ബംഗളൂരു: അംബേദ്കർ ജയന്തി ഘോഷയാത്രയിലേക്ക് കാർ പാഞ്ഞു കയറി ഏഴുവയസുകാരിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. കർണാടകയിലെ ചിക്കമഗളുരുവിലാണ് സംഭവം. കാർ ഡ്രൈവർ മദ്യപിച്ചിരുന്നതാണ് അപകടകാരണമെന്ന് പോലീസ് പറയുന്നു. നാട്ടുകാർ ഇയാളെ പിടികൂടി തടഞ്ഞുവച്ചു. ഇയാൾക്കൊപ്പമുണ്ടായിരുന്ന യാത്രികൻ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റവരെ ഹാസനിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. അപകടത്തെത്തുടർന്ന് ജില്ലാ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധം നടത്തി.
Read MoreCategory: Top News
നിതിന്റെ മരണം: കോളജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി ഗവർണർ
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണത്തിൽ നടപടിയുമായി ഗവർണർ രാജേന്ദ്ര അർലേക്കർ. കോളജ് അധികൃതർക്കെതിരേ കർശന നടപടിയെടുക്കാൻ ആരോഗ്യ സർവകലാശാല വിസി മോഹനൻ കുന്നുമ്മലിന് ഗവർണർ നിർദേശം നൽകി. നേരത്തെ, വിസി ഗവർണറുമായി കൂടിക്കാഴ്ച നടത്തുകയും പ്രാഥമിക റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ സർവകലാശാല ഗവേർണിംഗ് കൗൺസിൽ അംഗം മേജർ ജനറൽ അജിത് നീലകണ്ഠന്റെ നേതൃത്വത്തിലുള്ള അന്വേഷണസമിതി വ്യാഴാഴ്ച കോളജിൽ തെളിവെടുപ്പ് നടത്തും. വിദ്യാർഥികളുടെ മൊഴി എടുക്കും. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജിനെ വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽ നിന്ന് വീണ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിതിൻ ജീവനൊടുക്കില്ലെന്നും കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നും കുടുംബം പരാതി ഉന്നയിച്ചിരുന്നു. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ.…
Read Moreബാങ്കിംഗ് ഇനി വാട്സ് ആപ്പിലും: അക്കൗണ്ട് ബാലൻസും, മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നതുൾപ്പെടെ പത്തോളം സേവനങ്ങൾ; വിരൽത്തുമ്പിൽ സുരക്ഷിതമായ സേവനവുമായി എസ്ബിഐ
പരവൂർ: ഡിജിറ്റൽ ബാങ്കിംഗ് രംഗത്ത് പുതിയ മുന്നേറ്റവുമായി രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾക്ക് ബാങ്ക് ശാഖകളിലോ എടിഎമ്മിലോ പോകാതെ തന്നെ ബാങ്കിംഗ് ഇടപാടുകൾ നടത്താനായി വാട്ട്സ്ആപ്പ് ബാങ്കിംഗ് സേവനം വിപുലീകരിച്ചു. അക്കൗണ്ട് ബാലൻസ് പരിശോധിക്കുന്നത് മുതൽ മിനി സ്റ്റേറ്റ്മെന്റ് എടുക്കുന്നത് വരെയുള്ള പത്തോളം സേവനങ്ങളാണ് വാട്ട്സ്ആപ്പ് വഴി ലഭ്യമാകുക. രജിസ്റ്റർ ചെയ്യുന്ന വിധംഎസ്.ബി.ഐ വാട്ട്സ്ആപ്പ് ബാങ്കിംഗ് ഉപയോഗിക്കുന്നതിന് ബാങ്കിൽ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് ഒരു എസ്എംഎസ് അയച്ച് സേവനം ആക്ടിവേറ്റ് ചെയ്യാം. ഇതിനായി ‘WAREG Account Number’ എന്ന് ടൈപ്പ് ചെയ്ത് +91 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കണം. ഉദാഹരണത്തിന് അക്കൗണ്ട് നമ്പർ 123456789 ആണെങ്കിൽ, WAREG 123456789 എന്നാണ് സന്ദേശം അയക്കേണ്ടത്. രജിസ്ട്രേഷൻ പൂർത്തിയായാൽ ബാങ്കിൽ നിന്ന് സ്ഥിരീകരണ സന്ദേശം ലഭിക്കും. സേവനങ്ങൾ…
Read Moreലഹരി നൽകി മയക്കിയ ശേഷം ലൈംഗീകാതിക്രമം; യുവാവിന് 27 വർഷം തടവും പിഴയും; 22 കാരനായ യുവാവിന്റെ പേരിൽ അഞ്ചോളം കേസുകൾ
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിക്ക് ലഹരി നല്കിയ മയക്കിയശേഷം ലൈംഗീകാതിക്രമം നടത്തിയ കേസില്‍ പ്രതിക്ക് തടവും പിഴയും. തൃക്കൈപ്പറ്റ നെല്ലിമാളം കല്ലറ വീട്ടില്‍ മിഥുന് ദാസ് (22)നെയാണ് കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജ് കെ. കൃഷ്ണകുമാര്‍ 27 വര്‍ഷവും ഒൻപത് മാസവും തടവിനും 77000 രൂപ പിഴയും ശിക്ഷിച്ചത്. 2022 ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇയാള്‍ കുട്ടി താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ചു കയറി ലഹരി കലര്‍ത്തിയ സിഗരറ്റ് വലിപ്പിച്ച് മയക്കിയ ശേഷം കുട്ടിക്കെതിരെ ലൈഗീകാതിക്രമം നടത്തുകയായിരുന്നു. പ്രതി കല്‍പ്പറ്റ, ബത്തേരി, ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര സ്റ്റേഷനുകളിലായി അഞ്ച് കേസുകളില്‍ പ്രതിയാണ്.
