“എന്‍റെ വോട്ട് എന്‍റെ അഭിമാനം’…പക്ഷേ ചെയ്ത ജോലിക്ക് കൂലി കിട്ടിയില്ലെങ്കിൽ കുടുംബം പട്ടിണിയാകും സാറേ; പ്രതിഫലം ലഭിക്കാതെ ബിഎല്‍ഒമാര്‍

കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞിട്ടും ബൂത്ത് ലെവല്‍ ഓഫീസര്‍മാരായി പ്രവര്‍ത്തിച്ചവര്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നു പരാതി. വോട്ടെടുപ്പിന്‍റെ തലേന്ന് “എന്‍റെ വോട്ട് എന്‍റെ അഭിമാനം’ എന്ന സ്ലോഗന്‍ പതിച്ച ഒരു കുട മാത്രമാണ് നല്‍കിയത്. വോട്ടെടുപ്പുദിവസം സഹായകേന്ദ്രം ഒരുക്കി പ്രവര്‍ത്തിച്ചതിനു 900 രൂപയാണ് ലഭിക്കുക. ഇത് കോട്ടയം താലൂക്കിലെ ബിഎല്‍ഒമാര്‍ക്കു ലഭിച്ചിട്ടില്ല. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിലര്‍ക്ക് പ്രതിഫലം ലഭിച്ചിട്ടുണ്ട്. വീട്ടില്‍ വോട്ടു ചെയ്യുന്നവര്‍ക്കായി പോളിംഗ് സംഘത്തോടൊപ്പം പോയതിനു പ്രതിദിനം നല്‍കേണ്ട 650 രൂപ, വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്യാന്‍ പോയതിനു പ്രതിദിനം ലഭിക്കേണ്ട 600 രൂപ എന്നിവയും ഇതുവരെ വിതരണം ചെയ്തിട്ടില്ല. തെരഞ്ഞെടുപ്പിനു മുമ്പ് നാലു മാസം നീണ്ടുനിന്ന സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ക്കായി ആദ്യ ഗഡുവായി ലഭിക്കേണ്ട 2000 രൂപയും മിക്ക ബിഎല്‍ഒമാര്‍ക്കും ലഭിച്ചിട്ടില്ല. ബീഹാറിലും മറ്റും 6000 രൂപ എസ്‌ഐആറിനു പ്രതിഫലം നല്‍കിയപ്പോള്‍ ജില്ലയിലെ…

Read More

മദ്യപിച്ചെത്തി ഭാര്യയെ നിരന്തരം മർദിക്കുന്ന ഭർത്താവ്; മരുമകനെ വെട്ടി വീഴ്ത്തി പിതാവ്; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

തിരുവനന്തപുരം: മദ്യപിച്ചെത്തി പതിവായി മകളെ മർദിക്കുന്ന മരുമകനെ വെട്ടി വീഴ്ത്തി പിതാവ് . പത്തുകാണി കടയാറവീട്ടില്‍ മോജോയ്ക്ക് ആണ് വെട്ടേറ്റത്. കൂട്ടപ്പു ചരുവിള സോജീ ഭാവനില്‍ ടി. ദാസ്(61)ആണ് മരുമകനെ ആക്രമിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മോജോയെ കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി ആയിരുന്നു സംഭവം. പതിവായി മകളെ മർദിക്കുന്ന മോജോയെ ദാസ് പലതവണ താക്കീത് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയും മദ്യലഹരിയില്‍ മോജോ ഭാര്യയെ ആക്രമിച്ചിരുന്നു. ഇതോടെയാണ് ദാസ് ഇടപെടുന്നത്. മദ്യലഹരിയിലായിരുന്ന മോജോയെ ദാസ് വെട്ടിവീഴ്ത്തുകയായിരുന്നു. മകളുടെ നിലവിളി കേട്ട് പ്രദേശവാസികള്‍ ഓടി കൂടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച ദാസിനെ വെള്ളറട പോലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തില്‍ വീഴ്ച വന്നിട്ടില്ല: ആധാർ കാർഡ് ഒറിജിനലെന്ന് പോലീസ് റിപ്പോർട്ട്

