കുകയും യുവാവിനെ വിവസ്ത്രനാക്കുകയും ചെയ്തു. തുടര്‍ന്ന് ആള്‍ക്കൂട്ടം വളഞ്ഞ…
Read Moreഒരു ഹായിൽ തുടങ്ങുന്ന സൗഹൃദ ചാറ്റിംഗ്; ഇരയെ വലയിൽ വീഴ്ത്തിയശേഷം ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തൽ; യുവതിയുടെ പരാതിയിൽ 26കാരൻ അറസ്റ്റിൽ
തൃശൂര്‍: വാട്സാപ്പിലൂടെ സൗഹൃദം സ്ഥാപിച്ച് യുവതിയെ ചാറ്റുകൾ കാട്ടി ഭീഷണിപ്പെടുത്തി ശല്യം ചെയ്ത കേസിൽ പ്രതി അറസ്റ്റിൽ. എറണാകുളം സൗത്ത് വാഴക്കുളം സ്വദേശി മാടവന വീട്ടില്‍ സിറാജ് (26) നെയാണ് എറണാകുളത്തുനിന്നു തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ സൈബര്‍ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. 2022ല്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ പിടികൂടുന്നതിനായി കോടതി പിടികിട്ടാപ്പുള്ളി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ വാറണ്ട് പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ ഇരിങ്ങാലക്കുടയിലുള്ള തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Read Moreവേടനെ സ്ഥിരം കുറ്റവാളിയാക്കാന്‍ ശ്രമം; പരാതിക്കാർക്ക് പിന്നിൽ വേടന്റെ വാക്കുകളെ നിശബ്ദരാക്കാൻ ശ്രമിക്കുന്നവർ; രാഷ്ട്രീയ ഗൂഢാലോചന സംശയിച്ച് കുടുംബം
കൊച്ചി: റാപ്പര്‍ വേടനെതിരായ പീഡന കേസ് ഗൂഢാലോചനയെന്ന ആരോപണവുമായി കുടുംബം. വേടനെ സ്ഥിരം കുറ്റവാളിയാക്കാനുള്ള നീക്കമാണ് പരാതിക്ക് പിന്നില്‍. വേടന്റെ വാക്കുകളെ നിശബ്ദമാക്കുകയാണ് ലക്ഷ്യമെന്നും കുടുംബം ആരോപിക്കുന്നു. വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയ്ക്ക് പരാതി നല്കി. വേടന്റെ സഹോദരന് ഹരിദാസ് ആണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുമായി വന്നിട്ടുള്ള സ്ത്രീകള്‍ ഒത്തുചേര്‍ന്നാണോ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷിക്കണം. നിലവിലേതു പോലെ മറ്റ് പരാതികളും പരിഗണിക്കാന്‍ തുടങ്ങിയാല്‍ തന്റെ സഹോദരന് സ്ഥിരം കുറ്റവാളിയാണെന്ന് നിയമത്തിനും സമൂഹത്തിനും മുന്നില്‍ ചൂണ്ടിക്കാണിക്കപ്പെടും. ഈ വിഷയങ്ങളില്‍ പ്രാഥമിക അന്വേഷണം നടത്തി ഗൂഢാലോചനയുണ്ടോ എന്ന് കണ്ടുപിടിക്കണം. കലാകാരന് എന്നനിലയില്‍ വേടന്റെ വളര്‍ച്ച തടയുന്നതിന് കുറ്റവാളിയായി ചിത്രീകരിച്ച് ഇല്ലാതാക്കുന്നതിന് രാഷ്ട്രീയമായോ അല്ലാതെയോ വലിയതോതില്‍ ഗൂഢാലോതന നടക്കുന്നതായും മുഖ്യമന്ത്രിക്ക് നല്കിയ പരാതിയില്‍ വേടന്റെ സഹോദരന് ആരോപിക്കുന്നു.
Read Moreയുവതിയുടെ ശരീരത്തിൽ കടന്നു പിടിച്ചു; ബഹളം വച്ചപ്പോൾ ബൈക്കിൽ വേഗത്തിൽ രക്ഷപ്പെട്ടു; കൊല്ലത്തെ 22കാരൻ അൻവർഷാ മുമ്പും സമാന കേസിലെ പ്രതി
കൊല്ലം: സ്കൂട്ടർ യാത്രക്കാരിയായ യുവതിയെ പൊതുസ്ഥലത്ത് മാനഹാനിപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് കൊട്ടിയം പോലീസിന്റെ പിടിയിലായി. ഉമയനല്ലൂർ പട്ടരുമുക്ക് ആദിൽ മൻസിലിൽ അൻവർഷാ(22) ആണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഒമ്പതിന് രാത്രി 7.45 ന് സ്കൂട്ടറിൽ വരികയായിരുന്നു യുവതി. മോട്ടോർ സൈക്കിളിൽ എത്തിയ പ്രതി ഓവർടേക്ക് ചെയ്ത് വലതു വശത്തെത്തിയ ശേഷം യുവതിയുടെ ശരീരത്തിൽ കടന്ന് പിടിച്ച് മാനഹാനിപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാൾ സംഭവ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കൊട്ടിയം പോലീസ് പ്രതിയെ കണ്ടെത്തുകയും യുവതി പ്രതിയെ തിരിച്ചറിയുകയും ചെയ്തു. ഇയാൾ ഇതിനുമുമ്പും സ്ത്രീകളെ ഇത്തരത്തിൽ മാനഹാനിപ്പെടുത്താൻ ശ്രമിച്ച കുറ്റത്തിന് റിമാൻഡിൽ കഴിഞ്ഞിട്ടുള്ള ആളാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം വീണ്ടും സമാനമായ കുറ്റകൃത്യം ആവർത്തിക്കുകയായിരുന്നു. കൊട്ടിയം പോലീസ് ഇൻസ്പെക്ടർ പ്രദീപിന്റെ നേതൃത്വത്തിൽ…
Read More