ചങ്ങനാശേരി: എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. ചങ്ങനാശേരി എൻഎസ്എസ് മിഷൻ ഹോസ്പിറ്റലിൽ എത്തിയാണ് മുഖ്യമന്ത്രി സുകുമാരൻ നായരെ കണ്ടത്. ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് വിശ്രമത്തിൽ കഴിയുകയാണ് സുകുമാരൻ നായർ. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി വി.എൻ. വാസവനും ചങ്ങനാശേരി എംഎൽഎ ജോബ് മൈക്കിളും കുടിക്കാഴ്ച്ചയിൽ പങ്കെടുത്തു. വിവരങ്ങൾ ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി എത്രയും വേഗം കർമപഥത്തിൽ പൂർണ ആരോഗ്യവാനായി മടങ്ങിയെത്താൻ കഴിയട്ടേയെന്ന് ആശംസിച്ചാണ് മടങ്ങിയത്.
Read MoreCategory: Top News
ഇതൊരു പാഠമാകട്ടെ… പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ചു; യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നടുക്കം വിട്ടുമാറാതെ കുടുംബം
കോലാര്‍: പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേര്‍ക്കാതെ കുടിച്ച യുവാവ് മരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കര്‍ണാടകയിലെ പൂജരഹള്ളി സ്വദേശി കാര്‍ത്തിക്(21) ആണ് മരിച്ചത്. അഞ്ചുകുപ്പി മദ്യം വെള്ളം ചേര്‍ക്കാതെ കുടിച്ചാല്‍ പതിനായിരം രൂപ നല്‍കാമെന്ന് സുഹൃത്ത് പറഞ്ഞതിനു പിന്നാലെയാണ് ഇയാൾ മദ്യം കുടിച്ചത്. തുടർന്ന് യുവാവ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Read Moreപൂർവവിദ്യാർഥിസംഗമത്തിൽ വീണ്ടും കണ്ടുമുട്ടി; ഭാര്യയുമായി സുഹൃത്ത് വല്ലാതെ ഇടുപെടുന്നത് വിലക്കി ഭർത്താവ്; കൈതപ്രത്തെ ഓട്ടോ ഡ്രൈവറുടെ കൊലപാതകത്തിൽ ഭാര്യ അറസ്റ്റിൽ
കണ്ണൂർ: ഓട്ടോ ഡ്രൈവർ കെ.കെ.രാധാകൃഷ്ണൻ വെടിയേറ്റു മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) പിടിയിലായത്. കേസിൽ രാധാകൃഷ്ണനെ വെടിവച്ചു കൊലപ്പെടുത്തിയ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. കേസിൽ മൂന്നാം പ്രതിയാണ് മിനി. സന്തോഷിന് തോക്ക് നൽകിയ സിജോ ജോസഫാണ് രണ്ടാം പ്രതി. ഇയാളെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മാർച്ച് 20ന് രാത്രി ഏഴോടെയാണ് രാധാകൃഷ്ണൻ വെടിയേറ്റു മരിച്ചത്. സന്തോഷ് വീട്ടിൽ ഒളിച്ചിരുന്ന് വെടിവച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. സഹപാഠികളായ സന്തോഷും മിനിയും പൂർവവിദ്യാർഥിസംഗമത്തിലാണ് വീണ്ടും കണ്ടുമുട്ടിയതെന്നാണ് സന്തോഷ് രാധാകൃഷ്ണനോടും വീട്ടുകാരോടും പറഞ്ഞിരുന്നത്. പിന്നീട് രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സന്തോഷ് സഹായിയായി എത്തി. ഭാര്യയുടെ കാര്യത്തിൽ സന്തോഷ് കൂടുതൽ ഇടപെടാൻ തുടങ്ങിയപ്പോൾ രാധാകൃഷ്ണൻ എതിർത്തു. ഇതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം.
