ലക്നോ : ബലാത്സംഗത്തിനിരയായ പതിനൊന്നുകാരി പ്രസവിച്ചു. മാസം തികയാതെ ജനിച്ച കുഞ്ഞ് ഉടൻതന്നെ മരിച്ചു. യുപിയിലെ ബറൈലിയിൽ ആണ് സംഭവം. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത 31കാരനെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു കുട്ടികളുടെ പിതാവായ 31കാരൻ റാഷിദ് ആണ് അറസ്റ്റിലായത്. ഇയാൾ നിരന്തരം കുട്ടിയെ ഭീഷണിപ്പെടുത്തിയും ദൃശ്യങ്ങൾ പകർത്തിയും ബലാത്സംഗത്തിനിരയാക്കി. പുറത്ത് പറഞ്ഞാൽ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. അതേസമയം, കുട്ടി ഗർഭിണിയായ വിവരം വീട്ടുകാർ അറിഞ്ഞിരുന്നില്ല. കലശലായ വയറുവേദനയെതുടർന്നു കുട്ടിയെ വ്യാഴാഴ്ച ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന വിവരം അറിഞ്ഞത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
Read MoreCategory: Top News
ഇനി വരുന്നത് മഴക്കാലം… ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ; ചൊവ്വാഴ്ച മുതല്‍ കാലവര്‍ഷം ശക്തമാകും
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ദുര്‍ബലമായിരിക്കുന്ന കാലവര്‍ഷം ചൊവ്വാഴ്ചയോടെ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. വരുംദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
Read Moreധർമസ്ഥല കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ്: കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാൻ നിർദേശം
മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യംചെയ്യലിന് ഹാജരാകാൻ കോഴിക്കോട്ടെ ലോറി ഉടമയും യുട്യൂബറുമായ മനാഫിന് നോട്ടീസ് നൽകി. കേസുമായി ബന്ധപ്പെട്ട് കൈയിലുള്ള തെളിവുകളും ഡിജിറ്റല്‍ രേഖകളും ഹാജരാക്കാനാണ് നിർദേശം. ഹാജരായില്ലെങ്കില്‍ തുടര്‍ നടപടികൾ സ്വീകരിക്കുമെന്നും നോട്ടീസില്‍ വ്യക്തമാക്കി. ധര്‍മസ്ഥലയിൽ നടന്നതായി ആരോപിക്കപ്പെട്ട ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ മനാഫ് തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു. ധർമസ്ഥല ആക്ഷൻ കമ്മിറ്റി ഭാരവാഹിയും മലയാളിയുമായ ടി.ജയന്തിനൊപ്പം നിരവധി ചാനൽ ചർച്ചകളിലും മനാഫ് സജീവമായിരുന്നു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ, ടി.ജയന്ത്, യുട്യൂബർ സമീർ എന്നിവരുടെ നേതൃത്വത്തിൽ നാളുകളായി നടന്ന ഗൂഢാലോചനകൾക്കും മുന്നൊരുക്കങ്ങൾക്കും ശേഷമാണ് ഇപ്പോൾ അറസ്റ്റിലായ സി.എൻ.ചിന്നയ്യയേയും അന്വേഷണപരിധിയിലുള്ള സുജാത ഭട്ടിനെയും വിവാദ വെളിപ്പെടുത്തലുകളുമായി രംഗത്തിറക്കിയതെന്നാണ് ആരോപണം. മനാഫിനും ഇവരുമായി ബന്ധമുണ്ടായിട്ടുണ്ടോ എന്ന കാര്യമാണ്അന്വേഷിക്കുന്നത്.