Read More‘സ്വർണ്ണക്കള്ളൻ’… ആ കുറിപ്പ് സിപിഎം പ്രവർത്തകർക്ക് മാനസിക വിഷമമുണ്ടാക്കി; ബോധപൂർവം പ്രകോപനം സൃഷ്ടിക്കൽ; 19-കാരനെതിരെ കേസെടുത്ത് പോലീസ്
കണ്ണൂർ: പിണറായി വിജയന്റെ ചിത്രത്തോടൊപ്പം അധിക്ഷേപകരമായ അടിക്കുറിപ്പ് ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കൽ. 19-കാരനെതിരെ പോലീസ് കേസെടുത്തു. ‘പ്രിയദർശിനി ഓലായിക്കര’ എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ മുഖ്യമന്ത്രിയുടെ ഫോട്ടോയ്ക്ക് ‘സ്വർണ്ണക്കള്ളൻ’ എന്ന അടിക്കുറിപ്പ് നൽകി പ്രചരിപ്പിച്ചതിനാണ് നടപടി. കണ്ണൂർ സൈബർ പോലീസാണ് 19 വയസ്സുകാരനായ അനുനന്ദിനെതിരെ കേസെടുത്തത്. മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്താനും മനഃപൂർവം ലഹളയുണ്ടാക്കാനും ശ്രമിച്ചു എന്ന് എഫ്ഐആറിൽ പറയുന്നു. പിണറായി സ്വദേശിയായ സുധീർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നടപടി. പ്രസ്തുത പോസ്റ്റ് പരാതിക്കാരനും സിപിഎം പ്രവർത്തകർക്കും വലിയ രീതിയിലുള്ള മാനസിക വിഷമമുണ്ടാക്കിയെന്നും ബോധപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് പ്രതി ശ്രമിച്ചതെന്നും എഫ്.ഐ.ആറിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Read Moreനിറത്തിന്റെ പേരിൽ ബോഡി ഷെയിമിംഗ്; ആൺകുട്ടികളെക്കൊണ്ട് പെൺകുട്ടികളെ തല്ലിക്കും,കോളജില്‍ സ്റ്റാഫ് റാഗിംഗ്; ഡോ. റാമിനെതിരേ വിദ്യാർഥികൾ
കണ്ണൂർ: അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ. റാമിനെതിരേ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ. ഡോ. റാം ബോഡി ഷെയ്മിംഗ് നടത്തുന്നത് പതിവെന്നു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർ മാധ്യമങ്ങളുടെ മുന്നിൽ വെളിപ്പെടുത്തി. ഇയാൾക്കെതിരേ രക്ഷിതാക്കളും രംഗത്തുവന്നിട്ടുണ്ട്. കോളജില്‍ സ്റ്റാഫ് റാഗിംഗ് ഉണ്ടെന്നും നിറത്തിന്റെ പേരിലടക്കം കടുത്ത ബോഡി ഷെയിമിംഗ് റാം നടത്തിയിട്ടുണ്ടെന്നും വിദ്യാർഥികള്‍ ആരോപിച്ചു. പലതവണ കോളജിൽ പരാതി എഴുതി നല്‍കിയെങ്കിലും ഫയലില്‍ സ്വീകരിച്ചില്ല. ബ്ലാക്കി, വൈറ്റി, കോക്രോച്ച്, സ്കിന്നി, ആർ യു എ കാൻസർ പേഷ്യന്റ് എന്നുവരെ വിളിക്കാറുണ്ട്. നിറം പറഞ്ഞ് അധിക്ഷേപിക്കുന്നതായി ഡീനിനു പരാതി നൽകിയിട്ടുണ്ട്. അതിന്റെ വിവരങ്ങൾ പോലും അറിയില്ലെന്നു വിദ്യാർഥിനി പറഞ്ഞു. ആൺകുട്ടികളെ അധ്യാപകൻ ഉപദ്രവിക്കാറുണ്ടെന്നും വിദ്യാർഥിനി പറഞ്ഞു. പെൺകുട്ടികളെ തല്ലാൻ ആൺകുട്ടികൾക്കു നിർദേശം നൽകും. തിരിച്ച് പ്രതികരിക്കാൻ കഴിയില്ല. തല്ലാൻ വരുന്ന ആൺകുട്ടിക്കും…