Read Moreവിഴിഞ്ഞം തുറമുഖത്തിന് ഉമ്മന്‍ ചാണ്ടിയുടെ പേരിടണം; പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി നാണംകെട്ടെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരു നൽകണമെന്ന് കെ.സുധാകരന് എംപി. ഒക്ടോബറില്‍ ആദ്യ കപ്പല്‍ എത്തിയപ്പോൾ സര്‍ക്കാര്‍ നടത്തിയ ആഘോഷത്തിനിടയില്‍ ഉമ്മന്‍ ചാണ്ടിയുടെ പേരുപോലും പറയാതിരുന്ന പിണറായി വിജയന് ഇത്തവണ ആ തെറ്റുതിരുത്തണമെന്നും സുധാകരൻ പറഞ്ഞു. പദ്ധതിയുടെ ശിൽപി ഉമ്മന്‍ ചാണ്ടിയാണ്. അദ്ദേഹത്തെ അവഹേളിക്കുന്ന നയം സർക്കാർ സ്വീകരിക്കരുതെന്നും സുധാകരന് ആവശ്യപ്പെട്ടു. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍നിന്ന് പ്രതിപക്ഷ നേതാവിനെ മാറ്റിനിര്‍ത്താന്‍ ശ്രമിച്ച് മുഖ്യമന്ത്രി നാണംകെട്ടു. പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയും പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് ബിജെപിയെ സ്വാധീനിച്ച് മാസപ്പടി കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും സുധാകരൻ പറഞ്ഞു.
Read Moreഒത്തുതീർപ്പിന്റെ അത്താഴവിരുന്ന്… മാസപ്പടി കേസിന്റെ നിർണായക ഘട്ടത്തിൽ ബിജെപി ഗവർണർമാരെ അത്താഴത്തിന് ക്ഷണിച്ച് പിണറായി വിജയൻ; സിപിഎം-ബിജെപി അന്തർധാരയെന്ന് അനൂപ് ജേക്കബ്
ആലപ്പുഴ: മലയാളികൾ അടക്കമുള്ള മൂന്നു ബിജെപി ഗവർണർമാരെ മുഖ്യമന്ത്രി പിണറായി വിജയൻ അത്താഴവിരുന്നിനു ക്ഷണിച്ചത് സിപിഎം-ബിജെപി അന്തർധാരയാണ് തുറന്നുകാട്ടുന്നതെന്ന് കേരള കോൺഗ്രസ്-ജേക്കബ് ലീഡർ അനൂപ് ജേക്കബ് എംഎൽ എ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് നിർണായക ഘട്ടത്തിലെത്തിനിൽക്കവേ ഗവർണർമാരെ ഡിന്നറിനു ക്ഷണിച്ച സംഭവം അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകുമെന്നും മുഖ്യമന്ത്രിക്കും മകൾക്കുമെതിരെയുള്ള വിവിധ കേസുകളുടെ ഒത്തുതീർപ്പിന്റെ ഭാഗമായിട്ടാണ് അത്താഴവിരുന്നു നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പാർട്ടി ആലപ്പുഴ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടി ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അധ്യക്ഷത വഹിച്ചു. പാർട്ടി ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. പാർട്ടി സംസ്ഥാന ഭാരവാഹികളായ ബാബു വലിയവീടൻ, കോശി തുണ്ടുപറമ്പിൽ, ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, നൈനാൻ തോമസ്, ഷാജി വാണിയപ്പുരയ്ക്കൽ, ഷാജി സക്കറിയ, എം. മോഹനൻ…
Read More“വീടിനു മുന്നിലെ ബോംബ് സ്ഫോടനം മാലപ്പടക്കമാക്കി”; തൃശൂരിലെ എസിപിക്കു തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമാണെന്ന് പരിഹസിച്ചു ശോഭാ സുരേന്ദ്രൻ