തിരുവനന്തപുരം: കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹത്തില്‍ യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്. വിവാഹത്തിനു മുൻപ് പെൺകുട്ടി ഹാജരാക്കിയ ആധാർ കാർഡ് ഒറിജിനൽ ആണെന്നും യുഐഡിഎഐ സൈറ്റിൽ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഡിജിപിക്ക്‌ കൈമാറിയ റിപ്പോർട്ടില്‍ പറയുന്നു. ഇതേ ആധാർ നമ്പർ തന്നെയാണ് ജനന സർട്ടിഫിക്കറ്റിലും ഉള്ളത്. എന്നാൽ ജനന സർട്ടിഫിക്കറ്റ് സ്ഥിരീകരിക്കാന്‍ സംവിധാനമില്ലെന്നും റിപ്പോർട്ടില്‍ വിശദീകരിക്കുന്നു. വിവാഹസമയത്ത് പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവർഗ കമ്മീഷന്‍റെ കണ്ടെത്തലിനെത്തുടർന്നാണ് മധ്യപ്രദേശ് പോലീസ് ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസെടുത്തത്. ഈ മാസം 22 ന് ദേശീയ പട്ടിക വർഗ കമ്മീഷന് മുമ്പിൽ കേരള ഡിജിപി ഹാജരാകണമെന്നും നിര്‍ദേശം നല്കി. കഴിഞ്ഞ മാർച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു വൈറൽ താരത്തിന്‍റെ വിവാഹം. വിവാഹസമയത്ത് പെൺകുട്ടിക്ക് 16 വയസും രണ്ട് മാസവും മാത്രമായിരുന്നു…

Read More

‘ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും, കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്ന് പറഞ്ഞു, അമ്മയുടെ സർജറിയെ കളിയാക്കി’: നിധിൻരാജിന്‍റെ ഓഡിയോ പുറത്ത്

തിരുവനന്തപുരം: കെട്ടിടത്തിൽനിന്ന് വീണു മരിച്ച കണ്ണൂർ ഡെന്‍റൽ കോളജ് ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി തിരുവനന്തപുരം സ്വദേശി ആർ.എൽ. നിധിൻരാജിന്‍റെ മരണത്തിന് പിന്നിൽ അധ്യാപകരുടെ അധിക്ഷേപമാണെന്ന് ബന്ധുക്കൾ ആരോപണം ഉയർത്തിയതിന് പിന്നാലെ, നിധിന്‍റേതെന്ന് കരുതുന്ന ഓഡിയോ സന്ദേശം പുറത്ത്. ‘ഞാൻ സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങിയല്ലോ, അതിനുശേഷം എന്‍റെ അടുത്ത് യു ആർ ഇഡിയറ്റ് എന്ന് പറഞ്ഞു, അപ്പോൾ ഞാൻ സെയിം ടു യൂ എന്ന് മുഖത്ത് നോക്കി തന്നെ പറഞ്ഞു. പിന്നെ മറ്റേ കൂട്ടത്തോട് ആക്രമിക്കുന്ന സ്ഥലം ഉണ്ടല്ലോ നമ്മുടെ സ്റ്റാഫ് റൂം, എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. എന്തെല്ലമാണ് അവിടെനിന്ന് എന്നോട് പറഞ്ഞതെന്ന് അറിയാമോ.. നീ ഗെയ്റ്റിന് പുറത്തിറങ്ങിയാൽ കൈയും കാലും വെട്ടും. കൈയില്ലാതെ ജീവിക്കേണ്ടി വരുമെന്നൊക്കെ പറഞ്ഞു. എന്നാൽ സാറെ, അതൊന്ന് കാണണെന്ന് ഞാൻ പറഞ്ഞു. അപ്പോൾ സംഗീത മാം അടക്കമുള്ളവരെ എന്നെ തന്നെ നോക്കിനിൽക്കുകയാണ്.…

Read More

വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു

മുംബൈ: വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ (92) വിടപറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് മാസങ്ങളായി നിരവധി ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടായിരുന്നു. ശനിയാഴ്ചയാണ് ആശ ഭോസ്‌ലെയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒമ്പതു ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ആശാ ഭോസ്‌ലെ ഗിന്നസ് റിക്കാർഡിൽ ഇടംപിടിച്ചിട്ടുണ്ട്. എട്ടു പതിറ്റാണ്ടു നീണ്ട സംഗീത ജീവിതത്തിലൂടെ, ഇന്ത്യൻ സംഗീതത്തിന് നൽകിയ മികച്ച സംഭാവനകൾ മുൻനിർത്തി നിരവധി പുരസ്കാരങ്ങൾ ആശ ഭോസ്‌ലെയെ തേടിയെത്തിയിട്ടുണ്ട്. 2000ൽ ദാദാസാഹിബ് ഫാൽക്കെ അവാർഡും 2008ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിരുന്നു.