Read Moreഹൈന്ദവാചാരപ്രകാരമുളള വിവാഹം; വധുവിന്റെ കൈ വരന് പിടിച്ചു നൽകി ഫാ. റോയി മാത്യു വടക്കേൽ; പൗരോഹിത്യ ജീവിതത്തിലെ സംതൃപ്തി നൽകിയ നിമിഷം
മുണ്ടക്കയം: ഹൈന്ദവാചാരപ്രകാരം നടന്ന വിവാഹത്തിൽ വധുവിന്റെ കൈ പിടിച്ച് വരന് നൽകി വൈദികൻ. തന്റെ തണലിൽ വളർന്ന പാർവതിയെയാണ് വൈദികൻ വിവാഹവേദിയിൽവച്ച് കൈ പിടിച്ച് വരനെ ഏൽപ്പിച്ചത്. ഓർഫനേജ് കൺട്രോൾ ബോർഡംഗം കൂടിയായ ഫാ. റോയി മാത്യു വടക്കേലാണ് മാതൃകയായി മാറിയ വൈദികൻ. മുണ്ടക്കയം വണ്ടൻപതാൽ ബെത്ലഹേം ആശ്രമത്തിൽ ഒരു വയസുള്ളപ്പോഴാണ് പാർവതി എത്തുന്നത്. അന്നുമുതൽ പിതാവിന്റെ സ്ഥാനത്തായിരുന്നു അവൾക്ക് ഫാ. റോയി മാത്യു വടക്കേൽ. ശ്രീക്കുട്ടി എന്നായിരുന്നു അവളെ ഫാ. റോയി വിളിച്ചിരുന്നത്. വിവാഹപ്രായമെത്തിയപ്പോൾ അദ്ദേഹം തന്നെ മുൻകൈയെടുത്ത് വരനെ കണ്ടെത്തുകയായിരുന്നു. അങ്ങനെയാണ് വണ്ടൻപതാൽ സെന്റ് പോൾസ് പളളിയുടെ പാരിഷ്ഹാളിൽ കട്ടപ്പന സ്വദേശി അനന്തു പാർവതിയുടെ കഴുത്തിൽ താലിചാർത്തിയത്. പെൺകുട്ടിയുടെ കൈപിടിച്ച് വരനെ ഏൽപ്പിക്കേണ്ടത് പെൺകുട്ടിയുടെ പിതാവാണ്. ഈ ചുമതലയാണ് സന്തോഷത്തോടെ ഫാ. റോയി ഏറ്റെടുത്തത്. പൗരോഹിത്യ ജീവിതത്തിലെ ഏറ്റവും സംതൃപ്തി നൽകിയ നിമിഷം എന്നാണ്…
Read Moreഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വളയ്ക്കും; പിന്നീട് ഇവരെ കൊന്ന് സ്വർണങ്ങൾ മോഷ്ടിച്ചു മുങ്ങും; കേരളം ഉൾപ്പടെ തേടിയ സീരിയൽ കില്ലർ പിടിയിൽ
അമരാവതി: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ വശത്താക്കിയ ശേഷം കൊലപ്പെടുത്തി മോഷണം നടത്തിവന്ന സീരിയൽ കില്ലർ അറസ്റ്റിൽ. ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ നിന്നും വിശ്വനാഥ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ സഹായി രാജമ്മയും പിടിയിലായി. 21 കേസുകളിൽ ഇയാൾ പ്രതിയാണ്. പോലീസിൽ നിന്നും രക്ഷപെടാൻ ഇയാൾ ഇടയ്ക്കിടെ പേര് മാറ്റുമായിരുന്നു. കർണാടക, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ പോലീസിന്റെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിൽ ഇയാളുടെ പേരുണ്ട്. 2024 മുതൽ വ്യാജമേൽവിലാസത്തിൽ ഇയാൾ തിരുപ്പതിയിൽ താമസിച്ചുവരികയായിരുന്നു. രാമചന്ദ്രപുരത്തെ മുനീശ്വരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് വഴിത്തിരിവുണ്ടായത്. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ഇവരെ കൊന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഒന്നിലധികം കേസുകൾക്ക് മുനീശ്വരിയുടെ കൊലപാതകവുമായി സാമ്യമുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇയാൾ പതിവായി ഓട്ടോറിക്ഷയിലാണ് സഞ്ചരിച്ചിരുന്നത്. സിസിടിവിയുടെയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പോലീസ് ഓട്ടോറിക്ഷ കണ്ടെത്തുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാളിൽ…