തൃശൂർ: തന്റെ വീടിനു മുന്നിൽ നടന്ന ബോംബ് സ്ഫോടനം പോലീസ് മാലപ്പടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. സ്ഫോടനം ആസൂത്രിതമാണ്. അയൽവാസികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവരം പോലീസിനെ അറിയിച്ചത്. വിഷയത്തിൽ പോലീസിന്റെ ഭാഗത്തുനിന്നു ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. ബോംബ് പൊട്ടിയെന്നു കാണിച്ച് ഞാൻ കേസ് കൊടുത്തിട്ടുണ്ട്. കേസ് അവസാനിപ്പിച്ചതായി പോലീസ് എനിക്കു നോട്ടീസ് തരുകയോ എന്നെ അറിയിക്കുകയോ ചെയ്തിട്ടില്ല. തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപ്പടക്കംപോലും ആവില്ലെന്നു പറഞ്ഞ ശോഭ സുരേന്ദ്രൻ, എസിപിക്കു തന്നോട് കാലങ്ങളായി പ്രത്യേക സ്നേഹമുണ്ടെന്നും പരിഹസിച്ചു. പൊട്ടിയതു മാലപ്പടക്കമല്ല, തന്നെ അപായപ്പെടുത്താൻ സംഘം ബൈക്കിൽ എത്തിയതുതന്നെയാണ്. വർഷങ്ങളായി ആഘോഷങ്ങളിൽ ഒരു പടക്കംപോലും എന്റെ വീടിനു മുൻപിൽ പൊട്ടിയിട്ടില്ല. മാലപ്പടക്കം ആയിരുന്നെങ്കിൽ അപ്പുറത്തുള്ള ആലിനു സമീപത്തു പൊട്ടിക്കാമായിരുന്നുവെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ, പൊട്ടിത്തെറിയിൽ ദുരൂഹതയില്ലെന്നായിരുന്നു…
Read Moreമുറിനിറയെ പുക, രൂക്ഷഗന്ധം; വേടനും സംഘവും പിടിയിലായത് മേശയ്ക്ക് ചുറ്റുമിരുന്ന് കഞ്ചാവ് വലിക്കുന്നതിനിടെ; കഞ്ചാവ് എത്തിച്ച് നൽകിയത് ആഷിക്
കൊച്ചി: റാപ്പർ വേടനും സംഘവും പിടിയിലായത് കഞ്ചാവ് വലിക്കുന്നതിനിടെയെന്ന് എഫ്ഐആർ. ലഹരി ഉപയോഗം, ഗൂഢാലേചന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ ഇവർ താമസിച്ചിരുന്ന മുറി നിറയെ പുകയും രൂക്ഷഗന്ധവും നിറഞ്ഞ നിലയിലായിരുന്നു. ഒൻപത് പേരും മേശയ്ക്കു ചുറ്റും കൂടിയിരുന്ന് കഞ്ചാവ് ഉപയോഗിച്ചെന്നാണ് പോലീസ് പറയുന്നത്. ഇവർക്ക് ആവശ്യമായ കഞ്ചാവ് എത്തിച്ചു നൽകിയത് ചാലക്കുടി സ്വദേശി ആഷിക്ക് എന്ന ആളാണെന്നും ഇവർ പോലീസിന് മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ റിയാലിറ്റി ഷോ താരം ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവരെ ഇന്ന് ചോദ്യം ചെയ്യും. നടൻമാരായ ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡൽ കെ. സൗമ്യ എന്നിവരെ ഇന്നലെ 10 മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു.
Read Moreപപ്പടത്തിനും ചിക്കനും പിന്നാലെ പനീറും… വിവാഹ വിരുന്നിൽ ആവശ്യത്തിന് പനീർ ലഭിച്ചില്ല; വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്
ലക്നോ: വിവാഹാഘോഷത്തിൽ ആവശ്യത്തിന് പനീർ ലഭിക്കാത്തതിനെ തുടർന്ന് വിവാഹമണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റി യുവാവ്. ഉത്തർപ്രദേശിലെ ചന്ദൗലി ജില്ലയിലെ ഹമീദ്പൂർ ഗ്രാമത്തിലാണ് സംഭവം. ഭക്ഷണത്തിൽ ആവശ്യത്തിന് പനീർ വിളമ്പാത്തതിൽ ദേഷ്യപ്പെട്ട് മിനിബസ് ഡ്രൈവർ വിവാഹ മണ്ഡപത്തിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ആക്രമണത്തിൽ ആറ് പേർക്ക് പരിക്കേറ്റു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. ധർമേന്ദ്ര യാദവ് എന്ന ഡ്രൈവറാണ് പ്രതി. ഇയാൾ നേരത്തെ അതിഥികളെ വിവാഹസ്ഥലത്തേക്ക് കൊണ്ടുപോയിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ കൗണ്ടറിൽ നിന്ന് കൂടുതൽ പനീർ ആവശ്യപ്പെട്ടെങ്കിലും അയാൾക്ക് അത് ലഭിച്ചില്ല. ആവശ്യപ്പെട്ടത്ര പനീർ വിളമ്പാൻ ആതിഥേയർ വിസമ്മതിച്ചതിനെ തുടർന്ന് യാദവ് പ്രകോപിതനായി. തുടർന്ന് പ്രതികാരം ചെയ്തുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. പ്രതികാര നടപടിയെന്ന നിലയിൽ യാദവ് തന്റെ മിനിബസ് വിവാഹ വേദിയിലേക്ക് ഇടിച്ചുകയറ്റി അതിഥികളെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. തുടർന്ന് വാഹനം മണ്ഡപത്തിന്റെ ചുമരിൽ ഇടിച്ചു. സംഭവത്തിൽ വരന്റെ പിതാവിനും മറ്റ് അഞ്ച്…
Read Moreകൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന് ശേഷം ക്രൂരമായ പീഡനം; ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് ആറുപേർ; പിന്നീട് കൂത്തി പരിക്കേൽപ്പിച്ചു; നടുക്കം വിട്ടുമാറാതെ ഇരുപതുകാരി
ഭോപ്പാൽ: ഒഡീഷയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ ഉൾപ്പടെ ആറുപേർക്കെതിരെ കേസെടുത്ത് പോലീസ് ഏപ്രിൽ 22 ന് രാത്രി ഒഡീഷയിലെ ജാജ്പൂർ പട്ടണത്തിലാണ് സംഭവം നടന്നത്. 20കാരിയായ പെൺകുട്ടി പോലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനായാണ് യുവതി ഓട്ടോറിക്ഷ പിടിച്ചത്. എന്നാൽ ഡ്രൈവർ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനുപകരം പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും പീഡിപ്പിക്കുകയുമായിരുന്നു. ഡ്രൈവറെ കൂടാതെ രണ്ട് പേർ കൂടി ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നുവെന്ന് പെൺകുട്ടി പറഞ്ഞു. കൂടാതെ ഓട്ടോ എത്തിയ സ്ഥലത്ത് ഇവരെ കൂടാതെ മൂന്നുപേർ കൂടി ഉണ്ടായിരുന്നു. തുടർന്ന് പ്രതികൾ യുവതിയുടെ കൈ ദുപ്പട്ട കൊണ്ട് കെട്ടിയിട്ടതിന്ശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചതിന് ശേഷം പ്രതികൾ ഇവിടെ നിന്നും രക്ഷപെടുകയായിരുന്നു. പെൺകുട്ടി അറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ്…
Read Moreഡേറ്റിംഗ് ആപ്പിലൂടെ വനിതാ ഡോക്ടറും പോലീസുകാരനും തമ്മിൽ ചാറ്റിംഗ് ; നേരിൽ കാണാനുള്ള ആഗ്രഹം ഇരുവരേയും എത്തിച്ചത് തമ്പാനൂരിലെ ലോഡ്ജിൽ; ഇപ്പോൾ അഴിയെണ്ണി പോലീസുകാരൻ…
തിരുവനന്തപുരം: സോഷ്യൽ മീഡിയ സുഹൃത്തായ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. കിളിമാനൂർ വെള്ളല്ലൂർ സ്വദേശി വിജയിയെയാണ് തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ വനിതാ ഡോക്ടറെ തമ്പാനൂരിലെ ലോഡ്ജിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം സ്വദേശിയായ പോലീസുകാരനും എറണാകുളം സ്വദേശിയായ വനിത ഡോക്ടറും ബംബിൾ എന്നൊരു ഡേറ്റിംഗ് ആപ്പിലൂടെയാണ് പരിചയപ്പെടുന്നത്. തിരുവനന്തപുരം സിറ്റി എആർ ക്യാമ്പിലെ പോലീസുകാരനാണ് വിജയ്. ഡോക്ടറുടെ പരാതിയിൽ തമ്പാനൂർ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ആപ്പിലൂടെ പരിചയപ്പെട്ടതിന് ശേഷം കാണാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് ഇയാൾക്കെതിരെ വനിത ഡോക്ടർ പരാതി നൽകിയിരിക്കുന്നത്.
Read More