പാലക്കാട്: ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ അനന്തരവന്റെ അടിയേറ്റ് അമ്മാവൻ മരിച്ചു. വടകരപ്പതി കൗണ്ടന്നൂരില്‍ ശെന്തില്‍ കുമാര്‍ (45) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ഒളിവിൽ പോയ പ്രതി പ്രഭാകരനെ കൊഴിഞ്ഞാമ്പാറ പോലീസ് അറസ്റ്റ് ചെയ്തു. ശെന്തിൽകുമാറിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അവിവാഹിതനായ ശെന്തിൽകുമാർ സഹോദരിക്കൊപ്പമായിരുന്നു താമസിക്കുന്നത്. ശെന്തിൽകുമാറും പ്രഭാകരനും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷമാണ് തർക്കമുണ്ടായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ശെന്തിൽകുമാറിനെ ആദ്യം വേലന്താവളത്തെ ആശുപത്രിയിലും പിന്നീട് കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read MoreCategory: Top News
‘ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല എൻജിനീയർമാരാണ്’: കെ. രാജനെ പരിഹസിച്ച് വി. ഡി സതീശൻ
കൊച്ചി: ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി വയനാട് ടൗൺഷിപ്പിൽ നിർമിച്ച വീട്ടിൽ വിള്ളൽ കണ്ടെത്തിയ സംഭവത്തിൽ മന്ത്രി കെ.രാജനെ പരിഹസിച്ച് വി. ഡി.സതീശൻ. വിള്ളൽ പരിശോധിക്കാൻ മന്ത്രി വന്നത് നാടകമാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. എൻജിനീയർമാരാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. രാഹുൽ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം. സർക്കാർ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ. ഗുരുതര ക്രമക്കേടാണ് നടന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. വയനാട് പുനരധിവാസം തെരഞ്ഞെടുപ്പ് പ്രചരണമാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും സതീശന് പറഞ്ഞു.
Read More‘കെ. സുധാകരന്റേത് പരസ്യ ആവശ്യമാണ്, നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം, ആലോചിക്കാൻ ഇനിയും സമയമുണ്ട്’: കെ. മുരളീധരൻ
തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചയും അതിനോടനുബന്ധിച്ചുള്ള പോരിലും പ്രതികരിച്ച് കെ. മുരളീധരൻ. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ ആവശ്യമില്ല. അതിന് ധാരാളം സമയമുണ്ട്. ചർച്ചകൾ നാലാം തീയതി കഴിഞ്ഞ് നടക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ടേം വ്യവസ്ഥയൊന്നും ഇതിൽ ഇല്ലന്നും തെരഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും മുരളീധരൻ പറഞ്ഞു. അതേസമയം,കോൺഗ്രസിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള പരസ്യ പ്രസ്താവനകൾ നിയന്ത്രിക്കാത്തതിൽ അതൃപ്തി അറിയിക്കുകയും സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളുകയും ചെയ്തു. കെ. സുധാകരന്റേത് പരസ്യ ആവശ്യമാണ്. അഭിപ്രായം പറയാൻ സ്വാതന്ത്ര്യം ഉണ്ട്. അത് ഖാർഗെയും കണ്ട ആളും അറിഞ്ഞാൽ മതിയല്ലോ. അതൊക്കെ നിയന്ത്രിക്കേണ്ടവർ നിയന്ത്രിക്കണം. ആലോചിക്കാൻ ഇനിയും സമയമുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
Read Moreകാണാമറയത്ത് വിഷ്ണു: വടകരയിലെ 25 കാരന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയോ? പരാതിയുമായി കുടുംബം
കോഴിക്കോട്: ലോൺ ആപ്പിൽ നിന്നും ഭീഷണി നേരിട്ടിരുന്ന യുവാവിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. വടകര ആയഞ്ചേരി സ്വദേശിയായ വിഷ്ണുവിനെ ആണ് കാണാതായത്. വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിലും ലോണ്‍ ആപ്പ് മാഫിയയുടെ പങ്കുണ്ടെന്ന് ആരോപണം. ഇതിന്റെ തെളിവുകളും കുടുംബം പോലീസിന് കൈമാറി. വിഷ്ണുവിന്റെ സാമ്പത്തിക ഇടപാടുകൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം. 10,000 രൂപയാണ് ലോൺ ആപ്പ് വഴി വിഷ്ണു വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ മോർഫ് ചെയ്ത ചിത്രങ്ങളടക്കം കാണിച്ച് ലോൺ ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണിപ്പെടുത്തിയെന്നും കുടുംബത്തിന്റെ പരാതിയിൽ ആരോപിക്കുന്നു. യുവാവിനെ കാണാതായിട്ട് ഒരാഴ്ച പിന്നിടുന്നു. ബാങ്കിലേക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവാവ് പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി. കാസർഗോഡ് ആണ് വിഷ്ണുവിന്റെ അവസാന ടവർ ലൊക്കേഷൻ.