Read Moreഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; ഒരു മാസത്തിനിടെ സംഭവിക്കുന്ന നാലാമത്തെ മരണം
കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി രതീഷാണ് മരിച്ചത്. കഴിഞ്ഞ കുറേ നാളുകളായി രതീഷ് ചികിത്സയിലായിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇയാള്‍ക്ക് ശ്രവ പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്ക ജ്വരമാണെന്ന് സ്ഥിരീകരിച്ചത്. തീവ്രപരിചരണത്തിലായിരുന്ന ഇയാളെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു. ഒരു മാസത്തിനിടെ അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് സംഭവിക്കുന്ന നാലാമത്തെ മരണമാണിത്. താമരശേരി കോരങ്ങാട് സ്വദേശിയായ ഒമ്പത് വയസുകാരി, ഓഗസ്റ്റ് 31ന് മരിച്ച ഓമശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞ്, മലപ്പുറം സ്വദേശിയായ യുവതി എന്നിവര്‍ക്ക് പിന്നാലെയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ യുവാവിന്റെ മരണം.
Read Moreദേ മുഖ്യമന്ത്രി ആകാശത്ത്! ഞെട്ടിത്തരിച്ച് തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഡ്രോൺ ഷോ
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ഓണാഘോഷങ്ങളിൽ വിസ്മയം തീർത്ത് ഡ്രോൺ പ്രദർശനം. 700ലധികം ഡ്രോണുകളുമായി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന പ്രദർശനം രണ്ട് ദിവസം കൂടി തുടരും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിന് മുകളിലായി 250 അടി ഉയരത്തില്‍ രാത്രി 8.45 മുതല്‍ 9.15 വരെയാണ് ലൈറ്റ് ഷോ നടക്കുന്നത്. തിരുവോണരാത്രിയിലെ പ്രദർശനം കാണാൻ മന്ത്രിമാരായ മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും നേരെത്തെ തന്നെയെത്തി. കളരിപയറ്റ് ചെണ്ട മാവേലി ഓണസദ്യ ഇങ്ങനെ പോകുന്നു ഡ്രോൺ കാഴ്ചകൾ. ഡ്രോൺ പ്രദർശനം കാണികൾക്ക് പുതിയ അനുഭവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖവും പ്രദർശനത്തിൽ ഉൾപെടുത്തിയിരുന്നു. ആദ്യമായാണ് തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് കേരള ടൂറിസത്തിന്റെ നേതൃത്വത്തില്‍ ഇത്തരമൊരു ലൈറ്റ് ഷോ സംഘടിപ്പിക്കുന്നത്. വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി ഡ്രോൺ പ്രദർശനം നടത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.
Read Moreഓണക്കാലത്ത് മദ്യം മാത്രമല്ല കുടിച്ചു തീർത്തത് പാലും; സര്‍വകാല റിക്കാര്‍ഡിട്ട് മില്‍മ