Read More

എന്നുമീ ഏട്ടായീടെ ചിങ്കാരി… കാമുകന്‍റെ കൂടെ പോവാൻ പെൺകുട്ടിയെ കോടതി അനുവദിച്ചു; ചെക്കൻ വീട്ടുകാരും പെണ്ണ് വീട്ടുകാരും തമ്മിത്തല്ലി

താമരശേരി: കാമുകന്‍റെ കൂടെ പോവാൻ പെൺകുട്ടിയെ താമരശേരി കോടതി അനുവദിച്ചതിന് പിന്നാലെ കോടതി പരിസരത്ത് കൂട്ടത്തല്ല്. യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്‍റെ സുഹൃത്തുക്കളുമാണ് കോടതി പരിസരത്ത് പരസ്പരം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. കഴിഞ്ഞ നാലിനാണ് മുക്കം സ്വദേശികളുടെ മകളെ കാണാതായത്. പിന്നാലെ കുടുംബം മുക്കം പോലീസിൽ പരാതി നൽകി. പിന്നാലെ ആൺസുഹൃത്തിനെയും യുവതിയേയും പോലീസ് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. പെൺകുട്ടിക്ക് പ്രായപൂർത്തിയായതിനാൽ (20) സ്വന്തം ഇഷ്ടപ്രകാരം ആൺസുഹൃത്തിനൊപ്പം വിടാൻ കോടതി തീരുമാനിക്കുകയായിരുന്നു. തുടർന്ന് കോടതിക്ക് പുറത്തിറങ്ങിയപ്പോഴാണ് യുവതിയുടെ കുടുംബാംഗങ്ങളും യുവാവിന്‍റെ സുഹൃത്തുക്കളും തമ്മിൽ അടിപിടിയായത്. മകളെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ വീട്ടുകാർ ശ്രമിച്ചത് യുവാവ് എതിർത്തതാണ് അടിപിടിയിലെത്തിച്ചത്. പിന്നാലെ യുവതി യുവാവിനൊപ്പം പോവുകയായിരുന്നു. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Read More

അടിച്ച് പണിക്കുറ്റം തീർക്കും; വോട്ടിന് പണം നൽകിയതിന് പിന്നിൽ നീയല്ലേ; ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

പാലക്കാട്: ബിജെപി വനിതാ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് ശോഭാ സുരേന്ദ്രനെതിരെ പോലീസിൽ പരാതി നൽകി. ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്‍റ് ബിന്ദു വിനയകുമാറാണ് പരാതിക്കാരി. ബിന്ദുവിനെ ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്ന ശബ്ദ സന്ദേശവും പുറത്തായി. നിങ്ങൾ ബിജെപി പ്രവർത്തക അല്ലേയെന്ന് ചോദിച്ചാണ് ശോഭ സംഭാഷണം തുടങ്ങുന്നത്. പാലക്കാട്ടെ വോട്ടർക്ക് പണം നൽകിയ സ്ത്രീക്ക് പിന്നിൽ ബിന്ദുവാണെന്നും അടിച്ച് പണിക്കുറ്റം തീർക്കുമെന്നും ഫോൺ സന്ദേശത്തിൽ ശോഭ പറയുന്നുണ്ട്. വോട്ടർക്ക് പണം നൽകിയ സ്ത്രീ വന്നത് ആലപ്പുഴ രജിസ്ട്രേഷനിലുള്ള കാറിലാണെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും സംസ്ഥാന അധ്യക്ഷന് പരാതി നൽകുമെന്നും ശോഭ പറയുന്നുണ്ട്. വെള്ളിയാഴ്ചയാണ് ശോഭ വിളിച്ചതെന്ന് ബിന്ദു നൽകിയ പരാതിയിൽ പറയുന്നു. ഫോണിലൂടെ സഭ്യമല്ലാത്ത ഭാഷയിൽ സംസാരിച്ചു. തന്നെയും ഭർത്താവിനെയും അപായപ്പെടുത്തുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

കൂട്ടിയും കിഴിച്ചും മുന്നണികൾ… ഏറ്റുമാനൂരിൽ വാസവനെ നാട്ടകം സുരേഷ് അട്ടിമറിക്കുമെന്ന് യുഡിഎഫ്; പാലാ ജോസ് കെ.മാണിക്കെന്ന് എൽഡിഎഫ്; അക്കൗണ്ട് തുറക്കുമെന്ന് ബിജെപി