Read Moreകുംഭമേള വൈറൽ താരത്തിന്റെ വിവാഹം: മധ്യപ്രദേശ് പോലീസ് മടങ്ങി
കൊച്ചി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട കേസ് അന്വേഷിക്കാൻ കൊച്ചിയിലെത്തിയ മധ്യപ്രദേശ് പോലീസ് മടങ്ങി. താരത്തെ കണ്ടെത്താനുള്ള അന്വേഷണം മധ്യപ്രദേശ് പോലീസ് തത്കാലത്തേക്ക് അവസാനിപ്പിച്ചെന്നാണ് സൂചന. തൃക്കാക്കരയിലും കാക്കനാടും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കാക്കനാട് എൻജിഒ ക്വാട്ടേഴ്സ് ജംഗ്ഷന് സമീപത്തെ ഫ്ലാറ്റിലും പരിസരപ്രദേശത്തുമടക്കം പരിശോധന നടത്തിയിരുന്നു. പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻഖാന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണനയിലാണന്ന കാര്യം സിറ്റി പോലീസ് കമ്മീഷണർ മധ്യപ്രദേശ് പോലീസിനെ അറിയിച്ചിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട കേസിൽ മേയ് 20 വരെ ഫർമാൻഖാന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിന്റെ പകർപ്പും കൈമാറിയിരുന്നു. ഹൈക്കോടതിയുടെ തുടർനടപടികൾ പരിശോധിച്ച ശേഷമായിരിക്കും സംഘത്തിന്റെ അടുത്ത നീക്കം.
Read Moreആഗോള സൈബർ തട്ടിപ്പുകൾ: പരാതികളിൽ ഇന്ത്യ രണ്ടാമത്; എഫ്ബിഐ റിപ്പോർട്ട് പുറത്ത്
പരവൂർ: ലോകമെമ്പാടുമുള്ള സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള അമേരിക്കൻ ഏജൻസി ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്ബിഐ) 2025-ലെ ഇന്റർനെറ്റ് ക്രൈം റിപ്പോർട്ട് പുറത്തുവന്നു. ഏറ്റവും കൂടുതൽ സൈബർ തട്ടിപ്പ് പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കാനഡയാണ് പട്ടികയിൽ ഒന്നാമത്. 2025ൽ മാത്രം ലോകമെമ്പാടുമുള്ള ഇന്റർനെറ്റ് ക്രൈം കംപ്ലയിന്റ് സെന്ററിൽ പത്തുലക്ഷത്തിലധികം (1,008,597) പരാതികളാണ് ലഭിച്ചത്. ഏകദേശം 20.877 ബില്യൺ ഡോളറിന്റെ സാമ്പത്തിക നഷ്ടം ഇതിലൂടെ സംഭവിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2024നെ അപേക്ഷിച്ച് നഷ്ടത്തിൽ 26 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ആകെ നഷ്ടത്തിന്റെ 85 ശതമാനവും ഇന്റർനെറ്റ് വഴിയുള്ള തട്ടിപ്പുകൾ മൂലമാണ് സംഭവിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പരാതികൾ റിപ്പോർട്ട് ചെയ്ത രാജ്യങ്ങൾ താഴെ പറയുന്നവയാണ്:കാനഡ (7,479 പരാതികൾ), ഇന്ത്യ (5,879 പരാതികൾ), ജപ്പാൻ (5,764 പരാതികൾ), യുണൈറ്റഡ് കിംഗ്ഡം (4,106 പരാതികൾ), ജർമനി (3,056 പരാതികൾ),…
Read Moreമാലിന്യസഞ്ചിയിലെ ബില്ല് ‘പാരയായി’: റെയിൽവേ ട്രാക്കിൽ മാലിന്യം തള്ളിയ പ്രതിയെ ആർപിഎഫ് പിടികൂടി