തിരുവനന്തപുരം: ഓണക്കാലത്ത് കുടിച്ചു തീർത്ത പാലിന് കണക്കില്ല. ഓണക്കാലത്ത് മദ്യവില്പനയില് മാത്രമല്ല പാല്‍വില്‍പനയിലും റിക്കാര്‍ഡ്. ഉത്രാട ദിനത്തില്‍ മാത്രം വിറ്റുപോയത് 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ്. മില്‍മയുടെ പാൽ മാത്രമല്ല തൈര് വിൽപനയും പൊടിപൊടിച്ചു. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാല് 3,97,672 കിലോ തൈരും മില്‍മ വിറ്റതായാണ് പുറത്തുവന്ന കണക്കുകള്‍. കഴിഞ്ഞവര്‍ഷം ഓണക്കാലത്ത് പാലിന്റെ വില്പന 37,00,209 ലിറ്ററും തൈര് 3,91, 923 കിലോയുമായിരുന്നു. ഓണത്തിന് മുമ്പുള്ള ആറ് ദിവസങ്ങളില്‍ സഹകരണസംഘം വഴി 1,19,58,751 ലിറ്റര്‍ പാലാണ് വിറ്റുപോയത്. 14,58,278 ലക്ഷം കിലോ തൈരും ഈ ദിവസങ്ങളില്‍ വില്‍പ്പന നടത്തിയതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
Read Moreഓണക്കാല റിക്കാർഡിട്ട് ബെവ്കോ; ഉത്രാടദിനത്തിൽ മാത്രം വിറ്റഴിച്ചത് 137 കോടിയുടെ മദ്യം; ആറ് ഔട്ട്ലെറ്റുകളിൽ ഒരുകോടിക്ക് മുകളിൽ വിൽപന; ഒന്നും രണ്ടും സ്ഥാനം വിട്ടുകൊടുക്കാതെ കൊല്ലം ജില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാല മദ്യവിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ റിക്കാർഡിനെ പിൻതള്ളി പുതിയ റിക്കാർഡിട്ട് ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. ഉത്രാടദിനം മാത്രം 137 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു. ആറ് ഔട്ട്ലെറ്റുകളിലാണ് ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന നടന്നത്. ഉത്രാടദിന വില്പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലെറ്റാണ് മുന്നിൽ. 1.46 കോടി രൂപയുടെ മദ്യമാണ് ഇവിടെ മാറ്റം വിറ്റഴിച്ചത്. കൊല്ലം ജില്ലയിലെ തന്നെ ആശ്രാമം ഔട്ട്ലെറ്റാണ് രണ്ടാം സ്ഥാനത്ത്. 1.24 കോടി രൂപയുടെ മദ്യ വില്പനയാണ് ഇവിടെ മാത്രം നടന്നത്. മലപ്പുറം ജില്ലയിലെ എടപ്പാൾ ഔട്ട്ലെറ്റ് (1.11 കോടി), തൃശൂർ ജില്ലയിലെ ചാലക്കുടി ഔട്ട്ലൈറ്റ് (1.07 കോടി), ഇരിങ്ങാലക്കുട…
Read Moreതൃശൂരിലെ കസ്റ്റഡി മർദനത്തിൽ കർശന നടപടി ഉറപ്പ്; . മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണം; പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണമെന്ന് ഡിജിപി
തിരുവനന്തപുരം: തൃശൂർ കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ പൊലീസുകാർ മർദിച്ച സംഭവത്തിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ. കസ്റ്റഡി മർദനം ഒരു കാരണവശാലും അനുവദിക്കില്ലെന്നും സംഭവത്തിൽ കർശന നടപടി ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദൃശ്യങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ കർശന പരിശോധന നടത്തും. വീഴ്ചയുണ്ടായാൽ കടുത്ത നടപടിയെടുക്കും. പോലീസ് സ്റ്റേഷനിൽ നല്ല സമീപനം ഉണ്ടാകണം. മൃദുഭാവേ ദൃഢ കൃത്യ എന്ന ആപ്തവാക്യം സൂക്ഷിക്കണമെന്നും ഡിജിപി . കസ്റ്റഡി മർദനം സംബന്ധിച്ച് തൃശൂർ ഡിഐജി ഹരിശങ്കർ ഡിജിപിക്കു റിപ്പോർട്ട് നൽകിയിരുന്നു. ക്രൂരമർദനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു നടപടി. പരാതി ഉയർന്ന അന്നു തന്നെ നടപടിയെടുത്തെന്നും കോടതി ഉത്തരവ് വന്ന ശേഷം തുടർനടപടി ആകാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