കോട്ടയം: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൂട്ടിയും കിഴിച്ചും ജില്ലയിലെ മുന്നണികളും സ്ഥാനാര്‍ഥികളും. മൂന്നു മുന്നണികളും വിജയത്തില്‍ കുറഞ്ഞൊന്നും കണക്കുകൂട്ടുന്നില്ല.കഴിഞ്ഞ തവണത്തേക്കാള്‍ കൂടുതല്‍ സീറ്റുകൾ എല്‍ഡിഎഫ് പ്രതീക്ഷിക്കുമ്പോള്‍ വലിയ തിരിച്ചുവരവ് നടത്തുമെന്ന് യുഡിഎഫ് ക്യാമ്പ് അവകാശപ്പെടുന്നു. ജില്ലയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്നാണ് എൻഡിഎയുടെ അവകാശവാദം. ഏഴിടത്ത് ജയം ഉറപ്പിക്കുന്ന യുഡിഎഫ് ഏറ്റുമാനൂരിൽ അട്ടിമറി ജയം നേടുമെന്നും അവകാശപ്പെടുന്നുണ്ട്.ചാണ്ടി ഉമ്മനും തിരുവഞ്ചൂർ രാധാകൃഷ്ണനും റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു. പൂഞ്ഞാറിൽ വ്യക്തമായ മേല്‍കൈ ലഭിക്കുമെന്നാണ് കണക്കുകള്‍ നിരത്തി യുഡിഎഫ് പറയുന്നത്. ചങ്ങനാശേരിയിലും പാലായിലും കടുത്തുരുത്തിയിലും മികച്ച വിജയമുണ്ടാകുമെന്നും യുഡിഎഫ് ക്യാമ്പ് പ്രതീക്ഷ വയ്ക്കുന്നുണ്ട്. കഴിഞ്ഞ തവണത്തെ അഞ്ച് സീറ്റ് ഇക്കുറി ആറായി വർധിപ്പിക്കുമെന്നാണ് എൽഡിഎഫിന്‍റെ അവകാശവാദം. സിറ്റിംഗ് സീറ്റുകൾക്ക് പുറമേ പാലായിൽ കൂടി വിജയിക്കുമെന്നാണ് എൽഡിഎഫിന്‍റെ കണക്ക്. വൈക്കം ഇത്തവണയും തുണയ്ക്കുമെന്ന് സിപിഐയും കണക്കുകൂട്ടുന്നു. മൂന്നു മണ്ഡലങ്ങളിൽ…

Read More

അമിത വേഗത്തിലെത്തിയ ബൈക്ക് നാലുവയസുകാരിയെ ഇടിച്ചു തെറിപ്പിച്ചു; എല്ലാവരെയും നൊമ്പരപ്പെടുത്തി സന വിടവാങ്ങി; അപകടം അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ

പാങ്ങോട്: അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കുമ്പോൾ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ നാലുവയസുകാരി മരിച്ചു. അമ്മയോടൊപ്പം വിവാഹത്തിൽ പങ്കെടുത്ത ശേഷം വീടിനുമുന്നിൽ മടങ്ങിയെത്തിയ നാലു വയസുകാരി റോഡ് മുറിച്ചു കടക്കവേ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാങ്ങോട് കൊച്ചാലുംമൂട് ഷെഫീക്ക് മൻസിലിൽ മുഹമ്മദ് ഷെഹീറിന്‍റെയും അമാനയുടെയും മകൾ സനാ മെഹ്‌റിൻ(4) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ടോടെയാണ് അപകടം. അപകടത്തിൽ പരിക്കേറ്റ സനയെ ഉടൻതന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ചയോടെ മരിച്ചു. പാങ്ങോട് ഗവ. എൽപിഎസിലെ എൽകെജി. വിദ്യാർഥിനിയായിരുന്നു സന. തിരുവനന്തപുരം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ശനിയാഴ്ച കൊച്ചാലുംമൂട് കബറിസ്‌താനിൽ കബറടക്കും.

Read More

പരിശ്രമം വിഫലം, 45 അടി താഴ്ചയിൽ കുരുന്ന് ജീവൻ: 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം വെറുതെയായി; കുഴൽക്കിണറിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം

ഭോപ്പാൽ: മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടര വയസുകാരൻ 23 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മരണത്തിന് കീഴടങ്ങി. വ്യാഴാഴ്ച വൈകുന്നേരമാണ് ഝലാരിയ ഗ്രാമത്തിലെ കുഴൽക്കിണറിൽ രണ്ടര വയസുകാരൻ ഭഗീരഥ് അകപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്നുള്ള ആട്ടിടയൻ പ്രവീൺ ദേവാസിയുടെ മകനാണ് ഭഗീരഥ്. കുടുംബം ആടുകളെ മേയിക്കുന്നതിനിടെ കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റിയപ്പോൾ അബദ്ധത്തിൽ അകപ്പെടുകയായിരുന്നു. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല. പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതി രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തിയെന്ന് അധികൃതർ പറഞ്ഞു

Read More