പരവൂർ: റെയിൽവേ ട്രാക്കിന് സമീപം മാലിന്യം തള്ളിയ പ്രതിയെ സിനിമാ സ്റ്റൈൽ അന്വേഷണത്തിലൂടെ റെയിൽവേ സംരക്ഷണ സേന (ആർപിഎഫ്) പിടികൂടി. മാലിന്യസഞ്ചിയിൽ നിന്ന് ലഭിച്ച ഒരു സഹകരണ സംഘത്തിന്റെ ബില്ലാണ് പ്രതിയെ കണ്ടെത്താൻ നിർണായകമായത്. തിരുവനന്തപുരം സെൻട്രൽ-പേട്ട സ്റ്റേഷനുകൾക്കിടയിലുള്ള റെയിൽവേ ട്രാക്കിലാണ് വലിയ തോതിൽ മാലിന്യം തള്ളിയിരുന്നത്. അന്വേഷണത്തിന് തുമ്പായത് ബില്ല് ട്രാക്ക് പരിപാലന ജീവനക്കാരാണ് ട്രാക്കിനോട് ചേർന്ന് മാലിന്യസഞ്ചികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടെത്തിയത്. ആർപിഎഫ് തിരുവനന്തപുരം സെൻട്രൽ യൂണിറ്റ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം മാലിന്യസഞ്ചികൾ പരിശോധിച്ചപ്പോഴാണ് ഒരു സഹകരണ സംഘം നൽകിയ ബില്ല് ലഭിച്ചത്. ഇതു പിന്തുടർന്ന് നടത്തിയ അന്വേഷണത്തിൽ സമീപത്തെ ഒരു വ്യാപാര സ്ഥാപനത്തിൽ നിന്നുള്ളതാണ് ഈ മാലിന്യമെന്ന് കണ്ടെത്തി. പ്രതി കുടുങ്ങിയത് ഇങ്ങനെ സ്ഥാപനത്തിൽ നിന്ന് പഴവർഗങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ കരാറെടുത്ത വ്യക്തിയാണ് അവ പാതയോരത്ത് തള്ളിയതെന്ന്…
Read Moreപ്രതിദിനം അതിർത്തി കടക്കുന്നത് നൂറുകണക്കിന് ലോഡുകൾ: കേരളത്തിന്റെ സ്വന്തം ചക്കയ്ക്ക് വിപണിയിൽ രാജകീയ പരിവേഷം
പരവൂർ: കേരളത്തിലെ പറമ്പുകളിൽ ആർക്കും വേണ്ടാതെ പാഴായിപ്പോയിരുന്ന ചക്കയ്ക്ക് ഇപ്പോൾ വിപണിയിൽ പൊന്നുംവില. ഓരോ ദിവസവും നൂറുകണക്കിന് ലോഡ് ചക്കയാണ് കേരളത്തിന്റെ അതിർത്തി കടന്ന് ഉത്തരേന്ത്യയിലേക്കും വിദേശ രാജ്യങ്ങളിലേക്കും പോകുന്നത്. വിദേശത്ത് ചക്ക ഉൽപ്പന്നങ്ങൾക്ക് ഡിമാൻഡ് വർധിച്ചതും ഭക്ഷ്യസംസ്കരണ മേഖലയിൽ ചക്കയുടെ ഉപയോഗം കൂടിയതുമാണ് ഈ മാറ്റത്തിന് പ്രധാന കാരണം. ജനുവരി മുതൽ തന്നെ ചക്ക ശേഖരിക്കുന്ന സംഘങ്ങൾ സജീവമാകാറുണ്ട്. മൂപ്പെത്താത്ത ഇടിയൻ ചക്കയ്ക്കാണ് ഉത്തരേന്ത്യൻ വിപണിയിൽ പ്രിയമേറെ. കർഷകരിൽ നിന്ന് കിലോയ്ക്ക് എട്ടു മുതൽ 12 രൂപ വരെ നൽകി ശേഖരിക്കുന്ന ഇടിയൻ ചക്ക മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ എത്തുമ്പോൾ കിലോയ്ക്ക് 60 രൂപ വരെയായി ഉയരുന്നു. ഗൾഫ് രാജ്യങ്ങളിലേയ്ക്കും വൻതോതിൽ ചക്ക കയറ്റുമതി ചെയ്യുന്നുണ്ട്. ചക്കയിൽ നിന്ന് ബിസ്കറ്റ്, ഐസ്ക്രീം, ഹൽവ, ജാം തുടങ്ങിയ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കുന്ന യൂണിറ്റുകൾ വർധിച്ചതോടെ കൂഴച്ചക്കയ്ക്കും ഇപ്പോൾ…
Read Moreനിതിൻ രാജിന്റെ മരണം: ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പ് നടത്തിപ്പുകാർ പിടിയിൽ. കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസാണ് പ്രതികളെ പിടികൂടിയത്. നോയിഡയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഖാസിയാബാദ് സ്വദേശി ഋഷികേഷ് തിവാരി, ഉത്തർപ്രദേശ് സ്വദേശി പ്രശാന്ത് ഖേവൽ, ഫരിദാബാദ് സ്വദേശി പ്രകാശ് ജയ് എന്നിവരാണ് പിടിയിലായത്. മരണത്തിൽ ഇൻസ്റ്റാ പേ ലോൺ ആപ്പിനെതിരെ നേരത്തെ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. നിതിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു എന്നുമാണ് എഫ്ഐആറിൽ പറയുന്നത്. അതേസമയം, നിതിൻ രാജ് മരിക്കുന്നതിന്റെ തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രിൻസിപ്പാളിന്റെ മുറിയിൽ വച്ച് നിതിന്റെ ഫോൺ അധ്യാപകർ പരിശോധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രിൻസിപ്പാളും മൂന്ന് അധ്യാപകരുമാണ് മുറിയിലുണ്ടായിരുന്നത്. നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ അധ്യാപകർ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ഡോക്ടർമാരായ റാം, സംഗീത…
Read Moreഎറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ പാതിരാത്രി വയോധികയെ തനിച്ച് കണ്ടെത്തിയ സംഭവം: മകനെത്തി കൂട്ടിക്കൊണ്ടുപോയി; അമ്മ പെൻഷൻ വാങ്ങാൻപോയതായിരുന്നെന്ന് മകൻ
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. ഇന്നലെ വൈകുന്നേരത്തോടെയാണ് തോട്ടപ്പള്ളി സ്വദേശിനിയായ കമലാക്ഷിയെ ബസ്റ്റാന്‍ഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിനൊപ്പം ആണ് കമലാക്ഷി ബസ്റ്റാന്‍ഡില്‍ എത്തിയതെന്നാണ് മകന് പോലീസിനെ അറിയിച്ചത്. ഓര്‍മക്കുറവിന്റെ പ്രശ്നങ്ങള്‍ നേരിടുന്ന ആളാണ് കമലാക്ഷി. ഇന്നലെ രാവിലെ മുതല്‍ രാത്രി വരെ ബസ് സ്റ്റാന്‍ഡില്‍ കമലാക്ഷി ഒറ്റയ്ക്കിരുന്നു. രാത്രിയോടെയാണ് ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. ആദ്യം കെഎസ്ആര്‍ടിസി ജീവനക്കാരും പിന്നീട് പോലീസും കമലാക്ഷിയോട് സംസാരിച്ചു. തനിക്ക് ഓര്‍മക്കുറവുണ്ടെന്നും കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ തന്നെ ഉപേക്ഷിച്ചതാണെന്നുമാണ് വയോധിക പോലീസിനോട് പറഞ്ഞത്. ഇവരെ പോലീസ് പിന്നീട് സുരക്ഷാ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഈ സംഭവം വാര്‍ത്തയായത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് മകന് പോലീസിനെ സമീപിച്ചത്. മാതാപിതാക്കള്‍ പെന്ഷന് വാങ്ങാനായി എറണാകുളത്ത് എത്തിയതാണെന്നും അമ്മയെ ഉപേക്ഷിച്ചതല്ലെന്നും മകന് അറിയിച്ചു.
Read More