Read Moreലോണെടുത്തതിന്റെ പേരിൽ മകന് മരിച്ചതെന്ന് വരുത്തി തീർക്കാൻ ശ്രമം; തന്റെ മകനെ കൊലപ്പെടുത്തിയത്; പോലീസ് അന്വേഷണത്തില്‍ നീതി ലഭിക്കില്ലെന്ന് നിധിന്റെ അച്ഛൻ
തിരുവനന്തപുരം: നിധിന്‍രാജിന്റെ മരണത്തില്‍ പോലീസ് നടത്തുന്ന അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് നിധിന്റെ പിതാവ്. ജാതി അധിക്ഷേപത്തില്‍ നിന്നു ശ്രദ്ധ തിരിക്കാനാണ് ലോണ്‍ ആപ്പിനെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നത്. കേസ് അട്ടിമറിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മകന് ലോണ്‍ ആപ്പിലുടെ വായ്പ എടുത്തത് അമ്മയുടെ ചികിത്സയ്ക്ക് വേണ്ടിയാണ്. വായ്പ കൃത്യമായി അടയ്ക്കുന്നുണ്ട്. ലോണെടുത്തതിന്റെ പേരിലാണ് മകന് മരിച്ചതെന്ന് വരുത്താനാണ് പോലീസ് ശ്രമിക്കുന്നത്. ആരെയൊക്കെയൊ രക്ഷിക്കാനാണ് പോലീസിന്റെ ശ്രമമെന്ന് സംശയമുണ്ടെന്നും നിധിന്റെ പിതാവ് പറഞ്ഞു. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്നും പിതാവ് പറഞ്ഞു. കെട്ടിടത്തിന്റെ മുകളിലേക്ക് ഓടിച്ചുകയറ്റി മരണത്തിലേക്ക് തള്ളിവിട്ടെന്നും അദ്ദേഹം പറഞ്ഞു.
Read Moreഈ മഴയ്ക്ക് മുമ്പെങ്കിലും… മറയൂർ ഉന്നതികളിലേക്കുള്ള ഗോത്രവാസികളുടെ പാതയ്ക്ക് രണ്ടു കോടി അനുവദിച്ചിട്ട് രണ്ടര വർഷം; പാലങ്ങൾ ഇനിയും കടലാസിൽ മാത്രം
മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിലെ ഗോത്രവാസികളുടെ ജീവിതപാതയായ ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, പുതുക്കുടി, വെള്ളക്കല്ല്, മുളകാംപെട്ടി, കമ്മാളംകുടി ഉന്നതികളിലേക്കുള്ള റോഡിൽ മൂന്നിടത്തായി തോടുകൾക്കു കുറുകെ രണ്ട് പാലങ്ങളും ഒരു ചപ്പാത്തും നിർമിക്കാൻ 2023ൽ രണ്ടുകോടി രൂപ അനുവദിച്ചിട്ടും, രണ്ടര വർഷം പിന്നിട്ടിട്ടും നിർമാണം ഒരു ചുവടുപോലും മുന്നോട്ട് പോയിട്ടില്ല. അംബേദ്ക്കർ വികസന പദ്ധതിയുടെ ഭാഗമായി ഇരുട്ടളക്കുടി, ഈച്ചാംപെട്ടി, കമ്മാളംകുടി പദ്ധതികളിലായി ഓരോ കോടി രൂപ വീതം അനുവദിച്ചിരുന്നു. 2023 ഡിസംബർ 3ന് എ. രാജ എംഎൽഎ ഈ പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ ഉദ്ഘാടനത്തിനു ശേഷം പുരോഗതി ഒന്നുമില്ല. പുറവയലിൽനിന്ന് 2.4 കിലോമീറ്റർ ദൂരത്തിലുള്ള റോഡിന്റെ ഒരു കിലോമീറ്റർ മാത്രമാണ് കോൺക്രീറ്റ് ചെയ്തത്. 950 മീറ്റർ റോഡ് നിർമാണമുള്ള കമ്മാളംകുടി ഭാഗത്ത് പകുതി മാത്രമാണ് പൂർത്തിയായത്. ബാക്കി റോഡ് നിർമാണവും പാലങ്ങളുടെ നിർമാണവും ആരംഭിക്കാതെ…
Read More