Read Moreഇന്ന് പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം… പൂക്കളമിടാം അണിഞ്ഞൊരുങ്ങാം… ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദം
കോട്ടയം: ഇന്ന് ഏവര്‍ക്കും പൊന്നിന് ചിങ്ങമാസത്തിലെ തിരുവോണം. ഓണപ്പുടവയണി ഞ്ഞും ഊഞ്ഞാലാടിയും അത്തപ്പൂക്കളമിട്ടും നാടും നഗരവും മാവേലിത്തമ്പുരാനെ സ്മരിച്ച് പൊന്നോണത്തെ വരവേല്‍ക്കും. വീട്ടുകാരൊന്നാകെ സ്നേഹക്കൂട്ടായ്മയില്‍ പൊന്നോണസദ്യ ഒരുക്കും. തുമ്പപ്പൂച്ചോറും പത്തിരുപതുകൂട്ടം രുചിക്കറികളും പഴവും പായസവും തൂശനിലയില്‍ വിളമ്പിയുണ്ണുന്നതിന്റെ കേരളത്തനിമ ഒന്നു വേറെയാണ്. നാട്ടിലും വീട്ടിലും പൂക്കള്‍ കുറഞ്ഞതോടെ കടകമ്പോളങ്ങളില്നിന്ന് ബന്തിയും ജമന്തിയും വാടാമുല്ലയും വാങ്ങിവേണം മനോഹരമായ പൂക്കളമൊരുക്കാന്. കുളിച്ചൊരുങ്ങി കസവ് നെയ്ത മുണ്ടും സാരിയും അണിയുമ്പോഴാണ് ഓണപ്രഭയുടെ പ്രതീതിയുണ്ടാകുക. അടുക്കളവട്ടത്തില്‍ ചിരിവര്ത്തമാനങ്ങളുമായിരുന്നാണ് അരിഞ്ഞും അരച്ചും പെറുക്കിയും ഓണസദ്യ ഒരുക്കുക. പ്രായഭേദമെന്യേ ഒരുമിച്ചിരുന്നുള്ള ഓണസദ്യ ഒരുമയുടെയും സ്നേഹത്തിന്റെയും രുചിഭേദമാണ്. ഉപ്പേരിയും ശര്‍ക്കരവരട്ടിയും പപ്പടവും പായസവും തിരുവോണത്തിന്റെ കേരളരുചിയാണ്.
Read Moreഫോർ ദ പീപ്പിൾ… കറുകച്ചാല്‍ ടൗണില്‍ ഗതാഗതം നിയന്ത്രിച്ചു താരമായത് ചന്പക്കര സ്വദേശി സുരേഷ്; നഗരം ഗതാഗതക്കുരുക്കിൽ വീട്ടുമുട്ടിയപ്പോൾ പോലീസുകാർക്ക് ഓണാഘോഷം
കറുകച്ചാല്‍: ഓണത്തിരക്കിൽ ആകെ കുരുങ്ങിയ കറുകച്ചാൽ ടൗണിൽ പോലീസ് എത്താതിരുന്നതോടെ ഗതാഗതം നിയന്ത്രിച്ചു വാർത്തകളിൽ നിറഞ്ഞ അജ്ഞാത യുവാവ് ചന്പക്കര സ്വദേശി സുരേഷ് ആണെന്നു തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസമാണ് കറുകച്ചാൽ ടൗൺ വൻ ഗതാഗതക്കുരുക്കിൽ വലഞ്ഞത്. വ്യാപാരികളും നാട്ടുകാരും പോലീസിനെ അറിയിച്ചെങ്കിലും ആരും എത്തിയില്ല. ഇതോടെ വഴിയാത്രക്കാരനായി കടന്നുപോയ സുരേഷ് ഗതാഗത നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. കറുകച്ചാല്‍ സെന്‍ട്രല്‍ ജംഗ്ഷനിലാണ് ഗതാഗതക്കുരുക്ക് രൂക്ഷം. ഷര്‍ട്ടും കൈലിയും ധരിച്ച് മണിക്കൂറുകളോളം ഗതാഗതം നിയന്ത്രിച്ച അദ്ദേഹത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലാണ്. സുരേഷിന്റെ മാതൃകാപരമായ പ്രവൃത്തിയില്‍ നാട്ടുകാര്‍ അഭിനന്ദിക്കുകയും നോട്ടുമാല ചാര്‍ത്തുകയും ചെയ്തിരുന്നു. മൂന്നു റോഡുകള്‍ വന്നു സംഗമിക്കുന്ന കറുകച്ചാല്‍ ടൗണില്‍ത്തന്നെയാണ് പോലീസ് സ്റ്റേഷനും. പോലീസ് സ്റ്റേഷനില്‍ ഓണാഘോഷമായിരുന്നെന്നും അതാണ് പോലീസുകാർ ഗതാഗതപ്രശ്നം കണ്ടില്ലെന്നു നടിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
Read More